അനന്തപുരി / ദ്വിജൻ
കേരള നിയമസഭ ഒരു അവിശ്വാസ പ്രമേയം കൂടി ചർച്ച ചെയ്തു തള്ളി. അവിശ്വാസ പ്രമേയ ചർച്ചയിൽ മൂന്നേകാൽ മണിക്കൂർ പ്രസംഗിച്ചു റിക്കാർഡിട്ട മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിച്ച ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ലെന്നു പ്രതിപക്ഷം സങ്കടപ്പെടുന്നു. എല്ലാറ്റിനും മറുപടി പറഞ്ഞെന്നു മുഖ്യമന്ത്രി അവകാശപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം വല്ലാതെ നീണ്ടപ്പോൾ പ്രതിപക്ഷം കേട്ടിരുന്നെങ്കിലും ചാനൽ ഓഫ് ചെയ്തു പോയവർക്ക് അങ്ങനെ ഉണ്ടായോ ഇല്ലയോ എന്നു തിർച്ചയുമില്ല.
സഭയിൽ ഒരു റിക്കാർഡ് കുറിക്കണമെന്നു കരുതി എത്തിയതുപോലെ മുഖ്യമന്ത്രിയുടെ വാക്കുകൾ നീണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തയാറാക്കിയ പുസ്തകം മുഴുവൻ സഭാരേഖയുടെ ഭാഗമായി. സ്പീക്കർ നിസഹായനായി നോക്കിനിന്നു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ മറുപടി അർഹിക്കാത്തതായി മുഖ്യമന്ത്രി കരുതിയെങ്കിലും അദ്ദേഹം പലതും പറഞ്ഞു. ഈസ്തംബുളിലെ ഹാഗിയ സോഫിയ കത്തീഡ്രൽ തുർക്കി ഭരണകൂടം മുസ്ലിം ആരാധനാലയമാക്കിയതിനെ വാഴ്ത്തിയ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമിയുടെ ഭാഷയാണ് സംസാരിക്കുന്നത് എന്ന കാര്യം ഓർമിപ്പിക്കാൻ അദ്ദേഹം മറന്നില്ല. ലക്ഷ്യം കോണ്‍ഗ്രസ് പാളയത്തിൽ നിൽക്കുന്ന ക്രൈസ്തവരുടെ വികാരമാവണം. അതുപോലെ രാമജന്മഭൂമി ക്ഷേത്ര വിഷയത്തിൽ കോണ്‍ഗ്രസ്, ആർഎസ്എസ് കളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി
സ്വർണക്കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലും യുഎഇ കോണ്‍സലേറ്റിൽ നിന്നുള്ള പാഴ്സലുകൾ പരിശോധന കൂടാതെ ഖുറാൻ എന്ന പേരിൽ കടത്തിക്കൊണ്ടുപോയതിനും വിവാദത്തിലായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കേരളത്തിലെ വഖഫ് മന്ത്രി ആണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അദ്ദേഹം ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി കൂടി ആണെന്നു മുഖ്യമന്തി വെളിപ്പെടുത്തിയതു വലിയ സംഭവമായിരുന്നു! വഖഫ് മന്ത്രി മാത്രമാണെന്നായിരുന്നു ഇതുവരെ ജനം ധരിച്ചത്.
ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് മുസ്ലിംകളും ക്രിസ്ത്യാനികളും സിക്കുകാരും ബുദ്ധമതക്കാരും ജൈനന്മാരും പാഴ്സികളുമാണു ന്യൂനപക്ഷങ്ങൾ. ഇവരിൽ മുസ്ലിംകൾ ഒഴികെയുള്ളവർക്കായി കേരള സർക്കാർ എന്തു ചെയ്തെന്നു പ്രസംഗം കേട്ടിരുന്നവർക്കു പിടികിട്ടിയില്ല. ഇങ്ങനെ ഒരു വകുപ്പുണ്ടെന്നും അവിടെനിന്ന് ആനുകൂല്യങ്ങൾ കിട്ടുമെന്നും തമ്മിൽത്തല്ലു നിർത്തി മറ്റു സമുദായങ്ങൾ മനസിലാക്കുക.
കേന്ദ്ര അന്വേഷണം വരെ നേരിടുന്ന ജലീലിനെ മുഖ്യമന്ത്രി വല്ലാതെ പൊതിഞ്ഞുപിടിച്ചു. അതു മുസ്ലിം പ്രീണനം എന്നു പറഞ്ഞാൽ പറയുന്നവനാകും തെറ്റുകാരൻ. മുഖ്യമന്ത്രിയുടെ ആ കരുതലിൽ പ്രതിപക്ഷത്തിനു വലിയ തർക്കവും ഉണ്ടായില്ല. യുഎഇ കോണ്‍സലേറ്റ് ലോകത്ത് എല്ലായിടത്തും ഖുറാൻ വിതരണം ചെയ്യുന്നുണ്ടെന്നും മറ്റുമാണു മുഖ്യമന്ത്രി ന്യായീകരിച്ചുത്. മതപ്രചാരണത്തിന് എംബസികൾ!
ജനസംഖ്യ കണക്കനുസരിച്ചും ഉദ്യോഗത്തിലെ പ്രാതിനിധ്യം വച്ചും ജീവിതനിലവാരം കൊണ്ടും സാന്പത്തിക ശേഷി കൊണ്ടും ഇന്ത്യയിൽ ഏറെ ശക്തമാകുന്നവരാണ് മുസ്ലിം സമൂഹം. 1961 ൽ ഇന്ത്യയിലെ ജനസംഖ്യയുടെ 9.9 ശതമാനമായിരുന്ന അവർ 2011 ൽ 13.4 ശതമാനമായി എന്നാണ് ഒൗദ്യോഗിക കണക്ക്. ഹിന്ദു സമുദായം 84 ശതമാനത്തിൽനിന്നു 80 ആയും ക്രൈസ്തവർ 2.4 ശതമാനത്തിൽനിന്നു 2.3 ആയും കുറഞ്ഞു. പലരുടെയും സമകാലീന മുസ്ലിം സമീപനത്തെ ഈ കണക്കുകളും അതിന്റെ വിലയിരുത്തലുകളും സ്വാധീനിച്ചിട്ടുണ്ട്.
കേരളത്തിലെ സ്ഥിതി നോക്കുക. ന്യൂനപക്ഷങ്ങൾക്കായി സർക്കാർ തയാറാക്കിയിട്ടുള്ള മിക്കവാറും പദ്ധതികൾ മുസ്ലിംകൾക്കു മാത്രമായി മാറുന്നു. അതിലൂടെ ആ സമൂഹം വലിയ പുരോഗതി കൈവരിക്കുന്നുമുണ്ട്.
വെള്ളം കുടിപ്പിക്കാനായില്ല?
തോൽക്കുമെന്ന് അറിഞ്ഞുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിലൂടെ സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളം കുടിപ്പിക്കാൻ പോലുമായില്ല എന്നും മുഖ്യമന്ത്രിയുടെ മറുപടിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ വിലാപത്തിന് അർഥമുണ്ട്. ഭരണപക്ഷ ബെഞ്ചുകളിൽനിന്നു പോലും ഏറെ കൈയടി കിട്ടിയില്ലെങ്കിലും തയാറാക്കിക്കൊണ്ടുവന്ന സുദീർഘമായ പ്രസംഗം മുഖ്യമന്ത്രി വായിച്ചുതീർത്തു. മുഖ്യമന്ത്രിയുടെ പ്രസംഗം എല്ലാപരിധിയും വിട്ടു മുന്നറിയപ്പോൾ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് ആവാതെ പോയി. കേട്ടു കൊടുക്കുകയും ചെയ്തു.
ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ എന്തു ചെയ്യണമെന്നു മുൻകൂട്ടി ആലോചിക്കുകയോ തന്ത്രം മെനയുകയോ ചെയ്തതായി സഭയിലെ പ്രകടനം വ്യക്തമാക്കിയില്ല. ഉമ്മൻ ചാണ്ടിയെ പോലെയുള്ളവരുടെ ഉപദേശം ചോദിച്ചിരുന്നോ എന്നു വ്യക്തമല്ല. പണ്ടു തന്റെ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്നു തടയാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കാനും ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കാനും ഉമ്മൻ ചാണ്ടിയും സംഘവും നടത്തിയ മുന്നൊരുക്കങ്ങൾ എത്ര തന്ത്രപൂർവമായിരുന്നു. ധനമന്ത്രിക്ക് ഉപയോഗിക്കുന്നതിനുള്ള ഉച്ചഭാഷിണി മാത്രമല്ല അദ്ദേഹത്തിന്റെ കണ്ണട തട്ടിക്കളഞ്ഞാൽ പകരം ഉപയോഗിക്കാൻ കണ്ണട വരെ ഉമ്മൻ ചാണ്ടിയുടെ ആൾക്കാർ കരുതിയിരുന്നു. ആ ഒരുക്കങ്ങളിലൊന്നും രമേശ് ഉണ്ടായിരുന്നില്ല എന്ന് അക്കാലത്തു കഥകൾ ഉണ്ടായിരുന്നു.
ടീം മറന്നുള്ള കളി
അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് ആത്മാർഥമായി കൈകാര്യം ചെയ്തു എന്നു കരുതാത്തവർ ഏറെയുണ്ട്. ഒരു ചടങ്ങ് നിർവഹിക്കുന്നു എന്ന തരത്തിലുള്ള ചിന്ത. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് കൊടുത്ത കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്റെ വാക്കുകൾതന്നെ ആ സന്ദേശം കൈമാറുന്നു. സമർഥനാണ് സതിശൻ. പഴയ ഐ ഗ്രൂപ്പുകാരനുമാണ്. താൻ കേമനാണെന്നു വലിയ വിശ്വാസവുമുണ്ട്. അദ്ദേഹം ഒരവസരത്തിൽ സഭയിൽ പറഞ്ഞു തന്റെ പാർട്ടി ഏൽപ്പിച്ച ഒരു രാഷ്ട്രീയ ചുമതല നിർവഹിക്കുന്നു എന്നത് മാത്രമാണ് താൻ ചെയ്യുന്നത് എന്ന്. അദ്ദേഹത്തിനു വിശ്വാസമില്ലാതെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് ഈ വാക്കുകളിൽനിന്നു വായിച്ചെടുത്താൽ തെറ്റാവുമോ?
പ്രതിപക്ഷത്തിന്റെ ഈ വിശ്വാസക്കുറവ് അവിശ്വാസപ്രമേയത്തെ ദുർബലമാക്കി. വെറുതെ ഒരു അഭ്യാസം എന്ന മട്ടിൽ എല്ലാം. കേരളത്തിലെ കോണ്‍ഗ്രസിൽ ഏതാനും കാലമായി കാണുന്ന ദുര്യോഗമാണിത്. എതിരാളികൾക്കുവേണ്ടി കളിച്ച് സ്വന്തം ടീമിനെ ദുർബലമാക്കുകയും വ്യക്തിപരമായ നേട്ടങ്ങൾ ആർജിക്കുകയും ചെയ്യുക. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രതിപക്ഷത്തെ ബലപ്പെടുത്തിയത് കോണ്‍ഗ്രസിലെതന്നെ പല പ്രമുഖരുമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ നിശബ്ദത
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിശബ്ദത അർഥഗർഭമായി. അദ്ദേഹത്തിന്റെ ഇടപെടൽ പ്രമേയ ചർച്ചയ്ക്ക് ഉണ്ടാക്കാമായിരുന്ന ആവേശത്തെക്കുറിച്ച് ഉൗഹിക്കാനേ ആവൂ. ഉമ്മൻചാണ്ടിയുടെ ആൾക്കാർ അടുത്തകാലത്തായി വിവാദങ്ങളിൽ പോലും മിക്കവാറും നിശബ്ദരാണ് എന്ന യാഥാർഥ്യമുണ്ട്. ജനാധിപത്യ മുന്നണിയുടെ പോരാളികളുടെ നിരയിൽ തിളങ്ങിയിരുന്ന കെ.എം. മാണി, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ അഭാവം ഇത്തവണ ആക്രമണനിരയിൽ പ്രകടമായിരുന്നു. ലഭ്യമായ കളിക്കാരെ തന്ത്രപൂർവം വിന്യസിക്കാൻ പ്രതിപക്ഷത്തിനായോ എന്നും പരിശോധിക്കേണ്ടതുണ്ട്.
യുദ്ധം ജയിക്കുന്നത് സ്വന്തം അണികളെ സമർഥമായി വിന്യസിക്കുന്നതിലൂടെ എന്നതു പോലെ തന്നെ ശത്രുനിരയെ ദുർബലപ്പെടുത്തുന്നതിലൂടെയും ആണെന്ന നിയമം അനുസരിച്ചാണെങ്കിൽ പോരാട്ടം തുടങ്ങുന്നതിനു മുന്‍പുതന്നെ സർക്കാർ ഒരു വിജയം നേടി. പ്രതിപക്ഷ നിരയിലെ രണ്ട് അംഗങ്ങളെ നിശബ്ദരാക്കാൻ അവർക്കായി. അവരുടെ തീരുമാനം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉള്ളവർക്കു പോലും അവർക്കു പ്രാതിനിധ്യമില്ലാത്ത യുഡിഎഫ് എടുത്ത തീരുമാനത്തിന് അവർ പിന്തുണ കൊടുക്കണം എന്നു പറയുന്നതിന്റെ ന്യായം മനസിലാക്കാനാവില്ല.
ബിജെപിയുടെ നിലപാട്
യഥാർഥ പ്രതിപക്ഷം തങ്ങളാണ് എന്ന് അവകാശപ്പെട്ടു പ്രവർത്തിക്കുന്ന കേരളത്തിലെ ബിജെപി അവിശ്വാസ പ്രമേയത്തോടു സ്വീകരിച്ച നിലപാട് വളരെ കൗതുകകരമായി. പിണറായി വിജയൻ രാജിവയ്ക്കണം എന്നു പറഞ്ഞ് അവരുടെ ഏക അംഗം നിയമസഭയ്ക്കു പുറത്ത് സത്യഗ്രഹം ഇരുന്നു. സഭയിലെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യുകയല്ലേ പിണറായി സർക്കാർ വിഴണമെന്ന് യഥാർഥത്തിൽ ആഗ്രഹമുണ്ടങ്കിൽ ചെയ്യേണ്ടിയിരുന്നത്? നിയമസഭയ്ക്കു പുറത്തു നടക്കുന്ന സത്യഗ്രഹം നോക്കിയല്ലല്ലോ മന്ത്രിസഭയുടെ ഭാവി തീരുമാനിക്കുക.
ബിജെപി വളരെ തന്ത്രപൂർവം ഉപയോഗിക്കുന്ന സമരരീതിയാണിത്. പണ്ടു പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലം. കോണ്‍ഗ്രസിന് ലോക്സഭയിൽ സാങ്കേതികമായി ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നിരയിലായിരുന്നു ഭരണകക്ഷിയിലേക്കാൾ അംഗങ്ങൾ. അവർ ഒന്നിച്ചുനിന്ന് സഭയിൽ സർക്കാരിനെതിരെ വോട്ട് ചെയ്താൽ സർക്കാർ നിലംപൊത്തും. പലവട്ടം റാവു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നു. ഒരിക്കലും വിജയിച്ചില്ല. പ്രതിപക്ഷം ഒന്നിച്ചു വോട്ടുചെയ്യാത്തതുതന്നെ കാരണം.
ഇടതുപക്ഷം പ്രമേയം കൊണ്ടുവരുന്പോൾ ബിജെപി ബഹളം വച്ച് സഭ വിടും. പ്രമേയം വോട്ടിനിടുന്പോൾ സർക്കാർ ജയിക്കും. പിണറായി വിജയനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തിന്റെ കാര്യത്തിലും ബിജെപി ആ നിലപാടെടുത്തു. അത്തരം സഹായം ഒന്നും വെറുതെ ആയിരുന്നില്ല എന്നതു ചരിത്രം. അന്ന് റാവുവിനെക്കൊണ്ടു ബിജെപി പലതും നേടി. കേരളത്തിലും ഉണ്ടാവാം ഇത്തരം കൊയ്ത്തുകൾ.
ബൽറാമിന്റെ വിപ്ലവം
കോണ്‍ഗ്രസിലെ യുവ വിപ്ലവകാരിയാണു വി.ടി. ബൽറാം. ഭരതനെ രാജാവാക്കിയാൽ മാത്രം പോരാ, ശ്രീരാമനെ കാട്ടിലും അയയ്ക്കണം എന്ന വാശിക്കാരനാണ് ഈ യുവാവ്. സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അതിവിപ്ലവകരമായ നിലപാട് അതാണു വ്യക്തമാക്കുന്നത്. ബിജെപി സർക്കാർ അനുവദിച്ച 10 ശതമാനം സാന്പത്തിക സംവരണത്തിനു പോലും അദ്ദേഹം എതിരാണ്. കോണ്‍ഗ്രസിന്റെ കൂടെനിൽക്കുന്ന മുന്നാക്ക പട്ടമുള്ള നായന്മാരെയും ക്രിസ്ത്യാനികളെയും എല്ലാം എതിരാക്കുകയാണു ബൽറാം.
കേരള നിയമസഭ ഒരു അവിശ്വാസ പ്രമേയം കൂടി ചർച്ച ചെയ്തു തള്ളി. അവിശ്വാസ പ്രമേയ ചർച്ചയിൽ മൂന്നേകാൽ മണിക്കൂർ പ്രസംഗിച്ചു റിക്കാർഡിട്ട മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിച്ച ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ലെന്നു പ്രതിപക്ഷം സങ്കടപ്പെടുന്നു. എല്ലാറ്റിനും മറുപടി പറഞ്ഞെന്നു മുഖ്യമന്ത്രി അവകാശപ്പെടുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം വല്ലാതെ നീണ്ടപ്പോൾ പ്രതിപക്ഷം കേട്ടിരുന്നെങ്കിലും ചാനൽ ഓഫ് ചെയ്തു പോയവർക്ക് അങ്ങനെ ഉണ്ടായോ ഇല്ലയോ എന്നു തിർച്ചയുമില്ല.
സഭയിൽ ഒരു റിക്കാർഡ് കുറിക്കണമെന്നു കരുതി എത്തിയതുപോലെ മുഖ്യമന്ത്രിയുടെ വാക്കുകൾ നീണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തയാറാക്കിയ പുസ്തകം മുഴുവൻ സഭാരേഖയുടെ ഭാഗമായി. സ്പീക്കർ നിസഹായനായി നോക്കിനിന്നു. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ മറുപടി അർഹിക്കാത്തതായി മുഖ്യമന്ത്രി കരുതിയെങ്കിലും അദ്ദേഹം പലതും പറഞ്ഞു. ഈസ്തംബുളിലെ ഹാഗിയ സോഫിയ കത്തീഡ്രൽ തുർക്കി ഭരണകൂടം മുസ്ലിം ആരാധനാലയമാക്കിയതിനെ വാഴ്ത്തിയ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമിയുടെ ഭാഷയാണ് സംസാരിക്കുന്നത് എന്ന കാര്യം ഓർമിപ്പിക്കാൻ അദ്ദേഹം മറന്നില്ല. ലക്ഷ്യം കോണ്‍ഗ്രസ് പാളയത്തിൽ നിൽക്കുന്ന ക്രൈസ്തവരുടെ വികാരമാവണം. അതുപോലെ രാമജന്മഭൂമി ക്ഷേത്ര വിഷയത്തിൽ കോണ്‍ഗ്രസ്, ആർഎസ്എസ് കളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി
സ്വർണക്കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലും യുഎഇ കോണ്‍സലേറ്റിൽ നിന്നുള്ള പാഴ്സലുകൾ പരിശോധന കൂടാതെ ഖുറാൻ എന്ന പേരിൽ കടത്തിക്കൊണ്ടുപോയതിനും വിവാദത്തിലായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കേരളത്തിലെ വഖഫ് മന്ത്രി ആണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അദ്ദേഹം ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി കൂടി ആണെന്നു മുഖ്യമന്തി വെളിപ്പെടുത്തിയതു വലിയ സംഭവമായിരുന്നു! വഖഫ് മന്ത്രി മാത്രമാണെന്നായിരുന്നു ഇതുവരെ ജനം ധരിച്ചത്.
ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് മുസ്ലിംകളും ക്രിസ്ത്യാനികളും സിക്കുകാരും ബുദ്ധമതക്കാരും ജൈനന്മാരും പാഴ്സികളുമാണു ന്യൂനപക്ഷങ്ങൾ. ഇവരിൽ മുസ്ലിംകൾ ഒഴികെയുള്ളവർക്കായി കേരള സർക്കാർ എന്തു ചെയ്തെന്നു പ്രസംഗം കേട്ടിരുന്നവർക്കു പിടികിട്ടിയില്ല. ഇങ്ങനെ ഒരു വകുപ്പുണ്ടെന്നും അവിടെനിന്ന് ആനുകൂല്യങ്ങൾ കിട്ടുമെന്നും തമ്മിൽത്തല്ലു നിർത്തി മറ്റു സമുദായങ്ങൾ മനസിലാക്കുക.
കേന്ദ്ര അന്വേഷണം വരെ നേരിടുന്ന ജലീലിനെ മുഖ്യമന്ത്രി വല്ലാതെ പൊതിഞ്ഞുപിടിച്ചു. അതു മുസ്ലിം പ്രീണനം എന്നു പറഞ്ഞാൽ പറയുന്നവനാകും തെറ്റുകാരൻ. മുഖ്യമന്ത്രിയുടെ ആ കരുതലിൽ പ്രതിപക്ഷത്തിനു വലിയ തർക്കവും ഉണ്ടായില്ല. യുഎഇ കോണ്‍സലേറ്റ് ലോകത്ത് എല്ലായിടത്തും ഖുറാൻ വിതരണം ചെയ്യുന്നുണ്ടെന്നും മറ്റുമാണു മുഖ്യമന്ത്രി ന്യായീകരിച്ചുത്. മതപ്രചാരണത്തിന് എംബസികൾ!
ജനസംഖ്യ കണക്കനുസരിച്ചും ഉദ്യോഗത്തിലെ പ്രാതിനിധ്യം വച്ചും ജീവിതനിലവാരം കൊണ്ടും സാന്പത്തിക ശേഷി കൊണ്ടും ഇന്ത്യയിൽ ഏറെ ശക്തമാകുന്നവരാണ് മുസ്ലിം സമൂഹം. 1961 ൽ ഇന്ത്യയിലെ ജനസംഖ്യയുടെ 9.9 ശതമാനമായിരുന്ന അവർ 2011 ൽ 13.4 ശതമാനമായി എന്നാണ് ഒൗദ്യോഗിക കണക്ക്. ഹിന്ദു സമുദായം 84 ശതമാനത്തിൽനിന്നു 80 ആയും ക്രൈസ്തവർ 2.4 ശതമാനത്തിൽനിന്നു 2.3 ആയും കുറഞ്ഞു. പലരുടെയും സമകാലീന മുസ്ലിം സമീപനത്തെ ഈ കണക്കുകളും അതിന്റെ വിലയിരുത്തലുകളും സ്വാധീനിച്ചിട്ടുണ്ട്.
കേരളത്തിലെ സ്ഥിതി നോക്കുക. ന്യൂനപക്ഷങ്ങൾക്കായി സർക്കാർ തയാറാക്കിയിട്ടുള്ള മിക്കവാറും പദ്ധതികൾ മുസ്ലിംകൾക്കു മാത്രമായി മാറുന്നു. അതിലൂടെ ആ സമൂഹം വലിയ പുരോഗതി കൈവരിക്കുന്നുമുണ്ട്.
വെള്ളം കുടിപ്പിക്കാനായില്ല?
തോൽക്കുമെന്ന് അറിഞ്ഞുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിലൂടെ സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളം കുടിപ്പിക്കാൻ പോലുമായില്ല എന്നും മുഖ്യമന്ത്രിയുടെ മറുപടിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ വിലാപത്തിന് അർഥമുണ്ട്. ഭരണപക്ഷ ബെഞ്ചുകളിൽനിന്നു പോലും ഏറെ കൈയടി കിട്ടിയില്ലെങ്കിലും തയാറാക്കിക്കൊണ്ടുവന്ന സുദീർഘമായ പ്രസംഗം മുഖ്യമന്ത്രി വായിച്ചുതീർത്തു. മുഖ്യമന്ത്രിയുടെ പ്രസംഗം എല്ലാപരിധിയും വിട്ടു മുന്നറിയപ്പോൾ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് ആവാതെ പോയി. കേട്ടു കൊടുക്കുകയും ചെയ്തു.
ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ എന്തു ചെയ്യണമെന്നു മുൻകൂട്ടി ആലോചിക്കുകയോ തന്ത്രം മെനയുകയോ ചെയ്തതായി സഭയിലെ പ്രകടനം വ്യക്തമാക്കിയില്ല. ഉമ്മൻ ചാണ്ടിയെ പോലെയുള്ളവരുടെ ഉപദേശം ചോദിച്ചിരുന്നോ എന്നു വ്യക്തമല്ല. പണ്ടു തന്റെ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്നു തടയാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കാനും ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കാനും ഉമ്മൻ ചാണ്ടിയും സംഘവും നടത്തിയ മുന്നൊരുക്കങ്ങൾ എത്ര തന്ത്രപൂർവമായിരുന്നു. ധനമന്ത്രിക്ക് ഉപയോഗിക്കുന്നതിനുള്ള ഉച്ചഭാഷിണി മാത്രമല്ല അദ്ദേഹത്തിന്റെ കണ്ണട തട്ടിക്കളഞ്ഞാൽ പകരം ഉപയോഗിക്കാൻ കണ്ണട വരെ ഉമ്മൻ ചാണ്ടിയുടെ ആൾക്കാർ കരുതിയിരുന്നു. ആ ഒരുക്കങ്ങളിലൊന്നും രമേശ് ഉണ്ടായിരുന്നില്ല എന്ന് അക്കാലത്തു കഥകൾ ഉണ്ടായിരുന്നു.
ടീം മറന്നുള്ള കളി
അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് ആത്മാർഥമായി കൈകാര്യം ചെയ്തു എന്നു കരുതാത്തവർ ഏറെയുണ്ട്. ഒരു ചടങ്ങ് നിർവഹിക്കുന്നു എന്ന തരത്തിലുള്ള ചിന്ത. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് കൊടുത്ത കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്റെ വാക്കുകൾതന്നെ ആ സന്ദേശം കൈമാറുന്നു. സമർഥനാണ് സതിശൻ. പഴയ ഐ ഗ്രൂപ്പുകാരനുമാണ്. താൻ കേമനാണെന്നു വലിയ വിശ്വാസവുമുണ്ട്. അദ്ദേഹം ഒരവസരത്തിൽ സഭയിൽ പറഞ്ഞു തന്റെ പാർട്ടി ഏൽപ്പിച്ച ഒരു രാഷ്ട്രീയ ചുമതല നിർവഹിക്കുന്നു എന്നത് മാത്രമാണ് താൻ ചെയ്യുന്നത് എന്ന്. അദ്ദേഹത്തിനു വിശ്വാസമില്ലാതെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് ഈ വാക്കുകളിൽനിന്നു വായിച്ചെടുത്താൽ തെറ്റാവുമോ?
പ്രതിപക്ഷത്തിന്റെ ഈ വിശ്വാസക്കുറവ് അവിശ്വാസപ്രമേയത്തെ ദുർബലമാക്കി. വെറുതെ ഒരു അഭ്യാസം എന്ന മട്ടിൽ എല്ലാം. കേരളത്തിലെ കോണ്‍ഗ്രസിൽ ഏതാനും കാലമായി കാണുന്ന ദുര്യോഗമാണിത്. എതിരാളികൾക്കുവേണ്ടി കളിച്ച് സ്വന്തം ടീമിനെ ദുർബലമാക്കുകയും വ്യക്തിപരമായ നേട്ടങ്ങൾ ആർജിക്കുകയും ചെയ്യുക. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രതിപക്ഷത്തെ ബലപ്പെടുത്തിയത് കോണ്‍ഗ്രസിലെതന്നെ പല പ്രമുഖരുമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ നിശബ്ദത
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിശബ്ദത അർഥഗർഭമായി. അദ്ദേഹത്തിന്റെ ഇടപെടൽ പ്രമേയ ചർച്ചയ്ക്ക് ഉണ്ടാക്കാമായിരുന്ന ആവേശത്തെക്കുറിച്ച് ഉൗഹിക്കാനേ ആവൂ. ഉമ്മൻചാണ്ടിയുടെ ആൾക്കാർ അടുത്തകാലത്തായി വിവാദങ്ങളിൽ പോലും മിക്കവാറും നിശബ്ദരാണ് എന്ന യാഥാർഥ്യമുണ്ട്. ജനാധിപത്യ മുന്നണിയുടെ പോരാളികളുടെ നിരയിൽ തിളങ്ങിയിരുന്ന കെ.എം. മാണി, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ അഭാവം ഇത്തവണ ആക്രമണനിരയിൽ പ്രകടമായിരുന്നു. ലഭ്യമായ കളിക്കാരെ തന്ത്രപൂർവം വിന്യസിക്കാൻ പ്രതിപക്ഷത്തിനായോ എന്നും പരിശോധിക്കേണ്ടതുണ്ട്.
യുദ്ധം ജയിക്കുന്നത് സ്വന്തം അണികളെ സമർഥമായി വിന്യസിക്കുന്നതിലൂടെ എന്നതു പോലെ തന്നെ ശത്രുനിരയെ ദുർബലപ്പെടുത്തുന്നതിലൂടെയും ആണെന്ന നിയമം അനുസരിച്ചാണെങ്കിൽ പോരാട്ടം തുടങ്ങുന്നതിനു മുന്‍പുതന്നെ സർക്കാർ ഒരു വിജയം നേടി. പ്രതിപക്ഷ നിരയിലെ രണ്ട് അംഗങ്ങളെ നിശബ്ദരാക്കാൻ അവർക്കായി. അവരുടെ തീരുമാനം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം ഉള്ളവർക്കു പോലും അവർക്കു പ്രാതിനിധ്യമില്ലാത്ത യുഡിഎഫ് എടുത്ത തീരുമാനത്തിന് അവർ പിന്തുണ കൊടുക്കണം എന്നു പറയുന്നതിന്റെ ന്യായം മനസിലാക്കാനാവില്ല.
ബിജെപിയുടെ നിലപാട്
യഥാർഥ പ്രതിപക്ഷം തങ്ങളാണ് എന്ന് അവകാശപ്പെട്ടു പ്രവർത്തിക്കുന്ന കേരളത്തിലെ ബിജെപി അവിശ്വാസ പ്രമേയത്തോടു സ്വീകരിച്ച നിലപാട് വളരെ കൗതുകകരമായി. പിണറായി വിജയൻ രാജിവയ്ക്കണം എന്നു പറഞ്ഞ് അവരുടെ ഏക അംഗം നിയമസഭയ്ക്കു പുറത്ത് സത്യഗ്രഹം ഇരുന്നു. സഭയിലെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യുകയല്ലേ പിണറായി സർക്കാർ വിഴണമെന്ന് യഥാർഥത്തിൽ ആഗ്രഹമുണ്ടങ്കിൽ ചെയ്യേണ്ടിയിരുന്നത്? നിയമസഭയ്ക്കു പുറത്തു നടക്കുന്ന സത്യഗ്രഹം നോക്കിയല്ലല്ലോ മന്ത്രിസഭയുടെ ഭാവി തീരുമാനിക്കുക.
ബിജെപി വളരെ തന്ത്രപൂർവം ഉപയോഗിക്കുന്ന സമരരീതിയാണിത്. പണ്ടു പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലം. കോണ്‍ഗ്രസിന് ലോക്സഭയിൽ സാങ്കേതികമായി ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നിരയിലായിരുന്നു ഭരണകക്ഷിയിലേക്കാൾ അംഗങ്ങൾ. അവർ ഒന്നിച്ചുനിന്ന് സഭയിൽ സർക്കാരിനെതിരെ വോട്ട് ചെയ്താൽ സർക്കാർ നിലംപൊത്തും. പലവട്ടം റാവു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നു. ഒരിക്കലും വിജയിച്ചില്ല. പ്രതിപക്ഷം ഒന്നിച്ചു വോട്ടുചെയ്യാത്തതുതന്നെ കാരണം.
ഇടതുപക്ഷം പ്രമേയം കൊണ്ടുവരുന്പോൾ ബിജെപി ബഹളം വച്ച് സഭ വിടും. പ്രമേയം വോട്ടിനിടുന്പോൾ സർക്കാർ ജയിക്കും. പിണറായി വിജയനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തിന്റെ കാര്യത്തിലും ബിജെപി ആ നിലപാടെടുത്തു. അത്തരം സഹായം ഒന്നും വെറുതെ ആയിരുന്നില്ല എന്നതു ചരിത്രം. അന്ന് റാവുവിനെക്കൊണ്ടു ബിജെപി പലതും നേടി. കേരളത്തിലും ഉണ്ടാവാം ഇത്തരം കൊയ്ത്തുകൾ.
ബൽറാമിന്റെ വിപ്ലവം
കോണ്‍ഗ്രസിലെ യുവ വിപ്ലവകാരിയാണു വി.ടി. ബൽറാം. ഭരതനെ രാജാവാക്കിയാൽ മാത്രം പോരാ, ശ്രീരാമനെ കാട്ടിലും അയയ്ക്കണം എന്ന വാശിക്കാരനാണ് ഈ യുവാവ്. സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അതിവിപ്ലവകരമായ നിലപാട് അതാണു വ്യക്തമാക്കുന്നത്. ബിജെപി സർക്കാർ അനുവദിച്ച 10 ശതമാനം സാന്പത്തിക സംവരണത്തിനു പോലും അദ്ദേഹം എതിരാണ്. കോണ്‍ഗ്രസിന്റെ കൂടെനിൽക്കുന്ന മുന്നാക്ക പട്ടമുള്ള നായന്മാരെയും ക്രിസ്ത്യാനികളെയും എല്ലാം എതിരാക്കുകയാണു ബൽറാം.