1. വിവരങ്ങളുടെ വിനിമയം
കോവിഡ്- 19 പോലെ അപകടകരമായ ഒരു പകർച്ചവ്യാധിയുടെ വ്യാപനത്തിൽ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യതകളിലൊന്ന് ആധികാരിക സ്രോതസുകളിൽനിന്നു ലഭിക്കുന്ന സംശയാതീതവും വ്യക്തവും ശാസ്ത്രീയവുമായ വിവരങ്ങളും അവയുടെ ഉത്തരവാദിത്വപൂർണമായ വിനിമയവുമാണ്. നിയന്ത്രണ വ്യവസ്ഥകൾ കൃത്യമായി പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ആവശ്യപ്പെടുന്ന ത്യാഗങ്ങളുടെ മൂല്യത്തെപ്പറ്റി പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനും അവബോധമുള്ളവരാക്കുന്നതിനും നിയന്ത്രണ നടപടികളോടൊപ്പംതന്നെ വിവരങ്ങൾ നിരന്തരം കൃത്യമായി ജനങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്.
പൊതുനന്മ മാത്രം കണക്കിലെടുത്ത് മാധ്യമങ്ങളുടെ സന്പൂർണമായ സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. സെൻസേഷണലിസവും സ്കൂപ്പുകൾക്കുവേണ്ടിയുള്ള തിടുക്കവും മാറ്റിവച്ച് ജനങ്ങളെ അപകട സാധ്യതകളെക്കുറിച്ചു ബോധ്യമുള്ളവരും എന്നാൽ, ശാന്തവും ആത്മവിശ്വാസം നിലനിൽക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ അവസരത്തിൽ മാധ്യമങ്ങളുടെ ധർമം.
ഇന്നത്തെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നതിൽ സമൂഹ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് അതിശക്തമാണ്. സമൂഹ മാധ്യമങ്ങളുടെ ഈ സ്വാധീനം ഉത്കൃഷ്ടമായ വിധത്തിൽ ഉപയോഗപ്പെടുത്താൻ ഇന്നത്തെ സമൂഹത്തിന് എത്രമാത്രം കഴിയുന്നു എന്നതു പ്രധാനമാണ്. സമൂഹത്തിൽ പൊതുവായും കൊറോണ വ്യാപനം പോലെയുള്ള അവസരങ്ങളിൽ പ്രത്യേകിച്ചും ഉത്കൃഷ്ടവും മനുഷ്യാന്തസിനു യോജിച്ചതും വെറുപ്പും വിവേചനവുമില്ലാത്തതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താൻ നമുക്കു കഴിയണം.
രോഗവ്യാപനത്തെ ചെറുക്കുന്നതിന് ആഗോള ആരോഗ്യ സംഘടനകളും സർക്കാരുകളും നിർദേശിക്കുന്ന സുരക്ഷാ നടപടികളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നിയന്ത്രണങ്ങളോടുള്ള പൊതുജനങ്ങളുടെ ആഭിമുഖ്യം വർധിപ്പിക്കുന്നതിനുവേണ്ട പ്രചോദനം നല്കുന്നതിനും സമൂഹ മാധ്യമങ്ങൾക്കു സവിശേഷമായ പങ്കുവഹിക്കാൻ കഴിയും. അതുപോലെതന്നെ ലോക്ക് ഡൗൺ ദിനങ്ങളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം, ലോക്ക് ഡൗൺ ദിനങ്ങൾ നല്കുന്ന സമ്മർദങ്ങൾ എങ്ങനെ അതിജീവിക്കാം, കുടുംബ ബന്ധങ്ങളെ എങ്ങനെ കൂടുതൽ ഊഷ്മളമാക്കാം തുടങ്ങി സമൂഹ മാധ്യമങ്ങൾക്കു ചെയ്യാൻ കഴിയുന്ന ധാരാളം സേവന മേഖലകളുണ്ട്. എന്നാൽ, പലപ്പോഴും നിർഭാഗ്യവശാൽ സമൂഹ മാധ്യമങ്ങൾ ഇന്ന് ഉപയോഗിക്കപ്പെടുന്നതു വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കാനും വിദ്വേഷവും അകൽച്ചയും പ്രോത്സാഹിപ്പിക്കാനുമാണ്.
2. രഹസ്യാത്മകത
ദുരിതബാധിതരുടെ വിശദാംശങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് ആരോഗ്യവുമായി ബന്ധപ്പെട്ട ലോലമായ വിവരങ്ങളുടെ (സെൻസിറ്റീവ് ഡാറ്റ) സ്വകാര്യ സ്വഭാവത്തിന്റെ ഗുരുതരമായ ലംഘനമായിത്തീരാം. കോവിഡ് 19 പോലുള്ള സാമൂഹിക അടിയന്തര സാഹചര്യങ്ങളിൽ, മൗലികാവകാശങ്ങളുടെ കാര്യത്തിൽ വീഴ്ചകൾ സംഭവിക്കാൻ എളുപ്പമാണ്. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനക്ഷേമത്തെയും ആരോഗ്യ പരിപാലനത്തെയും മുൻനിർത്തി ശേഖരിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമായ വിവരങ്ങൾ അനർഹരുടെ കൈകളിൽ എത്തിപ്പെടുന്നില്ലെന്നും ആരുടെയും മൗലികാവകാശങ്ങൾ പ്രത്യേകിച്ച് ബാധിതരുടെ ഇതുവഴി ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഇപ്പോൾ കേരളത്തിൽ ഉയർന്നുവന്നിരിക്കുന്ന സ്പ്രിങ്ക്ളർ വിവാദം ഇത്തരത്തിൽ രഹസ്യ സ്വഭാവവും കൈമാറ്റവും സംബന്ധിച്ചാണല്ലോ.
3. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത
കോവിഡ്- 19 പോലെയുള്ള പകർച്ചവ്യാധികൾ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യങ്ങളിൽ മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത കുറയുന്നതും അവയുടെ എണ്ണം ആവശ്യത്തിന് ആനുപാതികമായി ഉണ്ടാകാതിരിക്കുന്നതും സ്വാഭാവികമാണ്. ജീവൻ രക്ഷാ മരുന്നുകളും തീവ്ര പരിചരണ ഉപകരണങ്ങളും രോഗികളുടെ എണ്ണത്തെക്കാൾ കുറവാകുന്പോൾ തീവ്ര പരിചരണ വിഭാഗത്തിലേക്ക് രോഗികളുടെ പ്രവേശനത്തിനു സാധാരണ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ പലപ്പോഴും പുനർ നിർവചിക്കേണ്ടി വരാറുണ്ട്. ഏറ്റവും കുറവ് വിഭവങ്ങൾ (ഉപകരണങ്ങൾ) കൊണ്ട് ഏറ്റവും കൂടുതൽ ആളുകൾക്ക് എങ്ങനെ സേവനം നല്കാമെന്ന മാനദണ്ഡം മുൻനിർത്തിയാവണം രോഗികളുടെ പ്രവേശനം നിശ്ചയിക്കേണ്ടത്. നേരിടാൻ കഴിയാത്തത്ര ഗുരുതരമായ ഒരു സാഹചര്യത്തിൽ, നേടാൻ കഴിയുന്ന പരമാവധി നന്മ ഏതാണോ അതിനെ മുൻനിർത്തിയാവണം വിതരണം നടത്തേണ്ടത്.
വൈറസ് വ്യാപനം നിയന്ത്രണാതീതമായപ്പോൾ ഇറ്റലിയിൽ വെന്റിലേറ്ററുകൾക്ക് ക്ഷാമം നേരിട്ടതും തുടർന്നുണ്ടായ മാധ്യമ വാർത്തകളും വിവാദങ്ങളും നാം ഇതിനോടു ചേർത്തു വായിക്കേണ്ടതാണ്. ഈ നടപടികൾ സ്വീകരിക്കുന്നതിനു മുന്പ് പ്രകൃതി ദുരന്തങ്ങൾക്കായും മറ്റ് അടിയന്തര സാഹചര്യങ്ങൾക്കായും സൂക്ഷിച്ചുവച്ചിട്ടുള്ള കരുതൽ ശേഖരവും ഉപയോഗപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിതരണ നീതിയും (distributive justice) സാമൂഹ്യനീതിയും (social justice) ഈ മാനദണ്ഡങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
4. പൂഴ്ത്തിവയ്പും വിലക്കയറ്റവും
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിനും ആവശ്യം വർധിപ്പിച്ച് കൂടുതൽ വില നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരാളുടെ ഉടനടിയുള്ള ഉപയോഗത്തിന് ആവശ്യം ഉള്ളതിനേക്കാൾ വിഭവങ്ങൾ ശേഖരിക്കുകയും രഹസ്യമായി കൈവശം വയ്ക്കുകയും ചെയ്യുന്നതിനെയാണ് പൂഴ്ത്തിവയ്ക്കൽ എന്നു പറയുന്നത്. അതുപോലെതന്നെ അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നു തീർന്നുപോകുമെന്നു കരുതുന്ന അവശ്യസാധനങ്ങളുടെ കുറവുണ്ടാകുമോ എന്ന സ്വാഭാവിക ഭയത്തോടെയുള്ള സാധനങ്ങളുടെ വാങ്ങിക്കൂട്ടലും ഉണ്ടാകാം. നിലവിലെ, അല്ലെങ്കിൽ പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളിൽ വിപണികൾ അടച്ചിടുമെന്ന ഭയവും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലേക്കു നയിക്കാം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നിർദേശങ്ങളും കർശനമായ നടപടികളും ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്വത്തോടും വിവേകത്തോടുംകൂടെ പെരുമാറാൻ പൗരന്മാർക്കു കഴിയണം. കൃത്രിമമായ വിലക്കയറ്റം അനീതിയും ചൂഷണവുമാണ്. പ്രത്യേകിച്ചു കൊറോണക്കാലം പോലെയുള്ള അടിയന്തര ഘട്ടങ്ങളിൽ.
5. ആരോഗ്യ പ്രവർത്തകർക്കു സുരക്ഷയും പരിരക്ഷണവും
ആരോഗ്യമേഖലയിലും അടിയന്തര- ആവശ്യ സേവനമേഖലകളിലും സേവനം ചെയ്യുന്നവരുടെ ശുശ്രൂഷ കോവിഡ്- 19 കാലം പോലെയുള്ള സാഹചര്യങ്ങളിൽ അത്യാവശ്യമാണ്.
ഒപ്പംതന്നെ തൊഴിലാളികൾക്ക് മതിയായ സംരക്ഷണ വസ്ത്രങ്ങളും ഉപകരണങ്ങളും അവയുടെ ഉപയോഗത്തെപ്പറ്റിയുള്ള സമഗ്രമായ പരിശീലനവും നല്കേണ്ടതുണ്ട്. അതുപോലെ, ഇത്തരം സങ്കീർണമായ സാഹചര്യങ്ങളെ നേരിടാൻ അവരെ കരുത്തുറ്റവരാക്കുംവിധത്തിൽ മനഃശാസ്ത്രപരമായ പിന്തുണയും ഉറപ്പുവരുത്തണം. തൊഴിലാളികൾ നല്കുന്ന പ്രത്യേക സേവനങ്ങൾക്ക് അവർക്കും അവരുടെ കുടുംബത്തിനും അപകട സാധ്യതാ അധികവേതനവും (risk premium) ഇൻഷുറൻസും അപകടമോ അണുബാധയോ സംഭവിച്ചവർക്ക് നഷ്ടപരിഹാരവും മറ്റാനുകൂല്യങ്ങളും നല്കേണ്ടത് തൊഴിൽ ദാതാവിന്റെ കടമയാണ്.
6. മതവിശ്വാസികളുടെ ഉത്തരവാദിത്വങ്ങൾ
കോവിഡ്- 19 പോലെയൊരു പകർച്ചവ്യാധിയുടെ കാലത്ത് മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ചില പ്രത്യേക നിയന്ത്രണങ്ങൾക്ക് മറ്റുള്ളവരെക്കാളധികം അവർ വിധേയരാക്കപ്പെടുന്നുണ്ട്. അതുവരെ അവർ ശീലിച്ചുപോന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അതുപോലെ പാലിക്കാൻ സാമൂഹ്യ നിയന്ത്രണങ്ങൾ അവരെ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ വിശ്വാസികൾ ഇക്കാര്യങ്ങളെപ്പറ്റി ബോധ്യവും ഉത്തരവാദിത്വവും സഹകരണ മനോഭാവവും ഉള്ള പൗരന്മാർ ആയിരിക്കാൻ ശ്രദ്ധിക്കണം. പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ- മത അധികാരികൾ നല്കുന്ന നിർദേശങ്ങൾ അവർ ഏറ്റെടുക്കണം. സമ്മേളനങ്ങളും പൊതുവായുള്ള ആചാരാനുഷ്ഠാനങ്ങളും ചടങ്ങുകളും ഒഴിവാക്കേണ്ടതാണെങ്കിൽ നിർബന്ധമായും അവ ഒഴിവാക്കാൻ തയാറാകണം.
ഇക്കാര്യങ്ങളിൽ പുരോഹിതർക്ക് ഗൗരവതരമായ ഉത്തരവാദിത്വമുണ്ട്. വിശ്വാസികൾക്കിടയിലെ പെരുമാറ്റങ്ങളിൽ പൊരുത്തക്കേടുകൾ ഒഴിവാക്കാൻ, മതാധികാരികൾ അവരുടെ വിശ്വാസി സമൂഹങ്ങൾക്ക് കർശനവും വ്യക്തവുമായ നിർദേശങ്ങൾ നല്കുകയും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അധികാരികൾ നല്കുന്ന നിർദേശങ്ങൾ മാനിക്കാൻ വിശ്വാസികൾക്കു ധാർമികബാധ്യതയുണ്ട്.
മനുഷ്യന്റെ സാമൂഹ്യജീവിതം ശരിതെറ്റുകളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടു പോകുന്നത്. ഇവ നിർണയിക്കുന്നതിന് സഹായിക്കുന്നത് അടിസ്ഥാനപരമായ ചില ധാർമിക മൂല്യങ്ങളാണ്. ഇവയുടെ പാലനം സമൂഹജീവിതം കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും വ്യക്തമായ ബോധ്യമുള്ളവരാണു നാം. ഈ കൊറോണക്കാലം നമുക്കു നല്കുന്ന ധാർമിക ഉത്തരവാദിത്വങ്ങളെ ഏറ്റെടുത്ത് ഈ പ്രതിസന്ധിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം, അതിജീവിക്കാം.
ഡോ. രഞ്ജിത് ചക്കുംമൂട്ടിൽ
കോവിഡ്- 19 പോലെ അപകടകരമായ ഒരു പകർച്ചവ്യാധിയുടെ വ്യാപനത്തിൽ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യതകളിലൊന്ന് ആധികാരിക സ്രോതസുകളിൽനിന്നു ലഭിക്കുന്ന സംശയാതീതവും വ്യക്തവും ശാസ്ത്രീയവുമായ വിവരങ്ങളും അവയുടെ ഉത്തരവാദിത്വപൂർണമായ വിനിമയവുമാണ്. നിയന്ത്രണ വ്യവസ്ഥകൾ കൃത്യമായി പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ആവശ്യപ്പെടുന്ന ത്യാഗങ്ങളുടെ മൂല്യത്തെപ്പറ്റി പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനും അവബോധമുള്ളവരാക്കുന്നതിനും നിയന്ത്രണ നടപടികളോടൊപ്പംതന്നെ വിവരങ്ങൾ നിരന്തരം കൃത്യമായി ജനങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്.
പൊതുനന്മ മാത്രം കണക്കിലെടുത്ത് മാധ്യമങ്ങളുടെ സന്പൂർണമായ സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണ്. സെൻസേഷണലിസവും സ്കൂപ്പുകൾക്കുവേണ്ടിയുള്ള തിടുക്കവും മാറ്റിവച്ച് ജനങ്ങളെ അപകട സാധ്യതകളെക്കുറിച്ചു ബോധ്യമുള്ളവരും എന്നാൽ, ശാന്തവും ആത്മവിശ്വാസം നിലനിൽക്കുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ അവസരത്തിൽ മാധ്യമങ്ങളുടെ ധർമം.
ഇന്നത്തെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്തുന്നതിൽ സമൂഹ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് അതിശക്തമാണ്. സമൂഹ മാധ്യമങ്ങളുടെ ഈ സ്വാധീനം ഉത്കൃഷ്ടമായ വിധത്തിൽ ഉപയോഗപ്പെടുത്താൻ ഇന്നത്തെ സമൂഹത്തിന് എത്രമാത്രം കഴിയുന്നു എന്നതു പ്രധാനമാണ്. സമൂഹത്തിൽ പൊതുവായും കൊറോണ വ്യാപനം പോലെയുള്ള അവസരങ്ങളിൽ പ്രത്യേകിച്ചും ഉത്കൃഷ്ടവും മനുഷ്യാന്തസിനു യോജിച്ചതും വെറുപ്പും വിവേചനവുമില്ലാത്തതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താൻ നമുക്കു കഴിയണം.
രോഗവ്യാപനത്തെ ചെറുക്കുന്നതിന് ആഗോള ആരോഗ്യ സംഘടനകളും സർക്കാരുകളും നിർദേശിക്കുന്ന സുരക്ഷാ നടപടികളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നിയന്ത്രണങ്ങളോടുള്ള പൊതുജനങ്ങളുടെ ആഭിമുഖ്യം വർധിപ്പിക്കുന്നതിനുവേണ്ട പ്രചോദനം നല്കുന്നതിനും സമൂഹ മാധ്യമങ്ങൾക്കു സവിശേഷമായ പങ്കുവഹിക്കാൻ കഴിയും. അതുപോലെതന്നെ ലോക്ക് ഡൗൺ ദിനങ്ങളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം, ലോക്ക് ഡൗൺ ദിനങ്ങൾ നല്കുന്ന സമ്മർദങ്ങൾ എങ്ങനെ അതിജീവിക്കാം, കുടുംബ ബന്ധങ്ങളെ എങ്ങനെ കൂടുതൽ ഊഷ്മളമാക്കാം തുടങ്ങി സമൂഹ മാധ്യമങ്ങൾക്കു ചെയ്യാൻ കഴിയുന്ന ധാരാളം സേവന മേഖലകളുണ്ട്. എന്നാൽ, പലപ്പോഴും നിർഭാഗ്യവശാൽ സമൂഹ മാധ്യമങ്ങൾ ഇന്ന് ഉപയോഗിക്കപ്പെടുന്നതു വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കാനും വിദ്വേഷവും അകൽച്ചയും പ്രോത്സാഹിപ്പിക്കാനുമാണ്.
2. രഹസ്യാത്മകത
ദുരിതബാധിതരുടെ വിശദാംശങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് ആരോഗ്യവുമായി ബന്ധപ്പെട്ട ലോലമായ വിവരങ്ങളുടെ (സെൻസിറ്റീവ് ഡാറ്റ) സ്വകാര്യ സ്വഭാവത്തിന്റെ ഗുരുതരമായ ലംഘനമായിത്തീരാം. കോവിഡ് 19 പോലുള്ള സാമൂഹിക അടിയന്തര സാഹചര്യങ്ങളിൽ, മൗലികാവകാശങ്ങളുടെ കാര്യത്തിൽ വീഴ്ചകൾ സംഭവിക്കാൻ എളുപ്പമാണ്. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനക്ഷേമത്തെയും ആരോഗ്യ പരിപാലനത്തെയും മുൻനിർത്തി ശേഖരിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതുമായ വിവരങ്ങൾ അനർഹരുടെ കൈകളിൽ എത്തിപ്പെടുന്നില്ലെന്നും ആരുടെയും മൗലികാവകാശങ്ങൾ പ്രത്യേകിച്ച് ബാധിതരുടെ ഇതുവഴി ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഇപ്പോൾ കേരളത്തിൽ ഉയർന്നുവന്നിരിക്കുന്ന സ്പ്രിങ്ക്ളർ വിവാദം ഇത്തരത്തിൽ രഹസ്യ സ്വഭാവവും കൈമാറ്റവും സംബന്ധിച്ചാണല്ലോ.
3. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത
കോവിഡ്- 19 പോലെയുള്ള പകർച്ചവ്യാധികൾ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യങ്ങളിൽ മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത കുറയുന്നതും അവയുടെ എണ്ണം ആവശ്യത്തിന് ആനുപാതികമായി ഉണ്ടാകാതിരിക്കുന്നതും സ്വാഭാവികമാണ്. ജീവൻ രക്ഷാ മരുന്നുകളും തീവ്ര പരിചരണ ഉപകരണങ്ങളും രോഗികളുടെ എണ്ണത്തെക്കാൾ കുറവാകുന്പോൾ തീവ്ര പരിചരണ വിഭാഗത്തിലേക്ക് രോഗികളുടെ പ്രവേശനത്തിനു സാധാരണ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ പലപ്പോഴും പുനർ നിർവചിക്കേണ്ടി വരാറുണ്ട്. ഏറ്റവും കുറവ് വിഭവങ്ങൾ (ഉപകരണങ്ങൾ) കൊണ്ട് ഏറ്റവും കൂടുതൽ ആളുകൾക്ക് എങ്ങനെ സേവനം നല്കാമെന്ന മാനദണ്ഡം മുൻനിർത്തിയാവണം രോഗികളുടെ പ്രവേശനം നിശ്ചയിക്കേണ്ടത്. നേരിടാൻ കഴിയാത്തത്ര ഗുരുതരമായ ഒരു സാഹചര്യത്തിൽ, നേടാൻ കഴിയുന്ന പരമാവധി നന്മ ഏതാണോ അതിനെ മുൻനിർത്തിയാവണം വിതരണം നടത്തേണ്ടത്.
വൈറസ് വ്യാപനം നിയന്ത്രണാതീതമായപ്പോൾ ഇറ്റലിയിൽ വെന്റിലേറ്ററുകൾക്ക് ക്ഷാമം നേരിട്ടതും തുടർന്നുണ്ടായ മാധ്യമ വാർത്തകളും വിവാദങ്ങളും നാം ഇതിനോടു ചേർത്തു വായിക്കേണ്ടതാണ്. ഈ നടപടികൾ സ്വീകരിക്കുന്നതിനു മുന്പ് പ്രകൃതി ദുരന്തങ്ങൾക്കായും മറ്റ് അടിയന്തര സാഹചര്യങ്ങൾക്കായും സൂക്ഷിച്ചുവച്ചിട്ടുള്ള കരുതൽ ശേഖരവും ഉപയോഗപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിതരണ നീതിയും (distributive justice) സാമൂഹ്യനീതിയും (social justice) ഈ മാനദണ്ഡങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
4. പൂഴ്ത്തിവയ്പും വിലക്കയറ്റവും
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിനും ആവശ്യം വർധിപ്പിച്ച് കൂടുതൽ വില നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരാളുടെ ഉടനടിയുള്ള ഉപയോഗത്തിന് ആവശ്യം ഉള്ളതിനേക്കാൾ വിഭവങ്ങൾ ശേഖരിക്കുകയും രഹസ്യമായി കൈവശം വയ്ക്കുകയും ചെയ്യുന്നതിനെയാണ് പൂഴ്ത്തിവയ്ക്കൽ എന്നു പറയുന്നത്. അതുപോലെതന്നെ അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നു തീർന്നുപോകുമെന്നു കരുതുന്ന അവശ്യസാധനങ്ങളുടെ കുറവുണ്ടാകുമോ എന്ന സ്വാഭാവിക ഭയത്തോടെയുള്ള സാധനങ്ങളുടെ വാങ്ങിക്കൂട്ടലും ഉണ്ടാകാം. നിലവിലെ, അല്ലെങ്കിൽ പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളിൽ വിപണികൾ അടച്ചിടുമെന്ന ഭയവും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലേക്കു നയിക്കാം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നിർദേശങ്ങളും കർശനമായ നടപടികളും ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്വത്തോടും വിവേകത്തോടുംകൂടെ പെരുമാറാൻ പൗരന്മാർക്കു കഴിയണം. കൃത്രിമമായ വിലക്കയറ്റം അനീതിയും ചൂഷണവുമാണ്. പ്രത്യേകിച്ചു കൊറോണക്കാലം പോലെയുള്ള അടിയന്തര ഘട്ടങ്ങളിൽ.
5. ആരോഗ്യ പ്രവർത്തകർക്കു സുരക്ഷയും പരിരക്ഷണവും
ആരോഗ്യമേഖലയിലും അടിയന്തര- ആവശ്യ സേവനമേഖലകളിലും സേവനം ചെയ്യുന്നവരുടെ ശുശ്രൂഷ കോവിഡ്- 19 കാലം പോലെയുള്ള സാഹചര്യങ്ങളിൽ അത്യാവശ്യമാണ്.
ഒപ്പംതന്നെ തൊഴിലാളികൾക്ക് മതിയായ സംരക്ഷണ വസ്ത്രങ്ങളും ഉപകരണങ്ങളും അവയുടെ ഉപയോഗത്തെപ്പറ്റിയുള്ള സമഗ്രമായ പരിശീലനവും നല്കേണ്ടതുണ്ട്. അതുപോലെ, ഇത്തരം സങ്കീർണമായ സാഹചര്യങ്ങളെ നേരിടാൻ അവരെ കരുത്തുറ്റവരാക്കുംവിധത്തിൽ മനഃശാസ്ത്രപരമായ പിന്തുണയും ഉറപ്പുവരുത്തണം. തൊഴിലാളികൾ നല്കുന്ന പ്രത്യേക സേവനങ്ങൾക്ക് അവർക്കും അവരുടെ കുടുംബത്തിനും അപകട സാധ്യതാ അധികവേതനവും (risk premium) ഇൻഷുറൻസും അപകടമോ അണുബാധയോ സംഭവിച്ചവർക്ക് നഷ്ടപരിഹാരവും മറ്റാനുകൂല്യങ്ങളും നല്കേണ്ടത് തൊഴിൽ ദാതാവിന്റെ കടമയാണ്.
6. മതവിശ്വാസികളുടെ ഉത്തരവാദിത്വങ്ങൾ
കോവിഡ്- 19 പോലെയൊരു പകർച്ചവ്യാധിയുടെ കാലത്ത് മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ചില പ്രത്യേക നിയന്ത്രണങ്ങൾക്ക് മറ്റുള്ളവരെക്കാളധികം അവർ വിധേയരാക്കപ്പെടുന്നുണ്ട്. അതുവരെ അവർ ശീലിച്ചുപോന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അതുപോലെ പാലിക്കാൻ സാമൂഹ്യ നിയന്ത്രണങ്ങൾ അവരെ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ വിശ്വാസികൾ ഇക്കാര്യങ്ങളെപ്പറ്റി ബോധ്യവും ഉത്തരവാദിത്വവും സഹകരണ മനോഭാവവും ഉള്ള പൗരന്മാർ ആയിരിക്കാൻ ശ്രദ്ധിക്കണം. പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ- മത അധികാരികൾ നല്കുന്ന നിർദേശങ്ങൾ അവർ ഏറ്റെടുക്കണം. സമ്മേളനങ്ങളും പൊതുവായുള്ള ആചാരാനുഷ്ഠാനങ്ങളും ചടങ്ങുകളും ഒഴിവാക്കേണ്ടതാണെങ്കിൽ നിർബന്ധമായും അവ ഒഴിവാക്കാൻ തയാറാകണം.
ഇക്കാര്യങ്ങളിൽ പുരോഹിതർക്ക് ഗൗരവതരമായ ഉത്തരവാദിത്വമുണ്ട്. വിശ്വാസികൾക്കിടയിലെ പെരുമാറ്റങ്ങളിൽ പൊരുത്തക്കേടുകൾ ഒഴിവാക്കാൻ, മതാധികാരികൾ അവരുടെ വിശ്വാസി സമൂഹങ്ങൾക്ക് കർശനവും വ്യക്തവുമായ നിർദേശങ്ങൾ നല്കുകയും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അധികാരികൾ നല്കുന്ന നിർദേശങ്ങൾ മാനിക്കാൻ വിശ്വാസികൾക്കു ധാർമികബാധ്യതയുണ്ട്.
മനുഷ്യന്റെ സാമൂഹ്യജീവിതം ശരിതെറ്റുകളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടു പോകുന്നത്. ഇവ നിർണയിക്കുന്നതിന് സഹായിക്കുന്നത് അടിസ്ഥാനപരമായ ചില ധാർമിക മൂല്യങ്ങളാണ്. ഇവയുടെ പാലനം സമൂഹജീവിതം കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും വ്യക്തമായ ബോധ്യമുള്ളവരാണു നാം. ഈ കൊറോണക്കാലം നമുക്കു നല്കുന്ന ധാർമിക ഉത്തരവാദിത്വങ്ങളെ ഏറ്റെടുത്ത് ഈ പ്രതിസന്ധിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം, അതിജീവിക്കാം.
ഡോ. രഞ്ജിത് ചക്കുംമൂട്ടിൽ