+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യനിരോധനത്തിനു സുവർണാവസരം

രാജ്യത്ത് സമ്പൂർണ മദ്യനിരോധനത്തിന് സുവർണാവസരമായിരിക്കുകയാണു ലോക്ക് ഡൗൺ കാലം. മദ്യക്കച്ചവടത്തിനായി സർക്കാർ ഉയർത്തു
മദ്യനിരോധനത്തിനു സുവർണാവസരം
രാജ്യത്ത് സമ്പൂർണ മദ്യനിരോധനത്തിന് സുവർണാവസരമായിരിക്കുകയാണു ലോക്ക് ഡൗൺ കാലം. മദ്യക്കച്ചവടത്തിനായി സർക്കാർ ഉയർത്തുന്ന വാദഗതികളെല്ലാം പൊള്ളയാണെന്നു തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. മദ്യത്തിൽനിന്നുള്ള വരുമാനം മാത്രമല്ല മദ്യമുതലാളിമാരോടുള്ള വിധേയത്വവുമാണ് എല്ലാ സർക്കാരുകളേയും മദ്യനിരോധനത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത് എന്നതാണ് യാഥാർഥ്യം.

സമ്പൂർണമായി മദ്യം നിരോധിച്ചാൽ നാട്ടിൽ വലിയ സാമൂഹികപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണല്ലോ പിണറായി വിജയൻ അടക്കമുള്ള എല്ലാ മുഖ്യമന്ത്രിമാരും അലമുറയിടുന്നത്. കേരളത്തിലടക്കം രാജ്യത്തെങ്ങും മദ്യവിൽപ്പന ഇല്ലാതായിട്ട് ഒരുമാസം കഴിഞ്ഞിരിക്കുകയാണ്. എന്ത് സാമൂഹിക പ്രത്യാഘാതങ്ങളാണ് ഇതുമൂലം രാജ്യത്തു സംഭവിച്ചത് എന്ന് വിശകലനംചെയ്യുന്നത് ഉചിതമായിരിക്കും.

മദ്യനിരോധനത്തെ എതിർക്കുന്നവരെല്ലാം കണ്ണുതുറന്നു കാണേണ്ടതാണ് നാലുവർഷം മുമ്പ് ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ നടപ്പാക്കിയ സമ്പൂർണ മദ്യനിരോധനം. ഇച്ഛാശക്തിയുള്ള ഒരു നേതാവിന്‍റെ ഒറ്റയാൾ പോരാട്ടമായിരുന്നല്ലോ അത്. അയൽസംസ്ഥാനങ്ങളിലെ മദ്യവിൽപ്പനമൂലം ബിഹാറിന്‍റെ അതിർത്തിമേഖലകളിൽ പൂർണവിജയമായിട്ടില്ലെങ്കിലും മദ്യത്തിന്‍റെ വരുമാനമല്ല കുടുംബങ്ങളുടെ സമാധാനവും ജനങ്ങളുടെ ക്ഷേമവുമാണ് വലുതെന്നു പ്രഖ്യാപിച്ച ജനനേതാവായി നിതീഷ് തലയുയർത്തി നിൽക്കുന്നുണ്ട്. മദ്യത്തിൽനിന്നു സംസ്ഥാന സർക്കാരുകൾ കോടികൾ നേട്ടമുണ്ടാക്കുമ്പോൾ അതിനേക്കാൾ എത്രയോ അധികമായിരിക്കും മദ്യമുതലാളിമാർ കൊയ്തുകൂട്ടുന്നത്. മദ്യം ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും അതീവ ഗുരുതരമാണ്.

കൂടുന്ന മദ്യാസക്തി

രാജ്യത്ത് മദ്യപാനം വർധിച്ചുവരുന്നുവെന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. 2010നും 2017നുമിടയിൽ രാജ്യത്തെ മദ്യഉപഭോഗം 38 ശതമാനം വർധിച്ചുവെന്നാണ് ലോകപ്രശസ്ത മെഡിക്കൽ ജേർണലായ ലാൻസെറ്റ് ആഗോളതലത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 189 രാജ്യങ്ങളിലെ മദ്യഉപഭോഗത്തെക്കുറിച്ചായിരുന്നു പഠനം. 2007ൽ ഇന്ത്യയിലെ ആളോഹരി മദ്യഉപഭോഗം 4.3 ലിറ്ററായിരുന്നത് 2017ൽ  5.9 ലിറ്ററായി ഉയർന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വർധന കൂടുതലാണെന്നും ലാൻസെറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയില്‍ മദ്യത്തിന്‍റെ ഉപഭോഗം കൂടി വരുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠനത്തിലും കണ്ടെത്തിയിരുന്നു. 2005നെ അപേക്ഷിച്ച് ഇരട്ടിയാണ് 2016ലെ മദ്യ ഉപഭോഗമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.2005ല്‍ ആളോഹരി മദ്യഉപഭോഗം 2.4 ലിറ്റര്‍ ആയിരുന്നെങ്കില്‍ 2016ല്‍ അത് 5.7 ലിറ്ററായി വർധിച്ചു. രാജ്യത്ത് 16 കോടിപേർ മദ്യം കഴിക്കുന്നുവെന്നാണ് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് രാജ്യത്തെ ലഹരി ഉപഭോഗത്തെക്കുറിച്ച് കഴിഞ്ഞവർഷം പുറത്തിറക്കിയ പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പത്തിനും 75നും ഇടയിൽ പ്രായമുള്ളവരിൽ 14.6 ശതമാനമാണ് മദ്യം കഴിക്കുന്നത്. മദ്യം ഉപയോഗിക്കുന്ന 16 കോടിയിൽ 5.7 കോടി പേർ മദ്യാസക്തി കൂടുതലുള്ളവരും അതുവഴി പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. 2.9 കോടി പേർ മദ്യത്തിന് അടിമകളാണ്.

രാജ്യത്തെ പുരുഷന്മാരിൽ 27.3 ശതമാനവും മദ്യം ഉപയോഗിക്കുന്നു. എന്നാൽ സ്ത്രീകളിൽ 1.6 ശതമാനമാണ് മദ്യം ഉപയോഗിക്കുന്നത്. 10-17 വയസ് പ്രായമുള്ളവരിൽ 1.3 ശതമാനമാണ് മദ്യത്തിന്‍റെ ഉപഭോഗം. മദ്യം ഉപയോഗിക്കുന്നവരിൽ 74 ശതമാനവും 18-49 വയസിലുള്ളവരാണ്. അതായത് ഇന്ത്യൻ യുവത്വത്തിൽ 12 കോടിയോളം പേരാണ് മദ്യഉപഭോക്താക്കൾ. മദ്യം എത്രമാത്രം ഗ്രസിച്ചിരിക്കുന്നു എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

ഛത്തീസ്ഗഡാണ് മദ്യഉപഭോഗത്തിൽ മുന്നിൽ 35.6 ശതമാനം. പുരുഷന്മാരിലാകട്ടെ 57.2 ശതമാനമാണ്. ത്രിപുര(34.7%), പഞ്ചാബ്(28.5%), അരുണാചൽപ്രദേശ്(28%), ഗോവ(26.4%) എന്നിങ്ങനെയാണ് മദ്യഉപഭോഗം. കേരളത്തിലെ മദ്യഉപഭോഗം 12.4 ശതമാനവും പുരുഷന്മാരിൽ 29.3 ശതമാനവുമാണെന്നാണ് കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്‍റെ "മാഗ്നിറ്റ്യൂഡ് ഓഫ് സബ്സ്റ്റൻസ് യൂസ് ഇൻ ഇന്ത്യ 2019' എന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

രാജ്യത്ത് മദ്യ ഉപഭോഗത്തിൽ 30 ശതമാനമാണ് ഇന്ത്യൻ നിർമിത വിദേശമദ്യം. കള്ള് അടക്കമുള്ള സ്വദേശി മദ്യവും അത്രതന്നെ ഉപയോഗിക്കുന്നു. 23 ശതമാനമാണ് ബിയർ ഉപഭോഗം. 11 ശതമാനം വീടുകളിലുണ്ടാക്കുന്ന മദ്യമാണ് ഉപയോഗിക്കുന്നത്. നാലു ശതമാനം വൈനാണ് ഉപഭോഗം. രണ്ട് ശതമാനംപേർ വ്യാജമദ്യം കഴിക്കുന്നുവെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.

വരുമാനക്കണക്ക്

മദ്യത്തിൽനിന്നുള്ള വരുമാനം ചൂണ്ടിക്കാട്ടിയാണ് എല്ലാ സംസ്ഥാനങ്ങളും മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാനങ്ങളുടെ സ്വന്തമായ നികുതി വരുമാനത്തിന്‍റെ എട്ടു മുതൽ 25 ശതമാനംവരെയാണ് മദ്യത്തിൽനിന്നുള്ള വരുമാനം. കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്തുപോലും മദ്യഷാപ്പുകൾ തുറക്കാൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ശ്രമം നടത്തിയതും ഈ വരുമാനത്തിൽ കണ്ണുവച്ചാണ്. മദ്യവ്യവസായത്തിൽനിന്ന് വർഷം 2.48 ലക്ഷം കോടി രൂപയാണ് വിവിധ സംസ്ഥാന സർക്കാരുകളുടെ ഖജനാവിലെത്തുന്നത്. മദ്യവിൽപ്പന നിർത്തിയതുമൂലം ദിവസം 700 കോടി രൂപയെങ്കിലും എല്ലാ സംസ്ഥാനങ്ങൾക്കുമായി നഷ്ടപ്പെടുന്നുവെന്നും കണക്കാക്കുന്നു.

2020 സാമ്പത്തിക വർഷം ഡൽഹി സർക്കാരിന്‍റെ മദ്യത്തിൽനിന്നുള്ള വരുമാനം 5,500 കോടി രൂപയാണ്. ആകെ നികുതിവരുമാനത്തിന്‍റെ 14 ശതമാനമാണിത്. 860 അംഗീകൃത മദ്യവിൽപ്പന കേന്ദ്രങ്ങളാണ് ഡൽഹിയിലുള്ളത്.

കേരളത്തിന്‍റെ കാര്യമെടുത്താൽ മദ്യംവിറ്റാണ് സർക്കാർ നിലനിൽക്കന്നത് എന്നുവരെ ആക്ഷേപമുയരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ അവസാനകാലത്ത് നടപ്പാക്കിയ മദ്യനയംവഴി സംസ്ഥാനത്തെ മദ്യവിൽപ്പനയും അതുവഴിയുള്ള വരുമാനവും കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിന്‍റെ മദ്യനയം സംസ്ഥാനത്ത് മദ്യം ഒഴുക്കുകയും അതുവഴി വരുമാനം കൂട്ടുകയുമാണ്. 2014-15ൽ 10,012.84 കോടി രൂപയായിരുന്നു മദ്യത്തിൽനിന്നുള്ള വരുമാനമെങ്കിൽ 2018-19ൽ 14,504.67 കോടി രൂപയാണ് വരുമാനം. 2014-15ൽ 220.58 ലക്ഷം കെയ്സ് ഇന്ത്യൻ നിർമിത വിദേശമദ്യവും 95.50 ലക്ഷം കെയ്സ് ബിയറുമായിരുന്നു വിൽപ്പന നടത്തിയിരുന്നത്. 2018-19ൽ 216.34 ലക്ഷം കെയ്സ് ഇന്ത്യൻ നിർമിത വിദേശമദ്യവും 121.12 ലക്ഷം കെയ്സ് ബിയറുമാണ് വിൽപ്പന നടത്തിയിരിക്കുന്നത്.

ആരുടെ പണം?

നാലു ലക്ഷം കോടിയിലധികം രൂപയുടെ കച്ചവടം നടക്കുന്നതാണ് ഇന്ത്യൻ മദ്യമേഖല. മദ്യവിൽപ്പനയിലൂടെ 2019-20 വർഷം 2.5 ലക്ഷം കോടി രൂപയാണ് വിവിധ സംസ്ഥാന സർക്കാരുകളുടെ ഖജനാവിലേക്ക് എത്തിച്ചിരിക്കുന്നത് എന്നാണ് ഇന്‍റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻ അസോസിയേഷൻ ഓഫ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാൽ, ഇവരടക്കമുള്ള മദ്യലോബി വാരിക്കൂട്ടുന്ന ലാഭത്തിന്‍റെ കണക്ക് എത്ര ലക്ഷം കോടിയാണെന്ന് വ്യക്തമാക്കുന്നുണ്ടോ. സർക്കാരിലേക്കെത്തുന്ന നികുതിപ്പണവും മദ്യമുതലാളിമാരുടെ പതിന്മടങ്ങ് ലാഭവുമെല്ലാം യാചകരുടെ മുതൽ കൂലിപ്പണിക്കാരും ദരിദ്രരുമടങ്ങുന്ന പട്ടിണിപ്പാവങ്ങളുടെവരെ അധ്വാനത്തിൽനിന്ന് കവർന്നെടുക്കുന്നതാണ് എന്ന യാഥാർഥ്യം കണ്ടില്ലെന്നു നടിക്കപ്പെടുന്നു.

പ്രമുഖ മദ്യഉത്പാദന കമ്പനിയായ യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്‍റെ 2018-19 വർഷത്തെ വിറ്റുവരവ് 28,512 കോടി രൂപയാണ്. അതേവർഷം നികുതി കഴിച്ചുള്ള ലാഭം 659 കോടി രൂപയും. 2014-15ൽ വിറ്റുവരവ് 20,502 കോടിയും ലാഭം 195 കോടിയുമായിരുന്നു. ഇത്തരത്തിലുള്ള വൻകിട കമ്പനികളടക്കമുള്ള മദ്യലോബിയുടെ ചൂഷണത്തിന് ജനങ്ങളെ വിട്ടുകൊടുക്കുന്നതിനെ ഡോക്ടർമാരും സാമൂഹ്യക്ഷേമരംഗത്തെ ഗവേഷകരുമെല്ലാം എതിർക്കുന്നുണ്ട്.

ക്ഷയിക്കുന്നത് വിലപ്പെട്ട വിഭവം

ഏതൊരു രാജ്യത്തിന്‍റേയും ഏറ്റവും വലിയ വിഭവം ആരോഗ്യവും ജോലിചെയ്യാൻ ശേഷിയുമുള്ള ജനതയാണ്. ഇന്ത്യയിലെ ഇത്തരത്തിലുള്ള 12 കോടിയോളം ജനങ്ങളെയാണ് മദ്യം നശിപ്പിക്കുന്നത്. അതായത് 18-49 വയസിലുള്ള 12 കോടിയോളം പേരാണ് മദ്യപാനികൾ. ഇവരുടെ ആയുഷ് നഷ്ടത്തെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു നടത്തിയ പഠനത്തിൽ ശക്തമായ മുന്നറിയിപ്പു നൽകുന്നുണ്ട്.
മദ്യസക്തി സൃഷ്ടിക്കുന്ന രോഗങ്ങളും മരണങ്ങളും രാജ്യത്ത് പെരുകുന്നതായി പഠനത്തിൽ തെളിഞ്ഞു. കരൾ, ഹൃദയം, കിഡ്നി, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങി പ്രധാന അവയവങ്ങൾക്കടക്കം ഇരുന്നൂറിലധികം രോഗങ്ങളാണ് മദ്യപാനംമൂലം ഉണ്ടാകുന്നത്. രോഗപ്രതിരോധശേഷിയെ നശിപ്പിക്കുന്നതും മദ്യപാനത്തിന്‍റെ പ്രധാന ദൂഷ്യമാണ്. ഇപ്പോൾ കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ‌ രോഗപ്രതിരോധശേഷിക്കുള്ള പ്രാധാന്യം ഏറെയാണ്. അമിതരക്തസമ്മർദം, പ്രമേഹം, വിവിധ കാൻസർ രോഗങ്ങൾ എന്നിവയെല്ലാം മദ്യാപാനത്തിന്‍റെ ഫലമായി കാണപ്പെടുന്നുവെന്നും എയിംസ് പഠനത്തിൽ കണ്ടെത്തി. രാജ്യത്തെ മദ്യപരായ 5.7 കോടിപ്പേർക്ക് അടിയന്തര വൈദ്യസഹായം അവ‍ശ്യമുണ്ടെന്നാണ് കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്‍റെ പഠനറിപ്പോർട്ടിന്‍റെ വിശകലനത്തിൽ വ്യക്തമായിരിക്കുന്നത്.

അന്തിമനഷ്ടം അതിഭീമം

ന്യൂഡൽഹി എയിംസും ചണ്ഡിഗഡിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചും ചേർന്നു നടത്തിയ മറ്റൊരു പഠനത്തിൽ 2011 മുതൽ 2050വരെ മദ്യഉപഭോഗംമൂലം രാജ്യത്ത് 258 ദശലക്ഷം മനുഷ്യ ജീവനുകൾ നഷ്ടമാകുമെന്നാണ് കണ്ടെത്തിയത്. കരൾ രോഗം, കാൻസർ, റോഡപകടങ്ങൾ എന്നിവവഴിയാണ് കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. മരണത്തിനുപുറമേ രോഗങ്ങളും അപകടങ്ങളും വഴിയുണ്ടാകുന്ന ആയുസ് നഷ്ടംകൂടി പരിഗണി ച്ചാൽ ഇക്കാലയളവിൽ മദ്യഉപഭോഗമില്ലെങ്കിൽ 552 ദശലക്ഷം മനുഷ്യജീവനുകൾ രക്ഷിക്കാനാകും. മദ്യംമൂലമുണ്ടാകുന്ന രോഗങ്ങൾക്കും അപകടങ്ങൾക്കുമുള്ള ചികിത്സയ്ക്കായി 3,12,700 കോടി രൂപ രാജ്യത്ത് ചെലവഴിക്കുന്നു. ചികിത്സാ ചെലവും മദ്യത്തിനു മുടക്കുന്ന തുകയും മറ്റ് ഉത്പാദന നഷ്ടങ്ങളും കണക്കിലെടുത്താൽ 1,21,36,400 കോടി ഡോളറാണ് മദ്യം ഇന്ത്യയിലുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം. നികുതിയായി കിട്ടുന്ന പണം ഇതിൽനിന്നു കുറച്ചാൽത്തന്നെ 97,89,500 കോടി രൂപയുടെ നഷ്ടം കണക്കാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ജിഡിപിയുടെ 1.45 ശതമാനമാണ് ഇത്തരത്തിലുണ്ടാകുന്ന ശരാശരി നഷ്ടം.

ജിഎസ്ടി നടപ്പാക്കിയതോടെ വരുമാന നഷ്ടമുണ്ടായിരിക്കുന്ന സംസ്ഥാനങ്ങൾക്ക് ജിഎസ്ടി ബാധകമല്ലാത്ത മദ്യത്തിൽനിന്നുള്ള നികുതി വരുമാനമാണ് പ്രധാന വരുമാന സ്രോതസ് എന്നും അതുകൂടി നിലച്ചാൽ സംസ്ഥാന സർക്കാരുകളെല്ലാം പാപ്പരാകുമെന്നാണ് മദ്യലോബിയും അവരെ പിന്താങ്ങുന്നവരും അലമുറയിടുന്നത്. എന്നാൽ ,ബിഹാറിന്‍റെ അനുഭവം ഈ വാദഗതിയുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്.

(തുടരും)

സി.കെ. കുര്യാച്ചൻ