1. സൾഫർ ഡയോക്സൈഡും അണു നശീകരണവും
ചെറുപ്പകാലത്ത് പറഞ്ഞുകേട്ടിട്ടുള്ള ഒരു കാര്യമുണ്ട്. വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുനാൾ ആചരണത്തിന്റെ ഭാഗമായി കഴുന്ന് (അന്പ്) വീടുകളിലൂടെ കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. ഓരോ വീട്ടിലെത്തുന്പോഴും കതിനാ വെടിവയ്ക്കും. ആ അവസരത്തിൽ ഉണ്ടാവുന്ന സൾഫർ ഡൈ ഓക്സൈഡ് വാതകത്തിന് വായുവിലുള്ള രോഗ കാരണങ്ങളാകുന്ന അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ആളുകൾ കൂട്ടംകൂടുന്ന പള്ളിത്തിരുനാളുകളോടും അന്പലങ്ങളിലെ ഉത്സവങ്ങളോടും അനുബന്ധിച്ചു വെടിക്കെട്ടുകൾ നടത്തിയിരുന്നതിന്റെ ശാസ്ത്രീയ അടിത്തറയും ഇതുതന്നെയാവണം.
അങ്ങനെയെങ്കിൽ കൊറോണ വൈറസിനെ ചെറുക്കാൻ സൾഫർ ഡൈ ഓക്സഡിനു സാധിക്കുമല്ലൊ. അതുകൊണ്ട് വീടുകളിൽ ചിരട്ടക്കരി കത്തിച്ച് സൾഫർ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ വ്യാപിപ്പിക്കുന്നത് നല്ലതായിരിക്കുമല്ലൊ. ഒരുപക്ഷേ ഗന്ധകം എല്ലാ ഭവനങ്ങളിലും അനിയന്ത്രിതമായി കത്തിച്ചാൽ അന്തരീക്ഷത്തിൽ സൾഫർ ഡൈ ഓക്സൈഡിന്റെ അളവു കൂടിപ്പോയേക്കാം. അങ്ങനെയെങ്കിൽ ത്രിതല പഞ്ചായത്തു സംവിധാനം വഴി സൾഫർ ഡൈ ഓക്സൈഡ് ഫ്യുമിഗേഷൻ നടത്താൻ സാധിക്കുകയില്ലേ?
2. കൊറോണാ പ്രതിവിധി മരുന്ന്
നമ്മുടെ തൊടികളിൽ വളരുന്ന പെരിങ്ങലം (ക്ലീറോ ഡെൻഡ്രോൺ തോംസോണൈ) എന്ന ചെടിക്കു ബാക്ടീരിയകളേയും വൈറസുകളേയും പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്. പെരിങ്ങലത്തിന്റെ ഇല അരിഞ്ഞിട്ട് അടയുണ്ടാക്കി കഴിച്ചാൽ കാൻസറിനു ശമനമുണ്ടാകും എന്നാണ് വായിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ കൊറോണ മൂലമുണ്ടാകുന്ന കോവിഡ്-19 എന്ന രോഗത്തെ പ്രതിരോധിക്കാൻ പെരിങ്ങലത്തിന് എത്രമാത്രം സാധിക്കും എന്നു ഗവേഷണം നടത്തണം.
ഈ ചെടിയിൽനിന്ന് ഉല്പാദിപ്പിക്കുന്ന ഹോമിയോപ്പതിയിലെ ക്ലീറോ ഡെൻഡ്രോൺ എന്ന മരുന്ന് കോവിഡ് -19 ചികിത്സയ്ക്കു ഫലപ്രദമോ? അലോപതിയോടൊപ്പം ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ മേഖലകളിലും ഗവേഷണത്തിനുള്ള പ്രോജക്ടുകൾ അനുവദിച്ച് അനതി വിദൂര ഭാവിയിൽത്തന്നെ കോവിഡ്-19ന്റെ പ്രതിവിധി കേരളം കണ്ടെത്തണം.
3. പരിസര ശുചിത്വം
വ്യക്തിഗത ശുചിത്വം പാലിക്കുന്നതിൽ താല്പര്യം കാണിക്കുന്നവരും സാമൂഹ്യ ശുചിത്വം പാലിക്കുന്നതിൽ അമാന്തം കാണിക്കുന്നവരുമാണ് മലയാളികൾ എന്നു പറഞ്ഞുകേൾക്കാറുണ്ട്. കൊറോണാ ബാധയെ നേരിടാൻ പരിശ്രമിക്കുന്നതോടൊപ്പം സാമൂഹ്യ ശുചിത്വം പാലിക്കേണ്ടതെങ്ങനെയെന്ന് ജനങ്ങളെ പഠിപ്പിച്ച് പ്രയോഗത്തിൽ കൊണ്ടുവരണം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ എല്ലാ അർഥത്തിലും അതായി മാറ്റണം. ആവശ്യമെങ്കിൽ അതിനായി നിയമനിർമാണം വരെ നടത്തണം.
4. സാന്പത്തിക പ്രശ്ന പരിഹാരം
കൊറോണയെ നേരിടാൻ നമ്മുടെ രാജ്യത്തു പ്രഖ്യാപിച്ച ലോക്ക്ഡൗൺ ആവശ്യം തന്നെ. പക്ഷേ, ഇരുപത്തിയെട്ടു ദിവസമോ, അതിലധികമോ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്പോൾ കൂലിപ്പണിക്കാർക്കും കർഷകർക്കും കർഷകതൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും ഉണ്ടാവുന്ന സാന്പത്തിക ബുദ്ധിമുട്ടുകൾ വിലയിരുത്തണം. അവ പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണം.
എല്ലാവർക്കും തൊഴിൽ നൽകി സാന്പത്തികപ്രശ്നം പരിഹരിക്കുക സാധ്യമല്ല. അതുകൊണ്ട് സ്വന്തമായ തൊഴിൽ കണ്ടെത്തുന്നതിനുള്ള പരിശീലനം യുവജനങ്ങൾക്കു നൽകണം. പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള സാന്പത്തിക സഹായവും മറ്റു സഹായങ്ങളും നൽകണം. യുവജനങ്ങളെ കൃഷിയിലേയ്ക്ക് ആകർഷിക്കണം. ഓരോ വീടും ഒരു തൊഴിൽശാലയാക്കി മാറ്റാനുള്ള പദ്ധതി രൂപീകരിക്കണം.
5. കാസർഗോഡും സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയും
കാസർഗോട്ട് അതിർത്തി അടച്ചതിന്റെ പേരിൽ ഇതിനകം ഒന്പതോളം പേരെ നാം കുരുതികൊടുത്തു കഴിഞ്ഞു. ഭാവിയിൽ അപ്രകാരം സംഭവിക്കാതിരിക്കാൻ കാസർഗോഡ് പോലെയുള്ള പ്രദേശങ്ങളിൽ ഇപ്പോഴുള്ള ആശുപത്രികളെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളായി രൂപപ്പെടുത്തണം. ഒരു തത്ത്വദീഷയുമില്ലാതെ എൻജിനിയറിംഗ് കോളജുകൾ സ്ഥാപിച്ചതിന്റെ ദൂഷ്യഫലം ഇന്നു നാം അനുഭവിക്കുന്നുണ്ട്.
ഇനിയും ഒരു മെഡിക്കൽ കോളജ് കൂടി കേരളത്തിനാവശ്യമോ? അതോ ഉള്ള മെഡിക്കൽ കോളജുകളെ മെച്ചപ്പെടുത്തലാണോ വേണ്ടത്. ശരിയായി പഠിച്ച് ചിന്തിച്ച് തിരുമാനമെടുക്കണം.
6. ധാരാവിയുടെ മാതൃക
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മഹാരാഷ്ട്രായിലെ ധാരാവിയിലെ നില ഗുരുതരമാണെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളിൽ പത്തു ലക്ഷത്തിലധികം പേർ തിങ്ങിപ്പാർക്കുന്നു. അവിടെ കോവിഡ്-19 ന്റെ വ്യാപന സാധ്യത ഏറെയാണ്. അവിടെയൊരു സാമൂഹ്യ വ്യാപനം സംഭവിച്ചാൽ അതിന് ഒരു ന്യൂക്ലിയർ ബോംബിനെക്കാൾ പ്രഹരശേഷി ഉണ്ടാവുമെന്നു പറയേണ്ടതില്ലല്ലോ?
അപ്രകാരം സംഭവിക്കാതിരിക്കണമെങ്കിൽ അവിടെയുള്ളവരെ മുഴുവനും സുരക്ഷിത മേഖലകളിലേയ്ക്ക് അടിയന്തരമായി മാറ്റിപ്പാർപ്പിക്കണം. ആ അവസരത്തിൽ ആ ചേരിയിലെ വീടുകൾ പുനരുദ്ധരിക്കുകയും അണുവിമുക്തമാക്കുകയും വേണം. റോഡുകൾ പുനർനിർമിക്കണം. ഓടകൾ കൃത്യമായി നിർമിക്കുകയും ആവശ്യത്തിന് ശൗച്യാലയങ്ങൾ നിർമിക്കുകയും വേണം.
തിരികെ ഭവനങ്ങളിൽ എത്തുന്പോൾ അവിടുത്തെ അന്തേവാസികൾക്ക് ശുചിത്വത്തോടു കൂടിയ ജീവിതം നയിക്കുവാനുള്ള പരിശീലനം നൽകണം. സമീപത്തു തന്നെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പോലുള്ള സംവിധാനം ആവിഷ്കരിച്ച് തൊഴിലവസരം സൃഷ്ടിക്കണം. കേരളത്തിലും ഇതിനുസമാനമായ പ്രദേശങ്ങൾ ഉണ്ടോ എന്നു പഠിക്കണം. ആവശ്യമായ നടപടികൾ സ്വീകരിക്കണം. കോവിഡ്-19നു വേണ്ടി നീക്കിവയ്ക്കുന്ന തുക റോഡ് നിർമിതിയ്ക്കും കോൺക്രീറ്റ് സൗധ നിർമിതിക്കുമായി വഴി മാറ്റപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ്-19 നെ നേരിടാൻ കേരള സർക്കാർ ആദ്യ അവസരങ്ങളിൽ കാഴ്ചവച്ച നല്ല മാതൃക തുടരുക തന്നെ വേണം.
7. പ്രവാസികൾ മടങ്ങിവരുന്പോൾ
പുതിയ ഒരു സാഹചര്യം കൂടി രൂപപ്പെടുന്നു. പ്രവാസികളുടെ പ്രശ്നമാണത്. മറ്റു രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർ കൂട്ടത്തോടെ മടങ്ങിവരാനുള്ള സാധ്യതകൾ ഇപ്പോഴുണ്ട്. അപ്രകാരം സംഭവിച്ചാൽ രണ്ടു സാധ്യതകൾ പരിഗണിക്കണം. ഒന്നാമതായി തിരികെവരുന്നവർക്കുവേണ്ടി ക്വാറന്റൈൻ സംവിധാനം ആവിഷ്കരിക്കണം. ആശുപത്രി സംവിധാനങ്ങൾ ഏറെയുള്ള സ്ഥലങ്ങളിലെ സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ അതിനുവേണ്ടി മുൻകൂട്ടി ക്രമീകരിക്കണം.
രണ്ടാമതായി അതിൽ പലർക്കും അവരുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ സാധ്യമല്ലാതെ വന്നേക്കാം. അങ്ങനെയുള്ളവർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വ്യവസായ ശാലകൾ ആരംഭിക്കുന്നതിനുള്ള ഒരു പദ്ധതി രൂപീകരിക്കണം.
പ്രഫ. ജോസഫ് ടിറ്റോ നേര്യംപറന്പിൽ
ലോക്ക്ഡൗൺ കാലത്ത് ഉണ്ടായ ചില ചിന്തകൾ പങ്കുവയ്ക്കുന്നു.
ചെറുപ്പകാലത്ത് പറഞ്ഞുകേട്ടിട്ടുള്ള ഒരു കാര്യമുണ്ട്. വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുനാൾ ആചരണത്തിന്റെ ഭാഗമായി കഴുന്ന് (അന്പ്) വീടുകളിലൂടെ കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. ഓരോ വീട്ടിലെത്തുന്പോഴും കതിനാ വെടിവയ്ക്കും. ആ അവസരത്തിൽ ഉണ്ടാവുന്ന സൾഫർ ഡൈ ഓക്സൈഡ് വാതകത്തിന് വായുവിലുള്ള രോഗ കാരണങ്ങളാകുന്ന അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ആളുകൾ കൂട്ടംകൂടുന്ന പള്ളിത്തിരുനാളുകളോടും അന്പലങ്ങളിലെ ഉത്സവങ്ങളോടും അനുബന്ധിച്ചു വെടിക്കെട്ടുകൾ നടത്തിയിരുന്നതിന്റെ ശാസ്ത്രീയ അടിത്തറയും ഇതുതന്നെയാവണം.
അങ്ങനെയെങ്കിൽ കൊറോണ വൈറസിനെ ചെറുക്കാൻ സൾഫർ ഡൈ ഓക്സഡിനു സാധിക്കുമല്ലൊ. അതുകൊണ്ട് വീടുകളിൽ ചിരട്ടക്കരി കത്തിച്ച് സൾഫർ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ വ്യാപിപ്പിക്കുന്നത് നല്ലതായിരിക്കുമല്ലൊ. ഒരുപക്ഷേ ഗന്ധകം എല്ലാ ഭവനങ്ങളിലും അനിയന്ത്രിതമായി കത്തിച്ചാൽ അന്തരീക്ഷത്തിൽ സൾഫർ ഡൈ ഓക്സൈഡിന്റെ അളവു കൂടിപ്പോയേക്കാം. അങ്ങനെയെങ്കിൽ ത്രിതല പഞ്ചായത്തു സംവിധാനം വഴി സൾഫർ ഡൈ ഓക്സൈഡ് ഫ്യുമിഗേഷൻ നടത്താൻ സാധിക്കുകയില്ലേ?
2. കൊറോണാ പ്രതിവിധി മരുന്ന്
നമ്മുടെ തൊടികളിൽ വളരുന്ന പെരിങ്ങലം (ക്ലീറോ ഡെൻഡ്രോൺ തോംസോണൈ) എന്ന ചെടിക്കു ബാക്ടീരിയകളേയും വൈറസുകളേയും പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്. പെരിങ്ങലത്തിന്റെ ഇല അരിഞ്ഞിട്ട് അടയുണ്ടാക്കി കഴിച്ചാൽ കാൻസറിനു ശമനമുണ്ടാകും എന്നാണ് വായിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ കൊറോണ മൂലമുണ്ടാകുന്ന കോവിഡ്-19 എന്ന രോഗത്തെ പ്രതിരോധിക്കാൻ പെരിങ്ങലത്തിന് എത്രമാത്രം സാധിക്കും എന്നു ഗവേഷണം നടത്തണം.
ഈ ചെടിയിൽനിന്ന് ഉല്പാദിപ്പിക്കുന്ന ഹോമിയോപ്പതിയിലെ ക്ലീറോ ഡെൻഡ്രോൺ എന്ന മരുന്ന് കോവിഡ് -19 ചികിത്സയ്ക്കു ഫലപ്രദമോ? അലോപതിയോടൊപ്പം ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ മേഖലകളിലും ഗവേഷണത്തിനുള്ള പ്രോജക്ടുകൾ അനുവദിച്ച് അനതി വിദൂര ഭാവിയിൽത്തന്നെ കോവിഡ്-19ന്റെ പ്രതിവിധി കേരളം കണ്ടെത്തണം.
3. പരിസര ശുചിത്വം
വ്യക്തിഗത ശുചിത്വം പാലിക്കുന്നതിൽ താല്പര്യം കാണിക്കുന്നവരും സാമൂഹ്യ ശുചിത്വം പാലിക്കുന്നതിൽ അമാന്തം കാണിക്കുന്നവരുമാണ് മലയാളികൾ എന്നു പറഞ്ഞുകേൾക്കാറുണ്ട്. കൊറോണാ ബാധയെ നേരിടാൻ പരിശ്രമിക്കുന്നതോടൊപ്പം സാമൂഹ്യ ശുചിത്വം പാലിക്കേണ്ടതെങ്ങനെയെന്ന് ജനങ്ങളെ പഠിപ്പിച്ച് പ്രയോഗത്തിൽ കൊണ്ടുവരണം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ എല്ലാ അർഥത്തിലും അതായി മാറ്റണം. ആവശ്യമെങ്കിൽ അതിനായി നിയമനിർമാണം വരെ നടത്തണം.
4. സാന്പത്തിക പ്രശ്ന പരിഹാരം
കൊറോണയെ നേരിടാൻ നമ്മുടെ രാജ്യത്തു പ്രഖ്യാപിച്ച ലോക്ക്ഡൗൺ ആവശ്യം തന്നെ. പക്ഷേ, ഇരുപത്തിയെട്ടു ദിവസമോ, അതിലധികമോ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്പോൾ കൂലിപ്പണിക്കാർക്കും കർഷകർക്കും കർഷകതൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും ഉണ്ടാവുന്ന സാന്പത്തിക ബുദ്ധിമുട്ടുകൾ വിലയിരുത്തണം. അവ പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണം.
എല്ലാവർക്കും തൊഴിൽ നൽകി സാന്പത്തികപ്രശ്നം പരിഹരിക്കുക സാധ്യമല്ല. അതുകൊണ്ട് സ്വന്തമായ തൊഴിൽ കണ്ടെത്തുന്നതിനുള്ള പരിശീലനം യുവജനങ്ങൾക്കു നൽകണം. പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള സാന്പത്തിക സഹായവും മറ്റു സഹായങ്ങളും നൽകണം. യുവജനങ്ങളെ കൃഷിയിലേയ്ക്ക് ആകർഷിക്കണം. ഓരോ വീടും ഒരു തൊഴിൽശാലയാക്കി മാറ്റാനുള്ള പദ്ധതി രൂപീകരിക്കണം.
5. കാസർഗോഡും സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയും
കാസർഗോട്ട് അതിർത്തി അടച്ചതിന്റെ പേരിൽ ഇതിനകം ഒന്പതോളം പേരെ നാം കുരുതികൊടുത്തു കഴിഞ്ഞു. ഭാവിയിൽ അപ്രകാരം സംഭവിക്കാതിരിക്കാൻ കാസർഗോഡ് പോലെയുള്ള പ്രദേശങ്ങളിൽ ഇപ്പോഴുള്ള ആശുപത്രികളെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളായി രൂപപ്പെടുത്തണം. ഒരു തത്ത്വദീഷയുമില്ലാതെ എൻജിനിയറിംഗ് കോളജുകൾ സ്ഥാപിച്ചതിന്റെ ദൂഷ്യഫലം ഇന്നു നാം അനുഭവിക്കുന്നുണ്ട്.
ഇനിയും ഒരു മെഡിക്കൽ കോളജ് കൂടി കേരളത്തിനാവശ്യമോ? അതോ ഉള്ള മെഡിക്കൽ കോളജുകളെ മെച്ചപ്പെടുത്തലാണോ വേണ്ടത്. ശരിയായി പഠിച്ച് ചിന്തിച്ച് തിരുമാനമെടുക്കണം.
6. ധാരാവിയുടെ മാതൃക
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മഹാരാഷ്ട്രായിലെ ധാരാവിയിലെ നില ഗുരുതരമാണെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളിൽ പത്തു ലക്ഷത്തിലധികം പേർ തിങ്ങിപ്പാർക്കുന്നു. അവിടെ കോവിഡ്-19 ന്റെ വ്യാപന സാധ്യത ഏറെയാണ്. അവിടെയൊരു സാമൂഹ്യ വ്യാപനം സംഭവിച്ചാൽ അതിന് ഒരു ന്യൂക്ലിയർ ബോംബിനെക്കാൾ പ്രഹരശേഷി ഉണ്ടാവുമെന്നു പറയേണ്ടതില്ലല്ലോ?
അപ്രകാരം സംഭവിക്കാതിരിക്കണമെങ്കിൽ അവിടെയുള്ളവരെ മുഴുവനും സുരക്ഷിത മേഖലകളിലേയ്ക്ക് അടിയന്തരമായി മാറ്റിപ്പാർപ്പിക്കണം. ആ അവസരത്തിൽ ആ ചേരിയിലെ വീടുകൾ പുനരുദ്ധരിക്കുകയും അണുവിമുക്തമാക്കുകയും വേണം. റോഡുകൾ പുനർനിർമിക്കണം. ഓടകൾ കൃത്യമായി നിർമിക്കുകയും ആവശ്യത്തിന് ശൗച്യാലയങ്ങൾ നിർമിക്കുകയും വേണം.
തിരികെ ഭവനങ്ങളിൽ എത്തുന്പോൾ അവിടുത്തെ അന്തേവാസികൾക്ക് ശുചിത്വത്തോടു കൂടിയ ജീവിതം നയിക്കുവാനുള്ള പരിശീലനം നൽകണം. സമീപത്തു തന്നെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പോലുള്ള സംവിധാനം ആവിഷ്കരിച്ച് തൊഴിലവസരം സൃഷ്ടിക്കണം. കേരളത്തിലും ഇതിനുസമാനമായ പ്രദേശങ്ങൾ ഉണ്ടോ എന്നു പഠിക്കണം. ആവശ്യമായ നടപടികൾ സ്വീകരിക്കണം. കോവിഡ്-19നു വേണ്ടി നീക്കിവയ്ക്കുന്ന തുക റോഡ് നിർമിതിയ്ക്കും കോൺക്രീറ്റ് സൗധ നിർമിതിക്കുമായി വഴി മാറ്റപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ്-19 നെ നേരിടാൻ കേരള സർക്കാർ ആദ്യ അവസരങ്ങളിൽ കാഴ്ചവച്ച നല്ല മാതൃക തുടരുക തന്നെ വേണം.
7. പ്രവാസികൾ മടങ്ങിവരുന്പോൾ
പുതിയ ഒരു സാഹചര്യം കൂടി രൂപപ്പെടുന്നു. പ്രവാസികളുടെ പ്രശ്നമാണത്. മറ്റു രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നവർ കൂട്ടത്തോടെ മടങ്ങിവരാനുള്ള സാധ്യതകൾ ഇപ്പോഴുണ്ട്. അപ്രകാരം സംഭവിച്ചാൽ രണ്ടു സാധ്യതകൾ പരിഗണിക്കണം. ഒന്നാമതായി തിരികെവരുന്നവർക്കുവേണ്ടി ക്വാറന്റൈൻ സംവിധാനം ആവിഷ്കരിക്കണം. ആശുപത്രി സംവിധാനങ്ങൾ ഏറെയുള്ള സ്ഥലങ്ങളിലെ സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെ സൗകര്യങ്ങൾ അതിനുവേണ്ടി മുൻകൂട്ടി ക്രമീകരിക്കണം.
രണ്ടാമതായി അതിൽ പലർക്കും അവരുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ സാധ്യമല്ലാതെ വന്നേക്കാം. അങ്ങനെയുള്ളവർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വ്യവസായ ശാലകൾ ആരംഭിക്കുന്നതിനുള്ള ഒരു പദ്ധതി രൂപീകരിക്കണം.
പ്രഫ. ജോസഫ് ടിറ്റോ നേര്യംപറന്പിൽ
ലോക്ക്ഡൗൺ കാലത്ത് ഉണ്ടായ ചില ചിന്തകൾ പങ്കുവയ്ക്കുന്നു.