ആകാശത്തേക്കു വളർന്നു പടരുന്ന രാത്രിമരം നിറയെ നക്ഷത്രങ്ങൾ. ഗാഢനിദ്രയിൽ നിന്നു ഞെട്ടി ഉണർന്നു സ്വപ്നത്തിൽ കണ്ട കാഴ്ചകൾ ഓർത്തെടുക്കാൻ ശ്രമിക്കുന്പോൾ ഉണ്ടാകുന്ന അവ്യക്തതപോലെയാണ് യശശ്ശരീരനായ എഴുത്തുകാരൻ മുട്ടത്തുവർക്കിയുടെ ’ഒരു കുടയും കുഞ്ഞുപെങ്ങളും ’ എന്ന നോവലിനെക്കുറിച്ചുള്ള എന്റെ ഓർമ. കർക്കിടക മഴ പെയ്യുന്ന ഒരു മധ്യാഹ്നത്തിൽ അമ്മയുടെ മടിയിൽ കുട്ടിയായ ഞാൻ കിടക്കുകയാണ്. അമ്മ ഉറക്കെ വായിക്കുന്നു. കേൾവിക്കാരായി അയൽവാസികളായ യുവതികൾ ചുറ്റുമുണ്ട്.
നാലു പതിറ്റാണ്ടുകൾക്ക് മുന്പു നമ്മുടെ ഗ്രാമങ്ങളിൽ ഇങ്ങനെ ഒരു കാഴ്ച ഉണ്ടായിരുന്നു. സ്ത്രീകൾക്കിടയിൽ വായനയെ പരിപോഷിപ്പിക്കാൻ മുട്ടത്തു വർക്കിക്കു കഴിഞ്ഞു എന്നത് മലയാള സാഹിത്യചരിത്രം സ്വർണലിപികളിൽ ലിഖിതപ്പെടുത്തിയിട്ടുള്ളതാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരൻ മുട്ടത്തു വർക്കി ആയതിനാലാണ് അദ്ദേഹത്തെ ജനപ്രിയ എഴുത്തുകാരനായി വായനക്കാർ ആഘോഷിച്ചതും അദ്ദഹത്തിന്റെ അക്ഷരങ്ങളിലെ സത്യം അവർ ഏറ്റെടുത്തതും.
പാവപ്പെട്ട തന്റെ പെങ്ങളായ ലില്ലിയെ കുടക്കീഴിൽനിന്നു പെരുത്ത മഴയിലേക്കു തള്ളിവിടുന്ന സന്പന്നയായ ഗ്രേസിയുടെ തല കല്ലെറിഞ്ഞുപൊട്ടിക്കുന്ന ബേബി എന്ന ദരിദ്ര ബാലൻ പോലീസിനെയും പൂമംഗലത്തുകാരെയും ഭയന്നു നാടുവിട്ടു പട്ടണത്തിൽ എത്തുന്പോൾ അവിടെനിന്ന് ഏറ്റുവാങ്ങുന്ന ക്രൂരതയുടെ കഥയാണിത്. അവസാനം നാം ഇഷ്ടപ്പെടുംപോലെ വർഷങ്ങൾക്കുശേഷം കുഞ്ഞുപെങ്ങൾക്ക് ഒരു കുടയും വാങ്ങി ഗ്രാമത്തിൽ മടങ്ങിയെത്തുന്ന ബേബി. എല്ലാം സന്തോഷപൂർവം പര്യവസാനിക്കുന്നു.
ഈ നോവലിന്റെ പുനർവായന ഇന്നത്തെ കുട്ടികൾക്ക് അനിവാര്യമാണ്. കാരണം ഇന്നത്തെ അണുകുടുംബത്തിൽ നിന്ന് അന്യമായിരിക്കുന്ന കരുണ, പരസ്പര സ്നേഹം, ഭക്ഷണം ഉൾപ്പെടെയുള്ളവ പങ്കിട്ടുകൊടുക്കാനുള്ള വിശാലത, സഹോദര സ്നേഹം, തങ്ങൾക്കു പരിചിതമായ ഗ്രാമത്തിൽനിന്ന് ഒളിച്ചോടിപ്പോകുന്ന കുട്ടികൾ പട്ടണത്തിൽ അനുഭവിക്കുന്ന ക്രൂരതകൾ, സന്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള അന്തരം, ധാർമികതയും നൈതികതയുമുള്ള പൗരനായി ഒരു കുട്ടി വളർന്നുവരേണ്ടത് അനിവാര്യമാണ് എന്നതൊക്കെ പുതിയ കാലത്തെ വായന കാട്ടിത്തരുന്നു. ഒരു കുടയും കുഞ്ഞുപെങ്ങളും 1967 ൽ ആറാം ക്ലാസിലെ സ്കൂൾപാഠപുസ്തകമായിരുന്നു. കൂടാതെ മുണ്ടൂർ സുകുമാരന്റെ ഹിന്ദി തർജമയ്ക്കു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബഹുമതി ലഭിച്ചിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലേക്കും റഷ്യൻ ഭാഷയിലേക്കും ഇതു വിവർത്തനം ചെയ്തിട്ടുണ്ട്.
ചാൾസ് ഡിക്കൻസിന്റെ ‘ക്രിസ്മസ് കരോളു’ മായി ഒരു കുടയും കുഞ്ഞുപെങ്ങൾക്കും നല്ല ചാർച്ചയുണ്ട്. രണ്ടു കൃതികളുടെയും അവസാനത്തിൽ അവരെല്ലാം നന്മ ഉള്ളവരായി, സന്തോഷപൂർവം ആകാശഗോപുരത്തിന്റെ ഉണ്മ നിറഞ്ഞ ദീപ്തിയെ ഹൃദയത്തിൽ ഏറ്റുവാങ്ങുന്നവരായി മാറുന്നു.
ചാൾസ് ഡിക്കൻസിന്റെ ‘ക്രിസ്മസ് കരോൾ’ 1884 ഡിസംബർ 19 നു പ്രസിദ്ധീകരിച്ചു. ഡിസംബർ 24 നു വൈകിട്ട് എല്ലാം വിറ്റുതീർന്നു എന്നു മാത്രമല്ല ഡിസംബർ അവസാനിക്കുന്നതിനു മുന്പു തന്നെ അതിന്റെ പതിമൂന്നാമത്തെ പതിപ്പും പുറത്തിറങ്ങി.
ഇന്റർനെറ്റോ സമൂഹമാധ്യമങ്ങളോ ഇല്ലാത്ത ഒരു കാലത്ത് (1955 ജനുവരി) ഒരാഴ്ചയ്ക്കുള്ളിൽ ആദ്യത്തെ പതിപ്പ് വിറ്റുതീർന്ന റിക്കാർഡ് സൃഷ്ടിച്ച അനശ്വര പ്രണയ നോവലാണ് ’പാടാത്ത പൈങ്കിളി’. 1955 ജൂണിൽ തന്നെ റീ പ്രിന്റ് നടന്നു.
ചങ്ങനാശേരിയിൽ മുട്ടത്തു കുടുംബത്തിൽ വർക്കി ജനിച്ചു. എസ്ബി കോളജിൽനിന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദം. അതിനിടെ പിതാവിൽനിന്നു തമിഴും ഗുരുവിൽനിന്നു സംസ്കൃതവും പഠിച്ചു. തിരുവനന്തപുരത്ത് നിയമം പഠിക്കാൻ പോയി. പക്ഷേ പൂർത്തിയാക്കിയില്ല. ക്ലാർക്ക് ആയും സ്കൂൾ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. അതിനിടയിൽ എം.പി. പോളുമായുള്ള ആത്മബന്ധമാണ് സാഹിത്യജീവിതത്തിലേക്ക് വഴിത്തിരിവായത്. പോളിന്റെ ചെറുകഥാമാസികയിൽ സഹകരിച്ചായിരുന്നു തുടക്കം.
അവിടെ നിന്നാണ് 1948 ൽ ദീപിക പത്രാധി പസമിതിയിൽ എത്തുന്നത്. ദീപികയിൽ 26 വർഷം ജോലിനോക്കി. കോട്ടയത്തെ ദീപികയുടെ പഴയ കെട്ടിടത്തിന്റെ പാതയോരം ചേർന്നുള്ള ജാലകത്തിനരികിലിരുന്നു മുറുക്കിത്തുപ്പി തന്റെ സർഗാത്മകസഞ്ചാരം തുടർന്നു. മുട്ടത്തുവർക്കി ദീപികയിൽ ’ജിൻ’ എന്ന പേരിൽ ഒരു നർമ പംക്തിയും എഴുതിയിരുന്നു.
1953 ൽ പുറത്തിറങ്ങിയ ഇണപ്രാവുകൾ മുതൽ പാടാത്ത പൈങ്കിളി, കരകാണാക്കടൽ എന്നിവ ഉൾപ്പെടെ 83 നോവലുകൾ അദ്ദേഹം എഴുതി. മലയാളത്തിന് ആദ്യമായി ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് നേടിക്കൊടുത്ത പാടാത്ത പൈങ്കിളി തുടങ്ങി വേലി എന്ന നോവലിന്റെ പേരുമാറ്റിയ കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമ വരെ 30 ചലച്ചിത്രങ്ങൾ. നാടകങ്ങൾ, ചെറുകഥകൾ, കവിത, നർമലേഖനങ്ങൾ, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 132 കൃതികൾ രചിച്ചു.
താൻ വളർന്ന മലയോര പ്രദേശം, അതിനെ ചുറ്റിപ്പറ്റിയുള്ള കാർഷികജീവിതം, പള്ളി എന്നിവ ഉൾപ്പെടുന്ന പരിചിതമായ ഭൂമികയിൽ നിന്നുകൊണ്ടു കഥ പറഞ്ഞതുകൊണ്ടാണ് അദ്ദേഹം മലയാളത്തിലെ ജനപ്രിയ എഴുത്തുകാരനായി മാറിയത്. പ്രത്യേകിച്ചു സ്ത്രീകളുടെ ആരാധ്യനായ എഴുത്തുകാരനായി അദ്ദേഹം മാറി. ആകാശത്തുനിന്ന് അക്ഷരങ്ങൾ പെറുക്കി അവയെ താരകങ്ങളും ഇണപ്രാവുകളും പൈങ്കിളിയുമാക്കി സാധാരണക്കാരായ വായനക്കാരെ ആഹ്ളാദിപ്പിച്ചതിലൂടെയാണ് മലയാളത്തിലെ അനശ്വരനായ എഴുത്തുകാരനായി മുട്ടത്തുവർക്കി പ്രകീർത്തിക്കപ്പെടുന്നത്.
അഡ്വ. രതീദേവി, ഷിക്കാഗോ
നാലു പതിറ്റാണ്ടുകൾക്ക് മുന്പു നമ്മുടെ ഗ്രാമങ്ങളിൽ ഇങ്ങനെ ഒരു കാഴ്ച ഉണ്ടായിരുന്നു. സ്ത്രീകൾക്കിടയിൽ വായനയെ പരിപോഷിപ്പിക്കാൻ മുട്ടത്തു വർക്കിക്കു കഴിഞ്ഞു എന്നത് മലയാള സാഹിത്യചരിത്രം സ്വർണലിപികളിൽ ലിഖിതപ്പെടുത്തിയിട്ടുള്ളതാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരൻ മുട്ടത്തു വർക്കി ആയതിനാലാണ് അദ്ദേഹത്തെ ജനപ്രിയ എഴുത്തുകാരനായി വായനക്കാർ ആഘോഷിച്ചതും അദ്ദഹത്തിന്റെ അക്ഷരങ്ങളിലെ സത്യം അവർ ഏറ്റെടുത്തതും.
പാവപ്പെട്ട തന്റെ പെങ്ങളായ ലില്ലിയെ കുടക്കീഴിൽനിന്നു പെരുത്ത മഴയിലേക്കു തള്ളിവിടുന്ന സന്പന്നയായ ഗ്രേസിയുടെ തല കല്ലെറിഞ്ഞുപൊട്ടിക്കുന്ന ബേബി എന്ന ദരിദ്ര ബാലൻ പോലീസിനെയും പൂമംഗലത്തുകാരെയും ഭയന്നു നാടുവിട്ടു പട്ടണത്തിൽ എത്തുന്പോൾ അവിടെനിന്ന് ഏറ്റുവാങ്ങുന്ന ക്രൂരതയുടെ കഥയാണിത്. അവസാനം നാം ഇഷ്ടപ്പെടുംപോലെ വർഷങ്ങൾക്കുശേഷം കുഞ്ഞുപെങ്ങൾക്ക് ഒരു കുടയും വാങ്ങി ഗ്രാമത്തിൽ മടങ്ങിയെത്തുന്ന ബേബി. എല്ലാം സന്തോഷപൂർവം പര്യവസാനിക്കുന്നു.
ഈ നോവലിന്റെ പുനർവായന ഇന്നത്തെ കുട്ടികൾക്ക് അനിവാര്യമാണ്. കാരണം ഇന്നത്തെ അണുകുടുംബത്തിൽ നിന്ന് അന്യമായിരിക്കുന്ന കരുണ, പരസ്പര സ്നേഹം, ഭക്ഷണം ഉൾപ്പെടെയുള്ളവ പങ്കിട്ടുകൊടുക്കാനുള്ള വിശാലത, സഹോദര സ്നേഹം, തങ്ങൾക്കു പരിചിതമായ ഗ്രാമത്തിൽനിന്ന് ഒളിച്ചോടിപ്പോകുന്ന കുട്ടികൾ പട്ടണത്തിൽ അനുഭവിക്കുന്ന ക്രൂരതകൾ, സന്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള അന്തരം, ധാർമികതയും നൈതികതയുമുള്ള പൗരനായി ഒരു കുട്ടി വളർന്നുവരേണ്ടത് അനിവാര്യമാണ് എന്നതൊക്കെ പുതിയ കാലത്തെ വായന കാട്ടിത്തരുന്നു. ഒരു കുടയും കുഞ്ഞുപെങ്ങളും 1967 ൽ ആറാം ക്ലാസിലെ സ്കൂൾപാഠപുസ്തകമായിരുന്നു. കൂടാതെ മുണ്ടൂർ സുകുമാരന്റെ ഹിന്ദി തർജമയ്ക്കു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബഹുമതി ലഭിച്ചിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലേക്കും റഷ്യൻ ഭാഷയിലേക്കും ഇതു വിവർത്തനം ചെയ്തിട്ടുണ്ട്.
ചാൾസ് ഡിക്കൻസിന്റെ ‘ക്രിസ്മസ് കരോളു’ മായി ഒരു കുടയും കുഞ്ഞുപെങ്ങൾക്കും നല്ല ചാർച്ചയുണ്ട്. രണ്ടു കൃതികളുടെയും അവസാനത്തിൽ അവരെല്ലാം നന്മ ഉള്ളവരായി, സന്തോഷപൂർവം ആകാശഗോപുരത്തിന്റെ ഉണ്മ നിറഞ്ഞ ദീപ്തിയെ ഹൃദയത്തിൽ ഏറ്റുവാങ്ങുന്നവരായി മാറുന്നു.
ചാൾസ് ഡിക്കൻസിന്റെ ‘ക്രിസ്മസ് കരോൾ’ 1884 ഡിസംബർ 19 നു പ്രസിദ്ധീകരിച്ചു. ഡിസംബർ 24 നു വൈകിട്ട് എല്ലാം വിറ്റുതീർന്നു എന്നു മാത്രമല്ല ഡിസംബർ അവസാനിക്കുന്നതിനു മുന്പു തന്നെ അതിന്റെ പതിമൂന്നാമത്തെ പതിപ്പും പുറത്തിറങ്ങി.
ഇന്റർനെറ്റോ സമൂഹമാധ്യമങ്ങളോ ഇല്ലാത്ത ഒരു കാലത്ത് (1955 ജനുവരി) ഒരാഴ്ചയ്ക്കുള്ളിൽ ആദ്യത്തെ പതിപ്പ് വിറ്റുതീർന്ന റിക്കാർഡ് സൃഷ്ടിച്ച അനശ്വര പ്രണയ നോവലാണ് ’പാടാത്ത പൈങ്കിളി’. 1955 ജൂണിൽ തന്നെ റീ പ്രിന്റ് നടന്നു.
ചങ്ങനാശേരിയിൽ മുട്ടത്തു കുടുംബത്തിൽ വർക്കി ജനിച്ചു. എസ്ബി കോളജിൽനിന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദം. അതിനിടെ പിതാവിൽനിന്നു തമിഴും ഗുരുവിൽനിന്നു സംസ്കൃതവും പഠിച്ചു. തിരുവനന്തപുരത്ത് നിയമം പഠിക്കാൻ പോയി. പക്ഷേ പൂർത്തിയാക്കിയില്ല. ക്ലാർക്ക് ആയും സ്കൂൾ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. അതിനിടയിൽ എം.പി. പോളുമായുള്ള ആത്മബന്ധമാണ് സാഹിത്യജീവിതത്തിലേക്ക് വഴിത്തിരിവായത്. പോളിന്റെ ചെറുകഥാമാസികയിൽ സഹകരിച്ചായിരുന്നു തുടക്കം.
അവിടെ നിന്നാണ് 1948 ൽ ദീപിക പത്രാധി പസമിതിയിൽ എത്തുന്നത്. ദീപികയിൽ 26 വർഷം ജോലിനോക്കി. കോട്ടയത്തെ ദീപികയുടെ പഴയ കെട്ടിടത്തിന്റെ പാതയോരം ചേർന്നുള്ള ജാലകത്തിനരികിലിരുന്നു മുറുക്കിത്തുപ്പി തന്റെ സർഗാത്മകസഞ്ചാരം തുടർന്നു. മുട്ടത്തുവർക്കി ദീപികയിൽ ’ജിൻ’ എന്ന പേരിൽ ഒരു നർമ പംക്തിയും എഴുതിയിരുന്നു.
1953 ൽ പുറത്തിറങ്ങിയ ഇണപ്രാവുകൾ മുതൽ പാടാത്ത പൈങ്കിളി, കരകാണാക്കടൽ എന്നിവ ഉൾപ്പെടെ 83 നോവലുകൾ അദ്ദേഹം എഴുതി. മലയാളത്തിന് ആദ്യമായി ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡ് നേടിക്കൊടുത്ത പാടാത്ത പൈങ്കിളി തുടങ്ങി വേലി എന്ന നോവലിന്റെ പേരുമാറ്റിയ കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമ വരെ 30 ചലച്ചിത്രങ്ങൾ. നാടകങ്ങൾ, ചെറുകഥകൾ, കവിത, നർമലേഖനങ്ങൾ, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 132 കൃതികൾ രചിച്ചു.
താൻ വളർന്ന മലയോര പ്രദേശം, അതിനെ ചുറ്റിപ്പറ്റിയുള്ള കാർഷികജീവിതം, പള്ളി എന്നിവ ഉൾപ്പെടുന്ന പരിചിതമായ ഭൂമികയിൽ നിന്നുകൊണ്ടു കഥ പറഞ്ഞതുകൊണ്ടാണ് അദ്ദേഹം മലയാളത്തിലെ ജനപ്രിയ എഴുത്തുകാരനായി മാറിയത്. പ്രത്യേകിച്ചു സ്ത്രീകളുടെ ആരാധ്യനായ എഴുത്തുകാരനായി അദ്ദേഹം മാറി. ആകാശത്തുനിന്ന് അക്ഷരങ്ങൾ പെറുക്കി അവയെ താരകങ്ങളും ഇണപ്രാവുകളും പൈങ്കിളിയുമാക്കി സാധാരണക്കാരായ വായനക്കാരെ ആഹ്ളാദിപ്പിച്ചതിലൂടെയാണ് മലയാളത്തിലെ അനശ്വരനായ എഴുത്തുകാരനായി മുട്ടത്തുവർക്കി പ്രകീർത്തിക്കപ്പെടുന്നത്.
അഡ്വ. രതീദേവി, ഷിക്കാഗോ