കോവിഡ്-19 ലോകത്താകമാനം ഭീഷണിയായ സാഹചര്യത്തില്‍ ഏറെ ചർച്ചയായ വസ്തുക്കളിലൊന്ന് ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളാണ് (പിപിഇ). എന്നാൽ, ഇവ ധരിക്കേണ്ടതിന്റെ ആവശ്യകതയും ഗുണവും ആരോഗ്യപ്രവർത്തകർ മാത്രം അറിഞ്ഞിരുന്നാൽ മതിയോ? പോരാ, ആരോഗ്യപ്രവർത്തകരെപ്പോലെതന്നെ ഇതിനെക്കുറിച്ച് അവബോധം ഉണ്ടാകേണ്ടവർ നിയമപാലകരും ഫോറൻസിക് സയൻസ് വിദഗ്ധരുമാണ്.
ഡൽഹിയിലെ നിസാമുദീന്‍ മര്‍കസ് പരിശോധിച്ച 12 നിയമപാലകരും ഫോറന്‍സിക് സയന്‍സ് വിദഗ്ധരും സ്വയം നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥ ഉണ്ടായത് എന്തുകൊണ്ട് എന്നു ചിന്തിച്ചാല്‍ മാത്രം മതി ഇതിന്റെ ഗൗരവം തിരിച്ചറിയാൻ.
ഡല്‍ഹിയിലെയും മുംബൈയിലെയും ചില ആശുപത്രികളില്‍ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ്-19 ബാധിച്ചതു മതിയായ സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കാത്തതുകൊണ്ടാണെന്നു വ്യക്തമായിക്കഴിഞ്ഞു. കേരളത്തിലെ 300ല്‍ അധികം പോലീസ് ഉദ്യോഗസ്ഥര്‍ വൈറസ് ബാധ സംശയിച്ചു സ്വയം നിരീക്ഷണത്തിലാണ്.
സുരക്ഷാ ഉപാധികൾ എന്തിന്?
സാധാരണയായി കുറ്റകൃത്യ സ്ഥലപരിശോധനയില്‍ പാലിക്കേണ്ട സാര്‍വത്രിക മുന്‍കരുതലുകള്‍ അഥവാ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുകവഴി രണ്ടു നിര്‍ണായക കാര്യങ്ങളാണ് ചെയ്യുന്നത്. ആദ്യം ഇതു തെളിവുകള്‍ (ഫിസിക്കല്‍ എവിഡന്‍സ്) മലിനമാകാതെ നോക്കുന്നു. അതായതു തെളിവുകള്‍ ശേഖരിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്ന വ്യക്തികളുടെ സ്രവങ്ങളോ കോശങ്ങളോ തെളിവുകളായ വസ്തുക്കളിലേക്കു പകരാതെ നോക്കുന്നു.
ഡിഎന്‍എ തെളിവുകള്‍ വളരെ നിര്‍ണായകമായ ഈ കാലഘട്ടത്തില്‍ ഇത്തരം മുന്‍ കരുതലുകള്‍ അത്യന്താപേക്ഷിതമാണ്. ഡിഎന്‍എ പരിശോധനയ്ക്ക് ഉതകുന്ന തെളിവുകള്‍ ശേഖരിക്കുമ്പോള്‍ ഓരോ തവണയും കൈയുറ മാറ്റണം അല്ലെങ്കില്‍ അണുവിമുക്തമാക്കണം എന്നാണ് കുറ്റകൃത്യ സ്ഥലപരിശോധനയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പറയുന്നത്. കൂടാതെ കുറ്റകൃത്യങ്ങളുടെ രീതിക്കും തെളിവുകളുടെ സ്വഭാവങ്ങള്‍ക്കും അനുസരിച്ച്, പിപിഇ ഉപയോഗിക്കുകവഴി തെളിവുകള്‍ പരസ്പരം മലിനമാകുന്നതും തടയും.
രണ്ടാമതായി പിപിഇയുടെ പ്രധാന പ്രയോജനം കുറ്റകൃത്യ സ്ഥലപരിശോധകരുടെ ആരോഗ്യം സംരക്ഷിക്കുന്നു എന്നതാണ്. കുറ്റകൃത്യ സ്ഥലപരിശോധനയില്‍ ആദ്യം സ്ഥലത്തെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥനും ഫോറന്‍സിക് സയന്‍സ് വിദഗ്ധരും കൈയുറകള്‍ ഉപയോഗിക്കുന്ന ശീലം വര്‍ധിച്ചിട്ടുണ്ടെന്നത് ആശാവഹമാണ്. ഒറ്റനോട്ടത്തില്‍ രക്തമോ മറ്റ് സ്രവങ്ങളോ പതിഞ്ഞിട്ടില്ലാത്ത തെളിവുകള്‍ കൈയുറകള്‍ ഉപയോഗിക്കാതെ കൈകാര്യം ചെയ്യുന്ന പ്രവണത ഒട്ടും ആശാവഹമല്ല.
പാലിക്കേണ്ട കാര്യങ്ങൾ
കോവിഡ്-19 പടര്‍ന്നുപിടിക്കുന്ന കാലഘട്ടത്തില്‍ നിയമപാലകരും ഫോറന്‍സിക് സയന്‍സ് വിദഗ്ധരും ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതു പൊതുജനാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഏതൊരു വസ്തുവും ബഹുമാനപ്പെട്ട കോടതിക്കു മുമ്പാകെ തെളിവുകളാണ്. വിവിധ വ്യക്തികളുമായി ഇവ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യശരീരത്തിലെ എല്ലാ സ്രവങ്ങളും തെളിവുകളാണ്. അവ പറ്റിപ്പിടിച്ച വസ്തുക്കള്‍ ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍ ശേഖരിക്കുകയും സാക്ഷികളുടെ സാന്നിധ്യത്തില്‍ അവരുടെ ഒപ്പോടുകൂടി കോടതിയില്‍ സമര്‍പ്പിക്കുകയും അവ വീണ്ടും പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലാബുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.
അപകട സാധ്യതകൾ
കോവിഡ് ബാധിച്ച പലരും അതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ തെളിവുകള്‍ കൈകാര്യം ചെയ്താല്‍ അന്വേഷണ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്ന സാധാരണക്കാരും മുതല്‍ കോടതിജീവനക്കാര്വരെ രോഗബാധിതരാകാനുള്ള സാധ്യതകളുണ്ട്.
കോവിഡ് ബാധിച്ചവര്‍ സംസാരിക്കുമ്പോഴോ, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ സൂക്ഷ്മകണങ്ങള്‍ പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ചെമ്പ്, കാര്‍ഡ്ബോര്‍ഡ് തുടങ്ങിയ പ്രതലങ്ങളില്‍ അണുവാഹകരായി മണിക്കൂറുകളോളം നിലനില്‍ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. കോവിഡ്-19 നിരീക്ഷണത്തിലുള്ള ആയിരക്കണക്കിനാളുകൾ കേരളത്തിലുള്ളതിനാൽ നിയമപാലകര്‍, കുറ്റകൃത്യ സ്ഥലപരിശോധന നടത്തുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍, വിരലടയാള വിദഗ്ധർ, എക്സൈസ്, ലീഗല്‍ മെട്രോളജി എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിത പ്രദേശങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കണം.
ഏതെങ്കിലും തരത്തില്‍ കൃത്യനിര്വഹണത്തിന്റെ ഭാഗമായി വസ്തുക്കളില്‍ സംരക്ഷണ ഉപകരണങ്ങള്‍ ഇല്ലാതെ സ്പര്‍ശിക്കേണ്ടി വന്നാല്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകള്‍ 20 സെക്കന്റ് കഴുകുകയോ അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണം. സ്വന്തം ആരോഗ്യവും അതുവഴി പൊതുജനാരോഗ്യവും സംരക്ഷിക്കാന്‍ ആരോഗ്യപ്രവര്ത്തകര്ക്കെന്നതുപോലെ നിയമപാലകര്‍ക്കും ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍ക്കും വേണ്ട ബോധവത്കരണവും പിപിഇകളും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും അധികൃതർ നൽകേണ്ടതാണ്.
ഡോ. എം.എസ്. ശിവപ്രസാദ്
(കേരള പോലീസ് അക്കാഡമി ഫോറന്‍സിക് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഇന്ത്യന്‍ ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് അസോസിയേഷന് സെക്രട്ടറിയുമാണ് ലേഖകന്‍).
ഡൽഹിയിലെ നിസാമുദീന്‍ മര്‍കസ് പരിശോധിച്ച 12 നിയമപാലകരും ഫോറന്‍സിക് സയന്‍സ് വിദഗ്ധരും സ്വയം നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥ ഉണ്ടായത് എന്തുകൊണ്ട് എന്നു ചിന്തിച്ചാല്‍ മാത്രം മതി ഇതിന്റെ ഗൗരവം തിരിച്ചറിയാൻ.
ഡല്‍ഹിയിലെയും മുംബൈയിലെയും ചില ആശുപത്രികളില്‍ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ്-19 ബാധിച്ചതു മതിയായ സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കാത്തതുകൊണ്ടാണെന്നു വ്യക്തമായിക്കഴിഞ്ഞു. കേരളത്തിലെ 300ല്‍ അധികം പോലീസ് ഉദ്യോഗസ്ഥര്‍ വൈറസ് ബാധ സംശയിച്ചു സ്വയം നിരീക്ഷണത്തിലാണ്.
സുരക്ഷാ ഉപാധികൾ എന്തിന്?
സാധാരണയായി കുറ്റകൃത്യ സ്ഥലപരിശോധനയില്‍ പാലിക്കേണ്ട സാര്‍വത്രിക മുന്‍കരുതലുകള്‍ അഥവാ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുകവഴി രണ്ടു നിര്‍ണായക കാര്യങ്ങളാണ് ചെയ്യുന്നത്. ആദ്യം ഇതു തെളിവുകള്‍ (ഫിസിക്കല്‍ എവിഡന്‍സ്) മലിനമാകാതെ നോക്കുന്നു. അതായതു തെളിവുകള്‍ ശേഖരിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്ന വ്യക്തികളുടെ സ്രവങ്ങളോ കോശങ്ങളോ തെളിവുകളായ വസ്തുക്കളിലേക്കു പകരാതെ നോക്കുന്നു.
ഡിഎന്‍എ തെളിവുകള്‍ വളരെ നിര്‍ണായകമായ ഈ കാലഘട്ടത്തില്‍ ഇത്തരം മുന്‍ കരുതലുകള്‍ അത്യന്താപേക്ഷിതമാണ്. ഡിഎന്‍എ പരിശോധനയ്ക്ക് ഉതകുന്ന തെളിവുകള്‍ ശേഖരിക്കുമ്പോള്‍ ഓരോ തവണയും കൈയുറ മാറ്റണം അല്ലെങ്കില്‍ അണുവിമുക്തമാക്കണം എന്നാണ് കുറ്റകൃത്യ സ്ഥലപരിശോധനയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പറയുന്നത്. കൂടാതെ കുറ്റകൃത്യങ്ങളുടെ രീതിക്കും തെളിവുകളുടെ സ്വഭാവങ്ങള്‍ക്കും അനുസരിച്ച്, പിപിഇ ഉപയോഗിക്കുകവഴി തെളിവുകള്‍ പരസ്പരം മലിനമാകുന്നതും തടയും.
രണ്ടാമതായി പിപിഇയുടെ പ്രധാന പ്രയോജനം കുറ്റകൃത്യ സ്ഥലപരിശോധകരുടെ ആരോഗ്യം സംരക്ഷിക്കുന്നു എന്നതാണ്. കുറ്റകൃത്യ സ്ഥലപരിശോധനയില്‍ ആദ്യം സ്ഥലത്തെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥനും ഫോറന്‍സിക് സയന്‍സ് വിദഗ്ധരും കൈയുറകള്‍ ഉപയോഗിക്കുന്ന ശീലം വര്‍ധിച്ചിട്ടുണ്ടെന്നത് ആശാവഹമാണ്. ഒറ്റനോട്ടത്തില്‍ രക്തമോ മറ്റ് സ്രവങ്ങളോ പതിഞ്ഞിട്ടില്ലാത്ത തെളിവുകള്‍ കൈയുറകള്‍ ഉപയോഗിക്കാതെ കൈകാര്യം ചെയ്യുന്ന പ്രവണത ഒട്ടും ആശാവഹമല്ല.
പാലിക്കേണ്ട കാര്യങ്ങൾ
കോവിഡ്-19 പടര്‍ന്നുപിടിക്കുന്ന കാലഘട്ടത്തില്‍ നിയമപാലകരും ഫോറന്‍സിക് സയന്‍സ് വിദഗ്ധരും ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതു പൊതുജനാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഏതൊരു വസ്തുവും ബഹുമാനപ്പെട്ട കോടതിക്കു മുമ്പാകെ തെളിവുകളാണ്. വിവിധ വ്യക്തികളുമായി ഇവ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യശരീരത്തിലെ എല്ലാ സ്രവങ്ങളും തെളിവുകളാണ്. അവ പറ്റിപ്പിടിച്ച വസ്തുക്കള്‍ ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍ ശേഖരിക്കുകയും സാക്ഷികളുടെ സാന്നിധ്യത്തില്‍ അവരുടെ ഒപ്പോടുകൂടി കോടതിയില്‍ സമര്‍പ്പിക്കുകയും അവ വീണ്ടും പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലാബുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.
അപകട സാധ്യതകൾ
കോവിഡ് ബാധിച്ച പലരും അതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ തെളിവുകള്‍ കൈകാര്യം ചെയ്താല്‍ അന്വേഷണ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്ന സാധാരണക്കാരും മുതല്‍ കോടതിജീവനക്കാര്വരെ രോഗബാധിതരാകാനുള്ള സാധ്യതകളുണ്ട്.
കോവിഡ് ബാധിച്ചവര്‍ സംസാരിക്കുമ്പോഴോ, തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ സൂക്ഷ്മകണങ്ങള്‍ പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ചെമ്പ്, കാര്‍ഡ്ബോര്‍ഡ് തുടങ്ങിയ പ്രതലങ്ങളില്‍ അണുവാഹകരായി മണിക്കൂറുകളോളം നിലനില്‍ക്കുമെന്നു പഠനങ്ങള്‍ പറയുന്നു. കോവിഡ്-19 നിരീക്ഷണത്തിലുള്ള ആയിരക്കണക്കിനാളുകൾ കേരളത്തിലുള്ളതിനാൽ നിയമപാലകര്‍, കുറ്റകൃത്യ സ്ഥലപരിശോധന നടത്തുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍, വിരലടയാള വിദഗ്ധർ, എക്സൈസ്, ലീഗല്‍ മെട്രോളജി എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിത പ്രദേശങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കണം.
ഏതെങ്കിലും തരത്തില്‍ കൃത്യനിര്വഹണത്തിന്റെ ഭാഗമായി വസ്തുക്കളില്‍ സംരക്ഷണ ഉപകരണങ്ങള്‍ ഇല്ലാതെ സ്പര്‍ശിക്കേണ്ടി വന്നാല്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകള്‍ 20 സെക്കന്റ് കഴുകുകയോ അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണം. സ്വന്തം ആരോഗ്യവും അതുവഴി പൊതുജനാരോഗ്യവും സംരക്ഷിക്കാന്‍ ആരോഗ്യപ്രവര്ത്തകര്ക്കെന്നതുപോലെ നിയമപാലകര്‍ക്കും ഫോറന്‍സിക് സയന്‍സ് വിദഗ്ധര്‍ക്കും വേണ്ട ബോധവത്കരണവും പിപിഇകളും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും അധികൃതർ നൽകേണ്ടതാണ്.
ഡോ. എം.എസ്. ശിവപ്രസാദ്
(കേരള പോലീസ് അക്കാഡമി ഫോറന്‍സിക് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഇന്ത്യന്‍ ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് അസോസിയേഷന് സെക്രട്ടറിയുമാണ് ലേഖകന്‍).