+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേണ്ടത് ഇച്ഛാശക്തി മാത്രം

ജനക്ഷേമ തത്പരനായ ഏതൊരു ഭരണാധികാരിക്കും ഇച്ഛാശക്തിയുണ്ടെങ്കിൽ മദ്യനിരോധനം നടപ്പാക്കാൻ കഴിയുമെന്
വേണ്ടത് ഇച്ഛാശക്തി മാത്രം
ജനക്ഷേമ തത്പരനായ ഏതൊരു ഭരണാധികാരിക്കും ഇച്ഛാശക്തിയുണ്ടെങ്കിൽ മദ്യനിരോധനം നടപ്പാക്കാൻ കഴിയുമെന്നാണ് ബിഹാറിന്‍റെ അനുഭവം തെളിയിക്കുന്നത്. ശക്തമായ നിയമം നിർമിച്ച് കർക്കശമായി നടപ്പാക്കിയതുവഴിയാണ് ബിഹാറിൽ മദ്യനിരോധനം സാധ്യമാക്കാൻ നിതീഷ് കുമാർ സർക്കാരിനായത്. കഴിഞ്ഞ നാലുവർഷത്തിനിടെ മദ്യനിരോധന നിയമം ലംഘിച്ചതിന് 1.58 ലക്ഷം കേസുകളാണ് ബിഹാറിൽ രജിസ്റ്റർ ചെയ്തത്. 2.12 ലക്ഷം പേരെ അറസ്റ്റ് ചെയ്തു.

700 കോടിയോളം രൂപ വിലവരുന്ന 78.79 ലക്ഷം ലിറ്റർ മദ്യം പിടിച്ചെടുത്തു നശിപ്പിച്ചു. 27,000 വാഹനങ്ങളും നാനൂറിലധികം കെട്ടിടങ്ങളും കണ്ടുകെട്ടി. നിയമലംഘനത്തിനു കൂട്ടുനിന്ന 454 പോലീസുകാരെ സസ്പെൻഡു ചെയ്തു. ഇതിൽ 73 പേരെ കുറ്റം തെളിഞ്ഞതിനെത്തുടർന്നു സേനയിൽനിന്നു പുറത്താക്കി. ഇത്തരം അതിസാഹസികമായ നിലപാടുകളിലൂടെയാണ് നിതീഷ് കുമാർ മദ്യനിരോധനം തുടരുന്നത്. അതിനിടെ സഖ്യകക്ഷികളുടെ എതിർപ്പും മറികടന്നു.

വിചിത്രമാകുന്ന കേരളമോഡൽ

മദ്യത്തിനെതിരേ പരസ്യങ്ങൾ ചെയ്തു ബോധവത്കരിക്കുകയും യഥേഷ്ടം മദ്യം ഒഴുക്കുകയും ചെയ്യുന്ന കേരളത്തിന്‍റെ മദ്യനയം വിചിത്രമാവുകയാണ്. മദ്യാസക്തിയുള്ളവർക്കു മദ്യം മരുന്നായി നൽകണമെന്ന വാദവുമായി ലോക്ക് ഡൗണിൽ രംഗത്തുവന്ന ഒരു സർക്കാരിൽനിന്ന് ഇതിൽക്കൂടുതൽ പ്രതീക്ഷിക്കാനും കഴിയില്ല. സർക്കാരിന്‍റെ ഈ അധാർമിക നിലപാടിനെ ചെറുത്തുതോൽപ്പിച്ചത് ഇവിടുത്തെ ഡോക്ടർമാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഈ കൊറോണക്കാലത്തും പുതിയ ബാറുകൾ അനുവദിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആരോപണത്തെ എങ്ങനെ തള്ളിക്കളയാനാകും?

സംസ്ഥാനത്ത് മദ്യം നിരോധിച്ചാൽ വരുമാനനഷ്ടം ഉണ്ടാകില്ലെന്ന് ബിഹാറിന്‍റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മുഖ്യമന്ത്രി പറയുന്നതുപോലുള്ള സാമൂഹ്യപ്രശ്നം ഉണ്ടെങ്കിൽ‌ കേരളത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നു? മദ്യംകിട്ടാത്തതുമൂലം മദ്യാസക്തിയുള്ളവർ ജീവനൊടുക്കുമെന്ന വാദം നിരർഥകമായി മാറി. ലോക്ക് ഡൗണിന്‍റെ ആദ്യ ആഴ്ചയുണ്ടായ ഏതാനും ആത്മഹത്യകൾ മദ്യലഭ്യതക്കുറവിന്‍റെ പട്ടികയിൽ പെടുത്തിയെങ്കിലും അതിനു തുടർച്ചയുണ്ടായില്ല. ഒരുപക്ഷേ അമിതമായി മദ്യംകഴിച്ചും മദ്യപിച്ച ഉന്മാദത്തിൽ ജീവനൊടുക്കിയും നഷ്ടപ്പെട്ടിരുന്ന മനുഷ്യ ജീവനുകളേക്കാൾ എത്രയോ കുറവാണ് മദ്യംകിട്ടാതെ മരിച്ചു എന്നുപറയുന്നവരുടെ എണ്ണം.

ഇപ്പോൾ മദ്യലഭ്യത ഇല്ലാതായിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഇനിയും മദ്യാസക്തിയുള്ളവർ മരിക്കാനുള്ള വിദൂരസാധ്യതപോലുമില്ല. തന്നെയുമല്ല ഡി-അഡിക്‌ഷൻ സെന്‍ററുകളിലും കൗൺസലിംഗ് കേന്ദ്രങ്ങളിലും ധാരാളംപേർ എത്തിച്ചേർന്നു. ഇവരിൽ നല്ലൊരു ശതമാനവും മദ്യത്തോടു വിടപറയാൻ സാധ്യത ഏറെയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

അഭയകേന്ദ്രങ്ങൾ സമാധാനപരം

മദ്യാസക്തിയുള്ളവർ മരിക്കുമെന്ന വാദം ശരിയായിരുന്നെങ്കിൽ കേരളത്തിൽ അതൊരു ദുരന്തമായി മാറിയേനെ. സംസ്ഥാനത്തെ പട്ടണങ്ങളിൽ അലഞ്ഞുതിരിഞ്ഞും തെരുവോരങ്ങളിൽ അന്തിയുറങ്ങിയും കഴിഞ്ഞിരുന്നവരിൽ മഹാഭൂരിപക്ഷവും അമിത മദ്യപാനികളാണ് എന്നത് ഏവരും അംഗീകരിക്കും. ഇത്തരത്തിലുള്ളവരെ കഴിഞ്ഞ ഒരുമാസമായി താത്കാലിക അഭയകേന്ദ്രങ്ങളിലാണ് പാർപ്പിക്കുന്നത്. ഒരുതരത്തിലുള്ള ലഹരി വസ്തുക്കളും ഇവർക്കു ലഭ്യമല്ല.

കണ്ണൂരിൽ മാത്രം നാല് അഭയകേന്ദ്രങ്ങളിലായി ഇരുന്നൂറോളംപേരുണ്ട്. സംസ്ഥാനത്താകെ നാലായിരത്തോളം പേരെങ്കിലും ഉണ്ടാകുമെന്നു കണക്കാക്കാം. വ്യാപകമായ അസ്വസ്ഥതകളോ മരണങ്ങളോ ഒന്നും ഇവരിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തലശേരിയിലെ അഭയകേന്ദ്രത്തിൽ തലശേരി അതിരൂപത സോഷ്യൽസർവീസ് സൊസൈറ്റി ഇവർക്ക് കുടനിർമാണത്തിൽ പരിശീലനം നൽകുകയും ചെയ്തു. ഇതോടെ പലരും കുട നിർമിച്ച് പണമുണ്ടാക്കുന്നു. സമൂഹ അടുക്കളയിൽനിന്ന് എത്തിച്ചു നൽകുന്ന ഭക്ഷണം കഴിച്ച് ഇവർ സമാധാനമായി കഴിയുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

വ്യാജമദ്യം

മദ്യം നിരോധിച്ചാൽ നാടുമുഴുവൻ വ്യാജമദ്യം ഒഴുകുമെന്നും വിഷമദ്യം കഴിച്ച് ആളുകൾ മരിക്കുമെന്നുമാണ് മറ്റൊരു പ്രചാരണം. കേരളത്തിൽ ഇതുവരെയുണ്ടായ വ്യാജമദ്യദുരന്തങ്ങളൊന്നും മദ്യനിരോധനത്തിന്‍റെ ഫലമായുണ്ടായവയല്ല. ഇപ്പോൾ വ്യാജച്ചാരായം പിടികൂടുന്ന വാർത്തകൾ ധാരാളമായി വരുന്നുണ്ട്. അതിനുകാരണം സമൂഹത്തിന്‍റെ മൊത്തംശ്രദ്ധ കോവിഡ് പ്രതിരോധത്തിലായിരിക്കുന്നു എന്നതാണ്. കുടുംബശ്രീ, യുവജനസംഘടനകൾ, പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം പോലീസിനും എക്സൈസിനും ഒപ്പം അണിനിരന്നാൽ കേരളത്തിൽ വ്യാജച്ചാരായ നിർമാണമോ വിതരണമോ സാധ്യമല്ലെന്നത് പകൽപോലെ വ്യക്തമാണ്. മറ്റു ലഹരി വസ്തുക്കളുടെ വ്യാപനവും തടയാൻ ഇതുവഴി സാധിക്കും. മദ്യം നിരോധിച്ചിട്ടു ബോധവത്കരണവുമായി സർക്കാർ ഇറങ്ങിയാൽ സമൂഹം ഒപ്പമുണ്ടാകും.

മാതൃകയായി ബിഹാർ മോഡൽ

2005ൽ ബിഹാറിൽ അധികാരത്തിലെത്തിയ നിതീഷ് കുമാർ പത്തുവർഷത്തെ തുടർഭരണത്തിലൂടെ മദ്യനയം ഉദാരമാക്കി സംസ്ഥാനത്തെങ്ങും മദ്യം സുലഭമാക്കി. എന്നാൽ, 2015ലെ മൂന്നാമൂഴത്തിൽ അദ്ദേഹത്തിനുണ്ടായ വീണ്ടുവിചാരമാണ് 2016 ഏപ്രിലിൽ ബിഹാറിൽ നിലവിൽവന്ന സമ്പൂർണ മദ്യനിരോധനം. കടുത്ത വെല്ലുവിളികളെയെല്ലാം ധീരമായി നേരിട്ടാണ് ബിഹാർ മദ്യത്തെ പ്രതിരോധിക്കുന്നത്.

2010-11ലെ വാർഷിക ആരോഗ്യ സർവേ അനുസരിച്ച് സംസ്ഥാനത്തെ 9.5 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നവരായിരുന്നു. അതായത് 2011ലെ സെൻസസ് അനുസരിച്ച് 44 ലക്ഷം പേരായിരുന്നു മദ്യഉപഭോക്താക്കൾ. 2016 ആയപ്പോഴേക്കും മദ്യപരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായി. കുടുംബങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും ഒഴിയാബാധയായി. ഇത്തരം ദുരിതങ്ങൾ ഇനിയും കണ്ടില്ലെന്നു നടിച്ചാൽ ജനദ്രോഹിയായ ഭരണാധികാരിയായി താൻ മുദ്രകുത്തപ്പെടുമെന്ന തിരിച്ചറിവായിരുന്നു നിതീഷിനെ മദ്യനിരോധനത്തിനു പ്രേരിപ്പിച്ചത്.

കൂടുന്ന വരുമാനം

മദ്യനിരോധനം ഏർപ്പെടുത്തി നാലാംവർഷം സംസ്ഥാനത്തിന്‍റെ സ്വന്തം നികുതിവരുമാനം ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയരുന്ന കാഴ്ചയാണ് ബിഹാറിൽ കാണുന്നത്. 2019-20ൽ 33,800 കോടി രൂപയായിരുന്നു ബജറ്റിൽ പ്രതീഷിച്ചിരുന്നതെങ്കിൽ 34,100 കോടിരൂപയായാണ് 2020-21 ബജറ്റിൽ പുതുക്കി നിശ്ചയിച്ചത്. മദ്യനിരോധനം ഏർപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന് മദ്യത്തിൽനിന്നുള്ള വരുമാനം അയ്യായിരം കോടി രൂപയോളമായിരുന്നു. ഇതുവേണ്ടെന്നുവച്ചാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്. വിമർശകരുടെ കണക്കുകൂട്ടൽപോലെ മദ്യനിരോധനത്തിന്‍റെ ആദ്യവർഷം സംസ്ഥാനത്തിന്‍റെ നികുതിവരുമാനത്തിൽ 1,707 കോടി രൂപയുടെ കുറവുണ്ടായി. എന്നാൽ, ഇപ്പോൾ സംസ്ഥാനത്തിന്‍റെ നികുതിവരുമാനം വർധിക്കുകയാണ്. വിനോദനികുതി വരുമാനത്തിൽ 29 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

സാരി വിൽപ്പന കൂടി

മദ്യനിരോധനത്തിനു ശേഷം സംസ്ഥാനത്ത് വില കൂടിയ സാരികളുടെ വിൽപനയിൽ 1715 ശതമാനം വർധനയാണ് ഉണ്ടായത്. മദ്യനിരോധനത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചു പഠനം നടത്തിയ ഡെവലപ്മെന്‍റ് മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വസ്ത്രങ്ങളുടെ വിൽപനയിൽ 910 ശതമാനമാണ് വർധനയുണ്ടായത്. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന 46 ശതമാനം കൂടി. പാലും തേനും പാൽക്കട്ടിയും ലസ്സിയുമെല്ലാം വിൽപ്പനയിൽ വർധന രേഖപ്പെടുത്തുന്നതായി ഡെവലപ്മെന്‍റ് മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


കാറുകളുടെ വിൽപ്പന 30 ശതമാനവും ട്രാക്ടറുകളുടേത് 29 ശ തമാനവും ടു വീലറുകളുടേയും ഓട്ടോറിക്ഷകളുടേയും വിൽപ്പന 32 ശതമാനവുമാണ് കൂടിയത്. കുറ്റകൃത്യങ്ങളുടെ നിരക്കുകൾ കുത്തനെ കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. തട്ടിക്കൊണ്ടുപോകൽ 66.6 ശതമാനവും കൊലപാതകങ്ങൾ 28.3 ശതമാനവും കൊള്ളയടിക്കൽ 22.8 ശതമാനവും കുറഞ്ഞു.

ടൂറിസവും കുതിച്ചു

മദ്യവിൽപ്പനയ്ക്ക് ഒത്താശ ചെയ്യുന്നവരുടെ പ്രധാനവാദം ടൂറിസം മേഖലയുടെ നിലനിൽപ്പുതന്നെ മദ്യത്തെ ആശ്രയിച്ചാണ് എന്നതാണ്. എന്നാൽ, ബിഹാറിന്‍റെ അനുഭവം മറിച്ചാണെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 2005ൽ 69.43 ലക്ഷം ടൂറിസ്റ്റുകളായിരുന്നു സംസ്ഥാനത്തെത്തിയത്. 2015ൽ 9.23 വിദേശ ടൂറിസ്റ്റുകളടക്കം 2.89 കോടി വിനോദസഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചു. മദ്യനിരോധനം നടപ്പാക്കി മൂന്നു വർഷം കഴിഞ്ഞ 2019ൽ 3.51 കോടി വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്. ഇതിൽ 10.93 ലക്ഷം വിദേശ ടൂറിസ്റ്റുകളും ഉൾപ്പെടുന്നു. ടൂറിസം രംഗത്ത് റിക്കാർഡ് കുതിപ്പാണ് കഴിഞ്ഞവർഷം ഉണ്ടായത്. കഴിഞ്ഞ നാലുവർഷത്തിനിടെ 62 ലക്ഷമാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വർധന. 21 ശതമാനം വാർഷിക വളർച്ചയാണ് ടൂറിസം മേഖലയിലുണ്ടായത്.

രാജ്യം ഒന്നിക്കണം

മദ്യം സംസ്ഥാന വിഷയമായതിനാൽ സംസ്ഥാന സർക്കാരുകൾക്കാണു മദ്യനിരോധനം നടപ്പാക്കാൻ കഴിയുക. എന്നാൽ, ബിഹാറിന്‍റെ അനുഭവത്തിൽ അയൽ സംസ്ഥാനങ്ങൾകൂടി മദ്യനിരോധനം നടപ്പാക്കിയിരുന്നെങ്കിൽ പ്രതിസന്ധികൾ ഏറെ ലഘൂകരിക്കപ്പെടുമായിരുന്നു. ഇപ്പോൾ ലോക്ക് ഡൗൺപോലെ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിലകൊള്ളുന്ന സാഹചര്യം മദ്യനിരോധനത്തിന്‍റെ കാര്യത്തിലും ഉണ്ടാകുകയാണു വേണ്ടത്.

രാജ്യത്തെ കോടിക്കണക്കിനു യുവജനങ്ങളുടെ ആരോഗ്യവും പ്രവർത്തനശേഷിയുമാണ് മദ്യത്തിനടിപ്പെട്ടു നഷ്ടമാകുന്നത്. ഇതേക്കുറിച്ചുള്ള ആധികാരിക പഠനറിപ്പോർട്ടുകൾ അംഗീകരിച്ചു നടപടികളെടുക്കാൻ സർക്കാർ തയാറായാൽ മദ്യനിരോധനത്തിന് എതിരുനിൽക്കാനാവില്ല. മനുഷ്യജീവനാണ് എല്ലാറ്റിലും വലുതെന്ന പാഠം ഓർമിപ്പിച്ച കൊറോണക്കാലം മദ്യത്തിനെതിരായ പോരാട്ടത്തിനുകൂടി അവസരമാക്കുകയാണ് വേണ്ടത്.

അതിനാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം. സമ്പൂർണ മദ്യനിരോധനം നടപ്പായാൽ മാറുന്ന ലോകക്രമത്തിൽ ഇന്ത്യയുടെ സാധ്യതകൾ പതിന്മടങ്ങു വർധിക്കും.

(അവസാനിച്ചു)

മദ്യനിരോധനത്തിനു സുവർണാവസരം-02 / സി.കെ. കുര്യാച്ചൻ