എട്ടു വർഷമായി ജപ്പാനെ നയിച്ചുവന്ന പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവച്ചിരിക്കുകയാണ്. ഏറ്റവുമധികംകാലം ജപ്പാന്റെ പ്രധാനമന്ത്രിയായ ആബെ ഗുരുതരമായ ആരോഗ്യപ്രശ്നംമൂലമാണ് ഓഗസ്റ്റ് ഇരുപത്തെട്ടിന് രാജി പ്രഖ്യാപിച്ചത്. ഒരു വർഷംകൂടി ഭരണകാലം അവശേഷിക്കെയാണ് സ്ഥാനത്യാഗം. 2006ൽ 52ാം വയസിൽ യുദ്ധാനന്തര ജപ്പാനിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ ആബെയ്ക്ക് ഒരു വർഷം കഴിഞ്ഞപ്പോൾ ആ പദവി ഒഴിയേണ്ടിവന്നു. 2012ലാണു വീണ്ടും പ്രധാനമന്ത്രിയായത്.
അറുപത്തഞ്ചുകാരനായ ആബെയെ കൗമാരകാലംമുതൽ വൻകുടൽവീക്കം അലട്ടിയിരുന്നു. ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കിയ രോഗം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ചികിത്സയ്ക്കും വിശ്രമത്തിനുമായി ഒഴിയുന്നത് എന്നാണ് ഒൗദ്യോഗിക വിശദീകരണം. ജൂണിലാണു രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഈ മാസമാദ്യം തുടർച്ചയായി രണ്ടാഴ്ച ആബെ പരിശോധനയ്ക്കു ടോക്കിയോയിലെ ആശുപത്രിയിൽ എത്തിയതുമുതൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. ഐവി ഇൻജക്ഷനുകൾ ആവശ്യമായ പുതിയ ഒരു ചികിത്സയിലാണ് അദ്ദേഹമിപ്പോൾ.
ജപ്പാൻ രാഷ്ട്രീയത്തിനു സ്ഥിരത നൽകിയ ആളാണു ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഷിൻസോ ആബെ. പല ലക്ഷ്യങ്ങളും പൂർത്തിയാക്കാതെയാണ് അദ്ദേഹം അധികാരമൊഴിയുന്നത്. റഷ്യയുമായുള്ള ചില ഭൂമിഅവകാശ തർക്കങ്ങൾ പരിഹരിക്കാനും വർഷങ്ങളായി ഉത്തര കൊറിയയുടെ കസ്റ്റഡിയിലുള്ള ജപ്പാൻകാരെ മോചിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്ക മുൻകൈയെടുത്തു തയാറാക്കിയ സമാധാന ഭരണഘടന തിരുത്തി സൈന്യത്തിനു പ്രാധാന്യം നൽകണമെന്ന ലക്ഷ്യവും ജനപിന്തുണ ലഭിക്കാഞ്ഞതിനാൽ നടപ്പാക്കാനായില്ല.
രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയത്തെ തുടർന്ന് അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഭരണഘടനയിൽ എഴുതിച്ചേർത്ത, പ്രതിരോധാവശ്യത്തിനു മാത്രം സൈന്യം മതി എന്നു വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ ഒമ്പത് ജപ്പാന്റെ അഭിമാനത്തിനേറ്റ മുറിവായിരുന്നു. അതു മാറ്റിയെഴുതി ജപ്പാൻ ഒരു സൈനികശക്തിയാകണമെന്ന് ഏതൊരു ജപ്പാൻകാരനെയും പോലെ ആബെയും ആഗ്രഹിച്ചിരുന്നു. സ്വയം പ്രതിരോധത്തിനായി കുറച്ചു സേനയെ നിലനിർത്താം എന്നൊരു നിയമം പാസാക്കാൻ അദ്ദേഹത്തിനു സാധിച്ചു.
രാജ്യത്തിന്റെ സാമ്പത്തികരംഗത്തു തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ആബെനോമിക്സ് എന്നറിയപ്പെടുന്ന, ആബെയുടെ സമർഥമായ സാന്പത്തികനയങ്ങളാണ് ഉയർന്ന സാന്പത്തികവളർച്ച കൈവരിക്കുന്നതിലേക്കു ജപ്പാനെ നയിച്ചത്.
"ദ പ്രിൻസ്’ എന്ന പേരിൽ അറിയപ്പെടുന്ന ആബെ ജപ്പാൻ മുൻ വിദേശകാര്യമന്ത്രി ഷിന്റാര ആബെയുടെ മകനും മുൻ പ്രധാനമന്ത്രി നൊബുസുകെ കിഷിയുടെ കൊച്ചുമകനുമാണ്.1993 ലാണ് ആദ്യം പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 2005ൽ കാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് ഉയർന്നു. 2006ൽ പ്രധാനമന്ത്രിസ്ഥാനത്തെത്തി.
വിവാദരഹിതമായിരുന്നില്ല അദ്ദേഹത്തിന്റെ ആദ്യകാല ഭരണം. പെൻഷൻ രേഖകൾ നഷ്ടമായ സംഭവമുൾപ്പെടെയുള്ള അഴിമതികൾ ആബെ ഭരണകാലത്ത് വലിയ വിവാദം സൃഷ്ടിച്ചു. 2007ൽ രാജിവച്ച അദ്ദേഹം രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായപ്പോൾ 2012ൽ വീണ്ടും ഭരണത്തിലെത്തി. കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച അടുത്തകാലത്ത് ആബെയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു.
ഇന്ത്യ- ജപ്പാൻ ബന്ധത്തിൽ പുതിയൊരു യുഗം തുറക്കാൻ ആബെക്കായി. ചതുർരാഷ്ട്ര കൂട്ടായ്മ അഥവാ ക്വാഡ് രൂപവത്കരിച്ചു ചൈനക്കു വ്യക്തമായൊരു സന്ദേശം ആബെ നൽകി. ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ, ഇന്ത്യ കൂട്ടായ്മ ചൈനയ്ക്കു വെല്ലുവിളി തന്നെയാണ്. ഇന്ത്യ- പസഫിക് നയത്തിന്റെ ഉപജ്ഞാതാവും ആബെ തന്നെ.
സ്ഥിരതയില്ലാത്ത സർക്കാരുകളെ ഏറെ കണ്ട രാജ്യമാണു ജപ്പാൻ. എന്നാൽ, ഷിൻസൊ ആബെയുടെ താരതമ്യേന നീണ്ട ഭരണകാലഘട്ടം ലോകത്തു മൂന്നാമത്തെ വലിയ സാന്പത്തികശക്തിയായ ജപ്പാന് ഒരു തിരിച്ചുവരവിന്റെ കാലമായിരുന്നു.
ഡോ. സന്തോഷ് വേരനാനി
അറുപത്തഞ്ചുകാരനായ ആബെയെ കൗമാരകാലംമുതൽ വൻകുടൽവീക്കം അലട്ടിയിരുന്നു. ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കിയ രോഗം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ചികിത്സയ്ക്കും വിശ്രമത്തിനുമായി ഒഴിയുന്നത് എന്നാണ് ഒൗദ്യോഗിക വിശദീകരണം. ജൂണിലാണു രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഈ മാസമാദ്യം തുടർച്ചയായി രണ്ടാഴ്ച ആബെ പരിശോധനയ്ക്കു ടോക്കിയോയിലെ ആശുപത്രിയിൽ എത്തിയതുമുതൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. ഐവി ഇൻജക്ഷനുകൾ ആവശ്യമായ പുതിയ ഒരു ചികിത്സയിലാണ് അദ്ദേഹമിപ്പോൾ.
ജപ്പാൻ രാഷ്ട്രീയത്തിനു സ്ഥിരത നൽകിയ ആളാണു ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഷിൻസോ ആബെ. പല ലക്ഷ്യങ്ങളും പൂർത്തിയാക്കാതെയാണ് അദ്ദേഹം അധികാരമൊഴിയുന്നത്. റഷ്യയുമായുള്ള ചില ഭൂമിഅവകാശ തർക്കങ്ങൾ പരിഹരിക്കാനും വർഷങ്ങളായി ഉത്തര കൊറിയയുടെ കസ്റ്റഡിയിലുള്ള ജപ്പാൻകാരെ മോചിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്ക മുൻകൈയെടുത്തു തയാറാക്കിയ സമാധാന ഭരണഘടന തിരുത്തി സൈന്യത്തിനു പ്രാധാന്യം നൽകണമെന്ന ലക്ഷ്യവും ജനപിന്തുണ ലഭിക്കാഞ്ഞതിനാൽ നടപ്പാക്കാനായില്ല.
രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയത്തെ തുടർന്ന് അമേരിക്കൻ സമ്മർദത്തിനു വഴങ്ങി ഭരണഘടനയിൽ എഴുതിച്ചേർത്ത, പ്രതിരോധാവശ്യത്തിനു മാത്രം സൈന്യം മതി എന്നു വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ ഒമ്പത് ജപ്പാന്റെ അഭിമാനത്തിനേറ്റ മുറിവായിരുന്നു. അതു മാറ്റിയെഴുതി ജപ്പാൻ ഒരു സൈനികശക്തിയാകണമെന്ന് ഏതൊരു ജപ്പാൻകാരനെയും പോലെ ആബെയും ആഗ്രഹിച്ചിരുന്നു. സ്വയം പ്രതിരോധത്തിനായി കുറച്ചു സേനയെ നിലനിർത്താം എന്നൊരു നിയമം പാസാക്കാൻ അദ്ദേഹത്തിനു സാധിച്ചു.
രാജ്യത്തിന്റെ സാമ്പത്തികരംഗത്തു തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ആബെനോമിക്സ് എന്നറിയപ്പെടുന്ന, ആബെയുടെ സമർഥമായ സാന്പത്തികനയങ്ങളാണ് ഉയർന്ന സാന്പത്തികവളർച്ച കൈവരിക്കുന്നതിലേക്കു ജപ്പാനെ നയിച്ചത്.
"ദ പ്രിൻസ്’ എന്ന പേരിൽ അറിയപ്പെടുന്ന ആബെ ജപ്പാൻ മുൻ വിദേശകാര്യമന്ത്രി ഷിന്റാര ആബെയുടെ മകനും മുൻ പ്രധാനമന്ത്രി നൊബുസുകെ കിഷിയുടെ കൊച്ചുമകനുമാണ്.1993 ലാണ് ആദ്യം പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 2005ൽ കാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് ഉയർന്നു. 2006ൽ പ്രധാനമന്ത്രിസ്ഥാനത്തെത്തി.
വിവാദരഹിതമായിരുന്നില്ല അദ്ദേഹത്തിന്റെ ആദ്യകാല ഭരണം. പെൻഷൻ രേഖകൾ നഷ്ടമായ സംഭവമുൾപ്പെടെയുള്ള അഴിമതികൾ ആബെ ഭരണകാലത്ത് വലിയ വിവാദം സൃഷ്ടിച്ചു. 2007ൽ രാജിവച്ച അദ്ദേഹം രാഷ്ട്രീയ കാലാവസ്ഥ അനുകൂലമായപ്പോൾ 2012ൽ വീണ്ടും ഭരണത്തിലെത്തി. കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച അടുത്തകാലത്ത് ആബെയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു.
ഇന്ത്യ- ജപ്പാൻ ബന്ധത്തിൽ പുതിയൊരു യുഗം തുറക്കാൻ ആബെക്കായി. ചതുർരാഷ്ട്ര കൂട്ടായ്മ അഥവാ ക്വാഡ് രൂപവത്കരിച്ചു ചൈനക്കു വ്യക്തമായൊരു സന്ദേശം ആബെ നൽകി. ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ, ഇന്ത്യ കൂട്ടായ്മ ചൈനയ്ക്കു വെല്ലുവിളി തന്നെയാണ്. ഇന്ത്യ- പസഫിക് നയത്തിന്റെ ഉപജ്ഞാതാവും ആബെ തന്നെ.
സ്ഥിരതയില്ലാത്ത സർക്കാരുകളെ ഏറെ കണ്ട രാജ്യമാണു ജപ്പാൻ. എന്നാൽ, ഷിൻസൊ ആബെയുടെ താരതമ്യേന നീണ്ട ഭരണകാലഘട്ടം ലോകത്തു മൂന്നാമത്തെ വലിയ സാന്പത്തികശക്തിയായ ജപ്പാന് ഒരു തിരിച്ചുവരവിന്റെ കാലമായിരുന്നു.
ഡോ. സന്തോഷ് വേരനാനി