2020 ഏപ്രിൽ 22 ലെ ജനതാ കർഫ്യുവും തുടർന്ന് ഏപ്രിൽ 25 മുതൽ മൂന്ന് ആഴ്ച നീണ്ട ആദ്യ ലോക്ക്ഡൗണും കഴിയുമ്പോൾ കേരളം കോവിഡ്-19 നെ പ്രതിരോധിക്കുന്നതിൽ എത്രമാത്രം വിജയിച്ചു എന്നു കണക്കുകളുടെ വെളിച്ചത്തിൽ പരിശോധിക്കുന്നതു നല്ലതാണ്. കോവിഡിന്റെ വ്യാപനവും മരണനിരക്കും രോഗശമന നിരക്കും പഠനവിധേയമാക്കുമ്പോൾ കേരളം ഇന്ത്യയിൽ മാത്രമല്ല, ലോകത്തിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ ഈ സ്ഥിതിവിശേഷം കൈകാര്യം ചെയ്തു എന്നു മനസിലാവും.
2020 മാർച്ച് 30 ലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമായിരുന്നു കേരള - 219 പേർ. രണ്ടാഴ്ചക്കുശേഷം, ഏപ്രിൽ 15 ന് 388 പോസിറ്റീവ് കേസുകൾ മാത്രമായി കേരളം കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്തു പത്താം സ്ഥാനത്തേക്കു മാറി. ഇതിൽത്തന്നെ നിലവിൽ രോഗികളായുള്ളവരുടെ എണ്ണം 167 മാത്രമാണ്. നിലവിലുള്ള രോഗികളുടെ എണ്ണത്തിൽ കേരളം കർണാടകയ്ക്കും കാഷ്മീരിനും പശ്ചിമ ബംഗാളിനും താഴെ പതിമൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അതായത് കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവിനെക്കാൾ വേഗത്തിൽ രോഗികൾ സുഖം പ്രാപിക്കുന്നു.
കേരളം ഉൾപ്പെടെ 300 ൽ ഏറെ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന തോത് നോക്കിയാൽ കേരളത്തിൽ രോഗത്തിന്റെ വ്യാപനം വളരെ കുറവാണെന്നു മനസിലാവും. മാർച്ച് അവസാന ആഴ്ചയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മഹാരാഷ്ട്ര ഇന്ന് മൂവായിര ത്തിൽപരം കോവിഡ് രോഗികളുമായി മുന്നിൽ നിൽക്കുന്നു. കോവിഡ് രോഗവ്യാപനം ഫലപ്രദമായി തടയുന്നതിൽ കേരളം മറ്റു പല സംസ്ഥാനങ്ങളെക്കാളും വിജയിച്ചു എന്ന് ഇതിൽനിന്നു മനസിലാക്കാൻ സാധിക്കും.
രോഗ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിൽ മാത്രമല്ല കേരളം മികച്ച പ്രകടനം കാഴ്ചവച്ചത്. കോവിഡ് മൂലമുള്ള മരണങ്ങൾ ലോകത്ത് ഏകദേശം അഞ്ചു ശതമാനമായിരിക്കെ കേരളത്തിൽ ഇത് 0.77 ശതമാനം മാത്രമാണ്. കേരളത്തിൽ കോവിഡ് രോഗത്തിന് ചികിൽസിക്കപ്പെട്ട രണ്ടുപേർ മാത്രമാണ് മരിച്ചത്. കേരളത്തിന്റെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്ന മൂന്നാമത്തെ കോവിഡ് മരണം കോയമ്പത്തൂരിൽ ചികിത്സ തേടിയ ഒരു മലയാളിയുടേതാണ്.
ലോകത്തിൽ കോവിഡിനെ ഏറ്റവും നന്നായി പ്രതിരോധിച്ചു എന്ന് കണക്കാക്കപ്പെടുന്ന രാജ്യങ്ങളാണ് സിംഗപ്പൂർ, ഹോങ്കോംഗ്, തായ്വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ. കേരളത്തിൽ കോവിഡ് മൂലമുള്ള മരണ നിരക്ക് ഇവയ്ക്കൊപ്പം നിൽക്കുന്നു.
രോഗവിമുക്തരായവരുടെ എണ്ണത്തിലും കേരളം മുൻപന്തിയിൽ തന്നെ. ഏപ്രിൽ 15 വരെയുള്ള കണക്കു പ്രകാരം കേരളത്തിലെ കോവിഡ് രോഗശമന നിരക്ക് 56.19 ശതമാനമാണ്. ലോകചിത്രം നോക്കുമ്പോൾ, കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പല രാജ്യങ്ങളുടേതിലും മെച്ചപ്പെട്ടതാണ് കേരളത്തിലെ കോവിഡ് രോഗശമന നിരക്ക് എന്ന് കാണുന്നു. ചൈനയും ദക്ഷിണ കൊറിയയും മാത്രമാണ് രോഗശമന നിരക്കിൽ കേരളത്തേക്കാൾ മുന്നിൽ നിൽക്കുന്നത്. ഈ രണ്ടു രാജ്യങ്ങളും വളരെ നേരത്തെ കോവിഡ് ബാധയിൽ പെട്ടവയും അതിനെ നിയന്ത്രിക്കുന്നതിൽ വിജയം വരിച്ചവയുമാണ്.
പ്രായം ഏറിയവരിൽ കോവിഡ് മൂലമുള്ള മരണനിരക്ക് വളരെ കൂടുതലാണെന്നിരിക്കെ കേരളത്തിൽ 93 ഉം 89 ഉം വയസുള്ളവർ രോഗവിമുക്തരായി എന്നത് നമ്മുടെ ആരോഗ്യ മേഖലയുടെ കഴിവിനെയും സമർപ്പണത്തിന്റെയും വലിയൊരു ഉദാഹരണമാണ്.
കേരളത്തിലെ സർക്കാർ സംവിധാനങ്ങളുടെയും ആരോഗ്യ മേഖലയുടെയും, സർവോപരി എല്ലാ കേരളീയരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ഒരു ജനത എന്ന നിലയ്ക്ക് നാം മറ്റുള്ളവർക്ക് മാതൃകയായി തീരുമ്പോൾ കേരളീയർ എന്നതിൽ നമുക്ക് അഭിമാനിക്കാം.
ഡോ. ഫിലിപ് ലിറ്റോ തോമസ്
(ലേഖകൻ ചങ്ങനാശേരി എസ്ബി കോളജ് ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്)
ഡാറ്റ അവലംബം: ലോകാരോഗ്യസംഘടന, ആരോഗ്യ മന്ത്രാലയം, ഇന്ത്യാ ഗവണ്മെന്റ്
2020 മാർച്ച് 30 ലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമായിരുന്നു കേരള - 219 പേർ. രണ്ടാഴ്ചക്കുശേഷം, ഏപ്രിൽ 15 ന് 388 പോസിറ്റീവ് കേസുകൾ മാത്രമായി കേരളം കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്തു പത്താം സ്ഥാനത്തേക്കു മാറി. ഇതിൽത്തന്നെ നിലവിൽ രോഗികളായുള്ളവരുടെ എണ്ണം 167 മാത്രമാണ്. നിലവിലുള്ള രോഗികളുടെ എണ്ണത്തിൽ കേരളം കർണാടകയ്ക്കും കാഷ്മീരിനും പശ്ചിമ ബംഗാളിനും താഴെ പതിമൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അതായത് കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവിനെക്കാൾ വേഗത്തിൽ രോഗികൾ സുഖം പ്രാപിക്കുന്നു.
കേരളം ഉൾപ്പെടെ 300 ൽ ഏറെ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന തോത് നോക്കിയാൽ കേരളത്തിൽ രോഗത്തിന്റെ വ്യാപനം വളരെ കുറവാണെന്നു മനസിലാവും. മാർച്ച് അവസാന ആഴ്ചയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മഹാരാഷ്ട്ര ഇന്ന് മൂവായിര ത്തിൽപരം കോവിഡ് രോഗികളുമായി മുന്നിൽ നിൽക്കുന്നു. കോവിഡ് രോഗവ്യാപനം ഫലപ്രദമായി തടയുന്നതിൽ കേരളം മറ്റു പല സംസ്ഥാനങ്ങളെക്കാളും വിജയിച്ചു എന്ന് ഇതിൽനിന്നു മനസിലാക്കാൻ സാധിക്കും.
രോഗ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിൽ മാത്രമല്ല കേരളം മികച്ച പ്രകടനം കാഴ്ചവച്ചത്. കോവിഡ് മൂലമുള്ള മരണങ്ങൾ ലോകത്ത് ഏകദേശം അഞ്ചു ശതമാനമായിരിക്കെ കേരളത്തിൽ ഇത് 0.77 ശതമാനം മാത്രമാണ്. കേരളത്തിൽ കോവിഡ് രോഗത്തിന് ചികിൽസിക്കപ്പെട്ട രണ്ടുപേർ മാത്രമാണ് മരിച്ചത്. കേരളത്തിന്റെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്ന മൂന്നാമത്തെ കോവിഡ് മരണം കോയമ്പത്തൂരിൽ ചികിത്സ തേടിയ ഒരു മലയാളിയുടേതാണ്.
ലോകത്തിൽ കോവിഡിനെ ഏറ്റവും നന്നായി പ്രതിരോധിച്ചു എന്ന് കണക്കാക്കപ്പെടുന്ന രാജ്യങ്ങളാണ് സിംഗപ്പൂർ, ഹോങ്കോംഗ്, തായ്വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ. കേരളത്തിൽ കോവിഡ് മൂലമുള്ള മരണ നിരക്ക് ഇവയ്ക്കൊപ്പം നിൽക്കുന്നു.
രോഗവിമുക്തരായവരുടെ എണ്ണത്തിലും കേരളം മുൻപന്തിയിൽ തന്നെ. ഏപ്രിൽ 15 വരെയുള്ള കണക്കു പ്രകാരം കേരളത്തിലെ കോവിഡ് രോഗശമന നിരക്ക് 56.19 ശതമാനമാണ്. ലോകചിത്രം നോക്കുമ്പോൾ, കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പല രാജ്യങ്ങളുടേതിലും മെച്ചപ്പെട്ടതാണ് കേരളത്തിലെ കോവിഡ് രോഗശമന നിരക്ക് എന്ന് കാണുന്നു. ചൈനയും ദക്ഷിണ കൊറിയയും മാത്രമാണ് രോഗശമന നിരക്കിൽ കേരളത്തേക്കാൾ മുന്നിൽ നിൽക്കുന്നത്. ഈ രണ്ടു രാജ്യങ്ങളും വളരെ നേരത്തെ കോവിഡ് ബാധയിൽ പെട്ടവയും അതിനെ നിയന്ത്രിക്കുന്നതിൽ വിജയം വരിച്ചവയുമാണ്.
പ്രായം ഏറിയവരിൽ കോവിഡ് മൂലമുള്ള മരണനിരക്ക് വളരെ കൂടുതലാണെന്നിരിക്കെ കേരളത്തിൽ 93 ഉം 89 ഉം വയസുള്ളവർ രോഗവിമുക്തരായി എന്നത് നമ്മുടെ ആരോഗ്യ മേഖലയുടെ കഴിവിനെയും സമർപ്പണത്തിന്റെയും വലിയൊരു ഉദാഹരണമാണ്.
കേരളത്തിലെ സർക്കാർ സംവിധാനങ്ങളുടെയും ആരോഗ്യ മേഖലയുടെയും, സർവോപരി എല്ലാ കേരളീയരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ഒരു ജനത എന്ന നിലയ്ക്ക് നാം മറ്റുള്ളവർക്ക് മാതൃകയായി തീരുമ്പോൾ കേരളീയർ എന്നതിൽ നമുക്ക് അഭിമാനിക്കാം.
ഡോ. ഫിലിപ് ലിറ്റോ തോമസ്
(ലേഖകൻ ചങ്ങനാശേരി എസ്ബി കോളജ് ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്)
ഡാറ്റ അവലംബം: ലോകാരോഗ്യസംഘടന, ആരോഗ്യ മന്ത്രാലയം, ഇന്ത്യാ ഗവണ്മെന്റ്