ഇരുപതുലക്ഷത്തിനു മേൽ ജനങ്ങളെ ആക്രമിച്ച്, ഒന്നേകാൽ ലക്ഷത്തിലധികം പേരുടെ ജീവൻ കവർന്നെടുത്ത ഒരു കുഞ്ഞൻ വൈറസ് ശരീരങ്ങളോടൊപ്പം മനസുകളെയും തകർത്ത് യാത്ര തുടരുകയാണ്. ജീവൻ സംരക്ഷിക്കാനാണു ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടതെങ്കിലും അതിശക്തമായ നിയന്ത്രണങ്ങളും കൊടിയ നഷ്ടങ്ങളും താങ്ങാനാവാതെ അസംഖ്യംപേർ കടുത്ത മാനസിക പിരിമുറുക്കത്തിലേക്കും വിഷാദത്തിലേക്കും വീണുപോകുന്നു.
ജന്മം തന്ന മാതാപിതാക്കൾക്കും സ്വന്തം പങ്കാളിക്കും മക്കൾക്കും കൂടപ്പിറപ്പുകൾക്കും അന്ത്യചുംബനം നൽകി യാത്രയയക്കാൻ പറ്റാത്തത്, ഗുരുതരാവസ്ഥയിലായ ഉറ്റവരെ ഒരുനോക്ക് കാണാൻ സാധിക്കാത്തത്, ജോലി നഷ്ടമായത്, ഇഷ്ട ഭക്ഷണവും വിനോദവും കൈവിടേണ്ടിവന്നത് എന്നിങ്ങനെ എത്രയോ ദുരന്തങ്ങളാണ് കൊറോണ കൊണ്ടുവന്നിരിക്കുന്നത്!
ലോകം ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത ഈ ഭീകര പ്രതിസന്ധിയെയും അത് സൃഷ്ടിച്ച മാനസിക പിരിമുറുക്കത്തെയും അതിജീവിക്കാൻ കുഞ്ഞുണ്ണി മാസ്റ്ററുടെ വരികൾ സഹായത്തിനെത്തുന്നു.
""ഇല്ലായ്മകൊണ്ടും വലുതാകണം നാം
വല്ലായ്മകൊണ്ടും വലുതാകണം നാം''
ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ മനസിനെ ബലപ്പെടുത്താൻ എത്രയധികം സാധ്യതകളാണു കൊറോണ തന്നിരിക്കുന്നത്. ദേവാലയം വീടിനകത്തേക്കു വന്നു എന്നതിൽ കവിഞ്ഞ എന്തു സൗഭാഗ്യമാണ് നമുക്ക് കിട്ടാനുള്ളത്! ദേവാലയത്തിൽ നടക്കുന്ന എല്ലാ ശുശ്രൂഷകളും വീടിനകത്ത് നടക്കുക, അചിന്ത്യമായ മഹാഭാഗ്യം. മനസുകൾ സക്രാരികളായി മാറുന്പോൾ, ശുദ്ധീകരണങ്ങളും തിരുത്തലുകളുംവഴി മനസുകളെ വിശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനും ഏറ്റവും പറ്റിയ സമയമാണ് കൊറോണക്കാലം. മനസുകളാണു വലുതാകേണ്ടത്.
സ്നേഹം പെയ്തിറങ്ങുന്ന രംഗങ്ങൾകൊണ്ട് ഭവനങ്ങൾ നിറയ്ക്കാം. ലോക്ക് ഡൗൺ കാലത്ത് അടച്ചുപൂട്ടിയിരിക്കാൻ ഒരു വീടുണ്ടെങ്കിൽ മനസുകൾ നന്ദികൊണ്ടു നിറയണം. കൂട്ടിന് ഉറ്റവരെ കിട്ടിയിട്ടുണ്ടെങ്കിൽ അതിലേറെ നന്ദി വേണം. കഴിഞ്ഞകാല നെട്ടോട്ടങ്ങൾക്കൊടുവിൽ വിള്ളലുകൾ വീണ കുടുംബബന്ധങ്ങൾ തിരുത്തലുകളിലൂടെ വീണ്ടും വിളക്കിച്ചേർക്കാൻ ലോക്ക് ഡൗൺ ഇഷ്ടംപോലെ സമയം തരുന്നുണ്ട്. എല്ലാവരും ഒരുമിച്ച് പ്രാർഥിക്കുക, ഭക്ഷണം കഴിക്കുക, സംസാരിക്കുക എന്നിവയ്ക്കു പുറമേ ഭക്ഷണം പാകംചെയ്യുന്നതും വീട് വൃത്തിയാക്കുന്നതും വ്യായാമം ചെയ്യുന്നതും പച്ചക്കറികൃഷി ചെയ്യുന്നതും കൂട്ടായ്മയുടെ മാറാപ്പിനുള്ളിലാണെങ്കിൽ പിരിമുറുക്കവും ഭയാശങ്കയും മനസുകളിലേക്ക് എത്തിനോക്കില്ല.
വീട്ടുജോലികൾ സ്ത്രീകളുടെ മാത്രം ചുമതലയാണെന്നു കാലാകാലങ്ങളായുള്ള പുരുഷവിശ്വാസം തിരുത്തിക്കാണിച്ച് ഭാര്യമാരുടെ ഹൃദയങ്ങൾ കീഴടക്കാനുതകുന്ന സമയവുമാണിത്. ന്യൂജെൻ കുടുംബങ്ങളാണെങ്കിൽ പാട്ടും ഡാൻസും ഗെയിമുകളും വഴി വീടിനകത്തേക്ക് ഉത്സവമേളം കൊണ്ടുവരാം. സമയക്കുറവിന്റെ പേരിൽ വിദൂരത്തു മാത്രമല്ല സമീപത്തുമുള്ള ബന്ധുക്കളോടും ഫോൺ ബന്ധംപോലും ഇല്ലാതിരുന്ന അവസ്ഥ മാറ്റിയെടുക്കാൻ കൊറോണക്കാലം അവസരമൊരുക്കുന്നു.
സ്നേഹവും കരുതലും വാരിക്കോരി കൊടുത്ത് വീടിനുള്ളിൽ ഒരു സ്നേഹസാഗരം സൃഷ്ടിച്ചാൽ നിരാശയും ഭയവും വിഷാദവും പടികയറില്ല. ലോക്ക് ഡൗൺ കാലത്ത് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും തിരുത്തലുകളിലൂടെ കിട്ടിയ നന്മയുടെ നറുമണം ഇനിയൊരിക്കലും നഷ്ടമാകാതിരിക്കട്ടെ.
പ്രഫ. മോനമ്മ കോക്കാട്
(മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ഡയറക്ടറാണു ലേഖിക)
ജന്മം തന്ന മാതാപിതാക്കൾക്കും സ്വന്തം പങ്കാളിക്കും മക്കൾക്കും കൂടപ്പിറപ്പുകൾക്കും അന്ത്യചുംബനം നൽകി യാത്രയയക്കാൻ പറ്റാത്തത്, ഗുരുതരാവസ്ഥയിലായ ഉറ്റവരെ ഒരുനോക്ക് കാണാൻ സാധിക്കാത്തത്, ജോലി നഷ്ടമായത്, ഇഷ്ട ഭക്ഷണവും വിനോദവും കൈവിടേണ്ടിവന്നത് എന്നിങ്ങനെ എത്രയോ ദുരന്തങ്ങളാണ് കൊറോണ കൊണ്ടുവന്നിരിക്കുന്നത്!
ലോകം ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത ഈ ഭീകര പ്രതിസന്ധിയെയും അത് സൃഷ്ടിച്ച മാനസിക പിരിമുറുക്കത്തെയും അതിജീവിക്കാൻ കുഞ്ഞുണ്ണി മാസ്റ്ററുടെ വരികൾ സഹായത്തിനെത്തുന്നു.
""ഇല്ലായ്മകൊണ്ടും വലുതാകണം നാം
വല്ലായ്മകൊണ്ടും വലുതാകണം നാം''
ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ മനസിനെ ബലപ്പെടുത്താൻ എത്രയധികം സാധ്യതകളാണു കൊറോണ തന്നിരിക്കുന്നത്. ദേവാലയം വീടിനകത്തേക്കു വന്നു എന്നതിൽ കവിഞ്ഞ എന്തു സൗഭാഗ്യമാണ് നമുക്ക് കിട്ടാനുള്ളത്! ദേവാലയത്തിൽ നടക്കുന്ന എല്ലാ ശുശ്രൂഷകളും വീടിനകത്ത് നടക്കുക, അചിന്ത്യമായ മഹാഭാഗ്യം. മനസുകൾ സക്രാരികളായി മാറുന്പോൾ, ശുദ്ധീകരണങ്ങളും തിരുത്തലുകളുംവഴി മനസുകളെ വിശുദ്ധീകരിക്കാനും ശക്തിപ്പെടുത്താനും ഏറ്റവും പറ്റിയ സമയമാണ് കൊറോണക്കാലം. മനസുകളാണു വലുതാകേണ്ടത്.
സ്നേഹം പെയ്തിറങ്ങുന്ന രംഗങ്ങൾകൊണ്ട് ഭവനങ്ങൾ നിറയ്ക്കാം. ലോക്ക് ഡൗൺ കാലത്ത് അടച്ചുപൂട്ടിയിരിക്കാൻ ഒരു വീടുണ്ടെങ്കിൽ മനസുകൾ നന്ദികൊണ്ടു നിറയണം. കൂട്ടിന് ഉറ്റവരെ കിട്ടിയിട്ടുണ്ടെങ്കിൽ അതിലേറെ നന്ദി വേണം. കഴിഞ്ഞകാല നെട്ടോട്ടങ്ങൾക്കൊടുവിൽ വിള്ളലുകൾ വീണ കുടുംബബന്ധങ്ങൾ തിരുത്തലുകളിലൂടെ വീണ്ടും വിളക്കിച്ചേർക്കാൻ ലോക്ക് ഡൗൺ ഇഷ്ടംപോലെ സമയം തരുന്നുണ്ട്. എല്ലാവരും ഒരുമിച്ച് പ്രാർഥിക്കുക, ഭക്ഷണം കഴിക്കുക, സംസാരിക്കുക എന്നിവയ്ക്കു പുറമേ ഭക്ഷണം പാകംചെയ്യുന്നതും വീട് വൃത്തിയാക്കുന്നതും വ്യായാമം ചെയ്യുന്നതും പച്ചക്കറികൃഷി ചെയ്യുന്നതും കൂട്ടായ്മയുടെ മാറാപ്പിനുള്ളിലാണെങ്കിൽ പിരിമുറുക്കവും ഭയാശങ്കയും മനസുകളിലേക്ക് എത്തിനോക്കില്ല.
വീട്ടുജോലികൾ സ്ത്രീകളുടെ മാത്രം ചുമതലയാണെന്നു കാലാകാലങ്ങളായുള്ള പുരുഷവിശ്വാസം തിരുത്തിക്കാണിച്ച് ഭാര്യമാരുടെ ഹൃദയങ്ങൾ കീഴടക്കാനുതകുന്ന സമയവുമാണിത്. ന്യൂജെൻ കുടുംബങ്ങളാണെങ്കിൽ പാട്ടും ഡാൻസും ഗെയിമുകളും വഴി വീടിനകത്തേക്ക് ഉത്സവമേളം കൊണ്ടുവരാം. സമയക്കുറവിന്റെ പേരിൽ വിദൂരത്തു മാത്രമല്ല സമീപത്തുമുള്ള ബന്ധുക്കളോടും ഫോൺ ബന്ധംപോലും ഇല്ലാതിരുന്ന അവസ്ഥ മാറ്റിയെടുക്കാൻ കൊറോണക്കാലം അവസരമൊരുക്കുന്നു.
സ്നേഹവും കരുതലും വാരിക്കോരി കൊടുത്ത് വീടിനുള്ളിൽ ഒരു സ്നേഹസാഗരം സൃഷ്ടിച്ചാൽ നിരാശയും ഭയവും വിഷാദവും പടികയറില്ല. ലോക്ക് ഡൗൺ കാലത്ത് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും തിരുത്തലുകളിലൂടെ കിട്ടിയ നന്മയുടെ നറുമണം ഇനിയൊരിക്കലും നഷ്ടമാകാതിരിക്കട്ടെ.
പ്രഫ. മോനമ്മ കോക്കാട്
(മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ഡയറക്ടറാണു ലേഖിക)