+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്: കുലരക്ഷ മുഖ്യം

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽനരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും പിണറായി വിജയനും അല്ല കോവിഡ്19
കോവിഡ്: കുലരക്ഷ മുഖ്യം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ

നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും പിണറായി വിജയനും അല്ല കോവിഡ്-19ന്‍റെ പ്രശ്നങ്ങൾ. ഡോണൾഡ് ട്രംപ്, ഷി ജിൻപിംഗ്, ബോറിസ് ജോണ്‍സൻ, ആംഗല മെർക്കൽ തുടങ്ങിയവരെക്കുറിച്ചും ചർച്ച പിന്നീടാകാം. നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും നടക്കുന്ന ബോധപൂർവമായ ശ്രമങ്ങളും അവസാനിപ്പിക്കണം.

ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ തുടങ്ങിയ തിരിവുകളും വേണ്ട. രാഷ്‌ട്രീയത്തിനും മതങ്ങൾക്കും അതിർത്തികൾക്കും അപ്പുറത്താണു മനുഷ്യജീവനുകളും ജനജീവിതവും സന്പദ്ഘടനയുമെല്ലാം. ലോക മഹാ യുദ്ധങ്ങളെക്കാൾ നാശവും ആശങ്കയും വിതച്ച കോവിഡ്-19നെതിരേയുള്ള പോരാട്ടത്തിൽ ഒട്ടും വൈകാതെ വിജയം വരിക്കുന്നതിനാകട്ടെ ശ്രമങ്ങൾ. ജീവന്‍റെ വിലയും മനുഷ്യത്വം, മാനവികത, പ്രകൃതി സംരക്ഷണം തുടങ്ങിയവയുടെ പ്രാധാന്യവും മറ്റും തിരിച്ചറിയാൻ കിട്ടിയ അവസരമായാണു കോവിഡ് പ്രതിസന്ധിയെ ഉപയോഗപ്പെടുത്തേണ്ടത്.
ലോകമാകെ നാശം വിതച്ച കൊറോണ വൈറസ് എല്ലാവരെയും ഒരുപോലെയാണു ബാധിച്ചത്. രാഷ്‌ട്രത്തലവനെന്നോ, മന്ത്രിയെന്നോ, മതനേതാവെന്നോ, കോടീശ്വരനെന്നോ, സെലിബ്രിറ്റിയെന്നോ, ഡോക്ടറെന്നോ, നഴ്സെന്നോ, കൂലിക്കാരനെന്നോ ഉള്ള വ്യത്യാസം വൈറസിനില്ല. എന്നിട്ടും ജാതിയും മതവും നിറവും പ്രാദേശികതയുമൊക്കെ പറഞ്ഞു മുനവച്ച കളികൾ ഇപ്പോഴും ചിലർ തുടരുന്നതു കോവിഡിനോളം വലിയ ദുരന്തമാണ്.

• വേണ്ടത് ജാഗ്രത, കരുതൽ

പ്രതീക്ഷ, പ്രത്യാശ, നിരാശ, ആകാംക്ഷ, ആശങ്ക, ആകുലത, ഭയം തുടങ്ങിയവയോടൊപ്പം കുടുംബാംഗങ്ങളോടൊത്ത് തെരക്കുകളില്ലാതെയുള്ള ജീവിതം അടക്കം സമ്മിശ്ര വികാരങ്ങളുടെ കാലമാണ് കോവിഡ് ലോക്കഡൗണ്‍ ദിവസങ്ങൾ. അന്തരീക്ഷ മലിനീകരണത്തിലും കുറവുണ്ട്. എന്നാൽ ദുരിതങ്ങളും ഭാവിയെക്കുറിച്ചുള്ള ഉത്തരം കിട്ടാനിടയില്ലാത്ത വലിയ ആശങ്കകളും പലരുടെയും ഉറക്കം കെടുത്തുന്നു. ജന്മനാട്ടിലേക്കു മടങ്ങാനായി ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും ആശങ്ക മാറാതെ കാത്തുകിടക്കുന്ന പ്രവാസികളുടെ കാര്യവും സർക്കാരുകൾ കാണാതെ പോകരുത്.

അമേരിക്ക, സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മലയാളികൾ അടക്കമുള്ളവരുടെ സ്ഥിതി ഭയാനകമായി തുടരുകയാണ്. അമേരിക്കയിൽ മാത്രം മരണം 35,000ലേക്കെത്തുകയാണ്. രോഗബാധിതരുടെ എണ്ണവും ഏഴു ലക്ഷത്തിലേക്കു കയറുന്നു.

ഇന്ത്യയിലും മരണം അഞ്ഞൂറിനോട് അടുക്കുകയാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ മൊത്തം എണ്ണവും 14,000ലേക്കു കയറുന്നു. ഇന്ത്യ ഇനിയും സുരക്ഷിതമായില്ലെന്നതിന്‍റെ വ്യക്തമായ തെളിവാണിത്. കേരളമാണു രാജ്യത്തിനും ലോകത്തിനാകെയും പ്രതീക്ഷ. കോവിഡ് വിമുക്തമായ കോട്ടയം, ഇടുക്കി ജില്ലകൾ രാജ്യത്താകെ ശ്രദ്ധ നേടി. ക്രൈസ്തവ മിഷണറിമാരുടെ ആഭിമുഖ്യത്തിൽ അനേക വർഷങ്ങളായി കേരളത്തിൽ പടുത്തിയർത്തിയ ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങളും രീതികളും കേരളത്തിന്‍റെ വിജയത്തിനു ശക്തമായ അടിത്തറ പാകിയിരുന്നു.

കോവിഡിനെയും അതിജീവിക്കും, ഒറ്റക്കെട്ടായി നിന്നു ചെറുത്തു തോൽപിക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ മാത്രം പോര. ജാഗ്രതയും കരുതലും രാജ്യമാകെ ഇനിയും തുടരുക പ്രധാനമാണ്.

• പഠിക്കണം, പാഠമാക്കണം

ലോകമാകെ അഞ്ചു കോടിയിലേറെ പേരുടെ ജീവൻ കവർന്ന 1918ലെ സ്പാനീഷ് ഫ്ളൂ ഇന്ത്യയിലും വലിയ നാശമാണു വിതച്ചത്. പത്തു വർഷത്തിലേറെ നീണ്ട അന്നത്തെ മഹാമാരിയിൽ ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന 50 കോടി ജനങ്ങളെയെങ്കിലും വൈറസ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. സ്പാനീഷ് പനി എന്നറിയപ്പെട്ട എച്ച് 1 എൻ 1 വൈറസ് ബാധയിൽ ഉണ്ടായ ആൾനാശം രണ്ടു ലോകമഹായുദ്ധങ്ങളേക്കാളും വലുതായിരുന്നു. അമേരിക്കയിൽ മാത്രം 7.75 ലക്ഷം പേരാണു മരിച്ചുവീണത്.

ഒരു നൂറ്റാണ്ടു മുന്പിലെ മഹാമാരിയിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ മരണത്തിനു കീഴടങ്ങിയത് ഇന്ത്യയിലാണ്. ജനസംഖ്യയുടെ അഞ്ചു മുതൽ ആറു വരെ ശതമാനം ഒറ്റയടിക്ക് ഇല്ലാതായ ദുരന്തം. ഇന്ത്യയിൽ 120 ലക്ഷം മുതൽ 170 ലക്ഷം വരെ ആളുകൾ മരിച്ചതായാണു കണക്കുകൾ.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നിന്നു കപ്പൽ മാർഗം മുംബൈയിലെത്തിയ ചിലരിലൂടെയായിരുന്നു തുടക്കം. പിന്നീടതു രാജ്യമാകെ പടരുകയായിരുന്നു. മഹാത്മാഗാന്ധിക്കു വരെ വൈറസ് ബാധിച്ചെങ്കിലും പിന്നീടു സുഖം പ്രാപിച്ചു. നൂറ്റാണ്ടിനു ശേഷം വീണ്ടുമെത്തിയ മറ്റൊരു മഹാമാരിയിൽ പലതും പാഠമാക്കേണ്ടതുണ്ട്.

• രാജ്യത്തിനും സമൂഹത്തിനും

കഴിഞ്ഞ ജനുവരി 30-നാണ് കേരളത്തിൽ ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 കേസ് സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിയായിരുന്നു ഇര. പിന്നീട് 41 ദിവസം കൊണ്ടാണ് 12 സംസ്ഥാനങ്ങളിലെ 18 ജില്ലകളിൽ നിന്നായി മാർച്ച് പത്താം തീയതി ആകെ 50 കോവിഡ് കേസുകൾ രാജ്യത്തുണ്ടായത്.

പിന്നീടുള്ള 38 ദിവസം കൊണ്ട് 13,500ലേറെ പുതിയ കോവിഡ് കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിച്ചു. മരണം അഞ്ഞൂറിലേക്ക് അടുക്കുകയാണ്. ഇന്നലെ ഉച്ച വരെയുള്ള 24 മണിക്കൂറിൽ 32 മരണവും പുതിയ 1,076 കേസുകളുമാണ് ഇന്ത്യയിലുണ്ടായത്. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ മാത്രം 18 ശതമാനമാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിയത്. 1750 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.

• നിവരാൻ കൈത്താങ്ങ് വേണം

സാമൂഹ്യ അകലവും വ്യക്തിശുചിത്വവും അടക്കം പലതും പാലിക്കുന്പോഴും ഇനിയെത്ര കാലം ഇതേ ആകുലത തുടരുമെന്നോ, എപ്പോൾ അവസാനിക്കുമെന്നോ ആർക്കും തീർത്തു പറയാനാകാത്ത നിലയാണ്. ഒന്നിനും ഒരു നിശ്ചയവുമില്ല. വരുമാനവും ജോലിയും നഷ്ടപ്പെടുമെന്ന ഭയത്തിൽ കഴിയുന്നവർ ലക്ഷങ്ങളാണ്. ലോകവും രാജ്യവും നേരിടുന്ന സാന്പത്തിക തകർച്ചയുടെ ആഘാതം എത്ര വഷളാകുമെന്നതാണു പ്രധാനം.

ലോക്ക്ഡൗണിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചാണു പലരും ചിന്തിക്കുന്നത്. 40 ദിവസത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ചില നിയന്ത്രണങ്ങളെങ്കിലും തുടരാനും സാധ്യതയുണ്ട്. വിമാന, ട്രെയിൻ, ബസ് ഗതാഗതം പൂർണമായി പഴയ നിലയിലേക്കു വരാൻ കൂടുതൽ സമയമെടുത്തേക്കാം. വലുതും ചെറുതുമായ വ്യവസായങ്ങൾ, ഫാക്ടറികൾ, ബിസിനസുകൾ, വിവിധ ഓഫീസുകൾ എന്നിവയെല്ലാം പഴയ നിലയിലേക്കു മടങ്ങിയെത്താൻ ഇനിയുമേറെ മാസങ്ങളോ, വർഷങ്ങളോ വേണ്ടിവന്നേക്കാം.

സാന്പത്തിക തകർച്ചയിലായവർക്കും ജോലി നഷ്ടമാകുന്നവർക്കും വരുമാനം കുറയുന്നവർക്കും സാന്പത്തിക സഹായം അടക്കമുള്ള ആശ്വാസവും പിന്തുണയും നൽകാൻ സർക്കാരിനും വൻകിട മുതലാളിമാർക്കും ബാധ്യതയും കടമയുമുണ്ട്. റിസർവ് ബാങ്ക് ഇന്നലെ പ്രഖ്യാപിച്ച നടപടികൾ സാധാരണക്കാരുടെ പ്രയാസങ്ങൾക്കു പരിഹാരമാകില്ല. വലിയ നഷ്ടത്തിലായ വ്യോമയാന, ടൂറിസം, ഹോട്ടൽ, പത്ര, ടെലിവിഷൻ സ്ഥാപനങ്ങൾ അടക്കമുള്ള എല്ലാവർക്കും സഹായം നൽകേണ്ടത് രാജ്യത്തിന്‍റെ നിലനിൽപിനും വളർച്ചയ്ക്കും അനിവാര്യമാണ്.

തീർത്തും പാവപ്പെട്ടവർ, തൊഴിലാളികൾ, കർഷകർ, പാരന്പര്യ നാമമാത്ര ചെറുകിട ഇടത്തരം മുതൽ വൻകിടക്കാർ വരെയുള്ള വ്യവസായികൾ, കച്ചവടക്കാർ, സംരംഭകർ തുടങ്ങിയവർക്കെല്ലാം കരകയറാനും സന്പദ്ഘടനയെ പുനഃരുജ്ജീവിപ്പിക്കാനുമുള്ള ഫലപ്രദമായ പദ്ധതികളും നടപടികളും നയങ്ങളും സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായേ മതിയാകൂ. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉള്ളവ നിലനിർത്താനും വിലക്കയറ്റം നിയന്ത്രിക്കാനും കഴിയണം.

സംസ്ഥാനങ്ങളെ ശക്തീകരിക്കാനും ഗ്രാമകേന്ദ്രീകൃതമായ വികേന്ദ്രീകൃത വികസനത്തിനും ആകണം കേന്ദ്രത്തിന്‍റെ ശ്രദ്ധ. സ്വയം പര്യാപ്ത ഗ്രാമങ്ങളും ചെറുനഗരങ്ങളും ആകണം പുതിയ വികസന മന്ത്രമെന്ന് ഈ ദുരന്തം തെളിയിച്ചു. കൃഷിക്കും കർഷകർക്കും പ്രധാന്യം നൽകിയാലേ ഇതു വിജയിക്കൂ. ഓരോ ഗ്രാമീണരും സാധാരണക്കാരും സംതൃപ്തമാകുന്നതിനാകട്ടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങളും പദ്ധതികളും. ജനങ്ങളും ജനപ്രതിനിധികളും സർക്കാരുകളും യോജിച്ചു നിന്നു വിജയം നേടാം.