ലോക പൈതൃക പട്ടികയിൽ പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തണമെന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബന്ധമുള്ള ചില പരിസ്ഥിതിസംഘടനകളുടെ ആവശ്യപ്രകാരം അതിന് അനുയോജ്യമായ റിപ്പോർട്ട് ഉണ്ടാക്കാൻ അന്നത്തെ കേന്ദ്ര സർക്കാർ 2010 മാർച്ച് നാലിനു ഗാഡ്ഗിൽ സമിതിയെ നിയമിച്ചു. അന്നു മലയോര കർഷകരുടെ ഉറക്കം നഷ്ടപ്പെട്ടതാണ്. വേണ്ടത്ര സമയമെടുക്കാതെ കേരളം മുതൽ ഗുജറാത്ത് വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടത്തെക്കുറിച്ച് ഗാഡ്ഗിൽ 2011 ഓഗസ്റ്റ് 30ന് റിപ്പോർട്ട് നല്കി. ഇതു പൊതുജനങ്ങളെ അറിയിക്കാതെ കേന്ദ്രം ലോക പൈതൃക സമിതിക്കു സമർപ്പിച്ചു.
ഗാഡ്ഗിൽ റിപ്പോർട്ട് എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ചു പഠിക്കാൻ 2012 ജൂലൈയിൽ കസ്തൂരിരംഗൻ സമിതിയെ നിശ്ചയിച്ചു. കസ്തൂരിരംഗൻ 2013 ഏപ്രിലിൽ റിപ്പോർട്ട് സമർപ്പിച്ചു. ഒരു ചതുരശ്ര കിലോമീറ്ററിൽ 100ൽ കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന സ്ഥലങ്ങൾ ജനവാസ കേന്ദ്രങ്ങളായി പരിഗണിക്കണമെന്നും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.ഐയിൽ നിന്ന് ഒഴിവാക്കണമെന്നുമുള്ള നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് കേന്ദ്രം വിജ്ഞാപനം ഇറക്കി. അങ്ങനെ കേരളത്തിലെ 123 വില്ലേജുകളിലെ 13,108 ച.കി.മീറ്റർ പ്രദേശം പരിസ്ഥിതിലോല പട്ടികയിലായി.
വലിയ തോതിൽ ഉണ്ടായ പ്രക്ഷോഭത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉമ്മൻ വി. ഉമ്മൻ കമ്മീഷനെ ചുമതലപ്പെടുത്തി. അദ്ദേഹം 9107 ച. കി.മീ. വനവും 886.7 ച.കി.മീ. വനേതരവും ഇ.എസ്.ഐ.ആയി ശിപാർശ ചെയ്തു. ഇതുൾക്കൊള്ളിച്ച് കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയെങ്കിലും അപ്പോഴേക്കും 2013 ലെ നിരോധന ഉത്തരവ് നിലവിൽ വന്നു. ഈ സമയങ്ങളിൽ കേന്ദ്രവും കേരളവും ഭരിച്ചിരുന്നത് കോൺഗ്രസ് നേതൃത്വം നല്കിയ മുന്നണിയായിരുന്നു. പിന്നീട് കേന്ദ്രത്തിൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാതെ കരടുവിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് 2015 ലും 2017 ലും പുതുക്കുക മാത്രമാണ് ചെയ്തത്. ഇതു ഫലത്തിൽ സഹായമായി.
പിണറായി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് പഠിച്ചപ്പോഴാണ് പരിസ്ഥിതിലോല പ്രദേശം തുടർച്ചയായിട്ടുള്ളതായിരിക്കണം എന്ന തത്വം പാലിച്ചിട്ടില്ല എന്നു ബോധ്യപ്പെട്ടത്. ഇതനുസരിച്ച് നീങ്ങിയാൽ കൃഷിയിടങ്ങളും പരിസ്ഥിതിലോലമാകുമെന്ന് തിരിച്ചറിഞ്ഞ സർക്കാർ 8856.46 ച.കി.മീ. സംരക്ഷിത വനഭൂമി മാത്രമാണ് പരിസ്ഥിതിലോലം എന്ന് കാണിച്ച് 2017 ഫെബ്രുവരി മൂന്നിനു കേന്ദ്രത്തിന് കത്തു നല്കി. ബാക്കി വരുന്ന 886.7 ച.കി.മീ. സ്ഥലം വിവിധ വില്ലേജുകളിലായുള്ള ചതുപ്പുനിലങ്ങളും പുൽമേടുകളും നദികളും ഉള്ളതാണെന്നും ഇതു നിലവിലുള്ള നിയമങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്നും ഇ.എസ്.ഐ. വനത്തിനുള്ളിൽ മാത്രമായി ചുരുക്കണമെന്നും നിർദേശിച്ചു. ഈ നിർദേശം പരിഗണിച്ച കേന്ദ്രം 2019 ഫെബ്രുവരി15ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെ ഉൾപ്പെടുത്തി ചർച്ച നടത്തി. നിർദേശം പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് 2019 ഓഗസ്റ്റ് 23 ന് ഉത്തരവായി.
ഇതിന്റെ പരിശോധനകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് 26 പരിസ്ഥിതി സംഘടനകളും ഗാഡ്ഗിൽ റിപ്പോർട്ട് അതേപടി നടപ്പിലാക്കിയില്ലെങ്കിൽ തങ്ങളുടെ ഭാവി വഴിമുട്ടിപ്പോകും എന്നു പറഞ്ഞ് എട്ടു സ്കൂൾ വിദ്യാർഥികളും സുപ്രീം കോടതിയിൽ എത്തിയത്. ഈ വിദ്യാർഥികൾ ഗാഡ്ഗിലിനെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. ഈ സമയത്താണ് ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് തന്നെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമ്മർദം ചെലുത്തണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വയ്ക്കുന്നത്.
ആരുടെ റിപ്പോർട്ട് എന്നതിനേക്കാൾ ഏതാണു കൃഷിക്കാർക്കു കൂടുത ൽ പ്രയോജനം എന്നു മനസിലാക്കി സർക്കാരും പ്രതിപക്ഷവും കർഷക സംഘടനകളും ഒന്നിച്ചുനിന്നു കക്ഷിചേർന്നെങ്കിലേ കൃഷിക്കാർക്കു രക്ഷയുള്ളൂ.
പ്രതികരണം / ജോസ് ചെമ്പേരി, പ്രസിഡന്റ്, കർഷകസംഘടനാ ഐക്യവേദി
ഗാഡ്ഗിൽ റിപ്പോർട്ട് എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ചു പഠിക്കാൻ 2012 ജൂലൈയിൽ കസ്തൂരിരംഗൻ സമിതിയെ നിശ്ചയിച്ചു. കസ്തൂരിരംഗൻ 2013 ഏപ്രിലിൽ റിപ്പോർട്ട് സമർപ്പിച്ചു. ഒരു ചതുരശ്ര കിലോമീറ്ററിൽ 100ൽ കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന സ്ഥലങ്ങൾ ജനവാസ കേന്ദ്രങ്ങളായി പരിഗണിക്കണമെന്നും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.ഐയിൽ നിന്ന് ഒഴിവാക്കണമെന്നുമുള്ള നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് കേന്ദ്രം വിജ്ഞാപനം ഇറക്കി. അങ്ങനെ കേരളത്തിലെ 123 വില്ലേജുകളിലെ 13,108 ച.കി.മീറ്റർ പ്രദേശം പരിസ്ഥിതിലോല പട്ടികയിലായി.
വലിയ തോതിൽ ഉണ്ടായ പ്രക്ഷോഭത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉമ്മൻ വി. ഉമ്മൻ കമ്മീഷനെ ചുമതലപ്പെടുത്തി. അദ്ദേഹം 9107 ച. കി.മീ. വനവും 886.7 ച.കി.മീ. വനേതരവും ഇ.എസ്.ഐ.ആയി ശിപാർശ ചെയ്തു. ഇതുൾക്കൊള്ളിച്ച് കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയെങ്കിലും അപ്പോഴേക്കും 2013 ലെ നിരോധന ഉത്തരവ് നിലവിൽ വന്നു. ഈ സമയങ്ങളിൽ കേന്ദ്രവും കേരളവും ഭരിച്ചിരുന്നത് കോൺഗ്രസ് നേതൃത്വം നല്കിയ മുന്നണിയായിരുന്നു. പിന്നീട് കേന്ദ്രത്തിൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാതെ കരടുവിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് 2015 ലും 2017 ലും പുതുക്കുക മാത്രമാണ് ചെയ്തത്. ഇതു ഫലത്തിൽ സഹായമായി.
പിണറായി സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് പഠിച്ചപ്പോഴാണ് പരിസ്ഥിതിലോല പ്രദേശം തുടർച്ചയായിട്ടുള്ളതായിരിക്കണം എന്ന തത്വം പാലിച്ചിട്ടില്ല എന്നു ബോധ്യപ്പെട്ടത്. ഇതനുസരിച്ച് നീങ്ങിയാൽ കൃഷിയിടങ്ങളും പരിസ്ഥിതിലോലമാകുമെന്ന് തിരിച്ചറിഞ്ഞ സർക്കാർ 8856.46 ച.കി.മീ. സംരക്ഷിത വനഭൂമി മാത്രമാണ് പരിസ്ഥിതിലോലം എന്ന് കാണിച്ച് 2017 ഫെബ്രുവരി മൂന്നിനു കേന്ദ്രത്തിന് കത്തു നല്കി. ബാക്കി വരുന്ന 886.7 ച.കി.മീ. സ്ഥലം വിവിധ വില്ലേജുകളിലായുള്ള ചതുപ്പുനിലങ്ങളും പുൽമേടുകളും നദികളും ഉള്ളതാണെന്നും ഇതു നിലവിലുള്ള നിയമങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്നും ഇ.എസ്.ഐ. വനത്തിനുള്ളിൽ മാത്രമായി ചുരുക്കണമെന്നും നിർദേശിച്ചു. ഈ നിർദേശം പരിഗണിച്ച കേന്ദ്രം 2019 ഫെബ്രുവരി15ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെ ഉൾപ്പെടുത്തി ചർച്ച നടത്തി. നിർദേശം പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് 2019 ഓഗസ്റ്റ് 23 ന് ഉത്തരവായി.
ഇതിന്റെ പരിശോധനകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് 26 പരിസ്ഥിതി സംഘടനകളും ഗാഡ്ഗിൽ റിപ്പോർട്ട് അതേപടി നടപ്പിലാക്കിയില്ലെങ്കിൽ തങ്ങളുടെ ഭാവി വഴിമുട്ടിപ്പോകും എന്നു പറഞ്ഞ് എട്ടു സ്കൂൾ വിദ്യാർഥികളും സുപ്രീം കോടതിയിൽ എത്തിയത്. ഈ വിദ്യാർഥികൾ ഗാഡ്ഗിലിനെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. ഈ സമയത്താണ് ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് തന്നെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമ്മർദം ചെലുത്തണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വയ്ക്കുന്നത്.
ആരുടെ റിപ്പോർട്ട് എന്നതിനേക്കാൾ ഏതാണു കൃഷിക്കാർക്കു കൂടുത ൽ പ്രയോജനം എന്നു മനസിലാക്കി സർക്കാരും പ്രതിപക്ഷവും കർഷക സംഘടനകളും ഒന്നിച്ചുനിന്നു കക്ഷിചേർന്നെങ്കിലേ കൃഷിക്കാർക്കു രക്ഷയുള്ളൂ.
പ്രതികരണം / ജോസ് ചെമ്പേരി, പ്രസിഡന്റ്, കർഷകസംഘടനാ ഐക്യവേദി