പടയാളിയൊരുവന്റെ പൈശാചിക പകപോക്കലോ, കുന്തമുനയുടെ മൂർച്ച കാണാനുള്ള കൊതിയോ, അതോ ക്രൂശിതന്റെ മരണം സ്ഥിരീകരിക്കാനുള്ള പരിശോധനയോ? എന്തായാലും, അവന്റെ പാർശ്വം പിളർക്കപ്പെട്ടു. മനുഷ്യന്റെ മൃഗീയതയുടെ വേൽമുന അവന്റെ മൃതമേനിയിൽ തുളച്ചുകയറി. കടലോളം കനിവും കരുതലും തുളുന്പിനിന്ന ആ ഹൃദയകുംഭത്തിൽനിന്നും മനുഷ്യമക്കളുടെ ദേഹീദേഹങ്ങളെ വിശുദ്ധീകരിക്കുന്നതിനുള്ള രുധിരതീർഥങ്ങൾ ഉൗറിയിറങ്ങി. അവസാനതുള്ളി ചോരയും നീരും മണ്ണിന്റെ മാറിലേക്ക് അവൻ ചിന്തി. മിച്ചം വയ്ക്കാൻ അവന് ഒന്നും വേണ്ട.
അവന്റെ മാറു മുറിയപ്പെട്ടതു നമ്മുടെ മനോമുറിവുകൾ ഉണങ്ങാനാണ്. അവയ്ക്കുള്ള മരുന്നും ലേപനവുമായാണ് തന്റെ വിലാവിലെ ശോണിതവും വെള്ളവും അവൻ കനിഞ്ഞരുളിയത്. മിടിപ്പുകൾ ഒടുങ്ങിയ തന്റെ ഹൃത്തടത്തിനുള്ളിലും നമ്മുടെ സൗഖ്യത്തിനുള്ള അമൂല്യ ഒൗഷധക്കൂട്ടുകൾ ദയാമയനായ ആ ദിവ്യഭിഷഗ്വരൻ കരുതിവച്ചിരുന്നു. കേവലം ഹൃദയഭേദനംകൊണ്ടു തീരുന്നവയല്ല അവനു നമ്മോടുള്ള വാത്സല്യത്തുടിപ്പുകൾ.
ഹൃദയഭേദകങ്ങളായ ചില അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിരിക്കാം. ചിരിച്ചുകൊണ്ടു ചങ്കുതുരന്നവർ, കർമങ്ങളും കഥനങ്ങളുംകൊണ്ട് ആഴമുള്ള ആന്തരികനൊന്പരങ്ങൾ നല്കിയവർ, ദുരിതകാലങ്ങളിൽ ദുഷ്ടതകൾകൊണ്ട് വേദന വർധിപ്പിച്ചവർ തുടങ്ങി ചിലരുടെയെങ്കിലുമൊക്കെ പെരുമാറ്റങ്ങളും മനോഭാവങ്ങളും ഒരു കുന്താഗ്രം കണക്കെ ഉള്ളിൽ തുളഞ്ഞിരിപ്പുണ്ടാവാം. മനം മുറിയുന്ന അത്തരം അനുഭവങ്ങളെ ചങ്കുതകർന്ന സൗഖ്യദായകനു സമർപ്പിക്കാം. തകർക്കപ്പെട്ട ഹൃദയമുള്ളവനേ ഉള്ളുതകർന്നവരുടെ അവസ്ഥ മനസിലാകൂ. ചങ്കിലെ ചോരയാൽ വീണ്ടെടുക്കപ്പെട്ടവരാണ് നാം എന്ന സത്യം വിസ്മരിച്ചു ജീവിക്കരുത്. നമ്മുടെ നാഥൻ നമുക്കു കല്പിച്ചിട്ടുള്ള വില എത്രയോ വലുതാണ്! തുറക്കപ്പെട്ട തിരുവിലാവിനെ ആരാധിക്കുന്ന നാം അതിനുള്ളിലെ ഇന്നും നിലയ്ക്കാത്ത സ്നേഹസ്പന്ദനങ്ങൾ സ്വന്തമാക്കാൻ ബാധ്യസ്ഥരാണ്. ഒപ്പം, ആരുടെയും ഹൃദയം നാം മൂലം മുറിയപ്പെടാതെ ശ്രദ്ധിക്കാം. നർമത്തിനായിട്ടു പോലും ആരെയും നോവിക്കാതിരിക്കാം. അകൃത്യങ്ങളാൽ ദൈവഹൃദയത്തെ വേദനിപ്പിക്കാതിരിക്കാം. അതിന് ആദ്യം നമ്മുടെ ഹൃത്തടങ്ങൾ വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഹൃദയശൂന്യരുടെ മധ്യത്തിൽ സഹൃദയരാകാം. നമുക്കുവേണ്ടി മാത്രം മിടിക്കുന്ന ഹൃദയം ജന്മനാ നല്കപ്പെടുന്ന ഒന്നാണ്.
എന്നാൽ, മറ്റുള്ളവർക്കു വേണ്ടിക്കൂടി തുടിക്കുന്ന ഹൃദയം നാം നേടിയെടുക്കേണ്ട ഒന്നാണ്. അപരർക്ക് ഉൾക്ഷതങ്ങളുണ്ടാക്കാൻ നാം കൈയിൽ കാച്ചിമിനുക്കി കരുതിയിട്ടുള്ള ആയുധങ്ങളെ ദൂരെയെറിയാൻ നോന്പിന്റെ നാളുകളിൽ നമുക്കു കഴിയട്ടെ. ഹൃദയഭേദകമല്ല, ഹൃദയസ്പർശിയായിരിക്കണം ക്രിസ്ത്യാനികളായ നമ്മുടെ വാക്കും പ്രവൃത്തിയും. പരിശുദ്ധനായവന്റെ പിളർക്കപ്പെട്ട പാർശ്വമാകണം പുണ്യജീവിതത്തിക്കുള്ള നമ്മുടെ പാഠപ്പുസ്തകം.
മടിശയ്യ
മൃതനായ മകനു കിടക്കാൻ മലമുകളിൽ ആ മാതൃമടി സജ്ജമായി. കാലിത്തൊഴുത്തിൽ ചോരക്കുഞ്ഞായി പിറന്നവനുവേണ്ടി താൻ ആദ്യമായി വാത്സല്യത്തോടെ വിടർത്തിയ മടിത്തട്ട് കാൽവരിയിലെ കുരിശിൻ ചുവട്ടിൽ അവസാനമായി അവൾ വിരിച്ചിട്ടു. മൂന്നാണികളിൽനിന്ന് എടുക്കപ്പെട്ടവന് അമ്മമടിയിൽ അല്പനേരം അന്ത്യശയനം. മക്കളെത്ര വളർന്നാലും മാതാപിതാക്കളുടെ മടിത്തട്ടിനെക്കാൾ വലുതാവില്ലല്ലോ.
കാലിത്തൊഴുത്തിലെന്ന പോലെ കാൽവരിയിലും ആ തുണിത്തൊട്ടിലിൽ അവനൊരു ചോരക്കുഞ്ഞുതന്നെ. ഉദരത്തിൽ ഉയിരോടെ വഹിച്ചവനെ നിർജീവനായി തന്റെ ഉത്സംഗത്തിൽ അവൾ വഹിച്ചു. മക്കളുടെ മരണമാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ വേദന. തനിക്കു തലചായ്ക്കാൻ മണ്ണിൽ ഇടമില്ലെന്നു വിളിച്ചുപറഞ്ഞവൻ ഈ ഇത്തിരി മടിയിടത്തെ വിസ്മരിച്ചിരുന്നോ? അതുകൊണ്ടാവാം അവനു മാത്രമായി ആ കുന്നിൻമീതെയും അവൾ തന്റെ മൃദുമടിശയ്യ മറക്കാതെ ഒരുക്കിവച്ചിരുന്നത്. ജീവിതത്തിൽ ദൈവത്തെ മുറുകെപ്പിടിക്കുന്നവർക്കു മനോദുഃഖങ്ങളുടെ മലമുകളിൽപോലും ശാന്തമായി കഴിയാൻ ഒരു മടിയോളമെങ്കിലും ഇടം അവിടുന്ന് മാറ്റിവയ്ക്കുമെന്നുള്ള ഉറപ്പ്.
മാതാപിതാക്കളാകാനുള്ള വിളി മഹനീയമായ ഒന്നാണ്. ഉത്തരവാദിത്തമുള്ള രക്ഷാകർത്താക്കളായി ജീവിക്കാനാണ് സഭ ദന്പതിമാരെ ആഹ്വാനം ചെയ്യുന്നത്. കുഞ്ഞുങ്ങൾക്കു ജന്മം നല്കി വിശ്വാസത്തിലും വിജ്ഞാനത്തിലും അവരെ വളർത്തി സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യുന്ന ഉത്തമ വ്യക്തിത്വങ്ങളാക്കി മാറ്റാനുള്ള ദൗത്യമാണ് അവർക്കുള്ളത്. മാതൃപിതൃത്വങ്ങൾക്കു മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന, ഗർഭപാത്രങ്ങളെ കൊലക്കളങ്ങളായി മാറ്റുന്ന, കാമവെറിപൂണ്ടു കുരുന്നുകളെ കഴുത്തുഞെരിച്ചും ചുവരിലടിച്ചുമൊക്കെ കുരുതികൊടുക്കുന്ന അപ്പനമ്മമാരുള്ള ലോകത്തിൽ മാതൃകാമാതാപിതാക്കളാവുക എന്നത് ഗൗരവമേറിയ ഒരു ഉത്തരവാദിത്തമാണ്. മാതൃപിതൃത്വങ്ങളുടെ മഹനീയത കാത്തുസൂക്ഷിക്കാം.
അപ്പനമ്മമാരായിരിക്കുന്നതിൽ അഭിമാനിക്കാം. കുടുംബാംഗങ്ങൾക്ക് എപ്പോഴും അഭയമേകുന്ന മടിയിണകളായിരിക്കട്ടെ മാതാപിതാക്കളുടേത്. ആ ടെയെങ്കിലുമൊക്കെ മടിയിലിരുന്നു വളർന്നവരല്ലേ നാമും? ആരുടെയെങ്കിലുമൊക്കെ മടിയിൽക്കിടന്നായിരിക്കാം ചിലപ്പോൾ മരിക്കുന്നതും. മാതാപിതാക്കളോ സഹോദരങ്ങളോ ഒക്കെ മടിയിലിരുത്തി നമ്മെ പഠിപ്പിച്ച നല്ല പാഠങ്ങളൊന്നും മറക്കാതിരിക്കാം. മടിത്തട്ട് കനിവിന്റെയും കരുതലിന്റെയും ഇടമാണ്. മറ്റുള്ളവരെപ്പറ്റി ചിന്തയും ശ്രദ്ധയും ഉള്ളവർക്കു മാത്രമേ മടിയുടെ ആവശ്യമുള്ളൂ. മറുള്ളവരുടെ നിസഹായതകളിൽ അവർക്കായി മടിയൊ രുക്കാൻ മടിക്കരുത്. ഒപ്പം, മാതാവിന്റെ മടിയിലൂടെ നാം യഥർഥത്തിൽ ആയിരിക്കേണ്ട പരലോകത്തെ പിതൃമടിയിലേക്കു പോകാനുള്ള വിളിയാണ് നമ്മുടേത് എന്നുകൂടി ഓർക്കാം. മറിയത്തിന്റെ മടിയായിരിക്കണം ഓരോ ക്രിസ്ത്യാനിയുടെയും മൃതിമഞ്ചം. അതിന് “അവൻ പറയുന്നതു പോലെ ചെയ്യുവിൻ’ എന്നുള്ള ആ അമ്മമൊഴികൾ അനുസരിക്കാം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
അവന്റെ മാറു മുറിയപ്പെട്ടതു നമ്മുടെ മനോമുറിവുകൾ ഉണങ്ങാനാണ്. അവയ്ക്കുള്ള മരുന്നും ലേപനവുമായാണ് തന്റെ വിലാവിലെ ശോണിതവും വെള്ളവും അവൻ കനിഞ്ഞരുളിയത്. മിടിപ്പുകൾ ഒടുങ്ങിയ തന്റെ ഹൃത്തടത്തിനുള്ളിലും നമ്മുടെ സൗഖ്യത്തിനുള്ള അമൂല്യ ഒൗഷധക്കൂട്ടുകൾ ദയാമയനായ ആ ദിവ്യഭിഷഗ്വരൻ കരുതിവച്ചിരുന്നു. കേവലം ഹൃദയഭേദനംകൊണ്ടു തീരുന്നവയല്ല അവനു നമ്മോടുള്ള വാത്സല്യത്തുടിപ്പുകൾ.
ഹൃദയഭേദകങ്ങളായ ചില അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിരിക്കാം. ചിരിച്ചുകൊണ്ടു ചങ്കുതുരന്നവർ, കർമങ്ങളും കഥനങ്ങളുംകൊണ്ട് ആഴമുള്ള ആന്തരികനൊന്പരങ്ങൾ നല്കിയവർ, ദുരിതകാലങ്ങളിൽ ദുഷ്ടതകൾകൊണ്ട് വേദന വർധിപ്പിച്ചവർ തുടങ്ങി ചിലരുടെയെങ്കിലുമൊക്കെ പെരുമാറ്റങ്ങളും മനോഭാവങ്ങളും ഒരു കുന്താഗ്രം കണക്കെ ഉള്ളിൽ തുളഞ്ഞിരിപ്പുണ്ടാവാം. മനം മുറിയുന്ന അത്തരം അനുഭവങ്ങളെ ചങ്കുതകർന്ന സൗഖ്യദായകനു സമർപ്പിക്കാം. തകർക്കപ്പെട്ട ഹൃദയമുള്ളവനേ ഉള്ളുതകർന്നവരുടെ അവസ്ഥ മനസിലാകൂ. ചങ്കിലെ ചോരയാൽ വീണ്ടെടുക്കപ്പെട്ടവരാണ് നാം എന്ന സത്യം വിസ്മരിച്ചു ജീവിക്കരുത്. നമ്മുടെ നാഥൻ നമുക്കു കല്പിച്ചിട്ടുള്ള വില എത്രയോ വലുതാണ്! തുറക്കപ്പെട്ട തിരുവിലാവിനെ ആരാധിക്കുന്ന നാം അതിനുള്ളിലെ ഇന്നും നിലയ്ക്കാത്ത സ്നേഹസ്പന്ദനങ്ങൾ സ്വന്തമാക്കാൻ ബാധ്യസ്ഥരാണ്. ഒപ്പം, ആരുടെയും ഹൃദയം നാം മൂലം മുറിയപ്പെടാതെ ശ്രദ്ധിക്കാം. നർമത്തിനായിട്ടു പോലും ആരെയും നോവിക്കാതിരിക്കാം. അകൃത്യങ്ങളാൽ ദൈവഹൃദയത്തെ വേദനിപ്പിക്കാതിരിക്കാം. അതിന് ആദ്യം നമ്മുടെ ഹൃത്തടങ്ങൾ വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഹൃദയശൂന്യരുടെ മധ്യത്തിൽ സഹൃദയരാകാം. നമുക്കുവേണ്ടി മാത്രം മിടിക്കുന്ന ഹൃദയം ജന്മനാ നല്കപ്പെടുന്ന ഒന്നാണ്.
എന്നാൽ, മറ്റുള്ളവർക്കു വേണ്ടിക്കൂടി തുടിക്കുന്ന ഹൃദയം നാം നേടിയെടുക്കേണ്ട ഒന്നാണ്. അപരർക്ക് ഉൾക്ഷതങ്ങളുണ്ടാക്കാൻ നാം കൈയിൽ കാച്ചിമിനുക്കി കരുതിയിട്ടുള്ള ആയുധങ്ങളെ ദൂരെയെറിയാൻ നോന്പിന്റെ നാളുകളിൽ നമുക്കു കഴിയട്ടെ. ഹൃദയഭേദകമല്ല, ഹൃദയസ്പർശിയായിരിക്കണം ക്രിസ്ത്യാനികളായ നമ്മുടെ വാക്കും പ്രവൃത്തിയും. പരിശുദ്ധനായവന്റെ പിളർക്കപ്പെട്ട പാർശ്വമാകണം പുണ്യജീവിതത്തിക്കുള്ള നമ്മുടെ പാഠപ്പുസ്തകം.
മടിശയ്യ
മൃതനായ മകനു കിടക്കാൻ മലമുകളിൽ ആ മാതൃമടി സജ്ജമായി. കാലിത്തൊഴുത്തിൽ ചോരക്കുഞ്ഞായി പിറന്നവനുവേണ്ടി താൻ ആദ്യമായി വാത്സല്യത്തോടെ വിടർത്തിയ മടിത്തട്ട് കാൽവരിയിലെ കുരിശിൻ ചുവട്ടിൽ അവസാനമായി അവൾ വിരിച്ചിട്ടു. മൂന്നാണികളിൽനിന്ന് എടുക്കപ്പെട്ടവന് അമ്മമടിയിൽ അല്പനേരം അന്ത്യശയനം. മക്കളെത്ര വളർന്നാലും മാതാപിതാക്കളുടെ മടിത്തട്ടിനെക്കാൾ വലുതാവില്ലല്ലോ.
കാലിത്തൊഴുത്തിലെന്ന പോലെ കാൽവരിയിലും ആ തുണിത്തൊട്ടിലിൽ അവനൊരു ചോരക്കുഞ്ഞുതന്നെ. ഉദരത്തിൽ ഉയിരോടെ വഹിച്ചവനെ നിർജീവനായി തന്റെ ഉത്സംഗത്തിൽ അവൾ വഹിച്ചു. മക്കളുടെ മരണമാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ വേദന. തനിക്കു തലചായ്ക്കാൻ മണ്ണിൽ ഇടമില്ലെന്നു വിളിച്ചുപറഞ്ഞവൻ ഈ ഇത്തിരി മടിയിടത്തെ വിസ്മരിച്ചിരുന്നോ? അതുകൊണ്ടാവാം അവനു മാത്രമായി ആ കുന്നിൻമീതെയും അവൾ തന്റെ മൃദുമടിശയ്യ മറക്കാതെ ഒരുക്കിവച്ചിരുന്നത്. ജീവിതത്തിൽ ദൈവത്തെ മുറുകെപ്പിടിക്കുന്നവർക്കു മനോദുഃഖങ്ങളുടെ മലമുകളിൽപോലും ശാന്തമായി കഴിയാൻ ഒരു മടിയോളമെങ്കിലും ഇടം അവിടുന്ന് മാറ്റിവയ്ക്കുമെന്നുള്ള ഉറപ്പ്.
മാതാപിതാക്കളാകാനുള്ള വിളി മഹനീയമായ ഒന്നാണ്. ഉത്തരവാദിത്തമുള്ള രക്ഷാകർത്താക്കളായി ജീവിക്കാനാണ് സഭ ദന്പതിമാരെ ആഹ്വാനം ചെയ്യുന്നത്. കുഞ്ഞുങ്ങൾക്കു ജന്മം നല്കി വിശ്വാസത്തിലും വിജ്ഞാനത്തിലും അവരെ വളർത്തി സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യുന്ന ഉത്തമ വ്യക്തിത്വങ്ങളാക്കി മാറ്റാനുള്ള ദൗത്യമാണ് അവർക്കുള്ളത്. മാതൃപിതൃത്വങ്ങൾക്കു മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന, ഗർഭപാത്രങ്ങളെ കൊലക്കളങ്ങളായി മാറ്റുന്ന, കാമവെറിപൂണ്ടു കുരുന്നുകളെ കഴുത്തുഞെരിച്ചും ചുവരിലടിച്ചുമൊക്കെ കുരുതികൊടുക്കുന്ന അപ്പനമ്മമാരുള്ള ലോകത്തിൽ മാതൃകാമാതാപിതാക്കളാവുക എന്നത് ഗൗരവമേറിയ ഒരു ഉത്തരവാദിത്തമാണ്. മാതൃപിതൃത്വങ്ങളുടെ മഹനീയത കാത്തുസൂക്ഷിക്കാം.
അപ്പനമ്മമാരായിരിക്കുന്നതിൽ അഭിമാനിക്കാം. കുടുംബാംഗങ്ങൾക്ക് എപ്പോഴും അഭയമേകുന്ന മടിയിണകളായിരിക്കട്ടെ മാതാപിതാക്കളുടേത്. ആ ടെയെങ്കിലുമൊക്കെ മടിയിലിരുന്നു വളർന്നവരല്ലേ നാമും? ആരുടെയെങ്കിലുമൊക്കെ മടിയിൽക്കിടന്നായിരിക്കാം ചിലപ്പോൾ മരിക്കുന്നതും. മാതാപിതാക്കളോ സഹോദരങ്ങളോ ഒക്കെ മടിയിലിരുത്തി നമ്മെ പഠിപ്പിച്ച നല്ല പാഠങ്ങളൊന്നും മറക്കാതിരിക്കാം. മടിത്തട്ട് കനിവിന്റെയും കരുതലിന്റെയും ഇടമാണ്. മറ്റുള്ളവരെപ്പറ്റി ചിന്തയും ശ്രദ്ധയും ഉള്ളവർക്കു മാത്രമേ മടിയുടെ ആവശ്യമുള്ളൂ. മറുള്ളവരുടെ നിസഹായതകളിൽ അവർക്കായി മടിയൊ രുക്കാൻ മടിക്കരുത്. ഒപ്പം, മാതാവിന്റെ മടിയിലൂടെ നാം യഥർഥത്തിൽ ആയിരിക്കേണ്ട പരലോകത്തെ പിതൃമടിയിലേക്കു പോകാനുള്ള വിളിയാണ് നമ്മുടേത് എന്നുകൂടി ഓർക്കാം. മറിയത്തിന്റെ മടിയായിരിക്കണം ഓരോ ക്രിസ്ത്യാനിയുടെയും മൃതിമഞ്ചം. അതിന് “അവൻ പറയുന്നതു പോലെ ചെയ്യുവിൻ’ എന്നുള്ള ആ അമ്മമൊഴികൾ അനുസരിക്കാം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്