കേരളം വലിയ വെല്ലുവിളികൾക്കിടയിലൂടെ കടന്നുപോകുന്പോൾ, മാണിസാറിനെപ്പോലൊരു മഹാമേരുവിന്റെ സാന്നിധ്യം ജനങ്ങൾക്കു വലിയ ആശ്വാസവും ആത്മവിശ്വാസവും പകരുമായിരുന്നു. അദ്ദേഹത്തിന്റെ അനുഭവസന്പത്തും പ്രായോഗിക സമീപനവും ഭാവനാത്മകമായ ഭരണനടപടികളും കേരളം മുന്പ് പ്രയോജനപ്പെടുത്തുന്നതു നേരിൽക്കണ്ട വ്യക്തി എന്ന നിലയിലാണ് ഞാനിതു പറയുന്നത്.
യുഡിഎഫ് സർക്കാരിന്റെ ഏറ്റവും ജനസമ്മതി നേടിയ ഒരു പദ്ധതിയായിരുന്നു കാരുണ്യ ചികിത്സാ പദ്ധതി. അഞ്ചുവർഷം കൊണ്ട് 1200 കോടി രൂപ മാരകരോഗം ബാധിച്ച 1.42 ലക്ഷം പേർക്ക് നല്കി. ഈ പദ്ധതി വിജയകരമാക്കിയത് മാണിസാറാണ്. രോഗശയ്യയിൽ കിടന്നുകൊണ്ടും മാണിസാർ കാരുണ്യയ്ക്കുവേണ്ടി പോരാടി. ലക്ഷക്കണക്കിന് ആളുകളുടെ മനസിൽ ഇപ്പോഴും മാണിസാർ ജീവിച്ചിരിക്കുന്നതിൽ ഒരു ഘടകം കാരുണ്യ ചികിത്സാ പദ്ധതിയാണ്.
കേരളത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒരു വിഭാഗമാണ് റബർ കർഷകർ. കനത്ത വിലയിടിവു മൂലം നിരവധി കർഷകർ ആത്മഹത്യയിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് റബർ കർഷകർക്കുവേണ്ടി യുഡിഎഫ് സർക്കാർ റബർ വില സ്ഥിരതാ ഫണ്ട് ആവിഷ്കരിച്ചത്. ഒരു കിലോ റബറിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി. ഈ പദ്ധതികൊണ്ട് കർഷകർക്ക് പിടിച്ചുനില്ക്കാവുന്ന സാഹചര്യം ഉണ്ടായി.
യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 2004 ഡിസംബർ 26നു സുനാമി കേരളത്തിൽ ആഞ്ഞടിച്ചത്. കേരളത്തിന് അതൊരു പുതിയ അനുഭവമായിരുന്നു. 176 പേരാണ് അന്നു കേരളത്തിൽ മരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ കേരളം സുനാമിക്കെതിരേ വലിയൊരു യുദ്ധത്തിൽ ഏർപ്പെട്ടു. എല്ലാ ദിവസവും രാവിലെ മന്ത്രിസഭായോഗം ഉച്ചകഴിഞ്ഞ് ദുരന്തമേഖലകളിൽ പര്യടനം എന്നതായിരുന്നു അന്നത്തെ എന്റെ ഷെഡ്യൂൾ. മന്ത്രിസഭായോഗങ്ങളിൽ മാണിസാർ നല്കിയ വിലപ്പെട്ട നിർദേശങ്ങൾ കേരളം അന്നു കണ്ട വിപത്തിനെ വിജയകരമായി മറികടക്കാൻ സഹായകരമായി.
കൊറോണ കാലത്ത് മാണിസാർ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മാന്ത്രികവടിയിൽ നിന്ന് എന്തെങ്കിലും ഒരു അത്ഭുതം പിറക്കുമായിരുന്നു എന്ന് പറയുന്നത് ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഏതൊരു പ്രതിസന്ധി ഘട്ടത്തെയും മറികടക്കാനുള്ള സിദ്ധിയും വൈഭവവും അനിതര സാധാരണമായ മെയ്വഴക്കവും ഈ പാലാക്കാരൻ സ്വായത്തമാക്കിയിരുന്നു. അതുകൊണ്ടാണ് കേരള കോണ്ഗ്രസിലും കേരള രാഷ്ടീയത്തിലും അദ്ദേഹം അജയ്യനായി ദീർഘനാൾ വിരാജിച്ചത്.
ഡിസിസി സെക്രട്ടറി
കോട്ടയത്ത് എന്റെ സീനിയർ നേതാവായിരുന്നു കെ.എം. മാണി സാർ. അദ്ദേഹം ഡിസിസി സെക്രട്ടറിയായിരുന്നപ്പോൾ ഞാൻ കെഎസ്യുക്കാരനായിരുന്നു. കേരള കോണ്ഗ്രസ് 1964ൽ രൂപം കൊണ്ടപ്പോൾ മാണിസാർ ആ പാർട്ടിയുടെ മുൻനിരയിലായി. ഞങ്ങൾ പിന്നീട് പാർട്ടിപരമായി രണ്ടു വഴികളിലൂടെ യാത്ര ചെയ്തു. ചുരുങ്ങിയ കാലം മുന്നണി മാറിയും സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ ഉൗഷ്മളമായ സൗഹൃദത്തിന് ഒരിക്കൽപ്പോലും ഇടിവു തട്ടിയിട്ടില്ല. ഞാൻ മുഖ്യമന്ത്രിയായ രണ്ടു മന്ത്രിസഭകളിൽ അദ്ദേഹം ധനം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. 50 വർഷം ഞാൻ നിയമസഭയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം കൂടെ ഉണ്ടായിരുന്നു. നിയമസഭയിലും മന്ത്രിസഭയിലും പൊതുപ്രവർത്തനരംഗത്തുമൊക്കെ അദ്ദേഹം എന്നെ പലപ്പോഴും വിസ്മയപ്പിച്ചിട്ടുണ്ട്.
ഏതാണ്ട് 24 മണിക്കൂറും ജനങ്ങളുടെ ഇടയിൽ കഴിയുന്ന ആൾ. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുവരാം. ഒൗപചാരികത എന്ന ഒരു മതിൽക്കെട്ട് സൂക്ഷിക്കാറില്ല. മാണി സാറിന് ജനങ്ങളെ ആകർഷിക്കാനുള്ള ഒരു കാന്തശക്തിയുണ്ട്. എപ്പോഴും ആളുകൾ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. മണ്ഡലം കാത്തുസൂക്ഷിക്കുന്നതിലും അതിലെ ആൾക്കാരുമായി ബന്ധം നിലനിർത്തുന്നതിലും ഒരുപക്ഷേ മാണി സാർ എനിക്കു ഗുരുവായി വരും.
ചരമം, വിവാഹം തുടങ്ങി വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന സമയങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തിയിരിക്കും. മാണി സാർ ഉണ്ടാക്കിയ ഒരു പൊതുപ്രവർത്തന ശൈലി കേരളത്തിലെ എല്ലാ പൊതുപ്രവർത്തകരും പിന്നീട് ഏറ്റെടുക്കുകയോ ഏറ്റെടുക്കാൻ നിർബന്ധിതരാകുകയോ ചെയ്തു. മണ്ഡലം ശ്രദ്ധിക്കാത്ത ആർക്കും ജയിക്കാൻ പറ്റില്ലാത്ത അവസ്ഥ സംജാതമായി. പാലായുടെ മുക്കിലും മൂലയിലും അദ്ദേഹം വികസനമെത്തിച്ചു. ജനപ്രതിനിധികൾ വികസനത്തിന്റെ പതാകവാഹകരായത് മാണിസാർ കാണിച്ച മാതൃകയിലൂടെയാണ്. അതു കേരളത്തിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി.
നിരവധി റിക്കാർഡുകളുടെ ഉടമയാണ് അദ്ദേഹം. ഇനിയാർക്കും അതു തകർക്കാനാവില്ല. ഒപ്പമെത്താനുമാകില്ല. പാലാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 13 തവണ ജയിച്ചു. തെരഞ്ഞെടുപ്പിൽ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ കാലം മന്ത്രി. ഏറ്റവും കൂടുതൽ തവണ മന്ത്രി. ആറു നിയമസഭകളിൽ മന്ത്രിയായി. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചു.
ബജറ്റുകളുടെ തോഴൻ
ഓരോ ബജറ്റും മാണിസാറിന് പുതിയ അനുഭവങ്ങളായിരുന്നു. ഓരോന്നിലും പുതിയ ആശയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കേരളം കണ്ടിട്ടുള്ള ഏറ്റവും ഭാവനാപൂർണമായ ചില പദ്ധതികൾ അദ്ദേഹം കൊണ്ടുവന്നു. കേരളത്തിന്റെ സാമൂഹിക സാന്പത്തിക വളർച്ചയിൽ ഈ ബജറ്റുകൾ നിർണായക പങ്കുവഹിച്ചു.
മാണി സാറിന്റെ വിയോഗം പലർക്കും പല രീതിയിലാണ് ബാധിക്കുക. എനിക്ക് അദ്ദേഹം അടുത്ത സുഹൃത്തായിരുന്നു. നല്ല സഹപ്രവർത്തകനായിരുന്നു. എല്ലാത്തിലും ഉപരി ഏതു കാര്യത്തിലും ഉപദേശം തേടാൻ പറ്റിയ വ്യക്തിയായിരുന്നു. എനിക്ക് അതു പലപ്പോഴും വലിയ ആത്മവിശ്വാസം പകർന്നുതന്നിട്ടുണ്ട്.
മാണിസാറിന്റെ വിയോഗം കേരളത്തിലെ മതേതര ജനാധിപത്യവിശ്വാസികൾക്കു കനത്തം നഷ്ടം തന്നെയാണ്. കേരള കോണ്ഗ്രസിന്റെ മാത്രമല്ല യുഡിഎഫിന്റെയും കേരളത്തിന്റെയും കൂടിയാണ് ആ നഷ്ടം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് നമുക്ക് നല്കാവുന്ന ഏറ്റവും നല്ല സ്നേഹോപഹാരം.
ഉമ്മൻ ചാണ്ടി എംഎൽഎ
യുഡിഎഫ് സർക്കാരിന്റെ ഏറ്റവും ജനസമ്മതി നേടിയ ഒരു പദ്ധതിയായിരുന്നു കാരുണ്യ ചികിത്സാ പദ്ധതി. അഞ്ചുവർഷം കൊണ്ട് 1200 കോടി രൂപ മാരകരോഗം ബാധിച്ച 1.42 ലക്ഷം പേർക്ക് നല്കി. ഈ പദ്ധതി വിജയകരമാക്കിയത് മാണിസാറാണ്. രോഗശയ്യയിൽ കിടന്നുകൊണ്ടും മാണിസാർ കാരുണ്യയ്ക്കുവേണ്ടി പോരാടി. ലക്ഷക്കണക്കിന് ആളുകളുടെ മനസിൽ ഇപ്പോഴും മാണിസാർ ജീവിച്ചിരിക്കുന്നതിൽ ഒരു ഘടകം കാരുണ്യ ചികിത്സാ പദ്ധതിയാണ്.
കേരളത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒരു വിഭാഗമാണ് റബർ കർഷകർ. കനത്ത വിലയിടിവു മൂലം നിരവധി കർഷകർ ആത്മഹത്യയിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് റബർ കർഷകർക്കുവേണ്ടി യുഡിഎഫ് സർക്കാർ റബർ വില സ്ഥിരതാ ഫണ്ട് ആവിഷ്കരിച്ചത്. ഒരു കിലോ റബറിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി. ഈ പദ്ധതികൊണ്ട് കർഷകർക്ക് പിടിച്ചുനില്ക്കാവുന്ന സാഹചര്യം ഉണ്ടായി.
യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 2004 ഡിസംബർ 26നു സുനാമി കേരളത്തിൽ ആഞ്ഞടിച്ചത്. കേരളത്തിന് അതൊരു പുതിയ അനുഭവമായിരുന്നു. 176 പേരാണ് അന്നു കേരളത്തിൽ മരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ കേരളം സുനാമിക്കെതിരേ വലിയൊരു യുദ്ധത്തിൽ ഏർപ്പെട്ടു. എല്ലാ ദിവസവും രാവിലെ മന്ത്രിസഭായോഗം ഉച്ചകഴിഞ്ഞ് ദുരന്തമേഖലകളിൽ പര്യടനം എന്നതായിരുന്നു അന്നത്തെ എന്റെ ഷെഡ്യൂൾ. മന്ത്രിസഭായോഗങ്ങളിൽ മാണിസാർ നല്കിയ വിലപ്പെട്ട നിർദേശങ്ങൾ കേരളം അന്നു കണ്ട വിപത്തിനെ വിജയകരമായി മറികടക്കാൻ സഹായകരമായി.
കൊറോണ കാലത്ത് മാണിസാർ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മാന്ത്രികവടിയിൽ നിന്ന് എന്തെങ്കിലും ഒരു അത്ഭുതം പിറക്കുമായിരുന്നു എന്ന് പറയുന്നത് ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഏതൊരു പ്രതിസന്ധി ഘട്ടത്തെയും മറികടക്കാനുള്ള സിദ്ധിയും വൈഭവവും അനിതര സാധാരണമായ മെയ്വഴക്കവും ഈ പാലാക്കാരൻ സ്വായത്തമാക്കിയിരുന്നു. അതുകൊണ്ടാണ് കേരള കോണ്ഗ്രസിലും കേരള രാഷ്ടീയത്തിലും അദ്ദേഹം അജയ്യനായി ദീർഘനാൾ വിരാജിച്ചത്.
ഡിസിസി സെക്രട്ടറി
കോട്ടയത്ത് എന്റെ സീനിയർ നേതാവായിരുന്നു കെ.എം. മാണി സാർ. അദ്ദേഹം ഡിസിസി സെക്രട്ടറിയായിരുന്നപ്പോൾ ഞാൻ കെഎസ്യുക്കാരനായിരുന്നു. കേരള കോണ്ഗ്രസ് 1964ൽ രൂപം കൊണ്ടപ്പോൾ മാണിസാർ ആ പാർട്ടിയുടെ മുൻനിരയിലായി. ഞങ്ങൾ പിന്നീട് പാർട്ടിപരമായി രണ്ടു വഴികളിലൂടെ യാത്ര ചെയ്തു. ചുരുങ്ങിയ കാലം മുന്നണി മാറിയും സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ ഉൗഷ്മളമായ സൗഹൃദത്തിന് ഒരിക്കൽപ്പോലും ഇടിവു തട്ടിയിട്ടില്ല. ഞാൻ മുഖ്യമന്ത്രിയായ രണ്ടു മന്ത്രിസഭകളിൽ അദ്ദേഹം ധനം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. 50 വർഷം ഞാൻ നിയമസഭയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം കൂടെ ഉണ്ടായിരുന്നു. നിയമസഭയിലും മന്ത്രിസഭയിലും പൊതുപ്രവർത്തനരംഗത്തുമൊക്കെ അദ്ദേഹം എന്നെ പലപ്പോഴും വിസ്മയപ്പിച്ചിട്ടുണ്ട്.
ഏതാണ്ട് 24 മണിക്കൂറും ജനങ്ങളുടെ ഇടയിൽ കഴിയുന്ന ആൾ. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുവരാം. ഒൗപചാരികത എന്ന ഒരു മതിൽക്കെട്ട് സൂക്ഷിക്കാറില്ല. മാണി സാറിന് ജനങ്ങളെ ആകർഷിക്കാനുള്ള ഒരു കാന്തശക്തിയുണ്ട്. എപ്പോഴും ആളുകൾ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. മണ്ഡലം കാത്തുസൂക്ഷിക്കുന്നതിലും അതിലെ ആൾക്കാരുമായി ബന്ധം നിലനിർത്തുന്നതിലും ഒരുപക്ഷേ മാണി സാർ എനിക്കു ഗുരുവായി വരും.
ചരമം, വിവാഹം തുടങ്ങി വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന സമയങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തിയിരിക്കും. മാണി സാർ ഉണ്ടാക്കിയ ഒരു പൊതുപ്രവർത്തന ശൈലി കേരളത്തിലെ എല്ലാ പൊതുപ്രവർത്തകരും പിന്നീട് ഏറ്റെടുക്കുകയോ ഏറ്റെടുക്കാൻ നിർബന്ധിതരാകുകയോ ചെയ്തു. മണ്ഡലം ശ്രദ്ധിക്കാത്ത ആർക്കും ജയിക്കാൻ പറ്റില്ലാത്ത അവസ്ഥ സംജാതമായി. പാലായുടെ മുക്കിലും മൂലയിലും അദ്ദേഹം വികസനമെത്തിച്ചു. ജനപ്രതിനിധികൾ വികസനത്തിന്റെ പതാകവാഹകരായത് മാണിസാർ കാണിച്ച മാതൃകയിലൂടെയാണ്. അതു കേരളത്തിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി.
നിരവധി റിക്കാർഡുകളുടെ ഉടമയാണ് അദ്ദേഹം. ഇനിയാർക്കും അതു തകർക്കാനാവില്ല. ഒപ്പമെത്താനുമാകില്ല. പാലാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 13 തവണ ജയിച്ചു. തെരഞ്ഞെടുപ്പിൽ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ കാലം മന്ത്രി. ഏറ്റവും കൂടുതൽ തവണ മന്ത്രി. ആറു നിയമസഭകളിൽ മന്ത്രിയായി. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചു.
ബജറ്റുകളുടെ തോഴൻ
ഓരോ ബജറ്റും മാണിസാറിന് പുതിയ അനുഭവങ്ങളായിരുന്നു. ഓരോന്നിലും പുതിയ ആശയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കേരളം കണ്ടിട്ടുള്ള ഏറ്റവും ഭാവനാപൂർണമായ ചില പദ്ധതികൾ അദ്ദേഹം കൊണ്ടുവന്നു. കേരളത്തിന്റെ സാമൂഹിക സാന്പത്തിക വളർച്ചയിൽ ഈ ബജറ്റുകൾ നിർണായക പങ്കുവഹിച്ചു.
മാണി സാറിന്റെ വിയോഗം പലർക്കും പല രീതിയിലാണ് ബാധിക്കുക. എനിക്ക് അദ്ദേഹം അടുത്ത സുഹൃത്തായിരുന്നു. നല്ല സഹപ്രവർത്തകനായിരുന്നു. എല്ലാത്തിലും ഉപരി ഏതു കാര്യത്തിലും ഉപദേശം തേടാൻ പറ്റിയ വ്യക്തിയായിരുന്നു. എനിക്ക് അതു പലപ്പോഴും വലിയ ആത്മവിശ്വാസം പകർന്നുതന്നിട്ടുണ്ട്.
മാണിസാറിന്റെ വിയോഗം കേരളത്തിലെ മതേതര ജനാധിപത്യവിശ്വാസികൾക്കു കനത്തം നഷ്ടം തന്നെയാണ്. കേരള കോണ്ഗ്രസിന്റെ മാത്രമല്ല യുഡിഎഫിന്റെയും കേരളത്തിന്റെയും കൂടിയാണ് ആ നഷ്ടം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് നമുക്ക് നല്കാവുന്ന ഏറ്റവും നല്ല സ്നേഹോപഹാരം.
ഉമ്മൻ ചാണ്ടി എംഎൽഎ