135 കോടി ജനങ്ങളും മൂന്നുലക്ഷം കോടി ഡോളറിന്റെ സന്പദ്വ്യവസ്ഥയുമുള്ള ഇന്ത്യാമഹാരാജ്യം മുഴുവൻ നിശ്ചലമായിക്കിടക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. രാജ്യമെങ്ങും വ്യാപിക്കാൻ തുടങ്ങിയ കോവിഡ്-19 എന്ന മഹാമാരിയെ തടുത്തുനിറുത്തുക മാത്രമായിരുന്നു ഈ ദിവസങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ലക്ഷ്യം. കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും കോവിഡിന്റെ ജൈത്രയാത്രയ്ക്ക് കടിഞ്ഞാണിടാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു എന്ന് ആശ്വസിക്കാം.
യാതൊരു മുന്നറിയിപ്പും മുന്നൊരുക്കവുമില്ലാതെ അന്നു രാത്രി എട്ടുമണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോടു ചെയ്ത പ്രസംഗത്തിൽ നടത്തിയ പ്രഖ്യാപനമായിരുന്നു നാലുമണിക്കൂർ കഴിഞ്ഞ്, അന്ന് അർധരാത്രി മുതൽ രാജ്യം ലോക്ക് ഡൗണിലേക്കു പോകുന്നു എന്നത്. ട്രെയിനും ബസും വിമാനവും ഉൾപ്പെടെയുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിറുത്തപ്പെടുന്നു, കടകളെല്ലാം അടയ്ക്കുന്നു, ആരും വീടുവിട്ട് പുറത്തിറങ്ങരുത് എന്നെല്ലാം പ്രഖ്യാപിച്ചു. കർഫ്യൂ പോലെയല്ല, കർഫ്യൂതന്നെയാണിത് എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
പിറ്റേദിവസം കളി കാണാൻ പുറത്തിറങ്ങിയവരെ പോലീസ് ലാത്തിവീശി ഓടിച്ചു. കൊച്ചിയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ഡ്രോൺ ഉപയോഗിച്ചു കണ്ടുപിടിച്ച് അറസ്റ്റുചെയ്യുന്നതും രണ്ടുദിവസം കഴിഞ്ഞ് നമുക്കു കാണാനായി. സാമൂഹ്യ അകലം പാലിക്കാനുള്ള കർശന നിർദേശങ്ങൾ എവിടെയും അലയടിച്ചു.
ഉത്പാദനമേഖലയും സേവനമേഖലയുമെല്ലാം നിശ്ചലമായതോടെ അന്നു ജോലിചെയ്തു കിട്ടുന്ന കൂലികൊണ്ടു ജീവിതം തള്ളിനീക്കിയ ജനങ്ങൾ മുഴുവൻ കഷ്ടപ്പെടാൻ തുടങ്ങി. മറ്റു സംസ്ഥാനക്കാരായ തൊഴിലാളികൾ വളരെയേറെയുള്ള മുംബൈയിലും ഡൽഹിയിലും കേരളത്തിലും നാട്ടിലേക്കു മടങ്ങാൻ ബസും ട്രെയിനും ആവശ്യപ്പെട്ട് അവർ തെരുവിലിറങ്ങി. ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും ജനങ്ങൾ മിക്കവരും അച്ചടക്കത്തോടെ വീട്ടിനുള്ളിൽ കഴിഞ്ഞുകൂടി. ലോക്ക് ഡൗൺ 21 ദിവസം പൂർത്തിയാക്കിയപ്പോൾ ഇളവുകൾ പ്രതീക്ഷിച്ച ജനത്തെ നിരാശരാക്കികൊണ്ട് 19 ദിവസത്തേക്കുകൂടി ലോക്ക് ഡൗൺ നീട്ടുന്ന പ്രഖ്യാപനമാണു പ്രധാനമന്ത്രി നടത്തിയത്.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം മറ്റൊരു പ്രഖ്യാപനമുണ്ടായത് - ഏപ്രിൽ 20 മുതൽ പല സുരക്ഷാ മുൻകരുതലുകളും നടപ്പാക്കിക്കൊണ്ട് ചില ഇളവുകൾ അനുവദിക്കാമെന്നാണ് ആ പ്രഖ്യാപനം.
ആരോഗ്യമേഖലയിലുള്ള ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ഗവേഷണ നിലയങ്ങൾ ഇവയെല്ലാം തുറന്നുപ്രവർത്തിക്കാം. കൃഷി, മൃഗസംരക്ഷണം മുതലായവയും സജീവമാകും. മിക്ക ഉത്പന്നങ്ങളും വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കാം. ഗ്രാമപ്രദേശങ്ങളിലും വ്യവസായ എസ്റ്റേറ്റുകളിലും പ്രവർത്തിക്കുന്ന വ്യവസായശാലകളെല്ലാം തുറക്കാം. കോവിഡ് പകരാതിരിക്കാനുള്ള കർശന സുരക്ഷാ നടപടികൾ എല്ലായിടത്തും ഉണ്ടായിരിക്കണം.
മുടങ്ങിക്കിടക്കുന്ന മരാമത്തുപണികൾ പൂർത്തിയാക്കാനും തൊഴിലുറപ്പ് പദ്ധതിയിൻകീഴിൽ ജലസംഭരണികളും മറ്റും നിർമിക്കാനും സർക്കാരിന്റെ ഈ പ്രഖ്യാപനം സഹായവാഗ്ദാനം നൽകുന്നു. ചരക്കുവാഹനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കാനും അനുവാദം നൽകുന്നു.
നിശ്ചലമായ സന്പദ്വ്യവസ്ഥയെ തട്ടിയുണർത്താനും വികസനപ്രക്രിയ മുന്നോട്ടുപോകാനും ഇക്കാര്യങ്ങളെല്ലാം നടക്കേണ്ടതും ഈ മേഖലകളെല്ലാം പ്രവർത്തനക്ഷമമാകേണ്ടതും അത്യാവശ്യംതന്നെയാണ്. പക്ഷേ ഉദ്ദേശിക്കുന്നതുപോലെ കാര്യം നടക്കണമെങ്കിൽ, ചില തടസങ്ങൾ നീക്കേണ്ടത് ആവശ്യം.
ഉദാഹരണമായി പൊതുഗതാഗത സംവിധാനത്തിന്റെ കാര്യമെടുക്കാം. ബസില്ലാതെ ജനങ്ങൾക്ക് ജോലിസ്ഥലത്ത് എങ്ങനെ എത്തിച്ചേരാൻ കഴിയും? ഇക്കാര്യത്തിൽ കേരളം, മുംബൈ നഗരംപോലെതന്നെയാണ്. തെക്കുവടക്ക് നീണ്ടുകിടക്കുന്ന പ്രദേശം. ട്രെയിനും ബസും കയറി ഒന്നും രണ്ടും മണിക്കൂർ യാത്രചെയ്ത് ഓഫീസുകളിലും ഫാക്ടറികളിലുമെത്തുന്നവർ അനേകായിരം. ബസും ട്രെയിനുമില്ലാതെ എല്ലാം തുറന്നുപ്രവർത്തിച്ചുകൊള്ളൂ എന്നു പറഞ്ഞിട്ടെന്തു കാര്യം?
കേരളത്തിൽ കോവിഡ് മേഖലയിൽ നാം കാഴ്ചവച്ച മികച്ച പ്രകടനത്തിന് അംഗീകാരം നൽകുന്നതുപോലെയെങ്കിലും, ബസ് സൗകര്യം ചില നിയന്ത്രണങ്ങൾക്കു വിധേയമായി 20 മുതൽ അനുവദിച്ചേ തീരൂ.
അതുപോലെ അടഞ്ഞുകിടന്ന ചെറുകിട വ്യവസായങ്ങളും ബിസിനസുകളും നിവർന്നുനിന്ന് ശ്വാസംവിടാൻ, സാന്പത്തികസഹായം അത്യാവശ്യം. കേന്ദ്രം പ്രഖ്യാപിക്കുമെന്നു പറയുന്ന സാന്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിച്ചു തകർന്നുകിടക്കുന്ന ഈ മേഖലയ്ക്ക് ഉത്തേജനം നൽകണം. എല്ലാ പാവപ്പെട്ടവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് നിശ്ചിത തുക എത്തിക്കുന്നത് ഉൾപ്പെടെയുള്ള ആശ്വാസ നടപടികളും ഉടൻ ലഭ്യമാക്കേണ്ടതുണ്ട്.
പി.സി. സിറിയക്
യാതൊരു മുന്നറിയിപ്പും മുന്നൊരുക്കവുമില്ലാതെ അന്നു രാത്രി എട്ടുമണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോടു ചെയ്ത പ്രസംഗത്തിൽ നടത്തിയ പ്രഖ്യാപനമായിരുന്നു നാലുമണിക്കൂർ കഴിഞ്ഞ്, അന്ന് അർധരാത്രി മുതൽ രാജ്യം ലോക്ക് ഡൗണിലേക്കു പോകുന്നു എന്നത്. ട്രെയിനും ബസും വിമാനവും ഉൾപ്പെടെയുള്ള എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിറുത്തപ്പെടുന്നു, കടകളെല്ലാം അടയ്ക്കുന്നു, ആരും വീടുവിട്ട് പുറത്തിറങ്ങരുത് എന്നെല്ലാം പ്രഖ്യാപിച്ചു. കർഫ്യൂ പോലെയല്ല, കർഫ്യൂതന്നെയാണിത് എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
പിറ്റേദിവസം കളി കാണാൻ പുറത്തിറങ്ങിയവരെ പോലീസ് ലാത്തിവീശി ഓടിച്ചു. കൊച്ചിയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ഡ്രോൺ ഉപയോഗിച്ചു കണ്ടുപിടിച്ച് അറസ്റ്റുചെയ്യുന്നതും രണ്ടുദിവസം കഴിഞ്ഞ് നമുക്കു കാണാനായി. സാമൂഹ്യ അകലം പാലിക്കാനുള്ള കർശന നിർദേശങ്ങൾ എവിടെയും അലയടിച്ചു.
ഉത്പാദനമേഖലയും സേവനമേഖലയുമെല്ലാം നിശ്ചലമായതോടെ അന്നു ജോലിചെയ്തു കിട്ടുന്ന കൂലികൊണ്ടു ജീവിതം തള്ളിനീക്കിയ ജനങ്ങൾ മുഴുവൻ കഷ്ടപ്പെടാൻ തുടങ്ങി. മറ്റു സംസ്ഥാനക്കാരായ തൊഴിലാളികൾ വളരെയേറെയുള്ള മുംബൈയിലും ഡൽഹിയിലും കേരളത്തിലും നാട്ടിലേക്കു മടങ്ങാൻ ബസും ട്രെയിനും ആവശ്യപ്പെട്ട് അവർ തെരുവിലിറങ്ങി. ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും ജനങ്ങൾ മിക്കവരും അച്ചടക്കത്തോടെ വീട്ടിനുള്ളിൽ കഴിഞ്ഞുകൂടി. ലോക്ക് ഡൗൺ 21 ദിവസം പൂർത്തിയാക്കിയപ്പോൾ ഇളവുകൾ പ്രതീക്ഷിച്ച ജനത്തെ നിരാശരാക്കികൊണ്ട് 19 ദിവസത്തേക്കുകൂടി ലോക്ക് ഡൗൺ നീട്ടുന്ന പ്രഖ്യാപനമാണു പ്രധാനമന്ത്രി നടത്തിയത്.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം മറ്റൊരു പ്രഖ്യാപനമുണ്ടായത് - ഏപ്രിൽ 20 മുതൽ പല സുരക്ഷാ മുൻകരുതലുകളും നടപ്പാക്കിക്കൊണ്ട് ചില ഇളവുകൾ അനുവദിക്കാമെന്നാണ് ആ പ്രഖ്യാപനം.
ആരോഗ്യമേഖലയിലുള്ള ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, ഗവേഷണ നിലയങ്ങൾ ഇവയെല്ലാം തുറന്നുപ്രവർത്തിക്കാം. കൃഷി, മൃഗസംരക്ഷണം മുതലായവയും സജീവമാകും. മിക്ക ഉത്പന്നങ്ങളും വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കാം. ഗ്രാമപ്രദേശങ്ങളിലും വ്യവസായ എസ്റ്റേറ്റുകളിലും പ്രവർത്തിക്കുന്ന വ്യവസായശാലകളെല്ലാം തുറക്കാം. കോവിഡ് പകരാതിരിക്കാനുള്ള കർശന സുരക്ഷാ നടപടികൾ എല്ലായിടത്തും ഉണ്ടായിരിക്കണം.
മുടങ്ങിക്കിടക്കുന്ന മരാമത്തുപണികൾ പൂർത്തിയാക്കാനും തൊഴിലുറപ്പ് പദ്ധതിയിൻകീഴിൽ ജലസംഭരണികളും മറ്റും നിർമിക്കാനും സർക്കാരിന്റെ ഈ പ്രഖ്യാപനം സഹായവാഗ്ദാനം നൽകുന്നു. ചരക്കുവാഹനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കാനും അനുവാദം നൽകുന്നു.
നിശ്ചലമായ സന്പദ്വ്യവസ്ഥയെ തട്ടിയുണർത്താനും വികസനപ്രക്രിയ മുന്നോട്ടുപോകാനും ഇക്കാര്യങ്ങളെല്ലാം നടക്കേണ്ടതും ഈ മേഖലകളെല്ലാം പ്രവർത്തനക്ഷമമാകേണ്ടതും അത്യാവശ്യംതന്നെയാണ്. പക്ഷേ ഉദ്ദേശിക്കുന്നതുപോലെ കാര്യം നടക്കണമെങ്കിൽ, ചില തടസങ്ങൾ നീക്കേണ്ടത് ആവശ്യം.
ഉദാഹരണമായി പൊതുഗതാഗത സംവിധാനത്തിന്റെ കാര്യമെടുക്കാം. ബസില്ലാതെ ജനങ്ങൾക്ക് ജോലിസ്ഥലത്ത് എങ്ങനെ എത്തിച്ചേരാൻ കഴിയും? ഇക്കാര്യത്തിൽ കേരളം, മുംബൈ നഗരംപോലെതന്നെയാണ്. തെക്കുവടക്ക് നീണ്ടുകിടക്കുന്ന പ്രദേശം. ട്രെയിനും ബസും കയറി ഒന്നും രണ്ടും മണിക്കൂർ യാത്രചെയ്ത് ഓഫീസുകളിലും ഫാക്ടറികളിലുമെത്തുന്നവർ അനേകായിരം. ബസും ട്രെയിനുമില്ലാതെ എല്ലാം തുറന്നുപ്രവർത്തിച്ചുകൊള്ളൂ എന്നു പറഞ്ഞിട്ടെന്തു കാര്യം?
കേരളത്തിൽ കോവിഡ് മേഖലയിൽ നാം കാഴ്ചവച്ച മികച്ച പ്രകടനത്തിന് അംഗീകാരം നൽകുന്നതുപോലെയെങ്കിലും, ബസ് സൗകര്യം ചില നിയന്ത്രണങ്ങൾക്കു വിധേയമായി 20 മുതൽ അനുവദിച്ചേ തീരൂ.
അതുപോലെ അടഞ്ഞുകിടന്ന ചെറുകിട വ്യവസായങ്ങളും ബിസിനസുകളും നിവർന്നുനിന്ന് ശ്വാസംവിടാൻ, സാന്പത്തികസഹായം അത്യാവശ്യം. കേന്ദ്രം പ്രഖ്യാപിക്കുമെന്നു പറയുന്ന സാന്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിച്ചു തകർന്നുകിടക്കുന്ന ഈ മേഖലയ്ക്ക് ഉത്തേജനം നൽകണം. എല്ലാ പാവപ്പെട്ടവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് നിശ്ചിത തുക എത്തിക്കുന്നത് ഉൾപ്പെടെയുള്ള ആശ്വാസ നടപടികളും ഉടൻ ലഭ്യമാക്കേണ്ടതുണ്ട്.
പി.സി. സിറിയക്