ഇന്ത്യൻ ഭരണഘടനയുടെ 103-ാം ഭേദഗതിയുടെയും തുടർന്നുള്ള കേന്ദ്ര വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിൽ സമൂഹത്തിലെ മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനപ്രവേശനത്തിലും സർക്കാരുകളിലെ നിയമനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനു തീരുമാനമായിരിക്കുന്നു.
പ്രസ്തുത സംവരണം സംസ്ഥാനത്തു നടപ്പിലാക്കുന്ന വിധം, സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ തുടങ്ങിയവ സംബന്ധിച്ചു പഠിച്ചു സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുന്നതിനായി റിട്ട. ജഡ്ജി കെ. ശശിധരൻനായർ ചെയർമാനായി രണ്ടംഗ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ അംഗീകരിച്ചുകൊണ്ടു സാന്പത്തിക സംവരണം സംസ്ഥാനത്തു നടപ്പാക്കാനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി 12-02-2020ന് സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ യൂണിവേഴ്സിറ്റികൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.
എന്നാൽ, സർക്കാരിലും മറ്റു സർക്കാർ കോർപറേഷനുകളിലും ബോർഡുകളിലും യൂണിവേഴ്സിറ്റികളിലും നിയമനങ്ങളിൽ പത്തു ശതമാനം സാന്പത്തിക സംവരണം നടപ്പാക്കാൻ 1958-ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസിലെ സംവരണചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടിയിരിക്കുന്നു. ഗസറ്റഡ് റാങ്കിലും അല്ലാതെയുമുള്ള നിയമനങ്ങളിൽ സാന്പത്തിക സംവരണം കൊണ്ടുവരണമെങ്കിൽ കേരള സ്റ്റേറ്റ് സർവീസ് ചട്ടവും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളും ഭേദഗതി ചെയ്യണം. തന്നെയുമല്ല, റിസർവേഷൻ ചാർട്ട് അനുസരിച്ച് റൊട്ടേഷനിൽ നിയമനങ്ങൾക്കു കേരള ലാസ്റ്റ് ഗ്രേഡ് സർവീസിലും ലാസ്റ്റ് ഗ്രേഡ് സർവീസ് അല്ലാത്ത മറ്റ് നിയമനങ്ങളിലും വ്യത്യാസമുണ്ട്. അതുകൊണ്ടു പുതുതായി വരുന്ന പത്തു ശതമാനം സാന്പത്തിക സംവരണം ഉൾപ്പെടുത്തുന്പോൾ റിസർവേഷൻ റൊട്ടേഷൻ ചാർട്ടിൽ വ്യത്യാസം വരുത്തി ചട്ടങ്ങൾ ഭേദഗതി വരുത്തേണ്ടതായിട്ടുണ്ട്.
മേൽവിഷയങ്ങളിൽ സർക്കാരിന്റെ നിർദേശങ്ങൾ ചർച്ചചെയ്ത് കേരള പബ്ലിക് സർവീസ് കമ്മീഷൻ ആവശ്യമായ ഭേദഗതി ചട്ടങ്ങളിൽ വരുത്താൻ സർക്കാരിന് ഉപദേശം നൽകിയിരിക്കുകയാണ്.
നിലവിലെ റിസർവേഷൻ, റൊട്ടേഷൻ ചാർട്ടിനനുസരിച്ച് 50 ശതമാനം ജനറൽ കമ്യൂണിറ്റികൾക്കും ബാക്കി 50 ശതമാനം സാമൂഹികമായും സാന്പത്തികമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്കും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും അവരുടെ ജനസംഖ്യാ അടിസ്ഥാനത്തിൽ വ്യത്യസ്ത ശതമാനത്തിലുമാണ്. 20 ഒഴിവുകൾ വരുന്ന ഒരു റൊട്ടേഷൻ ചാർട്ടിൽ ഒന്നിടവിട്ട് ജനറൽ കാറ്റഗറിക്കും റിസർവേഷൻ കാറ്റഗറിക്കുമാണ് നൽകുന്നത്. അതായത് 1, 3, 5, 7, 9, 11, 13, 15, 17, 19 എന്നീ തവണകൾ ജനറൽ വിഭാഗത്തിനും 2, 4, 6, 8, 10, 12, 14, 16, 18, 20 തവണകൾ സാമുദായിക പിന്നാക്കവിഭാഗത്തിനുമായിട്ടാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്.
സാന്പത്തികസംവരണം നടപ്പിൽ വരുത്തുന്പോൾ ജനറൽ കാറ്റഗറിയിലെ 50 ശതമാനത്തിൽനിന്ന് 10 ശതമാനമാണ് സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനു നൽകുന്നത്. 100 എണ്ണം വരുന്ന റൊട്ടേഷൻ ചാർട്ടിൽ ജനറൽ 40 ശതമാനം, ജനറലിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10 ശതമാനം, സാമുദായിക റിസർവേഷൻ 50 ശതമാനം എന്നീ നിലയിലായിരിക്കും ഇനി നിയമനങ്ങൾ നടക്കുന്നത്. കേരള സർവീസ് റൂളും സബോർഡിനേറ്റ് സർവീസ് റൂളും ഭേദഗതിചെയ്യുന്ന മുറയ്ക്ക് ഈ റിസർവേഷൻ നടപ്പിൽ വരുത്തും.
കെ. ശശിധരൻ നായർ കമ്മീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് സാന്പത്തിക സംവരണ മാനദണ്ഡം തീരുമാനിച്ചിരിക്കുന്നത്. സാന്പത്തിക സംവരണം ലഭിക്കാൻ കുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയിൽ അധികരിക്കരുത്. റേഷൻ കാർഡ് അന്ത്യോദയ, അന്നയോജന വിഭാഗത്തിൽപ്പെട്ടവർക്കു മറ്റു മാനദണ്ഡങ്ങൾ പാലിക്കാതെ സംവരണം അനുവദിക്കും.
പ്രഫ. ലോപ്പസ് മാത്യു
(കേരള പബ്ലിക് സർവീസ് കമ്മീഷൻ മെംബറാണ് ലേഖകൻ)
പ്രസ്തുത സംവരണം സംസ്ഥാനത്തു നടപ്പിലാക്കുന്ന വിധം, സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ തുടങ്ങിയവ സംബന്ധിച്ചു പഠിച്ചു സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുന്നതിനായി റിട്ട. ജഡ്ജി കെ. ശശിധരൻനായർ ചെയർമാനായി രണ്ടംഗ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ അംഗീകരിച്ചുകൊണ്ടു സാന്പത്തിക സംവരണം സംസ്ഥാനത്തു നടപ്പാക്കാനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി 12-02-2020ന് സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ യൂണിവേഴ്സിറ്റികൾക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.
എന്നാൽ, സർക്കാരിലും മറ്റു സർക്കാർ കോർപറേഷനുകളിലും ബോർഡുകളിലും യൂണിവേഴ്സിറ്റികളിലും നിയമനങ്ങളിൽ പത്തു ശതമാനം സാന്പത്തിക സംവരണം നടപ്പാക്കാൻ 1958-ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസിലെ സംവരണചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടിയിരിക്കുന്നു. ഗസറ്റഡ് റാങ്കിലും അല്ലാതെയുമുള്ള നിയമനങ്ങളിൽ സാന്പത്തിക സംവരണം കൊണ്ടുവരണമെങ്കിൽ കേരള സ്റ്റേറ്റ് സർവീസ് ചട്ടവും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളും ഭേദഗതി ചെയ്യണം. തന്നെയുമല്ല, റിസർവേഷൻ ചാർട്ട് അനുസരിച്ച് റൊട്ടേഷനിൽ നിയമനങ്ങൾക്കു കേരള ലാസ്റ്റ് ഗ്രേഡ് സർവീസിലും ലാസ്റ്റ് ഗ്രേഡ് സർവീസ് അല്ലാത്ത മറ്റ് നിയമനങ്ങളിലും വ്യത്യാസമുണ്ട്. അതുകൊണ്ടു പുതുതായി വരുന്ന പത്തു ശതമാനം സാന്പത്തിക സംവരണം ഉൾപ്പെടുത്തുന്പോൾ റിസർവേഷൻ റൊട്ടേഷൻ ചാർട്ടിൽ വ്യത്യാസം വരുത്തി ചട്ടങ്ങൾ ഭേദഗതി വരുത്തേണ്ടതായിട്ടുണ്ട്.
മേൽവിഷയങ്ങളിൽ സർക്കാരിന്റെ നിർദേശങ്ങൾ ചർച്ചചെയ്ത് കേരള പബ്ലിക് സർവീസ് കമ്മീഷൻ ആവശ്യമായ ഭേദഗതി ചട്ടങ്ങളിൽ വരുത്താൻ സർക്കാരിന് ഉപദേശം നൽകിയിരിക്കുകയാണ്.
നിലവിലെ റിസർവേഷൻ, റൊട്ടേഷൻ ചാർട്ടിനനുസരിച്ച് 50 ശതമാനം ജനറൽ കമ്യൂണിറ്റികൾക്കും ബാക്കി 50 ശതമാനം സാമൂഹികമായും സാന്പത്തികമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്കും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും അവരുടെ ജനസംഖ്യാ അടിസ്ഥാനത്തിൽ വ്യത്യസ്ത ശതമാനത്തിലുമാണ്. 20 ഒഴിവുകൾ വരുന്ന ഒരു റൊട്ടേഷൻ ചാർട്ടിൽ ഒന്നിടവിട്ട് ജനറൽ കാറ്റഗറിക്കും റിസർവേഷൻ കാറ്റഗറിക്കുമാണ് നൽകുന്നത്. അതായത് 1, 3, 5, 7, 9, 11, 13, 15, 17, 19 എന്നീ തവണകൾ ജനറൽ വിഭാഗത്തിനും 2, 4, 6, 8, 10, 12, 14, 16, 18, 20 തവണകൾ സാമുദായിക പിന്നാക്കവിഭാഗത്തിനുമായിട്ടാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്.
സാന്പത്തികസംവരണം നടപ്പിൽ വരുത്തുന്പോൾ ജനറൽ കാറ്റഗറിയിലെ 50 ശതമാനത്തിൽനിന്ന് 10 ശതമാനമാണ് സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനു നൽകുന്നത്. 100 എണ്ണം വരുന്ന റൊട്ടേഷൻ ചാർട്ടിൽ ജനറൽ 40 ശതമാനം, ജനറലിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10 ശതമാനം, സാമുദായിക റിസർവേഷൻ 50 ശതമാനം എന്നീ നിലയിലായിരിക്കും ഇനി നിയമനങ്ങൾ നടക്കുന്നത്. കേരള സർവീസ് റൂളും സബോർഡിനേറ്റ് സർവീസ് റൂളും ഭേദഗതിചെയ്യുന്ന മുറയ്ക്ക് ഈ റിസർവേഷൻ നടപ്പിൽ വരുത്തും.
കെ. ശശിധരൻ നായർ കമ്മീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് സാന്പത്തിക സംവരണ മാനദണ്ഡം തീരുമാനിച്ചിരിക്കുന്നത്. സാന്പത്തിക സംവരണം ലഭിക്കാൻ കുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയിൽ അധികരിക്കരുത്. റേഷൻ കാർഡ് അന്ത്യോദയ, അന്നയോജന വിഭാഗത്തിൽപ്പെട്ടവർക്കു മറ്റു മാനദണ്ഡങ്ങൾ പാലിക്കാതെ സംവരണം അനുവദിക്കും.
പ്രഫ. ലോപ്പസ് മാത്യു
(കേരള പബ്ലിക് സർവീസ് കമ്മീഷൻ മെംബറാണ് ലേഖകൻ)