അനന്തപുരി / ദ്വിജൻ
ഇങ്ങനെ എത്രകാലം നമുക്ക് മുന്നോട്ടു പോകാനാവും? കൊറോണ പേടിയിൽ കതകടച്ചിരിക്കുന്പോൾ ശക്തമായി വരുന്ന വികാരമാണിത്. കൊറോണ കടന്നു പോകുന്പോഴേക്കും പുതുതായി 60 കോടി ജനങ്ങൾ കൂടി ദരിദ്രരായി മാറുമെന്നാണ് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ. ലോകത്തിലെ 780 കോടി ജനങ്ങളിൽ പാതിയിലേറെ ദരിദ്രരാകും. പട്ടിണി ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ വിഷയമാകും എന്നും അവർ തരുന്ന മുന്നറിയിപ്പു നിലനിൽക്കുന്നു.
കേരളം മാതൃക
കേരളം അതിസമർഥമായി കൊറോണയെ നേരിടുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിനിടെ കൊറോണയുടെ മറവിൽ ചെയ്യരുതാത്ത പലതും ചെയ്യുന്നു എന്ന വിമർശനങ്ങളും ഉയർന്നു തുടങ്ങി. ഇനിയുള്ള ദിവസങ്ങളിൽ അതു കൂടുതൽ ശക്തിപ്പെടാനാണ് ഇട. വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് സാന്പത്തിക നില വല്ലാതാക്കപ്പെട്ടെങ്കിലും ധാരാളം മലയാളികൾ വിദേശത്തുപോയി കഠിനാധ്വാനം ചെയ്തു തന്ന പണം ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കൃത്രിമ സന്പന്നത അവസാനിക്കാൻ പോകുന്നു എന്ന പേടിപ്പിക്കുന്ന തിരിച്ചറിവുകളുമുണ്ട്.
ഇവിടെ ജോലി തേടി എത്തിയ അന്യ സംസ്ഥാന തൊഴിലാളികൾക്ക് അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ടു കൊടുക്കുന്ന സംരക്ഷണം അന്യസംസ്ഥാനങ്ങളിലും രാജ്യങ്ങളിൽ പോലും അതികഠിനമായ കഷ്ടപ്പാടുകൾ അനുഭവിച്ച് ജീവിക്കുന്നവരെ വല്ലാതെ അസുയപ്പെടുത്തുന്നുണ്ട്. സ്വന്തം നാട്ടിൽ നല്ല ഭൂസ്വത്തുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ബംഗ്ലാദേശികൾ പോലും ഉണ്ടെന്നാണ് ഭയം. പായിപ്പാടുകൾ ആവർത്തിച്ചു കൂടാതില്ല എന്ന ഭയവും പടരുന്നുണ്ട്. വിദേശ മലയാളികൾക്ക് നാട്ടിലെത്തണം എന്ന കൊതി അവർ പ്രകടിപ്പിച്ചുതുടങ്ങി.
തങ്ങൾ അനുഭവിക്കുന്ന നരക യാതനകളെക്കുറിച്ച് സോഷ്യൽ മീഡിയായിലൂടെ ഒക്കെ അവർ വേദനപങ്കുവച്ചു തുടങ്ങി. തൊഴിലിനോടുള്ള നമ്മുടെ സമീപനം മാറണം. പ്രളയകാലത്തടക്കം കേരളത്തെ ഏറെ സഹായിച്ച അവർക്കു വേണ്ടത് നല്ല വാക്കുകളല്ല പ്രവൃത്തികളാണ്. ചെയ്യേണ്ടത് കേന്ദ്രമാണ് എന്ന് പറഞ്ഞ് കുറെക്കാലത്തേക്ക് തടിതപ്പാമെങ്കിലും അവർക്കു തിരിച്ചു വരാനുള്ള സൗകര്യം ഉണ്ടാക്കണം എന്ന് ശക്തമായ സമ്മർദം ചെലുത്താൻ കേരളത്തിനാവുന്നുണ്ടോ എന്ന ചോദ്യമുണ്ട്.
ഗൾഫിൽ തന്നെയുണ്ട് 17 ലക്ഷം മലയാളികൾ എന്നാണ് ഒരു കണക്ക്. എല്ലാവരും കൂടി തിരിച്ചു വന്നാൽ സ്ഥിതി എന്താവും എന്ന ചോദ്യവുമുണ്ട്. അവർ ബാങ്കുകളിലേക്ക് അയച്ച പണം നിലയ്ക്കുകയാണ്. എത്രകാലം കേരള സർക്കാറിന് സൗജന്യമായി 15 കിലോ അരിയും 1000 രൂപയുടെ പലവ്യഞ്ജന കിറ്റും കൊടുക്കാനാവും.
ചരക്കു ലോറികൾ നിലച്ചാൽ!
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കു ലോറികൾ നിലച്ചാൽ പട്ടിണിയാകുന്ന സ്ഥിതിയാണ് നമ്മുടേത്. അവർക്ക് അങ്ങനെ വണ്ടി വിടാതിരിക്കാനാവില്ല. അവരുടെ കൃഷിക്കാർ തകരും എന്ന സത്യമുണ്ടാവാം. പക്ഷേ അതിലും വലിയ കാരണം ഉണ്ടായാൽ അതു സംഭവിക്കും. അതിർത്തിയിലെ റോഡുകളിൽ മണ്ണിട്ട് കർണാടക യാത്ര തടസം ഉണ്ടാക്കിയിത് പാഠമാണ്. കാസർഗോട്ട് നിന്നുള്ള രോഗികൾ മംഗലാപുരത്ത് ചെല്ലുന്നതിലൂടെ ലഭിക്കുന്ന സാന്പത്തിക നേട്ടത്തേക്കാൾ വലുതാണ് അവരുടെ ആരോഗ്യം എന്നു വന്നതോടെ അവർ മണ്ണിറക്കി വഴി അടച്ചു. കർണാടകത്തിൽ ജീവിക്കുന്ന മലയാളികൾപോലും കർണാടകക്കാരെ പ്രകോപിപ്പക്കിരുതേ എന്നായി നിലവിളി. സുപ്രീം കോടതിയിൽ വരെ കേസെത്തി. സുപ്രീം കോടതി പറഞ്ഞിട്ടും അത്ര തന്നെ.
കാസർഗോട് ഒരു മെഡിക്കൽ കോളജ് അനുവദിക്കുകയും അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മുൻ സർക്കാറിന്റെ കാലത്ത് ആരംഭിക്കുകയും ചെയ്തതാണ്. പക്ഷേ പുതിയ സർക്കാർ പദ്ധതി മുന്നോട്ട് കൊണ്ടു പോയില്ല.
കർഷകന് അവഗണന
കാർഷിക മേഖല പാടേ തളർന്നു കഴിഞ്ഞു. സാധിച്ചവരെല്ലാം വയൽ നികത്തി വിളഭൂമിയാക്കി. ഇപ്പോൾ വിളയക്കും വിലയില്ല. ഭൂമിവില കുത്തനെ കൂടി. കൂലിച്ചെലവും വല്ലാതായി. കീടങ്ങളുടെ ശല്യം അതിനു പുറമെയാണ്. വലിയ തോതിൽ കീടനാശിനികൾ ഉപയോഗിച്ചില്ലെങ്കിൽ ഒന്നും കിട്ടാത്ത സ്ഥിതി. വലിയ വിളവ് കിട്ടും എന്ന് മോഹിപ്പിച്ച് ഉപയോഗിപ്പിച്ച വിത്തും വിനയാവുകയാണോ? കന്നു കാലി വളർത്തലിലും ഉണ്ടായി ഇത്തരം ദുരന്തം. നാടൻ പശുക്കളെല്ലാം അപ്രത്യക്ഷമായി. വളരെ ദുർബലങ്ങളായ ഇനം വളർത്തു മൃഗങ്ങളാണ് ഏറെയും. അവയക്ക് പ്രതിരോധ ശേഷി നന്നേ കുറവ്. ഉത്പാദിപ്പിക്കുന്ന പാൽ സംഭരിക്കുവാൻ പോലും സംവിധാനം ഇല്ലാത്ത സ്ഥിതി.
കൃഷി ആദായകരമായി നടത്താൻ ആർക്കും കഴിയാത്ത സ്ഥിതിയുണ്ട്. പാൽ ഒഴുക്കിക്കളഞ്ഞ് പ്രതിഷേധിക്കാൻ കർഷകർ നിർബന്ധിതരായത് എത്രയോ കുറ്റകരമായ അവസ്ഥയാണ്.
സ്ട്രോബറി കർഷകർക്കും ഉത്പന്നങ്ങൾ വിറ്റഴിക്കാനാവുന്നില്ല. തേൻ കർഷകരും കൃഷി നാശത്തിന്റെ ഭീതിയിലാണത്രെ. ഈ സ്ഥിതി മാറാൻ ആരാണ് നടപടി എടുക്കേണ്ടത് ?അവർ കൂടി സൗജന്യത്തിന് കൈനീട്ടുന്ന ദാരിദ്ര്യവാസ്ഥയിലേക്ക് എത്തിക്കുന്നതാണോ വികസനം? രണ്ടു പ്രളയത്തെ അതിജീവിച്ച് കൃഷി ചെയ്ത കർഷകനു നെല്ലു കൊയ്തെടുക്കാൻ ആളോ അർഥമോ സംവിധാനമോ ഇല്ല. മേയ് 15 നകം നെല്ലു മുഴുവൻ കൊയ്തിരിക്കും എന്ന് കൃഷി മന്ത്രി പറയുന്നുണ്ട്. മേയ് 15 വരെ മഴ പെയ്യില്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടോ? മഴ പെയ്താൽ നെല്ലു നശിക്കും. കർഷകനു നഷ്ടപരിഹാരം കൊടുക്കാമെന്ന് പറയും. പലപ്പോഴും കിട്ടില്ല. കുട്ടനാട്ടിലെ കർഷകരുടെ ഒരു സമരം ഉണ്ടായിരുന്നു.
സർക്കാർ വാങ്ങിയെ നെല്ലിന് സർക്കാർ കൊടുത്ത രസിത് അനുസരിച്ചു ബാങ്ക് കൊടുത്ത അഡ്വാൻസ് അവരുടെ കുടിശിഖയാക്കി ബാങ്കു മാറ്റിയതിലുള്ള സങ്കടമായിരുന്നു ആ പ്രതിഷേധം. ആ തുക അടയക്കാതെ അവർക്കു ബാങ്ക് മറ്റു വായ്പകൾ ഒന്നും കൊടുക്കില്ല. മണ്ണിൽ അന്നം വിളയിക്കുന്ന കർഷകനോട് ഈ സമിപനം മതിയോ? കാർഷിക മേഖലയോട് നല്ല സമീപനം പുലർത്തുന്ന വ്യക്തിയാണ് മന്ത്രി സുനിൽ കുമാർ. പക്ഷേ പണം ഇല്ലാതെ എന്തു ചെയ്യാനാവും എന്ന ചോദ്യമുണ്ട്?
വ്യവസായ രംഗം
വ്യവസായ രംഗത്തും നമ്മുടെ നില ശോചനിയമാണ്. കേരള സംസ്ഥാനം രൂപം കൊള്ളുന്പോൾ ഇവിടെ 200 കയർ ഫാക്ടറികളും 190 കശുവണ്ടി ഫാക്ടറികളും 100 ചായ ഫാക്ടറികളും 100 ഇഷ്ടിക ഫാക്ടറികളും 90 തുണി മില്ലുകളും 50 റബ്ബർ ഫാക്ടറികളും 40 പുസ്തക അച്ചടി ശാലകളും 222 മറ്റു ഫാക്ടറികളും ഉണ്ടായിരുന്നു. ഇതെല്ലാം എവിടെപ്പോയി?
മുതലാളികളെ നിഗ്രഹിക്കുവാനുള്ള ശ്രമം കൊണ്ടോ കാലത്തിനൊത്ത് അധുനീകരിക്കുന്നതിന് സാധിക്കാതെ വന്നതുകൊണ്ടോ ഒക്കെ മിക്കവാറും എല്ലാം പൂട്ടി. പലതും അന്യസംസ്ഥാനങ്ങളിൽ പോയി സന്പത്തുണ്ടാക്കി. ഇക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയുടെ പ്രവർത്തനം കൊണ്ട് ഉണ്ടാക്കിയ നല്ല മുന്നേറ്റം മലയാളികൾക്ക് അന്യനാടുകളിൽ അവസരങ്ങൾ ഉണ്ടാക്കി. ആ വസന്തകാലവും അവസാനിക്കുകയാണ്. ഇങ്ങനെ പോയാൽ പോക്കു ശരിയാകില്ല എന്നു ചിന്തിക്കുന്നവർ പെരുകുന്നുണ്ട്.
കൊറോണ അനുഭവങ്ങൾ ഈ ചിന്തകളെ ശരിയായ ദിശയിലേക്ക് നയിച്ചില്ലെങ്കിൽ കേരളം വലിയ ബുദ്ധിമുട്ടിലേക്കാവും പോവുക.
പുര കത്തുന്പോൾ വാഴ വെട്ടുന്നുവരോ?
സർക്കാർ ഏറെ നല്ല കാര്യങ്ങൾ പ്രഖ്യാപിക്കുന്നു. നടപ്പാക്കുന്നു. പക്ഷേ പണം വിഷയമാണ്. കടം എടുത്താണ് മിക്കവാറും കാര്യങ്ങൾ നടത്തുക. ഈ പശ്ചാത്തലത്തിൽ കേരളം വീണ്ടും സാലറി ചലഞ്ച് പ്രഖ്യാപിച്ചു. കേന്ദ്രം അതിനു മുന്നോടിയായിട്ടാവണം രാഷ്ട്രപതി അടക്കമുള്ള എല്ലാ ജന നേതാക്കളുടെയും ശന്പളം 30 ശതമാനം വെട്ടിക്കുറച്ചു. നല്ല കാര്യമാണ് എങ്കിലും ആരോടും ആലോചിക്കാതെ ഏകാധിപത്യപരമായിട്ട് നടത്തിയ പ്രഖ്യാപനം ജനാധിപത്യ ജീവിതക്രമത്തിനു ചേർന്നതല്ല. ഇത്തരത്തിൽ പല കാര്യങ്ങളും കൊറോണയുടെ മറവിൽ നടക്കുന്നുണ്ട്. ലോക്കൗട്ട് പ്രഖ്യാപനം പോലും ജനാധിപത്യ മൂല്യങ്ങൾക്കു നിരക്കുന്ന വിധമായിരുന്നില്ല.
സ്വകാര്യ മേഖല
സ്വകാര്യ മേഖലയോട് ശന്പളം കൊടുക്കണം എന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു നല്ലത്. പക്ഷേ എവിടെ നിന്നു കൊടുക്കും. പല സ്ഥാപനങ്ങളും ശ്വാസം മുട്ടിയാണ് നടക്കുന്നത്. അടഞ്ഞു പോയാൽ തുറക്കുമെന്ന് ഉറപ്പില്ല. ആ സ്ഥാപനങ്ങൾ കൊടുക്കുന്ന ശന്പളം വലുതല്ലെങ്കിലും അതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടായാലോ? കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രത്യേകിച്ചും ഇടതുപക്ഷത്തിന്റെ സമീപനം അതായിരുന്നു. എന്നാൽ ഇന്ന് പാർട്ടിക്കും സ്ഥാപനങ്ങളുണ്ട്. എന്നതു കൊണ്ട് സ്ഥാപനം നടത്തുന്നവന്റെ വേദന അറിയാം. സ്ഥാപനങ്ങൾ ഉണ്ടെങ്കിലെ തൊഴിലാളികൾ ഉണ്ടാവു എന്ന സത്യം അംഗികരിക്കപ്പെടണം.
സ്വകാര്യ ആശുപത്രികളുടെ തന്നെ കാര്യം എടുക്കുക. രോഗികൾ ഇല്ലെങ്കിൽ എങ്ങനെ പണം കൊടുക്കും. സർക്കാർ ശഠിച്ചാൽ, സംഘടനകൾ കലാപം ഉണ്ടാക്കിയാൽ സാവകാശം അവയും ഇല്ലാതാകും. അതും മനസിലാക്കണം. പത്രങ്ങൾ പോലുള്ളവയുടെ സ്ഥിതിയും അതി ദയനീയമാണ്. പരസ്യം ഇല്ലാതാവുന്നു. രാവും പകലും ജീവൻ പണയം വച്ചുപോലും ജോലി ചെയ്യണം. ഇതെല്ലാമാണ് യാഥാർത്ഥ്യം. ലോക്കൗട്ടിനെ തുടർന്ന് ഏറെ ചീഞ്ഞ മീൻ പിടിച്ചെടുത്തു. പിടിച്ചെടുക്കേണ്ടതു തന്നെയാണ്. പക്ഷേ അതോടെ ആ മീൻ കച്ചവടക്കാരന്റെ കച്ചവടം പൂട്ടിപ്പോകാതിരിക്കുവാൻ സർക്കാർ സഹായിക്കേണ്ടേ? ചെലവാകാത്ത മീൻ കൈവശമുള്ളവരോട് സർക്കാർ വില കൊടുത്തു വാങ്ങി നശിപ്പിച്ചാൽ ആ കച്ചവടക്കാരൻ നിലനിൽക്കും. ഇല്ലെങ്കിൽ അയാളും അയാളെ ആശ്രയിച്ചവരും പട്ടിണിക്കാരാവും. ഉണ്ടാവേണ്ടത് പ്രതിസന്ധിയെ നേരിടാനുള്ള പരിപാടികളാണ്. അതിലൂടെ സ്വന്തം കീശ വീർപ്പിക്കുന്നു എന്ന സംശയം പോലും ഉണ്ടാവാത്ത നടപടികൾ.
ഇങ്ങനെ എത്രകാലം നമുക്ക് മുന്നോട്ടു പോകാനാവും? കൊറോണ പേടിയിൽ കതകടച്ചിരിക്കുന്പോൾ ശക്തമായി വരുന്ന വികാരമാണിത്. കൊറോണ കടന്നു പോകുന്പോഴേക്കും പുതുതായി 60 കോടി ജനങ്ങൾ കൂടി ദരിദ്രരായി മാറുമെന്നാണ് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയുടെ കണ്ടെത്തൽ. ലോകത്തിലെ 780 കോടി ജനങ്ങളിൽ പാതിയിലേറെ ദരിദ്രരാകും. പട്ടിണി ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ വിഷയമാകും എന്നും അവർ തരുന്ന മുന്നറിയിപ്പു നിലനിൽക്കുന്നു.
കേരളം മാതൃക
കേരളം അതിസമർഥമായി കൊറോണയെ നേരിടുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിനിടെ കൊറോണയുടെ മറവിൽ ചെയ്യരുതാത്ത പലതും ചെയ്യുന്നു എന്ന വിമർശനങ്ങളും ഉയർന്നു തുടങ്ങി. ഇനിയുള്ള ദിവസങ്ങളിൽ അതു കൂടുതൽ ശക്തിപ്പെടാനാണ് ഇട. വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് സാന്പത്തിക നില വല്ലാതാക്കപ്പെട്ടെങ്കിലും ധാരാളം മലയാളികൾ വിദേശത്തുപോയി കഠിനാധ്വാനം ചെയ്തു തന്ന പണം ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കൃത്രിമ സന്പന്നത അവസാനിക്കാൻ പോകുന്നു എന്ന പേടിപ്പിക്കുന്ന തിരിച്ചറിവുകളുമുണ്ട്.
ഇവിടെ ജോലി തേടി എത്തിയ അന്യ സംസ്ഥാന തൊഴിലാളികൾക്ക് അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ടു കൊടുക്കുന്ന സംരക്ഷണം അന്യസംസ്ഥാനങ്ങളിലും രാജ്യങ്ങളിൽ പോലും അതികഠിനമായ കഷ്ടപ്പാടുകൾ അനുഭവിച്ച് ജീവിക്കുന്നവരെ വല്ലാതെ അസുയപ്പെടുത്തുന്നുണ്ട്. സ്വന്തം നാട്ടിൽ നല്ല ഭൂസ്വത്തുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ബംഗ്ലാദേശികൾ പോലും ഉണ്ടെന്നാണ് ഭയം. പായിപ്പാടുകൾ ആവർത്തിച്ചു കൂടാതില്ല എന്ന ഭയവും പടരുന്നുണ്ട്. വിദേശ മലയാളികൾക്ക് നാട്ടിലെത്തണം എന്ന കൊതി അവർ പ്രകടിപ്പിച്ചുതുടങ്ങി.
തങ്ങൾ അനുഭവിക്കുന്ന നരക യാതനകളെക്കുറിച്ച് സോഷ്യൽ മീഡിയായിലൂടെ ഒക്കെ അവർ വേദനപങ്കുവച്ചു തുടങ്ങി. തൊഴിലിനോടുള്ള നമ്മുടെ സമീപനം മാറണം. പ്രളയകാലത്തടക്കം കേരളത്തെ ഏറെ സഹായിച്ച അവർക്കു വേണ്ടത് നല്ല വാക്കുകളല്ല പ്രവൃത്തികളാണ്. ചെയ്യേണ്ടത് കേന്ദ്രമാണ് എന്ന് പറഞ്ഞ് കുറെക്കാലത്തേക്ക് തടിതപ്പാമെങ്കിലും അവർക്കു തിരിച്ചു വരാനുള്ള സൗകര്യം ഉണ്ടാക്കണം എന്ന് ശക്തമായ സമ്മർദം ചെലുത്താൻ കേരളത്തിനാവുന്നുണ്ടോ എന്ന ചോദ്യമുണ്ട്.
ഗൾഫിൽ തന്നെയുണ്ട് 17 ലക്ഷം മലയാളികൾ എന്നാണ് ഒരു കണക്ക്. എല്ലാവരും കൂടി തിരിച്ചു വന്നാൽ സ്ഥിതി എന്താവും എന്ന ചോദ്യവുമുണ്ട്. അവർ ബാങ്കുകളിലേക്ക് അയച്ച പണം നിലയ്ക്കുകയാണ്. എത്രകാലം കേരള സർക്കാറിന് സൗജന്യമായി 15 കിലോ അരിയും 1000 രൂപയുടെ പലവ്യഞ്ജന കിറ്റും കൊടുക്കാനാവും.
ചരക്കു ലോറികൾ നിലച്ചാൽ!
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കു ലോറികൾ നിലച്ചാൽ പട്ടിണിയാകുന്ന സ്ഥിതിയാണ് നമ്മുടേത്. അവർക്ക് അങ്ങനെ വണ്ടി വിടാതിരിക്കാനാവില്ല. അവരുടെ കൃഷിക്കാർ തകരും എന്ന സത്യമുണ്ടാവാം. പക്ഷേ അതിലും വലിയ കാരണം ഉണ്ടായാൽ അതു സംഭവിക്കും. അതിർത്തിയിലെ റോഡുകളിൽ മണ്ണിട്ട് കർണാടക യാത്ര തടസം ഉണ്ടാക്കിയിത് പാഠമാണ്. കാസർഗോട്ട് നിന്നുള്ള രോഗികൾ മംഗലാപുരത്ത് ചെല്ലുന്നതിലൂടെ ലഭിക്കുന്ന സാന്പത്തിക നേട്ടത്തേക്കാൾ വലുതാണ് അവരുടെ ആരോഗ്യം എന്നു വന്നതോടെ അവർ മണ്ണിറക്കി വഴി അടച്ചു. കർണാടകത്തിൽ ജീവിക്കുന്ന മലയാളികൾപോലും കർണാടകക്കാരെ പ്രകോപിപ്പക്കിരുതേ എന്നായി നിലവിളി. സുപ്രീം കോടതിയിൽ വരെ കേസെത്തി. സുപ്രീം കോടതി പറഞ്ഞിട്ടും അത്ര തന്നെ.
കാസർഗോട് ഒരു മെഡിക്കൽ കോളജ് അനുവദിക്കുകയും അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മുൻ സർക്കാറിന്റെ കാലത്ത് ആരംഭിക്കുകയും ചെയ്തതാണ്. പക്ഷേ പുതിയ സർക്കാർ പദ്ധതി മുന്നോട്ട് കൊണ്ടു പോയില്ല.
കർഷകന് അവഗണന
കാർഷിക മേഖല പാടേ തളർന്നു കഴിഞ്ഞു. സാധിച്ചവരെല്ലാം വയൽ നികത്തി വിളഭൂമിയാക്കി. ഇപ്പോൾ വിളയക്കും വിലയില്ല. ഭൂമിവില കുത്തനെ കൂടി. കൂലിച്ചെലവും വല്ലാതായി. കീടങ്ങളുടെ ശല്യം അതിനു പുറമെയാണ്. വലിയ തോതിൽ കീടനാശിനികൾ ഉപയോഗിച്ചില്ലെങ്കിൽ ഒന്നും കിട്ടാത്ത സ്ഥിതി. വലിയ വിളവ് കിട്ടും എന്ന് മോഹിപ്പിച്ച് ഉപയോഗിപ്പിച്ച വിത്തും വിനയാവുകയാണോ? കന്നു കാലി വളർത്തലിലും ഉണ്ടായി ഇത്തരം ദുരന്തം. നാടൻ പശുക്കളെല്ലാം അപ്രത്യക്ഷമായി. വളരെ ദുർബലങ്ങളായ ഇനം വളർത്തു മൃഗങ്ങളാണ് ഏറെയും. അവയക്ക് പ്രതിരോധ ശേഷി നന്നേ കുറവ്. ഉത്പാദിപ്പിക്കുന്ന പാൽ സംഭരിക്കുവാൻ പോലും സംവിധാനം ഇല്ലാത്ത സ്ഥിതി.
കൃഷി ആദായകരമായി നടത്താൻ ആർക്കും കഴിയാത്ത സ്ഥിതിയുണ്ട്. പാൽ ഒഴുക്കിക്കളഞ്ഞ് പ്രതിഷേധിക്കാൻ കർഷകർ നിർബന്ധിതരായത് എത്രയോ കുറ്റകരമായ അവസ്ഥയാണ്.
സ്ട്രോബറി കർഷകർക്കും ഉത്പന്നങ്ങൾ വിറ്റഴിക്കാനാവുന്നില്ല. തേൻ കർഷകരും കൃഷി നാശത്തിന്റെ ഭീതിയിലാണത്രെ. ഈ സ്ഥിതി മാറാൻ ആരാണ് നടപടി എടുക്കേണ്ടത് ?അവർ കൂടി സൗജന്യത്തിന് കൈനീട്ടുന്ന ദാരിദ്ര്യവാസ്ഥയിലേക്ക് എത്തിക്കുന്നതാണോ വികസനം? രണ്ടു പ്രളയത്തെ അതിജീവിച്ച് കൃഷി ചെയ്ത കർഷകനു നെല്ലു കൊയ്തെടുക്കാൻ ആളോ അർഥമോ സംവിധാനമോ ഇല്ല. മേയ് 15 നകം നെല്ലു മുഴുവൻ കൊയ്തിരിക്കും എന്ന് കൃഷി മന്ത്രി പറയുന്നുണ്ട്. മേയ് 15 വരെ മഴ പെയ്യില്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടോ? മഴ പെയ്താൽ നെല്ലു നശിക്കും. കർഷകനു നഷ്ടപരിഹാരം കൊടുക്കാമെന്ന് പറയും. പലപ്പോഴും കിട്ടില്ല. കുട്ടനാട്ടിലെ കർഷകരുടെ ഒരു സമരം ഉണ്ടായിരുന്നു.
സർക്കാർ വാങ്ങിയെ നെല്ലിന് സർക്കാർ കൊടുത്ത രസിത് അനുസരിച്ചു ബാങ്ക് കൊടുത്ത അഡ്വാൻസ് അവരുടെ കുടിശിഖയാക്കി ബാങ്കു മാറ്റിയതിലുള്ള സങ്കടമായിരുന്നു ആ പ്രതിഷേധം. ആ തുക അടയക്കാതെ അവർക്കു ബാങ്ക് മറ്റു വായ്പകൾ ഒന്നും കൊടുക്കില്ല. മണ്ണിൽ അന്നം വിളയിക്കുന്ന കർഷകനോട് ഈ സമിപനം മതിയോ? കാർഷിക മേഖലയോട് നല്ല സമീപനം പുലർത്തുന്ന വ്യക്തിയാണ് മന്ത്രി സുനിൽ കുമാർ. പക്ഷേ പണം ഇല്ലാതെ എന്തു ചെയ്യാനാവും എന്ന ചോദ്യമുണ്ട്?
വ്യവസായ രംഗം
വ്യവസായ രംഗത്തും നമ്മുടെ നില ശോചനിയമാണ്. കേരള സംസ്ഥാനം രൂപം കൊള്ളുന്പോൾ ഇവിടെ 200 കയർ ഫാക്ടറികളും 190 കശുവണ്ടി ഫാക്ടറികളും 100 ചായ ഫാക്ടറികളും 100 ഇഷ്ടിക ഫാക്ടറികളും 90 തുണി മില്ലുകളും 50 റബ്ബർ ഫാക്ടറികളും 40 പുസ്തക അച്ചടി ശാലകളും 222 മറ്റു ഫാക്ടറികളും ഉണ്ടായിരുന്നു. ഇതെല്ലാം എവിടെപ്പോയി?
മുതലാളികളെ നിഗ്രഹിക്കുവാനുള്ള ശ്രമം കൊണ്ടോ കാലത്തിനൊത്ത് അധുനീകരിക്കുന്നതിന് സാധിക്കാതെ വന്നതുകൊണ്ടോ ഒക്കെ മിക്കവാറും എല്ലാം പൂട്ടി. പലതും അന്യസംസ്ഥാനങ്ങളിൽ പോയി സന്പത്തുണ്ടാക്കി. ഇക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയുടെ പ്രവർത്തനം കൊണ്ട് ഉണ്ടാക്കിയ നല്ല മുന്നേറ്റം മലയാളികൾക്ക് അന്യനാടുകളിൽ അവസരങ്ങൾ ഉണ്ടാക്കി. ആ വസന്തകാലവും അവസാനിക്കുകയാണ്. ഇങ്ങനെ പോയാൽ പോക്കു ശരിയാകില്ല എന്നു ചിന്തിക്കുന്നവർ പെരുകുന്നുണ്ട്.
കൊറോണ അനുഭവങ്ങൾ ഈ ചിന്തകളെ ശരിയായ ദിശയിലേക്ക് നയിച്ചില്ലെങ്കിൽ കേരളം വലിയ ബുദ്ധിമുട്ടിലേക്കാവും പോവുക.
പുര കത്തുന്പോൾ വാഴ വെട്ടുന്നുവരോ?
സർക്കാർ ഏറെ നല്ല കാര്യങ്ങൾ പ്രഖ്യാപിക്കുന്നു. നടപ്പാക്കുന്നു. പക്ഷേ പണം വിഷയമാണ്. കടം എടുത്താണ് മിക്കവാറും കാര്യങ്ങൾ നടത്തുക. ഈ പശ്ചാത്തലത്തിൽ കേരളം വീണ്ടും സാലറി ചലഞ്ച് പ്രഖ്യാപിച്ചു. കേന്ദ്രം അതിനു മുന്നോടിയായിട്ടാവണം രാഷ്ട്രപതി അടക്കമുള്ള എല്ലാ ജന നേതാക്കളുടെയും ശന്പളം 30 ശതമാനം വെട്ടിക്കുറച്ചു. നല്ല കാര്യമാണ് എങ്കിലും ആരോടും ആലോചിക്കാതെ ഏകാധിപത്യപരമായിട്ട് നടത്തിയ പ്രഖ്യാപനം ജനാധിപത്യ ജീവിതക്രമത്തിനു ചേർന്നതല്ല. ഇത്തരത്തിൽ പല കാര്യങ്ങളും കൊറോണയുടെ മറവിൽ നടക്കുന്നുണ്ട്. ലോക്കൗട്ട് പ്രഖ്യാപനം പോലും ജനാധിപത്യ മൂല്യങ്ങൾക്കു നിരക്കുന്ന വിധമായിരുന്നില്ല.
സ്വകാര്യ മേഖല
സ്വകാര്യ മേഖലയോട് ശന്പളം കൊടുക്കണം എന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു നല്ലത്. പക്ഷേ എവിടെ നിന്നു കൊടുക്കും. പല സ്ഥാപനങ്ങളും ശ്വാസം മുട്ടിയാണ് നടക്കുന്നത്. അടഞ്ഞു പോയാൽ തുറക്കുമെന്ന് ഉറപ്പില്ല. ആ സ്ഥാപനങ്ങൾ കൊടുക്കുന്ന ശന്പളം വലുതല്ലെങ്കിലും അതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടായാലോ? കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രത്യേകിച്ചും ഇടതുപക്ഷത്തിന്റെ സമീപനം അതായിരുന്നു. എന്നാൽ ഇന്ന് പാർട്ടിക്കും സ്ഥാപനങ്ങളുണ്ട്. എന്നതു കൊണ്ട് സ്ഥാപനം നടത്തുന്നവന്റെ വേദന അറിയാം. സ്ഥാപനങ്ങൾ ഉണ്ടെങ്കിലെ തൊഴിലാളികൾ ഉണ്ടാവു എന്ന സത്യം അംഗികരിക്കപ്പെടണം.
സ്വകാര്യ ആശുപത്രികളുടെ തന്നെ കാര്യം എടുക്കുക. രോഗികൾ ഇല്ലെങ്കിൽ എങ്ങനെ പണം കൊടുക്കും. സർക്കാർ ശഠിച്ചാൽ, സംഘടനകൾ കലാപം ഉണ്ടാക്കിയാൽ സാവകാശം അവയും ഇല്ലാതാകും. അതും മനസിലാക്കണം. പത്രങ്ങൾ പോലുള്ളവയുടെ സ്ഥിതിയും അതി ദയനീയമാണ്. പരസ്യം ഇല്ലാതാവുന്നു. രാവും പകലും ജീവൻ പണയം വച്ചുപോലും ജോലി ചെയ്യണം. ഇതെല്ലാമാണ് യാഥാർത്ഥ്യം. ലോക്കൗട്ടിനെ തുടർന്ന് ഏറെ ചീഞ്ഞ മീൻ പിടിച്ചെടുത്തു. പിടിച്ചെടുക്കേണ്ടതു തന്നെയാണ്. പക്ഷേ അതോടെ ആ മീൻ കച്ചവടക്കാരന്റെ കച്ചവടം പൂട്ടിപ്പോകാതിരിക്കുവാൻ സർക്കാർ സഹായിക്കേണ്ടേ? ചെലവാകാത്ത മീൻ കൈവശമുള്ളവരോട് സർക്കാർ വില കൊടുത്തു വാങ്ങി നശിപ്പിച്ചാൽ ആ കച്ചവടക്കാരൻ നിലനിൽക്കും. ഇല്ലെങ്കിൽ അയാളും അയാളെ ആശ്രയിച്ചവരും പട്ടിണിക്കാരാവും. ഉണ്ടാവേണ്ടത് പ്രതിസന്ധിയെ നേരിടാനുള്ള പരിപാടികളാണ്. അതിലൂടെ സ്വന്തം കീശ വീർപ്പിക്കുന്നു എന്ന സംശയം പോലും ഉണ്ടാവാത്ത നടപടികൾ.