സാധാരണക്കാർക്കു കേട്ടുകേൾവി പോലും ഇല്ലാതിരുന്ന ഒരു ചെറുരോഗാണു ഇന്നു ലോകം മുഴുവനുമുള്ളവരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നു. കൊറോണ വൈറസ്! ശാസ്ത്രീയമായി പറഞ്ഞാൽ സാർസ്കോവ് 2. ഈ അണു ഉണ്ടാക്കുന്ന രോഗത്തിന്റെ പേര് കോവിഡ്-19. രോഗം മൂലം മരണസാധ്യത കുറവാണെങ്കിലും മറ്റു പല വൈറസ് രോഗങ്ങളെയും അപേക്ഷിച്ച് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേരെ ബാധിക്കുന്നതിനാൽ മരണസംഖ്യ മറ്റുള്ളവയെക്കാൾ അധികം. ഇതുവരെ ലോകം മുഴുവനും രോഗം ബാധിച്ചവർ 30 ലക്ഷത്തോളം. മരണം രണ്ടുലക്ഷത്തിനു മുകളിൽ.
എവിടെനിന്നു വന്നു ഈ പുതിയ കൊറോണ വൈറസ്? ഏറ്റവും വിശ്വസനീയമായ റിപ്പോർട്ടുകൾ പിന്തുടർന്നാൽ നാമെത്തിനിൽക്കുന്നത് ചൈനയിൽ വുഹാനിലെ നനഞ്ഞ ചന്തയിലാണ്. ജീവനുള്ള പക്ഷിമൃഗാദികളുടെയും മീൻ, മാംസം എന്നിവയുടെയും വ്യാപാരം നടക്കുന്ന ചന്തകളെ ചിലർ വിളിക്കുന്നത് അങ്ങനെയാണ്. ഇവിടെ കിട്ടാത്ത വന്യമൃഗങ്ങളില്ല, അവയുടെ മാംസവുമില്ല. നിയമസാധുത നൽകിയിരുന്നതിനാൽ കാട്ടിൽനിന്നുള്ള വന്യജീവികളെ കൂടാതെ കൃഷി ചെയ്തുണ്ടാക്കിയ വന്യജീവികളെയും വുഹാൻ പോലെയുള്ള ഇറച്ചി മാർക്കറ്റുകളിൽ സുലഭമായി ലഭിച്ചിരുന്നു. അങ്ങനെ പ്രകൃതിയിൽ ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത വന്യജീവികൾ ഒരേ കൂടുകളിലോ അടുത്തടുത്ത കൂടുകളിലോ ഊഴം കാത്തു കിടക്കുന്നത് പതിവായിരുന്നവിടെ. അവയുടെ പുറത്തും ഉള്ളിലും രോഗങ്ങൾ പരത്താവുന്ന അണുക്കളും പരാദങ്ങളും. അണുക്കളിൽ ബാക്ടീരിയ, ഫംഗസ്, പിന്നെ കോവിഡ്-19 പോലെയുള്ള രോഗങ്ങൾ പരത്താവുന്ന വൈറസുകളും.
ഇനി വുഹാനിൽ സംഭവിച്ചതെന്തായിരിക്കും? മാർക്കറ്റിൽ വില്പനയ്ക്കെത്തിച്ചിരുന്ന വവ്വാലുകളിലെ കൊറോണ വൈറസ് അവിടെയുണ്ടായിരുന്ന ഈനാംപേച്ചികളുടെ ശരീരത്തിൽ കടന്നുകൂടിയതായി അനുമാനിക്കുന്നു. ഇവയെ ഇറച്ചിക്കായി കൊന്നു തയാറാക്കുന്നതിനിടെ അത് ചെയ്തുകൊണ്ടിരുന്ന മനുഷ്യരുടെ ശരീരത്തിലും ഈ വൈറസ് പ്രവേശിച്ചു. പിന്നെ മനുഷ്യരിൽനിന്നു മനുഷ്യരിലേക്കുള്ള വൈറസുകളുടെ യാത്രയ്ക്കാണു നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് മനുഷ്യരിൽ കാണപ്പെടുന്ന രോഗാണുക്കളിൽ 60 ശതമാനത്തിലധികം മൃഗങ്ങളിൽ നിന്നുള്ളവയാണ്, അതായത് ജന്തുജന്യ രോഗങ്ങളാണ്. പുതിയതായി മനുഷ്യരിൽ വന്നുകൊണ്ടിരിക്കുന്ന രോഗങ്ങളിൽ 75 ശതമാനവും ജന്തുജന്യരോഗങ്ങളാണ്, അവയിൽ നല്ലൊരു ശതമാനം വന്യജീവികളിൽ നിന്നും. എയ്ഡ്സ്, നിപാ, എബോള, കുരങ്ങുപനി പോലുള്ള പല രോഗങ്ങളും വന്യജീവികളിൽ നിന്നു നമ്മൾ ചോദിച്ചുവാങ്ങിയവയാണ്.
വുഹാനിൽ സംഭവിച്ചതുപോലെ വന്യമൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് ചാടാൻ തക്കം പാർത്തിരിക്കുന്ന മറ്റേതെങ്കിലും വൈറസ് നമ്മുടെ കാടുകളിൽ ഉറങ്ങിക്കിടക്കുന്നുണ്ടെങ്കിലോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ സമ്മർദത്തിൽ ഇവ പുറത്തു വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്രയധികം വലിയ ജീവികളുടെ ജൈവസമ്പത്തു നിറഞ്ഞ നമ്മുടെ പശ്ചിമഘട്ട പ്രദേശം സൂക്ഷ്മ ജീവികളുടെയും ജൈവസമ്പത്തിന്റെയും കലവറയാണ് എന്നതിൽ സംശയംവേണ്ട.
എന്നാൽ, ഈ ജൈവവൈവിധ്യംതന്നെ ജന്തുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പിടിച്ചുലയ്ക്കാതെ അതിന്റെ താളത്തിൽ ചേർന്ന്, എന്നാൽ ഇടപെടേണ്ടിടത്ത് ശാസ്ത്രീയമായി ഇടപെട്ട്, ജീവിക്കുന്നതാണ് ബുദ്ധി. ഈ കൊറോണക്കാലം കഴിയുമ്പോൾ ജൈവവൈവിധ്യത്തിന്റെ പ്രയോജനങ്ങൾ പഠിക്കുന്നത് ഭാവിതലമുറകൾക്കു നല്ലതായിരിക്കും.
കോവിഡ്-19 രോഗവും മൃഗങ്ങളും
കോവിഡ്-19 വൈറസ് ചൈന, അമേരിക്ക, ഹോങ്കോംഗ്, ബെൽജിയം എന്നിവിടങ്ങളിൽ രോഗികളായ ഉടമസ്ഥരിൽനിന്ന് അവരുമായി അടുത്ത സമ്പർക്കമുള്ള ഏതാനും പൂച്ചകൾക്കും പട്ടികൾക്കും പടർന്നിട്ടുള്ളതായി അറിയാം. ഇവയിലൊന്നിലും തീവ്രമായ രോഗാവസ്ഥ ഉണ്ടാകുകയോ ഇവയിൽ നിന്നു മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗം പടർന്നതായോ തെളിവില്ല.
പശുക്കൾ, ആടുകൾ, കോഴി തുടങ്ങിയ ജീവികളിൽ രോഗം ഇതുവരെ കണ്ടിട്ടില്ല. പാൽവഴി രോഗം പകരും എന്ന പ്രചാരണം തെറ്റാണ്. എന്നാൽ രോഗമുള്ള മൃഗ പരിപാലകർ തങ്ങളുടെ വളർത്തു മൃഗങ്ങളുമായി സമ്പർക്കം പാലിക്കാതിരിക്കുന്നതാണ് ഉത്തമം. ഉടമസ്ഥന് രോഗമുണ്ടെങ്കിൽ വളർത്തുമൃഗങ്ങളുടെ പരിപാലനം രോഗമില്ലാത്ത മറ്റാരെങ്കിലും ഏറ്റെടുക്കണം.
നിലവിൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് മാത്രമാണ് രോഗവ്യാപനം നടക്കുന്നത്. അതും രോഗി ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും ചുമയ്ക്കുമ്പോളും വായുവിലൂടെ ശ്വാസകോശ സ്രവങ്ങളുടെ ചെറുതുള്ളികളിലൂടെ രോഗിയുടെ അടുത്താണ് നിൽക്കുന്നതെങ്കിൽ ആ വായു ശ്വസിക്കുന്നവർക്കു രോഗം പിടിപെടാം. അതാണ് മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം എന്ന് പറയുന്നത്. അങ്ങനെ പുറത്തു വരുന്ന അണുക്കൾ ചുറ്റുമുള്ള വിവിധ പ്രതലങ്ങളിൽ പറ്റിപ്പിടിക്കും. ഇത് മറ്റാരെങ്കിലും കൈകാര്യം ചെയ്യുമ്പോൾ അവരുടെ കൈയിൽ വൈറസ് പറ്റിപ്പിടിക്കുകയും കൈ വച്ച് കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങൾ തൊടുമ്പോൾ വൈറസ് ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. അതുകൊണ്ടാണ് കൈ വച്ച് കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കണം എന്ന് പറയുന്നത്. കൈകൾ ഇടയ്ക്കിടെ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയാൽ വൈറസ് നശിച്ചു പോകും. നന്നായി വേവിച്ചോ തിളപ്പിച്ചോ തയാറാക്കുന്ന ആഹാരപദാർഥങ്ങളിൽ വൈറസ് നിലനിൽക്കില്ല.
അപ്പോൾ, രോഗികളായവർ വളർത്തുമൃഗങ്ങളുമായി അനാവശ്യ സമ്പർക്കം ഒഴിവാക്കുകയും മൃഗങ്ങളുമായി ഇടപഴകേണ്ടതായി വരുമ്പോൾ മനുഷ്യരുടെ ഇടയിൽ പാലിക്കുന്ന ചട്ടങ്ങൾ പാലിക്കുകയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്താൽ സാധാരണ മൃഗങ്ങളുടെ കാര്യത്തിൽ ഭയപ്പെടാനൊന്നുമില്ല. ഏതായാലും കോവിഡ്-19 വ്യാപനം മനുഷ്യരെ സംബന്ധിച്ച് ഒരു അടിയന്തരാവസ്ഥതന്നെയാണ്. അങ്ങേയറ്റം ജാഗ്രത പാലിച്ചേ മതിയാകൂ. ലോക്ക് ഡൗൺ അവനവനുവേണ്ടിയാണെന്ന് ഓർക്കണം.
സാമ്പത്തിക വശങ്ങൾ
ആധുനിക മനുഷ്യന്റെ പൊതുവായുള്ള എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് സാമ്പത്തികചിന്തകൾ തന്നെയാണെന്നതിൽ സംശയമില്ല. ഒരുപക്ഷേ ഒരു മൂന്നാം ലോകമഹായുദ്ധം തടയാനുള്ള കഴിവുപോലും ഇന്നത്തെ ലോക സമ്പദ് വ്യവസ്ഥയ്ക്കുണ്ട്. എന്നാൽ, ബാഹ്യമായ യുദ്ധസന്നാഹങ്ങളില്ലാതെ തന്നെ ഇന്ത്യ പോലെ ജനസമ്പത്ത് കൂടിയ രാജ്യങ്ങളെ പുറകോട്ടടിക്കുവാൻ കെൽപ്പുള്ള അണുക്കളെയും മറ്റും ഉപയോഗിച്ചുള്ള ജൈവയുദ്ധ രീതികൾ തള്ളിക്കളയാനാകില്ല. ഇനിയുള്ള കാലം മനുഷ്യരുടെ വലിയ തോതിലുള്ള മരണമോ ഒരുപക്ഷേ ഉന്മൂലനം തന്നെയോ കൊറോണ പോലെ പുതിയ ജന്തുജന്യ രോഗങ്ങളിൽ നിന്നാവാനാണ് കൂടുതൽ സാധ്യത.
ലോകമെമ്പാടും മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഇടപെടലുകളും അതുമൂലമുള്ള മറ്റു ബുദ്ധിമുട്ടുകളും നാൾക്കുനാൾ വർധിച്ചു വരുന്നുണ്ട്. മനുഷ്യരും വന്യജീവികളും വളരെയധികം ഇടപഴകി ജീവിക്കുന്ന ഇടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പ്രശ്നമാണ് വന്യജീവി ശല്യം. ദൈനംദിനമെന്നോണമുള്ള കാർഷികവിളകളുടെ നാശം മുതൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നുള്ള ജീവഹാനി വരെ ഇതിന്റെ പരിണിതഫലങ്ങളാണ്. പ്രകൃതിയുടെയും വന്യജീവികളുടെയും സ്വഭാവവും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ചുള്ള അവയുടെ സ്വഭാവവ്യത്യാസങ്ങളും മനസിലാക്കി ബുദ്ധിപൂർവവും ശാസ്ത്രീയമായും ദീർഘവീക്ഷണത്തോടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളുടെയും സഹായത്തോടെയുമുള്ള സംയോജിത ശ്രമങ്ങൾക്കു മാത്രമേ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണാൻ സാധിക്കൂ.
കൺസർവേഷൻ മെഡിസിൻ
ഭൂമിയിൽ മനുഷ്യരുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവൻ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. കഥ മുഴുവനുമറിയണമെങ്കിൽ വിവിധ ശാസ്ത്രവിഭാഗങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ തങ്ങളുടെ അടച്ചിട്ട മുറികളുടെ ഭിത്തികളിൽ പുതിയ വാതിലുകൾ തുറക്കണം. മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളുടെ പൂർണരൂപം മനസിലാക്കാൻ ഇവയിലൂടെയുള്ള ആശയ വിനിമയവും സംവാദങ്ങളും പരസ്പരം സഹകരിച്ചുകൊണ്ടുള്ള ഗവേഷണ പരിശീലന പ്രവർത്തനങ്ങളുമുണ്ടാകണം. വിഷയങ്ങളുടെ സമഗ്രമായ അപഗ്രഥനത്തിന് ഇത് അത്യാവശ്യമാണ്.
മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളുടെ (വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും) ആരോഗ്യവും പ്രകൃതിയുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. നിപ, കുരങ്ങുപനി, ഇപ്പോൾ കോവിഡ്-19. എല്ലാം ആരോഗ്യവകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം വനം- വന്യജീവി വകുപ്പ് കാര്യക്ഷമമായിത്തന്നെ കൈകാര്യം ചെയ്തു വരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനായാൽ പൊതുസമൂഹത്തിന് കൂടുതൽ പ്രയോജനപ്പെടും.
അത്തരത്തിൽ സമൂഹനന്മയ്ക്കായി മനുഷ്യാരോഗ്യ വിദഗ്ധർ, മൃഗാരോഗ്യവിദഗ്ധർ, വന്യജീവി ആവാസവ്യവസ്ഥാ വിദഗ്ധർ, സാമ്പത്തികശാസ്ത്രജ്ഞർ, സാമൂഹിക ശാസ്ത്ര വിദഗ്ധർ, രാജ്യതന്ത്രജ്ഞർ, എക്കളോജിക്കൽ ഇൻഫർമാറ്റിക്സ് വിദഗ്ധർ തുടങ്ങി വിവിധ ശാസ്ത്രമേഖലകളിലെ വിദഗ്ധരും മേല്പറഞ്ഞതുപോലെ സമൂഹത്തിലെ മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരും ഒരുമിച്ചു പ്രവർത്തിക്കുന്ന പുതിയ സംയോജിത രീതിയെയാണ് കൺസർവേഷൻ മെഡിസിൻ എന്ന് പറയുന്നത്. സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും ആരോഗ്യവും ക്ഷേമവും അടിസ്ഥാനലക്ഷ്യമാക്കി വച്ചുകൊണ്ട് സമൂഹത്തിന്റെ വശത്തുനിന്നും പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവിദഗ്ധരുൾപ്പെടെയുള്ള വിവിധ ശാസ്ത്രവിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടു പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങളാണ് ഈ കാലഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിക്കാനാവശ്യമുള്ളത്.
ഡോ. ജോർജ് ചാണ്ടി
(വയനാട് പൂക്കോട് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലാ വന്യജീവി പഠന കേന്ദ്രം സ്പെഷൽ ഓഫീസറാണു ലേഖകൻ)
എവിടെനിന്നു വന്നു ഈ പുതിയ കൊറോണ വൈറസ്? ഏറ്റവും വിശ്വസനീയമായ റിപ്പോർട്ടുകൾ പിന്തുടർന്നാൽ നാമെത്തിനിൽക്കുന്നത് ചൈനയിൽ വുഹാനിലെ നനഞ്ഞ ചന്തയിലാണ്. ജീവനുള്ള പക്ഷിമൃഗാദികളുടെയും മീൻ, മാംസം എന്നിവയുടെയും വ്യാപാരം നടക്കുന്ന ചന്തകളെ ചിലർ വിളിക്കുന്നത് അങ്ങനെയാണ്. ഇവിടെ കിട്ടാത്ത വന്യമൃഗങ്ങളില്ല, അവയുടെ മാംസവുമില്ല. നിയമസാധുത നൽകിയിരുന്നതിനാൽ കാട്ടിൽനിന്നുള്ള വന്യജീവികളെ കൂടാതെ കൃഷി ചെയ്തുണ്ടാക്കിയ വന്യജീവികളെയും വുഹാൻ പോലെയുള്ള ഇറച്ചി മാർക്കറ്റുകളിൽ സുലഭമായി ലഭിച്ചിരുന്നു. അങ്ങനെ പ്രകൃതിയിൽ ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത വന്യജീവികൾ ഒരേ കൂടുകളിലോ അടുത്തടുത്ത കൂടുകളിലോ ഊഴം കാത്തു കിടക്കുന്നത് പതിവായിരുന്നവിടെ. അവയുടെ പുറത്തും ഉള്ളിലും രോഗങ്ങൾ പരത്താവുന്ന അണുക്കളും പരാദങ്ങളും. അണുക്കളിൽ ബാക്ടീരിയ, ഫംഗസ്, പിന്നെ കോവിഡ്-19 പോലെയുള്ള രോഗങ്ങൾ പരത്താവുന്ന വൈറസുകളും.
ഇനി വുഹാനിൽ സംഭവിച്ചതെന്തായിരിക്കും? മാർക്കറ്റിൽ വില്പനയ്ക്കെത്തിച്ചിരുന്ന വവ്വാലുകളിലെ കൊറോണ വൈറസ് അവിടെയുണ്ടായിരുന്ന ഈനാംപേച്ചികളുടെ ശരീരത്തിൽ കടന്നുകൂടിയതായി അനുമാനിക്കുന്നു. ഇവയെ ഇറച്ചിക്കായി കൊന്നു തയാറാക്കുന്നതിനിടെ അത് ചെയ്തുകൊണ്ടിരുന്ന മനുഷ്യരുടെ ശരീരത്തിലും ഈ വൈറസ് പ്രവേശിച്ചു. പിന്നെ മനുഷ്യരിൽനിന്നു മനുഷ്യരിലേക്കുള്ള വൈറസുകളുടെ യാത്രയ്ക്കാണു നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് മനുഷ്യരിൽ കാണപ്പെടുന്ന രോഗാണുക്കളിൽ 60 ശതമാനത്തിലധികം മൃഗങ്ങളിൽ നിന്നുള്ളവയാണ്, അതായത് ജന്തുജന്യ രോഗങ്ങളാണ്. പുതിയതായി മനുഷ്യരിൽ വന്നുകൊണ്ടിരിക്കുന്ന രോഗങ്ങളിൽ 75 ശതമാനവും ജന്തുജന്യരോഗങ്ങളാണ്, അവയിൽ നല്ലൊരു ശതമാനം വന്യജീവികളിൽ നിന്നും. എയ്ഡ്സ്, നിപാ, എബോള, കുരങ്ങുപനി പോലുള്ള പല രോഗങ്ങളും വന്യജീവികളിൽ നിന്നു നമ്മൾ ചോദിച്ചുവാങ്ങിയവയാണ്.
വുഹാനിൽ സംഭവിച്ചതുപോലെ വന്യമൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് ചാടാൻ തക്കം പാർത്തിരിക്കുന്ന മറ്റേതെങ്കിലും വൈറസ് നമ്മുടെ കാടുകളിൽ ഉറങ്ങിക്കിടക്കുന്നുണ്ടെങ്കിലോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ സമ്മർദത്തിൽ ഇവ പുറത്തു വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇത്രയധികം വലിയ ജീവികളുടെ ജൈവസമ്പത്തു നിറഞ്ഞ നമ്മുടെ പശ്ചിമഘട്ട പ്രദേശം സൂക്ഷ്മ ജീവികളുടെയും ജൈവസമ്പത്തിന്റെയും കലവറയാണ് എന്നതിൽ സംശയംവേണ്ട.
എന്നാൽ, ഈ ജൈവവൈവിധ്യംതന്നെ ജന്തുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പിടിച്ചുലയ്ക്കാതെ അതിന്റെ താളത്തിൽ ചേർന്ന്, എന്നാൽ ഇടപെടേണ്ടിടത്ത് ശാസ്ത്രീയമായി ഇടപെട്ട്, ജീവിക്കുന്നതാണ് ബുദ്ധി. ഈ കൊറോണക്കാലം കഴിയുമ്പോൾ ജൈവവൈവിധ്യത്തിന്റെ പ്രയോജനങ്ങൾ പഠിക്കുന്നത് ഭാവിതലമുറകൾക്കു നല്ലതായിരിക്കും.
കോവിഡ്-19 രോഗവും മൃഗങ്ങളും
കോവിഡ്-19 വൈറസ് ചൈന, അമേരിക്ക, ഹോങ്കോംഗ്, ബെൽജിയം എന്നിവിടങ്ങളിൽ രോഗികളായ ഉടമസ്ഥരിൽനിന്ന് അവരുമായി അടുത്ത സമ്പർക്കമുള്ള ഏതാനും പൂച്ചകൾക്കും പട്ടികൾക്കും പടർന്നിട്ടുള്ളതായി അറിയാം. ഇവയിലൊന്നിലും തീവ്രമായ രോഗാവസ്ഥ ഉണ്ടാകുകയോ ഇവയിൽ നിന്നു മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗം പടർന്നതായോ തെളിവില്ല.
പശുക്കൾ, ആടുകൾ, കോഴി തുടങ്ങിയ ജീവികളിൽ രോഗം ഇതുവരെ കണ്ടിട്ടില്ല. പാൽവഴി രോഗം പകരും എന്ന പ്രചാരണം തെറ്റാണ്. എന്നാൽ രോഗമുള്ള മൃഗ പരിപാലകർ തങ്ങളുടെ വളർത്തു മൃഗങ്ങളുമായി സമ്പർക്കം പാലിക്കാതിരിക്കുന്നതാണ് ഉത്തമം. ഉടമസ്ഥന് രോഗമുണ്ടെങ്കിൽ വളർത്തുമൃഗങ്ങളുടെ പരിപാലനം രോഗമില്ലാത്ത മറ്റാരെങ്കിലും ഏറ്റെടുക്കണം.
നിലവിൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് മാത്രമാണ് രോഗവ്യാപനം നടക്കുന്നത്. അതും രോഗി ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും ചുമയ്ക്കുമ്പോളും വായുവിലൂടെ ശ്വാസകോശ സ്രവങ്ങളുടെ ചെറുതുള്ളികളിലൂടെ രോഗിയുടെ അടുത്താണ് നിൽക്കുന്നതെങ്കിൽ ആ വായു ശ്വസിക്കുന്നവർക്കു രോഗം പിടിപെടാം. അതാണ് മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം എന്ന് പറയുന്നത്. അങ്ങനെ പുറത്തു വരുന്ന അണുക്കൾ ചുറ്റുമുള്ള വിവിധ പ്രതലങ്ങളിൽ പറ്റിപ്പിടിക്കും. ഇത് മറ്റാരെങ്കിലും കൈകാര്യം ചെയ്യുമ്പോൾ അവരുടെ കൈയിൽ വൈറസ് പറ്റിപ്പിടിക്കുകയും കൈ വച്ച് കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങൾ തൊടുമ്പോൾ വൈറസ് ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. അതുകൊണ്ടാണ് കൈ വച്ച് കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടാതിരിക്കണം എന്ന് പറയുന്നത്. കൈകൾ ഇടയ്ക്കിടെ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയാൽ വൈറസ് നശിച്ചു പോകും. നന്നായി വേവിച്ചോ തിളപ്പിച്ചോ തയാറാക്കുന്ന ആഹാരപദാർഥങ്ങളിൽ വൈറസ് നിലനിൽക്കില്ല.
അപ്പോൾ, രോഗികളായവർ വളർത്തുമൃഗങ്ങളുമായി അനാവശ്യ സമ്പർക്കം ഒഴിവാക്കുകയും മൃഗങ്ങളുമായി ഇടപഴകേണ്ടതായി വരുമ്പോൾ മനുഷ്യരുടെ ഇടയിൽ പാലിക്കുന്ന ചട്ടങ്ങൾ പാലിക്കുകയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്താൽ സാധാരണ മൃഗങ്ങളുടെ കാര്യത്തിൽ ഭയപ്പെടാനൊന്നുമില്ല. ഏതായാലും കോവിഡ്-19 വ്യാപനം മനുഷ്യരെ സംബന്ധിച്ച് ഒരു അടിയന്തരാവസ്ഥതന്നെയാണ്. അങ്ങേയറ്റം ജാഗ്രത പാലിച്ചേ മതിയാകൂ. ലോക്ക് ഡൗൺ അവനവനുവേണ്ടിയാണെന്ന് ഓർക്കണം.
സാമ്പത്തിക വശങ്ങൾ
ആധുനിക മനുഷ്യന്റെ പൊതുവായുള്ള എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് സാമ്പത്തികചിന്തകൾ തന്നെയാണെന്നതിൽ സംശയമില്ല. ഒരുപക്ഷേ ഒരു മൂന്നാം ലോകമഹായുദ്ധം തടയാനുള്ള കഴിവുപോലും ഇന്നത്തെ ലോക സമ്പദ് വ്യവസ്ഥയ്ക്കുണ്ട്. എന്നാൽ, ബാഹ്യമായ യുദ്ധസന്നാഹങ്ങളില്ലാതെ തന്നെ ഇന്ത്യ പോലെ ജനസമ്പത്ത് കൂടിയ രാജ്യങ്ങളെ പുറകോട്ടടിക്കുവാൻ കെൽപ്പുള്ള അണുക്കളെയും മറ്റും ഉപയോഗിച്ചുള്ള ജൈവയുദ്ധ രീതികൾ തള്ളിക്കളയാനാകില്ല. ഇനിയുള്ള കാലം മനുഷ്യരുടെ വലിയ തോതിലുള്ള മരണമോ ഒരുപക്ഷേ ഉന്മൂലനം തന്നെയോ കൊറോണ പോലെ പുതിയ ജന്തുജന്യ രോഗങ്ങളിൽ നിന്നാവാനാണ് കൂടുതൽ സാധ്യത.
ലോകമെമ്പാടും മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഇടപെടലുകളും അതുമൂലമുള്ള മറ്റു ബുദ്ധിമുട്ടുകളും നാൾക്കുനാൾ വർധിച്ചു വരുന്നുണ്ട്. മനുഷ്യരും വന്യജീവികളും വളരെയധികം ഇടപഴകി ജീവിക്കുന്ന ഇടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പ്രശ്നമാണ് വന്യജീവി ശല്യം. ദൈനംദിനമെന്നോണമുള്ള കാർഷികവിളകളുടെ നാശം മുതൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നുള്ള ജീവഹാനി വരെ ഇതിന്റെ പരിണിതഫലങ്ങളാണ്. പ്രകൃതിയുടെയും വന്യജീവികളുടെയും സ്വഭാവവും കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ചുള്ള അവയുടെ സ്വഭാവവ്യത്യാസങ്ങളും മനസിലാക്കി ബുദ്ധിപൂർവവും ശാസ്ത്രീയമായും ദീർഘവീക്ഷണത്തോടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളുടെയും സഹായത്തോടെയുമുള്ള സംയോജിത ശ്രമങ്ങൾക്കു മാത്രമേ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണാൻ സാധിക്കൂ.
കൺസർവേഷൻ മെഡിസിൻ
ഭൂമിയിൽ മനുഷ്യരുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവൻ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. കഥ മുഴുവനുമറിയണമെങ്കിൽ വിവിധ ശാസ്ത്രവിഭാഗങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ തങ്ങളുടെ അടച്ചിട്ട മുറികളുടെ ഭിത്തികളിൽ പുതിയ വാതിലുകൾ തുറക്കണം. മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളുടെ പൂർണരൂപം മനസിലാക്കാൻ ഇവയിലൂടെയുള്ള ആശയ വിനിമയവും സംവാദങ്ങളും പരസ്പരം സഹകരിച്ചുകൊണ്ടുള്ള ഗവേഷണ പരിശീലന പ്രവർത്തനങ്ങളുമുണ്ടാകണം. വിഷയങ്ങളുടെ സമഗ്രമായ അപഗ്രഥനത്തിന് ഇത് അത്യാവശ്യമാണ്.
മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളുടെ (വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും) ആരോഗ്യവും പ്രകൃതിയുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. നിപ, കുരങ്ങുപനി, ഇപ്പോൾ കോവിഡ്-19. എല്ലാം ആരോഗ്യവകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം വനം- വന്യജീവി വകുപ്പ് കാര്യക്ഷമമായിത്തന്നെ കൈകാര്യം ചെയ്തു വരുന്നു. ഒരുമിച്ച് പ്രവർത്തിക്കാനായാൽ പൊതുസമൂഹത്തിന് കൂടുതൽ പ്രയോജനപ്പെടും.
അത്തരത്തിൽ സമൂഹനന്മയ്ക്കായി മനുഷ്യാരോഗ്യ വിദഗ്ധർ, മൃഗാരോഗ്യവിദഗ്ധർ, വന്യജീവി ആവാസവ്യവസ്ഥാ വിദഗ്ധർ, സാമ്പത്തികശാസ്ത്രജ്ഞർ, സാമൂഹിക ശാസ്ത്ര വിദഗ്ധർ, രാജ്യതന്ത്രജ്ഞർ, എക്കളോജിക്കൽ ഇൻഫർമാറ്റിക്സ് വിദഗ്ധർ തുടങ്ങി വിവിധ ശാസ്ത്രമേഖലകളിലെ വിദഗ്ധരും മേല്പറഞ്ഞതുപോലെ സമൂഹത്തിലെ മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരും ഒരുമിച്ചു പ്രവർത്തിക്കുന്ന പുതിയ സംയോജിത രീതിയെയാണ് കൺസർവേഷൻ മെഡിസിൻ എന്ന് പറയുന്നത്. സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും ആരോഗ്യവും ക്ഷേമവും അടിസ്ഥാനലക്ഷ്യമാക്കി വച്ചുകൊണ്ട് സമൂഹത്തിന്റെ വശത്തുനിന്നും പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവിദഗ്ധരുൾപ്പെടെയുള്ള വിവിധ ശാസ്ത്രവിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടു പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങളാണ് ഈ കാലഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിക്കാനാവശ്യമുള്ളത്.
ഡോ. ജോർജ് ചാണ്ടി
(വയനാട് പൂക്കോട് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലാ വന്യജീവി പഠന കേന്ദ്രം സ്പെഷൽ ഓഫീസറാണു ലേഖകൻ)