വീടിനകത്തിരിക്കുന്ന കുട്ടികളെ എങ്ങനെ ക്രിയാത്മകമായി പൂട്ടിയിടാം, അവരുടെ ഒരു ദിവസത്തെ എങ്ങനെ ചിട്ടപ്പെടുത്താം? ഇതേക്കുറിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് കാന്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (ഇംഹാൻസ്) സൈക്യാട്രിക് സോഷ്യൽ വർക്ക് വകുപ്പുമേധാവി ഡോ. സീമ പി. ഉത്തമൻ പങ്കുവച്ച നിരീക്ഷണങ്ങൾ ഇങ്ങനെ:
ഉണരുന്പോൾ മുതൽ ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങൾക്കു, ദിനചര്യകൾക്കു കൃത്യമായ സമയക്രമങ്ങൾ നിശ്ചയിക്കാം. പഠനം, കളി, പത്രവായന, ടിവികാണൽ, വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കൽ, വീട്ടുജോലികളിൽ സഹായിക്കൽ എന്നിവ ഉൾപ്പെടുത്തി ടൈംടേബിൾ നിശ്ചയിക്കാം.
ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കുന്നതിനു ചെറിയ സമ്മാനങ്ങൾ നൽകുന്നതും ഉചിതമാകും. സ്റ്റാർ ചാർട്ടുകൾ തയാറാക്കി ഓരോ പ്രവർത്തനത്തിനും സ്റ്റാർ മാർക്കു ചെയ്യുന്നതു കുട്ടികളിൽ സന്തോഷം ഉണ്ടാക്കും.
സ്ക്രീനുകൾക്കപ്പുറം ടാസ്കുകളുണ്ട്
സ്ക്രീൻ ഉപകരണങ്ങൾ (ടെലിവിഷൻ, മൊബൈൽ ഫോണ്‍, കംപ്യൂട്ടർ) എത്ര ഉപയോഗിക്കാം അക്കാദമിക, അക്കാദമിക്കേതര കാര്യങ്ങളിൽ സ്ക്രീൻ ഉപയോഗം എത്തരത്തിലാവണം എന്നതു സംബന്ധിച്ചു മാതാപിതാക്കൾക്കൊപ്പം കുട്ടികൾ തീരുമാനമെടുക്കട്ടെ. ഇതൊന്നും കാണരുത് എന്നു പറയുന്നതിനേക്കാൾ എന്തെല്ലാം കാണാം എന്നു പറഞ്ഞുകൊടുക്കാനും ശ്രദ്ധിക്കണം.
വീടിനകത്തിരുന്നു ചെയ്യാവുന്ന പേപ്പർ, പെൻസിൽ ടാസ്കുകൾ കുട്ടികൾക്കു നൽകാം. കുത്തുകൾ യോജിപ്പിക്കുക, നിറം കൊടുക്കുക, വഴികാണിച്ചുകൊടുക്കുക, വ്യത്യാസം കണ്ടെത്തുക, വാക്കുകൾ കണ്ടെത്തുക, അക്ഷരങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തുക എന്നിവയെല്ലാം പ്രായത്തിനൊത്തു കുട്ടികൾക്കു ചെയ്യാൻ അവസരം നൽകുക. ചെസ്, കാരംസ്, ലുഡോ എന്നീ ബോർഡ് ഗെയിമുകളും നൽകാം. മുതിർന്ന കുട്ടികൾക്കു പാചക പരീക്ഷണത്തിനും അടുക്കളയിൽ സഹായിക്കുന്നതിനും പ്രോത്സാഹനം നൽകാം.
ലോക്ക്ഡൗണ്‍ കാലത്തു മിനുക്കിയെടുത്ത സർഗശേഷിയും ക്രിയാത്മകതയുമെല്ലാം ഫേസ്ബുക്ക്, വാട്സ് ആപ്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രകാശിപ്പിച്ചവർക്കു ലഭിച്ച കൈയടി അവരെ അതു തുടരാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
ഉത്തരവാദിത്തം പഠിക്കട്ടെ
ഒരു വീടു നോക്കി നടത്താനും ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപിച്ചു ഫലപ്രദമായി നിർവഹിക്കാനും കുട്ടികളെ പരിശീലിപ്പിക്കാൻ ഇടയ്ക്ക് അവസരം നൽകുന്നതു നല്ലതാണ്.
സർഗാത്മകം അവധിക്കാലം
വീടിനു പുറത്തിറങ്ങാൻ അവസരമില്ലാത്ത ലോക്ക്ഡൗണിലെ അവധിക്കാലം കുട്ടികൾക്കു സർഗാത്മകമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച അവധിക്കാല സന്തോഷങ്ങൾ, അക്ഷരവൃക്ഷം പദ്ധതികൾ ശ്രദ്ധേയമായി. എഴുത്തിലും ചിന്തയിലുമുള്ള പ്രതിഭയെ പോഷിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികമായ ഉന്മേഷവും ലക്ഷ്യമിട്ടതായിരുന്നു പരിപാടികൾ. ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകാരുടെ കൊച്ചു കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ ശേഖരിച്ച് അക്ഷരവൃക്ഷം എന്ന പേരിൽ പുസ്തക രൂപത്തിലാക്കി. വിദ്യാർഥികളിൽ നിന്നു ലഭിച്ച ആയിരക്കണക്കിനു രചനകളിൽ നിന്നു തെരഞ്ഞെടുത്തവയാണു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. മുഴുവൻ രചനകളും സ്കൂൾവിക്കി വെബ്സൈറ്റിലും ലഭ്യമാണ്.
ക്വാറന്റൈൻ വീഡിയോ നിർമിച്ച കഥ
വനിത, ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസറുടെ നിർദേശപ്രകാരമാണു സൈക്കോ സോഷ്യൽ കൗണ്‍സലറായ മഹിത ചന്ദ്രൻ തൃശൂരിലെ ഫ്ളാറ്റിൽ കഴിയുന്ന ഏഴാം ക്ലാസുകാരനെ ഫോണിലൂടെ ബന്ധപ്പെട്ടത്. യുകെയിൽ നിന്നു മടങ്ങിയെത്തിയ അമ്മ ഫ്ളാറ്റിൽ ക്വാറന്റൈനിലാണ്. അതുകൊണ്ട് അവനു പുറത്തിറങ്ങാൻ അനുവാദമില്ല. ഫ്ളാറ്റിൽ അടച്ചുപൂട്ടിയുള്ള ഇരിപ്പ് അവന് അസ്വസ്ഥതയായി. അമ്മയ്ക്കു പരിഹാരമായി നൽകാനുണ്ടായിരുന്നതു ടെലിവിഷനും മൊബൈൽ ഫോണും. അതും അവനെ സന്തോഷിപ്പിച്ചില്ല.
മഹിത ഏഴാം ക്ലാസുകാരനെ പല തവണ ഫോണിൽ വിളിച്ചു. വെറുതെ ഇരിക്കുന്ന സമയം കൂടുതൽ സർഗാത്മകമാക്കാനുള്ള ആശയങ്ങൾ പങ്കുവച്ചു. അവയെല്ലാം കൂട്ടി ചേർത്ത് ഒരു വീഡിയോ തയാറാക്കാനും സഹായിച്ചു. നിറഞ്ഞ സന്തോഷത്തോടും ആവേശത്തോടും കൂടി അവൻ വീഡിയോ ഒരുക്കി. മനോഹരമായ വീഡിയോ യൂട്യൂബിൽ നിരവധി പേർ കണ്ടു. ക്വാറന്റൈനിൽ കഴിയുന്ന മറ്റു കുട്ടികൾക്കും പ്രചോദനമാകുന്ന തരത്തിലാണു വീഡിയോ തയാറാക്കിയതെന്നു മഹിത പറഞ്ഞു.
പ്രവാസലോകത്തുമുണ്ട് പരിഭവങ്ങൾ
കേരളത്തിലെ കുടുംബങ്ങൾ ലോക്ക്ഡൗണ്‍ നാളുകളിൽ അനുഭവിച്ച സമ്മർദങ്ങൾക്കും സംഘർഷങ്ങൾക്കും സമാനമോ അധികമോ ആണു പ്രവാസി മലയാളി കുടുംബങ്ങളും അവിടുത്തെ കുട്ടികളും അഭിമുഖീകരിച്ചത്. ജോലി നഷ്ടമായവർ, വരുമാന നഷ്ടമുണ്ടായവർ, നാട്ടിലേക്കു വരാനാകാതെ കുടുങ്ങിയവർ അവരെല്ലാം അനുഭവിച്ച സംഘർഷങ്ങൾ അവിടുത്തെ മക്കളെയും മാനസികമായി തളർത്തിയിട്ടുണ്ടെന്നു പ്രവാസികൾ പറയുന്നു.
നാട്ടിലെത്തി മുത്തഛനും മുത്തശിയുമായി വർഷത്തിലൊരിക്കൽ ഇടപെടാൻ സാധിച്ചിരുന്ന അവസരം പ്രവാസികുടുംബങ്ങളിലെ കുട്ടികൾക്കു നഷ്ടമായത് അവരെ സംബന്ധിച്ചു സങ്കടകരമാണെന്നു കാനഡയിലെ സോഷ്യൽ വർക്കേഴ്സ് കൗണ്‍സിൽ അംഗവും എഡ്മണ്‍റ്റൻ മക്ഇവാൻ യൂണിവേഴ്സിറ്റിയിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ മലയാളി പ്രഫസറുമായ ഡോ. പി.വി. ബൈജു നിരീക്ഷിക്കുന്നു.
കുട്ടികൾക്കു പറഞ്ഞുകൊടുക്കാം
1. സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം
2. വൈറസ് ബാധയേൽക്കാതിരിക്കാൻ സുരക്ഷിതരായി വീട്ടിലിരിക്കണം.
3. വാർത്തകൾ കുട്ടികൾക്കൊപ്പം ക്രിയാത്മകമായി ചർച്ച ചെയ്യാം.
4. ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്നവരെ എങ്ങനെ സഹായിക്കാമെന്നതു കണ്ടെത്താം.
5. കോവിഡ് ഭീതിയിൽ ഒറ്റപ്പെട്ടുപോയ പരിചയക്കാരെ ഫോണിൽ വിളിച്ചു സംസാരിക്കാം.
6. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാം. സോഷ്യൽ മീഡിയയിലൂടെ നല്ല സന്ദേശങ്ങൾ കൈമാറാം.
7. മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളിൽ കുട്ടികൾക്കു സമ്മർദമുണ്ടാക്കുന്നവ ഒഴിവാക്കി പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും വിശേഷങ്ങൾ അവരുമായി പങ്കുവയ്ക്കാം.
8. നിശ്ചിത സമയങ്ങളിൽ വ്യായാമം ശീലമാക്കുക. ഡീപ് റിലാക്സേഷൻ, ബ്രീത്തിംഗ് എക്സർസൈസ് എന്നിവ മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.
9. കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ ലളിതമായി പറഞ്ഞുകൊടുക്കാം.
10. സമ്മർദമുള്ള സാഹചര്യങ്ങളെ അതിജീവിച്ചതിന്റെ അനുഭവങ്ങൾ. സങ്കീർണ സാഹചര്യങ്ങളിൽ മാതാപിതാക്കൾ കുട്ടികൾക്കു ബെസ്റ്റ് ഫ്രണ്ട് ആകട്ടെ.
(ഡോ. ജോബിൻ ടോം മണ്ഡപം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്), കോഴിക്കോ
ഭിന്നശേഷിക്കാർക്കും സങ്കടങ്ങൾ
മാനസികമായ പോഷണവും പരിചരണവും അധികമായി ലഭിക്കേണ്ട ഭിന്നശേഷിക്കാരായ കുട്ടികൾക്കും ലോക്ക്ഡൗണ്‍ കാലം സങ്കടകാലമായിരുന്നു. ഇക്കാലത്ത് ഇവരുടെ മാനസിക ബുദ്ധിമുട്ടുകൾ ഉൗഹിക്കാവുന്നതിലും അധികമാണെന്നു സ്പെഷൽ സ്കൂൾ അധ്യാപികയായ സിഎംസി സന്യാസിനി സിസ്റ്റർ ജയ പറഞ്ഞു.
മരുന്നുകളും ചികിത്സയും ഒക്യുപ്പേഷണൽ, സ്പീച്ച് തെറാപ്പികളും ലഭിക്കാതെ സമ്മർദം അനുഭവിച്ച കുട്ടികൾ നിരവധിയായിരുന്നുവെന്നു ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന മേരി അനിത പറയുന്നു.)
സിജോ പൈനാടത്ത്
(തുടരും)
ഉണരുന്പോൾ മുതൽ ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങൾക്കു, ദിനചര്യകൾക്കു കൃത്യമായ സമയക്രമങ്ങൾ നിശ്ചയിക്കാം. പഠനം, കളി, പത്രവായന, ടിവികാണൽ, വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കൽ, വീട്ടുജോലികളിൽ സഹായിക്കൽ എന്നിവ ഉൾപ്പെടുത്തി ടൈംടേബിൾ നിശ്ചയിക്കാം.
ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കുന്നതിനു ചെറിയ സമ്മാനങ്ങൾ നൽകുന്നതും ഉചിതമാകും. സ്റ്റാർ ചാർട്ടുകൾ തയാറാക്കി ഓരോ പ്രവർത്തനത്തിനും സ്റ്റാർ മാർക്കു ചെയ്യുന്നതു കുട്ടികളിൽ സന്തോഷം ഉണ്ടാക്കും.
സ്ക്രീനുകൾക്കപ്പുറം ടാസ്കുകളുണ്ട്
സ്ക്രീൻ ഉപകരണങ്ങൾ (ടെലിവിഷൻ, മൊബൈൽ ഫോണ്‍, കംപ്യൂട്ടർ) എത്ര ഉപയോഗിക്കാം അക്കാദമിക, അക്കാദമിക്കേതര കാര്യങ്ങളിൽ സ്ക്രീൻ ഉപയോഗം എത്തരത്തിലാവണം എന്നതു സംബന്ധിച്ചു മാതാപിതാക്കൾക്കൊപ്പം കുട്ടികൾ തീരുമാനമെടുക്കട്ടെ. ഇതൊന്നും കാണരുത് എന്നു പറയുന്നതിനേക്കാൾ എന്തെല്ലാം കാണാം എന്നു പറഞ്ഞുകൊടുക്കാനും ശ്രദ്ധിക്കണം.
വീടിനകത്തിരുന്നു ചെയ്യാവുന്ന പേപ്പർ, പെൻസിൽ ടാസ്കുകൾ കുട്ടികൾക്കു നൽകാം. കുത്തുകൾ യോജിപ്പിക്കുക, നിറം കൊടുക്കുക, വഴികാണിച്ചുകൊടുക്കുക, വ്യത്യാസം കണ്ടെത്തുക, വാക്കുകൾ കണ്ടെത്തുക, അക്ഷരങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തുക എന്നിവയെല്ലാം പ്രായത്തിനൊത്തു കുട്ടികൾക്കു ചെയ്യാൻ അവസരം നൽകുക. ചെസ്, കാരംസ്, ലുഡോ എന്നീ ബോർഡ് ഗെയിമുകളും നൽകാം. മുതിർന്ന കുട്ടികൾക്കു പാചക പരീക്ഷണത്തിനും അടുക്കളയിൽ സഹായിക്കുന്നതിനും പ്രോത്സാഹനം നൽകാം.
ലോക്ക്ഡൗണ്‍ കാലത്തു മിനുക്കിയെടുത്ത സർഗശേഷിയും ക്രിയാത്മകതയുമെല്ലാം ഫേസ്ബുക്ക്, വാട്സ് ആപ്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രകാശിപ്പിച്ചവർക്കു ലഭിച്ച കൈയടി അവരെ അതു തുടരാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
ഉത്തരവാദിത്തം പഠിക്കട്ടെ
ഒരു വീടു നോക്കി നടത്താനും ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപിച്ചു ഫലപ്രദമായി നിർവഹിക്കാനും കുട്ടികളെ പരിശീലിപ്പിക്കാൻ ഇടയ്ക്ക് അവസരം നൽകുന്നതു നല്ലതാണ്.
സർഗാത്മകം അവധിക്കാലം
വീടിനു പുറത്തിറങ്ങാൻ അവസരമില്ലാത്ത ലോക്ക്ഡൗണിലെ അവധിക്കാലം കുട്ടികൾക്കു സർഗാത്മകമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച അവധിക്കാല സന്തോഷങ്ങൾ, അക്ഷരവൃക്ഷം പദ്ധതികൾ ശ്രദ്ധേയമായി. എഴുത്തിലും ചിന്തയിലുമുള്ള പ്രതിഭയെ പോഷിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികമായ ഉന്മേഷവും ലക്ഷ്യമിട്ടതായിരുന്നു പരിപാടികൾ. ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകാരുടെ കൊച്ചു കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ ശേഖരിച്ച് അക്ഷരവൃക്ഷം എന്ന പേരിൽ പുസ്തക രൂപത്തിലാക്കി. വിദ്യാർഥികളിൽ നിന്നു ലഭിച്ച ആയിരക്കണക്കിനു രചനകളിൽ നിന്നു തെരഞ്ഞെടുത്തവയാണു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. മുഴുവൻ രചനകളും സ്കൂൾവിക്കി വെബ്സൈറ്റിലും ലഭ്യമാണ്.
ക്വാറന്റൈൻ വീഡിയോ നിർമിച്ച കഥ
വനിത, ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസറുടെ നിർദേശപ്രകാരമാണു സൈക്കോ സോഷ്യൽ കൗണ്‍സലറായ മഹിത ചന്ദ്രൻ തൃശൂരിലെ ഫ്ളാറ്റിൽ കഴിയുന്ന ഏഴാം ക്ലാസുകാരനെ ഫോണിലൂടെ ബന്ധപ്പെട്ടത്. യുകെയിൽ നിന്നു മടങ്ങിയെത്തിയ അമ്മ ഫ്ളാറ്റിൽ ക്വാറന്റൈനിലാണ്. അതുകൊണ്ട് അവനു പുറത്തിറങ്ങാൻ അനുവാദമില്ല. ഫ്ളാറ്റിൽ അടച്ചുപൂട്ടിയുള്ള ഇരിപ്പ് അവന് അസ്വസ്ഥതയായി. അമ്മയ്ക്കു പരിഹാരമായി നൽകാനുണ്ടായിരുന്നതു ടെലിവിഷനും മൊബൈൽ ഫോണും. അതും അവനെ സന്തോഷിപ്പിച്ചില്ല.
മഹിത ഏഴാം ക്ലാസുകാരനെ പല തവണ ഫോണിൽ വിളിച്ചു. വെറുതെ ഇരിക്കുന്ന സമയം കൂടുതൽ സർഗാത്മകമാക്കാനുള്ള ആശയങ്ങൾ പങ്കുവച്ചു. അവയെല്ലാം കൂട്ടി ചേർത്ത് ഒരു വീഡിയോ തയാറാക്കാനും സഹായിച്ചു. നിറഞ്ഞ സന്തോഷത്തോടും ആവേശത്തോടും കൂടി അവൻ വീഡിയോ ഒരുക്കി. മനോഹരമായ വീഡിയോ യൂട്യൂബിൽ നിരവധി പേർ കണ്ടു. ക്വാറന്റൈനിൽ കഴിയുന്ന മറ്റു കുട്ടികൾക്കും പ്രചോദനമാകുന്ന തരത്തിലാണു വീഡിയോ തയാറാക്കിയതെന്നു മഹിത പറഞ്ഞു.
പ്രവാസലോകത്തുമുണ്ട് പരിഭവങ്ങൾ
കേരളത്തിലെ കുടുംബങ്ങൾ ലോക്ക്ഡൗണ്‍ നാളുകളിൽ അനുഭവിച്ച സമ്മർദങ്ങൾക്കും സംഘർഷങ്ങൾക്കും സമാനമോ അധികമോ ആണു പ്രവാസി മലയാളി കുടുംബങ്ങളും അവിടുത്തെ കുട്ടികളും അഭിമുഖീകരിച്ചത്. ജോലി നഷ്ടമായവർ, വരുമാന നഷ്ടമുണ്ടായവർ, നാട്ടിലേക്കു വരാനാകാതെ കുടുങ്ങിയവർ അവരെല്ലാം അനുഭവിച്ച സംഘർഷങ്ങൾ അവിടുത്തെ മക്കളെയും മാനസികമായി തളർത്തിയിട്ടുണ്ടെന്നു പ്രവാസികൾ പറയുന്നു.
നാട്ടിലെത്തി മുത്തഛനും മുത്തശിയുമായി വർഷത്തിലൊരിക്കൽ ഇടപെടാൻ സാധിച്ചിരുന്ന അവസരം പ്രവാസികുടുംബങ്ങളിലെ കുട്ടികൾക്കു നഷ്ടമായത് അവരെ സംബന്ധിച്ചു സങ്കടകരമാണെന്നു കാനഡയിലെ സോഷ്യൽ വർക്കേഴ്സ് കൗണ്‍സിൽ അംഗവും എഡ്മണ്‍റ്റൻ മക്ഇവാൻ യൂണിവേഴ്സിറ്റിയിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ മലയാളി പ്രഫസറുമായ ഡോ. പി.വി. ബൈജു നിരീക്ഷിക്കുന്നു.
കുട്ടികൾക്കു പറഞ്ഞുകൊടുക്കാം
1. സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം
2. വൈറസ് ബാധയേൽക്കാതിരിക്കാൻ സുരക്ഷിതരായി വീട്ടിലിരിക്കണം.
3. വാർത്തകൾ കുട്ടികൾക്കൊപ്പം ക്രിയാത്മകമായി ചർച്ച ചെയ്യാം.
4. ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്നവരെ എങ്ങനെ സഹായിക്കാമെന്നതു കണ്ടെത്താം.
5. കോവിഡ് ഭീതിയിൽ ഒറ്റപ്പെട്ടുപോയ പരിചയക്കാരെ ഫോണിൽ വിളിച്ചു സംസാരിക്കാം.
6. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാം. സോഷ്യൽ മീഡിയയിലൂടെ നല്ല സന്ദേശങ്ങൾ കൈമാറാം.
7. മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളിൽ കുട്ടികൾക്കു സമ്മർദമുണ്ടാക്കുന്നവ ഒഴിവാക്കി പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും വിശേഷങ്ങൾ അവരുമായി പങ്കുവയ്ക്കാം.
8. നിശ്ചിത സമയങ്ങളിൽ വ്യായാമം ശീലമാക്കുക. ഡീപ് റിലാക്സേഷൻ, ബ്രീത്തിംഗ് എക്സർസൈസ് എന്നിവ മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.
9. കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ ലളിതമായി പറഞ്ഞുകൊടുക്കാം.
10. സമ്മർദമുള്ള സാഹചര്യങ്ങളെ അതിജീവിച്ചതിന്റെ അനുഭവങ്ങൾ. സങ്കീർണ സാഹചര്യങ്ങളിൽ മാതാപിതാക്കൾ കുട്ടികൾക്കു ബെസ്റ്റ് ഫ്രണ്ട് ആകട്ടെ.
(ഡോ. ജോബിൻ ടോം മണ്ഡപം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്), കോഴിക്കോ
ഭിന്നശേഷിക്കാർക്കും സങ്കടങ്ങൾ
മാനസികമായ പോഷണവും പരിചരണവും അധികമായി ലഭിക്കേണ്ട ഭിന്നശേഷിക്കാരായ കുട്ടികൾക്കും ലോക്ക്ഡൗണ്‍ കാലം സങ്കടകാലമായിരുന്നു. ഇക്കാലത്ത് ഇവരുടെ മാനസിക ബുദ്ധിമുട്ടുകൾ ഉൗഹിക്കാവുന്നതിലും അധികമാണെന്നു സ്പെഷൽ സ്കൂൾ അധ്യാപികയായ സിഎംസി സന്യാസിനി സിസ്റ്റർ ജയ പറഞ്ഞു.
മരുന്നുകളും ചികിത്സയും ഒക്യുപ്പേഷണൽ, സ്പീച്ച് തെറാപ്പികളും ലഭിക്കാതെ സമ്മർദം അനുഭവിച്ച കുട്ടികൾ നിരവധിയായിരുന്നുവെന്നു ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന മേരി അനിത പറയുന്നു.)
സിജോ പൈനാടത്ത്
(തുടരും)