+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാലത്തിന്‍റെ അടയാളങ്ങൾ

കോവിഡ് 19 എന്ന മഹാമാരി ലോകമാസകലം വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്ന അതീവ ഗുരുത
കാലത്തിന്‍റെ അടയാളങ്ങൾ
കോവിഡ്- 19 എന്ന മഹാമാരി ലോകമാസകലം വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്ന അതീവ ഗുരുതരവും സങ്കീർണവുമായ സ്ഥിതിവിശേഷത്തെയാണ് ലോകം നേരിടുന്നത്. ഈ സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടുകയും പ്രതിരോധിക്കുകയും ചെയ്യുന്പോഴും ഈ അവസ്ഥയിലേക്ക് മനുഷ്യകുലത്തെ കൊണ്ടുചെന്ന് എത്തിച്ച ക്രമഭംഗങ്ങൾ കണ്ടില്ലെന്നു നടിക്കാനാവുന്നില്ല. വ്യതിചലനങ്ങൾ തിരുത്തപ്പെടേണ്ടതാണെന്ന് മനുഷ്യനെ ഓർമിപ്പിക്കുന്ന അടയാളങ്ങളായി ഇവ നമ്മുടെ കണ്‍മുന്പിൽ സംഭവിക്കുന്നു.

ദൈവം സർവനന്മ സ്വരൂപനാണ്. അവിടുന്ന് കരുണാമയനും സ്നേഹനിധിയുമാണ്. ദൈവസ്നേഹത്തിന്‍റെ ആവിഷ്കാരമാണ് സൃഷ്ടപ്രപഞ്ചം. ഈ പ്രപഞ്ചം നിലനിൽക്കുന്നത് സ്രഷ്ടാവിന്‍റെ കൃത്യമായ ക്രമവത്കൃതമായ ഒരു സംവിധാനത്തിലാണ്. ഈ സംവിധാനത്തിൽ പ്രകൃതിയിലെ സർവ സൃഷ്ടിജാലങ്ങളും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്രഷ്ടാവിന്‍റെ അനാദിയിലേയുള്ള ഈ ക്രമവത്കൃതമായ സുസ്ഥിതിയുടെ കാര്യസ്ഥത മനുഷ്യന് നൽകപ്പെട്ടിരിക്കുകയാണ്. ദൈവത്തോടുള്ള മനുഷ്യന്‍റെ വിശ്വസ്തതയാണ് പ്രകൃതിയുടെ നിലനിൽപ്പിനും സുസ്ഥിതിക്കും ആധാരമായിട്ടുള്ളത്. ഈ സുസ്ഥിതിക്കു ഭംഗം വരുത്തുന്ന പ്രവൃത്തികൾ ഉണ്ടാകുന്പോൾ പരിണിതഫലങ്ങൾ അശാന്തിയായും നിർണയിക്കാനാവാത്തവിധം ആഘാതമായും മാനവരാശിയുടെമേൽ പതിക്കുന്നു.

ബന്ധങ്ങളുടെ ഈ തലത്തിൽ സംഭവിച്ചിരിക്കുന്ന വ്യതിചലനങ്ങൾ പുനഃസ്ഥാപിച്ചുകൊണ്ടു മാത്രമേ സുസ്ഥിതി പുനരുദ്ധരിക്കാനാവൂ. ദൈവത്തോടും മനുഷ്യനോടുതന്നെയും ഈ പ്രകൃതിയോടും അനുരഞ്ജനത്തിനു പ്രേരകമാകുന്ന മാനസാന്തരത്തിന്‍റെ ഫലങ്ങൾ പുറപ്പെടുവിക്കുക ഈ നാളുകളിൽ അത്യാവശ്യമാണ്. അടയാളങ്ങളിലൂടെ സംസാരിക്കുന്ന പ്രവാചകശബ്ദം മാനസാന്തരത്തിനുള്ള ക്ഷണമാണ് മനുഷ്യന് നൽകുന്നത്.

പ്രകൃതിയിലെ അതിസൂക്ഷ്മജീവികളായ വൈറസുകൾ ആപത്കരരൂപം പൂണ്ടിരിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. മനുഷ്യന്‍റെ നിസാരതയും പരിമിതിയും നിസഹായതയും വളരെ വ്യക്തമായി ഇവിടെ പ്രതിഫലിക്കുന്നു. ഈ സൂക്ഷ്മജീവികളുടെ മുന്പിൽ മനുഷ്യന്‍റെ എല്ലാ നേട്ടങ്ങളും നിഷ്പ്രഭമായിരിക്കുന്നതാണ് നാം കാണുന്നത്. ഇവിടെയാണ് സ്രഷ്ടാവായ ദൈവവുമായി നിരന്തരം ഐക്യത്തിലും ബന്ധത്തിലുമായിരിക്കേണ്ടവനാണ് മനുഷ്യൻ എന്നത് പ്രധാനമാകുന്നത്. എന്നാൽ, ദൈവദത്തമായ മനുഷ്യപ്രകൃതിക്ക് അനുയോജ്യമല്ലാത്ത നിലപാടുകൾ മനുഷ്യന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നു.

ഗുരുതരമായ വിള്ളൽ

ദൈവാസ്തിത്വം നിഷേധിക്കുകയും ദൈവത്തെ പരീക്ഷിക്കുകയും ആക്ഷേപിക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യുംവിധം മനുഷ്യൻ അഹങ്കാരത്തിനും അഹമ്മതിക്കും വിധേയമായിരിക്കുന്നു. ദൈവമാകുന്ന സ്രഷ്ടാവിനെ മറന്ന് സ്വയം ദൈവമാകാൻ മനുഷ്യൻ വെന്പൽകൊള്ളുന്നു. സ്വയം സ്രഷ്ടാവിന്‍റെ സ്ഥാനമലങ്കരിക്കാൻ ശാസ്ത്രവും സാങ്കേതികവിദ്യയും സന്പത്തുമെല്ലാം അവന് അവസരമൊരുക്കുന്നു. അങ്ങനെ തന്നെത്തന്നെ ആരാധിക്കുന്ന വിധത്തിൽ സ്രഷ്ടാവുമായുള്ള ബന്ധത്തിൽ ഗുരുതരമായ വിള്ളൽ സംഭവിച്ചിരിക്കുന്നു.

ലോകം മുഴുവൻ തന്‍റെ വിരൽത്തുന്പിലാണെന്ന് മനുഷ്യൻ അഹങ്കരിക്കുന്പോഴും മരണം ഒരു വിളിപ്പാടകലെ നിൽക്കുന്നത് അവനറിയുന്നില്ല. എത്ര യുദ്ധം ജയിക്കാനാവശ്യമായ സന്നാഹങ്ങളുള്ളവരും വെറും ദുർബലരും നിസഹായരുമായി നിലംപതിക്കുന്നു. ജീവിതത്തിൽ സ്രഷ്ടാവായ ദൈവത്തിന് പ്രഥമസ്ഥാനം കൽപ്പിക്കാതെ സൃഷ്ടവസ്തുക്കളെ സ്രഷ്ടാവിന്‍റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഗൗരവമായ വ്യതിചലനം മാനവകുലത്തിന്‍റെ സുസ്ഥിതിയെ തകർക്കും.

ദൈവനാമം നിക്ഷിപ്ത താത്പര്യസംരക്ഷണത്തിനായി ഉപയോഗിക്കുകയും ആരാധനയും ആരാധനാലയങ്ങളും കലഹത്തിന് ഹേതുവായി ഭവിക്കുകയും ചെയ്യുന്പോൾ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നു. ആത്മീയതയും ദൈവാനുഭവവുമെല്ലാം കേവലം വൈകാരികതലത്തിൽ തളയ്ക്കപ്പെടുകയും വാണിജ്യലക്ഷ്യങ്ങൾ പൂജ്യമായവയിലേക്ക് കടന്നുവരുകയും ചെയ്യുന്പോൾ ദൈവാസ്തിത്വം വികലമായി ചിത്രീകരിക്കപ്പെടുന്നു. അന്ധവിശ്വാസങ്ങളും അബദ്ധസിദ്ധാന്തങ്ങളും അനാചാരങ്ങളും ദൈവത്തിന്‍റെ പേരിൽ ആത്മീയപരിവേഷത്തിൽ എല്ലാ പരിധികളും ലംഘിച്ച് ജൈത്രയാത്ര നടത്തുന്നു.

തിരിച്ചുപോക്ക് അനിവാര്യം

ആൾദൈവങ്ങളും ആൾക്കൂട്ട ആത്മീയതയും സാധാരണമാകുന്പോൾ ആത്മീയതയുടെ വിശിഷ്ടമായ പാരന്പര്യങ്ങളും പൈതൃകങ്ങളും തമസ്കരിക്കപ്പെടുന്നു. ഇവിടെയാണ് മനുഷ്യന്‍റെ തിരിച്ചുപോക്ക് അനിവാര്യമാകുന്നത്. മാനസാന്തരത്തിലൂടെ ദൈവവുമായി അനുരഞ്ജനപ്പെട്ടുകൊണ്ട്, വേർപെട്ടുപോയ അമൂല്യമായ ആത്മീയ ശൃംഖലയിലെ കണ്ണികളെ വീണ്ടും കൂട്ടിപ്പിടിപ്പിച്ചുകൊണ്ട് ദൈവഹിതം അനുവർത്തിക്കുവാൻ മനുഷ്യനു കഴിയണം.

മനുഷ്യാസ്തിത്വം കേവലം വ്യക്തിഗതമായ ഒന്നല്ല, പ്രത്യുത സഭാത്മകവും സംഘാതാത്മകവുമായ വിപുലമായ ഒരു മാനവും അതിനുണ്ട്. എന്നാൽ, ഈ കൂട്ടായ്മയുടെ സൗന്ദര്യവും ഒൗന്നിത്യവും നഷ്ടപ്പെടുത്തുമാറ് സ്വാർഥനിക്ഷിപ്ത താത്പര്യങ്ങൾക്ക് മനുഷ്യൻ അടിമപ്പെട്ടു പോകുന്പോൾ മാനവികതയുടെ ഉദാത്തമായ മൂല്യങ്ങളാണ് തകർന്നടിയുന്നത്. മനുഷ്യൻ പരസ്പരം യുദ്ധപോർവിളി നടത്തുകയും ഭീകരപ്രവർത്തനങ്ങളിലൂടെ സ്വയം സംഹരിക്കുകയും ഗർഭസ്ഥശിശുക്കൾ ക്രൂരമായി വധിക്കപ്പെടുകയും വയോധികരും രോഗികളും അവഗണിക്കപ്പെടുകയും ആദിവാസികളും ഗോത്രവർഗക്കാരുമായ സംരക്ഷിതസമൂഹങ്ങൾ അനീതിക്കു പാത്രമാകുകയും സ്ത്രീകളും കുട്ടികളും ചൂഷണത്തിനും അതിക്രമങ്ങൾക്കും വിധേയമാകുകയും ചെയ്യുന്പോൾ ഉന്നതമായ മാനവിക സംസ്കാരത്തിന്‍റെ അടിത്തറതന്നെയാണ് പൊളിഞ്ഞുപോകുന്നത്.

ഉപഭോഗസംസ്കാരത്തിൽ കന്പോളവത്കരണം സാർവത്രികമാകുന്പോഴും ധാർമികമൂല്യങ്ങൾ തമസ്കരിക്കപ്പെടുകയും ആഡംബരവും ധൂർത്തും പ്രകടനപരതയും സാമാന്യവത്കരിക്കപ്പെടുകയും ചെയ്യുന്പോൾ ദൈവഹിതപ്രകാരമുള്ള ജീവിതക്രമത്തിന് ഗുരുതരമായ ആഘാതങ്ങൾ സംഭവിക്കുന്നു. ഇവിടെയാണ് ഒരു ലോക്ക് ഡൗണ്‍ നമുക്കാവശ്യമായത്. അനാവശ്യമായ ജീവിതവ്യഗ്രതകൾക്കു വിരാമമിടാനുള്ളതും മനുഷ്യന്‍റെ കഴിവുകൾ കേവലം ക്ഷണികവും പരിമിതവുമാണെന്നു പഠിപ്പിക്കുന്നതുമായ ഒരു അടയാളമാണ് ഈ വൈറസ് ബാധ. മാനസാന്തരത്തിലൂടെ മനുഷ്യജീവിതത്തിന്‍റെ പരസ്പര പൂരകങ്ങളായ സഹോദര്യത്വത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും മനോഹരവും സ്വാഭാവികവുമായ, തലങ്ങളിലേക്കുള്ള തിരിച്ചുപോകൽ മാനസാന്തരത്തിലൂടെ ആർജിക്കുവാൻ വേദനാജനകമായ ഇപ്പോഴത്തെ സംഭവവികാസങ്ങൾ നമ്മെ നിർബന്ധിക്കുന്നു.

സന്തുലിതാവസ്ഥ തകരുന്നു

മനുഷ്യനും ജീവജാലങ്ങളുമടങ്ങുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥയും സുസ്ഥിതിയും ഏറ്റവും ഗുരുതരമായ വിധത്തിൽ അപകടപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിലേക്ക് ഈ കാലഘട്ടം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. വനങ്ങൾ വ്യാപകമായ നശീകരണത്തിന് വിധേയമാക്കപ്പെടുകയും മലകളും കുന്നുകളും നിർദയമായി നിരപ്പാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മലിനീകരണത്തിന്‍റെ ഭീകരതയാൽ ജീവന്‍റെ അടിസ്ഥാന ഘടകങ്ങൾക്ക് ഗുരുതരമായ അപകടം സംഭവിച്ചിരിക്കുന്നു. വായുവും ജലവും മണ്ണും ആപത്കരമായ വിധത്തിൽ മലിനമാകുകയും സ്വാഭാവികമായ അവയുടെ ഘടനയ്ക്കുതന്നെ തകർച്ച സംഭവിക്കുകയും ചെയ്തിരിക്കുന്നു. പ്രകൃതിയോട് എന്തു ക്രൂരതയും ആകാമെന്ന വിധത്തിൽ മനുഷ്യൻ വ്യാപരിക്കുന്പോൾ പ്രകൃതിയിലും ഗുരുതരമായ മാറ്റങ്ങൾ സംഭവിക്കുന്നു. അത് മനുഷ്യജീവിതത്തെ ദുഷ്കരവും കഠിനവുമാക്കുന്നു.

കൊറോണ വൈറസ് മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ശേഷം നദികളിലെ ജലം അന്പത് ശതമാനത്തിലേറെ ശുദ്ധമാക്കപ്പെടുകയും വായു ഏറ്റവും കുറഞ്ഞ മലിനീകരണതോത് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നുവെന്നതു നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. സ്രഷ്ടാവായ ദൈവം മനുഷ്യന്‍റെ ആവശ്യത്തിനായവയെല്ലാം പ്രകൃതിയിൽ ക്രമീകരിച്ചിരിക്കുന്നുവെന്നതും എന്നാൽ ആർത്തിപൂണ്ട ഒരു സമൂഹത്തിന്‍റെ അതിക്രമങ്ങളാണ് സാമാന്യ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നതെന്നതും വാസ്തവമാണ്. പരിസ്ഥിതി നമ്മെ പഠിപ്പിക്കുന്ന തത്വം അസ്തിത്വമുള്ളവയെല്ലാം തമ്മിൽ പരസ്പരബന്ധമുണ്ട് എന്നതാണ്.

അതായത്, ഒരു ജീവജാലബന്ധശൃംഖല രൂപപ്പെട്ടിരിക്കുന്നു. ബന്ധങ്ങളില്ലാതെ ഒന്നിനും നിലനിൽക്കാൻ സാധ്യമല്ല. എല്ലാ ജീവജാലങ്ങളുടെയും ഈ പാരസ്പര്യം ഉദ്ഘോഷിക്കപ്പെടുകയും പുനഃപ്രതിഷ്ഠിക്കപ്പെടുകയും വേണം. എല്ലാ ജീവികൾക്കും ആപേക്ഷിക സ്വാതന്ത്ര്യമുണ്ട്. പ്രകൃതിയിലെ ഒരു ജീവിയും അനാവശ്യമോ അപ്രസക്തമോ അല്ല. എല്ലാം തമ്മിൽ പരസ്പരം ഒരു കണ്ണിയായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കണ്ണി എല്ലാറ്റിനെയും കൂട്ടിച്ചേർക്കുകയും കൂട്ടിയിണക്കുകയും ചെയ്യുന്നു. ഇത് ബന്ധത്തിന്‍റെ ഒരു പ്രാപഞ്ചിക ശൃംഖലയാണ്.

സൃഷ്ടിക്കപ്പെട്ടതെല്ലാം സ്രഷ്ടാവായ ദൈവത്തിൽനിന്ന് ആരംഭംകൊണ്ടു. സൃഷ്ടിക്കപ്പെട്ടതെല്ലാം തമ്മിൽ അതിനാൽ സ്രഷ്ടാവ് നിക്ഷേപിച്ച ഒരു ആന്തരികബന്ധത്തിന്‍റെ നിയമത്തിലായിരിക്കുന്നു. അനാദിയിലേ ദൈവം നിക്ഷേപിച്ച ഈ സമതുലനാവസ്ഥയ്ക്കു ഭംഗം വരാനിടയാക്കുന്ന പ്രവൃത്തികളിൽനിന്നു മനുഷ്യൻ പിൻതിരിയണം.

ദൈവമാണ് സൃഷ്ടിയുടെ ഉറവിടമെന്നും അവിടുന്നാണ് പ്രപഞ്ചനാഥനെന്നുമുള്ള സത്യം മനുഷ്യർ മറക്കരുത്. പ്രപഞ്ചസ്രഷ്ടാവ് നിക്ഷേപിച്ച തത്വങ്ങൾ പാലിക്കപ്പെടുന്ന സാഹചര്യമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. സൃഷ്ടികളിൽ സമാധാനം ഉണ്ടായിരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയാകുന്ന സംവിധാനം പ്രപഞ്ചകർത്താവ് ആവിഷ്കരിച്ചത്. ഈ സന്തുലിതാവസ്ഥ സംരക്ഷിച്ചുകൊണ്ടു മാത്രമേ ഭൂമിയിലെ മനുഷ്യജീവിതം സുരക്ഷിതവും സൗഖ്യപ്രദവുമാക്കാൻ സാധിക്കൂ. പ്രകൃതിയെ കീഴടക്കി ഉപയോഗയോഗ്യമാക്കാനുള്ള മനുഷ്യന്‍റെ അമിതാവേശം, താറുമാറായ ഒരു പ്രകൃതിയാണ് മനുഷ്യനു സമ്മാനിക്കുന്നത്. അവിടെ അനിശ്ചിതത്വവും അരാജകത്വവും പരിണിതഫലങ്ങളായി വന്നുഭവിക്കുന്നു. ഇവിടെയാണ് മനുഷ്യൻ ഹൃദയം തുറക്കേണ്ടതും മാനസാന്തരത്തിന്‍റെ ഉദാത്തമായ ഭാവത്തിലേക്കു പ്രവേശിക്കേണ്ടതും.

ഹിംസകളോടു വിടപറയാം

പ്രകൃതിയെ തകർക്കുന്ന എല്ലാ ഹിംസകളോടും വിടപറയാനും മനുഷ്യന്‍റെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാനും കഴിയണം. പ്രകൃതിയോടുള്ള അപരാധങ്ങളിൽനിന്നു വിടപറഞ്ഞ് മാനസാന്തരത്തിലൂടെ സ്രഷ്ടാവിന്‍റെ ഹിതപ്രകാരം പ്രകൃതിയോടും പ്രകൃതിവിഭവങ്ങളോടുമുള്ള സമീപനം ഉദാത്തമാക്കാനും സാധിക്കണം.

പ്രപഞ്ചസംവിധാനത്തിൽ സ്രഷ്ടാവായ ദൈവത്തോടും മനുഷ്യൻ മനുഷ്യനോടും സൃഷ്ടപ്രപഞ്ചത്തോടുമുള്ള ബന്ധങ്ങളിലെ വ്യതിചലനങ്ങൾ തിരിച്ചറിയാൻ നമ്മെ നിർബന്ധിക്കുന്ന സാഹചര്യമാണ് കൊറോണ വൈറസ് ബാധയിലൂടെ നാം നേരിടുന്നത്. യഥാർഥമായ മാനസാന്തരത്തിലൂടെ വിവിധ ജീവിതതലങ്ങളിൽ വന്നിരിക്കുന്ന വ്യതിചലനങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനായിട്ടുള്ള ഒരവസരംകൂടിയാണ് ലോക്ക് ഡൗണ്‍ വഴി ലഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ നിശബ്ദതയും ശാന്തതയും കൈവരിക്കാനും നമ്മോട് സംസാരിക്കുന്ന ദൈവത്തിന്‍റെ സ്വരത്തിനു കാതോർക്കാനും സാധിക്കണം.

മനുഷ്യജീവിതത്തിന്‍റെ വിവിധ തലങ്ങളിൽ സംഭവിച്ചിരിക്കുന്ന അപചയങ്ങൾ പരിഹരിക്കാൻ ഓരോ വ്യക്തിക്കും തനതായ ഉത്തരവാദിത്വങ്ങളുണ്ട്. മറ്റാരെയെങ്കിലും വിധിക്കാനോ കുറ്റപ്പെടുത്താനോ അല്ല, പ്രത്യുത ഓരോ വ്യക്തിയും സ്രഷ്ടാവിന്‍റെ ഹിതമനുവർത്തിക്കാൻ തയാറാകുന്പോൾ പൊതുവായ സുസ്ഥിതി കൈവരും. കൊറോണ വൈറസിനെ നേരിടാനുള്ള പ്രതിരോധ വാക്സിനുകൾ കണ്ടെത്താനുള്ള കഠിനപരിശ്രമത്തിലാണല്ലോ ശാസ്ത്രലോകം.

മനുഷ്യന്‍റെ ജീവിതസാഹചര്യങ്ങളിൽ വന്നുചേർന്നിരിക്കുന്ന വ്യതിചലനങ്ങൾ സാക്ഷായ മാനസാന്തരത്തിലൂടെ പരിഹരിക്കുവാൻ മനുഷ്യൻ തയാറാകുന്പോൾ പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും ഫലം ആർജിക്കുകയും തദ്വാരാ കൊറോണ വൈറസുകളെ കീഴ്പ്പെടുത്താൻ മനുഷ്യനെ പ്രാപ്തരാക്കുന്ന പ്രതിരോധമരുന്നുകൾ കണ്ടെത്തുകയും ചെയ്യും. ദൈവഹിതം അനുവർത്തിക്കാനും സാക്ഷാത്കരിക്കാനും മനുഷ്യൻ സന്നദ്ധമാകുന്പോൾ പ്രപഞ്ചഘടനയിലെ സന്തുലിതാവസ്ഥ പുനഃസൃഷ്ടിക്കുന്നതിനും സാധിക്കും.

ബിഷപ് ജേക്കബ് മുരിക്കൻ