കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും ഇക്കോ സെൻസിറ്റീവ് സോണായി (ഇഎസ്സെഡ്- പരിസ്ഥിതിലോല മേഖല ) പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം പതിനായിരക്കണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കുന്നതാണ്. കൊയിലാണ്ടി താലൂക്കിൽപെട്ട ചക്കിട്ടപാറ, ചെന്പനോട വില്ലേജുകളിലായി സ്ഥിതി ചെയ്യുന്നതും പലയിടത്തും അതിർത്തികൾ കൃത്യമായി നിർണയിക്കപ്പെടാത്തതും 74.22 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടെന്നു വനംവകുപ്പ് അവകാശപ്പെടുന്നതുമായ പ്രദേശമാണ് മലബാർ വന്യജീവിസങ്കേതം. ഈ വന്യജീവിസങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വായു ദൂരത്തിൽ ചെന്പനോട, ചക്കിട്ടപാറ, ചങ്ങരോത്ത്, പേരാന്പ്ര, കൂരാച്ചുണ്ട്, കാന്തലാട്, കട്ടിപ്പാറ, കെടവൂർ, പുതുപ്പാടി, തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിടവക എന്നീ 13 റവന്യു വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതിലോല മേഖല ആയി പ്രഖ്യാപിക്കാനാണു സംസ്ഥാന സർക്കാരിന്റെ ശിപാർശയോടെയുള്ള ഈ കരട് വിജ്ഞാപനം.
വന്യജീവിസങ്കേതവും പരിസ്ഥിതിലോല പ്രദേശങ്ങളും പ്രഖ്യാപിക്കുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയും നിയമവശങ്ങൾ പരിഗണിക്കാതെയും പ്രദേശത്തെ ജനജീവിതത്തെ ദുരിതപൂർണമാക്കുന്ന വിധത്തിലുമാണ് ഈ കരടുവിജ്ഞാപനം. റിസർവ് ഫോറസ്റ്റുകൾ വന്യജീവിസങ്കേതങ്ങളായി മാറ്റാൻ പാടില്ല എന്ന നിയമംതന്നെ ലംഘിച്ചുകൊണ്ടാണ് ഈ നടപടി എന്നാണ് അറിയുന്നത്.
74.22 ചതുരശ്ര കിലോമീറ്റർ (7,422 ഹെക്ടർ ) മാത്രം വിസ്തൃതിയുള്ള ഈ വന്യജീവിസങ്കേതത്തിനു ചുറ്റുമായി മതിയായ രേഖകളോടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും കൃഷിചെയ്ത് ഉപജീവനം നയിച്ചുവരുന്നതും കൊയിലാണ്ടി, താമരശേരി, വൈത്തിരി താലൂക്കുകളിൽ പെടുന്നതുമായ 5,360 ഹെക്ടർ കൃഷിഭൂമിയാണ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നത്. ജനപ്രതിനിധികൾ ജനങ്ങളുടെ ഈ പ്രശ്നം കണ്ടില്ലെന്നു നടിക്കാതെ അടിയന്തരമായി ഇടപെട്ടു പരിഹരിക്കണം.
രേഖപ്പെടുത്തിയതു വ്യാജ വിവരങ്ങൾ
കരട് വിജ്ഞാപനത്തിൽ നിർദിഷ്ട ബഫർസോണ് പ്രദേശത്ത് 5,500 ജനങ്ങൾ മാത്രമാണുള്ളതെന്നു വ്യാജമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പതിനായിരക്കണക്കിനു വീടുകളും സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും ആശുപത്രികളും പ്രധാന റോഡുകളും മാർക്കറ്റുകളും അങ്ങാടികളും മറ്റു സ്ഥാപനങ്ങളും ചെറുകിട- നാമമാത്ര വ്യവസായങ്ങളും റബർ, തെങ്ങ്, കൊക്കോ, ഇഞ്ചി, കുരുമുളക്, കപ്പ തുടങ്ങിയ കൃഷികളും ക്ഷീരോത്പാദകസംഘങ്ങളും അടങ്ങുന്നതാണു പ്രസ്തുത റവന്യൂ ഭൂമി. പ്രാഥമിക പഠനത്തിൽ കട്ടിപ്പാറ പഞ്ചായത്തിലെ 10 വാർഡുകളിലായി ഇരുപതിനായിരത്തിലധികം ജനങ്ങളും 4,677 വീടുകളും 7,36 കച്ചവടസ്ഥാപനങ്ങളും 190 മറ്റു സ്ഥാപനങ്ങളും 32 ആരാധനാലയങ്ങളും ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയും ആയിരക്കണക്കിനു ലിറ്റർ പാൽ ദിവസവും അളക്കുന്ന സൊസൈറ്റികളും കട്ടിപ്പാറ വില്ലേജിൽ മാത്രമായി ബഫർസോണ് പരിധിയിൽ വരുന്നു എന്നുള്ളത് ഈ ദുരന്തത്തിന്റെ ഗൗരവം ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ നവംബറിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ, സംസ്ഥാന സർക്കാരുകൾക്കാണു വനാതിർത്തികൾ നിർണയിക്കുന്നതിന് അധികാരമെന്ന് അറിയിക്കുകയുണ്ടായി. ഈ തീരുമാനത്തെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താതെയും മുഖവിലയ്ക്കെടുക്കാതെയുമാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു ശിപാർശ നൽകിയിരിക്കുന്നത്.
വിജ്ഞാപനം വന്നാൽ നിർദിഷ്ട പരിസ്ഥിതിലോല പ്രദേശത്ത് ആദിവാസികൾക്കടക്കം കൃഷിക്കു മുൻകൂർ അനുവാദം തേടൽ, എല്ലാവിധ നിർമാണ പ്രവർത്തനങ്ങൾക്കും നിരോധനം, താമസ സൗകര്യങ്ങൾക്കുപോലും മുൻകൂർ അനുമതിതേടൽ തുടങ്ങി നിരവധി കർശന നടപടികളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കപ്പെടും. അടിസ്ഥാന വികസന സൗകര്യങ്ങൾ, കൃഷി, ഹോട്ടലുകൾ, കടമുറികൾ അടക്കമുള്ള വാണിജ്യാവശ്യ കെട്ടിടനിർമാണം, പുതിയ ഭവനനിർമാണം, ചെറുകിട നാമമാത്ര വ്യവസായങ്ങൾ ഇതൊക്കെ തടയപ്പെടും. റോഡുകളുടെ ബലപ്പെടുത്തൽ, റീ ടാറിംഗും വീതികൂട്ടലും, പുതിയ റോഡുകളുടെ നിർമാണം, വാഹന ഇന്ധനം, രാത്രിയാത്ര, കോഴിഫാമുകൾ, ഡയറിഫാം, നിലവിലുള്ള കാർഷികവൃത്തികൾ, മത്സ്യകൃഷി തുടങ്ങിയവക്കെല്ലാം നിരോധനമോ നിയന്ത്രണമോ വരും.
സ്വന്തം ഭൂമിയിലുള്ള മരങ്ങൾ മുറിക്കാൻ കർഷകർരെ അനുവദിക്കുന്നതല്ല ഈ കരിനിയമം. അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ്. കുടിവെള്ളത്തിനു കിണർ കുഴിക്കാൻ പോലും പ്രത്യേക അനുവാദം വേണം. പരിസ്ഥിതിലോല മേഖല ആകുന്നതോടുകൂടി വികസനം സാധ്യമല്ലാതായിത്തീരുന്ന ഈ പ്രദേശങ്ങളിൽ ഭൂവുടമകൾക്കു ന്യായമായ വില ഭൂമി വിൽക്കുന്പോൾ ലഭിക്കുകയില്ലെന്നും സ്പഷ്ടമാണ്. പരിസ്ഥിതിലോല മേഖലയ്ക്കു വെളിയിൽ ഒരു കിലോമീറ്റർ വായുദൂരം വരെ നിർമാണപ്രവർത്തനങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കാൻ ഇതിനപ്പുറം മറ്റൊന്നും ആവശ്യമില്ല. പരിസ്ഥിതിലോല പ്രദേശം വന്യജീവിസങ്കേതത്തിനു ചുറ്റും ഭൂരിഭാഗം പ്രദേശത്തും ഒരു കിലോമീറ്റർ ആയി രേഖപ്പെടുത്തുന്പോൾ ചില സ്ഥലങ്ങളിൽ മാത്രം അതു പൂജ്യം മുതൽ 100 മീറ്റർ വരെ മാത്രമേയുള്ളൂ എന്നതു ബഫർസോണ് ഒരു കിലോമീറ്ററിൽ കുറയരുത് എന്ന വാദത്തിന്റെയും സംസ്ഥാന സർക്കാരിന്റെ അധികാരത്തിനു പരിമിതിയുണ്ട് എന്ന വാദത്തിന്റെയും പൊള്ളത്തരം വെളിവാക്കുന്നു.
കസ്തൂരിരംഗൻ റിപ്പോർട്ടിന്മേലുള്ള ശിപാർശകൾ
ഇതോടൊപ്പം ജനങ്ങളെ കുടിയിറക്കുന്ന സംസ്ഥാന സർക്കാരിന്റെ മറ്റൊരു ശിപാർശയാണ് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമവിജ്ഞാപനത്തിനുവേണ്ടി സർക്കാർ നൽകിയിട്ടുള്ളത്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ വലിയ പാകപ്പിഴകളുണ്ട്. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും സർക്കാർ ഭൂമികളെയും ഉമ്മൻ കമ്മിറ്റിയുടെയും പഞ്ചായത്തുതല കമ്മിറ്റിയുടെയും ശിപാർശയനുസരിച്ച് ഒഴിവാക്കി 123 വില്ലേജുകളിലെ 9,107 ചതുരശ്ര കിലോമീറ്റർ റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോകപൈതൃക പ്രദേശങ്ങളും മാത്രം ഇഎസ്എ പരിധിയിൽ നിജപ്പെടുത്തിയായിരുന്നു മുൻ സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ ഇഎസ്എ പ്രദേശങ്ങളുടെ ജിയോകോഡിനേറ്റ് രേഖപ്പെടുത്തിയ മാപ്പ് കേരള ബയോഡൈവേഴ്സിറ്റി ബോർഡ് വെബ്സൈറ്റിൽ ഇപ്പോഴും ലഭ്യമാണ്.
എന്നാൽ, ഇപ്പോഴത്തെ സർക്കാർ ഇടുക്കിയിലെ 24ഉം കോട്ടയത്ത് നാലും ഉൾപ്പെടെ 31 വില്ലേജുകളെ, ആ വില്ലേജുകളിലെ വനപ്രദേശം ഉൾപ്പെടെ, ഇഎസ്എ പരിധിയിൽനിന്ന് പൂർണമായും ഒഴിവാക്കി. 92 വില്ലേജുകളിലെ "റിസർവ് ഫോറസ്റ്റുകളും, സംരക്ഷിത പ്രദേശങ്ങളും, ലോകപൈതൃകപ്രദേശങ്ങളും മാത്രമേ ഇഎസ്എയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ' എന്ന് അവകാശപ്പെട്ടുകൊണ്ട് ഈ സർക്കാർ സമർപ്പിച്ച മേൽ റിപ്പോർട്ടിൽ ഈ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും നിരവധി സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും മറ്റും റിസർവ് വനമായി രേഖപ്പെടുത്തി കാണിച്ചിരിക്കുകയാണ്. 31 വില്ലേജുകൾ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കാൻ സ്വീകരിച്ച അതേ മാനദണ്ഡങ്ങൾ അനുസരിച്ചു നോക്കിയാൽ 92 വില്ലേജുകളിലെ പലതും ഇഎസ്എയിൽനിന്നു പൂർണമായും ഒഴിവാക്കപ്പെടേണ്ടതുമാണ്.
കേരളത്തിലെ 92 വില്ലേജുകളിലെ 25 ലക്ഷത്തോളം വരുന്ന ജനങ്ങളെ ബലിയാടാക്കി, സംസ്ഥാനത്തെ ആയിരത്തോളം പഞ്ചായത്തുകളിലെ പരിസ്ഥിതി സംരക്ഷിക്കാമെന്ന നയം സർക്കാർ പിൻവലിക്കണം. കർഷകരെയും കർഷക തൊഴിലാളികളെയും കൃഷിയിടങ്ങളെയും തകർക്കുന്ന രീതിയിൽ പുതിയ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്പോൾ സാധാരണ ജനങ്ങൾ ഇതിനെല്ലാം ബലിയാടാവുകയാണ്. ഗൂഡല്ലൂർ പ്രദേശത്തെ ബഫർസോണും മഹാരാഷ്ട്രയിലെ മഹാബലേശ്വർ പാഞ്ചഗണി പ്രദേശത്തെ ഇഎസ്എ പ്രഖ്യാപനവും ഇതിന് ഉത്തമ ഉദാഹരണമാണ്. ഉപജീവനത്തിന് ആവശ്യമായ തൊഴിൽ ചെയ്തും സ്വന്തം ഭൂമിയിൽ കൃഷിചെയ്തും ജീവിക്കാനുള്ള പൗരന്റെ അവകാശത്തിലും മൗലികാവകാശത്തിലുമാണ് ഇത്തരം നിയമങ്ങൾ കടന്നുകയറുന്നത്.
നടപ്പാക്കേണ്ട കാര്യങ്ങൾ
1. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ രൂപംകൊടുത്ത മലബാർ വന്യജീവിസങ്കേതവും ചുറ്റുമുള്ള ഒരു കിലോമീറ്റർ വായുദൂരത്തിൽ ഇഎസ്സെഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനവും റദ്ദ് ചെയ്യണം.
2. ഇഎസ്സെഡ് അഥവാ പരിസ്ഥിതിലോല മേഖല (ബഫർസോണ് ) വനത്തിനുള്ളിൽഅഥവാ വന്യജീവിസങ്കേതത്തിനുള്ളിൽ മാത്രമായി ഒതുക്കിനിർത്തണം.
3. സംസ്ഥാന സർക്കാർ കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിലെ ഇഎസ്എ മാപ്പിൽ സംഭവിച്ച വലിയ പാകപ്പിഴകൾ തിരുത്തി നൽകണം.
4. 92 വില്ലേജുകളെയും വിഭജിച്ച്, ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഭാഗം റവന്യു വില്ലേജുകളെന്നും റിസർവ് വനം മാത്രം ഉൾപ്പെടുന്നവ ഇ എസ്എ വില്ലേജുകൾ എന്നും തരംതിരിച്ചു, ഇഎസ്എ വില്ലേജുകൾ മാത്രം അന്തിമവിജ്ഞാപനത്തിൽ പെടുത്തണം.
അടിയന്തര പ്രാധാന്യമുള്ള ഈ രണ്ടു വിഷയങ്ങളിലും നിയമപരമായും രാഷ്ട്രീയമായും നടപടികൾ സ്വീകരിക്കണം. കേന്ദ്രസർക്കാരിനു തിരുത്തിയ ശിപാർശകൾ സംസ്ഥാന സർക്കാർ നൽകണം. പഞ്ചായത്തുകളും ഗ്രാമസഭകളും ഇതിനെതിരേ പ്രമേയം പാസാക്കി നൽകണം. കോടതി വഴി വേണ്ടിവന്നാൽ ഈ അനീതിയെ ചോദ്യം ചെയ്യണം. അതതു പ്രദേശത്തെ ജനങ്ങളെക്കൊണ്ടും കൂട്ടായും വ്യക്തിപരമായും ഇതിനെതിരേ പരാതികൾ അയപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പരാതി സമർപ്പിക്കാനുള്ള കാലാവധി ഇനി 40 ദിവസത്തിൽ താഴെയാണ്. പരാതി അയയ്ക്കേണ്ട വിലാസം:
Email: ez-mef@nic.in
അല്ലെങ്കിൽ
The Secretary, MoEF&CC, Indira Paryavaran Bhavan, Jorbagh Road, Aliganj, New Delhi, Pin:110 003.
ഡോ. ചാക്കോ കാളംപറമ്പിൽ
(പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറൽ കണ്വീനറും കർഷക സംയുക്ത സമിതി
ഭാരവാഹിയുമാണു ലേഖകൻ)
വന്യജീവിസങ്കേതവും പരിസ്ഥിതിലോല പ്രദേശങ്ങളും പ്രഖ്യാപിക്കുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയും നിയമവശങ്ങൾ പരിഗണിക്കാതെയും പ്രദേശത്തെ ജനജീവിതത്തെ ദുരിതപൂർണമാക്കുന്ന വിധത്തിലുമാണ് ഈ കരടുവിജ്ഞാപനം. റിസർവ് ഫോറസ്റ്റുകൾ വന്യജീവിസങ്കേതങ്ങളായി മാറ്റാൻ പാടില്ല എന്ന നിയമംതന്നെ ലംഘിച്ചുകൊണ്ടാണ് ഈ നടപടി എന്നാണ് അറിയുന്നത്.
74.22 ചതുരശ്ര കിലോമീറ്റർ (7,422 ഹെക്ടർ ) മാത്രം വിസ്തൃതിയുള്ള ഈ വന്യജീവിസങ്കേതത്തിനു ചുറ്റുമായി മതിയായ രേഖകളോടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും കൃഷിചെയ്ത് ഉപജീവനം നയിച്ചുവരുന്നതും കൊയിലാണ്ടി, താമരശേരി, വൈത്തിരി താലൂക്കുകളിൽ പെടുന്നതുമായ 5,360 ഹെക്ടർ കൃഷിഭൂമിയാണ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നത്. ജനപ്രതിനിധികൾ ജനങ്ങളുടെ ഈ പ്രശ്നം കണ്ടില്ലെന്നു നടിക്കാതെ അടിയന്തരമായി ഇടപെട്ടു പരിഹരിക്കണം.
രേഖപ്പെടുത്തിയതു വ്യാജ വിവരങ്ങൾ
കരട് വിജ്ഞാപനത്തിൽ നിർദിഷ്ട ബഫർസോണ് പ്രദേശത്ത് 5,500 ജനങ്ങൾ മാത്രമാണുള്ളതെന്നു വ്യാജമായി രേഖപ്പെടുത്തിയിരിക്കുകയാണ്. പതിനായിരക്കണക്കിനു വീടുകളും സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും ആശുപത്രികളും പ്രധാന റോഡുകളും മാർക്കറ്റുകളും അങ്ങാടികളും മറ്റു സ്ഥാപനങ്ങളും ചെറുകിട- നാമമാത്ര വ്യവസായങ്ങളും റബർ, തെങ്ങ്, കൊക്കോ, ഇഞ്ചി, കുരുമുളക്, കപ്പ തുടങ്ങിയ കൃഷികളും ക്ഷീരോത്പാദകസംഘങ്ങളും അടങ്ങുന്നതാണു പ്രസ്തുത റവന്യൂ ഭൂമി. പ്രാഥമിക പഠനത്തിൽ കട്ടിപ്പാറ പഞ്ചായത്തിലെ 10 വാർഡുകളിലായി ഇരുപതിനായിരത്തിലധികം ജനങ്ങളും 4,677 വീടുകളും 7,36 കച്ചവടസ്ഥാപനങ്ങളും 190 മറ്റു സ്ഥാപനങ്ങളും 32 ആരാധനാലയങ്ങളും ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയും ആയിരക്കണക്കിനു ലിറ്റർ പാൽ ദിവസവും അളക്കുന്ന സൊസൈറ്റികളും കട്ടിപ്പാറ വില്ലേജിൽ മാത്രമായി ബഫർസോണ് പരിധിയിൽ വരുന്നു എന്നുള്ളത് ഈ ദുരന്തത്തിന്റെ ഗൗരവം ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ നവംബറിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ, സംസ്ഥാന സർക്കാരുകൾക്കാണു വനാതിർത്തികൾ നിർണയിക്കുന്നതിന് അധികാരമെന്ന് അറിയിക്കുകയുണ്ടായി. ഈ തീരുമാനത്തെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താതെയും മുഖവിലയ്ക്കെടുക്കാതെയുമാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു ശിപാർശ നൽകിയിരിക്കുന്നത്.
വിജ്ഞാപനം വന്നാൽ നിർദിഷ്ട പരിസ്ഥിതിലോല പ്രദേശത്ത് ആദിവാസികൾക്കടക്കം കൃഷിക്കു മുൻകൂർ അനുവാദം തേടൽ, എല്ലാവിധ നിർമാണ പ്രവർത്തനങ്ങൾക്കും നിരോധനം, താമസ സൗകര്യങ്ങൾക്കുപോലും മുൻകൂർ അനുമതിതേടൽ തുടങ്ങി നിരവധി കർശന നടപടികളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കപ്പെടും. അടിസ്ഥാന വികസന സൗകര്യങ്ങൾ, കൃഷി, ഹോട്ടലുകൾ, കടമുറികൾ അടക്കമുള്ള വാണിജ്യാവശ്യ കെട്ടിടനിർമാണം, പുതിയ ഭവനനിർമാണം, ചെറുകിട നാമമാത്ര വ്യവസായങ്ങൾ ഇതൊക്കെ തടയപ്പെടും. റോഡുകളുടെ ബലപ്പെടുത്തൽ, റീ ടാറിംഗും വീതികൂട്ടലും, പുതിയ റോഡുകളുടെ നിർമാണം, വാഹന ഇന്ധനം, രാത്രിയാത്ര, കോഴിഫാമുകൾ, ഡയറിഫാം, നിലവിലുള്ള കാർഷികവൃത്തികൾ, മത്സ്യകൃഷി തുടങ്ങിയവക്കെല്ലാം നിരോധനമോ നിയന്ത്രണമോ വരും.
സ്വന്തം ഭൂമിയിലുള്ള മരങ്ങൾ മുറിക്കാൻ കർഷകർരെ അനുവദിക്കുന്നതല്ല ഈ കരിനിയമം. അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ്. കുടിവെള്ളത്തിനു കിണർ കുഴിക്കാൻ പോലും പ്രത്യേക അനുവാദം വേണം. പരിസ്ഥിതിലോല മേഖല ആകുന്നതോടുകൂടി വികസനം സാധ്യമല്ലാതായിത്തീരുന്ന ഈ പ്രദേശങ്ങളിൽ ഭൂവുടമകൾക്കു ന്യായമായ വില ഭൂമി വിൽക്കുന്പോൾ ലഭിക്കുകയില്ലെന്നും സ്പഷ്ടമാണ്. പരിസ്ഥിതിലോല മേഖലയ്ക്കു വെളിയിൽ ഒരു കിലോമീറ്റർ വായുദൂരം വരെ നിർമാണപ്രവർത്തനങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കാൻ ഇതിനപ്പുറം മറ്റൊന്നും ആവശ്യമില്ല. പരിസ്ഥിതിലോല പ്രദേശം വന്യജീവിസങ്കേതത്തിനു ചുറ്റും ഭൂരിഭാഗം പ്രദേശത്തും ഒരു കിലോമീറ്റർ ആയി രേഖപ്പെടുത്തുന്പോൾ ചില സ്ഥലങ്ങളിൽ മാത്രം അതു പൂജ്യം മുതൽ 100 മീറ്റർ വരെ മാത്രമേയുള്ളൂ എന്നതു ബഫർസോണ് ഒരു കിലോമീറ്ററിൽ കുറയരുത് എന്ന വാദത്തിന്റെയും സംസ്ഥാന സർക്കാരിന്റെ അധികാരത്തിനു പരിമിതിയുണ്ട് എന്ന വാദത്തിന്റെയും പൊള്ളത്തരം വെളിവാക്കുന്നു.
കസ്തൂരിരംഗൻ റിപ്പോർട്ടിന്മേലുള്ള ശിപാർശകൾ
ഇതോടൊപ്പം ജനങ്ങളെ കുടിയിറക്കുന്ന സംസ്ഥാന സർക്കാരിന്റെ മറ്റൊരു ശിപാർശയാണ് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമവിജ്ഞാപനത്തിനുവേണ്ടി സർക്കാർ നൽകിയിട്ടുള്ളത്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ വലിയ പാകപ്പിഴകളുണ്ട്. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും സർക്കാർ ഭൂമികളെയും ഉമ്മൻ കമ്മിറ്റിയുടെയും പഞ്ചായത്തുതല കമ്മിറ്റിയുടെയും ശിപാർശയനുസരിച്ച് ഒഴിവാക്കി 123 വില്ലേജുകളിലെ 9,107 ചതുരശ്ര കിലോമീറ്റർ റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോകപൈതൃക പ്രദേശങ്ങളും മാത്രം ഇഎസ്എ പരിധിയിൽ നിജപ്പെടുത്തിയായിരുന്നു മുൻ സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ഈ ഇഎസ്എ പ്രദേശങ്ങളുടെ ജിയോകോഡിനേറ്റ് രേഖപ്പെടുത്തിയ മാപ്പ് കേരള ബയോഡൈവേഴ്സിറ്റി ബോർഡ് വെബ്സൈറ്റിൽ ഇപ്പോഴും ലഭ്യമാണ്.
എന്നാൽ, ഇപ്പോഴത്തെ സർക്കാർ ഇടുക്കിയിലെ 24ഉം കോട്ടയത്ത് നാലും ഉൾപ്പെടെ 31 വില്ലേജുകളെ, ആ വില്ലേജുകളിലെ വനപ്രദേശം ഉൾപ്പെടെ, ഇഎസ്എ പരിധിയിൽനിന്ന് പൂർണമായും ഒഴിവാക്കി. 92 വില്ലേജുകളിലെ "റിസർവ് ഫോറസ്റ്റുകളും, സംരക്ഷിത പ്രദേശങ്ങളും, ലോകപൈതൃകപ്രദേശങ്ങളും മാത്രമേ ഇഎസ്എയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ' എന്ന് അവകാശപ്പെട്ടുകൊണ്ട് ഈ സർക്കാർ സമർപ്പിച്ച മേൽ റിപ്പോർട്ടിൽ ഈ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും നിരവധി സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും മറ്റും റിസർവ് വനമായി രേഖപ്പെടുത്തി കാണിച്ചിരിക്കുകയാണ്. 31 വില്ലേജുകൾ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കാൻ സ്വീകരിച്ച അതേ മാനദണ്ഡങ്ങൾ അനുസരിച്ചു നോക്കിയാൽ 92 വില്ലേജുകളിലെ പലതും ഇഎസ്എയിൽനിന്നു പൂർണമായും ഒഴിവാക്കപ്പെടേണ്ടതുമാണ്.
കേരളത്തിലെ 92 വില്ലേജുകളിലെ 25 ലക്ഷത്തോളം വരുന്ന ജനങ്ങളെ ബലിയാടാക്കി, സംസ്ഥാനത്തെ ആയിരത്തോളം പഞ്ചായത്തുകളിലെ പരിസ്ഥിതി സംരക്ഷിക്കാമെന്ന നയം സർക്കാർ പിൻവലിക്കണം. കർഷകരെയും കർഷക തൊഴിലാളികളെയും കൃഷിയിടങ്ങളെയും തകർക്കുന്ന രീതിയിൽ പുതിയ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്പോൾ സാധാരണ ജനങ്ങൾ ഇതിനെല്ലാം ബലിയാടാവുകയാണ്. ഗൂഡല്ലൂർ പ്രദേശത്തെ ബഫർസോണും മഹാരാഷ്ട്രയിലെ മഹാബലേശ്വർ പാഞ്ചഗണി പ്രദേശത്തെ ഇഎസ്എ പ്രഖ്യാപനവും ഇതിന് ഉത്തമ ഉദാഹരണമാണ്. ഉപജീവനത്തിന് ആവശ്യമായ തൊഴിൽ ചെയ്തും സ്വന്തം ഭൂമിയിൽ കൃഷിചെയ്തും ജീവിക്കാനുള്ള പൗരന്റെ അവകാശത്തിലും മൗലികാവകാശത്തിലുമാണ് ഇത്തരം നിയമങ്ങൾ കടന്നുകയറുന്നത്.
നടപ്പാക്കേണ്ട കാര്യങ്ങൾ
1. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ രൂപംകൊടുത്ത മലബാർ വന്യജീവിസങ്കേതവും ചുറ്റുമുള്ള ഒരു കിലോമീറ്റർ വായുദൂരത്തിൽ ഇഎസ്സെഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനവും റദ്ദ് ചെയ്യണം.
2. ഇഎസ്സെഡ് അഥവാ പരിസ്ഥിതിലോല മേഖല (ബഫർസോണ് ) വനത്തിനുള്ളിൽഅഥവാ വന്യജീവിസങ്കേതത്തിനുള്ളിൽ മാത്രമായി ഒതുക്കിനിർത്തണം.
3. സംസ്ഥാന സർക്കാർ കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിലെ ഇഎസ്എ മാപ്പിൽ സംഭവിച്ച വലിയ പാകപ്പിഴകൾ തിരുത്തി നൽകണം.
4. 92 വില്ലേജുകളെയും വിഭജിച്ച്, ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഭാഗം റവന്യു വില്ലേജുകളെന്നും റിസർവ് വനം മാത്രം ഉൾപ്പെടുന്നവ ഇ എസ്എ വില്ലേജുകൾ എന്നും തരംതിരിച്ചു, ഇഎസ്എ വില്ലേജുകൾ മാത്രം അന്തിമവിജ്ഞാപനത്തിൽ പെടുത്തണം.
അടിയന്തര പ്രാധാന്യമുള്ള ഈ രണ്ടു വിഷയങ്ങളിലും നിയമപരമായും രാഷ്ട്രീയമായും നടപടികൾ സ്വീകരിക്കണം. കേന്ദ്രസർക്കാരിനു തിരുത്തിയ ശിപാർശകൾ സംസ്ഥാന സർക്കാർ നൽകണം. പഞ്ചായത്തുകളും ഗ്രാമസഭകളും ഇതിനെതിരേ പ്രമേയം പാസാക്കി നൽകണം. കോടതി വഴി വേണ്ടിവന്നാൽ ഈ അനീതിയെ ചോദ്യം ചെയ്യണം. അതതു പ്രദേശത്തെ ജനങ്ങളെക്കൊണ്ടും കൂട്ടായും വ്യക്തിപരമായും ഇതിനെതിരേ പരാതികൾ അയപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പരാതി സമർപ്പിക്കാനുള്ള കാലാവധി ഇനി 40 ദിവസത്തിൽ താഴെയാണ്. പരാതി അയയ്ക്കേണ്ട വിലാസം:
Email: ez-mef@nic.in
അല്ലെങ്കിൽ
The Secretary, MoEF&CC, Indira Paryavaran Bhavan, Jorbagh Road, Aliganj, New Delhi, Pin:110 003.
ഡോ. ചാക്കോ കാളംപറമ്പിൽ
(പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറൽ കണ്വീനറും കർഷക സംയുക്ത സമിതി
ഭാരവാഹിയുമാണു ലേഖകൻ)