""ചൈനയുമായൊരു യുദ്ധം അചിന്തനീയമാണ്. ചൈനയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം നയതന്ത്രമാണ്''. 1962ലെ ചൈനയുടെ അധിനിവേശത്തിന് അഞ്ചു മാസം മുന്പ് 1962 ജൂലൈയിൽ ഇന്ത്യൻ കരസേനാധിപനായിരുന്ന ജനറൽ കെ.എസ്. തിമ്മയ്യ എഴുതിയിരുന്നു. ഇന്ത്യ തോൽവി രുചിച്ച 1962ലെ ചൈനയുമായുള്ള യുദ്ധത്തിനു മുന്പായി 1957 മുതൽ 1961 വരെ ഇന്ത്യൻ സൈന്യത്തിന്റെ തലവനായിരുന്ന തിമ്മയ്യ അന്ന് "സെമിനാറി'ൽ എഴുതിയതിൽനിന്നു വ്യത്യസ്തമല്ല ഇപ്പോഴും സ്ഥിതി.
പത്മഭൂഷണ് നൽകി രാജ്യംആദരിച്ച കർണാടകയിലെ മടിക്കേരി സ്വദേശിയായ തിമ്മയ്യ പറഞ്ഞതു പേടിച്ചിട്ടല്ല. ടിമ്മി എന്നറിയപ്പെട്ടിരുന്ന ഈ തന്റേടിയുടെ സൈനിക മേധാവിയായുള്ള നിയമനത്തിനു മുന്പായി ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ കോളത്തിൽ എഴുതി- "ടിമ്മി വരുകയാണെന്ന സിഗ്നലെത്തിയപ്പോൾ സൈന്യത്തിലാകെ ഒരു ഉൾപ്പുളകമുണ്ടായി.' പക്ഷേ, ധീരദേശാഭിമാനിയായ ഈ സൈനിക തലവനെ പരിഹസിക്കാനും തള്ളിപ്പറയാനുമായിരുന്നു ചൈനയുമായുള്ള യുദ്ധപരാജയത്തിനു ശേഷം ചിലർ ശ്രമിച്ചത്.
കൃഷ്ണമേനോനും പറഞ്ഞു
ചൈന യുദ്ധകാലത്ത് പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനും യാഥാർഥ്യബോധം ഉൾക്കൊണ്ട രാഷ്ട്രതന്ത്രജ്ഞനായിരുന്നു. "1960കളിൽ ചൈനയുമായി അതിർത്തിചർച്ചയ്ക്കു നിരന്തരം വാദിച്ച ഒരേയൊരു നേതാവായിരുന്നു മേനോൻ. ചൈനയെക്കുറിച്ചുള്ള ഈ അഭിപ്രായത്തിന്റെപേരിൽ മേനോനെ നിരന്തരം വിമർശിച്ച അതേ അടൽ ബിഹാരി വാജ്പേയിയാണ് പ്രധാനമന്ത്രിയായപ്പോൾ 2003ൽ ബെയ്ജിംഗിൽ ചെന്ന് ഒത്തുതീർപ്പു ചർച്ചകൾ നടത്തണമെന്ന കരാറിൽ ഒപ്പുവച്ചത്.' എ ചെക്വേർഡ് ബ്രില്യൻസ്- ദ മെനി ലൈവ്സ് ഓഫ് വി.കെ. കൃഷ്ണമേനോൻ എന്ന കൃഷ്ണമേനോന്റെ ജീവചരിത്രം എഴുതിയ മുൻകേന്ദ്രമന്ത്രി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ചരിത്രത്തിൽനിന്നു പാഠം പഠിക്കാൻ വാജ്പേയി തയാറായിരുന്നുവെന്നാണ് ഇതേക്കുറിച്ച് ആർഎസ്എസ് സൈദ്ധാന്തികനായ സുധീന്ദ്ര കുൽക്കർണി 2018 സെപ്റ്റംബർ 11ന് ദ ഹിന്ദുവിൽ എഴുതിയത്. ചൈനയോടും പാക്കിസ്ഥാനോടും തീർത്തും നിഷേധാത്മക നിലപാടായിരുന്നു ആർഎസ്എസുകാരനായ വാജ്പേയിക്ക് 1950കളിൽ ഉണ്ടായിരുന്നത്. എന്നാൽ, മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി ആയപ്പോഴും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും വാജ്പേയ് ഈ നിലപാടു പാടേ മാറ്റി.
ചൈനയുമായും പാക്കിസ്ഥാനുമായുമുള്ള ബന്ധം സാധാരണ നിലയിലാകാതെ ഇന്ത്യക്ക് ആഗോള ശക്തിയായി വളരാനാകില്ലെന്ന ഉറച്ച നിലപാടായിരുന്നു വാജ്പേയിക്ക്. ചൈന വിരുദ്ധതയും ചൈനീസ് ഉത്പന്ന ബഹിഷ്കരണവും പറഞ്ഞ് ജനവികാരം ഇളക്കി നരേന്ദ്ര മോദി സർക്കാരിന്റെ വിദേശകാര്യ, പ്രതിരോധ മേഖലകളിലെ വീഴ്ചകളെ മറയ്ക്കാൻ ശ്രമിക്കുന്ന സംഘപരിവാറുകാർ വാജ്പേയിയുടെ ഉറച്ച നിലപാടുകളെയാണു തള്ളിപ്പറയുന്നത്.
1979ലെ വാജ്പേയിയുടെ ചൈനാ സന്ദർശനം 1962ലെ യുദ്ധത്തിനു ശേഷമുള്ള സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടാക്കിയിരുന്നു. പതിനേഴു വർഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ അന്ന് ഉന്നതതല ചർച്ച നടന്നത്. ചൈനയുടെ പരമാധികാരി ഡെംഗ് സിയോവോ പിംഗുമായി വാജ്പേയി നടത്തിയ ചർച്ചയിലൂടെ മഞ്ഞുരുകുകയും ചെയ്തു. ഇന്ത്യ- ചൈന ബന്ധം സാധാരണ നിലയിലാക്കാൻ 2014 വരെ 10 വർഷം തുടർച്ചയായി പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് നടത്തിയ ശ്രമങ്ങളും വിജയിച്ചു.
മൻമോഹനു കിട്ടിയ സ്വീകരണം
"ഹിന്ദി ചീനി ഭായി ഭായി' എന്ന പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു വാജ്പേയിയുടെയും ഡോ. മൻമോഹൻ സിംഗിന്റെയും കാലത്തു സാധ്യമായത്. പ്രധാനമന്ത്രിയുടെ 2013ലെ ബെയ്ജിംഗ് യാത്രയ്ക്കു ചുക്കാൻ പിടിച്ചതാകട്ടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഇന്നത്തെ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ആണ്. മൻമോഹന്റെ അവസാന ചൈനീസ് പര്യടനത്തിൽ അദ്ദേഹത്തോടൊപ്പം ചൈനയിലെത്തിയ ഉന്നതതല മാധ്യമസംഘത്തിൽ ദീപികയും ഉണ്ടായിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധം ഉൗഷ്മളമാക്കുന്നതിലെ സുപ്രധാന പര്യടനമായിരുന്നു അത്.
മറ്റു ലോകനേതാക്കൾക്കു സാധാരണ നൽകാത്ത പ്രത്യേക സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ചൈന നൽകിയത്. വിലക്കപ്പെട്ട നഗരം എന്നറിയപ്പെടുന്ന ഫൊർബിഡൻ സിറ്റിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെ വിശിഷ്ടാതിഥിയായി കൊണ്ടുപോയതും മൻമോഹനു വേണ്ടി മുൻ പ്രസിഡന്റ് വെൻ ജിയാബോ പ്രത്യേക അത്താഴവിരുന്ന് നടത്തിയതും ഇതിന്റെ പ്രതിഫലനമാണ്. 2013 ഒക്ടോബർ 23ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് ബെയ്ജിംഗിൽ ഈ ലേഖകൻ അടക്കമുള്ള മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ സ്കൂളിൽ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ പ്രസംഗവും നേരിൽ കേൾക്കാനായി.
ചൈനയുടെ അന്നത്തെ പ്രധാനമന്ത്രി ലീ കെക്വിയാംഗും മൻമോഹൻ സിംഗും തമ്മിൽ ബെയ്ജിംഗിലെ പ്രശസ്തമായ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ നടത്തിയ ചർച്ചയുടെ ഉൗഷ്മളത നേരിൽ കാണാനായത് ഇപ്പോഴും മനസിൽ മായാതെ നിൽക്കുന്നു.
ചൈനയുടെ ഏഷ്യൻ വ്യാപനം
അമേരിക്കയുമായി ആണവ കരാർ അടക്കം വളരെ അടുത്ത ബന്ധം സ്ഥാപിച്ചപ്പോഴും റഷ്യയും ചൈനയുമായുള്ള തന്ത്രപ്രധാന ബന്ധം അരക്കിട്ടുറപ്പിക്കുന്നതിൽ മൻമോഹൻ പ്രത്യേകം ശ്രദ്ധിച്ചു. പാക്കിസ്ഥാന്റെ കെണിയിൽ മൻമോഹൻ ഒരിക്കലും വീണില്ല. പ്രയോജനമില്ലാത്ത സന്ദർശനങ്ങൾ അദ്ദേഹം ഒഴിവാക്കിയിരുന്നു.
ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും പിന്തുടർന്ന ചേരിചേരാ നയം പുതിയ ലോക വ്യവസ്ഥിതിയിൽ അതേപടി തുടരാനാകില്ല. പക്ഷേ, അമേരിക്കയോടു സൗഹൃദം കാക്കുന്പോഴും ഇന്ത്യയുമായി അതിർത്തി പങ്കുവയ്ക്കുന്ന പുതിയ ആഗോള ശക്തിയായ ചൈനയെക്കൂടി വിശ്വാസത്തിലെടുക്കുക പ്രധാനമാണ്. അമേരിക്കൻ പക്ഷത്തോയ്ക്കു കൂടുതൽ ചായുന്ന ഇന്ത്യയുടെ നയമാണു ചൈനയെ പ്രകോപിപ്പിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ദക്ഷിണേഷ്യയിലും ഇന്ത്യയുടെ തന്ത്രപരമായ ശക്തിയും സ്വാധീനവും കുറയ്ക്കാനാണു ചൈനയുടെ ശ്രമം. മേഖലയിലെ ചൈനയുടെ വർധിച്ച നിക്ഷേപങ്ങളും തന്ത്രപരമായ സാന്നിധ്യവും ഇന്ത്യക്കു ഭീഷണിയാണ്. പാക്കിസ്ഥാനുമായും അടുത്തിടെ നേപ്പാളുമായും ചേർന്നു ചൈന ഉയർത്തുന്ന വെല്ലുവിളി ഇന്ത്യയുടെ സുരക്ഷയെ അപകടത്തിലാക്കും. ശ്രീലങ്കയിലും മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ചൈനയുടെ സ്വാധീനവും നിക്ഷേപങ്ങളും കൂടിവരുന്നതും ഇന്ത്യയുടെ താത്പര്യങ്ങൾക്ക് എതിരാണ്.
അതിർത്തികളിൽ പെരുകുന്ന തർക്കം
കര, സമുദ്ര അതിർത്തികൾ ഇന്ത്യ പങ്കിടുന്ന ഒൻപത് അയൽരാജ്യങ്ങളിൽ ഭൂട്ടാൻ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുമായും തർക്കവും അകലവും കൂടിയെന്നതാകും നരേന്ദ്ര മോദി സർക്കാരിന്റെ വിദേശനയത്തിലെ പാളിച്ച. 2014ൽ അധികാരമേറ്റപ്പോൾ സാർക്ക് രാഷ്ട്രത്തലവന്മാരെ ഡൽഹിയിലേക്കു ക്ഷണിക്കുകയും പിന്നീട് അവരുടെ രാജ്യങ്ങളിൽ ചെന്ന് ആശ്ലേഷിക്കുകയും ചെയ്യുന്നതു മാത്രമല്ല നയതന്ത്ര വിജയമെന്നു വൈകിയെങ്കിലും മോദിക്കു മനസിലാകേണ്ടിയിരിക്കുന്നു.
കേണൽ അടക്കം 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിനു കാരണമായ കഴിഞ്ഞ തിങ്കളാഴ്ചയിലെ സംഘർഷം ഇനി ആവർത്തിക്കപ്പെടാതിരിക്കാൻ വലിയ കരുതലും നയതന്ത്ര നീക്കങ്ങളും അനിവാര്യമാണ്. നീണ്ട 45 വർഷങ്ങൾക്കു ശേഷമാണ് ചൈനയുമായുള്ള അതിർത്തി സംഘട്ടനത്തിൽ ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വേണ്ടിവന്നതെന്നതു മറക്കരുത്. ആസൂത്രിതമാണ് അക്രമം. കൊറോണ വൈറസ് വ്യാപനത്തിന്റെ പഴി ചൈനയുടെ മേൽ ചാരാതിരിക്കാൻ ഇന്ത്യ ശ്രദ്ധിച്ചിട്ടും കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈന കടന്നുകയറുകയും ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടുകയും ചെയ്തത് അപായ സൂചനയാണ്.
ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മോദി ഇന്നലെ സർവകക്ഷി യോഗം വിളിച്ചതു നല്ല കാര്യമാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ സർക്കാരിനു പൂർണ പിന്തുണയാണ് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വാഗ്ദാനം ചെയ്തത്. രാജ്യസുരക്ഷയുടെ കാര്യങ്ങളിൽ ഇന്നേവരെ രാജ്യത്തു ഭിന്നസ്വരം ഉണ്ടായിട്ടുമില്ല. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ അഭിപ്രായം കേട്ടാലും തീരുമാനം എടുക്കേണ്ടതു കേന്ദ്രസർക്കാരാണ്.
യുദ്ധം പരിഹാരമാകില്ല
ഇന്ത്യയെ ഒറ്റപ്പെടുത്തി ഏഷ്യയിൽ സന്പൂർണ മേധാവിത്വം നേടാൻ പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ചൈന നടത്തുന്ന നീക്കങ്ങളെ മറികടക്കാനുള്ള മികവാണ് പ്രധാനമന്ത്രിയിൽനിന്നു 135 കോടി ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ചൈന- പാക്കിസ്ഥാൻ അച്ചുതണ്ടിനെ ഫലപ്രദമായി നേരിടുന്നതിൽ ആധുനികവും നയതന്ത്രപരവുമായ ബഹുമുഖ തന്ത്രം തന്നെ വേണ്ടിയിരിക്കുന്നു.
ആയുധങ്ങൾ കൊണ്ടുമാത്രം ഒരു യുദ്ധവും ജയിക്കാനാകില്ല. യുദ്ധംതന്നെ ഇനി ഒരു പരിഹാരമല്ല, മറിച്ചു പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാകും ഫലം. പാക്കിസ്ഥാനെതിരെ നടത്തുന്ന പതിവു ഗീർവാണങ്ങളല്ല, അവധാനതയോടെ, പക്വതയോടെ, നയതന്ത്രപരമായി ഇന്ത്യയുടെ താത്പര്യങ്ങളും അതിർത്തികളും സംരക്ഷിക്കുകയാണു പ്രധാനം. ഒറ്റക്കെട്ടായി ഒരേ മനസോടെ നാം മുന്നേറണം.
ജോർജ് കള്ളിവയലിൽ
പത്മഭൂഷണ് നൽകി രാജ്യംആദരിച്ച കർണാടകയിലെ മടിക്കേരി സ്വദേശിയായ തിമ്മയ്യ പറഞ്ഞതു പേടിച്ചിട്ടല്ല. ടിമ്മി എന്നറിയപ്പെട്ടിരുന്ന ഈ തന്റേടിയുടെ സൈനിക മേധാവിയായുള്ള നിയമനത്തിനു മുന്പായി ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ കോളത്തിൽ എഴുതി- "ടിമ്മി വരുകയാണെന്ന സിഗ്നലെത്തിയപ്പോൾ സൈന്യത്തിലാകെ ഒരു ഉൾപ്പുളകമുണ്ടായി.' പക്ഷേ, ധീരദേശാഭിമാനിയായ ഈ സൈനിക തലവനെ പരിഹസിക്കാനും തള്ളിപ്പറയാനുമായിരുന്നു ചൈനയുമായുള്ള യുദ്ധപരാജയത്തിനു ശേഷം ചിലർ ശ്രമിച്ചത്.
കൃഷ്ണമേനോനും പറഞ്ഞു
ചൈന യുദ്ധകാലത്ത് പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനും യാഥാർഥ്യബോധം ഉൾക്കൊണ്ട രാഷ്ട്രതന്ത്രജ്ഞനായിരുന്നു. "1960കളിൽ ചൈനയുമായി അതിർത്തിചർച്ചയ്ക്കു നിരന്തരം വാദിച്ച ഒരേയൊരു നേതാവായിരുന്നു മേനോൻ. ചൈനയെക്കുറിച്ചുള്ള ഈ അഭിപ്രായത്തിന്റെപേരിൽ മേനോനെ നിരന്തരം വിമർശിച്ച അതേ അടൽ ബിഹാരി വാജ്പേയിയാണ് പ്രധാനമന്ത്രിയായപ്പോൾ 2003ൽ ബെയ്ജിംഗിൽ ചെന്ന് ഒത്തുതീർപ്പു ചർച്ചകൾ നടത്തണമെന്ന കരാറിൽ ഒപ്പുവച്ചത്.' എ ചെക്വേർഡ് ബ്രില്യൻസ്- ദ മെനി ലൈവ്സ് ഓഫ് വി.കെ. കൃഷ്ണമേനോൻ എന്ന കൃഷ്ണമേനോന്റെ ജീവചരിത്രം എഴുതിയ മുൻകേന്ദ്രമന്ത്രി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ചരിത്രത്തിൽനിന്നു പാഠം പഠിക്കാൻ വാജ്പേയി തയാറായിരുന്നുവെന്നാണ് ഇതേക്കുറിച്ച് ആർഎസ്എസ് സൈദ്ധാന്തികനായ സുധീന്ദ്ര കുൽക്കർണി 2018 സെപ്റ്റംബർ 11ന് ദ ഹിന്ദുവിൽ എഴുതിയത്. ചൈനയോടും പാക്കിസ്ഥാനോടും തീർത്തും നിഷേധാത്മക നിലപാടായിരുന്നു ആർഎസ്എസുകാരനായ വാജ്പേയിക്ക് 1950കളിൽ ഉണ്ടായിരുന്നത്. എന്നാൽ, മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി ആയപ്പോഴും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും വാജ്പേയ് ഈ നിലപാടു പാടേ മാറ്റി.
ചൈനയുമായും പാക്കിസ്ഥാനുമായുമുള്ള ബന്ധം സാധാരണ നിലയിലാകാതെ ഇന്ത്യക്ക് ആഗോള ശക്തിയായി വളരാനാകില്ലെന്ന ഉറച്ച നിലപാടായിരുന്നു വാജ്പേയിക്ക്. ചൈന വിരുദ്ധതയും ചൈനീസ് ഉത്പന്ന ബഹിഷ്കരണവും പറഞ്ഞ് ജനവികാരം ഇളക്കി നരേന്ദ്ര മോദി സർക്കാരിന്റെ വിദേശകാര്യ, പ്രതിരോധ മേഖലകളിലെ വീഴ്ചകളെ മറയ്ക്കാൻ ശ്രമിക്കുന്ന സംഘപരിവാറുകാർ വാജ്പേയിയുടെ ഉറച്ച നിലപാടുകളെയാണു തള്ളിപ്പറയുന്നത്.
1979ലെ വാജ്പേയിയുടെ ചൈനാ സന്ദർശനം 1962ലെ യുദ്ധത്തിനു ശേഷമുള്ള സ്ഥിതിയിൽ വലിയ പുരോഗതി ഉണ്ടാക്കിയിരുന്നു. പതിനേഴു വർഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ അന്ന് ഉന്നതതല ചർച്ച നടന്നത്. ചൈനയുടെ പരമാധികാരി ഡെംഗ് സിയോവോ പിംഗുമായി വാജ്പേയി നടത്തിയ ചർച്ചയിലൂടെ മഞ്ഞുരുകുകയും ചെയ്തു. ഇന്ത്യ- ചൈന ബന്ധം സാധാരണ നിലയിലാക്കാൻ 2014 വരെ 10 വർഷം തുടർച്ചയായി പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് നടത്തിയ ശ്രമങ്ങളും വിജയിച്ചു.
മൻമോഹനു കിട്ടിയ സ്വീകരണം
"ഹിന്ദി ചീനി ഭായി ഭായി' എന്ന പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു വാജ്പേയിയുടെയും ഡോ. മൻമോഹൻ സിംഗിന്റെയും കാലത്തു സാധ്യമായത്. പ്രധാനമന്ത്രിയുടെ 2013ലെ ബെയ്ജിംഗ് യാത്രയ്ക്കു ചുക്കാൻ പിടിച്ചതാകട്ടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഇന്നത്തെ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ആണ്. മൻമോഹന്റെ അവസാന ചൈനീസ് പര്യടനത്തിൽ അദ്ദേഹത്തോടൊപ്പം ചൈനയിലെത്തിയ ഉന്നതതല മാധ്യമസംഘത്തിൽ ദീപികയും ഉണ്ടായിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധം ഉൗഷ്മളമാക്കുന്നതിലെ സുപ്രധാന പര്യടനമായിരുന്നു അത്.
മറ്റു ലോകനേതാക്കൾക്കു സാധാരണ നൽകാത്ത പ്രത്യേക സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ചൈന നൽകിയത്. വിലക്കപ്പെട്ട നഗരം എന്നറിയപ്പെടുന്ന ഫൊർബിഡൻ സിറ്റിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെ വിശിഷ്ടാതിഥിയായി കൊണ്ടുപോയതും മൻമോഹനു വേണ്ടി മുൻ പ്രസിഡന്റ് വെൻ ജിയാബോ പ്രത്യേക അത്താഴവിരുന്ന് നടത്തിയതും ഇതിന്റെ പ്രതിഫലനമാണ്. 2013 ഒക്ടോബർ 23ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് ബെയ്ജിംഗിൽ ഈ ലേഖകൻ അടക്കമുള്ള മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ സ്കൂളിൽ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ പ്രസംഗവും നേരിൽ കേൾക്കാനായി.
ചൈനയുടെ അന്നത്തെ പ്രധാനമന്ത്രി ലീ കെക്വിയാംഗും മൻമോഹൻ സിംഗും തമ്മിൽ ബെയ്ജിംഗിലെ പ്രശസ്തമായ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ നടത്തിയ ചർച്ചയുടെ ഉൗഷ്മളത നേരിൽ കാണാനായത് ഇപ്പോഴും മനസിൽ മായാതെ നിൽക്കുന്നു.
ചൈനയുടെ ഏഷ്യൻ വ്യാപനം
അമേരിക്കയുമായി ആണവ കരാർ അടക്കം വളരെ അടുത്ത ബന്ധം സ്ഥാപിച്ചപ്പോഴും റഷ്യയും ചൈനയുമായുള്ള തന്ത്രപ്രധാന ബന്ധം അരക്കിട്ടുറപ്പിക്കുന്നതിൽ മൻമോഹൻ പ്രത്യേകം ശ്രദ്ധിച്ചു. പാക്കിസ്ഥാന്റെ കെണിയിൽ മൻമോഹൻ ഒരിക്കലും വീണില്ല. പ്രയോജനമില്ലാത്ത സന്ദർശനങ്ങൾ അദ്ദേഹം ഒഴിവാക്കിയിരുന്നു.
ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും പിന്തുടർന്ന ചേരിചേരാ നയം പുതിയ ലോക വ്യവസ്ഥിതിയിൽ അതേപടി തുടരാനാകില്ല. പക്ഷേ, അമേരിക്കയോടു സൗഹൃദം കാക്കുന്പോഴും ഇന്ത്യയുമായി അതിർത്തി പങ്കുവയ്ക്കുന്ന പുതിയ ആഗോള ശക്തിയായ ചൈനയെക്കൂടി വിശ്വാസത്തിലെടുക്കുക പ്രധാനമാണ്. അമേരിക്കൻ പക്ഷത്തോയ്ക്കു കൂടുതൽ ചായുന്ന ഇന്ത്യയുടെ നയമാണു ചൈനയെ പ്രകോപിപ്പിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ദക്ഷിണേഷ്യയിലും ഇന്ത്യയുടെ തന്ത്രപരമായ ശക്തിയും സ്വാധീനവും കുറയ്ക്കാനാണു ചൈനയുടെ ശ്രമം. മേഖലയിലെ ചൈനയുടെ വർധിച്ച നിക്ഷേപങ്ങളും തന്ത്രപരമായ സാന്നിധ്യവും ഇന്ത്യക്കു ഭീഷണിയാണ്. പാക്കിസ്ഥാനുമായും അടുത്തിടെ നേപ്പാളുമായും ചേർന്നു ചൈന ഉയർത്തുന്ന വെല്ലുവിളി ഇന്ത്യയുടെ സുരക്ഷയെ അപകടത്തിലാക്കും. ശ്രീലങ്കയിലും മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ചൈനയുടെ സ്വാധീനവും നിക്ഷേപങ്ങളും കൂടിവരുന്നതും ഇന്ത്യയുടെ താത്പര്യങ്ങൾക്ക് എതിരാണ്.
അതിർത്തികളിൽ പെരുകുന്ന തർക്കം
കര, സമുദ്ര അതിർത്തികൾ ഇന്ത്യ പങ്കിടുന്ന ഒൻപത് അയൽരാജ്യങ്ങളിൽ ഭൂട്ടാൻ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുമായും തർക്കവും അകലവും കൂടിയെന്നതാകും നരേന്ദ്ര മോദി സർക്കാരിന്റെ വിദേശനയത്തിലെ പാളിച്ച. 2014ൽ അധികാരമേറ്റപ്പോൾ സാർക്ക് രാഷ്ട്രത്തലവന്മാരെ ഡൽഹിയിലേക്കു ക്ഷണിക്കുകയും പിന്നീട് അവരുടെ രാജ്യങ്ങളിൽ ചെന്ന് ആശ്ലേഷിക്കുകയും ചെയ്യുന്നതു മാത്രമല്ല നയതന്ത്ര വിജയമെന്നു വൈകിയെങ്കിലും മോദിക്കു മനസിലാകേണ്ടിയിരിക്കുന്നു.
കേണൽ അടക്കം 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിനു കാരണമായ കഴിഞ്ഞ തിങ്കളാഴ്ചയിലെ സംഘർഷം ഇനി ആവർത്തിക്കപ്പെടാതിരിക്കാൻ വലിയ കരുതലും നയതന്ത്ര നീക്കങ്ങളും അനിവാര്യമാണ്. നീണ്ട 45 വർഷങ്ങൾക്കു ശേഷമാണ് ചൈനയുമായുള്ള അതിർത്തി സംഘട്ടനത്തിൽ ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വേണ്ടിവന്നതെന്നതു മറക്കരുത്. ആസൂത്രിതമാണ് അക്രമം. കൊറോണ വൈറസ് വ്യാപനത്തിന്റെ പഴി ചൈനയുടെ മേൽ ചാരാതിരിക്കാൻ ഇന്ത്യ ശ്രദ്ധിച്ചിട്ടും കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈന കടന്നുകയറുകയും ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടുകയും ചെയ്തത് അപായ സൂചനയാണ്.
ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മോദി ഇന്നലെ സർവകക്ഷി യോഗം വിളിച്ചതു നല്ല കാര്യമാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ സർക്കാരിനു പൂർണ പിന്തുണയാണ് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വാഗ്ദാനം ചെയ്തത്. രാജ്യസുരക്ഷയുടെ കാര്യങ്ങളിൽ ഇന്നേവരെ രാജ്യത്തു ഭിന്നസ്വരം ഉണ്ടായിട്ടുമില്ല. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ അഭിപ്രായം കേട്ടാലും തീരുമാനം എടുക്കേണ്ടതു കേന്ദ്രസർക്കാരാണ്.
യുദ്ധം പരിഹാരമാകില്ല
ഇന്ത്യയെ ഒറ്റപ്പെടുത്തി ഏഷ്യയിൽ സന്പൂർണ മേധാവിത്വം നേടാൻ പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ചൈന നടത്തുന്ന നീക്കങ്ങളെ മറികടക്കാനുള്ള മികവാണ് പ്രധാനമന്ത്രിയിൽനിന്നു 135 കോടി ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ചൈന- പാക്കിസ്ഥാൻ അച്ചുതണ്ടിനെ ഫലപ്രദമായി നേരിടുന്നതിൽ ആധുനികവും നയതന്ത്രപരവുമായ ബഹുമുഖ തന്ത്രം തന്നെ വേണ്ടിയിരിക്കുന്നു.
ആയുധങ്ങൾ കൊണ്ടുമാത്രം ഒരു യുദ്ധവും ജയിക്കാനാകില്ല. യുദ്ധംതന്നെ ഇനി ഒരു പരിഹാരമല്ല, മറിച്ചു പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാകും ഫലം. പാക്കിസ്ഥാനെതിരെ നടത്തുന്ന പതിവു ഗീർവാണങ്ങളല്ല, അവധാനതയോടെ, പക്വതയോടെ, നയതന്ത്രപരമായി ഇന്ത്യയുടെ താത്പര്യങ്ങളും അതിർത്തികളും സംരക്ഷിക്കുകയാണു പ്രധാനം. ഒറ്റക്കെട്ടായി ഒരേ മനസോടെ നാം മുന്നേറണം.
ജോർജ് കള്ളിവയലിൽ