കൊറോണക്കാലത്തെ ലോക്ക് ഡൗൺ തുടങ്ങി ഒരു മാസമാകുന്പോഴേക്ക് ജനങ്ങളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവൻ തീരാറായിരിക്കുന്നു. ""പണമില്ലാത്തവൻ പിണം'' എന്നും ""കാശേ താൻ കടവുളടാ'' എന്നുമെല്ലാം നാം കേട്ടിട്ടുണ്ട്. ""നയാ പൈസയില്ല, കൈയിലൊരു നയാ പൈസയില്ല; നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാ പൈസയില്ല'' എന്ന പഴയ പാട്ടും നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ, കാശിന്റെ രൂക്ഷമായ ക്ഷാമം അനുദിന ജീവിതത്തെയും ബിസിനസിനെയും കഠിനമായി ബാധിക്കുന്നത് നമ്മൾ നേരിട്ടനുഭവിക്കാൻ തുടങ്ങിയത് ഇപ്പോഴാണ്.
ഈയിടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ഒരു ഗവേഷകൻ കണ്ടെത്തിയത് ശരിയാണെങ്കിൽ ഇന്ത്യയിലെ 135 കോടി ജനങ്ങളിൽ 90 കോടിയുടെയും കൈവശമുണ്ടായിരുന്ന പണം തീർന്നുകഴിഞ്ഞു, ബാക്കിയുള്ള 45 കോടിയുടെ കൈവശമുണ്ടായിരുന്ന തുകയുടെ പകുതി മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളു.
മൂന്നു കൊല്ലം മുൻപ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ട് റദ്ദാക്കൽ ഓർമയുണ്ടല്ലോ. രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നടത്തിയ മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനമായിരുന്നല്ലോ അതും. അന്ന് പ്രചാരത്തിലിരുന്ന 17 ലക്ഷം കോടി രൂപയുടെ കറൻസി നോട്ടുകളിൽ 85 ശതമാനവും വെറും കടലാസ് കഷണങ്ങളായി മാറുന്നു എന്ന പ്രഖ്യാപനം.
നാം കഷ്ടപ്പെട്ട് സന്പാദിച്ച് ബാങ്കിൽ നിക്ഷേപിച്ചിരുന്ന നമ്മുടെ സ്വന്തം പണം പിൻവലിക്കാനായി അന്നു മണിക്കൂറുകൾ ക്യൂവിൽനിന്ന് വിഷമിച്ചപ്പോൾ അത്യാവശ്യ നേരത്ത് കാഷ് കൈവശമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കു മനസിലായി.
എല്ലാവരും ബുദ്ധിമുട്ടിൽ
ഇന്നു കോവിഡ് 19-ന്റെ സമൂഹവ്യാപനം തടയാൻവേണ്ടി സർക്കാരിന്റെ നിർദേശമനുസരിച്ച് കടകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഫാക്ടറികളുമെല്ലാം അടച്ചു. സർക്കാരാണെങ്കിൽ ബസും ട്രെയിനും പിൻവലിച്ചു. എല്ലാവരും വീട്ടിലിരിപ്പായതോടെ അന്നന്നു വേല ചെയ്ത് കൂലി വാങ്ങി ഭക്ഷണം കഴിച്ചവരെല്ലാം ബുദ്ധിമുട്ടിലായി. സന്പദ് വ്യവസ്ഥ നിശ്ചലമായതോടെ മറ്റു തൊഴിലുകൾ ചെയ്തിരുന്നവരും പ്രതിസന്ധിയിലേക്കു നീങ്ങുകയാണിപ്പോൾ.
ഏപ്രിൽ അവസാനമാകുന്പോഴേക്കും മിക്കവരുടെ കൈയിലും പണമില്ലാത്ത സ്ഥിതിയാകും. എല്ലാവരുടെയും കൈയിൽ പണം ഉടൻ എത്തിക്കാനുള്ള ഒരു "റീ മോണിറ്റൈസേഷനാ'ണ് സർക്കാർ ഇപ്പോൾ നടത്തേണ്ടത്. അന്നു നോട്ടുകൾ പിൻവലിച്ചു. ഇന്ന് ബാങ്കുകൾ, എടിഎം, ട്രഷറികൾ വഴിയായി എത്രയും വേഗം നോട്ടുകെട്ടുകൾ ജനത്തിന്റെ കൈയിലെത്തിക്കുക.
നോട്ട് നിരോധനവും ഡിജിറ്റലൈസേഷനുമെല്ലാം നടത്തിയെങ്കിലും ഇന്നും നമ്മുടെ സന്പദ് വ്യവസ്ഥയുടെ ഒരു നല്ല ഭാഗം കാഷ് അടിസ്ഥാനത്തിൽത്തന്നെയാണു പ്രവർത്തിക്കുന്നത്. അത്യാവശ്യനേരത്ത് പണം കൈയിലില്ലാതെ വരുന്പോൾ മനുഷ്യനു സ്വാഭിമാനം നിലനിറുത്താൻ കഴിയാതെ പോകുന്നു. ന്യായമായ കൂലിക്കുവേണ്ടി ശബ്ദമുയർത്താനും ജോലിസ്ഥലത്തെ മറ്റു പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടാനും അയാൾക്കു കഴിയാതെ പോകുന്നു.
വലിയ കന്പനികൾ പണം മുടക്കി ഉത്പന്നങ്ങൾ നിർമിച്ചു വിപണിയിലെത്തിക്കുന്പോൾ വില്പന നടക്കണമെങ്കിൽ ഉപഭോക്താക്കളുടെ കൈയിൽ പണം എത്തണം. അപ്പോൾ വ്യവസായ മേഖല രോഗശയ്യയിലാകാതിരിക്കാൻ ജനങ്ങൾക്കു പണം എത്തിച്ചുകൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടത്.
പഴയ പദ്ധതി
ജനങ്ങളുടെ കീശയിൽ പണമെത്തിക്കാൻ സർക്കാർ ഭാവനാസന്പന്നമായ പദ്ധതികൾ അവതരിപ്പിക്കണം. ധനകാര്യമന്ത്രി നിർമല സീതാരാമൻ 1.60 ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി കുറേദിവസം മുൻപു പ്രഖ്യാപിച്ചു. ജനങ്ങൾക്കു പണം എത്തിക്കാനുള്ള ഒരു പ്രധാന പദ്ധതി ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. പദ്ധതി പഴയതുതന്നെ. തെരഞ്ഞെടുപ്പിനു മുന്പ് കൊണ്ടുവന്ന പി.എം. കിസാൻ പദ്ധതിയുടെ കീഴിൽ ഇക്കൊല്ലം കൊടുക്കേണ്ട 6000 രൂപയുടെ ആദ്യ തവണ 2000 രൂപ ഇപ്പോൾ കൊടുക്കുന്നു. (ഇത് ഭൂമി ഉടമകളായ കർഷകർക്കു മാത്രം ലഭിക്കുന്ന സഹായമാണ്. ഭൂമിയില്ലാത്തവർക്ക് ഈ പദ്ധതിയിൽ ഇടമില്ല.)
തൊഴിലുറപ്പ് പദ്ധതിയിൽ നല്കുന്ന ദിവസക്കൂലി 22 രൂപ കണ്ട് ഉയർത്തുന്നത് ധനകാര്യമന്ത്രിയുടെ പദ്ധതിയുടെ മറ്റൊരു ഐറ്റം. വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാസം 500 രൂപ വീതം മൂന്നു മാസത്തേക്കു നല്കുന്നതും സൗജന്യ ഗ്യാസ് സപ്ലൈയും ഇതിൽ ഉൾപ്പെടുന്നു. 100 കോടി ജനങ്ങളുടെ കൈയിൽ പണമെത്തിക്കുക എന്ന വെല്ലുവിളി നേരിടാൻ ഈ പദ്ധതി അപര്യാപ്തം.
ഭാവനാസന്പന്നമായ പദ്ധതി വേണം
പാവപ്പെട്ട 12 കോടി കുടുംബങ്ങൾക്ക് (60 കോടി ജനങ്ങൾക്ക്) ജീവിതം വീണ്ടും തുടങ്ങാൻ കൂടുതൽ ഭാവനാസന്പന്നമായ പദ്ധതിയാണ് വേണ്ടത്. മുൻ ധനകാര്യമന്ത്രി പി. ചിദംബരവും മറ്റു ചിലരും ചേർന്ന് ഒരു പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. 12 കോടി കുടുംബങ്ങൾക്ക് മാസം തോറും 3000 രൂപ വീതം ആറു മാസത്തേക്ക് ബാങ്ക് അക്കൗണ്ട് മൂലം ലഭ്യമാക്കുക എന്ന നിർദേശം പരിഗണിക്കേണ്ടതാണ്. പി.എം കിസാൻ പദ്ധതിക്കുവേണ്ടി ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള 76,000 കോടി രൂപയും ഉൾപ്പെടെ ഈ പദ്ധതിക്ക് 2.20 ലക്ഷം കോടി രൂപ നീക്കി വയ്ക്കണം.
ഫുഡ് കോർപറേഷന്റെ കൈവശമുള്ള വൻ ധാന്യശേഖരത്തിൽനിന്നു മാസംതോറും 10 കിലോ ഗ്രാം വീതം അരി സൗജന്യമായി കൊടുക്കുന്നതും പ്രയോജനപ്രദം. ചെറുകിട ബിസിനസുകൾക്കും ചെറുകിയ വ്യവസായ സംരംഭങ്ങൾക്കും പ്രവർത്തന മൂലധന സഹായവും അത്യാവശ്യമാണ്. കൊറോണ ചികിത്സയ്ക്കും പരിശോധനയ്ക്കും മറ്റുമായി ഒരു തുക നീക്കിവയ്ക്കണം. തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി കൂടുതൽ തുക ലഭ്യമാക്കണം.
പണം എങ്ങനെ ലഭ്യമാക്കാം?
ഈ പദ്ധതികൾക്കെല്ലാം ആവശ്യമായ പണം എങ്ങനെ ലഭ്യമാക്കാം? വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്ന 30 ലക്ഷം കോടി രൂപയിൽ പത്തു ശതമാനമെങ്കിലും കുറയ്ക്കണം. എല്ലാ മേഖലകളിലും ചെലവു ചുരുക്കണം. എണ്ണ വിലയിൽ സംഭവിച്ചിട്ടുള്ള വൻ ഇടിവ് ബുദ്ധിപൂർവം ഉപയോഗപ്പെടുത്തിയാൽ ആ ഒരൊറ്റ വകുപ്പിൽനിന്നു തന്നെ നേട്ടം കൊയ്യാം. ധനകമ്മിയുടെ കാര്യത്തിൽ കടുംപിടിത്തം ഒഴിവാക്കി പ്രായോഗിക സമീപനം കൈക്കൊള്ളണം. പുതിയ മൂലധനച്ചെലവുകളും മാറ്റിവയ്ക്കാം.
നമ്മുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത ഭയങ്കരമായ ഈ അത്യാഹിതത്തെ ശക്തമായി നേരിടാൻ മനസുണ്ടെങ്കിൽ മാർഗം തെളിയും. ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും പദ്ധതികൾക്ക് ധന സ്രോതസ് കണ്ടെത്താൻ കഴിയും. മൂന്നു കൊല്ലം മുൻപ് ഡീമോണിറ്റൈസേഷൻ കൊണ്ടുവന്നു നമ്മെ തളർത്തിയ പ്രധാനമന്ത്രിക്ക് "റീമോണിറ്റൈസേഷൻ' കൊണ്ടുവന്ന് സന്പദ് വ്യവസ്ഥയ്ക്ക് വളർച്ച ഉറപ്പാക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നു. അദ്ദേഹം വെല്ലുവിളി ഏറ്റെടുക്കുമോ?
പി.സി. സിറിയക്
ഈയിടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ഒരു ഗവേഷകൻ കണ്ടെത്തിയത് ശരിയാണെങ്കിൽ ഇന്ത്യയിലെ 135 കോടി ജനങ്ങളിൽ 90 കോടിയുടെയും കൈവശമുണ്ടായിരുന്ന പണം തീർന്നുകഴിഞ്ഞു, ബാക്കിയുള്ള 45 കോടിയുടെ കൈവശമുണ്ടായിരുന്ന തുകയുടെ പകുതി മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളു.
മൂന്നു കൊല്ലം മുൻപ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ട് റദ്ദാക്കൽ ഓർമയുണ്ടല്ലോ. രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നടത്തിയ മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനമായിരുന്നല്ലോ അതും. അന്ന് പ്രചാരത്തിലിരുന്ന 17 ലക്ഷം കോടി രൂപയുടെ കറൻസി നോട്ടുകളിൽ 85 ശതമാനവും വെറും കടലാസ് കഷണങ്ങളായി മാറുന്നു എന്ന പ്രഖ്യാപനം.
നാം കഷ്ടപ്പെട്ട് സന്പാദിച്ച് ബാങ്കിൽ നിക്ഷേപിച്ചിരുന്ന നമ്മുടെ സ്വന്തം പണം പിൻവലിക്കാനായി അന്നു മണിക്കൂറുകൾ ക്യൂവിൽനിന്ന് വിഷമിച്ചപ്പോൾ അത്യാവശ്യ നേരത്ത് കാഷ് കൈവശമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കു മനസിലായി.
എല്ലാവരും ബുദ്ധിമുട്ടിൽ
ഇന്നു കോവിഡ് 19-ന്റെ സമൂഹവ്യാപനം തടയാൻവേണ്ടി സർക്കാരിന്റെ നിർദേശമനുസരിച്ച് കടകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഫാക്ടറികളുമെല്ലാം അടച്ചു. സർക്കാരാണെങ്കിൽ ബസും ട്രെയിനും പിൻവലിച്ചു. എല്ലാവരും വീട്ടിലിരിപ്പായതോടെ അന്നന്നു വേല ചെയ്ത് കൂലി വാങ്ങി ഭക്ഷണം കഴിച്ചവരെല്ലാം ബുദ്ധിമുട്ടിലായി. സന്പദ് വ്യവസ്ഥ നിശ്ചലമായതോടെ മറ്റു തൊഴിലുകൾ ചെയ്തിരുന്നവരും പ്രതിസന്ധിയിലേക്കു നീങ്ങുകയാണിപ്പോൾ.
ഏപ്രിൽ അവസാനമാകുന്പോഴേക്കും മിക്കവരുടെ കൈയിലും പണമില്ലാത്ത സ്ഥിതിയാകും. എല്ലാവരുടെയും കൈയിൽ പണം ഉടൻ എത്തിക്കാനുള്ള ഒരു "റീ മോണിറ്റൈസേഷനാ'ണ് സർക്കാർ ഇപ്പോൾ നടത്തേണ്ടത്. അന്നു നോട്ടുകൾ പിൻവലിച്ചു. ഇന്ന് ബാങ്കുകൾ, എടിഎം, ട്രഷറികൾ വഴിയായി എത്രയും വേഗം നോട്ടുകെട്ടുകൾ ജനത്തിന്റെ കൈയിലെത്തിക്കുക.
നോട്ട് നിരോധനവും ഡിജിറ്റലൈസേഷനുമെല്ലാം നടത്തിയെങ്കിലും ഇന്നും നമ്മുടെ സന്പദ് വ്യവസ്ഥയുടെ ഒരു നല്ല ഭാഗം കാഷ് അടിസ്ഥാനത്തിൽത്തന്നെയാണു പ്രവർത്തിക്കുന്നത്. അത്യാവശ്യനേരത്ത് പണം കൈയിലില്ലാതെ വരുന്പോൾ മനുഷ്യനു സ്വാഭിമാനം നിലനിറുത്താൻ കഴിയാതെ പോകുന്നു. ന്യായമായ കൂലിക്കുവേണ്ടി ശബ്ദമുയർത്താനും ജോലിസ്ഥലത്തെ മറ്റു പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടാനും അയാൾക്കു കഴിയാതെ പോകുന്നു.
വലിയ കന്പനികൾ പണം മുടക്കി ഉത്പന്നങ്ങൾ നിർമിച്ചു വിപണിയിലെത്തിക്കുന്പോൾ വില്പന നടക്കണമെങ്കിൽ ഉപഭോക്താക്കളുടെ കൈയിൽ പണം എത്തണം. അപ്പോൾ വ്യവസായ മേഖല രോഗശയ്യയിലാകാതിരിക്കാൻ ജനങ്ങൾക്കു പണം എത്തിച്ചുകൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടത്.
പഴയ പദ്ധതി
ജനങ്ങളുടെ കീശയിൽ പണമെത്തിക്കാൻ സർക്കാർ ഭാവനാസന്പന്നമായ പദ്ധതികൾ അവതരിപ്പിക്കണം. ധനകാര്യമന്ത്രി നിർമല സീതാരാമൻ 1.60 ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി കുറേദിവസം മുൻപു പ്രഖ്യാപിച്ചു. ജനങ്ങൾക്കു പണം എത്തിക്കാനുള്ള ഒരു പ്രധാന പദ്ധതി ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. പദ്ധതി പഴയതുതന്നെ. തെരഞ്ഞെടുപ്പിനു മുന്പ് കൊണ്ടുവന്ന പി.എം. കിസാൻ പദ്ധതിയുടെ കീഴിൽ ഇക്കൊല്ലം കൊടുക്കേണ്ട 6000 രൂപയുടെ ആദ്യ തവണ 2000 രൂപ ഇപ്പോൾ കൊടുക്കുന്നു. (ഇത് ഭൂമി ഉടമകളായ കർഷകർക്കു മാത്രം ലഭിക്കുന്ന സഹായമാണ്. ഭൂമിയില്ലാത്തവർക്ക് ഈ പദ്ധതിയിൽ ഇടമില്ല.)
തൊഴിലുറപ്പ് പദ്ധതിയിൽ നല്കുന്ന ദിവസക്കൂലി 22 രൂപ കണ്ട് ഉയർത്തുന്നത് ധനകാര്യമന്ത്രിയുടെ പദ്ധതിയുടെ മറ്റൊരു ഐറ്റം. വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാസം 500 രൂപ വീതം മൂന്നു മാസത്തേക്കു നല്കുന്നതും സൗജന്യ ഗ്യാസ് സപ്ലൈയും ഇതിൽ ഉൾപ്പെടുന്നു. 100 കോടി ജനങ്ങളുടെ കൈയിൽ പണമെത്തിക്കുക എന്ന വെല്ലുവിളി നേരിടാൻ ഈ പദ്ധതി അപര്യാപ്തം.
ഭാവനാസന്പന്നമായ പദ്ധതി വേണം
പാവപ്പെട്ട 12 കോടി കുടുംബങ്ങൾക്ക് (60 കോടി ജനങ്ങൾക്ക്) ജീവിതം വീണ്ടും തുടങ്ങാൻ കൂടുതൽ ഭാവനാസന്പന്നമായ പദ്ധതിയാണ് വേണ്ടത്. മുൻ ധനകാര്യമന്ത്രി പി. ചിദംബരവും മറ്റു ചിലരും ചേർന്ന് ഒരു പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. 12 കോടി കുടുംബങ്ങൾക്ക് മാസം തോറും 3000 രൂപ വീതം ആറു മാസത്തേക്ക് ബാങ്ക് അക്കൗണ്ട് മൂലം ലഭ്യമാക്കുക എന്ന നിർദേശം പരിഗണിക്കേണ്ടതാണ്. പി.എം കിസാൻ പദ്ധതിക്കുവേണ്ടി ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള 76,000 കോടി രൂപയും ഉൾപ്പെടെ ഈ പദ്ധതിക്ക് 2.20 ലക്ഷം കോടി രൂപ നീക്കി വയ്ക്കണം.
ഫുഡ് കോർപറേഷന്റെ കൈവശമുള്ള വൻ ധാന്യശേഖരത്തിൽനിന്നു മാസംതോറും 10 കിലോ ഗ്രാം വീതം അരി സൗജന്യമായി കൊടുക്കുന്നതും പ്രയോജനപ്രദം. ചെറുകിട ബിസിനസുകൾക്കും ചെറുകിയ വ്യവസായ സംരംഭങ്ങൾക്കും പ്രവർത്തന മൂലധന സഹായവും അത്യാവശ്യമാണ്. കൊറോണ ചികിത്സയ്ക്കും പരിശോധനയ്ക്കും മറ്റുമായി ഒരു തുക നീക്കിവയ്ക്കണം. തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി കൂടുതൽ തുക ലഭ്യമാക്കണം.
പണം എങ്ങനെ ലഭ്യമാക്കാം?
ഈ പദ്ധതികൾക്കെല്ലാം ആവശ്യമായ പണം എങ്ങനെ ലഭ്യമാക്കാം? വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്ന 30 ലക്ഷം കോടി രൂപയിൽ പത്തു ശതമാനമെങ്കിലും കുറയ്ക്കണം. എല്ലാ മേഖലകളിലും ചെലവു ചുരുക്കണം. എണ്ണ വിലയിൽ സംഭവിച്ചിട്ടുള്ള വൻ ഇടിവ് ബുദ്ധിപൂർവം ഉപയോഗപ്പെടുത്തിയാൽ ആ ഒരൊറ്റ വകുപ്പിൽനിന്നു തന്നെ നേട്ടം കൊയ്യാം. ധനകമ്മിയുടെ കാര്യത്തിൽ കടുംപിടിത്തം ഒഴിവാക്കി പ്രായോഗിക സമീപനം കൈക്കൊള്ളണം. പുതിയ മൂലധനച്ചെലവുകളും മാറ്റിവയ്ക്കാം.
നമ്മുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത ഭയങ്കരമായ ഈ അത്യാഹിതത്തെ ശക്തമായി നേരിടാൻ മനസുണ്ടെങ്കിൽ മാർഗം തെളിയും. ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും പദ്ധതികൾക്ക് ധന സ്രോതസ് കണ്ടെത്താൻ കഴിയും. മൂന്നു കൊല്ലം മുൻപ് ഡീമോണിറ്റൈസേഷൻ കൊണ്ടുവന്നു നമ്മെ തളർത്തിയ പ്രധാനമന്ത്രിക്ക് "റീമോണിറ്റൈസേഷൻ' കൊണ്ടുവന്ന് സന്പദ് വ്യവസ്ഥയ്ക്ക് വളർച്ച ഉറപ്പാക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നു. അദ്ദേഹം വെല്ലുവിളി ഏറ്റെടുക്കുമോ?
പി.സി. സിറിയക്