മനുഷ്യന്റെ ആരോഗ്യം ശാരീരികവും മാനസികവും ആത്മീയവുമായ സുസ്ഥിതിയാണ് എന്നുള്ളത് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ആരോഗ്യമേനിയിലെ ആരോഗ്യ മനസ് (Healthy Mind in a Healthy Body) എന്നു സാമാന്യരീതിയിൽ പറഞ്ഞുവയ്ക്കുന്പോഴും മനുഷ്യമനസിന്റെയും ശരീരത്തിന്റെയും അരോഗ്യാവസ്ഥയെ ഒരു വലിയ പരിധിവരെ സ്വാധീനിക്കുകയും പരിപോഷിപ്പിക്കുകയും സംതുലിതമായി സംരക്ഷിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ ആത്മീയതയാണ് എന്നുള്ളത് വിസ്മരിക്കപ്പെടരുതാത്ത മറ്റൊരു വസ്തുതയാണ്. മനുഷ്യൻ സ്വതസിദ്ധമായി ആത്മീയതയിലേയ്ക്കു ചായ്വുള്ളവനാണ്. ശരീരം (Body), മനസ് (Mind) എന്നിവയോടൊപ്പം ആത്മാവ് ((Soul) എന്നൊരു ഘടകഭാഗം കൂടി അവന്റെ അസ്തിത്വത്തിനുണ്ട്. അങ്ങനെവരുന്പോൾ Ä Healthy Mind in a Healthy Body of a Healthy Soul എന്നതാണ് കൂടുതൽ വാസ്തവികം.
ഭൗതികപുരോഗതിയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്പോഴും മാനവരാശിയുടെ സിംഹഭാഗവും ഇന്നും ആത്മീയമായവയ്ക്കുവേണ്ടി ദാഹിക്കുന്നത് അതുകൊണ്ടുതന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം മനസിന്റെ ആരോഗ്യമാണ്. മനസിന്റെ ആരോഗ്യം അതിന്റെ സംതുലിതാവസ്ഥയാണ്. അതിനു സമാധാനം ആവശ്യമാണ്. മനുഷ്യന്റെ ആത്മീയതയാണ് ആത്യന്തികമായി അവനു സമാധാനം സമ്മാനിക്കുന്നത്. അപ്പോൾ ആത്മീയമായവയെ മാറ്റിനിർത്തിക്കൊണ്ടുള്ള ജീവിതം അനാരോഗ്യകരവും ആപത്കരവുമാണ്.
ലോകം ഏതാണ്ടു മുഴുവനും കോവിഡ്-19 എന്ന പകർച്ചവ്യാധിയുടെ പേരിൽ ലോക്ക് ഡൗണ്‍ ആഴ്ചകളിലൂടെ കടന്നുപോവുകയാണല്ലോ. വിജനമായ വഴികൾ, നിശ്ചലമായ നിർമാണമേഖലകൾ, അടഞ്ഞുകിടക്കുന്ന ദൈവാലയങ്ങൾ തുടങ്ങി ജനരാശിയൊന്നടങ്കം ജയിലിൽ അടയ്പ്പെട്ട അവസ്ഥ. ഒന്നിനും സമയം തികയാതിരുന്നവർ സമയം തള്ളിനീക്കാൻ തത്രപ്പെടുന്ന സ്ഥിതിവിശേഷം. ഒരു പക്ഷേ, കടന്നുവന്ന നൂറ്റാണ്ടുകളിലെ കന്നിയനുഭവം! ഏതൊരു മതവിശ്വാസിയും ഈ കാലഘട്ടത്തിൽ ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട്: അടച്ചിട്ട വീട് ശാരീരികമായ സുരക്ഷ മാത്രമേ നല്‍കുന്നുള്ളൂ. കഴിക്കുന്ന ആഹാരത്തിനു ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമേ സംരക്ഷിക്കാനാവൂ. എന്നാൽ, ദേഹവും ദേഹിയുമൊക്കെ കടന്നുപോകുന്ന ആത്മീയതയുടെ ഒരു മാനം മനുഷ്യനുണ്ട്.
ആത്മാവിന്റെ സംരക്ഷണം അവന്റെ ആത്മീയതയ്ക്കു മാത്രമേ ഉറപ്പുവരുത്താൻ സാധിക്കൂ. അധികാരികൾ ആവശ്യപ്പെടുന്ന നിയന്ത്രണങ്ങൾ അനുസരിക്കുന്നത് പകർച്ചവ്യാധികളുടെ അതിപ്രസരണത്തെ തടയാൻ ആവശ്യമാണ്. എന്നാൽ, അവയൊക്കെ അനുസരിച്ച് അടച്ചിട്ട വീടുകൾക്കുള്ളിൽ ആത്മാവിന്റെ ആഹാരങ്ങളായ കൂദാശകളും ജപപൂജകളും നിസ്കാരകർമങ്ങളുമൊന്നുമില്ലാതെ കഴിയുന്പോൾ വിശ്വാസജീവിതം വെന്റിലേറ്ററിൽ കിടക്കാൻ ഇടയാകാതെ സൂക്ഷിക്കേണ്ടത് ഓരോത്തരുടേയും കടമയാണ്.
ശാരീരികമായ അതിജീവനത്തിനുള്ള വക വീട്ടുവാതില്ക്കൽ എത്തിക്കാനുള്ള സംവിധാനങ്ങൾ സർക്കാരും സന്നദ്ധസംഘങ്ങളുമൊക്കെ ഏർപ്പെടുത്തുന്നതു വളരെ അഭിനന്ദനാർഹമായ കാര്യം തന്നെ. അതോടൊപ്പംതന്നെ മനുഷ്യരുടെ ആത്മീയമായ അതിജീവനത്തെ ഗൗനിക്കാനും അതിനാവശ്യമായ നടപടികൾ സ്വീകരിക്കാനുമുള്ള താത്പര്യവും വേണം. "ദൈവവിശ്വാസം ഇല്ലേലെന്താ? പള്ളിയിൽ പോക്കും കൂദാശകളും ആരാധനകളും ഇല്ലേലെന്താ? മാനമിടിഞ്ഞുവീഴുന്നൊന്നുമില്ലല്ലോ?' എന്നുള്ളതും സമാനവുമായ ചോദ്യങ്ങളും ചിന്താഗതികളും വിശ്വാസികളിൽ ജനിപ്പിക്കാനും അതുവഴി ആത്മീയതയുടെ ആവശ്യകതയിൽനിന്ന് അവരെ ക്രമേണ അകറ്റാനുമൊക്കെ ലോക്ക് ഡൗണ്‍ സ്ഥിതിവിശേഷത്തെ ദുരുപയോഗിക്കുന്നവരുണ്ടെങ്കിൽ അത്തരം തത്പരകക്ഷികളുടെയും മതവിരോധികളുടെയും ദൈവദ്വേഷികളുടെയുമൊക്കെ നിഗൂഢനീക്കങ്ങളെ വിശ്വാസീസമൂഹം വിവേചിച്ചറിയേണ്ടതുണ്ട്.
ഏതു മതത്തിലായാലും വിശ്വാസത്തിനു വ്യക്തിപരവും സാമൂഹികവും ആഘോഷപരവുമായ തലങ്ങളുണ്ട്. ഒരാളുടെ വിശ്വാസം അടിസ്ഥാനപരമായി അയാളുടെ വ്യക്തിപരമായ കാര്യമാണെങ്കിലും സാമൂഹികവും ആഘോഷപരവുമായ തലങ്ങളിലൂടെയാണ് അത് വളരുന്നതും വേരുറയ്ക്കുന്നതും. "ഞാൻ വിശ്വസിക്കുന്നു' എന്ന ബോധ്യത്തിനു കൂടൂതൽ അർഥവും സ്ഥിരതയും കൈവരുന്നത് "ഞങ്ങൾ വിശ്വസിക്കുന്നു' എന്ന ഒരു സമൂഹബോധ്യത്തിന്റെ ഭാഗമാകുന്പോഴാണ്. ഒരു സമൂഹത്തിന്റെ വിശ്വാസാവബോധങ്ങൾ തീർച്ചയായും ആഘോഷിക്കപ്പെടുകയും പങ്കുവയ്പ്പെടുകയും ചെയ്യേണ്ടവ തന്നെ.
വിശ്വാസം പ്രഘോഷിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമായ ഒന്നാണ്. വിശ്വാസികളുടെ കൂടിവരവും കൂട്ടായ്മയും ആഘോഷങ്ങളുമൊന്നുമില്ലാതെ നാമമാത്രമായി കടന്നുപോകുന്ന പല വിശുദ്ധ ആചരണങ്ങളും ലോക്ക് ഡൗണ്‍ കാലത്തുണ്ടായിട്ടുണ്ട്. അവയൊക്കെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ആത്മീയജീവിതത്തിലെ വരണ്ട അനുഭവങ്ങളാണ്. ഈയൊരു ആത്മീയദാരിദ്ര്യത്തിന്റെ ദുരവസ്ഥ ഇതേവിധം നീണ്ടുപോകാതിരിക്കാൻ കൂടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
ലോകത്തെ ആകമാനം ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന മഹാമാരിയുടെ അതിവ്യാപനം ചെറുക്കാനും, അതിനേർപ്പെടുത്തിയിരിക്കുന്ന നാനാവിധമായ നിയന്ത്രണങ്ങൾ മൂലം സ്വാഭാവികമായും വലയുന്നവരെ സഹായിക്കാനും രോഗബാധിതരെ രക്ഷപ്പെടുത്താനുമൊക്കെ പ്രശംസനീയമാംവിധം ബന്ധപ്പെട്ട അധികാരികൾ അഹോരാത്രം ശ്രമിക്കുന്പോഴും മതവിശ്വാസപരമായ കാര്യങ്ങളിൽ സാധ്യമായ എല്ലാ ഇളവുകളും താമസംവിനാ അനുവദിച്ചുകൊണ്ട് ആത്മീയവഴികളിൽ ഭവിച്ച നഷ്ടങ്ങളെയൊക്കെ തിരികെപ്പിടിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കാനും പരിശ്രമിക്കണം. അനുവദിക്കപ്പെട്ടിട്ടുള്ള സൗജന്യറേഷനും അവശ്യസാധനങ്ങളുടെ സഞ്ചികളും മാത്രമല്ല മനുഷ്യന്റെ സമഗ്രമായ ആരോഗ്യത്തെ നിലനിർത്തുന്നത്.
അവയോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതും അത്യന്താപേക്ഷിതവുമായ പലതുമുണ്ട്. അവയിൽ ആത്മീയത അഗ്രഗണ്യം തന്നെ. അനുദിന അപ്പത്തിന്റെ ഉറപ്പുമാത്രം പോരാ ജീവിതം ഭീതിരഹിതമാകാൻ. ആത്മാവിന്റെ ആരോഗ്യവും അനിവാര്യമാണ്. മനുഷ്യൻ വെറും ആമാശയജീവിയല്ല, ആത്മീയജീവികൂടിയാണ്. വയറും കടന്നുപോകുന്ന ചില ആത്മീയവിശപ്പുകൾ അവനുണ്ട്. അവയെ ശമിപ്പിക്കാനുള്ള പോഷകങ്ങൾ കൂടി സംലഭ്യമാക്കിക്കൊടുക്കേണ്ട ത് അത്യാവശ്യമാണ്. ആരാധനാലയങ്ങൾ ആത്മീയഭണ്ഡാരങ്ങളാണ്. അവ അനിശ്ചിതമായി പൂട്ടിക്കിടക്കുന്പോൾ ഉണ്ടാകുന്ന ആധ്യാത്മികവിപത്ത് പകർച്ചരോഗങ്ങൾ വരുത്തുന്നതിനേക്കാൾ പതിന്മടങ്ങു വലുതായിരിക്കും.
മുടങ്ങാതെ ആരാധനാലയങ്ങളിൽ പോയിരുന്നവർ ആഴ്ചകളായി അതിനു കഴിയാതെ വീട്ടിലിരുന്ന് അനുഭവിക്കുന്ന ചില വീർപ്പുമുട്ടലുകളുണ്ട്, കണ്ണീരില്ലാത്ത കരച്ചിലുകളുണ്ട്. അവയ്ക്കൊക്കെ അറുതിവന്നേ മതിയാവൂ. അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങളെ അത്ര നിസാരങ്ങളായി കാണേണ്ട . മാനവകുലത്തിനും ഈ കാലത്തിനുമേറ്റ കരിയാൻ നേരമെടുക്കുന്ന മുറിവുകളാണവ.
ഈ അവസരത്തിൽ വിശ്വാസീഗണം ഗൗരവമായി കണക്കിലെടുക്കേണ്ട ചില വസ്തുതകളുമുണ്ട്. മതവിശ്വാസസംബന്ധമായ കാര്യങ്ങളെ ലാഘവബുദ്ധിയോടെ കാണാൻ പ്രലോഭനങ്ങൾ നല്കിയേക്കാവുന്നവയാണ് ലോക്ക് ഡൗണ്‍ ദിനങ്ങൾ. ബാഹ്യമായ നിയന്ത്രണങ്ങൾ മുറുകുന്പോൾ ആത്മീയതയ്ക്ക് അയവ് അനുവദിക്കാനുള്ള ആവേശം ചിലപ്പോൾ ഉണ്ടാകാം. ഓർക്കണം, അവധിയില്ലാത്ത ആധ്യാത്മികതയിലേയ്ക്കാണു വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നത്. പൊതുവായുള്ള തിരുക്കർമങ്ങളും പ്രാർഥനകളുമൊക്കെ മുടങ്ങിക്കിടക്കുകയാണെങ്കിലും സന്പർക്കമാധ്യമങ്ങളൊരുക്കുന്ന സർവ സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും കുടുംബപ്രാർഥനകളെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടും വ്യക്തിജീവിതത്തിലെയും കുടുംബത്തിലെയും ആത്മീയതയുടെ പച്ചപ്പിനെ പരിപാലിക്കാൻ ഓരോത്തരും പ്രയത്നിക്കണം.
അടിച്ചുപൊളിക്കാനും ദൈവത്തെ മറക്കാനുമുള്ളതല്ല അതിജീവനത്തിനുവേണ്ടിയുള്ള അശ്രാന്തപരിശ്രമത്തിന്റെ ഈ ദിനങ്ങൾ. പിന്നെയോ ഇതിലും മാരകമായവ ഇനി വരാതിരിക്കാൻ സകലത്തെയും നിയന്ത്രിക്കുന്നവന്റെ അദൃശ്യകരങ്ങളെ വിശ്വാസത്തിന്റെ വിരലുകൾകൊണ്ടു മുറുകെപ്പിടിക്കാനുള്ളതാണ്. ദൈവാലായങ്ങളുടെ വാതിലുകൾ എത്രയും വേഗം തുറക്കപ്പെടട്ടെ. പഴയതുപോലെ പ്രാർഥനകളുടെയും പൂജാമണികളുടെയും സ്വരമുഖരിതങ്ങളായ പ്രഭാതസന്ധ്യകൾക്കുവേണ്ടി പ്രപഞ്ചവും പ്രകൃതിയും കൊതിക്കുന്നുണ്ട്, കാതോർക്കുന്നുണ്ട്.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
ഭൗതികപുരോഗതിയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്പോഴും മാനവരാശിയുടെ സിംഹഭാഗവും ഇന്നും ആത്മീയമായവയ്ക്കുവേണ്ടി ദാഹിക്കുന്നത് അതുകൊണ്ടുതന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം മനസിന്റെ ആരോഗ്യമാണ്. മനസിന്റെ ആരോഗ്യം അതിന്റെ സംതുലിതാവസ്ഥയാണ്. അതിനു സമാധാനം ആവശ്യമാണ്. മനുഷ്യന്റെ ആത്മീയതയാണ് ആത്യന്തികമായി അവനു സമാധാനം സമ്മാനിക്കുന്നത്. അപ്പോൾ ആത്മീയമായവയെ മാറ്റിനിർത്തിക്കൊണ്ടുള്ള ജീവിതം അനാരോഗ്യകരവും ആപത്കരവുമാണ്.
ലോകം ഏതാണ്ടു മുഴുവനും കോവിഡ്-19 എന്ന പകർച്ചവ്യാധിയുടെ പേരിൽ ലോക്ക് ഡൗണ്‍ ആഴ്ചകളിലൂടെ കടന്നുപോവുകയാണല്ലോ. വിജനമായ വഴികൾ, നിശ്ചലമായ നിർമാണമേഖലകൾ, അടഞ്ഞുകിടക്കുന്ന ദൈവാലയങ്ങൾ തുടങ്ങി ജനരാശിയൊന്നടങ്കം ജയിലിൽ അടയ്പ്പെട്ട അവസ്ഥ. ഒന്നിനും സമയം തികയാതിരുന്നവർ സമയം തള്ളിനീക്കാൻ തത്രപ്പെടുന്ന സ്ഥിതിവിശേഷം. ഒരു പക്ഷേ, കടന്നുവന്ന നൂറ്റാണ്ടുകളിലെ കന്നിയനുഭവം! ഏതൊരു മതവിശ്വാസിയും ഈ കാലഘട്ടത്തിൽ ഓർത്തിരിക്കേണ്ട ഒരു സത്യമുണ്ട്: അടച്ചിട്ട വീട് ശാരീരികമായ സുരക്ഷ മാത്രമേ നല്‍കുന്നുള്ളൂ. കഴിക്കുന്ന ആഹാരത്തിനു ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമേ സംരക്ഷിക്കാനാവൂ. എന്നാൽ, ദേഹവും ദേഹിയുമൊക്കെ കടന്നുപോകുന്ന ആത്മീയതയുടെ ഒരു മാനം മനുഷ്യനുണ്ട്.
ആത്മാവിന്റെ സംരക്ഷണം അവന്റെ ആത്മീയതയ്ക്കു മാത്രമേ ഉറപ്പുവരുത്താൻ സാധിക്കൂ. അധികാരികൾ ആവശ്യപ്പെടുന്ന നിയന്ത്രണങ്ങൾ അനുസരിക്കുന്നത് പകർച്ചവ്യാധികളുടെ അതിപ്രസരണത്തെ തടയാൻ ആവശ്യമാണ്. എന്നാൽ, അവയൊക്കെ അനുസരിച്ച് അടച്ചിട്ട വീടുകൾക്കുള്ളിൽ ആത്മാവിന്റെ ആഹാരങ്ങളായ കൂദാശകളും ജപപൂജകളും നിസ്കാരകർമങ്ങളുമൊന്നുമില്ലാതെ കഴിയുന്പോൾ വിശ്വാസജീവിതം വെന്റിലേറ്ററിൽ കിടക്കാൻ ഇടയാകാതെ സൂക്ഷിക്കേണ്ടത് ഓരോത്തരുടേയും കടമയാണ്.
ശാരീരികമായ അതിജീവനത്തിനുള്ള വക വീട്ടുവാതില്ക്കൽ എത്തിക്കാനുള്ള സംവിധാനങ്ങൾ സർക്കാരും സന്നദ്ധസംഘങ്ങളുമൊക്കെ ഏർപ്പെടുത്തുന്നതു വളരെ അഭിനന്ദനാർഹമായ കാര്യം തന്നെ. അതോടൊപ്പംതന്നെ മനുഷ്യരുടെ ആത്മീയമായ അതിജീവനത്തെ ഗൗനിക്കാനും അതിനാവശ്യമായ നടപടികൾ സ്വീകരിക്കാനുമുള്ള താത്പര്യവും വേണം. "ദൈവവിശ്വാസം ഇല്ലേലെന്താ? പള്ളിയിൽ പോക്കും കൂദാശകളും ആരാധനകളും ഇല്ലേലെന്താ? മാനമിടിഞ്ഞുവീഴുന്നൊന്നുമില്ലല്ലോ?' എന്നുള്ളതും സമാനവുമായ ചോദ്യങ്ങളും ചിന്താഗതികളും വിശ്വാസികളിൽ ജനിപ്പിക്കാനും അതുവഴി ആത്മീയതയുടെ ആവശ്യകതയിൽനിന്ന് അവരെ ക്രമേണ അകറ്റാനുമൊക്കെ ലോക്ക് ഡൗണ്‍ സ്ഥിതിവിശേഷത്തെ ദുരുപയോഗിക്കുന്നവരുണ്ടെങ്കിൽ അത്തരം തത്പരകക്ഷികളുടെയും മതവിരോധികളുടെയും ദൈവദ്വേഷികളുടെയുമൊക്കെ നിഗൂഢനീക്കങ്ങളെ വിശ്വാസീസമൂഹം വിവേചിച്ചറിയേണ്ടതുണ്ട്.
ഏതു മതത്തിലായാലും വിശ്വാസത്തിനു വ്യക്തിപരവും സാമൂഹികവും ആഘോഷപരവുമായ തലങ്ങളുണ്ട്. ഒരാളുടെ വിശ്വാസം അടിസ്ഥാനപരമായി അയാളുടെ വ്യക്തിപരമായ കാര്യമാണെങ്കിലും സാമൂഹികവും ആഘോഷപരവുമായ തലങ്ങളിലൂടെയാണ് അത് വളരുന്നതും വേരുറയ്ക്കുന്നതും. "ഞാൻ വിശ്വസിക്കുന്നു' എന്ന ബോധ്യത്തിനു കൂടൂതൽ അർഥവും സ്ഥിരതയും കൈവരുന്നത് "ഞങ്ങൾ വിശ്വസിക്കുന്നു' എന്ന ഒരു സമൂഹബോധ്യത്തിന്റെ ഭാഗമാകുന്പോഴാണ്. ഒരു സമൂഹത്തിന്റെ വിശ്വാസാവബോധങ്ങൾ തീർച്ചയായും ആഘോഷിക്കപ്പെടുകയും പങ്കുവയ്പ്പെടുകയും ചെയ്യേണ്ടവ തന്നെ.
വിശ്വാസം പ്രഘോഷിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമായ ഒന്നാണ്. വിശ്വാസികളുടെ കൂടിവരവും കൂട്ടായ്മയും ആഘോഷങ്ങളുമൊന്നുമില്ലാതെ നാമമാത്രമായി കടന്നുപോകുന്ന പല വിശുദ്ധ ആചരണങ്ങളും ലോക്ക് ഡൗണ്‍ കാലത്തുണ്ടായിട്ടുണ്ട്. അവയൊക്കെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ആത്മീയജീവിതത്തിലെ വരണ്ട അനുഭവങ്ങളാണ്. ഈയൊരു ആത്മീയദാരിദ്ര്യത്തിന്റെ ദുരവസ്ഥ ഇതേവിധം നീണ്ടുപോകാതിരിക്കാൻ കൂടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
ലോകത്തെ ആകമാനം ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന മഹാമാരിയുടെ അതിവ്യാപനം ചെറുക്കാനും, അതിനേർപ്പെടുത്തിയിരിക്കുന്ന നാനാവിധമായ നിയന്ത്രണങ്ങൾ മൂലം സ്വാഭാവികമായും വലയുന്നവരെ സഹായിക്കാനും രോഗബാധിതരെ രക്ഷപ്പെടുത്താനുമൊക്കെ പ്രശംസനീയമാംവിധം ബന്ധപ്പെട്ട അധികാരികൾ അഹോരാത്രം ശ്രമിക്കുന്പോഴും മതവിശ്വാസപരമായ കാര്യങ്ങളിൽ സാധ്യമായ എല്ലാ ഇളവുകളും താമസംവിനാ അനുവദിച്ചുകൊണ്ട് ആത്മീയവഴികളിൽ ഭവിച്ച നഷ്ടങ്ങളെയൊക്കെ തിരികെപ്പിടിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കാനും പരിശ്രമിക്കണം. അനുവദിക്കപ്പെട്ടിട്ടുള്ള സൗജന്യറേഷനും അവശ്യസാധനങ്ങളുടെ സഞ്ചികളും മാത്രമല്ല മനുഷ്യന്റെ സമഗ്രമായ ആരോഗ്യത്തെ നിലനിർത്തുന്നത്.
അവയോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതും അത്യന്താപേക്ഷിതവുമായ പലതുമുണ്ട്. അവയിൽ ആത്മീയത അഗ്രഗണ്യം തന്നെ. അനുദിന അപ്പത്തിന്റെ ഉറപ്പുമാത്രം പോരാ ജീവിതം ഭീതിരഹിതമാകാൻ. ആത്മാവിന്റെ ആരോഗ്യവും അനിവാര്യമാണ്. മനുഷ്യൻ വെറും ആമാശയജീവിയല്ല, ആത്മീയജീവികൂടിയാണ്. വയറും കടന്നുപോകുന്ന ചില ആത്മീയവിശപ്പുകൾ അവനുണ്ട്. അവയെ ശമിപ്പിക്കാനുള്ള പോഷകങ്ങൾ കൂടി സംലഭ്യമാക്കിക്കൊടുക്കേണ്ട ത് അത്യാവശ്യമാണ്. ആരാധനാലയങ്ങൾ ആത്മീയഭണ്ഡാരങ്ങളാണ്. അവ അനിശ്ചിതമായി പൂട്ടിക്കിടക്കുന്പോൾ ഉണ്ടാകുന്ന ആധ്യാത്മികവിപത്ത് പകർച്ചരോഗങ്ങൾ വരുത്തുന്നതിനേക്കാൾ പതിന്മടങ്ങു വലുതായിരിക്കും.
മുടങ്ങാതെ ആരാധനാലയങ്ങളിൽ പോയിരുന്നവർ ആഴ്ചകളായി അതിനു കഴിയാതെ വീട്ടിലിരുന്ന് അനുഭവിക്കുന്ന ചില വീർപ്പുമുട്ടലുകളുണ്ട്, കണ്ണീരില്ലാത്ത കരച്ചിലുകളുണ്ട്. അവയ്ക്കൊക്കെ അറുതിവന്നേ മതിയാവൂ. അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങളെ അത്ര നിസാരങ്ങളായി കാണേണ്ട . മാനവകുലത്തിനും ഈ കാലത്തിനുമേറ്റ കരിയാൻ നേരമെടുക്കുന്ന മുറിവുകളാണവ.
ഈ അവസരത്തിൽ വിശ്വാസീഗണം ഗൗരവമായി കണക്കിലെടുക്കേണ്ട ചില വസ്തുതകളുമുണ്ട്. മതവിശ്വാസസംബന്ധമായ കാര്യങ്ങളെ ലാഘവബുദ്ധിയോടെ കാണാൻ പ്രലോഭനങ്ങൾ നല്കിയേക്കാവുന്നവയാണ് ലോക്ക് ഡൗണ്‍ ദിനങ്ങൾ. ബാഹ്യമായ നിയന്ത്രണങ്ങൾ മുറുകുന്പോൾ ആത്മീയതയ്ക്ക് അയവ് അനുവദിക്കാനുള്ള ആവേശം ചിലപ്പോൾ ഉണ്ടാകാം. ഓർക്കണം, അവധിയില്ലാത്ത ആധ്യാത്മികതയിലേയ്ക്കാണു വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നത്. പൊതുവായുള്ള തിരുക്കർമങ്ങളും പ്രാർഥനകളുമൊക്കെ മുടങ്ങിക്കിടക്കുകയാണെങ്കിലും സന്പർക്കമാധ്യമങ്ങളൊരുക്കുന്ന സർവ സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും കുടുംബപ്രാർഥനകളെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടും വ്യക്തിജീവിതത്തിലെയും കുടുംബത്തിലെയും ആത്മീയതയുടെ പച്ചപ്പിനെ പരിപാലിക്കാൻ ഓരോത്തരും പ്രയത്നിക്കണം.
അടിച്ചുപൊളിക്കാനും ദൈവത്തെ മറക്കാനുമുള്ളതല്ല അതിജീവനത്തിനുവേണ്ടിയുള്ള അശ്രാന്തപരിശ്രമത്തിന്റെ ഈ ദിനങ്ങൾ. പിന്നെയോ ഇതിലും മാരകമായവ ഇനി വരാതിരിക്കാൻ സകലത്തെയും നിയന്ത്രിക്കുന്നവന്റെ അദൃശ്യകരങ്ങളെ വിശ്വാസത്തിന്റെ വിരലുകൾകൊണ്ടു മുറുകെപ്പിടിക്കാനുള്ളതാണ്. ദൈവാലായങ്ങളുടെ വാതിലുകൾ എത്രയും വേഗം തുറക്കപ്പെടട്ടെ. പഴയതുപോലെ പ്രാർഥനകളുടെയും പൂജാമണികളുടെയും സ്വരമുഖരിതങ്ങളായ പ്രഭാതസന്ധ്യകൾക്കുവേണ്ടി പ്രപഞ്ചവും പ്രകൃതിയും കൊതിക്കുന്നുണ്ട്, കാതോർക്കുന്നുണ്ട്.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്