കോവിഡ് - 19 സൃഷ്ടിച്ച സമാനതകളില്ലാത്ത പ്രതിസന്ധി ഇന്ത്യ നേരിടുന്പോൾ അർഹമായ ശ്രദ്ധ ലഭിക്കാതെപോകുന്ന കർഷകരെ നമുക്ക് അഭിവാദ്യം ചെയ്യാം. ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി മഹാവ്യാധിയെ പ്രതിരോധിക്കുന്ന മറ്റു വിഭാഗങ്ങളെപ്പോലെ തന്നെ പ്രധാനമാണു കർഷകരുടെയും പങ്ക്.
നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന മുൻനിര പോരാളികളായിരുന്നു എന്നും ഇന്ത്യൻ കർഷകർ എന്നത് ഉൗതിപ്പെരുപ്പിക്കലല്ല. 130 കോടിയിലേറെ വരുന്ന ജനതയ്ക്കു ഭക്ഷണമേകുന്നതിനായി രാജ്യത്താകമാനം ദശലക്ഷക്കണക്കിന് അടുപ്പുകൾ കത്തുന്നതിനു പിന്നിൽ നമ്മുടെ കർഷകരുടെ രാപകലില്ലാത്ത അധ്വാനമാണുള്ളത്. കോവിഡ്- 19 ഉയർത്തുന്ന വെല്ലുവിളിയെ അവഗണിച്ച് ധൈര്യപൂർവം പടയാളികളായിത്തീർന്ന അവർ ഈ വർഷം 29.195 കോടി ടണ് ഭക്ഷ്യധാന്യം ഉത്പാദിപ്പിച്ചു. നാം അവരെ അങ്ങേയറ്റത്തെ കടപ്പാട് അറിയിക്കേണ്ടിയിരിക്കുന്നു.
• പ്രതികൂലതകളെ നേരിട്ട വിജയം
പല കാരണങ്ങളാലും കൃഷി വിപരീത സാഹചര്യം നേരിടുന്ന വേളയിലാണ് ഈ അത്ഭുതം അവർ കാഴ്ചവച്ചത്. അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥ, കൃഷിച്ചെലവിലുണ്ടായ വർധന, വിളകളുടെ വിലക്കുറവ്, മേന്മയാർന്ന വിത്തിനും ജൈവ വളത്തിനുമുള്ള ദൗർലഭ്യം, കുറഞ്ഞ വരുമാനം, സമയത്തു ലഭ്യമായതോ പര്യാപ്തമോ താങ്ങാവുന്ന നിരക്കിലുള്ളതോ ആയ കാർഷിക വായ്പയുടെയും യന്ത്രവത്കരണത്തിന്റെയും കുറവ്, സംഭരണ കേന്ദ്രങ്ങളുടെ അപര്യാപ്തത, വ്യവസ്ഥാപിതമായ വിപണനത്തിന്റെ അഭാവം തുടങ്ങിയവ പ്രതികൂലമായ ചില കാര്യങ്ങളാണ്.
ചാക്രികമായി വിപരീത സാഹചര്യങ്ങളെ നേരിടേണ്ടിവരുന്പോഴും ഒരിക്കലും തളരാത്ത ആവേശത്തോടെ പ്രവർത്തിച്ച് ഇന്ത്യൻ കർഷകർ ആവശ്യത്തിലേറെ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിച്ചു. മഹാവ്യാധി നിമിത്തമുള്ള സുരക്ഷാ നടപടികളുടെ സാഹചര്യത്തിൽ ആഗോള തലത്തിൽ ഭക്ഷ്യക്ഷാമം നേരിട്ടേക്കാമെന്ന ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ വിഭാഗം മുന്നറിയിപ്പു നിലനിൽക്കുന്ന വേളയിലാണ് ഈ നേട്ടം സാധ്യമായത് എന്ന് ഓർക്കണം.
ഇന്ത്യൻ ജനതയുടെ 60 ശതമാനത്തോളം പേർക്കു കൃഷിയാണു പ്രധാന വരുമാന മാർഗം. മറ്റെല്ലാ മേഖലകളെയും എന്നപോലെ കാർഷിക മേഖലയെയും മഹാവ്യാധി വല്ലാതെ തളർത്തി. എന്നാൽ, തന്റെ സൗഖ്യത്തിനു പ്രാധാന്യം കൽപിക്കാതെ ഇന്ത്യയിലെ കർഷകൻ അധ്വാനിക്കാൻ തയാറാവുകയും നെല്ല് ഉൾപ്പെടെയുള്ള കൃഷികളുടെ വിളവു വർധിപ്പിക്കുകയും ചെയ്തു.
ഖാരിഫ് സീസണിൽ നെൽകൃഷി നടത്തുന്ന പ്രദേശത്തിന്റെ വിസ്തൃതി 37.7 ശതമാനം വർധിച്ച് 34.7 ലക്ഷം ഹെക്ടറായി. കഴിഞ്ഞ വർഷം നടത്തിയിരുന്നത് 25.22 ലക്ഷം ഹെക്ടറിലായിരുന്നു. പയർ വർഗങ്ങൾ കൃഷി ചെയ്തതാകട്ടെ, മുൻവർഷം 3.82 ലക്ഷം ഹെക്ടർ സ്ഥലത്തായിരുന്നെങ്കിൽ ഈ വർഷം ചെയ്തത് 5.07 ലക്ഷം ഹെക്ടർ സ്ഥലത്താണ്. എണ്ണക്കുരു കൃഷി 8.73 ലക്ഷം ഹെക്ടറിൽ ഇത്തവണ നടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്നതാവട്ടെ 6.8 ലക്ഷം ഹെക്ടറിൽ മാത്രമാണ്.
• കർഷകർക്കും വേണം ആനുകൂല്യം
ലോക്ക് ഡൗണിൽനിന്നു കൃഷിയെ ഒഴിവാക്കിയതിനാൽ വിളവെടുപ്പും അവശ്യവസ്തുക്കളുടെ വിതരണവും യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു. സംസ്ഥാനങ്ങൾക്കകത്തും സംസ്ഥാനങ്ങൾക്കിടയിലും കാർഷികോപകരണങ്ങൾ കൊണ്ടുപോകുന്നതിന് അനുമതി നൽകിയതും പി.എം. കിസാൻ പദ്ധതിയുടെ ആദ്യ ഗഡുവായ രണ്ടായിരം രൂപ കർഷകർക്കു വിതരണം ചെയ്തതും എംജിഎൻആർഇജി (മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി) പ്രകാരമുള്ള വേതനം 182 രൂപയിൽനിന്ന് 202 രൂപയായി ഉയർത്തിയതും കാർഷിക വായ്പകൾക്കു മൂന്നു മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചതും കർഷക സമൂഹത്തിനു വലിയ അളവോളം ആശ്വാസമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അതേസമയം, എംജിഎൻആർഇജി പദ്ധതിയുടെ ആനുകൂല്യങ്ങൾ ചെറുകിട, ഇടത്തരം കർഷകർക്കും ലഭ്യമാക്കേണ്ടതുണ്ട്.
പാൽ, പയറുവർഗങ്ങൾ, ചണം, പരുത്തി എന്നിവയുടെ ഏറ്റവും വലിയ ഉത്പാദക രാഷ്ട്രവും അരി, ഗോതന്പ്, കരിന്പ്, പച്ചക്കറിയും പഴങ്ങളും എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാഷ്ട്രവും ഇന്ത്യയാണെന്നിരിക്കെ, കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും കൃഷി ലാഭകരമാക്കുന്നതിനുമായി ഉത്തരവാദിത്തപ്പെട്ടവരെല്ലാം ഒരുമിച്ചു പ്രവർത്തിക്കണം.
കൃഷി പല വെല്ലുവിളികളും നേരിടുന്ന സാഹചര്യത്തിൽ കർഷകരുടെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നമുക്കു വ്യക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും സുസ്ഥിരവും ലാഭകരവും ആക്കുന്നതിനും ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്നു ഞാൻ ഏറെക്കാലമായി വാദിക്കുന്നുണ്ട്. കാർഷിക മേഖലയുടെ സമഗ്ര വികാസത്തിന് ജലസേചനം, അടിസ്ഥാനസൗകര്യം, നിക്ഷേപം, ഇൻഷ്വറൻസ് എന്നീ നാലു കാര്യങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.
• ലാഭമുള്ള കൃഷിക്കു പരിവർത്തനം
ചെറുതും വേർതിരിഞ്ഞു കിടക്കുന്നതുമായ ചെറിയ കൃഷിയിടങ്ങൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂട്ടിച്ചേർത്തു കൃഷി ചെയ്യാൻ കർഷകരെ സഹായിക്കാൻ കാർഷിക സഹകരണ സ്ഥാപനങ്ങൾക്കു സാധിക്കും. ചെറിയ കൃഷിയിടങ്ങളാകുന്പോൾ ഉത്പാദനക്ഷമത വർധിപ്പിച്ചേ പറ്റൂ. ഇതോടൊപ്പം ദൗർലഭ്യമുള്ള വിഭവങ്ങളായ വെള്ളവും വൈദ്യുതിയുമൊക്കെ ഉപയോഗിക്കുന്നതു വിവേകപൂർണമാവുകയും വേണം. രാസവളങ്ങളും കീടനാശിനികളും വിവേചനമില്ലാതെ ഉപയോഗിക്കുന്നത് എന്തു വിലകൊടുത്തും ഇല്ലാതാക്കണം. മണ്ണു സംരക്ഷണത്തിനായിരിക്കണം ഏറ്റവുമധികം പരിഗണന.
കർഷകർക്ക് അനുബന്ധ പ്രവർത്തനങ്ങളായ കോഴിവളർത്തൽ, മത്സ്യക്കൃഷി, ജലകൃഷി, മീൻവളർത്തൽ, പട്ടുനൂൽപ്പുഴു വളർത്തൽ, പുഷ്പ കൃഷി തുടങ്ങിയവ ചെയ്യുന്നതിനും അതുവഴി കൃഷി പരാജയപ്പെടുന്നപക്ഷം പകരം വരുമാനം നേടുന്നതിനും സാധിക്കണം. ഇന്ത്യയിൽ ഭക്ഷ്യസംസ്കരണ വ്യവസായത്തിനുള്ള വർധിച്ച സാധ്യത ഉപയോഗപ്പെടുത്താൻ സാധിക്കണം.
കർഷകർക്കായി ഏറ്റവും നൂതനമായ ഗവേഷണഫലങ്ങളും നൂതനാശയങ്ങളും ഉപയോഗപ്പെടുത്താൻ കാർഷിക സർവകലാശാലകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും പ്രതികരണാത്മകമായ സമീപനം കൈക്കൊള്ളണം. വെള്ളപ്പൊക്കത്തിലും വരൾച്ചയിലുമൊന്നും നമ്മുടെ രാജ്യത്തെ കൈവിടാത്ത കർഷകനെ അംഗീകരിക്കാനും ബഹുമാനിക്കാനും നാം തയാറാകണം.
കാർഷിക വനവത്കരണം (അഗ്രോ ഫോറസ്ട്രി) കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള വഴികളിലൊന്നാണ്. അതു പരിസ്ഥിതി സന്തുലനം പുനഃസ്ഥാപിക്കുന്നതിനും മണ്ണൊലിപ്പ് ഇല്ലാതാക്കുന്നതിനും ബദൽ വരുമാന മാർഗം നേടിയെടുക്കുന്നതിനും സഹായകമാണ്.
അന്തിമ വിശകലനത്തിൽ വ്യക്തമാകുന്നതു കൃഷി ലാഭകരമാക്കാൻ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ ഏകോപിതമായ പ്രവർത്തനം ആവശ്യമാണെന്നാണ്.
കർഷകർ അസംഘടിതരാണെന്നതിനാൽ പാർലമെന്റും രാഷ്ട്രീയ നേതാക്കളും നയം രൂപീകരിക്കുന്നവരും മാധ്യമങ്ങളും കൃഷിയോടു പ്രതികരണാത്മകമായ പുരോഗമനപരമായ ചായ്വ് പുലർത്തണം. സത്യത്തിൽ ഇപ്പോൾ ആവശ്യം കൃഷി ലാഭകരമാക്കുന്നതിനുള്ള മൗലികമായ പരിവർത്തനമാണ്.
• കൃഷിക്കാരെ രക്ഷിക്കാൻ പലവഴികൾ
കടം എഴുതിത്തള്ളുന്നതും സബ്സിഡികളും കർഷകർക്കു തത്കാലത്തേക്ക് ആശ്വാസമേകുമെങ്കിലും ശാശ്വത പരിഹാരമല്ല. കർഷകർക്കു ലാഭകരമായ വിധം വില ലഭിക്കുന്നതിനു ദീർഘകാല, ഹ്രസ്വകാല നടപടികൾ ഉറപ്പാക്കേണ്ട തുണ്ട്. കാർഷികോത്പന്നങ്ങൾ രാജ്യത്തങ്ങോളമിങ്ങോളം കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം നീക്കുകയും സമഗ്ര കാർഷിക വിള ഇൻഷ്വറൻസ് ഉറപ്പാക്കുകയും ഇതു ഫലപ്രദമായി നടപ്പാക്കുകയും വേണം. ഇ-വിപണിയെ പ്രോൽസാഹിപ്പിക്കുന്നതോടൊപ്പം ശീതീകരണികളും ശീതീകരിച്ച വാനുകളും പോലുള്ള സംവിധാനങ്ങൾ കർഷകരുടെ ആവശ്യത്തിനനുസരിച്ചു ലഭ്യമാക്കണം. മുഴുവൻ സമയവും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതും യഥാസമയം കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുന്നതും കൃഷി ലാഭകരമാക്കുന്നതിൽ നിർണായകമാണ്.
ഇത്തരം നടപടികൾ നടപ്പാക്കുന്നതും കാർഷിക മേഖലയിലെ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്നതും കാർഷിക മേഖലയിൽനിന്നു കഴിവുള്ളവർ വിട്ടുപോകുന്നത് ഇല്ലാതാക്കാൻ സാധിക്കും. കാർഷികവൃത്തി തൊഴിലായി സ്വീകരിക്കാൻ യുവാക്കൾക്കു പ്രേരകമായിത്തീരുകയും ചെയ്യും. ഗ്രാമീണ ഇന്ത്യ കാർഷിക ജോലികളാൽ സജീവമാകുമെന്നും അതുവഴി കാർഷിക വൃത്തിക്ക് അംഗീകാരവും ബഹുമാനവും ലഭിക്കുമെന്നും ഞാൻ കരുതുന്നു.
• സ്വാശ്രയത്വത്തിനായുള്ള അവസരം
മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ലോകം ഇന്ത്യയെ ഉറ്റു നോക്കുകയാണ്. ലഭ്യമായ അവസരം ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കണം. സ്വാശ്രയത്വം നേടുന്നതിനു മാത്രമായല്ല, മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും ഇന്ത്യയുടെ സന്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായി കൃഷിക്കു സവിശേഷമായ പ്രോൽസാഹനം പകരാൻ സാധിക്കണം.
എം. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി
നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന മുൻനിര പോരാളികളായിരുന്നു എന്നും ഇന്ത്യൻ കർഷകർ എന്നത് ഉൗതിപ്പെരുപ്പിക്കലല്ല. 130 കോടിയിലേറെ വരുന്ന ജനതയ്ക്കു ഭക്ഷണമേകുന്നതിനായി രാജ്യത്താകമാനം ദശലക്ഷക്കണക്കിന് അടുപ്പുകൾ കത്തുന്നതിനു പിന്നിൽ നമ്മുടെ കർഷകരുടെ രാപകലില്ലാത്ത അധ്വാനമാണുള്ളത്. കോവിഡ്- 19 ഉയർത്തുന്ന വെല്ലുവിളിയെ അവഗണിച്ച് ധൈര്യപൂർവം പടയാളികളായിത്തീർന്ന അവർ ഈ വർഷം 29.195 കോടി ടണ് ഭക്ഷ്യധാന്യം ഉത്പാദിപ്പിച്ചു. നാം അവരെ അങ്ങേയറ്റത്തെ കടപ്പാട് അറിയിക്കേണ്ടിയിരിക്കുന്നു.
• പ്രതികൂലതകളെ നേരിട്ട വിജയം
പല കാരണങ്ങളാലും കൃഷി വിപരീത സാഹചര്യം നേരിടുന്ന വേളയിലാണ് ഈ അത്ഭുതം അവർ കാഴ്ചവച്ചത്. അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥ, കൃഷിച്ചെലവിലുണ്ടായ വർധന, വിളകളുടെ വിലക്കുറവ്, മേന്മയാർന്ന വിത്തിനും ജൈവ വളത്തിനുമുള്ള ദൗർലഭ്യം, കുറഞ്ഞ വരുമാനം, സമയത്തു ലഭ്യമായതോ പര്യാപ്തമോ താങ്ങാവുന്ന നിരക്കിലുള്ളതോ ആയ കാർഷിക വായ്പയുടെയും യന്ത്രവത്കരണത്തിന്റെയും കുറവ്, സംഭരണ കേന്ദ്രങ്ങളുടെ അപര്യാപ്തത, വ്യവസ്ഥാപിതമായ വിപണനത്തിന്റെ അഭാവം തുടങ്ങിയവ പ്രതികൂലമായ ചില കാര്യങ്ങളാണ്.
ചാക്രികമായി വിപരീത സാഹചര്യങ്ങളെ നേരിടേണ്ടിവരുന്പോഴും ഒരിക്കലും തളരാത്ത ആവേശത്തോടെ പ്രവർത്തിച്ച് ഇന്ത്യൻ കർഷകർ ആവശ്യത്തിലേറെ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിച്ചു. മഹാവ്യാധി നിമിത്തമുള്ള സുരക്ഷാ നടപടികളുടെ സാഹചര്യത്തിൽ ആഗോള തലത്തിൽ ഭക്ഷ്യക്ഷാമം നേരിട്ടേക്കാമെന്ന ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ വിഭാഗം മുന്നറിയിപ്പു നിലനിൽക്കുന്ന വേളയിലാണ് ഈ നേട്ടം സാധ്യമായത് എന്ന് ഓർക്കണം.
ഇന്ത്യൻ ജനതയുടെ 60 ശതമാനത്തോളം പേർക്കു കൃഷിയാണു പ്രധാന വരുമാന മാർഗം. മറ്റെല്ലാ മേഖലകളെയും എന്നപോലെ കാർഷിക മേഖലയെയും മഹാവ്യാധി വല്ലാതെ തളർത്തി. എന്നാൽ, തന്റെ സൗഖ്യത്തിനു പ്രാധാന്യം കൽപിക്കാതെ ഇന്ത്യയിലെ കർഷകൻ അധ്വാനിക്കാൻ തയാറാവുകയും നെല്ല് ഉൾപ്പെടെയുള്ള കൃഷികളുടെ വിളവു വർധിപ്പിക്കുകയും ചെയ്തു.
ഖാരിഫ് സീസണിൽ നെൽകൃഷി നടത്തുന്ന പ്രദേശത്തിന്റെ വിസ്തൃതി 37.7 ശതമാനം വർധിച്ച് 34.7 ലക്ഷം ഹെക്ടറായി. കഴിഞ്ഞ വർഷം നടത്തിയിരുന്നത് 25.22 ലക്ഷം ഹെക്ടറിലായിരുന്നു. പയർ വർഗങ്ങൾ കൃഷി ചെയ്തതാകട്ടെ, മുൻവർഷം 3.82 ലക്ഷം ഹെക്ടർ സ്ഥലത്തായിരുന്നെങ്കിൽ ഈ വർഷം ചെയ്തത് 5.07 ലക്ഷം ഹെക്ടർ സ്ഥലത്താണ്. എണ്ണക്കുരു കൃഷി 8.73 ലക്ഷം ഹെക്ടറിൽ ഇത്തവണ നടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടന്നതാവട്ടെ 6.8 ലക്ഷം ഹെക്ടറിൽ മാത്രമാണ്.
• കർഷകർക്കും വേണം ആനുകൂല്യം
ലോക്ക് ഡൗണിൽനിന്നു കൃഷിയെ ഒഴിവാക്കിയതിനാൽ വിളവെടുപ്പും അവശ്യവസ്തുക്കളുടെ വിതരണവും യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു. സംസ്ഥാനങ്ങൾക്കകത്തും സംസ്ഥാനങ്ങൾക്കിടയിലും കാർഷികോപകരണങ്ങൾ കൊണ്ടുപോകുന്നതിന് അനുമതി നൽകിയതും പി.എം. കിസാൻ പദ്ധതിയുടെ ആദ്യ ഗഡുവായ രണ്ടായിരം രൂപ കർഷകർക്കു വിതരണം ചെയ്തതും എംജിഎൻആർഇജി (മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി) പ്രകാരമുള്ള വേതനം 182 രൂപയിൽനിന്ന് 202 രൂപയായി ഉയർത്തിയതും കാർഷിക വായ്പകൾക്കു മൂന്നു മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചതും കർഷക സമൂഹത്തിനു വലിയ അളവോളം ആശ്വാസമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അതേസമയം, എംജിഎൻആർഇജി പദ്ധതിയുടെ ആനുകൂല്യങ്ങൾ ചെറുകിട, ഇടത്തരം കർഷകർക്കും ലഭ്യമാക്കേണ്ടതുണ്ട്.
പാൽ, പയറുവർഗങ്ങൾ, ചണം, പരുത്തി എന്നിവയുടെ ഏറ്റവും വലിയ ഉത്പാദക രാഷ്ട്രവും അരി, ഗോതന്പ്, കരിന്പ്, പച്ചക്കറിയും പഴങ്ങളും എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാഷ്ട്രവും ഇന്ത്യയാണെന്നിരിക്കെ, കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും കൃഷി ലാഭകരമാക്കുന്നതിനുമായി ഉത്തരവാദിത്തപ്പെട്ടവരെല്ലാം ഒരുമിച്ചു പ്രവർത്തിക്കണം.
കൃഷി പല വെല്ലുവിളികളും നേരിടുന്ന സാഹചര്യത്തിൽ കർഷകരുടെ സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നമുക്കു വ്യക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും സുസ്ഥിരവും ലാഭകരവും ആക്കുന്നതിനും ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്നു ഞാൻ ഏറെക്കാലമായി വാദിക്കുന്നുണ്ട്. കാർഷിക മേഖലയുടെ സമഗ്ര വികാസത്തിന് ജലസേചനം, അടിസ്ഥാനസൗകര്യം, നിക്ഷേപം, ഇൻഷ്വറൻസ് എന്നീ നാലു കാര്യങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.
• ലാഭമുള്ള കൃഷിക്കു പരിവർത്തനം
ചെറുതും വേർതിരിഞ്ഞു കിടക്കുന്നതുമായ ചെറിയ കൃഷിയിടങ്ങൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂട്ടിച്ചേർത്തു കൃഷി ചെയ്യാൻ കർഷകരെ സഹായിക്കാൻ കാർഷിക സഹകരണ സ്ഥാപനങ്ങൾക്കു സാധിക്കും. ചെറിയ കൃഷിയിടങ്ങളാകുന്പോൾ ഉത്പാദനക്ഷമത വർധിപ്പിച്ചേ പറ്റൂ. ഇതോടൊപ്പം ദൗർലഭ്യമുള്ള വിഭവങ്ങളായ വെള്ളവും വൈദ്യുതിയുമൊക്കെ ഉപയോഗിക്കുന്നതു വിവേകപൂർണമാവുകയും വേണം. രാസവളങ്ങളും കീടനാശിനികളും വിവേചനമില്ലാതെ ഉപയോഗിക്കുന്നത് എന്തു വിലകൊടുത്തും ഇല്ലാതാക്കണം. മണ്ണു സംരക്ഷണത്തിനായിരിക്കണം ഏറ്റവുമധികം പരിഗണന.
കർഷകർക്ക് അനുബന്ധ പ്രവർത്തനങ്ങളായ കോഴിവളർത്തൽ, മത്സ്യക്കൃഷി, ജലകൃഷി, മീൻവളർത്തൽ, പട്ടുനൂൽപ്പുഴു വളർത്തൽ, പുഷ്പ കൃഷി തുടങ്ങിയവ ചെയ്യുന്നതിനും അതുവഴി കൃഷി പരാജയപ്പെടുന്നപക്ഷം പകരം വരുമാനം നേടുന്നതിനും സാധിക്കണം. ഇന്ത്യയിൽ ഭക്ഷ്യസംസ്കരണ വ്യവസായത്തിനുള്ള വർധിച്ച സാധ്യത ഉപയോഗപ്പെടുത്താൻ സാധിക്കണം.
കർഷകർക്കായി ഏറ്റവും നൂതനമായ ഗവേഷണഫലങ്ങളും നൂതനാശയങ്ങളും ഉപയോഗപ്പെടുത്താൻ കാർഷിക സർവകലാശാലകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും പ്രതികരണാത്മകമായ സമീപനം കൈക്കൊള്ളണം. വെള്ളപ്പൊക്കത്തിലും വരൾച്ചയിലുമൊന്നും നമ്മുടെ രാജ്യത്തെ കൈവിടാത്ത കർഷകനെ അംഗീകരിക്കാനും ബഹുമാനിക്കാനും നാം തയാറാകണം.
കാർഷിക വനവത്കരണം (അഗ്രോ ഫോറസ്ട്രി) കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള വഴികളിലൊന്നാണ്. അതു പരിസ്ഥിതി സന്തുലനം പുനഃസ്ഥാപിക്കുന്നതിനും മണ്ണൊലിപ്പ് ഇല്ലാതാക്കുന്നതിനും ബദൽ വരുമാന മാർഗം നേടിയെടുക്കുന്നതിനും സഹായകമാണ്.
അന്തിമ വിശകലനത്തിൽ വ്യക്തമാകുന്നതു കൃഷി ലാഭകരമാക്കാൻ കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ ഏകോപിതമായ പ്രവർത്തനം ആവശ്യമാണെന്നാണ്.
കർഷകർ അസംഘടിതരാണെന്നതിനാൽ പാർലമെന്റും രാഷ്ട്രീയ നേതാക്കളും നയം രൂപീകരിക്കുന്നവരും മാധ്യമങ്ങളും കൃഷിയോടു പ്രതികരണാത്മകമായ പുരോഗമനപരമായ ചായ്വ് പുലർത്തണം. സത്യത്തിൽ ഇപ്പോൾ ആവശ്യം കൃഷി ലാഭകരമാക്കുന്നതിനുള്ള മൗലികമായ പരിവർത്തനമാണ്.
• കൃഷിക്കാരെ രക്ഷിക്കാൻ പലവഴികൾ
കടം എഴുതിത്തള്ളുന്നതും സബ്സിഡികളും കർഷകർക്കു തത്കാലത്തേക്ക് ആശ്വാസമേകുമെങ്കിലും ശാശ്വത പരിഹാരമല്ല. കർഷകർക്കു ലാഭകരമായ വിധം വില ലഭിക്കുന്നതിനു ദീർഘകാല, ഹ്രസ്വകാല നടപടികൾ ഉറപ്പാക്കേണ്ട തുണ്ട്. കാർഷികോത്പന്നങ്ങൾ രാജ്യത്തങ്ങോളമിങ്ങോളം കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം നീക്കുകയും സമഗ്ര കാർഷിക വിള ഇൻഷ്വറൻസ് ഉറപ്പാക്കുകയും ഇതു ഫലപ്രദമായി നടപ്പാക്കുകയും വേണം. ഇ-വിപണിയെ പ്രോൽസാഹിപ്പിക്കുന്നതോടൊപ്പം ശീതീകരണികളും ശീതീകരിച്ച വാനുകളും പോലുള്ള സംവിധാനങ്ങൾ കർഷകരുടെ ആവശ്യത്തിനനുസരിച്ചു ലഭ്യമാക്കണം. മുഴുവൻ സമയവും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതും യഥാസമയം കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുന്നതും കൃഷി ലാഭകരമാക്കുന്നതിൽ നിർണായകമാണ്.
ഇത്തരം നടപടികൾ നടപ്പാക്കുന്നതും കാർഷിക മേഖലയിലെ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്നതും കാർഷിക മേഖലയിൽനിന്നു കഴിവുള്ളവർ വിട്ടുപോകുന്നത് ഇല്ലാതാക്കാൻ സാധിക്കും. കാർഷികവൃത്തി തൊഴിലായി സ്വീകരിക്കാൻ യുവാക്കൾക്കു പ്രേരകമായിത്തീരുകയും ചെയ്യും. ഗ്രാമീണ ഇന്ത്യ കാർഷിക ജോലികളാൽ സജീവമാകുമെന്നും അതുവഴി കാർഷിക വൃത്തിക്ക് അംഗീകാരവും ബഹുമാനവും ലഭിക്കുമെന്നും ഞാൻ കരുതുന്നു.
• സ്വാശ്രയത്വത്തിനായുള്ള അവസരം
മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ലോകം ഇന്ത്യയെ ഉറ്റു നോക്കുകയാണ്. ലഭ്യമായ അവസരം ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കണം. സ്വാശ്രയത്വം നേടുന്നതിനു മാത്രമായല്ല, മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും ഇന്ത്യയുടെ സന്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായി കൃഷിക്കു സവിശേഷമായ പ്രോൽസാഹനം പകരാൻ സാധിക്കണം.
എം. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി