ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ വനങ്ങളുടെ സംരക്ഷണത്തിനായി പോരാടുന്ന ’ഗാർഡിയൻ ഓഫ് ഫോറസ്റ്റ്’ എന്ന പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള സെസീകോ ഗ്വാഷഷാര ഒരു സംഘം അക്രമികളുടെ വെടിയേറ്റ് മരിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ നവംബർ മാസത്തിലാണ് ’ഗാർഡിയൻ ഓഫ് ഫോറസ്റ്റ്’ എന്ന പ്രസ്ഥാനത്തിന്റെ തലവനായിരുന്ന പൗലോ പൗളിനോ ഗ്വാഷഷാര ഇതേ രീതിയിൽ വെടിയേറ്റു മരിച്ചത്. പൗലോ പൗളിനോയുടെ വധത്തിനുശേഷം ബ്രസീലിൽ വധിക്കപ്പെടുന്ന അഞ്ചാമത്തെ ആമസോണ്‍ സംരക്ഷണ പോരാളിയാണു സെസീകോ.
ആമസോണ്‍ വനങ്ങൾ മനുഷ്യന്റെ മാത്രമല്ല ഭൂമിയിലെ ജീവന്റെ സാന്നിധ്യത്തിനുതന്നെ അനിവാര്യവും അതിനിർണായകവുമാണെന്ന തിരിച്ചറിവിൽ ആമസോണ്‍ വനങ്ങളിൽ നടക്കുന്ന വൻ കൈയേറ്റങ്ങൾക്കെതിരേ നിരന്തരം ശബ്ദിക്കുന്നവരായിരുന്നു വധിക്കപ്പെട്ട ഈ ഗോത്രവർഗക്കാരായ വനസംരക്ഷകർ. ഇവരുടെ അന്ത്യം പ്രകൃതിയുടെതന്നെ അന്ത്യത്തിലേക്ക് നയിക്കാവുന്ന സൂചികയായി മാറുമോ എന്നത് ഉൽക്കടമായ ഭീതിയോടെയാണ് പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും നോക്കിക്കാണുന്നത്.
ആമസോണിന്റെ രക്തസാക്ഷികളായ ഈ പരിസ്ഥിതി സംരക്ഷകർ പ്രകൃതിയുടെയും ജീവന്റെയും നിലനിൽപ്പിനായുള്ള പോരാട്ടമാണ് നടത്തിക്കൊണ്ടിരുന്നത്. തങ്ങളുടെ ജീവനുനേരേ നിരന്തരം ഭീഷണിയുണ്ടായിട്ടും തങ്ങളുടെ ജീവനേക്കാൾ മനുഷ്യകുലത്തിന്റെ നിലനിൽപ്പാണു പ്രധാനമെന്ന് പ്രഘോഷിച്ച ഈ ആമസോണ്‍ സംരക്ഷകരുടെ ഇച്ഛാശക്തിയും ആത്മാർഥതയും സമർപ്പണവുമെല്ലാം ഏറെ ആദരിക്കപ്പെടേണ്ടതാണ്. ഈ ഗോത്രവർഗ വനസംരക്ഷകരുടെ ശബ്ദം നിലയ്ക്കുന്പോൾ ആമസോണിന്റെ പ്രവചനസ്വരമാണ് നിശ്ചലമായിരിക്കുന്നതെന്നതിൽ സംശയമില്ല. ആമസോണിനെ രക്ഷിക്കാനുള്ള ഇവരുടെ ജീവത്യാഗം മനുഷ്യവംശത്തിനായുള്ള ജീവത്യാഗം തന്നെയാണ്.
വെടിയുണ്ടകൾക്കു മുന്പിൽ തോൽക്കാനാവില്ലാത്ത നിശ്ചയമനസിന്റെ നേർരൂപങ്ങളാണ് ഇവരിലൂടെ ലോകം കാണുന്നത്. ഇവരുടെ ശരീരത്തിൽ പതിച്ച വെടിയുണ്ടകൾ ആമസോണിന്റെ ഹൃദയത്തിൽ പതിച്ച വെടിയുണ്ടകളാണ്. ഈ വലിയ മനുഷ്യരുടെ ഹൃദയം നിശ്ചലമായപ്പോൾ ആമസോണ്‍ വനങ്ങളുടെ രോദനം ശ്രവിച്ച മനുഷ്യരുടെ ജീവിതമാണു നിശ്ചലമായത്. പൗലോ പൗളിനോയും സെസികോയുമെല്ലാം രക്തം വിലയായി നൽകി ഉദ്ഘോഷിച്ച പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യ സ്വരം അനേകം വ്യക്തികളിലൂടെ തുടർന്നുകൊണ്ടിരുന്നില്ലെങ്കിൽ ലോകത്തിന്റെ ശ്വാസകോശമായ ആമസോണിന്റെ ജീവൻ തന്നെ നിലച്ചുപോകും.
പ്രകൃതിയുടെ അനുഗൃഹീത കലവറയാണ് ആമസോണ്‍ വനങ്ങൾ. ജൈവവൈവിധ്യത്തിന്റെ സന്പന്നഭൂമിയുമാണ് ആമസോണ്‍. ബ്രസിലിയൻ തടിവ്യവസായ ലോബിയുടെ പിടി ആമസോണ്‍ വനങ്ങളിൽ മുറുകിയപ്പോഴാണ് ’ഗാർഡിയൻ ഓഫ് ഫോറസ്റ്റ്’ എന്ന ഗോത്രവർഗനേതൃത്വത്തിലുള്ള പ്രസ്ഥാനം ഉത്ഭവിച്ചത്. ഓരോ വർഷവും ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയാണ് മരങ്ങൾ മുറിച്ച് അപകടപ്പെട്ടുകൊണ്ടിരിക്കുന്നത്. ആമസോണ്‍ വനങ്ങളിലുള്ള ധാതുനിക്ഷേപങ്ങളും സവിശേഷപ്രാധാന്യം അർഹിക്കുന്നവയാണ്. അതുകൊണ്ട് ഖനനമാഫിയായും വനത്തിൽ പിടിമുറുക്കിയിരുന്നു.
തങ്ങളുടെ സാന്പത്തിക നേട്ടത്തിനുവേണ്ടി ആമസോണ്‍ വനങ്ങളെ നശിപ്പിക്കുന്ന അതിശക്തമായ വനമാഫിയ സംഘത്തിനുള്ള രാഷ്ട്രീയ സ്വാധീനം കുപ്രസിദ്ധവുമാണ്. കഴിഞ്ഞ വർഷം ആമസോണ്‍ വനങ്ങളുടെ ഗണ്യമായ ഒരു ഭാഗം തീയിട്ട് നശിപ്പിച്ചതും ഇതേ സംഘടിത ശക്തിയാണെന്ന ആരോപണവുമുണ്ട്. ഇവർ സാന്പത്തികമായും രാഷ്ട്രീയമായും വൻ ശക്തിയായതിനാൽ ഇവരുടെ അതിക്രമങ്ങൾ തടയുക ഒട്ടും എളുപ്പമല്ലായിരുന്നു. ഇവരുടെ ചെയ്തികൾ പുറത്തുകൊണ്ടുവന്നിരുന്ന പ്രസ്ഥാനമാണ് ’ഗാർഡിയൻ ഓഫ് ഫോറസ്റ്റ്’. അതുകൊണ്ട് അതിന്റെ നേതൃത്വനിരയിലുള്ളവർ ഈ വൻ മാഫിയാസംഘത്തിന്റെ കണ്ണിലെ കരടായിരുന്നു. ഇവരെ ഇല്ലായ്മ ചെയ്യുക തങ്ങളുടെ അധാർമിക വനംകൈയേറ്റത്തിന് ആവശ്യമായതിനാൽ അവർ കണ്ടെത്തിയതാണ് ഇവരെ ഉന്മൂലനം ചെയ്യുകയെന്നത്.
ഇവിടെയാണ് ലോക മനഃസാക്ഷി ഉണരേണ്ടത്. ആമസോണിന്റെ ചരമഗീതമെഴുതുന്നവർക്ക് മുന്നറിയിപ്പായി ജീവൻ തൃണവത്ഗണിച്ചും പോരാടിയ ഈ വനസംരക്ഷകരോട് ലോകത്തിനുള്ള കടപ്പാട് നിസീമമാണ്. ആമസോണ്‍ മഴക്കാടുകൾക്ക് അന്ത്യമുണ്ടായാൽ ഭൂമിയിൽ മനുഷ്യജീവിതം തന്നെ അപകടത്തിലാവും. ഭൂമിയുടെ ’കാർബണ്‍ സിങ്ക്’ എന്നും ആമസോണ്‍ വിശേഷിപ്പിക്കപ്പെടുന്നു. ഇപ്പോൾതന്നെ ലോകം നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങൾ ഗുരുതരമായിരിക്കെ വീണ്ടും സ്ഥിതിഗതികൾ വഷളാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മനുഷ്യൻ പിന്തിരിയേണ്ടത് അനിവാര്യമാണ്. ആഗോളതാപനം പോലുള്ള ഗുരുതര പ്രശ്നങ്ങൾ അപരിഹാര്യമായി മനുഷ്യന്റെ മുന്പിൽ നിൽക്കുന്നു.
2016 പാരിസ് ഉച്ചകോടിയിൽ ഭൂമിയുടെ താപനം രണ്ടു ഡിഗ്രി സെൽഷ്യസിലധികം ഉയർന്നുകൂടെന്ന നിശ്ചയം പങ്കെടുത്ത പ്രതിനിധികളിൽനിന്ന് ഉണ്ടായതാണ്. എന്നാൽ, പ്രായോഗികമായി എത്രമാത്രം ഈ ദിശയിൽ മുന്നേറാനായി എന്നതു പരിശോധിക്കപ്പെടേണ്ടതാണ്. കാടുകളും മലനിരകളും ഉൾപ്പെടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടു മാത്രമേ ഒരു ക്ഷേമ സാമൂഹ്യ വ്യവസ്ഥിതി ലോകത്തിൽ നിലനിർത്താനാവൂ.
ലോകം മുഴുവൻ ഒറ്റക്കെട്ടായി കോവിഡ് 19 എന്ന മഹാമാരിക്കെതിരേ പോരാടുന്ന നിർണായക സന്ദർഭത്തിലാണ് ആമസോണ്‍ കാടുകളുടെ സംരക്ഷണത്തിനായി പോരാടുന്ന സെസീകോ വെടിയേറ്റു മരിച്ചത് എന്നത് നമ്മെ കൂടുതൽ ചിന്തിപ്പിക്കേണ്ടതാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ വന്നിരിക്കുന്ന മാറ്റത്തിന്റെ പ്രത്യക്ഷയടയാളമാണ് അതിപ്രഹരശേഷിയുള്ള കൊറോണ വൈറസിന്റെ വ്യാപനം. കഴിഞ്ഞ കാലങ്ങളിൽ മനുഷ്യനെ ആക്രമിച്ച വൈറസുകളെല്ലാം തന്നെ വന്യജീവികളിൽനിന്നും മനുഷ്യനിലേക്ക് എത്തിയവയായി ഗണിക്കപ്പെടുന്നു. വനങ്ങൾ നശിക്കപ്പെടുന്പോൾ വനങ്ങളിലൂടെ സൂക്ഷിക്കപ്പെടുന്ന ആവാസവ്യവസ്ഥകളുടെ അടിസ്ഥാനസ്വഭാവം തന്നെ തകർക്കപ്പെടുന്നു.
ഏകകോശ ജീവികളായ ഈ സൂക്ഷ്മജീവികൾ പ്രകൃതിയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഇവയിൽ മനുഷ്യനു ഗുണകരമായുള്ളവയും അപകടകാരികളും ഉണ്ട്. ഇവ തമ്മിലുള്ള സന്തുലിതാവസ്ഥയാണ് നാളിതുവരെ ഭൂമിയിലെ മനുഷ്യജീവിതത്തെ രോഗാതുരമാക്കുന്നതിൽനിന്നു സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. വനങ്ങൾ തീയിട്ടും കൈയേറിയും നശിപ്പിച്ചുകൊണ്ട് മനുഷ്യർ സ്വാർഥലാഭം നേടുന്പോൾ മനുഷ്യരാശിയുടെ ഭാവിയാണ് ഇരുളടയുന്നത്. ചൈനയിൽ വുഹാനിലെ മാർക്കറ്റിൽനിന്ന് ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്ന കൊറോണ വൈറസ് മനുഷ്യനിലേക്ക് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കെ ലോകം മുഴുവൻ ഈ മഹാമാരിക്കെതിരേ പോർമുഖത്തായിരിക്കുന്പോൾ മനുഷ്യനെ സംരക്ഷിക്കുന്ന പ്രകൃതിയുടെ പ്രധാനമുഖം തന്നെയായ വനത്തിന്റെ സംരക്ഷകനായ സെസീകോ ഗ്വാഷഷാര വെടിയേറ്റു വീണവാർത്ത വലിയ ആഘാതമായി സമൂഹത്തിന്റെ മേൽ പതിച്ചിരിക്കുന്നു.
കണ്മുന്പിൽ നേരിടുന്ന യാഥാർഥ്യങ്ങളിൽനിന്നു പാഠമുൾക്കൊള്ളാതെ തുടർന്നും തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷണവുമായി ഒരു കൂട്ടം ജനങ്ങൾ നിലകൊള്ളുന്നുവെന്നതാണ് നമ്മെ ഞെട്ടിപ്പിക്കുന്നത്. സെസീകോയെ വെടിയുതിർത്തുവധിച്ചവർ ഒരു സംസ്കാരത്തിന്റെ നേർക്കാണ് വെടിയുണ്ട ഉതിർത്തത്. അതിജീവനത്തിനായി പോരാടുന്ന ആമസോണ്‍ മഴക്കാടുകളുടെ നിലവിളി കൂടുതൽ ഉച്ചത്തിലായിരിക്കുന്നു ഈ വധങ്ങളിലൂടെ. ഇത് മനുഷ്യമനഃസാക്ഷിക്കുനേരേയുള്ള വെടിയുതിർക്കൽ തന്നെയാണ്. വളരെ ഗൗരവമായി ഈ സംഭവവികാസങ്ങളെ ആഗോളസമൂഹം കണേണ്ടതുണ്ട്.
ആമസോണ്‍ താഴ്വരകളിൽ സംഭവിക്കുന്നത് അവിടെ മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞ കൊറോണ വൈറസ് നമ്മെ പഠിപ്പിക്കുന്നു. ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ വനങ്ങളുടെ സംരക്ഷണത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികൾക്കു മുന്പിൽ പ്രണാമമർപ്പിച്ചുകൊണ്ട് വരുംതലമുറയുടെ സുസ്ഥിതിക്കായി നമ്മുടെ മനഃസാക്ഷിയെ ഉണർത്താം.
ബിഷപ് ജേക്കബ് മുരിക്കൻ
ആമസോണ്‍ വനങ്ങൾ മനുഷ്യന്റെ മാത്രമല്ല ഭൂമിയിലെ ജീവന്റെ സാന്നിധ്യത്തിനുതന്നെ അനിവാര്യവും അതിനിർണായകവുമാണെന്ന തിരിച്ചറിവിൽ ആമസോണ്‍ വനങ്ങളിൽ നടക്കുന്ന വൻ കൈയേറ്റങ്ങൾക്കെതിരേ നിരന്തരം ശബ്ദിക്കുന്നവരായിരുന്നു വധിക്കപ്പെട്ട ഈ ഗോത്രവർഗക്കാരായ വനസംരക്ഷകർ. ഇവരുടെ അന്ത്യം പ്രകൃതിയുടെതന്നെ അന്ത്യത്തിലേക്ക് നയിക്കാവുന്ന സൂചികയായി മാറുമോ എന്നത് ഉൽക്കടമായ ഭീതിയോടെയാണ് പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും നോക്കിക്കാണുന്നത്.
ആമസോണിന്റെ രക്തസാക്ഷികളായ ഈ പരിസ്ഥിതി സംരക്ഷകർ പ്രകൃതിയുടെയും ജീവന്റെയും നിലനിൽപ്പിനായുള്ള പോരാട്ടമാണ് നടത്തിക്കൊണ്ടിരുന്നത്. തങ്ങളുടെ ജീവനുനേരേ നിരന്തരം ഭീഷണിയുണ്ടായിട്ടും തങ്ങളുടെ ജീവനേക്കാൾ മനുഷ്യകുലത്തിന്റെ നിലനിൽപ്പാണു പ്രധാനമെന്ന് പ്രഘോഷിച്ച ഈ ആമസോണ്‍ സംരക്ഷകരുടെ ഇച്ഛാശക്തിയും ആത്മാർഥതയും സമർപ്പണവുമെല്ലാം ഏറെ ആദരിക്കപ്പെടേണ്ടതാണ്. ഈ ഗോത്രവർഗ വനസംരക്ഷകരുടെ ശബ്ദം നിലയ്ക്കുന്പോൾ ആമസോണിന്റെ പ്രവചനസ്വരമാണ് നിശ്ചലമായിരിക്കുന്നതെന്നതിൽ സംശയമില്ല. ആമസോണിനെ രക്ഷിക്കാനുള്ള ഇവരുടെ ജീവത്യാഗം മനുഷ്യവംശത്തിനായുള്ള ജീവത്യാഗം തന്നെയാണ്.
വെടിയുണ്ടകൾക്കു മുന്പിൽ തോൽക്കാനാവില്ലാത്ത നിശ്ചയമനസിന്റെ നേർരൂപങ്ങളാണ് ഇവരിലൂടെ ലോകം കാണുന്നത്. ഇവരുടെ ശരീരത്തിൽ പതിച്ച വെടിയുണ്ടകൾ ആമസോണിന്റെ ഹൃദയത്തിൽ പതിച്ച വെടിയുണ്ടകളാണ്. ഈ വലിയ മനുഷ്യരുടെ ഹൃദയം നിശ്ചലമായപ്പോൾ ആമസോണ്‍ വനങ്ങളുടെ രോദനം ശ്രവിച്ച മനുഷ്യരുടെ ജീവിതമാണു നിശ്ചലമായത്. പൗലോ പൗളിനോയും സെസികോയുമെല്ലാം രക്തം വിലയായി നൽകി ഉദ്ഘോഷിച്ച പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യ സ്വരം അനേകം വ്യക്തികളിലൂടെ തുടർന്നുകൊണ്ടിരുന്നില്ലെങ്കിൽ ലോകത്തിന്റെ ശ്വാസകോശമായ ആമസോണിന്റെ ജീവൻ തന്നെ നിലച്ചുപോകും.
പ്രകൃതിയുടെ അനുഗൃഹീത കലവറയാണ് ആമസോണ്‍ വനങ്ങൾ. ജൈവവൈവിധ്യത്തിന്റെ സന്പന്നഭൂമിയുമാണ് ആമസോണ്‍. ബ്രസിലിയൻ തടിവ്യവസായ ലോബിയുടെ പിടി ആമസോണ്‍ വനങ്ങളിൽ മുറുകിയപ്പോഴാണ് ’ഗാർഡിയൻ ഓഫ് ഫോറസ്റ്റ്’ എന്ന ഗോത്രവർഗനേതൃത്വത്തിലുള്ള പ്രസ്ഥാനം ഉത്ഭവിച്ചത്. ഓരോ വർഷവും ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയാണ് മരങ്ങൾ മുറിച്ച് അപകടപ്പെട്ടുകൊണ്ടിരിക്കുന്നത്. ആമസോണ്‍ വനങ്ങളിലുള്ള ധാതുനിക്ഷേപങ്ങളും സവിശേഷപ്രാധാന്യം അർഹിക്കുന്നവയാണ്. അതുകൊണ്ട് ഖനനമാഫിയായും വനത്തിൽ പിടിമുറുക്കിയിരുന്നു.
തങ്ങളുടെ സാന്പത്തിക നേട്ടത്തിനുവേണ്ടി ആമസോണ്‍ വനങ്ങളെ നശിപ്പിക്കുന്ന അതിശക്തമായ വനമാഫിയ സംഘത്തിനുള്ള രാഷ്ട്രീയ സ്വാധീനം കുപ്രസിദ്ധവുമാണ്. കഴിഞ്ഞ വർഷം ആമസോണ്‍ വനങ്ങളുടെ ഗണ്യമായ ഒരു ഭാഗം തീയിട്ട് നശിപ്പിച്ചതും ഇതേ സംഘടിത ശക്തിയാണെന്ന ആരോപണവുമുണ്ട്. ഇവർ സാന്പത്തികമായും രാഷ്ട്രീയമായും വൻ ശക്തിയായതിനാൽ ഇവരുടെ അതിക്രമങ്ങൾ തടയുക ഒട്ടും എളുപ്പമല്ലായിരുന്നു. ഇവരുടെ ചെയ്തികൾ പുറത്തുകൊണ്ടുവന്നിരുന്ന പ്രസ്ഥാനമാണ് ’ഗാർഡിയൻ ഓഫ് ഫോറസ്റ്റ്’. അതുകൊണ്ട് അതിന്റെ നേതൃത്വനിരയിലുള്ളവർ ഈ വൻ മാഫിയാസംഘത്തിന്റെ കണ്ണിലെ കരടായിരുന്നു. ഇവരെ ഇല്ലായ്മ ചെയ്യുക തങ്ങളുടെ അധാർമിക വനംകൈയേറ്റത്തിന് ആവശ്യമായതിനാൽ അവർ കണ്ടെത്തിയതാണ് ഇവരെ ഉന്മൂലനം ചെയ്യുകയെന്നത്.
ഇവിടെയാണ് ലോക മനഃസാക്ഷി ഉണരേണ്ടത്. ആമസോണിന്റെ ചരമഗീതമെഴുതുന്നവർക്ക് മുന്നറിയിപ്പായി ജീവൻ തൃണവത്ഗണിച്ചും പോരാടിയ ഈ വനസംരക്ഷകരോട് ലോകത്തിനുള്ള കടപ്പാട് നിസീമമാണ്. ആമസോണ്‍ മഴക്കാടുകൾക്ക് അന്ത്യമുണ്ടായാൽ ഭൂമിയിൽ മനുഷ്യജീവിതം തന്നെ അപകടത്തിലാവും. ഭൂമിയുടെ ’കാർബണ്‍ സിങ്ക്’ എന്നും ആമസോണ്‍ വിശേഷിപ്പിക്കപ്പെടുന്നു. ഇപ്പോൾതന്നെ ലോകം നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങൾ ഗുരുതരമായിരിക്കെ വീണ്ടും സ്ഥിതിഗതികൾ വഷളാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മനുഷ്യൻ പിന്തിരിയേണ്ടത് അനിവാര്യമാണ്. ആഗോളതാപനം പോലുള്ള ഗുരുതര പ്രശ്നങ്ങൾ അപരിഹാര്യമായി മനുഷ്യന്റെ മുന്പിൽ നിൽക്കുന്നു.
2016 പാരിസ് ഉച്ചകോടിയിൽ ഭൂമിയുടെ താപനം രണ്ടു ഡിഗ്രി സെൽഷ്യസിലധികം ഉയർന്നുകൂടെന്ന നിശ്ചയം പങ്കെടുത്ത പ്രതിനിധികളിൽനിന്ന് ഉണ്ടായതാണ്. എന്നാൽ, പ്രായോഗികമായി എത്രമാത്രം ഈ ദിശയിൽ മുന്നേറാനായി എന്നതു പരിശോധിക്കപ്പെടേണ്ടതാണ്. കാടുകളും മലനിരകളും ഉൾപ്പെടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടു മാത്രമേ ഒരു ക്ഷേമ സാമൂഹ്യ വ്യവസ്ഥിതി ലോകത്തിൽ നിലനിർത്താനാവൂ.
ലോകം മുഴുവൻ ഒറ്റക്കെട്ടായി കോവിഡ് 19 എന്ന മഹാമാരിക്കെതിരേ പോരാടുന്ന നിർണായക സന്ദർഭത്തിലാണ് ആമസോണ്‍ കാടുകളുടെ സംരക്ഷണത്തിനായി പോരാടുന്ന സെസീകോ വെടിയേറ്റു മരിച്ചത് എന്നത് നമ്മെ കൂടുതൽ ചിന്തിപ്പിക്കേണ്ടതാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ വന്നിരിക്കുന്ന മാറ്റത്തിന്റെ പ്രത്യക്ഷയടയാളമാണ് അതിപ്രഹരശേഷിയുള്ള കൊറോണ വൈറസിന്റെ വ്യാപനം. കഴിഞ്ഞ കാലങ്ങളിൽ മനുഷ്യനെ ആക്രമിച്ച വൈറസുകളെല്ലാം തന്നെ വന്യജീവികളിൽനിന്നും മനുഷ്യനിലേക്ക് എത്തിയവയായി ഗണിക്കപ്പെടുന്നു. വനങ്ങൾ നശിക്കപ്പെടുന്പോൾ വനങ്ങളിലൂടെ സൂക്ഷിക്കപ്പെടുന്ന ആവാസവ്യവസ്ഥകളുടെ അടിസ്ഥാനസ്വഭാവം തന്നെ തകർക്കപ്പെടുന്നു.
ഏകകോശ ജീവികളായ ഈ സൂക്ഷ്മജീവികൾ പ്രകൃതിയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഇവയിൽ മനുഷ്യനു ഗുണകരമായുള്ളവയും അപകടകാരികളും ഉണ്ട്. ഇവ തമ്മിലുള്ള സന്തുലിതാവസ്ഥയാണ് നാളിതുവരെ ഭൂമിയിലെ മനുഷ്യജീവിതത്തെ രോഗാതുരമാക്കുന്നതിൽനിന്നു സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. വനങ്ങൾ തീയിട്ടും കൈയേറിയും നശിപ്പിച്ചുകൊണ്ട് മനുഷ്യർ സ്വാർഥലാഭം നേടുന്പോൾ മനുഷ്യരാശിയുടെ ഭാവിയാണ് ഇരുളടയുന്നത്. ചൈനയിൽ വുഹാനിലെ മാർക്കറ്റിൽനിന്ന് ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്ന കൊറോണ വൈറസ് മനുഷ്യനിലേക്ക് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കെ ലോകം മുഴുവൻ ഈ മഹാമാരിക്കെതിരേ പോർമുഖത്തായിരിക്കുന്പോൾ മനുഷ്യനെ സംരക്ഷിക്കുന്ന പ്രകൃതിയുടെ പ്രധാനമുഖം തന്നെയായ വനത്തിന്റെ സംരക്ഷകനായ സെസീകോ ഗ്വാഷഷാര വെടിയേറ്റു വീണവാർത്ത വലിയ ആഘാതമായി സമൂഹത്തിന്റെ മേൽ പതിച്ചിരിക്കുന്നു.
കണ്മുന്പിൽ നേരിടുന്ന യാഥാർഥ്യങ്ങളിൽനിന്നു പാഠമുൾക്കൊള്ളാതെ തുടർന്നും തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷണവുമായി ഒരു കൂട്ടം ജനങ്ങൾ നിലകൊള്ളുന്നുവെന്നതാണ് നമ്മെ ഞെട്ടിപ്പിക്കുന്നത്. സെസീകോയെ വെടിയുതിർത്തുവധിച്ചവർ ഒരു സംസ്കാരത്തിന്റെ നേർക്കാണ് വെടിയുണ്ട ഉതിർത്തത്. അതിജീവനത്തിനായി പോരാടുന്ന ആമസോണ്‍ മഴക്കാടുകളുടെ നിലവിളി കൂടുതൽ ഉച്ചത്തിലായിരിക്കുന്നു ഈ വധങ്ങളിലൂടെ. ഇത് മനുഷ്യമനഃസാക്ഷിക്കുനേരേയുള്ള വെടിയുതിർക്കൽ തന്നെയാണ്. വളരെ ഗൗരവമായി ഈ സംഭവവികാസങ്ങളെ ആഗോളസമൂഹം കണേണ്ടതുണ്ട്.
ആമസോണ്‍ താഴ്വരകളിൽ സംഭവിക്കുന്നത് അവിടെ മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞ കൊറോണ വൈറസ് നമ്മെ പഠിപ്പിക്കുന്നു. ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ വനങ്ങളുടെ സംരക്ഷണത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികൾക്കു മുന്പിൽ പ്രണാമമർപ്പിച്ചുകൊണ്ട് വരുംതലമുറയുടെ സുസ്ഥിതിക്കായി നമ്മുടെ മനഃസാക്ഷിയെ ഉണർത്താം.
ബിഷപ് ജേക്കബ് മുരിക്കൻ