അനന്തപുരി / ദ്വിജൻ
കൊറോണ മഹാവ്യാധിയെ നേരിടുന്നതിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്പോഴും കൊറോണ ദിനങ്ങൾ മുന്നോട്ടു പോകുന്നതിനനുസരിച്ചു കേരളത്തിൽ അപസ്വരങ്ങൾ ഉയരുന്നത് നല്ല സൂചനയല്ല. ഇനിയുള്ള നാളുകളിൽ അവ കൂടുതൽ ശക്തമാകാനാണ് സാധ്യത എന്നും ഭയപ്പെടണം. അത് ഒഴിവാക്കാനും ഒറ്റക്കെട്ടായി കൊറോണക്കെതിരായ പോരാട്ടം തുടരാനും കേരളത്തിനാകണം.
സഹകരണവും കൂട്ടായ പ്രവർത്തനങ്ങളും പുതിയ മാനങ്ങൾ ആർജിക്കേണ്ട നാളുകളാണു വരുന്നത്. യോജിപ്പിന്റെ മനോഭാവങ്ങൾക്കു നിരക്കാത്ത രീതികൾ എല്ലാവരും പരിത്യജിക്കേണ്ടതു നാടിന്റെ ആവശ്യമാണ്. വോട്ടുപെട്ടിയിൽ മാത്രം ലക്ഷ്യംവച്ചുള്ള സമീപനങ്ങൾക്കു പകരം നാടിന്റെ ഭാവി മനസിൽവച്ചുള്ള സമീപനങ്ങൾ ഉണ്ടാവണം. വിമർശനങ്ങൾ ഉണ്ടാകാതിരിക്കുകയല്ല അവയെ ആത്മവിശ്വാസത്തോടെ നേരിടുകയാണു വേണ്ടത്. വിമർശിക്കുന്നവരെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കം ആരു നടത്തിയാലും അത് നാടിനാവശ്യമുള്ള കൂട്ടായ്മയ്ക്കു വിനാശകരമാവും.
ഒന്നിച്ചുനിന്നു കേന്ദ്രത്തിൽ നിന്നു നേടിയെടുക്കേണ്ട അടിയന്തരാവശ്യങ്ങൾ പലതുമുണ്ട്. നാടിന്റെ വലിയ താങ്ങായ പ്രവാസികൾ വല്ലാത്ത ദുരിതത്തിലാണ്. അവർക്ക് തിരിച്ചു വരാൻ സൗകര്യം ഉണ്ടാക്കണം. അതിന് ശക്തമായ സമ്മർദം ചെലുത്തണം. സഹായങ്ങളുടെ കാര്യത്തിലും കേന്ദ്രം കേരളത്തോടെ വല്ലാത്ത ചിറ്റമ്മ നയം പുലർത്തുകയാണ്. അതിനെതിരേയും ഒന്നിച്ചു നിന്നുള്ള പോരാട്ടം വേണം. ഒന്നിച്ചുനിർത്താൻ കൂടുതൽ ത്യാഗം നടത്തേണ്ടത് ഭരിക്കുന്ന പാർട്ടികളാണ്. എല്ലാം തങ്ങൾക്കു മാത്രം വോട്ടാകണം എന്ന മനോഭാവത്തോടെയാണു പ്രവർത്തനം എന്നു ജനം തിരിച്ചറിഞ്ഞാൽ പായസം വച്ചു വൃത്തിയില്ലാത്ത പാത്രത്തിൽ വിളന്പുന്ന അനുഭവമാകും ഫലം.
സർക്കാർ നന്നായി പ്രവർത്തിക്കുന്നതുകൊണ്ട് തങ്ങൾക്കു പ്രസക്തി നഷ്ടപ്പെടുന്നു എന്നു പ്രതിപക്ഷം ഭയപ്പെടുന്നോ എന്ന തോന്നലും വളരുന്നുണ്ട്. സർക്കാർ ശരിയായി പ്രവർത്തിക്കുന്നതു പ്രതിപക്ഷത്തിന്റെ ജാഗ്രതയുടെയും ഇടപെടലിന്റെയും കൂടി ഫലമാണ്. ശക്തമായ പ്രതിപക്ഷം ഇല്ലാത്ത കേന്ദ്രത്തിലടക്കം നടക്കുന്ന പലതും അടിവരയിടുന്ന സത്യമാണത്. പണ്ട് ഏതോ പ്രമുഖ ലോകനേതാവ് മാധ്യമപ്രവർത്തകരോടു പറഞ്ഞതായി കേട്ടിട്ടുള്ള ഒരു വലിയ സത്യമുണ്ട്. ഞങ്ങൾ പലരും ഇത്ര വിശുദ്ധരായിരിക്കുന്നത് നിങ്ങളുടെ ജാഗ്രത കൊണ്ടാണ് എന്ന അർഥം വരുന്നതായിരുന്നു ആ വാക്കുകൾ.
പുര കത്തുന്പോൾ
സർക്കാർ തോന്ന്യാസം പലതും ചെയ്യുന്നു എന്നും പുര കത്തുന്പോൾ വാഴ വെട്ടുന്ന മനോഭാവം ചില കാര്യങ്ങളിലെങ്കിലും പ്രകടിപ്പിക്കുന്നു എന്നുമുള്ള തോന്നൽ സാധാരണക്കാരിലുണ്ട്. കൊറോണ പ്രവർത്തനങ്ങൾക്കായി സർക്കാർ ഉപയോഗിക്കുന്ന സ്പ്രിംഗ്ളർ എന്ന അമേരിക്കൻ കന്പനിയെക്കുറിച്ച് ഉയർന്ന വിവാദങ്ങൾ തന്നെ ഉദാഹരണം. ഇത്തരം അവസരങ്ങളിൽ രാഷ്ട്രീയക്കാർ കാണിക്കാറുള്ള പതിവ് തട്ടിപ്പ്.
പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്ന പല അപാകതകളും സ്പ്രിംഗ്ളർ കരാറിനു പിന്നിൽ ഉണ്ടായി എന്നതു സാങ്കേതികമായി സത്യമാണ്. കൂടുതൽ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നു. മാർച്ച് 25ന് ആരംഭിച്ച പരിപാടിയുടെ കരാർ ഉണ്ടാക്കുന്നത് ഏപ്രിൽ 14 ന്. ഇങ്ങനെ പോകുന്നു അബദ്ധങ്ങൾ. നിയമ വകുപ്പു പരിശോധിക്കാതെ കരാറിലെത്തി എന്നതടക്കമുള്ള പല വിഷയങ്ങളും ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ കന്പനിക്കെതിരേ ഡേറ്റാ തട്ടിപ്പിന് കേസുണ്ട് എന്നതും മുഖ്യമന്ത്രി സമ്മതിച്ചു. മാത്രവുമല്ല ആ കന്പനിയുമായുള്ള ഇടപാടുകൾ നിർത്തുന്നതിന് മുഖ്യമന്ത്രി പറഞ്ഞ വിശദീകരണങ്ങൾ ആർക്കും പൂർണമായി ഉൾക്കൊള്ളാൻ സാധിക്കുന്നതുമല്ല.
ഇത്തരം കാര്യങ്ങൾ വളരെ കൃത്യമായി വിശദികരിക്കാൻ തക്കവിധം സാങ്കേതിക പരിജ്ഞാനം മുഖ്യമന്ത്രിക്ക് ഉണ്ടാവാനും ഇടയില്ല. അതെല്ലാം മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് സമയം വേണ്ടിവരും എന്നോ കേന്ദ്രസർക്കാരിലോ മറ്റു സംസ്ഥാനങ്ങളിലോ ഇതിലും ഭീകരമായ എന്തെല്ലാം നടക്കുന്നു എന്നോ ഉള്ള മറുപടികൾ വ്യക്തിപരമായ സംതൃപ്തി പകർന്നേക്കുമെങ്കിലും അതു പ്രതിപക്ഷത്തിനു മാത്രമല്ല പ്രതിസന്ധിയിൽ സർക്കാരിനെ കലവറയില്ലാതെ പിന്താങ്ങുന്ന സാധാരണക്കാരനും തൃപ്തികരമാവില്ല.
ഉദ്ദേശ്യശുദ്ധി
കാര്യങ്ങൾ നന്നായി നടക്കണം എന്ന ആഗ്രഹത്തോടെ സർക്കാർ കൈക്കൊണ്ട ഒരു തീരുമാനം എന്നാണ് സെക്രട്ടേറിയറ്റിലെ വളരെ പ്രഗത്ഭരായ ഉദ്യോഗസ്ഥർ സ്പ്രിംഗ്ളർ കരാറിനെക്കുറിച്ചു പറയുന്നത്. എന്നാൽ പി.ടി. തോമസ് എംഎൽഎ ചില സൂചനകൾ നൽകിയിട്ടുണ്ട്- അദ്ദേഹത്തിന്റെ അന്വേഷണഫലം സൂചനകൾക്കു നിരക്കുന്നതാണെങ്കിൽ !
കൊറോണക്കാലത്തു തന്റെ സഖാക്കൾക്കുപോലും പിടിക്കാത്ത തീരുമാനങ്ങൾ മുഖ്യമന്ത്രി എടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണക്കാലത്തും നോക്കുകൂലി പോലുള്ള പ്രാകൃത സമീപനം സ്വീകരിക്കുന്നവരെ കർശനമായി നേരിടാൻ മുഖ്യമന്ത്രി കൊടുത്ത നിർദേശം ഉദാഹരണമാണ്. ആ നിർദേശം പൂർണമായി നടപ്പാക്കപ്പെടുന്നില്ല എന്ന സൂചനകളുമുണ്ട്.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഡൽഹി നിസാമുദീനിൽ നടന്ന തബ് ലീഗ് സമ്മേളനം വിമർശന വിധേയമായപ്പോൾ വലിയ സംയമനത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. 2017 ൽ പാപ്പാത്തിച്ചോലയിലെ കുരിശ് വിപ്ലവാവേശം മൂത്ത ഒരു സബ്കളക്ടർ തകർത്തപ്പോൾ അതിലെ അപകടസാധ്യത ശരിക്കും തിരിച്ചറിഞ്ഞ നേതാവാണ് മുഖ്യമന്ത്രി. അക്കാര്യം അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു.
ഒറ്റപ്പെട്ട തോന്ന്യാസങ്ങൾ
രോഗ വ്യാപനത്തിനെതിരേ പോലീസ് വളരെ നല്ല പ്രവർത്തനങ്ങൾ നടത്തുന്നു. തലസ്ഥാനത്ത് വഴിയോരങ്ങളിൽ കിടന്നിരുന്നവരെ എല്ലാം സമാഹരിച്ച് ഒരിടത്താക്കി അവർക്കു ഭക്ഷണം കൊടുക്കുന്നു. മരുന്നില്ലാത്തവർക്കു മരുന്ന് എത്തിച്ചുകൊടുക്കുന്നു. വീട്ടുസാധനങ്ങൾ വാങ്ങി എത്തിക്കുന്നു. പക്ഷേ ഇതിനിടയിൽ ചിലർ പേരുദോഷവും വരുത്തുന്നു.
കൊച്ചിയിൽ ഒരു വൈദികൻ ബലി അർപ്പിച്ചപ്പോൾ അദ്ദേഹമടക്കം ആറുപേർ ബലിയിൽ സംബന്ധിച്ചു എന്നു പറഞ്ഞ് അവരെ അറസ്റ്റ് ചെയ്തത് അതിലൊ ന്നാണ്. പുര കത്തുന്പോൾ വാഴ വെട്ടുന്നവന്റെ ശരി ഉദാഹരണം. വേറെ ഏതെങ്കിലും സമുദായത്തിലായിരുന്നെങ്കിൽ അങ്ങനെ ശാന്തമായി കാര്യങ്ങൾ തീരുമായിരുന്നോ? പോലീസും സൂക്ഷിക്കണം. നാടു നൂൽപ്പാലത്തിലൂടെ നടക്കുകയാണ്.
വേട്ടയാടുന്ന പഴയ കാലങ്ങൾ
മുഖ്യമന്ത്രി സംയമനത്തോടെയാണു മിക്കവാറും കാര്യങ്ങളിൽ പ്രതികരിച്ചതെങ്കിലും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രതികരണം തിരിച്ചടിക്കുള്ള വടി ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു. അദ്ദേഹം പ്രകോപിതനാക്കപ്പെട്ടു എന്നതു സത്യം. പഴയ പിണറായി ഉണർന്നാൽ ഇതുവരെ ഉണ്ടാക്കിയ ഐക്യം തകരും.
സ്വന്തം പാപങ്ങൾ എല്ലാവരെയുംപോലെ രാഷ്ട്രീയക്കാരെയും വേട്ടയാടുന്നു. സിപിഎം പ്രവർത്തകർ പ്രതികളായ ക്രിമിനൽ കേസിനു വേണ്ടി കോടികൾ ഫീസ് നല്കി അഭിഭാഷകരെ നിയോഗിക്കുന്നതിനെതിരേ പ്രതിപക്ഷം ആദ്യമായല്ല പറയുന്നത്. ഇങ്ങനെ അഭിഭാഷകനെ കൊണ്ടുവന്നത് സംസ്ഥാനത്തെ മന്ത്രിക്കുവേണ്ടി വാദിക്കാനല്ല. പണ്ടു മന്ത്രിമാർക്കുവേണ്ടി കപിൽ സിബലിനെ ഒക്കെ കൊണ്ടുവന്നപ്പോൾ ഉറഞ്ഞുതുള്ളിയവർക്ക് ഇന്ന് അക്കാര്യമൊക്കെ തിരിച്ചുചോദിക്കുന്പോൾ വല്ലായ്മ തോന്നരുത്.
ബജറ്റ് ചോർത്തിക്കൊടുത്തു കാശുണ്ടാക്കി എന്ന് പ്രഗത്ഭനായ ഒരു ധനകാര്യമന്ത്രിയെക്കുറിച്ചു പറഞ്ഞ് അദ്ദേഹത്തിന്റെ പൊതുജീവിതത്തെ തന്നെ ഇല്ലാതാക്കാൻ നോക്കിയവർക്ക് ഇന്ന് സ്പ്രിംഗ്ളർ കന്പനി ഡേറ്റാ വിൽക്കും എന്നു പറയുന്നത് പച്ചക്കള്ളമായി മാറുന്നു! ഡേറ്റ ആർക്കും വേണ്ടെന്നാണ് അവർ പറയുന്നത്. അതൊക്കെ ജനത്തിനു മനസിലാകും.
സംസ്ഥാനം വല്ലാത്ത സാന്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്പോഴും അടുത്ത മാസം ശന്പളം പാതിയാക്കേണ്ടി വരുമോ എന്ന് സംശയിക്കുന്പോഴും പോലീസിനും വിഐപികൾക്കുമായി ഹെലികോപ്റ്റർ കൊണ്ടുവരുന്നതടക്കമുള്ള പല സർക്കാർ ചെലവുകളിലും ധൂർത്തില്ലേ എന്ന സംശയം ശക്തമാണ്. അതെല്ലാം നിശ്ചയിച്ചപടി നടക്കുന്പോൾ വിമർശനം ഉണ്ടാവും. അവ ഹൃദയപൂർവം സ്വീകരിക്കുക. അതാണ് ഐക്യം പാലിക്കുന്നതിനു വേണ്ടത്.
വല്ലാത്ത പ്രതികരണങ്ങൾ
മുഖ്യമന്ത്രിയെ സംരക്ഷിക്കാനായി ഇറങ്ങിയവർ സ്വീകരിച്ച സമീപനം വല്ലാത്തതായി. മുഖ്യമന്ത്രിക്കു പോലും എല്ലാ വിമർശനങ്ങൾക്കും തൃപ്തികരമായ വിശദീകരണം നൽകാനായിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു കോണ്ഗ്രസ്- എസ് നേതാവിനും ഒരു സിപിഎം നേതാവിനും കൊടുത്ത ലക്ഷങ്ങളുടെ സഹായത്തെക്കുറിച്ച് പ്രതിപക്ഷം വളരെ സംയമനത്തോടെ പറഞ്ഞപ്പോൾ മന്ത്രി കെ.ടി. ജലീൽ പണ്ട് ഉപ മുഖ്യമന്ത്രി ആയിരിക്കെ മരിച്ച സി.എച്ച്. മുഹമ്മദ് കോയയുടെ കുടുംബത്തെ സഹായിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ മറുപടിയാക്കി. സി.എച്ചിനെയും മുനീറിനെയും എല്ലാം പേരെടുത്തു പറഞ്ഞ് ജലീൽ രംഗത്തു വന്നു. ഈ സമീപനം പ്രതിപക്ഷം കാണിക്കുന്ന ആത്മസംയമനം ഭരണകക്ഷിക്കാരായിരുന്നു പ്രതിപക്ഷത്ത് എങ്കിൽ ഉണ്ടാവില്ലായിരുന്നു എന്നതിന്റെ സൂചനയല്ലേ?
കൊറോണ മഹാവ്യാധിയെ നേരിടുന്നതിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്പോഴും കൊറോണ ദിനങ്ങൾ മുന്നോട്ടു പോകുന്നതിനനുസരിച്ചു കേരളത്തിൽ അപസ്വരങ്ങൾ ഉയരുന്നത് നല്ല സൂചനയല്ല. ഇനിയുള്ള നാളുകളിൽ അവ കൂടുതൽ ശക്തമാകാനാണ് സാധ്യത എന്നും ഭയപ്പെടണം. അത് ഒഴിവാക്കാനും ഒറ്റക്കെട്ടായി കൊറോണക്കെതിരായ പോരാട്ടം തുടരാനും കേരളത്തിനാകണം.
സഹകരണവും കൂട്ടായ പ്രവർത്തനങ്ങളും പുതിയ മാനങ്ങൾ ആർജിക്കേണ്ട നാളുകളാണു വരുന്നത്. യോജിപ്പിന്റെ മനോഭാവങ്ങൾക്കു നിരക്കാത്ത രീതികൾ എല്ലാവരും പരിത്യജിക്കേണ്ടതു നാടിന്റെ ആവശ്യമാണ്. വോട്ടുപെട്ടിയിൽ മാത്രം ലക്ഷ്യംവച്ചുള്ള സമീപനങ്ങൾക്കു പകരം നാടിന്റെ ഭാവി മനസിൽവച്ചുള്ള സമീപനങ്ങൾ ഉണ്ടാവണം. വിമർശനങ്ങൾ ഉണ്ടാകാതിരിക്കുകയല്ല അവയെ ആത്മവിശ്വാസത്തോടെ നേരിടുകയാണു വേണ്ടത്. വിമർശിക്കുന്നവരെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കം ആരു നടത്തിയാലും അത് നാടിനാവശ്യമുള്ള കൂട്ടായ്മയ്ക്കു വിനാശകരമാവും.
ഒന്നിച്ചുനിന്നു കേന്ദ്രത്തിൽ നിന്നു നേടിയെടുക്കേണ്ട അടിയന്തരാവശ്യങ്ങൾ പലതുമുണ്ട്. നാടിന്റെ വലിയ താങ്ങായ പ്രവാസികൾ വല്ലാത്ത ദുരിതത്തിലാണ്. അവർക്ക് തിരിച്ചു വരാൻ സൗകര്യം ഉണ്ടാക്കണം. അതിന് ശക്തമായ സമ്മർദം ചെലുത്തണം. സഹായങ്ങളുടെ കാര്യത്തിലും കേന്ദ്രം കേരളത്തോടെ വല്ലാത്ത ചിറ്റമ്മ നയം പുലർത്തുകയാണ്. അതിനെതിരേയും ഒന്നിച്ചു നിന്നുള്ള പോരാട്ടം വേണം. ഒന്നിച്ചുനിർത്താൻ കൂടുതൽ ത്യാഗം നടത്തേണ്ടത് ഭരിക്കുന്ന പാർട്ടികളാണ്. എല്ലാം തങ്ങൾക്കു മാത്രം വോട്ടാകണം എന്ന മനോഭാവത്തോടെയാണു പ്രവർത്തനം എന്നു ജനം തിരിച്ചറിഞ്ഞാൽ പായസം വച്ചു വൃത്തിയില്ലാത്ത പാത്രത്തിൽ വിളന്പുന്ന അനുഭവമാകും ഫലം.
സർക്കാർ നന്നായി പ്രവർത്തിക്കുന്നതുകൊണ്ട് തങ്ങൾക്കു പ്രസക്തി നഷ്ടപ്പെടുന്നു എന്നു പ്രതിപക്ഷം ഭയപ്പെടുന്നോ എന്ന തോന്നലും വളരുന്നുണ്ട്. സർക്കാർ ശരിയായി പ്രവർത്തിക്കുന്നതു പ്രതിപക്ഷത്തിന്റെ ജാഗ്രതയുടെയും ഇടപെടലിന്റെയും കൂടി ഫലമാണ്. ശക്തമായ പ്രതിപക്ഷം ഇല്ലാത്ത കേന്ദ്രത്തിലടക്കം നടക്കുന്ന പലതും അടിവരയിടുന്ന സത്യമാണത്. പണ്ട് ഏതോ പ്രമുഖ ലോകനേതാവ് മാധ്യമപ്രവർത്തകരോടു പറഞ്ഞതായി കേട്ടിട്ടുള്ള ഒരു വലിയ സത്യമുണ്ട്. ഞങ്ങൾ പലരും ഇത്ര വിശുദ്ധരായിരിക്കുന്നത് നിങ്ങളുടെ ജാഗ്രത കൊണ്ടാണ് എന്ന അർഥം വരുന്നതായിരുന്നു ആ വാക്കുകൾ.
പുര കത്തുന്പോൾ
സർക്കാർ തോന്ന്യാസം പലതും ചെയ്യുന്നു എന്നും പുര കത്തുന്പോൾ വാഴ വെട്ടുന്ന മനോഭാവം ചില കാര്യങ്ങളിലെങ്കിലും പ്രകടിപ്പിക്കുന്നു എന്നുമുള്ള തോന്നൽ സാധാരണക്കാരിലുണ്ട്. കൊറോണ പ്രവർത്തനങ്ങൾക്കായി സർക്കാർ ഉപയോഗിക്കുന്ന സ്പ്രിംഗ്ളർ എന്ന അമേരിക്കൻ കന്പനിയെക്കുറിച്ച് ഉയർന്ന വിവാദങ്ങൾ തന്നെ ഉദാഹരണം. ഇത്തരം അവസരങ്ങളിൽ രാഷ്ട്രീയക്കാർ കാണിക്കാറുള്ള പതിവ് തട്ടിപ്പ്.
പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്ന പല അപാകതകളും സ്പ്രിംഗ്ളർ കരാറിനു പിന്നിൽ ഉണ്ടായി എന്നതു സാങ്കേതികമായി സത്യമാണ്. കൂടുതൽ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നു. മാർച്ച് 25ന് ആരംഭിച്ച പരിപാടിയുടെ കരാർ ഉണ്ടാക്കുന്നത് ഏപ്രിൽ 14 ന്. ഇങ്ങനെ പോകുന്നു അബദ്ധങ്ങൾ. നിയമ വകുപ്പു പരിശോധിക്കാതെ കരാറിലെത്തി എന്നതടക്കമുള്ള പല വിഷയങ്ങളും ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ കന്പനിക്കെതിരേ ഡേറ്റാ തട്ടിപ്പിന് കേസുണ്ട് എന്നതും മുഖ്യമന്ത്രി സമ്മതിച്ചു. മാത്രവുമല്ല ആ കന്പനിയുമായുള്ള ഇടപാടുകൾ നിർത്തുന്നതിന് മുഖ്യമന്ത്രി പറഞ്ഞ വിശദീകരണങ്ങൾ ആർക്കും പൂർണമായി ഉൾക്കൊള്ളാൻ സാധിക്കുന്നതുമല്ല.
ഇത്തരം കാര്യങ്ങൾ വളരെ കൃത്യമായി വിശദികരിക്കാൻ തക്കവിധം സാങ്കേതിക പരിജ്ഞാനം മുഖ്യമന്ത്രിക്ക് ഉണ്ടാവാനും ഇടയില്ല. അതെല്ലാം മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് സമയം വേണ്ടിവരും എന്നോ കേന്ദ്രസർക്കാരിലോ മറ്റു സംസ്ഥാനങ്ങളിലോ ഇതിലും ഭീകരമായ എന്തെല്ലാം നടക്കുന്നു എന്നോ ഉള്ള മറുപടികൾ വ്യക്തിപരമായ സംതൃപ്തി പകർന്നേക്കുമെങ്കിലും അതു പ്രതിപക്ഷത്തിനു മാത്രമല്ല പ്രതിസന്ധിയിൽ സർക്കാരിനെ കലവറയില്ലാതെ പിന്താങ്ങുന്ന സാധാരണക്കാരനും തൃപ്തികരമാവില്ല.
ഉദ്ദേശ്യശുദ്ധി
കാര്യങ്ങൾ നന്നായി നടക്കണം എന്ന ആഗ്രഹത്തോടെ സർക്കാർ കൈക്കൊണ്ട ഒരു തീരുമാനം എന്നാണ് സെക്രട്ടേറിയറ്റിലെ വളരെ പ്രഗത്ഭരായ ഉദ്യോഗസ്ഥർ സ്പ്രിംഗ്ളർ കരാറിനെക്കുറിച്ചു പറയുന്നത്. എന്നാൽ പി.ടി. തോമസ് എംഎൽഎ ചില സൂചനകൾ നൽകിയിട്ടുണ്ട്- അദ്ദേഹത്തിന്റെ അന്വേഷണഫലം സൂചനകൾക്കു നിരക്കുന്നതാണെങ്കിൽ !
കൊറോണക്കാലത്തു തന്റെ സഖാക്കൾക്കുപോലും പിടിക്കാത്ത തീരുമാനങ്ങൾ മുഖ്യമന്ത്രി എടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊറോണക്കാലത്തും നോക്കുകൂലി പോലുള്ള പ്രാകൃത സമീപനം സ്വീകരിക്കുന്നവരെ കർശനമായി നേരിടാൻ മുഖ്യമന്ത്രി കൊടുത്ത നിർദേശം ഉദാഹരണമാണ്. ആ നിർദേശം പൂർണമായി നടപ്പാക്കപ്പെടുന്നില്ല എന്ന സൂചനകളുമുണ്ട്.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഡൽഹി നിസാമുദീനിൽ നടന്ന തബ് ലീഗ് സമ്മേളനം വിമർശന വിധേയമായപ്പോൾ വലിയ സംയമനത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. 2017 ൽ പാപ്പാത്തിച്ചോലയിലെ കുരിശ് വിപ്ലവാവേശം മൂത്ത ഒരു സബ്കളക്ടർ തകർത്തപ്പോൾ അതിലെ അപകടസാധ്യത ശരിക്കും തിരിച്ചറിഞ്ഞ നേതാവാണ് മുഖ്യമന്ത്രി. അക്കാര്യം അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു.
ഒറ്റപ്പെട്ട തോന്ന്യാസങ്ങൾ
രോഗ വ്യാപനത്തിനെതിരേ പോലീസ് വളരെ നല്ല പ്രവർത്തനങ്ങൾ നടത്തുന്നു. തലസ്ഥാനത്ത് വഴിയോരങ്ങളിൽ കിടന്നിരുന്നവരെ എല്ലാം സമാഹരിച്ച് ഒരിടത്താക്കി അവർക്കു ഭക്ഷണം കൊടുക്കുന്നു. മരുന്നില്ലാത്തവർക്കു മരുന്ന് എത്തിച്ചുകൊടുക്കുന്നു. വീട്ടുസാധനങ്ങൾ വാങ്ങി എത്തിക്കുന്നു. പക്ഷേ ഇതിനിടയിൽ ചിലർ പേരുദോഷവും വരുത്തുന്നു.
കൊച്ചിയിൽ ഒരു വൈദികൻ ബലി അർപ്പിച്ചപ്പോൾ അദ്ദേഹമടക്കം ആറുപേർ ബലിയിൽ സംബന്ധിച്ചു എന്നു പറഞ്ഞ് അവരെ അറസ്റ്റ് ചെയ്തത് അതിലൊ ന്നാണ്. പുര കത്തുന്പോൾ വാഴ വെട്ടുന്നവന്റെ ശരി ഉദാഹരണം. വേറെ ഏതെങ്കിലും സമുദായത്തിലായിരുന്നെങ്കിൽ അങ്ങനെ ശാന്തമായി കാര്യങ്ങൾ തീരുമായിരുന്നോ? പോലീസും സൂക്ഷിക്കണം. നാടു നൂൽപ്പാലത്തിലൂടെ നടക്കുകയാണ്.
വേട്ടയാടുന്ന പഴയ കാലങ്ങൾ
മുഖ്യമന്ത്രി സംയമനത്തോടെയാണു മിക്കവാറും കാര്യങ്ങളിൽ പ്രതികരിച്ചതെങ്കിലും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രതികരണം തിരിച്ചടിക്കുള്ള വടി ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു. അദ്ദേഹം പ്രകോപിതനാക്കപ്പെട്ടു എന്നതു സത്യം. പഴയ പിണറായി ഉണർന്നാൽ ഇതുവരെ ഉണ്ടാക്കിയ ഐക്യം തകരും.
സ്വന്തം പാപങ്ങൾ എല്ലാവരെയുംപോലെ രാഷ്ട്രീയക്കാരെയും വേട്ടയാടുന്നു. സിപിഎം പ്രവർത്തകർ പ്രതികളായ ക്രിമിനൽ കേസിനു വേണ്ടി കോടികൾ ഫീസ് നല്കി അഭിഭാഷകരെ നിയോഗിക്കുന്നതിനെതിരേ പ്രതിപക്ഷം ആദ്യമായല്ല പറയുന്നത്. ഇങ്ങനെ അഭിഭാഷകനെ കൊണ്ടുവന്നത് സംസ്ഥാനത്തെ മന്ത്രിക്കുവേണ്ടി വാദിക്കാനല്ല. പണ്ടു മന്ത്രിമാർക്കുവേണ്ടി കപിൽ സിബലിനെ ഒക്കെ കൊണ്ടുവന്നപ്പോൾ ഉറഞ്ഞുതുള്ളിയവർക്ക് ഇന്ന് അക്കാര്യമൊക്കെ തിരിച്ചുചോദിക്കുന്പോൾ വല്ലായ്മ തോന്നരുത്.
ബജറ്റ് ചോർത്തിക്കൊടുത്തു കാശുണ്ടാക്കി എന്ന് പ്രഗത്ഭനായ ഒരു ധനകാര്യമന്ത്രിയെക്കുറിച്ചു പറഞ്ഞ് അദ്ദേഹത്തിന്റെ പൊതുജീവിതത്തെ തന്നെ ഇല്ലാതാക്കാൻ നോക്കിയവർക്ക് ഇന്ന് സ്പ്രിംഗ്ളർ കന്പനി ഡേറ്റാ വിൽക്കും എന്നു പറയുന്നത് പച്ചക്കള്ളമായി മാറുന്നു! ഡേറ്റ ആർക്കും വേണ്ടെന്നാണ് അവർ പറയുന്നത്. അതൊക്കെ ജനത്തിനു മനസിലാകും.
സംസ്ഥാനം വല്ലാത്ത സാന്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്പോഴും അടുത്ത മാസം ശന്പളം പാതിയാക്കേണ്ടി വരുമോ എന്ന് സംശയിക്കുന്പോഴും പോലീസിനും വിഐപികൾക്കുമായി ഹെലികോപ്റ്റർ കൊണ്ടുവരുന്നതടക്കമുള്ള പല സർക്കാർ ചെലവുകളിലും ധൂർത്തില്ലേ എന്ന സംശയം ശക്തമാണ്. അതെല്ലാം നിശ്ചയിച്ചപടി നടക്കുന്പോൾ വിമർശനം ഉണ്ടാവും. അവ ഹൃദയപൂർവം സ്വീകരിക്കുക. അതാണ് ഐക്യം പാലിക്കുന്നതിനു വേണ്ടത്.
വല്ലാത്ത പ്രതികരണങ്ങൾ
മുഖ്യമന്ത്രിയെ സംരക്ഷിക്കാനായി ഇറങ്ങിയവർ സ്വീകരിച്ച സമീപനം വല്ലാത്തതായി. മുഖ്യമന്ത്രിക്കു പോലും എല്ലാ വിമർശനങ്ങൾക്കും തൃപ്തികരമായ വിശദീകരണം നൽകാനായിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു കോണ്ഗ്രസ്- എസ് നേതാവിനും ഒരു സിപിഎം നേതാവിനും കൊടുത്ത ലക്ഷങ്ങളുടെ സഹായത്തെക്കുറിച്ച് പ്രതിപക്ഷം വളരെ സംയമനത്തോടെ പറഞ്ഞപ്പോൾ മന്ത്രി കെ.ടി. ജലീൽ പണ്ട് ഉപ മുഖ്യമന്ത്രി ആയിരിക്കെ മരിച്ച സി.എച്ച്. മുഹമ്മദ് കോയയുടെ കുടുംബത്തെ സഹായിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ മറുപടിയാക്കി. സി.എച്ചിനെയും മുനീറിനെയും എല്ലാം പേരെടുത്തു പറഞ്ഞ് ജലീൽ രംഗത്തു വന്നു. ഈ സമീപനം പ്രതിപക്ഷം കാണിക്കുന്ന ആത്മസംയമനം ഭരണകക്ഷിക്കാരായിരുന്നു പ്രതിപക്ഷത്ത് എങ്കിൽ ഉണ്ടാവില്ലായിരുന്നു എന്നതിന്റെ സൂചനയല്ലേ?