എല്ലാം ശരിയാക്കാൻ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം ആകെ ശരിയായ മട്ടുണ്ട്. ഇരട്ടച്ചങ്കുണ്ടെന്നു പറയുന്ന സഖാവ് കോവിഡിന്റെയും പ്രളയത്തിന്റെയും സഹായത്തോടെ ഇവിടെയും രക്ഷപ്പെടുമായിരിക്കും. പക്ഷേ എല്ലാം ശരിയാക്കിയ രീതി കണ്ടാൽ ആർക്കാണു സഹിക്കാനാവുക?
പാവപ്പെട്ടവനൊപ്പം നിൽക്കേണ്ട ഇടതുസർക്കാർ പാവപ്പെട്ടവർക്കായി നിയമനങ്ങളിലും കോഴ്സുകളിലും ഏർപ്പെടുത്തിയിരിക്കുന്ന 10 ശതമാനം സംവരണം നടപ്പാക്കുന്നതിനു പോലും മടി കാണിക്കുന്നു! കേന്ദ്രം ഭരിക്കുന്ന ബിജെപി കൊണ്ടുവന്ന ഈ നിയമം നടപ്പാക്കുന്നതിൽ തുടക്കം മുതൽ മനംപുരട്ടലായിരുന്നു സംസ്ഥാന സർക്കാരിനും ഉദ്യോഗസ്ഥർക്കും. ഈ വർഷത്തെ പ്രോസ്പെക്ടസുകളിൽ അതില്ലാതിരിക്കാൻ അവർ ശ്രദ്ധിച്ചു. അങ്ങനെ എല്ലാം ശരിയാക്കി. അവസാനം നഷ്ടം വരുന്ന സമുദായങ്ങളുടെ നേതാക്കൾ പുലർത്തിയ ജാഗ്രത മൂലം കാര്യങ്ങൾ തിരുത്താൻ തയാറായതായാണു വാർത്ത.
ബിജെപിയുടെ ഈ സംവരണ തീരുമാനം അവർ ചിന്തിക്കുന്നതിനും മുന്പേ മുന്നോട്ടു വച്ചത് സിപിഎമ്മും അതിന്റെ നേതാവ് ഇ.എം.എസും ആയിരുന്നു എന്നതു പിണറായി മറക്കാനിടയില്ലല്ലോ? കേരള കോണ്ഗ്രസും ഒരിക്കൽ പറഞ്ഞിരുന്നു ഇക്കാര്യം. പിന്നീട് മന്ത്രിസ്ഥാനമൊക്കെ ആയപ്പോൾ മുന്നണിമര്യാദ എന്ന പേരിൽ മറന്നു. എൻഎസ്എസ് മാത്രം എക്കാലവും ഉറച്ചുനിന്നു വാദിച്ചു. ബിജെപി സുധീരം തീരുമാനിച്ചു. ഇതു പറയുന്പോൾ ദ്വിജനെയും സംഘിയാക്കിയേക്കാം.
പിടിവിട്ട ഓഫീസ്!
മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യങ്ങൾ എങ്ങനെ നടക്കുന്നു എന്ന് അദ്ദേഹത്തിനുപോലും അറിയില്ല എന്ന മട്ടായിട്ടുണ്ട്. കള്ളക്കടത്തു കേസിൽ പിടിക്കപ്പെട്ട കുപ്രസിദ്ധയായ ഒരു സ്ത്രീക്കു മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ വലിയ സ്വാധീനം ഉണ്ടെന്നു മുഖ്യമന്ത്രി തന്നെ നല്ല സർട്ടിഫിക്കറ്റ് നൽകിയ, അദ്ദേഹം ക്ഷണിച്ചുവരുത്തിയ, കേന്ദ്ര അന്വേഷണസംഘത്തിനു പറയേണ്ടിവന്നു.
കള്ളക്കടത്തു കേസിൽ പ്രതിയായ ആ സ്ത്രീയെ മുന്പ് ഒരു കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കാത്ത പോലീസ് ഏമാന്മാർ ഉണ്ടെന്ന കാര്യമാണ് അവർ സൂചിപ്പിക്കുന്നത്. ആരാണീ ഏമാന്മാർ എന്നു മുഖ്യമന്ത്രിയോ ഡിജിപിയോ അന്വേഷിച്ചിട്ടുണ്ടോ? അവർക്കെതിരേ ചെറുവിരൽ അനക്കിയിട്ടുണ്ടോ?
പ്രളയത്തിനും മഹാമാരിക്കും സഹായമായി കിട്ടുന്ന പണം പാർട്ടി സഖാക്കളുടെ പേരിൽ മാറ്റപ്പെടുന്നു. ട്രഷറികളിൽനിന്നു വരെ കോടികൾ തട്ടുന്നു. അതും പാർട്ടി അനുകൂല സംഘടനയുടെ നേതാക്കൾ. തട്ടിപ്പിൽ പിടിക്കപ്പെടുന്നവർക്കെതിരേ നടപടികൾ ഇല്ലെന്നു പറയാം. പാവപ്പെട്ട കുട്ടികളുടെ ഉച്ചഭക്ഷണത്തിനു കൊടുത്ത തുകയാണു തട്ടിയതെങ്കിലും തട്ടിപ്പു നടത്തിയവർക്കെതിരെ നടപടിക്ക് അറയ്ക്കുന്നു! ഇതാണോ ഇടതുമുന്നണി വാഗ്ദാനം ചെയ്ത എല്ലാം ശരിയാക്കൽ?
ബെഹ്റയുടെ പോലീസ്
പിണറായി വിജയൻ അധികാരമേറ്റ ഉടൻതന്നെ സംസ്ഥാനത്തെ പോലീസ് മേധാവിയുടെ പദവിയിൽനിന്നു തെറിച്ച സെൻകുമാർ പറഞ്ഞ ഒരു പ്രതികരണമുണ്ട്. ബെഹ്റയാവാൻ സെൻകുമാറിനു പറ്റില്ല എന്ന്. സാധാരണ മലയാളി ഓർമിച്ചുവയ്ക്കുന്ന ഈ പ്രതികരണം ഒരിക്കൽകൂടി അന്വർഥമാക്കുകയാണ് എൻഐഎയുടെ കോടതിയിലെ പരാമർശം.
കേരള പോലീസിൽ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്കുള്ള വൻ സ്വാധീനത്തെക്കുറിച്ച് എൻഐഎ തന്നെ കോടതിയിൽ പരാമർശിക്കുന്നു. ഈ സ്വാധീനം ഉപയോഗിച്ചു കേസ് അന്വേഷണത്തെ അവർ വല്ലാതെ സ്വാധീനിക്കുമെന്നും എൻഐഎ സന്ദേഹം പ്രകടിപ്പിച്ചു. അത്തരം അനുഭവങ്ങൾ ഉണ്ടെന്നും എൻഐഎ കോടതിയിൽ പറഞ്ഞതായാണു വിവരം.
സ്വപ്ന എയർ ഇന്ത്യ സാറ്റ്സ് എന്ന കമ്പനിയിലായിരുന്ന കാലത്ത് ഷിബു എന്ന ഉദ്യോഗസ്ഥനെ കുടുക്കാൻ ആൾമാറാട്ടക്കേസുണ്ടാക്കിയ സംഭവമാവണം സൂചന. വെള്ളാപ്പള്ളിയുടെ തട്ടിപ്പുകേസ് ഒന്നര ദശാബ്ദം കഴിഞ്ഞതുപോലെ ഈ കേസും നീണ്ടുപോകാതിരിക്കാൻ ഷിബു നടത്തിയ ഇടപെടലുകൾ മൂലം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേസന്വേഷണം എത്തി. സ്വപ്നയുടെ മൊഴിയെടുക്കാൻ കേരള പോലീസിലെ ഉന്നതർ സമ്മതിച്ചില്ല എന്നാണ് ആരോപണം. ഇങ്ങനെ ഇടപെട്ടു എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരേ എന്തേ എല്ലാം ശരിയാക്കാൻ വന്ന സർക്കാർ ഒന്നും ചെയ്യുന്നില്ല!
ജലീൽ മോഡൽ മതേതരത്വം
മുസ്ലിം ലീഗിനു മതേതരത്വം പോരാതെ വന്നതുകൊണ്ട് കമ്യൂണിസ്റ്റുകാരോടു ചേർന്ന് വിപ്ലവം പറയുന്ന രാഷ്ട്രീയക്കാരനാണ് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ. അദ്ദേഹം തന്റെ വകുപ്പിൽ പഴുതുകളുണ്ടാക്കി പാർട്ടിക്കാരെയും വീട്ടുകാരെയുമൊക്കെ നിയമിച്ചു കാണിക്കുന്ന വിപ്ലവത്തെക്കുറിച്ച് കോടതി കേസുകൾ വരെ എത്തി. പരീക്ഷയിൽ തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ അദാലത്ത് നടത്തിയ ആദ്യത്തെ മന്ത്രിയാവും അദ്ദേഹം. ജയിക്കാൻ വേണ്ട മാർക്ക് കൊടുക്കാനാണ് അദാലത്തിൽ മന്ത്രി തീരുമാനിച്ചതെങ്കിൽ പിന്നെന്തിന് ഇവിടെ പരീക്ഷാ സംവിധാനവും മറ്റും!
സർക്കാർ സംവിധാനം ഉപയോഗിച്ച് ഖുറാൻ വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ മന്ത്രിയാവും ജലീൽ. തിരുവനന്തപുരത്തെ യുഎഇ കോണ്സലേറ്റിലേക്കു വന്ന പാഴ്സലുകൾ പരിശോധന കൂടാതെ മലപ്പുറത്തിനു കൊണ്ടുപോയതു ജലീലിന്റെ കീഴിലുള്ള സി. ആപ്റ്റിന്റെ വാഹനത്തിലാണ്. വിമാനത്താവളത്തിൽനിന്നു 32 പെട്ടികൾ ഇങ്ങനെ കൊണ്ടുപോയി. അതിൽ പരിശോധിക്കപ്പെട്ടത് ഒന്നു മാത്രം. ആ പെട്ടിയിലുണ്ടായിരുന്നത് ഖുറാനും മറ്റു മതപ്രസിദ്ധീകരണങ്ങളും. ബാക്കിയുള്ളവയിലോ?
അവയിൽ സ്വർണം അടക്കം എന്തെല്ലാം ഉണ്ടായിരുന്നിരിക്കാം എന്നാണ് കസ്റ്റംസും എൻഐഎയും അന്വേഷിക്കുന്നത്. വല്ല കുഴപ്പവും കണ്ടുപിടിച്ചാൽ വാഹനം ഓടിച്ച സി.ആപ്റ്റിലെ പാവം ഡ്രൈവറോ ചെറിയ ഉദ്യേഗസ്ഥനോ പ്രതിയാകാം. അല്ലെങ്കിൽ സംശയിക്കപ്പെടാം.
അതേസമയം തങ്ങൾ കേരളത്തിലേക്ക് ഖുറാൻ അയച്ചിട്ടില്ലെന്നു യുഎഇ വ്യക്തമാക്കി യിട്ടുണ്ട്. അപ്പോൾപിന്നെ അതാരാവും അയച്ചത്? എന്താവും പെട്ടികളിൽ ഉണ്ടായിരുന്നത്?
ഖുറാൻ വിതരണം മറയാക്കി കേരളത്തിൽ വിലക്കപ്പട്ട പ്രവൃത്തികൾ നടക്കുന്നതായുള്ള സംശയം മുന്പുമുണ്ട്. 2020 ജനുവരി 21ന് കൊച്ചിയിലെ വല്ലാർപാടം തുറമുഖത്ത് ആർക്കും വേണ്ടാതെ കിടന്ന 25 ടണ് ഖുറാൻ പായ്ക്കറ്റുകൾ ഷിപ്പിംഗ് കന്പനിയായ എംഐവി ലോജിസ്റ്റിക്സ് ആരുമറിയാതെ ലേലം ചെയ്തു. ഈ പുസ്തകങ്ങൾ ആരാണ് അയച്ചതെന്നോ ആർക്കാണ് അയച്ചതെന്നോ രേഖയില്ലായിരുന്നു.
എംഐവി ലോജിസ്റ്റിക് ആകട്ടെ കേരള ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ വക. മലയാളിയായ ഒരു പ്രമുഖ വ്യവസായിയുടെ കന്പനിയും അതിൽ ഓഹരി ഉടമയാണ്. പയനിയർ പോലുള്ള പത്രങ്ങളിൽ ഇതു വാർത്തയായിരുന്നു.
25,000 കിലോഗ്രം വരുന്ന ഖുറാൻ ഗ്രന്ഥങ്ങൾ ലേലത്തിൽ ആരു പിടിച്ചെന്നോ എന്തു ചെയ്തെന്നോ ഒന്നും വാർത്തയായില്ല. അന്നും ചില അന്വേഷണങ്ങൾ നടന്നു. പണത്തിനു മീതെ പറക്കാത്ത പരുന്ത് എങ്ങും എത്തിയിരിക്കില്ല! വല്ലാർപാടം വഴി കോടിക്കണക്കിനു രൂപയുടെ ഹവാലപ്പണം കേരളത്തിൽ എത്തി എന്ന് ആരോപണമുണ്ടായിരുന്നു. ആർക്കും വേണ്ടാതെ കിടന്ന പുസ്തകങ്ങൾക്കൊപ്പം വേറെ വല്ലതും അയച്ചിരുന്നിരിക്കാം എന്നൊക്കെ അക്കാലത്തു വാർത്തകൾ ഉണ്ടായിരുന്നു.
യുഎഇ കോണ്സലേറ്റുകാരുടെ പാഴ്സലുകളിൽ ഉണ്ടായിരുന്നവയും സർക്കാർ ചെലവിൽ എത്തിച്ചുകൊടുക്കപ്പെടുകയും ചെയ്തവയുമായ പാഴ്സലുകളിൽ എന്താണ് ഉണ്ടായിരുന്നതെന്ന് എൻഐഎ അന്വേഷിക്കുന്നുണ്ട്. അതോടൊപ്പം ഉണ്ടായിരുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ എന്തിനെക്കുറിച്ചായിരുന്നു! സംശയത്തിന്റെ നിഴലിലാണു പഴയകാല സിമി പ്രവർത്തകൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംബന്ധിക്കുന്നതിൽ മതേതരത്വത്തിനു ഭീഷണി കാണുന്ന കമ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിയാണ് യുഎഇ കോണ്സലേറ്റിൽനിന്നു ഖുറാനടക്കം വാങ്ങി വിതരണം ചെയ്യുന്നത്! മോദിയും ജലീലും സമാനരോ എന്നു ചോദിക്കാം. അല്ല. ഒരു കൊച്ചു സംസ്ഥാനത്തെ, കാര്യമായ പണി ഒന്നുമില്ലാത്ത ഒരു വകുപ്പു കിട്ടിയപ്പോൾ ഇതാണു സ്ഥിതിയെങ്കിൽ ജലീലിനു കുറേക്കൂടി വലിയ പദവി ലഭിച്ചാലോ? സ്വർണക്കള്ളക്കടത്തു കേസിൽ പിടക്കപ്പെട്ട സ്വപ്ന സുരേഷിനെ അദ്ദേഹം എട്ടു തവണ വിളിച്ചുവെന്നും സ്വപ്ന തിരിച്ചു വിളിച്ചത് ഒരു തവണ മാത്രം എന്നുമാണ് പുറത്തു വരുന്ന കഥകൾ. ജലീലിനു സ്വപ്ന കൊടുത്തിരുന്ന ആദരവിന്റെ അടയാളമോ ഇത്?
കോണ്ഗ്രസും രാമക്ഷേത്രവും
മതേതരത്വം പറഞ്ഞു കോണ്ഗ്രസ് ദൈവവിശ്വാസികളായ ഹിന്ദുക്കളെ ആകെ അകറ്റിയാൽ ഭാരതം ബിജെപിയുടെ തീറവകാശമാകും. അതുകൊണ്ടു പ്രിയങ്കയുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണു വേണ്ടത്.
നല്ല ഹൈന്ദവ വിശ്വാസിയായ കോണ്ഗ്രസുകാർക്കേ ഇനി കോണ്ഗ്രസിനെ പുനരുദ്ധരിക്കാനാവൂ. ഹിന്ദുവിന് അവന്റെ വിശ്വാസവും മുസ്ലിമിന് അവന്റെ വിശ്വാസവും ക്രൈസ്തവന് അവന്റെ വിശ്വാസവും സൂക്ഷിക്കാനാവണം. താൻ ഹൈന്ദവ വിശ്വാസിയാണെന്നു പറഞ്ഞാൽ മതേതരവാദി അല്ലാതാവും എന്നു പറയുന്ന മറ്റു മതപണ്ഡിതർ പറയുന്നതനുസരിച്ചോ, കോണ്ഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പറയുന്ന മൃദുഹിന്ദുത്വ ആക്ഷേപം കേട്ടോ കോണ്ഗ്രസ് നിലപാട് എടുക്കരുത്.
കോണ്ഗ്രസ് ആരെയോ പേടിച്ചു ഹിന്ദുവിരുദ്ധ നിലപാട് എടുക്കുന്നു എന്ന ധാരണ ഹിന്ദുക്കൾക്കുണ്ട്. കരുണാകരനെപ്പോലെ കറകളഞ്ഞ ഗുരുവായൂരപ്പ ഭക്തരായ കോണ്ഗ്രസ് നേതാക്കൾക്കേ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാവൂ. കോണ്ഗ്രസ് ശക്തമാകാതെ ഇന്നത്തെ സാഹചര്യത്തിൽ ബിജെപിക്കു ബദൽ ഉണ്ടാവില്ല.
അനന്തപുരി /ദ്വിജൻ
പാവപ്പെട്ടവനൊപ്പം നിൽക്കേണ്ട ഇടതുസർക്കാർ പാവപ്പെട്ടവർക്കായി നിയമനങ്ങളിലും കോഴ്സുകളിലും ഏർപ്പെടുത്തിയിരിക്കുന്ന 10 ശതമാനം സംവരണം നടപ്പാക്കുന്നതിനു പോലും മടി കാണിക്കുന്നു! കേന്ദ്രം ഭരിക്കുന്ന ബിജെപി കൊണ്ടുവന്ന ഈ നിയമം നടപ്പാക്കുന്നതിൽ തുടക്കം മുതൽ മനംപുരട്ടലായിരുന്നു സംസ്ഥാന സർക്കാരിനും ഉദ്യോഗസ്ഥർക്കും. ഈ വർഷത്തെ പ്രോസ്പെക്ടസുകളിൽ അതില്ലാതിരിക്കാൻ അവർ ശ്രദ്ധിച്ചു. അങ്ങനെ എല്ലാം ശരിയാക്കി. അവസാനം നഷ്ടം വരുന്ന സമുദായങ്ങളുടെ നേതാക്കൾ പുലർത്തിയ ജാഗ്രത മൂലം കാര്യങ്ങൾ തിരുത്താൻ തയാറായതായാണു വാർത്ത.
ബിജെപിയുടെ ഈ സംവരണ തീരുമാനം അവർ ചിന്തിക്കുന്നതിനും മുന്പേ മുന്നോട്ടു വച്ചത് സിപിഎമ്മും അതിന്റെ നേതാവ് ഇ.എം.എസും ആയിരുന്നു എന്നതു പിണറായി മറക്കാനിടയില്ലല്ലോ? കേരള കോണ്ഗ്രസും ഒരിക്കൽ പറഞ്ഞിരുന്നു ഇക്കാര്യം. പിന്നീട് മന്ത്രിസ്ഥാനമൊക്കെ ആയപ്പോൾ മുന്നണിമര്യാദ എന്ന പേരിൽ മറന്നു. എൻഎസ്എസ് മാത്രം എക്കാലവും ഉറച്ചുനിന്നു വാദിച്ചു. ബിജെപി സുധീരം തീരുമാനിച്ചു. ഇതു പറയുന്പോൾ ദ്വിജനെയും സംഘിയാക്കിയേക്കാം.
പിടിവിട്ട ഓഫീസ്!
മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യങ്ങൾ എങ്ങനെ നടക്കുന്നു എന്ന് അദ്ദേഹത്തിനുപോലും അറിയില്ല എന്ന മട്ടായിട്ടുണ്ട്. കള്ളക്കടത്തു കേസിൽ പിടിക്കപ്പെട്ട കുപ്രസിദ്ധയായ ഒരു സ്ത്രീക്കു മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ വലിയ സ്വാധീനം ഉണ്ടെന്നു മുഖ്യമന്ത്രി തന്നെ നല്ല സർട്ടിഫിക്കറ്റ് നൽകിയ, അദ്ദേഹം ക്ഷണിച്ചുവരുത്തിയ, കേന്ദ്ര അന്വേഷണസംഘത്തിനു പറയേണ്ടിവന്നു.
കള്ളക്കടത്തു കേസിൽ പ്രതിയായ ആ സ്ത്രീയെ മുന്പ് ഒരു കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കാത്ത പോലീസ് ഏമാന്മാർ ഉണ്ടെന്ന കാര്യമാണ് അവർ സൂചിപ്പിക്കുന്നത്. ആരാണീ ഏമാന്മാർ എന്നു മുഖ്യമന്ത്രിയോ ഡിജിപിയോ അന്വേഷിച്ചിട്ടുണ്ടോ? അവർക്കെതിരേ ചെറുവിരൽ അനക്കിയിട്ടുണ്ടോ?
പ്രളയത്തിനും മഹാമാരിക്കും സഹായമായി കിട്ടുന്ന പണം പാർട്ടി സഖാക്കളുടെ പേരിൽ മാറ്റപ്പെടുന്നു. ട്രഷറികളിൽനിന്നു വരെ കോടികൾ തട്ടുന്നു. അതും പാർട്ടി അനുകൂല സംഘടനയുടെ നേതാക്കൾ. തട്ടിപ്പിൽ പിടിക്കപ്പെടുന്നവർക്കെതിരേ നടപടികൾ ഇല്ലെന്നു പറയാം. പാവപ്പെട്ട കുട്ടികളുടെ ഉച്ചഭക്ഷണത്തിനു കൊടുത്ത തുകയാണു തട്ടിയതെങ്കിലും തട്ടിപ്പു നടത്തിയവർക്കെതിരെ നടപടിക്ക് അറയ്ക്കുന്നു! ഇതാണോ ഇടതുമുന്നണി വാഗ്ദാനം ചെയ്ത എല്ലാം ശരിയാക്കൽ?
ബെഹ്റയുടെ പോലീസ്
പിണറായി വിജയൻ അധികാരമേറ്റ ഉടൻതന്നെ സംസ്ഥാനത്തെ പോലീസ് മേധാവിയുടെ പദവിയിൽനിന്നു തെറിച്ച സെൻകുമാർ പറഞ്ഞ ഒരു പ്രതികരണമുണ്ട്. ബെഹ്റയാവാൻ സെൻകുമാറിനു പറ്റില്ല എന്ന്. സാധാരണ മലയാളി ഓർമിച്ചുവയ്ക്കുന്ന ഈ പ്രതികരണം ഒരിക്കൽകൂടി അന്വർഥമാക്കുകയാണ് എൻഐഎയുടെ കോടതിയിലെ പരാമർശം.
കേരള പോലീസിൽ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്കുള്ള വൻ സ്വാധീനത്തെക്കുറിച്ച് എൻഐഎ തന്നെ കോടതിയിൽ പരാമർശിക്കുന്നു. ഈ സ്വാധീനം ഉപയോഗിച്ചു കേസ് അന്വേഷണത്തെ അവർ വല്ലാതെ സ്വാധീനിക്കുമെന്നും എൻഐഎ സന്ദേഹം പ്രകടിപ്പിച്ചു. അത്തരം അനുഭവങ്ങൾ ഉണ്ടെന്നും എൻഐഎ കോടതിയിൽ പറഞ്ഞതായാണു വിവരം.
സ്വപ്ന എയർ ഇന്ത്യ സാറ്റ്സ് എന്ന കമ്പനിയിലായിരുന്ന കാലത്ത് ഷിബു എന്ന ഉദ്യോഗസ്ഥനെ കുടുക്കാൻ ആൾമാറാട്ടക്കേസുണ്ടാക്കിയ സംഭവമാവണം സൂചന. വെള്ളാപ്പള്ളിയുടെ തട്ടിപ്പുകേസ് ഒന്നര ദശാബ്ദം കഴിഞ്ഞതുപോലെ ഈ കേസും നീണ്ടുപോകാതിരിക്കാൻ ഷിബു നടത്തിയ ഇടപെടലുകൾ മൂലം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേസന്വേഷണം എത്തി. സ്വപ്നയുടെ മൊഴിയെടുക്കാൻ കേരള പോലീസിലെ ഉന്നതർ സമ്മതിച്ചില്ല എന്നാണ് ആരോപണം. ഇങ്ങനെ ഇടപെട്ടു എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരേ എന്തേ എല്ലാം ശരിയാക്കാൻ വന്ന സർക്കാർ ഒന്നും ചെയ്യുന്നില്ല!
ജലീൽ മോഡൽ മതേതരത്വം
മുസ്ലിം ലീഗിനു മതേതരത്വം പോരാതെ വന്നതുകൊണ്ട് കമ്യൂണിസ്റ്റുകാരോടു ചേർന്ന് വിപ്ലവം പറയുന്ന രാഷ്ട്രീയക്കാരനാണ് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ. അദ്ദേഹം തന്റെ വകുപ്പിൽ പഴുതുകളുണ്ടാക്കി പാർട്ടിക്കാരെയും വീട്ടുകാരെയുമൊക്കെ നിയമിച്ചു കാണിക്കുന്ന വിപ്ലവത്തെക്കുറിച്ച് കോടതി കേസുകൾ വരെ എത്തി. പരീക്ഷയിൽ തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ അദാലത്ത് നടത്തിയ ആദ്യത്തെ മന്ത്രിയാവും അദ്ദേഹം. ജയിക്കാൻ വേണ്ട മാർക്ക് കൊടുക്കാനാണ് അദാലത്തിൽ മന്ത്രി തീരുമാനിച്ചതെങ്കിൽ പിന്നെന്തിന് ഇവിടെ പരീക്ഷാ സംവിധാനവും മറ്റും!
സർക്കാർ സംവിധാനം ഉപയോഗിച്ച് ഖുറാൻ വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ മന്ത്രിയാവും ജലീൽ. തിരുവനന്തപുരത്തെ യുഎഇ കോണ്സലേറ്റിലേക്കു വന്ന പാഴ്സലുകൾ പരിശോധന കൂടാതെ മലപ്പുറത്തിനു കൊണ്ടുപോയതു ജലീലിന്റെ കീഴിലുള്ള സി. ആപ്റ്റിന്റെ വാഹനത്തിലാണ്. വിമാനത്താവളത്തിൽനിന്നു 32 പെട്ടികൾ ഇങ്ങനെ കൊണ്ടുപോയി. അതിൽ പരിശോധിക്കപ്പെട്ടത് ഒന്നു മാത്രം. ആ പെട്ടിയിലുണ്ടായിരുന്നത് ഖുറാനും മറ്റു മതപ്രസിദ്ധീകരണങ്ങളും. ബാക്കിയുള്ളവയിലോ?
അവയിൽ സ്വർണം അടക്കം എന്തെല്ലാം ഉണ്ടായിരുന്നിരിക്കാം എന്നാണ് കസ്റ്റംസും എൻഐഎയും അന്വേഷിക്കുന്നത്. വല്ല കുഴപ്പവും കണ്ടുപിടിച്ചാൽ വാഹനം ഓടിച്ച സി.ആപ്റ്റിലെ പാവം ഡ്രൈവറോ ചെറിയ ഉദ്യേഗസ്ഥനോ പ്രതിയാകാം. അല്ലെങ്കിൽ സംശയിക്കപ്പെടാം.
അതേസമയം തങ്ങൾ കേരളത്തിലേക്ക് ഖുറാൻ അയച്ചിട്ടില്ലെന്നു യുഎഇ വ്യക്തമാക്കി യിട്ടുണ്ട്. അപ്പോൾപിന്നെ അതാരാവും അയച്ചത്? എന്താവും പെട്ടികളിൽ ഉണ്ടായിരുന്നത്?
ഖുറാൻ വിതരണം മറയാക്കി കേരളത്തിൽ വിലക്കപ്പട്ട പ്രവൃത്തികൾ നടക്കുന്നതായുള്ള സംശയം മുന്പുമുണ്ട്. 2020 ജനുവരി 21ന് കൊച്ചിയിലെ വല്ലാർപാടം തുറമുഖത്ത് ആർക്കും വേണ്ടാതെ കിടന്ന 25 ടണ് ഖുറാൻ പായ്ക്കറ്റുകൾ ഷിപ്പിംഗ് കന്പനിയായ എംഐവി ലോജിസ്റ്റിക്സ് ആരുമറിയാതെ ലേലം ചെയ്തു. ഈ പുസ്തകങ്ങൾ ആരാണ് അയച്ചതെന്നോ ആർക്കാണ് അയച്ചതെന്നോ രേഖയില്ലായിരുന്നു.
എംഐവി ലോജിസ്റ്റിക് ആകട്ടെ കേരള ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ വക. മലയാളിയായ ഒരു പ്രമുഖ വ്യവസായിയുടെ കന്പനിയും അതിൽ ഓഹരി ഉടമയാണ്. പയനിയർ പോലുള്ള പത്രങ്ങളിൽ ഇതു വാർത്തയായിരുന്നു.
25,000 കിലോഗ്രം വരുന്ന ഖുറാൻ ഗ്രന്ഥങ്ങൾ ലേലത്തിൽ ആരു പിടിച്ചെന്നോ എന്തു ചെയ്തെന്നോ ഒന്നും വാർത്തയായില്ല. അന്നും ചില അന്വേഷണങ്ങൾ നടന്നു. പണത്തിനു മീതെ പറക്കാത്ത പരുന്ത് എങ്ങും എത്തിയിരിക്കില്ല! വല്ലാർപാടം വഴി കോടിക്കണക്കിനു രൂപയുടെ ഹവാലപ്പണം കേരളത്തിൽ എത്തി എന്ന് ആരോപണമുണ്ടായിരുന്നു. ആർക്കും വേണ്ടാതെ കിടന്ന പുസ്തകങ്ങൾക്കൊപ്പം വേറെ വല്ലതും അയച്ചിരുന്നിരിക്കാം എന്നൊക്കെ അക്കാലത്തു വാർത്തകൾ ഉണ്ടായിരുന്നു.
യുഎഇ കോണ്സലേറ്റുകാരുടെ പാഴ്സലുകളിൽ ഉണ്ടായിരുന്നവയും സർക്കാർ ചെലവിൽ എത്തിച്ചുകൊടുക്കപ്പെടുകയും ചെയ്തവയുമായ പാഴ്സലുകളിൽ എന്താണ് ഉണ്ടായിരുന്നതെന്ന് എൻഐഎ അന്വേഷിക്കുന്നുണ്ട്. അതോടൊപ്പം ഉണ്ടായിരുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ എന്തിനെക്കുറിച്ചായിരുന്നു! സംശയത്തിന്റെ നിഴലിലാണു പഴയകാല സിമി പ്രവർത്തകൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംബന്ധിക്കുന്നതിൽ മതേതരത്വത്തിനു ഭീഷണി കാണുന്ന കമ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രിയാണ് യുഎഇ കോണ്സലേറ്റിൽനിന്നു ഖുറാനടക്കം വാങ്ങി വിതരണം ചെയ്യുന്നത്! മോദിയും ജലീലും സമാനരോ എന്നു ചോദിക്കാം. അല്ല. ഒരു കൊച്ചു സംസ്ഥാനത്തെ, കാര്യമായ പണി ഒന്നുമില്ലാത്ത ഒരു വകുപ്പു കിട്ടിയപ്പോൾ ഇതാണു സ്ഥിതിയെങ്കിൽ ജലീലിനു കുറേക്കൂടി വലിയ പദവി ലഭിച്ചാലോ? സ്വർണക്കള്ളക്കടത്തു കേസിൽ പിടക്കപ്പെട്ട സ്വപ്ന സുരേഷിനെ അദ്ദേഹം എട്ടു തവണ വിളിച്ചുവെന്നും സ്വപ്ന തിരിച്ചു വിളിച്ചത് ഒരു തവണ മാത്രം എന്നുമാണ് പുറത്തു വരുന്ന കഥകൾ. ജലീലിനു സ്വപ്ന കൊടുത്തിരുന്ന ആദരവിന്റെ അടയാളമോ ഇത്?
കോണ്ഗ്രസും രാമക്ഷേത്രവും
മതേതരത്വം പറഞ്ഞു കോണ്ഗ്രസ് ദൈവവിശ്വാസികളായ ഹിന്ദുക്കളെ ആകെ അകറ്റിയാൽ ഭാരതം ബിജെപിയുടെ തീറവകാശമാകും. അതുകൊണ്ടു പ്രിയങ്കയുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണു വേണ്ടത്.
നല്ല ഹൈന്ദവ വിശ്വാസിയായ കോണ്ഗ്രസുകാർക്കേ ഇനി കോണ്ഗ്രസിനെ പുനരുദ്ധരിക്കാനാവൂ. ഹിന്ദുവിന് അവന്റെ വിശ്വാസവും മുസ്ലിമിന് അവന്റെ വിശ്വാസവും ക്രൈസ്തവന് അവന്റെ വിശ്വാസവും സൂക്ഷിക്കാനാവണം. താൻ ഹൈന്ദവ വിശ്വാസിയാണെന്നു പറഞ്ഞാൽ മതേതരവാദി അല്ലാതാവും എന്നു പറയുന്ന മറ്റു മതപണ്ഡിതർ പറയുന്നതനുസരിച്ചോ, കോണ്ഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പറയുന്ന മൃദുഹിന്ദുത്വ ആക്ഷേപം കേട്ടോ കോണ്ഗ്രസ് നിലപാട് എടുക്കരുത്.
കോണ്ഗ്രസ് ആരെയോ പേടിച്ചു ഹിന്ദുവിരുദ്ധ നിലപാട് എടുക്കുന്നു എന്ന ധാരണ ഹിന്ദുക്കൾക്കുണ്ട്. കരുണാകരനെപ്പോലെ കറകളഞ്ഞ ഗുരുവായൂരപ്പ ഭക്തരായ കോണ്ഗ്രസ് നേതാക്കൾക്കേ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാവൂ. കോണ്ഗ്രസ് ശക്തമാകാതെ ഇന്നത്തെ സാഹചര്യത്തിൽ ബിജെപിക്കു ബദൽ ഉണ്ടാവില്ല.
അനന്തപുരി /ദ്വിജൻ