കഴിഞ്ഞ കൊല്ലം 2018-19ൽ എണ്ണ ഇറക്കുമതിക്കായി ഇന്ത്യക്കു ചെലവാക്കേണ്ടിവന്നത് 11,200 കോടി ഡോളർ; അതായത് എട്ടു ലക്ഷം കോടി രൂപ! എണ്ണവില ഒരു ബാരലിനു 10 ഡോളർ കണ്ടു കുറഞ്ഞാൽ ഇന്ത്യക്ക് ഒരു കൊല്ലം 1,500 കോടി ഡോളർ ലാഭിക്കാം. അതായത് ഒരു ലക്ഷം കോടി രൂപ! ഈ കണക്കുകൾ കാണുന്പോൾ നമുക്കു തോന്നും എണ്ണ വില കുറയുന്നത് ഇന്ത്യക്കു വന്പിച്ച നേട്ടമായിരിക്കുമെന്ന്. പക്ഷേ, അതു ശരിയാണോ? നമുക്കു പരിശോധിക്കാം.
എണ്ണവില പൂജ്യത്തിനും താഴെ ?
ഈയിടെ അമേരിക്കയുടെ വെസ്റ്റ് ടെക്സന്റ് ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞുകുറഞ്ഞ് ഒരു ദിവസം പൂജ്യത്തിനും താഴെയായി. ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം. ലോകമെങ്ങും കോവിഡ് -19ന്റെ വരവോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എല്ലായിടത്തും ഫാക്ടറികൾ നിശ്ചലമായി. വാഹനങ്ങളുടെ ഓട്ടവും നിലച്ചു. അങ്ങനെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറഞ്ഞു. ഡിമാൻഡ് കുറഞ്ഞതോടെ വിലയും കുറഞ്ഞു. പക്ഷേ, വില പൂജ്യത്തിനും താഴെപ്പോയതെങ്ങനെ? എണ്ണ വാങ്ങിക്കൊണ്ടു പോകുന്നവനു പണവും കൂട്ടിക്കൊടുത്തു വിടേണ്ട സ്ഥിതി എങ്ങനെയുണ്ടായി?
ക്രൂഡോയിൽ വിപണിയിൽ അവധിക്കച്ചവടം (ഫ്യൂച്ചേഴ്സ്) വളരെ സാധാരണമാണ്. ഓരോ മാസവും എത്ര ബാരൽ എണ്ണ എന്തു വിലയ്ക്കു വില്പന നടത്തുമെന്നു മാസങ്ങൾക്കു മുന്പേ എഗ്രിമെന്റ് ഉണ്ടാക്കുന്നു. മേയ് മാസത്തെ എഗ്രിമെന്റ് അനുസരിച്ച് ഏപ്രിൽ മാസം അവസാനിക്കുന്നതിനുമുന്പുതന്നെ പണമിടപാടു പൂർത്തിയാക്കണം. നിശ്ചിത ദിവസത്തിനകം ഇതു ചെയ്തു മേയ്മാസം ആദ്യംതന്നെ ചരക്ക് എടുത്തുകൊണ്ടുപോകണം. 23 ഡോളർ ആയിരുന്നു ഒരു കക്ഷിയുടെ എഗ്രിമെന്റിൽ സമ്മതിച്ചുറപ്പിച്ചിരുന്ന വില. ആ വിലയ്ക്കു ചരക്കെടുക്കാൻ എഗ്രിമെന്റ് ഉണ്ടാക്കിയ കക്ഷി തനിക്കു നഷ്ടമില്ലാതെ കുറച്ചുകൂടി ഉയർന്ന വിലയ്ക്ക് എണ്ണ മറിച്ചുവിൽക്കാമെന്നു കരുതി. പക്ഷേ, കോവിഡ് വന്നതോടെ ഡിമാൻഡില്ലാതായി. ചരക്കു മറിച്ചു വിൽക്കാൻ പറ്റിയുമില്ല. എല്ലാം തകർന്നു.
നിശ്ചിത സമയത്ത് ഇടപാടു പൂർത്തിയാക്കി ചരക്ക് എടുത്തുകൊണ്ടു പോയില്ലെങ്കിൽ വലിയ പ്രശ്നം. ഉത്പന്നം സംഭരിച്ചു വയ്ക്കാനുള്ള ടാങ്കുകളും കിണറുകളുമെല്ലാം നിറഞ്ഞുകിടക്കുന്നു. പുതിയ പ്രൊഡക്ഷൻ നടക്കുന്നു. അപ്പോഴാണ് നിവൃത്തിയില്ലാതെ ബാരൽ ഒന്നിനു 37 ഡോളർ അങ്ങോട്ടു കൊടുത്തു ചരക്ക് എടുപ്പിക്കേണ്ടിവന്നത്. ഇതേ ക്രൂഡിനു ജൂൺ മാസത്തിൽ 21 ഡോളറിനും ജൂലൈയിൽ 27 ഡോളറിനും സെപ്റ്റംബറിൽ 30 ഡോളറിനുമുള്ള കരാറുകൾ നിലനില്ക്കെയാണ് ഈ സംഭവം. അപ്പോൾ സ്ഥലപരിമിതിയുടെ പ്രശ്നം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു നഷ്ടക്കച്ചവടം നടക്കില്ലായിരുന്നു.
ഇനി ഇന്ത്യയുടെ കാര്യം
ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വിലനിർണയത്തിൽ വെസ്റ്റ് ടെക്സൻ ക്രൂഡിനെക്കാൾ പ്രസക്തമായത് ബ്രെന്റ് ഓയിലിന്റെ വിലയാണ്. ഇതിന്റെ വില ഇപ്പോൾ 25 ഡോളറിനു തൊട്ടുമുകളിൽ. വില ഇത്രയധികം കുറഞ്ഞിട്ടും വൻ തോതിൽ ക്രൂഡ് വാങ്ങി ശുദ്ധീകരിക്കാൻ നമ്മുടെ റിഫൈനറികൾ തയാറാകുന്നില്ല. കാരണം, കോവിഡും ലോക്ക്ഡൗണും അവയുണ്ടാക്കുന്ന ഡിമാൻഡില്ലായ്മയും നിശ്ചലാവസ്ഥയും. ബ്രെന്റ് ഓയിലിന്റെ എഗ്രിമെന്റ് വ്യവസ്ഥകൾ വെസ്റ്റ് ടെക്സനേക്കാൾ കുറേക്കൂടി അയവുള്ളവയാണ്. അതുകൊണ്ട് സംഭരണശേഷിയുടെ പ്രശ്നമുണ്ടായാൽപോലും പണം ഇങ്ങോട്ടു വാങ്ങി കീശയിലിട്ട് എണ്ണയുംകൊണ്ടു പോരാം എന്ന അത്യാഗ്രഹം നടപ്പാകില്ല.
കോവിഡിന്റെ കാര്യത്തിൽ അനിശ്ചിതാവസ്ഥയുണ്ടെങ്കിൽപ്പോലും 20 ഡോളറിനു കിട്ടുന്ന ക്രൂഡ് വാങ്ങാതിരിക്കുന്നതു ബുദ്ധിമോശമല്ലേ? പക്ഷേ, ഇവിടെയുമുണ്ട് ചില പ്രശ്നങ്ങൾ. ക്രൂഡിന്റെ വില ബാരൽ ഒന്നിനു 130 ഡോളർ ഉണ്ടായിരുന്നപ്പോൾ ഡീസലും പെട്രോളും വാങ്ങിയിരുന്ന അതേ വിലയ്ക്കാണ് ഇപ്പോഴും ഇന്ത്യയിലെ ഉപഭോക്താക്കളായ നമുക്കു പെട്രോളും ഡീസലും മറ്റും വാങ്ങാൻ സാധിക്കുന്നത്.
ക്രൂഡിന്റെ വില കുറയുന്പോൾ കേന്ദ്ര സർക്കാർ ഇറക്കുമതിച്ചുങ്കവും എക്സൈസ് ഡ്യൂട്ടിയും വാറ്റും ഉയർത്തും. നമുക്കു പ്രയോജനം കിട്ടാതെ പോവുകയും ചെയ്യും. സർക്കാരുകളുടെ ശുഷ്കമായ ട്രഷറികൾ അങ്ങനെ കുറെയെങ്കിലും നിറഞ്ഞുകിട്ടുന്നു. പക്ഷേ, ഡിമാൻഡും വില്പനയും കുറഞ്ഞുനില്ക്കുന്ന ഈ സമയത്തു സർക്കാരിനു മെച്ചമൊന്നുമില്ല.
അന്താരാഷ്ട്ര എണ്ണവില ഉയർന്ന തലത്തിലാണെങ്കിൽ നികുതിനിരക്ക് ഉയർത്താതെതന്നെ സർക്കാരുകൾക്കു കൂടുതൽ നികുതി വരുമാനം കിട്ടും എന്നതും ഒരു വസ്തുതയാണ്. അന്താരാഷ്ട്ര എണ്ണവില ഇടിയുന്പോൾ നമ്മുടെ ആഭ്യന്തര ഉത്പാദകരായ ഒഎൻജിസി, ഓയിൽ ഇന്ത്യ ലിമിറ്റഡ് എന്നിവയെയും ബാധിക്കപ്പെടാം.
പെട്രോളിയം വളരെ തന്ത്രപ്രധാനമായ ഒരു ഉത്പന്നമാണെന്നു മനസിലാക്കിയ പല രാജ്യങ്ങളും വില കുറഞ്ഞു കിട്ടുന്പോഴെല്ലാം ക്രൂഡ് വാങ്ങി സംഭരിക്കുന്നു. അമേരിക്കയുടെ ഈ റിസർവ് ശേഖരം അഞ്ചാഴ്ചക്കാലം അവർക്ക് ഉപയോഗിക്കാനുള്ളത്ര ഉണ്ടത്രേ. ഇന്ത്യയിൽ നമുക്കുമുണ്ട് ഒരു റിസർവ് ശേഖരം. ഇന്ത്യയുടെ ഒൻപതു ദിവസത്തെ ആവശ്യത്തിനുള്ള അളവ് ക്രൂഡ് സംഭരിച്ചുവയ്ക്കാനുള്ള സംവിധാനം ഇപ്പോൾ നാം ഒരുക്കിയിട്ടുണ്ട്. ഇതു കുറേക്കൂടി വർധിപ്പിക്കാനുള്ള അവസരമാണിത് എന്നാണു വിദഗ്ധന്മാർ പറയുന്നത്. പക്ഷേ, കോവിഡിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രശ്നം ഒരു പരിധിവരെ പരിഹരിച്ചു കഴിയുന്പോഴും പഴയ രീതിയിൽ പെട്രോളിയം ഉപയോഗിക്കേണ്ട ആവശ്യം നമുക്കുണ്ടാകുമോ? പെട്രോളിയത്തിനു പകരം സൂര്യശക്തിയും വൈദ്യുതി ഉപയോഗിച്ചോടുന്ന കാറുകളും വ്യാപകമായി തീരുന്പോൾ പെട്രോളിയത്തിനു പഴയ പ്രാധാന്യം നഷ്ടപ്പെടില്ലേ എന്ന ചോദ്യവും പൊന്തിവരുന്നു.
എണ്ണ വിലയിടിവും പശ്ചിമേഷ്യയും ഇന്ത്യയും
പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു ലഭിച്ച നിധിയായിരുന്നു മരുഭൂമിയിൽ മണ്ണിനടിയിൽ സമൃദ്ധമായി ലഭിച്ച എണ്ണ നിക്ഷേപം. കഴിഞ്ഞ അര നൂറ്റാണ്ടു കാലത്ത് എണ്ണ ഒരു ആയുധമായി ഉപയോഗിച്ച് ഉത്പന്നത്തിന്റെ വില ഉയർത്താൻ തന്ത്രപരമായി കരുക്കൾ നീക്കി, രാഷ്ട്രീയവും സാന്പത്തികവുമായ വൻ നേട്ടങ്ങൾ നേടാൻ അറബി രാഷ്ട്രങ്ങൾക്കു കഴിഞ്ഞു. സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് (പെട്രോളിയം കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന) എന്ന കുത്തക ഗ്രൂപ്പ് സംഘടിപ്പിച്ചു തോന്നുന്പോഴെല്ലാം എണ്ണവില ഉയർത്തി പശ്ചിമേഷ്യയിൽ ഓരോ രാജ്യത്തും സന്പദ്സമൃദ്ധിയുടെ പുതുയുഗം അവർ സൃഷ്ടിച്ചു. സന്പദ് വ്യവസ്ഥയുടെ ചാലകശക്തിയായി ഇന്ത്യയിൽനിന്നും മറ്റു പല രാജ്യങ്ങളിൽനിന്നുമുള്ള വിദഗ്ധ എൻജിനിയർമാരും മാനേജർമാരും അക്കൗണ്ടന്റുകളും ബിസിനസുകാരും ഡോക്ടർമാരും നഴ്സുമാരും വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളും അവിടെയെത്തിച്ചേർന്നു. ഇന്ന് അവരെല്ലാംകൂടി ഉദ്ദേശം അഞ്ചു ലക്ഷം കോടി രൂപയുടെ വിദേശ നാണ്യം ഇന്ത്യയ്ക്കു നല്കുന്നു.
കേരളവും ഗൾഫ് മേഖലയുമായുള്ള ഏറ്റവും അടുത്ത ബന്ധവും ഇവിടെ പ്രസക്തമാണ്. ഗൾഫ് മേഖലയിൽനിന്നും കേരളത്തിനു രണ്ടു ലക്ഷം കോടി രൂപയെങ്കിലും പ്രതിവർഷം ലഭിക്കുന്നുണ്ടാകണം. കൃഷിയും വ്യവസായവും തകർന്ന കേരളത്തിനു പിടിച്ചുനില്ക്കാൻ കഴിയുന്നത് ഈ മേഖലയിൽനിന്നു നമ്മുടെ സഹോദരങ്ങൾ അയച്ചുതരുന്ന പണംകൊണ്ട് ഊർജം ലഭിക്കുന്ന നമ്മുടെ സേവനമേഖലയുടെ പ്രവർത്തനംകൊണ്ടു മാത്രമാണ്.
കോവിഡ് കാലത്തിനു ശേഷം
കോവിഡ് കാലത്തിനു ശേഷം എണ്ണവില ഉയരുമോ? ഇതേ തലത്തിൽ 20 ഡോളറോ 30 ഡോളറോ ആയി നിന്നാൽ പശ്ചിമേഷ്യൻ സന്പദ്ഘടന തകരും. അവർക്കു തകർച്ചയുണ്ടായാൽ നമ്മുടെ സഹോദരങ്ങൾക്ക് ഇന്നു തണലേകുന്ന ഗൾഫ് മേഖലയാകെ വെന്തുരുകും. നമ്മുടെ ആളുകൾക്കു തൊഴിൽ നഷ്ടപ്പെടും. അവർ അയച്ചുതരുന്ന പണത്തിന്റെ ഒഴുക്കു നിൽക്കം. ഉദ്ദേശം 30 ലക്ഷം മലയാളികൾ അവിടെയുണ്ട്. ജോലി നഷ്ടപ്പെട്ട് അവരെല്ലാം നാട്ടിലെത്തിയാൽ എങ്ങനെ അവരെ പുതുജീവിത പാതകളിലേക്കു നയിക്കാൻ കഴിയും? ഈ പ്രശ്നങ്ങളുടെ ഭീകരരൂപം ചിന്തിച്ചുനോക്കാൻ പോലും കഴിയാത്തവിധത്തിലുള്ളതാണ്. എണ്ണവില ഉയരേണ്ടത് ഇങ്ങനെ നോക്കുന്പോൾ കേരളത്തിന്റെയും ഇന്ത്യയുടെയും ആവശ്യമല്ലേ?
പി.സി. സിറിയക്
എണ്ണവില പൂജ്യത്തിനും താഴെ ?
ഈയിടെ അമേരിക്കയുടെ വെസ്റ്റ് ടെക്സന്റ് ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞുകുറഞ്ഞ് ഒരു ദിവസം പൂജ്യത്തിനും താഴെയായി. ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം. ലോകമെങ്ങും കോവിഡ് -19ന്റെ വരവോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എല്ലായിടത്തും ഫാക്ടറികൾ നിശ്ചലമായി. വാഹനങ്ങളുടെ ഓട്ടവും നിലച്ചു. അങ്ങനെ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറഞ്ഞു. ഡിമാൻഡ് കുറഞ്ഞതോടെ വിലയും കുറഞ്ഞു. പക്ഷേ, വില പൂജ്യത്തിനും താഴെപ്പോയതെങ്ങനെ? എണ്ണ വാങ്ങിക്കൊണ്ടു പോകുന്നവനു പണവും കൂട്ടിക്കൊടുത്തു വിടേണ്ട സ്ഥിതി എങ്ങനെയുണ്ടായി?
ക്രൂഡോയിൽ വിപണിയിൽ അവധിക്കച്ചവടം (ഫ്യൂച്ചേഴ്സ്) വളരെ സാധാരണമാണ്. ഓരോ മാസവും എത്ര ബാരൽ എണ്ണ എന്തു വിലയ്ക്കു വില്പന നടത്തുമെന്നു മാസങ്ങൾക്കു മുന്പേ എഗ്രിമെന്റ് ഉണ്ടാക്കുന്നു. മേയ് മാസത്തെ എഗ്രിമെന്റ് അനുസരിച്ച് ഏപ്രിൽ മാസം അവസാനിക്കുന്നതിനുമുന്പുതന്നെ പണമിടപാടു പൂർത്തിയാക്കണം. നിശ്ചിത ദിവസത്തിനകം ഇതു ചെയ്തു മേയ്മാസം ആദ്യംതന്നെ ചരക്ക് എടുത്തുകൊണ്ടുപോകണം. 23 ഡോളർ ആയിരുന്നു ഒരു കക്ഷിയുടെ എഗ്രിമെന്റിൽ സമ്മതിച്ചുറപ്പിച്ചിരുന്ന വില. ആ വിലയ്ക്കു ചരക്കെടുക്കാൻ എഗ്രിമെന്റ് ഉണ്ടാക്കിയ കക്ഷി തനിക്കു നഷ്ടമില്ലാതെ കുറച്ചുകൂടി ഉയർന്ന വിലയ്ക്ക് എണ്ണ മറിച്ചുവിൽക്കാമെന്നു കരുതി. പക്ഷേ, കോവിഡ് വന്നതോടെ ഡിമാൻഡില്ലാതായി. ചരക്കു മറിച്ചു വിൽക്കാൻ പറ്റിയുമില്ല. എല്ലാം തകർന്നു.
നിശ്ചിത സമയത്ത് ഇടപാടു പൂർത്തിയാക്കി ചരക്ക് എടുത്തുകൊണ്ടു പോയില്ലെങ്കിൽ വലിയ പ്രശ്നം. ഉത്പന്നം സംഭരിച്ചു വയ്ക്കാനുള്ള ടാങ്കുകളും കിണറുകളുമെല്ലാം നിറഞ്ഞുകിടക്കുന്നു. പുതിയ പ്രൊഡക്ഷൻ നടക്കുന്നു. അപ്പോഴാണ് നിവൃത്തിയില്ലാതെ ബാരൽ ഒന്നിനു 37 ഡോളർ അങ്ങോട്ടു കൊടുത്തു ചരക്ക് എടുപ്പിക്കേണ്ടിവന്നത്. ഇതേ ക്രൂഡിനു ജൂൺ മാസത്തിൽ 21 ഡോളറിനും ജൂലൈയിൽ 27 ഡോളറിനും സെപ്റ്റംബറിൽ 30 ഡോളറിനുമുള്ള കരാറുകൾ നിലനില്ക്കെയാണ് ഈ സംഭവം. അപ്പോൾ സ്ഥലപരിമിതിയുടെ പ്രശ്നം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു നഷ്ടക്കച്ചവടം നടക്കില്ലായിരുന്നു.
ഇനി ഇന്ത്യയുടെ കാര്യം
ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വിലനിർണയത്തിൽ വെസ്റ്റ് ടെക്സൻ ക്രൂഡിനെക്കാൾ പ്രസക്തമായത് ബ്രെന്റ് ഓയിലിന്റെ വിലയാണ്. ഇതിന്റെ വില ഇപ്പോൾ 25 ഡോളറിനു തൊട്ടുമുകളിൽ. വില ഇത്രയധികം കുറഞ്ഞിട്ടും വൻ തോതിൽ ക്രൂഡ് വാങ്ങി ശുദ്ധീകരിക്കാൻ നമ്മുടെ റിഫൈനറികൾ തയാറാകുന്നില്ല. കാരണം, കോവിഡും ലോക്ക്ഡൗണും അവയുണ്ടാക്കുന്ന ഡിമാൻഡില്ലായ്മയും നിശ്ചലാവസ്ഥയും. ബ്രെന്റ് ഓയിലിന്റെ എഗ്രിമെന്റ് വ്യവസ്ഥകൾ വെസ്റ്റ് ടെക്സനേക്കാൾ കുറേക്കൂടി അയവുള്ളവയാണ്. അതുകൊണ്ട് സംഭരണശേഷിയുടെ പ്രശ്നമുണ്ടായാൽപോലും പണം ഇങ്ങോട്ടു വാങ്ങി കീശയിലിട്ട് എണ്ണയുംകൊണ്ടു പോരാം എന്ന അത്യാഗ്രഹം നടപ്പാകില്ല.
കോവിഡിന്റെ കാര്യത്തിൽ അനിശ്ചിതാവസ്ഥയുണ്ടെങ്കിൽപ്പോലും 20 ഡോളറിനു കിട്ടുന്ന ക്രൂഡ് വാങ്ങാതിരിക്കുന്നതു ബുദ്ധിമോശമല്ലേ? പക്ഷേ, ഇവിടെയുമുണ്ട് ചില പ്രശ്നങ്ങൾ. ക്രൂഡിന്റെ വില ബാരൽ ഒന്നിനു 130 ഡോളർ ഉണ്ടായിരുന്നപ്പോൾ ഡീസലും പെട്രോളും വാങ്ങിയിരുന്ന അതേ വിലയ്ക്കാണ് ഇപ്പോഴും ഇന്ത്യയിലെ ഉപഭോക്താക്കളായ നമുക്കു പെട്രോളും ഡീസലും മറ്റും വാങ്ങാൻ സാധിക്കുന്നത്.
ക്രൂഡിന്റെ വില കുറയുന്പോൾ കേന്ദ്ര സർക്കാർ ഇറക്കുമതിച്ചുങ്കവും എക്സൈസ് ഡ്യൂട്ടിയും വാറ്റും ഉയർത്തും. നമുക്കു പ്രയോജനം കിട്ടാതെ പോവുകയും ചെയ്യും. സർക്കാരുകളുടെ ശുഷ്കമായ ട്രഷറികൾ അങ്ങനെ കുറെയെങ്കിലും നിറഞ്ഞുകിട്ടുന്നു. പക്ഷേ, ഡിമാൻഡും വില്പനയും കുറഞ്ഞുനില്ക്കുന്ന ഈ സമയത്തു സർക്കാരിനു മെച്ചമൊന്നുമില്ല.
അന്താരാഷ്ട്ര എണ്ണവില ഉയർന്ന തലത്തിലാണെങ്കിൽ നികുതിനിരക്ക് ഉയർത്താതെതന്നെ സർക്കാരുകൾക്കു കൂടുതൽ നികുതി വരുമാനം കിട്ടും എന്നതും ഒരു വസ്തുതയാണ്. അന്താരാഷ്ട്ര എണ്ണവില ഇടിയുന്പോൾ നമ്മുടെ ആഭ്യന്തര ഉത്പാദകരായ ഒഎൻജിസി, ഓയിൽ ഇന്ത്യ ലിമിറ്റഡ് എന്നിവയെയും ബാധിക്കപ്പെടാം.
പെട്രോളിയം വളരെ തന്ത്രപ്രധാനമായ ഒരു ഉത്പന്നമാണെന്നു മനസിലാക്കിയ പല രാജ്യങ്ങളും വില കുറഞ്ഞു കിട്ടുന്പോഴെല്ലാം ക്രൂഡ് വാങ്ങി സംഭരിക്കുന്നു. അമേരിക്കയുടെ ഈ റിസർവ് ശേഖരം അഞ്ചാഴ്ചക്കാലം അവർക്ക് ഉപയോഗിക്കാനുള്ളത്ര ഉണ്ടത്രേ. ഇന്ത്യയിൽ നമുക്കുമുണ്ട് ഒരു റിസർവ് ശേഖരം. ഇന്ത്യയുടെ ഒൻപതു ദിവസത്തെ ആവശ്യത്തിനുള്ള അളവ് ക്രൂഡ് സംഭരിച്ചുവയ്ക്കാനുള്ള സംവിധാനം ഇപ്പോൾ നാം ഒരുക്കിയിട്ടുണ്ട്. ഇതു കുറേക്കൂടി വർധിപ്പിക്കാനുള്ള അവസരമാണിത് എന്നാണു വിദഗ്ധന്മാർ പറയുന്നത്. പക്ഷേ, കോവിഡിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രശ്നം ഒരു പരിധിവരെ പരിഹരിച്ചു കഴിയുന്പോഴും പഴയ രീതിയിൽ പെട്രോളിയം ഉപയോഗിക്കേണ്ട ആവശ്യം നമുക്കുണ്ടാകുമോ? പെട്രോളിയത്തിനു പകരം സൂര്യശക്തിയും വൈദ്യുതി ഉപയോഗിച്ചോടുന്ന കാറുകളും വ്യാപകമായി തീരുന്പോൾ പെട്രോളിയത്തിനു പഴയ പ്രാധാന്യം നഷ്ടപ്പെടില്ലേ എന്ന ചോദ്യവും പൊന്തിവരുന്നു.
എണ്ണ വിലയിടിവും പശ്ചിമേഷ്യയും ഇന്ത്യയും
പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു ലഭിച്ച നിധിയായിരുന്നു മരുഭൂമിയിൽ മണ്ണിനടിയിൽ സമൃദ്ധമായി ലഭിച്ച എണ്ണ നിക്ഷേപം. കഴിഞ്ഞ അര നൂറ്റാണ്ടു കാലത്ത് എണ്ണ ഒരു ആയുധമായി ഉപയോഗിച്ച് ഉത്പന്നത്തിന്റെ വില ഉയർത്താൻ തന്ത്രപരമായി കരുക്കൾ നീക്കി, രാഷ്ട്രീയവും സാന്പത്തികവുമായ വൻ നേട്ടങ്ങൾ നേടാൻ അറബി രാഷ്ട്രങ്ങൾക്കു കഴിഞ്ഞു. സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഒപെക് (പെട്രോളിയം കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടന) എന്ന കുത്തക ഗ്രൂപ്പ് സംഘടിപ്പിച്ചു തോന്നുന്പോഴെല്ലാം എണ്ണവില ഉയർത്തി പശ്ചിമേഷ്യയിൽ ഓരോ രാജ്യത്തും സന്പദ്സമൃദ്ധിയുടെ പുതുയുഗം അവർ സൃഷ്ടിച്ചു. സന്പദ് വ്യവസ്ഥയുടെ ചാലകശക്തിയായി ഇന്ത്യയിൽനിന്നും മറ്റു പല രാജ്യങ്ങളിൽനിന്നുമുള്ള വിദഗ്ധ എൻജിനിയർമാരും മാനേജർമാരും അക്കൗണ്ടന്റുകളും ബിസിനസുകാരും ഡോക്ടർമാരും നഴ്സുമാരും വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളും അവിടെയെത്തിച്ചേർന്നു. ഇന്ന് അവരെല്ലാംകൂടി ഉദ്ദേശം അഞ്ചു ലക്ഷം കോടി രൂപയുടെ വിദേശ നാണ്യം ഇന്ത്യയ്ക്കു നല്കുന്നു.
കേരളവും ഗൾഫ് മേഖലയുമായുള്ള ഏറ്റവും അടുത്ത ബന്ധവും ഇവിടെ പ്രസക്തമാണ്. ഗൾഫ് മേഖലയിൽനിന്നും കേരളത്തിനു രണ്ടു ലക്ഷം കോടി രൂപയെങ്കിലും പ്രതിവർഷം ലഭിക്കുന്നുണ്ടാകണം. കൃഷിയും വ്യവസായവും തകർന്ന കേരളത്തിനു പിടിച്ചുനില്ക്കാൻ കഴിയുന്നത് ഈ മേഖലയിൽനിന്നു നമ്മുടെ സഹോദരങ്ങൾ അയച്ചുതരുന്ന പണംകൊണ്ട് ഊർജം ലഭിക്കുന്ന നമ്മുടെ സേവനമേഖലയുടെ പ്രവർത്തനംകൊണ്ടു മാത്രമാണ്.
കോവിഡ് കാലത്തിനു ശേഷം
കോവിഡ് കാലത്തിനു ശേഷം എണ്ണവില ഉയരുമോ? ഇതേ തലത്തിൽ 20 ഡോളറോ 30 ഡോളറോ ആയി നിന്നാൽ പശ്ചിമേഷ്യൻ സന്പദ്ഘടന തകരും. അവർക്കു തകർച്ചയുണ്ടായാൽ നമ്മുടെ സഹോദരങ്ങൾക്ക് ഇന്നു തണലേകുന്ന ഗൾഫ് മേഖലയാകെ വെന്തുരുകും. നമ്മുടെ ആളുകൾക്കു തൊഴിൽ നഷ്ടപ്പെടും. അവർ അയച്ചുതരുന്ന പണത്തിന്റെ ഒഴുക്കു നിൽക്കം. ഉദ്ദേശം 30 ലക്ഷം മലയാളികൾ അവിടെയുണ്ട്. ജോലി നഷ്ടപ്പെട്ട് അവരെല്ലാം നാട്ടിലെത്തിയാൽ എങ്ങനെ അവരെ പുതുജീവിത പാതകളിലേക്കു നയിക്കാൻ കഴിയും? ഈ പ്രശ്നങ്ങളുടെ ഭീകരരൂപം ചിന്തിച്ചുനോക്കാൻ പോലും കഴിയാത്തവിധത്തിലുള്ളതാണ്. എണ്ണവില ഉയരേണ്ടത് ഇങ്ങനെ നോക്കുന്പോൾ കേരളത്തിന്റെയും ഇന്ത്യയുടെയും ആവശ്യമല്ലേ?
പി.സി. സിറിയക്