രാജ്യത്തെ സകല മേഖലയും കോവിഡ് -19 ദുരിതത്തില്‍ വിറങ്ങലിച്ചു നില്ക്കുന്പോൾ തകർന്നടിഞ്ഞ് സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലായ ടൂറിസം മേഖല. ഈ രംഗത്തെക്കുറിച്ചു മാരത്തണ്‍ ചര്‍ച്ചകള്‍ നടക്കുന്നെങ്കിലും ഉചിതമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.
കേരളത്തില്‍ പ്രവാസി നിക്ഷേപം കഴിഞ്ഞാല്‍ കൂടുതല്‍ വിദേശനാണ്യം നേടിതരുന്നതും 15 ലക്ഷത്തിലേറെ പേര്‍ക്കു നേരിട്ടും അല്ലാതെയും ഉപജീവനം ഒരുക്കുന്നതുമായ ടൂറിസം മേഖലയ്ക്കു സര്‍ക്കാര്‍തലത്തില്‍ സഹായം ഉണ്ടായില്ലങ്കില്‍ ദുരന്തം ഭീകരമായിരിക്കും.
വിനോദസഞ്ചാരികൾ
കഴിഞ്ഞ സാമ്പത്തികവര്‍ഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയത് 10,96,407 വിദേശ വിനോദസഞ്ചാരികളാണ്. ഇവര്‍ വഴി നമ്മുടെ രാജ്യത്തു കഴിഞ്ഞ വര്‍ഷം മാത്രം 8,764.46 കോടിയുടെ വിദേശനാണ്യം ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 4.44 തമാനത്തിന്റെ വര്‍ധന. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും .42 ശതമാനത്തിന്റെ ഉയര്‍ച്ച ഉണ്ടായി. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിലും 6.35 ശതമാനത്തിന്റെ വര്‍ധനയാണ് സംസ്ഥാന ടൂറിസം കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആഭ്യന്തര വിനോദ സഞ്ചാരികളില്‍നിന്നു കേരളത്തിനു ലഭിച്ച റവന്യു വരുമാനം 36,258 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 8.61 ശതമാനത്തിന്റെ ഉയര്‍ച്ച.
സീസൺ പൊലിഞ്ഞു
കേരളത്തിലെ ടൂറിസം സീസണില്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് 60 ശതമാനം വരുമാനവും ലഭിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ബാക്കി 40 ശതമാനം ലഭിക്കുന്നു. സീസണ് അതിന്റെ പാരമ്യത്തില്‍ എത്തിനിന്ന സമയത്തു തന്നെ കോവിഡ് ഭീതി അലയടിച്ചതോടെ ടൂറിസം മേഖല സ്തംഭിച്ചു. പല ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇപ്പോഴും വിദേശികള്‍ സ്വദേശത്തേക്കു മടങ്ങനാകാതെ കുടുങ്ങിക്കിടക്കുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രത്യേക വിമാനം അയച്ച് തങ്ങളുടെ പൗരന്മാരെ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. ഇറ്റലി അടക്കമുള്ള ചില രാജ്യങ്ങളിലെ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ അവിടെനിന്ന് എത്തിയ വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം പേരും ഉടൻ മടങ്ങാൻ ഇഷ്ടപ്പെടുന്നില്ല.
കോവിഡ് ഭീതി ഒഴിഞ്ഞു കേരളത്തിലെ ടൂറിസം മേഖല സാധാരണ ഗതിയിലാകണമെങ്കില് കുറഞ്ഞതു സെപ്റ്റംബര്‍ മാസം വരെ കാത്തിരിക്കേണ്ടിവരും. മാര്‍ച്ചിലെ ശമ്പളം പല സ്ഥാപനങ്ങള്‍ക്കും നല്‍കാനായിട്ടില്ല. വരുമാനം പെട്ടെന്ന് നിലച്ചതോ കടുത്ത സാമ്പത്തിക ബാധ്യതയോ ആണ് ജീവനക്കാരുടെ ശമ്പളം വൈകാന്‍ കാരണം. ഇതുകൊണ്ടുതന്നെ ടൂറിസം മേഖലയിലെ തൊഴിലാളികളൊക്കെ കടുത്ത ആശങ്കയിലുമാണ്. ടൂറിസം രംഗത്തെ ചില മുന്‍നിര വിദേശ മാര്‍ക്കറ്റിംഗ് കമ്പിനികള്‍ ഇതിനകംതന്നെ അടച്ചുപൂട്ടിക്കഴിഞ്ഞു. ഇതു കേരളത്തിലും സംഭവിക്കാം. ടൂറിസം പ്രധാന ഉപജീവനമാക്കിയവരുടെ പ്രശ്നങ്ങള്‍ ഇതുവരെ ഒരു സര്‍ക്കാരിനു മുന്നിലും എത്തിയിട്ടില്ല.
ഇവർ എന്തുചെയ്യും?
ബീച്ചുകളില്‍ പഴം വില്ക്കുന്നവര്, ടൂറിസ്റ്റുകള്‍ക്ക് സൈക്കിള്‍ വാടകയ്ക്കു നല്കുന്നവര്, തുണി വില്‍പ്പനക്കാര്‍, കരകൗശല സാധനങ്ങള്‍ വില്ക്കുന്നവര്, ജ്യൂസ് വില്‍പ്പനക്കാര്‍, ബീച്ചിലേക്ക് ടെക്ക് കൊടുക്കുന്നവര്‍, കുട കൊടുക്കുന്നവര്‍ ഇങ്ങനെ അസംഖ്യം ആളുകള്‍ ടൂറിസ്റ്റുകളെക്കൊണ്ട് അനുബന്ധജോലികള്‍ ചെയ്തു ജീവിക്കുന്നവരാകണം. ടൂറിസം നിലച്ചതോടെ ഇവരുടെ വീടുകളൊക്കെ പട്ടിണിയിലേക്കു നീങ്ങുകയാണ്. സര്‍ക്കാരിന്റെ ഒരു ക്ഷേമപദ്ധതിയിലും പെടാത്തതുകൊണ്ട് ഇവരുടെ പ്രശ്നങ്ങള്‍ ആരും ഗൗനിച്ചിട്ടില്ല.
ടാക്സികൾ
കേരളത്തിലെ ടൂറിസം മേഖലയില്‍ മാത്രം സര്‍വീസ് നടത്തിയിരുന്ന ടാക്സികളും ടമ്പോ ട്രാവലറുകളുംകൂടി എണ്‍പതിനായിരത്തോളം വരും. വിവിധ ബാങ്കുകളില്‍നിന്നു വായപ് എടുത്തും വട്ടിപലിശയ്ക്കു പണം വാങ്ങിച്ചും വാഹനമെടുത്ത പലരും തിരിച്ചടവ് മുടങ്ങിയ സ്ഥിതിയിലാണ്. ഹോം സ്റ്റേകള്‍ വഴി കേരളത്തിലെ ടൂറിസത്തിന് പുതിയൊരു തുരുത്ത് സമ്മാനിച്ച അയ്യായിരത്തോളം കുടുംബങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. പലരും അര്‍ധപട്ടിണിയിലോ കടക്കെണിയലോ ഒക്കെയാണ്.
ഉത്തരവാദിത്വ ടൂറിസം മേഖലയില്‍ കേരളത്തില്‍ 17,600 യൂണിറ്റുകളാണുള്ളത്. ഇതുവഴി ഒരു ലക്ഷത്തോളം പേര് ഉപജീവനം നേടുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി എത്തിയ കോവിഡ് കാരണം അതും ഇല്ലാതായി. വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ മാത്രം സര്‍വീസ് നടത്തി ജീവിക്കുന്ന 30,000 ഓട്ടോറിക്ഷ തൊഴിലാളികളും നമ്മുടെ സംസ്ഥാനത്തുണ്ട്.
റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും വിനോദസഞ്ചാരികള്‍ക്കുവേണ്ടി കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്‍, യോഗ ടീച്ചര്മാര്, ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍, ഗൈഡുകള്‍, ദ്വിഭാഷികള്, ഇങ്ങനെ സ്ഥിരശമ്പളക്കാരല്ലാത്ത വിഭാഗവും ടൂറിസം മേഖലയില്‍ ഉണ്ട്. ലോക്ക് ഡൗണ്‍ ആയതോടെ ഇവരില്‍ നല്ലൊരു ശതമാനം പേരും ദുരിതത്തിലായി.
സഹായം എത്തണം
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആപത്കാലത്തെ തൊഴിലാളിശമ്പളം നല്‍കാനുള്ള കനിവ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. വിനോദസഞ്ചാര മേഖലയിലെ നിക്ഷേപകര്‍ക്കു ബാങ്കുകള്‍ സോഫ്ട് ലോണ്‍ നല്‍കിയെങ്കിലും പ്രശ്നപരിഹാരത്തിനു മുതിരണം.നിക്ഷേപകരില്‍ 99 ശതമാനം പേരും ബാങ്ക് ലോണിലാണ് മുന്നോട്ടു പോയിരുന്നത്. മോറട്ടോറിയം ഒരു വര്‍ഷത്തേക്ക് എങ്കിലും നീട്ടണം. പലിശ ഒഴിവാക്കണം. അല്ലെങ്കില്‍ പലിശ നാലു ശതമാനമാക്കണം. കാര്‍ഷിക മേഖലയിലേതു പോലെ ടൂറിസം മേഖലയ്ക്കും സബ്സിഡി നടപ്പിലാക്കണം.
ടൂറിസം മേഖലയുടെ ദൈനംദിന പ്രവര്‍ത്തനത്തിന് അതിഥികള്‍ ഇല്ലെങ്കില്‍ കൂടി ഭാരിച്ച തുകയാണ് വേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ വൈദ്യുതി താരിഫ് കുറയ്ക്കാനും സബ്സിഡി പുനരാരംഭിക്കാനും ഡെപ്പോസിറ്റ് ഒഴിവാക്കാനുമുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
വിവിധതരം ഫീസുകള്‍, ജി എസ് ടി , കോര്പറേഷന് ടാക്സ്,പിഎഫ്, ഇ എസ് ഐ വിഹിതം, ഇങ്ങനെ വിവിധ മേഖലകളില്‍കൂടി ഇളവുകള്‍ അനുവദിച്ചാലേ നമുക്ക് കേരളത്തിലെ ടൂറിസം മേഖലയെ പഴയ പ്രതാപത്തോടെ തിരിച്ചുപിടിക്കാനാവൂ.
ബേബി മാത്യു സോമതീരം (കേരള ട്രാവല്‍മാര്‍ട്ട്
പ്രസിഡന്റ്)
കേരളത്തില്‍ പ്രവാസി നിക്ഷേപം കഴിഞ്ഞാല്‍ കൂടുതല്‍ വിദേശനാണ്യം നേടിതരുന്നതും 15 ലക്ഷത്തിലേറെ പേര്‍ക്കു നേരിട്ടും അല്ലാതെയും ഉപജീവനം ഒരുക്കുന്നതുമായ ടൂറിസം മേഖലയ്ക്കു സര്‍ക്കാര്‍തലത്തില്‍ സഹായം ഉണ്ടായില്ലങ്കില്‍ ദുരന്തം ഭീകരമായിരിക്കും.
വിനോദസഞ്ചാരികൾ
കഴിഞ്ഞ സാമ്പത്തികവര്‍ഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയത് 10,96,407 വിദേശ വിനോദസഞ്ചാരികളാണ്. ഇവര്‍ വഴി നമ്മുടെ രാജ്യത്തു കഴിഞ്ഞ വര്‍ഷം മാത്രം 8,764.46 കോടിയുടെ വിദേശനാണ്യം ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 4.44 തമാനത്തിന്റെ വര്‍ധന. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും .42 ശതമാനത്തിന്റെ ഉയര്‍ച്ച ഉണ്ടായി. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിലും 6.35 ശതമാനത്തിന്റെ വര്‍ധനയാണ് സംസ്ഥാന ടൂറിസം കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആഭ്യന്തര വിനോദ സഞ്ചാരികളില്‍നിന്നു കേരളത്തിനു ലഭിച്ച റവന്യു വരുമാനം 36,258 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 8.61 ശതമാനത്തിന്റെ ഉയര്‍ച്ച.
സീസൺ പൊലിഞ്ഞു
കേരളത്തിലെ ടൂറിസം സീസണില്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് 60 ശതമാനം വരുമാനവും ലഭിക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ബാക്കി 40 ശതമാനം ലഭിക്കുന്നു. സീസണ് അതിന്റെ പാരമ്യത്തില്‍ എത്തിനിന്ന സമയത്തു തന്നെ കോവിഡ് ഭീതി അലയടിച്ചതോടെ ടൂറിസം മേഖല സ്തംഭിച്ചു. പല ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇപ്പോഴും വിദേശികള്‍ സ്വദേശത്തേക്കു മടങ്ങനാകാതെ കുടുങ്ങിക്കിടക്കുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രത്യേക വിമാനം അയച്ച് തങ്ങളുടെ പൗരന്മാരെ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. ഇറ്റലി അടക്കമുള്ള ചില രാജ്യങ്ങളിലെ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ അവിടെനിന്ന് എത്തിയ വിനോദസഞ്ചാരികളില്‍ ഭൂരിഭാഗം പേരും ഉടൻ മടങ്ങാൻ ഇഷ്ടപ്പെടുന്നില്ല.
കോവിഡ് ഭീതി ഒഴിഞ്ഞു കേരളത്തിലെ ടൂറിസം മേഖല സാധാരണ ഗതിയിലാകണമെങ്കില് കുറഞ്ഞതു സെപ്റ്റംബര്‍ മാസം വരെ കാത്തിരിക്കേണ്ടിവരും. മാര്‍ച്ചിലെ ശമ്പളം പല സ്ഥാപനങ്ങള്‍ക്കും നല്‍കാനായിട്ടില്ല. വരുമാനം പെട്ടെന്ന് നിലച്ചതോ കടുത്ത സാമ്പത്തിക ബാധ്യതയോ ആണ് ജീവനക്കാരുടെ ശമ്പളം വൈകാന്‍ കാരണം. ഇതുകൊണ്ടുതന്നെ ടൂറിസം മേഖലയിലെ തൊഴിലാളികളൊക്കെ കടുത്ത ആശങ്കയിലുമാണ്. ടൂറിസം രംഗത്തെ ചില മുന്‍നിര വിദേശ മാര്‍ക്കറ്റിംഗ് കമ്പിനികള്‍ ഇതിനകംതന്നെ അടച്ചുപൂട്ടിക്കഴിഞ്ഞു. ഇതു കേരളത്തിലും സംഭവിക്കാം. ടൂറിസം പ്രധാന ഉപജീവനമാക്കിയവരുടെ പ്രശ്നങ്ങള്‍ ഇതുവരെ ഒരു സര്‍ക്കാരിനു മുന്നിലും എത്തിയിട്ടില്ല.
ഇവർ എന്തുചെയ്യും?
ബീച്ചുകളില്‍ പഴം വില്ക്കുന്നവര്, ടൂറിസ്റ്റുകള്‍ക്ക് സൈക്കിള്‍ വാടകയ്ക്കു നല്കുന്നവര്, തുണി വില്‍പ്പനക്കാര്‍, കരകൗശല സാധനങ്ങള്‍ വില്ക്കുന്നവര്, ജ്യൂസ് വില്‍പ്പനക്കാര്‍, ബീച്ചിലേക്ക് ടെക്ക് കൊടുക്കുന്നവര്‍, കുട കൊടുക്കുന്നവര്‍ ഇങ്ങനെ അസംഖ്യം ആളുകള്‍ ടൂറിസ്റ്റുകളെക്കൊണ്ട് അനുബന്ധജോലികള്‍ ചെയ്തു ജീവിക്കുന്നവരാകണം. ടൂറിസം നിലച്ചതോടെ ഇവരുടെ വീടുകളൊക്കെ പട്ടിണിയിലേക്കു നീങ്ങുകയാണ്. സര്‍ക്കാരിന്റെ ഒരു ക്ഷേമപദ്ധതിയിലും പെടാത്തതുകൊണ്ട് ഇവരുടെ പ്രശ്നങ്ങള്‍ ആരും ഗൗനിച്ചിട്ടില്ല.
ടാക്സികൾ
കേരളത്തിലെ ടൂറിസം മേഖലയില്‍ മാത്രം സര്‍വീസ് നടത്തിയിരുന്ന ടാക്സികളും ടമ്പോ ട്രാവലറുകളുംകൂടി എണ്‍പതിനായിരത്തോളം വരും. വിവിധ ബാങ്കുകളില്‍നിന്നു വായപ് എടുത്തും വട്ടിപലിശയ്ക്കു പണം വാങ്ങിച്ചും വാഹനമെടുത്ത പലരും തിരിച്ചടവ് മുടങ്ങിയ സ്ഥിതിയിലാണ്. ഹോം സ്റ്റേകള്‍ വഴി കേരളത്തിലെ ടൂറിസത്തിന് പുതിയൊരു തുരുത്ത് സമ്മാനിച്ച അയ്യായിരത്തോളം കുടുംബങ്ങളുണ്ട് നമ്മുടെ സംസ്ഥാനത്ത്. പലരും അര്‍ധപട്ടിണിയിലോ കടക്കെണിയലോ ഒക്കെയാണ്.
ഉത്തരവാദിത്വ ടൂറിസം മേഖലയില്‍ കേരളത്തില്‍ 17,600 യൂണിറ്റുകളാണുള്ളത്. ഇതുവഴി ഒരു ലക്ഷത്തോളം പേര് ഉപജീവനം നേടുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി എത്തിയ കോവിഡ് കാരണം അതും ഇല്ലാതായി. വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ മാത്രം സര്‍വീസ് നടത്തി ജീവിക്കുന്ന 30,000 ഓട്ടോറിക്ഷ തൊഴിലാളികളും നമ്മുടെ സംസ്ഥാനത്തുണ്ട്.
റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും വിനോദസഞ്ചാരികള്‍ക്കുവേണ്ടി കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്‍, യോഗ ടീച്ചര്മാര്, ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍, ഗൈഡുകള്‍, ദ്വിഭാഷികള്, ഇങ്ങനെ സ്ഥിരശമ്പളക്കാരല്ലാത്ത വിഭാഗവും ടൂറിസം മേഖലയില്‍ ഉണ്ട്. ലോക്ക് ഡൗണ്‍ ആയതോടെ ഇവരില്‍ നല്ലൊരു ശതമാനം പേരും ദുരിതത്തിലായി.
സഹായം എത്തണം
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ആപത്കാലത്തെ തൊഴിലാളിശമ്പളം നല്‍കാനുള്ള കനിവ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. വിനോദസഞ്ചാര മേഖലയിലെ നിക്ഷേപകര്‍ക്കു ബാങ്കുകള്‍ സോഫ്ട് ലോണ്‍ നല്‍കിയെങ്കിലും പ്രശ്നപരിഹാരത്തിനു മുതിരണം.നിക്ഷേപകരില്‍ 99 ശതമാനം പേരും ബാങ്ക് ലോണിലാണ് മുന്നോട്ടു പോയിരുന്നത്. മോറട്ടോറിയം ഒരു വര്‍ഷത്തേക്ക് എങ്കിലും നീട്ടണം. പലിശ ഒഴിവാക്കണം. അല്ലെങ്കില്‍ പലിശ നാലു ശതമാനമാക്കണം. കാര്‍ഷിക മേഖലയിലേതു പോലെ ടൂറിസം മേഖലയ്ക്കും സബ്സിഡി നടപ്പിലാക്കണം.
ടൂറിസം മേഖലയുടെ ദൈനംദിന പ്രവര്‍ത്തനത്തിന് അതിഥികള്‍ ഇല്ലെങ്കില്‍ കൂടി ഭാരിച്ച തുകയാണ് വേണ്ടിവരുന്നത്. ഈ സാഹചര്യത്തില്‍ വൈദ്യുതി താരിഫ് കുറയ്ക്കാനും സബ്സിഡി പുനരാരംഭിക്കാനും ഡെപ്പോസിറ്റ് ഒഴിവാക്കാനുമുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
വിവിധതരം ഫീസുകള്‍, ജി എസ് ടി , കോര്പറേഷന് ടാക്സ്,പിഎഫ്, ഇ എസ് ഐ വിഹിതം, ഇങ്ങനെ വിവിധ മേഖലകളില്‍കൂടി ഇളവുകള്‍ അനുവദിച്ചാലേ നമുക്ക് കേരളത്തിലെ ടൂറിസം മേഖലയെ പഴയ പ്രതാപത്തോടെ തിരിച്ചുപിടിക്കാനാവൂ.
ബേബി മാത്യു സോമതീരം (കേരള ട്രാവല്‍മാര്‍ട്ട്
പ്രസിഡന്റ്)