കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും സ്പ്രിങ്ക്ളർ കമ്പനിക്കു കർശന ഉപാധികളോടെ കേരള ഹൈക്കോടതി അനുമതി നൽകി. രോഗികളിൽനിന്നു ശേഖരിച്ച വിവരങ്ങൾ ഡാറ്റ വിശകലനത്തിനായി കൈമാറുമ്പോൾ വ്യക്തികളെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്നു ഹൈക്കോടതി വിധിയിൽ പറയുന്നു. വിവരദാതാവിൽനിന്ന് അനുമതി വാങ്ങിയശേഷമേ ഡാറ്റകൾ കൈമാറാവൂ എന്നും വിശകലനത്തിനുശേഷം ഡാറ്റകൾ സർക്കാരിനു കമ്പനി തിരിച്ചുനൽകണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നുണ്ട്.
സ്വകാര്യതയ്ക്കുള്ള അവകാശം
രാജ്യത്തെ പൗരന്മാർക്കു സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട് എന്ന സുപ്രധാനമായ വിധി സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നടത്തിയത് 2017 ഓഗസ്റ്റ് 24 നാണ്. അതിനുശേഷം തുടർച്ചയായി 38 ദിവസത്തെ വാദത്തിനൊടുവിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാർ കേസിൽ സ്വകാര്യതയ്ക്കുള്ള പൗരന്റെ അവകാശത്തെ ശരിവയ്ക്കുകയും ചെയ്തിരുന്നു. ആധാർ കേസിൽ സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്ന ആധാർ നിയമത്തിലെ 57ാം വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി, ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ആധാർ വിവരങ്ങൾ നൽകാമെന്ന നിയമത്തിലെ 33 (2) വകുപ്പും റദ്ദാക്കുകയുണ്ടായി.
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പട്ടികയായ പാർട്ട് മൂന്ന് അനുച്ഛേദം 21ൽ പറഞ്ഞിരിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ തുടർച്ചയായി തന്നെയാണു സ്വകാര്യതയ്ക്കുള്ള അവകാശത്തെയും കാണുന്നത്. ജീവിക്കാനുള്ള അവകാശം എന്ന വാക്കുകൾക്കു പൂർണമായും അർഥവത്തായി ശ്രേഷ്ഠതയോടെയുള്ള ജീവിതം എന്നാണു സുപ്രീംകോടതി നൽകിയിരിക്കുന്ന വിശദീകരണം. പൂർണമായും അർഥവത്തായ ഒരു ജീവിതം ജീവിക്കണമെങ്കിൽ വ്യക്തിയുടെ ശരീരത്തിനും സ്വത്തിനും മാത്രമല്ല, വികാരങ്ങൾക്കും ബുദ്ധിക്കും ആത്മീയതയ്ക്കും വ്യക്തിത്വത്തിനുമെല്ലാം സുരക്ഷ ലഭിക്കണം. അതുകൊണ്ടാണു സ്വകാര്യതയ്ക്കുള്ള അവകാശം ഒരു പൗരന് അനിവാര്യമായും വേണമെന്ന് സുപ്രീംകോടതി അടിവരയിട്ടു പറയുന്നത് .
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉടൻതന്നെ സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട ചർച്ചകളും വ്യവഹാരങ്ങളും നിയമവൃത്തങ്ങളിലും കോടതികളിലും ആരംഭിച്ചിരുന്നു. എന്നാൽ, 1954 ലെ എം.പി. ശർമ കേസിലും 1963 ലെ ഖരക് സിംഗ് കേസിലും സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമല്ലെന്നായിരുന്നു സുപ്രീംകോടതി വിധിച്ചിരുന്നത്. 1954 ലെ എം.പി. ശർമ കേസിൽ സുപ്രീംകോടതി പറഞ്ഞത്, ഒരു നിയമനിർമാണ വ്യവസ്ഥയിൽ സാമൂഹിക സുരക്ഷയ്ക്കുവേണ്ടി ഭരണകൂടം വ്യക്തികളുടെ മേൽ നടത്തുന്ന അധികാരവും അന്വേഷണവും പിടിച്ചെടുക്കലുമെല്ലാം നിയമപരമാണെന്നും സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയാൽ അതു സാമൂഹിക സുരക്ഷക്കുവേണ്ടിയുള്ള രാഷ്ട്രത്തിന്റെ ഇടപെടലുകൾക്ക് തടസമാകും എന്നുമാണ്. അതുകൊണ്ടാണ് ഭരണഘടനാ ശില്പികൾ സ്വകാര്യതയ്ക്കുള്ള അവകാശം ഒഴിവാക്കിയതെന്നും ഈ അവകാശം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്നും 1954 ലെ എം.പി. ശർമ കേസിൽ സുപ്രീംകോടതി പറഞ്ഞു.
1964 ലെ ഖരക് സിംഗ് കേസിൽ സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്താത്തതിനാൽ അനുച്ഛേദം 21 ൽ പറയുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ചുവടുചേർത്തു പറയാൻ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതി അന്നു സ്വീകരിച്ച നിലപാട്. സാധ്യതാ കുറ്റവാളികളെ നിരീക്ഷിക്കാൻ ഉത്തർപ്രദേശ് പോലീസിനെ അധികാരപ്പെടുത്തുന്ന 236ാം ചട്ടം ചോദ്യംചെയ്തുകൊണ്ടുള്ള കേസിലായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമർശം. എന്നാൽ, ആറു പതിറ്റാണ്ടുകൾക്കിപ്പുറം ആധാർ കേസ് ആയപ്പോഴേക്കും രാജ്യത്തെ സാമൂഹിക- സാമ്പത്തിക- സാങ്കേതിക രംഗങ്ങളിലുണ്ടായ മാറ്റങ്ങൾ സുപ്രീംകോടതിയുടെ കാഴ്ച്ചപ്പാടുകളെയും മാറ്റിമറിച്ചു എന്നു സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിന്യായം വായിച്ചാൽ മനസിലാക്കാം. ചുവരുകൾക്കു പോലും കണ്ണുകളുണ്ടെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡിജിറ്റൽ യുഗത്തിലാണ് സ്വകാര്യതയ്ക്കുള്ള അവകാശം അലംഘനീയമാണ് എന്നു പ്രഖ്യാപിക്കുന്ന സുപ്രീംകോടതിവിധി ഉണ്ടായത് എന്നതു ശ്രദ്ധേയമാണ്.
പഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2018
വ്യക്തികളിൽനിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടു പഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ (PDP Bill ) 2018ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു. ബി.എൻ. ശ്രീകൃഷ്ണ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സർക്കാർ ബിൽ തയാറാക്കിയത്. ഈ ബില്ലിൽ വ്യക്തിവിവരങ്ങളെ മൂന്നായി തിരിക്കുന്നു. വ്യക്തി വിവരങ്ങൾ (Personal Data), നിർണായക വ്യക്തിവിവരങ്ങൾ (Sensitive Personal Data), അതിനിർണായക വ്യക്തിവിവരങ്ങൾ (Critical Personal Data). ഇതിൽ രണ്ടാംവിഭാഗമായ നിർണായക വ്യക്തിവിവരങ്ങൾ എന്ന വിഭാഗത്തിലാണ് വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബില്ലിലെ വ്യവസ്ഥകൾപ്രകാരം വ്യക്തികളിൽനിന്ന് ആരോഗ്യവിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുമുമ്പ് എന്താണ് ഇതിന്റെ ലക്ഷ്യമെന്നും എന്തിനുവേണ്ടി ഇത് ഉപയോഗിക്കുമെന്നും ബന്ധപ്പെട്ട വ്യക്തികളെ അറിയിച്ചിരിക്കണമെന്നു നിർദേശിച്ചിരിക്കുന്നു. പാർലമെന്റിൽ അവതരിപ്പിച്ച് ജെപിസിയുടെ പരിഗണനയ്ക്കുവിട്ട ബിൽ കൊണ്ടുവന്നപ്പോൾത്തന്നെ വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു. വ്യക്തിവിവരങ്ങൾ കൈവശപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന വകപ്പുകളുടെ പേരിലാണ് അന്ന് കോൺഗ്രസും സിപിഎമ്മും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ ബില്ലിനെതിരേ വലിയ വിമർശനം അഴിച്ചുവിട്ടത്.
ഒരു വ്യക്തിയിൽനിന്ന് വിവരശേഖരണം നടത്തുമ്പോൾ അയാളുടെ അനുവാദം വാങ്ങണമെന്ന് 2000 ലെ ഇൻഫർമേഷൻ ആക്ട് പ്രതിപാദിക്കുന്നുണ്ട്. സ്പ്രിങ്ക്ളർ കേസിൽ കേന്ദ്ര സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ നൽകിയ പ്രസ്താവനയിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാർ പറഞ്ഞത് വിദേശ കമ്പനിയുമായി വ്യക്തികളുടെ വിവരം കൈമാറുമ്പോൾ ഇന്ത്യൻ പൗരന്റെ അനുവാദം വാങ്ങിയിട്ടുണ്ടോ എന്നുറപ്പ് വരുത്തേണ്ടത് കരാറിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന്റെ ചുമതലയാണ് എന്നാണ്.
ഉയരുന്ന ചോദ്യങ്ങൾ
സ്പ്രിങ്ക്ളർ വിവാദം പുകഞ്ഞുതുടങ്ങിയതിനുശേഷം സ്പ്രിങ്ക്ളറുമായി ഉണ്ടാക്കിയ കരാർ എന്നവകാശപ്പെട്ട് സർക്കാർ പുറത്തുവിട്ട രേഖയിൽ എടുത്തുപറയുന്നതു വിവരങ്ങളുടെ മേൽ അന്തിമ തീരുമാനം പൗരനാണെന്നും വിവരങ്ങൾ ദുരുപയോഗം ചെയ്യില്ല എന്നുമാണ്. സ്വകാര്യതാ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പുനല്കി സ്പ്രിങ്ക്ളർ ജനറൽ കൗൺസൽ ഡാൻ ഹാലി എഴുതിയ കത്തും സർക്കാർ പുറത്തുവിടുകയുണ്ടായി. പക്ഷേ വിവാദം ആരംഭിച്ചതിനുശേഷമാണ് ഇങ്ങനെ ഒരു കരാർ ഉണ്ടാക്കിയത് എന്ന് പിന്നീട് ഐടി സെക്രട്ടറി എം. ശിവശങ്കർ സമ്മതിക്കുകയുണ്ടായി.
സ്പ്രിങ്ക്ളർ വിവാദം നിരവധി രാഷ്ട്രീയ- നിയമ വിഷയങ്ങൾ ഉയർത്തുന്നുണ്ടാവാം. പക്ഷേ അതിനും മുകളിലായി ഇത് ഉയർത്തുന്ന വലിയ ഒരു ധാർമിക പ്രശ്നമുണ്ട്. ഒരു വ്യക്തിയുടെ മുൻകൂട്ടിയുള്ള സമ്മതമോ അനുവാദമോ ഇല്ലാതെ അയാളുടെ വ്യക്തിപരവും ആരോഗ്യപരവുമായ വിവരങ്ങൾ ഒരു സ്വകാര്യ വിദേശ കമ്പനിക്ക് നൽകാൻ ഗവൺമെന്റിന് അധികാരമുണ്ടോ എന്നതാണത്. ഹൈക്കോടതി വിധിയിൽ ഇക്കാര്യങ്ങളും പരാമർശിച്ചിട്ടുണ്ട്. സ്വകാര്യത മൗലിക അവകാശമാണെന്നു പ്രഖ്യാപിക്കപ്പെട്ട ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നത് ആരും മറക്കാതിരിക്കട്ടെ.
സ്വകാര്യതയ്ക്കുള്ള അവകാശം
രാജ്യത്തെ പൗരന്മാർക്കു സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട് എന്ന സുപ്രധാനമായ വിധി സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നടത്തിയത് 2017 ഓഗസ്റ്റ് 24 നാണ്. അതിനുശേഷം തുടർച്ചയായി 38 ദിവസത്തെ വാദത്തിനൊടുവിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാർ കേസിൽ സ്വകാര്യതയ്ക്കുള്ള പൗരന്റെ അവകാശത്തെ ശരിവയ്ക്കുകയും ചെയ്തിരുന്നു. ആധാർ കേസിൽ സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്ന ആധാർ നിയമത്തിലെ 57ാം വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി, ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ആധാർ വിവരങ്ങൾ നൽകാമെന്ന നിയമത്തിലെ 33 (2) വകുപ്പും റദ്ദാക്കുകയുണ്ടായി.
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പട്ടികയായ പാർട്ട് മൂന്ന് അനുച്ഛേദം 21ൽ പറഞ്ഞിരിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ തുടർച്ചയായി തന്നെയാണു സ്വകാര്യതയ്ക്കുള്ള അവകാശത്തെയും കാണുന്നത്. ജീവിക്കാനുള്ള അവകാശം എന്ന വാക്കുകൾക്കു പൂർണമായും അർഥവത്തായി ശ്രേഷ്ഠതയോടെയുള്ള ജീവിതം എന്നാണു സുപ്രീംകോടതി നൽകിയിരിക്കുന്ന വിശദീകരണം. പൂർണമായും അർഥവത്തായ ഒരു ജീവിതം ജീവിക്കണമെങ്കിൽ വ്യക്തിയുടെ ശരീരത്തിനും സ്വത്തിനും മാത്രമല്ല, വികാരങ്ങൾക്കും ബുദ്ധിക്കും ആത്മീയതയ്ക്കും വ്യക്തിത്വത്തിനുമെല്ലാം സുരക്ഷ ലഭിക്കണം. അതുകൊണ്ടാണു സ്വകാര്യതയ്ക്കുള്ള അവകാശം ഒരു പൗരന് അനിവാര്യമായും വേണമെന്ന് സുപ്രീംകോടതി അടിവരയിട്ടു പറയുന്നത് .
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉടൻതന്നെ സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട ചർച്ചകളും വ്യവഹാരങ്ങളും നിയമവൃത്തങ്ങളിലും കോടതികളിലും ആരംഭിച്ചിരുന്നു. എന്നാൽ, 1954 ലെ എം.പി. ശർമ കേസിലും 1963 ലെ ഖരക് സിംഗ് കേസിലും സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമല്ലെന്നായിരുന്നു സുപ്രീംകോടതി വിധിച്ചിരുന്നത്. 1954 ലെ എം.പി. ശർമ കേസിൽ സുപ്രീംകോടതി പറഞ്ഞത്, ഒരു നിയമനിർമാണ വ്യവസ്ഥയിൽ സാമൂഹിക സുരക്ഷയ്ക്കുവേണ്ടി ഭരണകൂടം വ്യക്തികളുടെ മേൽ നടത്തുന്ന അധികാരവും അന്വേഷണവും പിടിച്ചെടുക്കലുമെല്ലാം നിയമപരമാണെന്നും സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയാൽ അതു സാമൂഹിക സുരക്ഷക്കുവേണ്ടിയുള്ള രാഷ്ട്രത്തിന്റെ ഇടപെടലുകൾക്ക് തടസമാകും എന്നുമാണ്. അതുകൊണ്ടാണ് ഭരണഘടനാ ശില്പികൾ സ്വകാര്യതയ്ക്കുള്ള അവകാശം ഒഴിവാക്കിയതെന്നും ഈ അവകാശം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്നും 1954 ലെ എം.പി. ശർമ കേസിൽ സുപ്രീംകോടതി പറഞ്ഞു.
1964 ലെ ഖരക് സിംഗ് കേസിൽ സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്താത്തതിനാൽ അനുച്ഛേദം 21 ൽ പറയുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ചുവടുചേർത്തു പറയാൻ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതി അന്നു സ്വീകരിച്ച നിലപാട്. സാധ്യതാ കുറ്റവാളികളെ നിരീക്ഷിക്കാൻ ഉത്തർപ്രദേശ് പോലീസിനെ അധികാരപ്പെടുത്തുന്ന 236ാം ചട്ടം ചോദ്യംചെയ്തുകൊണ്ടുള്ള കേസിലായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമർശം. എന്നാൽ, ആറു പതിറ്റാണ്ടുകൾക്കിപ്പുറം ആധാർ കേസ് ആയപ്പോഴേക്കും രാജ്യത്തെ സാമൂഹിക- സാമ്പത്തിക- സാങ്കേതിക രംഗങ്ങളിലുണ്ടായ മാറ്റങ്ങൾ സുപ്രീംകോടതിയുടെ കാഴ്ച്ചപ്പാടുകളെയും മാറ്റിമറിച്ചു എന്നു സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിന്യായം വായിച്ചാൽ മനസിലാക്കാം. ചുവരുകൾക്കു പോലും കണ്ണുകളുണ്ടെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡിജിറ്റൽ യുഗത്തിലാണ് സ്വകാര്യതയ്ക്കുള്ള അവകാശം അലംഘനീയമാണ് എന്നു പ്രഖ്യാപിക്കുന്ന സുപ്രീംകോടതിവിധി ഉണ്ടായത് എന്നതു ശ്രദ്ധേയമാണ്.
പഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2018
വ്യക്തികളിൽനിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടു പഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ (PDP Bill ) 2018ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു. ബി.എൻ. ശ്രീകൃഷ്ണ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സർക്കാർ ബിൽ തയാറാക്കിയത്. ഈ ബില്ലിൽ വ്യക്തിവിവരങ്ങളെ മൂന്നായി തിരിക്കുന്നു. വ്യക്തി വിവരങ്ങൾ (Personal Data), നിർണായക വ്യക്തിവിവരങ്ങൾ (Sensitive Personal Data), അതിനിർണായക വ്യക്തിവിവരങ്ങൾ (Critical Personal Data). ഇതിൽ രണ്ടാംവിഭാഗമായ നിർണായക വ്യക്തിവിവരങ്ങൾ എന്ന വിഭാഗത്തിലാണ് വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബില്ലിലെ വ്യവസ്ഥകൾപ്രകാരം വ്യക്തികളിൽനിന്ന് ആരോഗ്യവിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുമുമ്പ് എന്താണ് ഇതിന്റെ ലക്ഷ്യമെന്നും എന്തിനുവേണ്ടി ഇത് ഉപയോഗിക്കുമെന്നും ബന്ധപ്പെട്ട വ്യക്തികളെ അറിയിച്ചിരിക്കണമെന്നു നിർദേശിച്ചിരിക്കുന്നു. പാർലമെന്റിൽ അവതരിപ്പിച്ച് ജെപിസിയുടെ പരിഗണനയ്ക്കുവിട്ട ബിൽ കൊണ്ടുവന്നപ്പോൾത്തന്നെ വലിയ വിമർശനങ്ങൾക്കു കാരണമായിരുന്നു. വ്യക്തിവിവരങ്ങൾ കൈവശപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന വകപ്പുകളുടെ പേരിലാണ് അന്ന് കോൺഗ്രസും സിപിഎമ്മും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ ബില്ലിനെതിരേ വലിയ വിമർശനം അഴിച്ചുവിട്ടത്.
ഒരു വ്യക്തിയിൽനിന്ന് വിവരശേഖരണം നടത്തുമ്പോൾ അയാളുടെ അനുവാദം വാങ്ങണമെന്ന് 2000 ലെ ഇൻഫർമേഷൻ ആക്ട് പ്രതിപാദിക്കുന്നുണ്ട്. സ്പ്രിങ്ക്ളർ കേസിൽ കേന്ദ്ര സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ നൽകിയ പ്രസ്താവനയിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാർ പറഞ്ഞത് വിദേശ കമ്പനിയുമായി വ്യക്തികളുടെ വിവരം കൈമാറുമ്പോൾ ഇന്ത്യൻ പൗരന്റെ അനുവാദം വാങ്ങിയിട്ടുണ്ടോ എന്നുറപ്പ് വരുത്തേണ്ടത് കരാറിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന്റെ ചുമതലയാണ് എന്നാണ്.
ഉയരുന്ന ചോദ്യങ്ങൾ
സ്പ്രിങ്ക്ളർ വിവാദം പുകഞ്ഞുതുടങ്ങിയതിനുശേഷം സ്പ്രിങ്ക്ളറുമായി ഉണ്ടാക്കിയ കരാർ എന്നവകാശപ്പെട്ട് സർക്കാർ പുറത്തുവിട്ട രേഖയിൽ എടുത്തുപറയുന്നതു വിവരങ്ങളുടെ മേൽ അന്തിമ തീരുമാനം പൗരനാണെന്നും വിവരങ്ങൾ ദുരുപയോഗം ചെയ്യില്ല എന്നുമാണ്. സ്വകാര്യതാ മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പുനല്കി സ്പ്രിങ്ക്ളർ ജനറൽ കൗൺസൽ ഡാൻ ഹാലി എഴുതിയ കത്തും സർക്കാർ പുറത്തുവിടുകയുണ്ടായി. പക്ഷേ വിവാദം ആരംഭിച്ചതിനുശേഷമാണ് ഇങ്ങനെ ഒരു കരാർ ഉണ്ടാക്കിയത് എന്ന് പിന്നീട് ഐടി സെക്രട്ടറി എം. ശിവശങ്കർ സമ്മതിക്കുകയുണ്ടായി.
സ്പ്രിങ്ക്ളർ വിവാദം നിരവധി രാഷ്ട്രീയ- നിയമ വിഷയങ്ങൾ ഉയർത്തുന്നുണ്ടാവാം. പക്ഷേ അതിനും മുകളിലായി ഇത് ഉയർത്തുന്ന വലിയ ഒരു ധാർമിക പ്രശ്നമുണ്ട്. ഒരു വ്യക്തിയുടെ മുൻകൂട്ടിയുള്ള സമ്മതമോ അനുവാദമോ ഇല്ലാതെ അയാളുടെ വ്യക്തിപരവും ആരോഗ്യപരവുമായ വിവരങ്ങൾ ഒരു സ്വകാര്യ വിദേശ കമ്പനിക്ക് നൽകാൻ ഗവൺമെന്റിന് അധികാരമുണ്ടോ എന്നതാണത്. ഹൈക്കോടതി വിധിയിൽ ഇക്കാര്യങ്ങളും പരാമർശിച്ചിട്ടുണ്ട്. സ്വകാര്യത മൗലിക അവകാശമാണെന്നു പ്രഖ്യാപിക്കപ്പെട്ട ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നത് ആരും മറക്കാതിരിക്കട്ടെ.