കാഷ്മീരി മുസ്ലിമും അന്താരാഷ്ട്ര മാധ്യമപ്രവർത്തകനുമായ ബാഷറത് പിയർ, ദി ഇക്കണോമിസ്റ്റും ദി ന്യൂയോർക്കറും ബുക്ക് ഓഫ് ദി ഇയർ ആയി പ്രഖ്യാപിക്കുകയും ക്രോസ് വേഡ് പുരസ്കാരത്തിന് അർഹമാവുകയും ചെയ്ത "കർഫ്യൂവ്ഡ് നൈറ്റിന്റെ' (കാഷ്മീർ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയത്) രചയിതാവാണ്. ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ തുർക്കി പ്രസിഡന്റ് എർദോഗനുമായി താരതമ്യപ്പെടുത്തി അദ്ദേഹം എഴുതിയ എ ക്വസ്റ്റ് ഓഫ് ഓർഡർ: ഇന്ത്യ, തുർക്കി, ദി റിട്ടേൺ ഓഫ് സ്ട്രോങ്മെൻ എന്ന പുസ്തകത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു.- "സ്കൂൾ പാഠപുസ്തകങ്ങൾ മാറ്റിയെഴുതുകയും പഴയകാല മഹത്വത്തിന്റെ പരമ്പരാഗത കഥകൾ ആവർത്തിക്കുകയും ചരിത്രത്തിന്റെ മുറിവുകൾക്ക് വീണ്ടും പരിക്കേല്പിക്കുകയും ചെയ്യുന്നവരാണ് റിവിഷനിസ്റ്റ് ഏകാധിപതികൾ.'
തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ നിർമിക്കുന്ന സമകാലീന പൊതുബോധത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിസരങ്ങളെ തിരിച്ചറിയാതെ പോകുന്നു എന്നതാണ് ഒരു ജനത അഭിമുഖീകരിക്കുന്ന ആപത്കരമായ സാഹചര്യം. ജാതി, മതം, ദേശീയത, സംസ്കാരം, പ്രാദേ ശികതാവാദം, സ്വത്വബോധം, വർഗീയതാബോ ധം, ദേശസ്നേഹം തുടങ്ങിയ വൈകാരികതലങ്ങളെ സൂക്ഷ്മാംശത്തിൽ പ്രയോഗിച്ച് രാഷ്ട്രീയ നേട്ടത്തിനായി മാത്രം ഉപയോഗിക്കുന്ന തീവ്ര വലതുപക്ഷ വ്യവസ്ഥിതിയുടെ ഭാഗമാണ് എർദോഗൻ. തുർക്കിയിലെ ലോക പൈതൃക പ്രതീകങ്ങളായ ഹാഗിയ സോഫിയയും ഖോറയും മോസ്ക്കുകളാക്കി മാറ്റുന്നതു മാത്രമല്ല, ന്യൂനപക്ഷമായ സുന്നി കുർദിഷ് മുസ്ലിംകളെ പോലും ഉന്മൂലനം ചെയ്യുന്നതിലേക്ക് എർദോഗന്റെ ഏകാധിപത്യ പ്രവണത മാറിയിരിക്കുന്നു. അമിത ദേശീയതയും കയ്യൂക്കിന്റെ രാഷ്ട്രീയവും അധിനിവേശ മനോഭാവവും ഇന്നത്തെ ഏകാധിപത്യ സാമൂഹിക ചുറ്റുപാടുകളെ നിർവചിക്കുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് അതിലെ അപകടം മനസിലാകുന്നത്.
പക്ഷേ ക്രിസ്ത്യൻ-മുസ്ലിം ദ്വന്ദങ്ങളിൽനിന്നുമാത്രം സംവാദങ്ങളും ചർച്ചകളും പരിമിതപ്പെടുത്തുന്നതുതന്നെ വർഗീയ വിഭജനത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്. ഇന്ത്യയിലെതന്നെ ഒരു വിഭാഗം മുസ്ലിം, സമുദായത്തിനും ക്രൈസ്തവ സമൂഹത്തിനും എതിരായുള്ള ഈ ഏകാധിപത്യ പ്രവണതകളെ തിരിച്ചറിയാതെ പോകുന്നു എന്നതാണ് സങ്കടകരമായ കാര്യം. ഹാഗിയ സോഫിയ, ഖോറ തുടങ്ങിയ പ്രതീകങ്ങളിലേക്കുമാത്രം സംവാദങ്ങൾ ചുരുങ്ങുമ്പോൾ അത് ഇന്ത്യയിലെ ഏകാധിപത്യപ്രവണതകൾക്കും അതിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും സഹായകമാവുകയാണ്.
എന്തുകൊണ്ട് എർദോഗൻ വിമർശിക്കപ്പെടുന്നു?
ഹാഗിയ സോഫിയയും ഖോറയും മോസ്്ക്കാക്കുന്നതു മാത്രമല്ല ഇവിടെ പ്രശ്നം, അതിനപ്പുറം അധികാരത്തിന്റെ ഏകാധിപത്യരീതികളിലൂടെ ഫാസിസ്റ്റ് പ്രവണതകൾക്ക് എർദോഗൻ തുടക്കം കുറിക്കുന്നു എന്നതാണ് വിഷയം. മുസ്ലിം സമൂഹത്തിന്റെ അംഗീകാരം നേടിക്കൊടുക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ പ്രത്യക്ഷത്തിൽ തോന്നുക. എന്തിനേറെ, ഇന്ത്യയിലും കേരളത്തിലും അങ്ങനെയൊരു വ്യവഹാര വിചാരങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് മറ്റൊരു കാര്യം. പക്ഷേ അടിസ്ഥാനപരമായി ആഗോള മുസ്ലിം സമൂഹത്തിന്റെ നേതാവായി സ്വയം അവരോധിക്കാൻ ശ്രമിക്കുന്ന എർദോഗൻ മറ്റൊരു അർഥത്തിൽ അവർക്കുതന്നെ വെല്ലുവിളിയാവുകയാണ്.
തുർക്കിയിലെ ന്യൂനപക്ഷങ്ങളായ സുന്നി കുർദ് മുസ്ലിങ്ങളോടുള്ള എർദോഗന്റെ സമീപനം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. വംശീയ ഉന്മൂലനം പോലുള്ള കടുത്ത നടപടികളിലൂടെയാണ് ഇപ്പോൾ ആ ജനവിഭാഗം കടന്നുപോകുന്നത്. ആയിരക്കണക്കിനു മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പശ്ചിമേഷ്യയിലെ മുസ്ലിം രാജ്യങ്ങളിൽ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് എർദോഗന്റെ അടുത്ത ശ്രമം. ഇസ്ലാമിക ലോകത്തെ ശക്തമായ രാജ്യമാണ് സൗദി അറേബ്യ. മിക്ക മുസ്ലിം രാജ്യങ്ങൾക്കും സാമ്പത്തികസഹായവും അന്താരാഷ്ട്ര രംഗത്ത് സമാധാനശ്രമങ്ങൾക്കു നേതൃത്വവും നൽകുന്ന സൗദി അറേബ്യ യൂറോപ്യൻ യൂണിയനോടും മറ്റ് ഇസ്ലാം ഇതര രാജ്യങ്ങളോടും സ്വീകരിക്കുന്ന അനുഭാവപൂർണമായ സമീപനത്തെ ഇപ്പോൾ എർദോഗൻ നിരന്തരം വിമർശിക്കുകയാണ്. സൗദി അറേബ്യയുടെ അപ്രമാദിത്വത്തിനുമേൽ എർദോഗന്റെ സ്ഥാനം ഉറപ്പിക്കുക എന്ന മറ്റൊരു ലക്ഷ്യംകൂടി ഈ നീക്കത്തിന്റെ പിന്നിലുണ്ട്. ഇതുതന്നെയാണ് ശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളോടും എർദോഗന്റെ സമീപനം. മുസ്ലിം ഭൂരിപക്ഷ രാജ്യമായ യുഎഇ ഇസ്രയേലുമായി നടത്തുന്ന പുതിയ നയതന്ത്രനീക്കത്തെ ശക്തമായ ഭാഷയിൽ ആണ് എർദോഗൻ വിമർശിച്ചത്. യുഎഇയുടെ നീക്കത്തെ "ആത്മവഞ്ചനാപരമായ സമീപനം' എന്നാണ് തുർക്കിയിലെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. മുസ്ലിം രാജ്യങ്ങളിൽ എർദോഗന്റെ വ്യക്തിപ്രഭാവം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളത്. അതുകൊണ്ടുതന്നെയാണ് ടർക്കിഷ് ഗവൺമെന്റ് അനുകൂല മാസികയായ ഗെർസെക് ഹയാത്ത് ‘അടുത്ത ഖലീഫ'യായി എർദോഗനെ വിശേഷിപ്പിച്ചത്.
ഇരട്ടത്താപ്പ്
ഒരു വശത്ത് മുസ്ലിം സ്വത്വ രാഷ്ട്രീയം ഉപയോഗിച്ച് ആ സമൂഹത്തിന്റെ പിന്തുണ ആർജിക്കാൻ ശ്രമിക്കുന്ന എർദോഗൻ എങ്ങനെയാണ് ഇരട്ടത്താപ്പ് കാണിക്കുന്നത് എന്നുകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. അത് ഇസ്രയേലിനോടുള്ള സമീപനമായാലും ചൈനയോട് എടുക്കുന്ന നിലപാട് ആയാലും. തുർക്കി- ഇസ്രായേൽ ഉഭയകക്ഷി ബന്ധം വാണിജ്യരംഗത്തും പ്രതിരോധമേഖലയിലും ശക്തമായ സാന്നിധ്യമാണ്. 687 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചാണ് ഇന്ന് തുർക്കി ഉപയോഗിക്കുന്ന M60-A1 യുദ്ധ ടാങ്കുകൾ ഇസ്രായേൽ സാങ്കേതികവിദ്യ ഉപയോഗിച്ചു നവീകരിച്ചത്. തുർക്കിയുടെ F-4E ജെറ്റുകളുടെ കാര്യവും വിഭിന്നമല്ല. അത് മാത്രവുമല്ല, വാണിജ്യ രംഗത്ത് 2 ബില്യൺ യുഎസ് ഡോളറിന്റെ കരാറുകളാണ് ഇസ്രയേലും തുർക്കിയും തമ്മിൽ നടത്തിയിട്ടുള്ളത്. ഇസ്രയേൽ സ്വതന്ത്രരാജ്യമായതിനുശേഷം 1949-ൽതന്നെ ടെൽ അവീവിൽ എംബസി സ്ഥാപിച്ച ആദ്യരാജ്യങ്ങളിൽ ഒന്നാണു തുർക്കി. അവിടെ തുടങ്ങുകയാണ് ഇസ്രയേലും തുർക്കിയും തമ്മിലുള്ള നയതന്ത്രബന്ധം. പ്രത്യക്ഷത്തിൽ ഇസ്രയേൽ വിരുദ്ധത സ്വീകരിക്കുമ്പോഴും എർദോഗന്റെയും തുർക്കിയുടെയും ഈ നിലപാടുകൾ തന്നെയാണ് വിമർശനവിധേയമാകുന്നത്. എർദോഗന്റെ ചൈനയോടുള്ള സമീപനവും വ്യത്യസ്തമല്ല. ചൈനയുമായി സാമ്പത്തിക സാമൂഹിക ബന്ധങ്ങൾ ശക്തമാക്കാനാണ് ഇപ്പോൾ എർദോഗൻ ശ്രമിക്കുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ബെയ്ജിംഗ് സന്ദർശനത്തിലും കണ്ടത്. ചൈനയിലെ സിയാൻജിംഗ് കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കൊടിയ പീഡനത്തിനരയാകുന്ന ഉയിഗുർ മുസ്ലിം വിഭാഗത്തോട് അനുഭാവപൂർണമായ ഒരു സമീപനവും എർദോഗാന്റെ ഭാഗത്തുനിന്നുണ്ടായില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്തിലുള്ള ഭരണകൂട ഭീകരതയ്ക്കെതിരേ ഒരു പ്രസ്താവന പോലും ഇറക്കാൻ അദ്ദേഹം തയാറായില്ല എന്നതുതന്നെയാണ് ആ മൗനത്തെ സാധൂകരിക്കുന്നത്.
എർദോഗന്റെ ഈ നിലപാടിനെതിരേ ശക്തമായ വിമർശനമാണ് ഉയർന്നത്. സാമൂഹ്യപ്രവർത്തകനും വേൾഡ് ഉയിഗുർ കോൺഗ്രസിന്റെ പ്രസിഡന്റുമായ ദോൽക്കുൻ ഇസാ ഈ സമീപനത്തിനെതിരേ പരസ്യമായി രംഗത്തുവന്നതും ശ്രദ്ധേയമാണ്. ആഗോള മുസ്ലിം സമൂഹത്തിന്റെ നേതാവായി സ്വയം കടന്നുവരാൻ ശ്രമിക്കുന്ന എർദോഗൻ ഒരു പക്ഷെ ആ സമൂഹത്തത്തന്നെ വഞ്ചിക്കുകയാണ്. സ്ഥാപനവത്കരിക്കപ്പെടുന്ന ഏകാധിപത്യ പ്രവണതകളിലൂടെ തുർക്കിയിലെ മാധ്യമങ്ങളെയും ജുഡീഷറിയെയും ഭരണഘടനാ സ്ഥാപനങ്ങങ്ങളെയും സ്വന്തം കാൽക്കീഴിലാക്കി നിർത്താനാണ് എർദോഗന്റെ ശ്രമം. അതിൽ ഒരു പരിധിവരെ അദ്ദേഹം വിജയിക്കുന്നു എന്നതിന്റെ തെളിവാണു ഹാഗിയ സോഫിയ കോടതി വിധി. ഇതാണ് ചർച്ചചെയ്യപ്പെടാതെ പോകുന്നതും.
മുസ്ലിം-ക്രിസ്ത്യൻ ദ്വന്ദ്വങ്ങൾപ്പുറം
ആധുനിക ദേശരാഷ്ട്രങ്ങളെ ഭൂരിപക്ഷ അധീശത്വത്തിൽ മാത്രം വിഭജിച്ചിരിക്കുന്ന ഈ കാലത്ത് ക്രിസ്ത്യൻ-മുസ്ലിം ദ്വന്ദ്വങ്ങളിൽ മാത്രം സംവാദങ്ങളെ പരിമിതപ്പെടുത്തി സാമുദായിക വർഗീയ നിറം ചാർത്തുന്നതിനപ്പുറം ഇത് എന്തുകൊണ്ടാണ് ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്തമാകുന്നത്? രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റയുടൻ നടന്ന ജി-20 ഉച്ചകോടിയിൽവച്ച് പ്രധാനമന്ത്രി മോദി എർദോഗനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം "തുർക്കി ഏറ്റവും മൂല്യമുള്ള സുഹൃത്ത്' എന്നാണ് വിശേഷിപ്പിച്ചത്. അവിടെയാണ് അതിന്റെ രാഷ്ട്രീയ പരിസരം വിചാരണ ചെയ്യപ്പെടേണ്ടത്.
ഹാഗിയ സോഫിയയും ഖോറയും ചർച്ച ചെയ്യുന്നതിലൂടെ ക്രിസ്ത്യൻ മുസ്ലിം വിഭജനം മാത്രം ലക്ഷ്യമിടുന്നവർ രാജ്യത്തിന്റെ മതേതര ബോധങ്ങളിൽ കരിനിഴൽ വീഴ്ത്തുകയാണ്. അവിടെയാണ് തീവ്രഹിന്ദുത്വവും വലതുപക്ഷവും വിജയിക്കുന്നത്. ഹാഗിയ സോഫിയയും ഖോറയും പ്രതീകങ്ങൾ മാത്രമാണ്. ഏകാധിപത്യ ഭരണക്രമത്തിലൂടെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ഉന്മൂലന സിദ്ധാന്തത്തിന്റെ ഫാസിസ്റ്റ് പ്രവണതകളെയാണ് തുറന്നുകാട്ടപ്പെടേണ്ടതും തുറന്നെതിർക്കേണ്ടതും.
ജിജോയ് മാത്യു
തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ നിർമിക്കുന്ന സമകാലീന പൊതുബോധത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിസരങ്ങളെ തിരിച്ചറിയാതെ പോകുന്നു എന്നതാണ് ഒരു ജനത അഭിമുഖീകരിക്കുന്ന ആപത്കരമായ സാഹചര്യം. ജാതി, മതം, ദേശീയത, സംസ്കാരം, പ്രാദേ ശികതാവാദം, സ്വത്വബോധം, വർഗീയതാബോ ധം, ദേശസ്നേഹം തുടങ്ങിയ വൈകാരികതലങ്ങളെ സൂക്ഷ്മാംശത്തിൽ പ്രയോഗിച്ച് രാഷ്ട്രീയ നേട്ടത്തിനായി മാത്രം ഉപയോഗിക്കുന്ന തീവ്ര വലതുപക്ഷ വ്യവസ്ഥിതിയുടെ ഭാഗമാണ് എർദോഗൻ. തുർക്കിയിലെ ലോക പൈതൃക പ്രതീകങ്ങളായ ഹാഗിയ സോഫിയയും ഖോറയും മോസ്ക്കുകളാക്കി മാറ്റുന്നതു മാത്രമല്ല, ന്യൂനപക്ഷമായ സുന്നി കുർദിഷ് മുസ്ലിംകളെ പോലും ഉന്മൂലനം ചെയ്യുന്നതിലേക്ക് എർദോഗന്റെ ഏകാധിപത്യ പ്രവണത മാറിയിരിക്കുന്നു. അമിത ദേശീയതയും കയ്യൂക്കിന്റെ രാഷ്ട്രീയവും അധിനിവേശ മനോഭാവവും ഇന്നത്തെ ഏകാധിപത്യ സാമൂഹിക ചുറ്റുപാടുകളെ നിർവചിക്കുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് അതിലെ അപകടം മനസിലാകുന്നത്.
പക്ഷേ ക്രിസ്ത്യൻ-മുസ്ലിം ദ്വന്ദങ്ങളിൽനിന്നുമാത്രം സംവാദങ്ങളും ചർച്ചകളും പരിമിതപ്പെടുത്തുന്നതുതന്നെ വർഗീയ വിഭജനത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത്. ഇന്ത്യയിലെതന്നെ ഒരു വിഭാഗം മുസ്ലിം, സമുദായത്തിനും ക്രൈസ്തവ സമൂഹത്തിനും എതിരായുള്ള ഈ ഏകാധിപത്യ പ്രവണതകളെ തിരിച്ചറിയാതെ പോകുന്നു എന്നതാണ് സങ്കടകരമായ കാര്യം. ഹാഗിയ സോഫിയ, ഖോറ തുടങ്ങിയ പ്രതീകങ്ങളിലേക്കുമാത്രം സംവാദങ്ങൾ ചുരുങ്ങുമ്പോൾ അത് ഇന്ത്യയിലെ ഏകാധിപത്യപ്രവണതകൾക്കും അതിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും സഹായകമാവുകയാണ്.
എന്തുകൊണ്ട് എർദോഗൻ വിമർശിക്കപ്പെടുന്നു?
ഹാഗിയ സോഫിയയും ഖോറയും മോസ്്ക്കാക്കുന്നതു മാത്രമല്ല ഇവിടെ പ്രശ്നം, അതിനപ്പുറം അധികാരത്തിന്റെ ഏകാധിപത്യരീതികളിലൂടെ ഫാസിസ്റ്റ് പ്രവണതകൾക്ക് എർദോഗൻ തുടക്കം കുറിക്കുന്നു എന്നതാണ് വിഷയം. മുസ്ലിം സമൂഹത്തിന്റെ അംഗീകാരം നേടിക്കൊടുക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ പ്രത്യക്ഷത്തിൽ തോന്നുക. എന്തിനേറെ, ഇന്ത്യയിലും കേരളത്തിലും അങ്ങനെയൊരു വ്യവഹാര വിചാരങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് മറ്റൊരു കാര്യം. പക്ഷേ അടിസ്ഥാനപരമായി ആഗോള മുസ്ലിം സമൂഹത്തിന്റെ നേതാവായി സ്വയം അവരോധിക്കാൻ ശ്രമിക്കുന്ന എർദോഗൻ മറ്റൊരു അർഥത്തിൽ അവർക്കുതന്നെ വെല്ലുവിളിയാവുകയാണ്.
തുർക്കിയിലെ ന്യൂനപക്ഷങ്ങളായ സുന്നി കുർദ് മുസ്ലിങ്ങളോടുള്ള എർദോഗന്റെ സമീപനം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. വംശീയ ഉന്മൂലനം പോലുള്ള കടുത്ത നടപടികളിലൂടെയാണ് ഇപ്പോൾ ആ ജനവിഭാഗം കടന്നുപോകുന്നത്. ആയിരക്കണക്കിനു മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പശ്ചിമേഷ്യയിലെ മുസ്ലിം രാജ്യങ്ങളിൽ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് എർദോഗന്റെ അടുത്ത ശ്രമം. ഇസ്ലാമിക ലോകത്തെ ശക്തമായ രാജ്യമാണ് സൗദി അറേബ്യ. മിക്ക മുസ്ലിം രാജ്യങ്ങൾക്കും സാമ്പത്തികസഹായവും അന്താരാഷ്ട്ര രംഗത്ത് സമാധാനശ്രമങ്ങൾക്കു നേതൃത്വവും നൽകുന്ന സൗദി അറേബ്യ യൂറോപ്യൻ യൂണിയനോടും മറ്റ് ഇസ്ലാം ഇതര രാജ്യങ്ങളോടും സ്വീകരിക്കുന്ന അനുഭാവപൂർണമായ സമീപനത്തെ ഇപ്പോൾ എർദോഗൻ നിരന്തരം വിമർശിക്കുകയാണ്. സൗദി അറേബ്യയുടെ അപ്രമാദിത്വത്തിനുമേൽ എർദോഗന്റെ സ്ഥാനം ഉറപ്പിക്കുക എന്ന മറ്റൊരു ലക്ഷ്യംകൂടി ഈ നീക്കത്തിന്റെ പിന്നിലുണ്ട്. ഇതുതന്നെയാണ് ശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളോടും എർദോഗന്റെ സമീപനം. മുസ്ലിം ഭൂരിപക്ഷ രാജ്യമായ യുഎഇ ഇസ്രയേലുമായി നടത്തുന്ന പുതിയ നയതന്ത്രനീക്കത്തെ ശക്തമായ ഭാഷയിൽ ആണ് എർദോഗൻ വിമർശിച്ചത്. യുഎഇയുടെ നീക്കത്തെ "ആത്മവഞ്ചനാപരമായ സമീപനം' എന്നാണ് തുർക്കിയിലെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. മുസ്ലിം രാജ്യങ്ങളിൽ എർദോഗന്റെ വ്യക്തിപ്രഭാവം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളത്. അതുകൊണ്ടുതന്നെയാണ് ടർക്കിഷ് ഗവൺമെന്റ് അനുകൂല മാസികയായ ഗെർസെക് ഹയാത്ത് ‘അടുത്ത ഖലീഫ'യായി എർദോഗനെ വിശേഷിപ്പിച്ചത്.
ഇരട്ടത്താപ്പ്
ഒരു വശത്ത് മുസ്ലിം സ്വത്വ രാഷ്ട്രീയം ഉപയോഗിച്ച് ആ സമൂഹത്തിന്റെ പിന്തുണ ആർജിക്കാൻ ശ്രമിക്കുന്ന എർദോഗൻ എങ്ങനെയാണ് ഇരട്ടത്താപ്പ് കാണിക്കുന്നത് എന്നുകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. അത് ഇസ്രയേലിനോടുള്ള സമീപനമായാലും ചൈനയോട് എടുക്കുന്ന നിലപാട് ആയാലും. തുർക്കി- ഇസ്രായേൽ ഉഭയകക്ഷി ബന്ധം വാണിജ്യരംഗത്തും പ്രതിരോധമേഖലയിലും ശക്തമായ സാന്നിധ്യമാണ്. 687 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചാണ് ഇന്ന് തുർക്കി ഉപയോഗിക്കുന്ന M60-A1 യുദ്ധ ടാങ്കുകൾ ഇസ്രായേൽ സാങ്കേതികവിദ്യ ഉപയോഗിച്ചു നവീകരിച്ചത്. തുർക്കിയുടെ F-4E ജെറ്റുകളുടെ കാര്യവും വിഭിന്നമല്ല. അത് മാത്രവുമല്ല, വാണിജ്യ രംഗത്ത് 2 ബില്യൺ യുഎസ് ഡോളറിന്റെ കരാറുകളാണ് ഇസ്രയേലും തുർക്കിയും തമ്മിൽ നടത്തിയിട്ടുള്ളത്. ഇസ്രയേൽ സ്വതന്ത്രരാജ്യമായതിനുശേഷം 1949-ൽതന്നെ ടെൽ അവീവിൽ എംബസി സ്ഥാപിച്ച ആദ്യരാജ്യങ്ങളിൽ ഒന്നാണു തുർക്കി. അവിടെ തുടങ്ങുകയാണ് ഇസ്രയേലും തുർക്കിയും തമ്മിലുള്ള നയതന്ത്രബന്ധം. പ്രത്യക്ഷത്തിൽ ഇസ്രയേൽ വിരുദ്ധത സ്വീകരിക്കുമ്പോഴും എർദോഗന്റെയും തുർക്കിയുടെയും ഈ നിലപാടുകൾ തന്നെയാണ് വിമർശനവിധേയമാകുന്നത്. എർദോഗന്റെ ചൈനയോടുള്ള സമീപനവും വ്യത്യസ്തമല്ല. ചൈനയുമായി സാമ്പത്തിക സാമൂഹിക ബന്ധങ്ങൾ ശക്തമാക്കാനാണ് ഇപ്പോൾ എർദോഗൻ ശ്രമിക്കുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ബെയ്ജിംഗ് സന്ദർശനത്തിലും കണ്ടത്. ചൈനയിലെ സിയാൻജിംഗ് കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കൊടിയ പീഡനത്തിനരയാകുന്ന ഉയിഗുർ മുസ്ലിം വിഭാഗത്തോട് അനുഭാവപൂർണമായ ഒരു സമീപനവും എർദോഗാന്റെ ഭാഗത്തുനിന്നുണ്ടായില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്തിലുള്ള ഭരണകൂട ഭീകരതയ്ക്കെതിരേ ഒരു പ്രസ്താവന പോലും ഇറക്കാൻ അദ്ദേഹം തയാറായില്ല എന്നതുതന്നെയാണ് ആ മൗനത്തെ സാധൂകരിക്കുന്നത്.
എർദോഗന്റെ ഈ നിലപാടിനെതിരേ ശക്തമായ വിമർശനമാണ് ഉയർന്നത്. സാമൂഹ്യപ്രവർത്തകനും വേൾഡ് ഉയിഗുർ കോൺഗ്രസിന്റെ പ്രസിഡന്റുമായ ദോൽക്കുൻ ഇസാ ഈ സമീപനത്തിനെതിരേ പരസ്യമായി രംഗത്തുവന്നതും ശ്രദ്ധേയമാണ്. ആഗോള മുസ്ലിം സമൂഹത്തിന്റെ നേതാവായി സ്വയം കടന്നുവരാൻ ശ്രമിക്കുന്ന എർദോഗൻ ഒരു പക്ഷെ ആ സമൂഹത്തത്തന്നെ വഞ്ചിക്കുകയാണ്. സ്ഥാപനവത്കരിക്കപ്പെടുന്ന ഏകാധിപത്യ പ്രവണതകളിലൂടെ തുർക്കിയിലെ മാധ്യമങ്ങളെയും ജുഡീഷറിയെയും ഭരണഘടനാ സ്ഥാപനങ്ങങ്ങളെയും സ്വന്തം കാൽക്കീഴിലാക്കി നിർത്താനാണ് എർദോഗന്റെ ശ്രമം. അതിൽ ഒരു പരിധിവരെ അദ്ദേഹം വിജയിക്കുന്നു എന്നതിന്റെ തെളിവാണു ഹാഗിയ സോഫിയ കോടതി വിധി. ഇതാണ് ചർച്ചചെയ്യപ്പെടാതെ പോകുന്നതും.
മുസ്ലിം-ക്രിസ്ത്യൻ ദ്വന്ദ്വങ്ങൾപ്പുറം
ആധുനിക ദേശരാഷ്ട്രങ്ങളെ ഭൂരിപക്ഷ അധീശത്വത്തിൽ മാത്രം വിഭജിച്ചിരിക്കുന്ന ഈ കാലത്ത് ക്രിസ്ത്യൻ-മുസ്ലിം ദ്വന്ദ്വങ്ങളിൽ മാത്രം സംവാദങ്ങളെ പരിമിതപ്പെടുത്തി സാമുദായിക വർഗീയ നിറം ചാർത്തുന്നതിനപ്പുറം ഇത് എന്തുകൊണ്ടാണ് ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്തമാകുന്നത്? രണ്ടാമത് പ്രധാനമന്ത്രിയായി അധികാരമേറ്റയുടൻ നടന്ന ജി-20 ഉച്ചകോടിയിൽവച്ച് പ്രധാനമന്ത്രി മോദി എർദോഗനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം "തുർക്കി ഏറ്റവും മൂല്യമുള്ള സുഹൃത്ത്' എന്നാണ് വിശേഷിപ്പിച്ചത്. അവിടെയാണ് അതിന്റെ രാഷ്ട്രീയ പരിസരം വിചാരണ ചെയ്യപ്പെടേണ്ടത്.
ഹാഗിയ സോഫിയയും ഖോറയും ചർച്ച ചെയ്യുന്നതിലൂടെ ക്രിസ്ത്യൻ മുസ്ലിം വിഭജനം മാത്രം ലക്ഷ്യമിടുന്നവർ രാജ്യത്തിന്റെ മതേതര ബോധങ്ങളിൽ കരിനിഴൽ വീഴ്ത്തുകയാണ്. അവിടെയാണ് തീവ്രഹിന്ദുത്വവും വലതുപക്ഷവും വിജയിക്കുന്നത്. ഹാഗിയ സോഫിയയും ഖോറയും പ്രതീകങ്ങൾ മാത്രമാണ്. ഏകാധിപത്യ ഭരണക്രമത്തിലൂടെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ഉന്മൂലന സിദ്ധാന്തത്തിന്റെ ഫാസിസ്റ്റ് പ്രവണതകളെയാണ് തുറന്നുകാട്ടപ്പെടേണ്ടതും തുറന്നെതിർക്കേണ്ടതും.
ജിജോയ് മാത്യു