വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനത്തിൽ അദ്ദേഹത്തിൽനിന്നു പഠിക്കേണ്ട തത്ത്വമാണ് നമ്മുടെ ആത്മീയ പൈതൃകങ്ങളുടെ ഉറവിടങ്ങളിലേയ്ക്കുള്ള മടക്കയാത്ര. ഇന്നു മാനവരാശി നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരവും ഈ മടക്കയാത്ര മാത്രമാണ്. പ്രകൃതി തന്നെയാണ് ഏറ്റവും പ്രധാനമായ ആത്മീയ ഉറവിടം. കാരണം ദൈവാസ്തിത്വത്തിന്റെ ആദ്യ സാക്ഷി പ്രകൃതിയാണ്. കൃത്രിമമായ ജീവിതചര്യകളോടു വിടപറഞ്ഞ് പ്രകൃതിയിലിറങ്ങി ജീവിക്കുന്നതിന്റെ സന്തോഷമാണു കുഞ്ഞച്ചന്റെ ജീവിതം.
പ്രഭാതത്തിൽ ഉണർന്ന് വൈദിക ജീവിതകർമങ്ങൾ പൂർത്തിയാക്കി രാമപുരത്തും പരിസരങ്ങളിലുമുള്ള ദരിദ്രരായ സഹോദരങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ സുകൃതധന്യമായ അദ്ദേഹത്തിന്റെ പ്രകൃതിയിലൂടെയുള്ള കാൽനട യാത്ര പര്യാപ്തമായി. കുഞ്ഞച്ചനെ കാണുന്നവർ പ്രകൃതിയിൽ ലയിച്ചുനിൽക്കുന്ന ഒരു മനുഷ്യനെയാണു ദർശിച്ചത്. ലാളിത്യത്തിന്റെ നേർക്കാഴ്ചയായിരുന്നു ആ ജീവിതം. അദ്ദേഹത്തിന്റെ വേഷവും ഭാവവും ചലനങ്ങളും സംഭാഷണവുമെല്ലാം പ്രകൃതിയുടെ സ്വാഭാവിക താളത്തിനൊപ്പമായിരുന്നു.
ആത്മീയ പൈതൃകങ്ങളിൽ വളരെ പ്രധാനമാണല്ലോ വേദപുസ്തകപാരായണവും മനനവും അവയോടു ബന്ധപ്പെട്ടുനിൽക്കുന്ന നിശബ്ദതയും ഏകാന്തതയുമെല്ലാം. കുഞ്ഞച്ചൻ ഏകാന്തതയുടെയും നിശബ്ദതയുടെയും കൂട്ടുകാരനായിരുന്നു. ആഴമായ ആത്മീയ ജ്ഞാനത്തിലേയക്ക് പ്രവേശിപ്പിക്കുന്ന ധ്യാനത്തിന് അനിവാര്യമായ പശ്ചാത്തലമാണല്ലോ ഏകാന്തതയും നിശബ്ദതയും. കോവിഡ് 19 എന്ന വൈറസ് പകർച്ച വ്യാധി ലോകത്തെ ആക്രമിക്കുന്പോൾ ലോകം മുഴുവൻ ആവശ്യപ്പെടുന്നത് വീട്ടിൽ ഇരിക്കാനാണ്. കാരണം ഈ പ്രതിസന്ധിയിൽ വീടാണ് ഏറ്റവും സുരക്ഷിതം.
വീട്ടിലിരിക്കാനാവാത്തവിധം അന്യവത്കരിക്കപ്പെട്ടു പോയിരിക്കുന്ന കാലിക സാഹചര്യത്തിൽ വീടിന്റെ ഗൃഹാതുരത്വവും സൗന്ദര്യവും ശാലീനതയുമെല്ലാം തിരിച്ചെടുക്കാനുള്ള അവസരമാണിത്. ഒപ്പം, അനാവശ്യമായി നാം ചുമന്നുകൊണ്ടു നടക്കുന്ന കൃത്രിമത്വങ്ങളുടെ മാറാപ്പ് ഉപേക്ഷിക്കാനുമാകണം. വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നമ്മുടെ ജീവിതത്തിന് മാതൃകയാകുന്നത് ആത്മീയ പൈതൃകങ്ങളുടെ ഗൃഹപ്രവേശനത്തിനു നമ്മെ പ്രേരിപ്പിക്കുന്നു എന്നതിലാണ്.
ഈജിപ്തിൽ അടിമത്തത്തിലായിരുന്ന ഇസ്രയേൽ ജനത്തിന്റെ നിലവിളി ദൈവം കേട്ടതാണു മോശയുടെ നേതൃത്വത്തിനു കളമൊരുക്കിയത്. സാമൂഹികമായ സമത്വം നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട സമൂഹത്തിന്റെ നിലവിളിക്ക് ദൈവം നൽകിയ ഉത്തരമാണ് തേവർപറന്പിൽ കുഞ്ഞച്ചൻ. അദ്ദേഹത്തിലൂടെ ഒരു ജനസഞ്ചയം പ്രത്യാശയുടെ നെരിപ്പോട് കണ്ടു. മനുഷ്യൻ രൂപപ്പെടുത്തിയ വ്യവസ്ഥിതിയുടെ മതിലുകൾ കുഞ്ഞച്ചൻ എന്ന ചെറിയ മനുഷ്യന്റെ മുന്പിൽ ഇടിഞ്ഞുവീണു. അത് ഒരു ആത്മീയ കരുത്തിന്റെ പ്രതിഫലനമായിരുന്നു.
ജനങ്ങളെ തമ്മിൽ വേർതിരിക്കുകയല്ല അദ്ദേഹം ചെയ്തത്, പ്രത്യുത എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരുകണ്ണിയാകുകയായിരുന്നു കുഞ്ഞച്ചൻ. എല്ലാവരെയും ഒന്നാക്കുന്ന കണ്ണിയാണല്ലോ സ്നേഹം. ഇന്ന് മാനവരാശി നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം സ്നേഹരാഹിത്യംതന്നെ. വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദൈവസ്നേഹത്തിലധിഷ്ഠിതമായ ഒരു ഉറവയായിരുന്നു. ആ ഉറവയിൽനിന്ന് പാനം ചെയ്തവരെല്ലാം സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും കൂട്ടായ്മയിൽ സ്വയം കണ്ണികളായി .
പ്രതിസന്ധികളെ എപ്രകാരം ഭാവാത്മകമായി നേരിടാമെന്നു പഠിപ്പിക്കുന്ന മാനേജ്മെന്റ് വിദഗ്ധനാണ് കുഞ്ഞച്ചൻ. ഈ ജ്ഞാനം വിദ്യാപീഠങ്ങളിൽനിന്ന് അല്ല, പ്രത്യുത ഈശ്വരസാധനയിലൂടെ സ്വന്തമാക്കിയ കർമയോഗിതന്നെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യം തിർത്തും മോശമാണെന്നും വൈദികവൃത്തി സാധാരണ പോലെ നിർവഹിക്കാൻ അപര്യാപ്തമാണെന്നും അധികാരികൾക്ക് ബോധ്യപ്പെട്ടതുകൊണ്ട് സ്വന്തം ഇടവകയിൽ വിശ്രമജീവിതത്തിനായി അദ്ദേഹം നിയോഗിക്കപ്പെട്ടു.
പക്ഷേ ഈ അനാരോഗ്യനായ പുരോഹിതൻ തന്റെ അഭിഷിക്ത ജീവിതം വിസ്മയകരമായ മാനങ്ങളിലേക്ക് ഉയർത്തുന്നതാണ് നാം പിന്നീടു കണ്ടത്. രോഗത്തിനു മുന്പിൽ കീഴടങ്ങാനോ പകച്ചുനിൽക്കാനോ കൂട്ടാക്കാതെ ദൈവകൃപയുടെ തണലിൽ ധീരമായും പ്രത്യാശയോടെയും മുന്പോട്ട് നീങ്ങിയ ഈ കൃശഗാത്രനായ വൈദികൻ തന്നെയും ഒപ്പം വലിയ ഒരു ജനതയെയും രോഗവിമുക്തമാക്കി.
അദ്ദേഹത്തിന്റെ ശരീരം ദുർബലമായിരുന്നുവെങ്കിലും മനസ് ഒട്ടും ദുർബലമായില്ലെന്നു മാത്രമല്ല, കൂടുതൽ ശക്തമാകുകയും ചെയ്തു. ദൈവത്തിൽ ആഴമായ വിശ്വാസവും പ്രത്യാശയും പുലർത്തിയതുകൊണ്ട് തന്റെ ജീവിതത്തെ തേടിവന്ന വലിയ ഒരു പ്രതിസന്ധിയെ വിജയകരമായി നേരിടാൻ അദ്ദേഹത്തിനു സാധിച്ചു.
ഇന്നു നാം കൊറോണ വൈറസ് ബാധയുടെ മുന്പിൽ പകച്ചുനിൽക്കുന്പോഴും പ്രത്യാശയുടെ ഒരു നാളം നാം കാണുന്നു. വൈറസുകളെ നിയന്ത്രിക്കാനാവശ്യമായ ആത്മീയ പൈതൃകങ്ങളുടെ ഉറവിടങ്ങളിലേയ്ക്കുള്ള മടക്കയാത്രയാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നമ്മെ അനുസ്മരിപ്പിക്കുന്നത്. ഒപ്പം നമ്മുടെ സ്വത്വബോധം നഷ്ടപ്പെടുത്താതിരിക്കേണ്ടതിന്റെ അനിവാര്യമായ ആവശ്യകതയും ഉൗന്നിപ്പറയുന്നു. വീണ്ടും അദ്ദേഹത്തിന്റെ ജീവിതം അനുസ്മരിക്കുന്പോൾ മാനവികതയുടെ ഉദാത്ത മൂല്യങ്ങളുടെ ഒരു കലവറ തന്നെ നമ്മുടെ മുന്നിൽ തുറക്കപ്പെടുന്നു.
ബിഷപ് ജേക്കബ് മുരിക്കൻ
പ്രഭാതത്തിൽ ഉണർന്ന് വൈദിക ജീവിതകർമങ്ങൾ പൂർത്തിയാക്കി രാമപുരത്തും പരിസരങ്ങളിലുമുള്ള ദരിദ്രരായ സഹോദരങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ സുകൃതധന്യമായ അദ്ദേഹത്തിന്റെ പ്രകൃതിയിലൂടെയുള്ള കാൽനട യാത്ര പര്യാപ്തമായി. കുഞ്ഞച്ചനെ കാണുന്നവർ പ്രകൃതിയിൽ ലയിച്ചുനിൽക്കുന്ന ഒരു മനുഷ്യനെയാണു ദർശിച്ചത്. ലാളിത്യത്തിന്റെ നേർക്കാഴ്ചയായിരുന്നു ആ ജീവിതം. അദ്ദേഹത്തിന്റെ വേഷവും ഭാവവും ചലനങ്ങളും സംഭാഷണവുമെല്ലാം പ്രകൃതിയുടെ സ്വാഭാവിക താളത്തിനൊപ്പമായിരുന്നു.
ആത്മീയ പൈതൃകങ്ങളിൽ വളരെ പ്രധാനമാണല്ലോ വേദപുസ്തകപാരായണവും മനനവും അവയോടു ബന്ധപ്പെട്ടുനിൽക്കുന്ന നിശബ്ദതയും ഏകാന്തതയുമെല്ലാം. കുഞ്ഞച്ചൻ ഏകാന്തതയുടെയും നിശബ്ദതയുടെയും കൂട്ടുകാരനായിരുന്നു. ആഴമായ ആത്മീയ ജ്ഞാനത്തിലേയക്ക് പ്രവേശിപ്പിക്കുന്ന ധ്യാനത്തിന് അനിവാര്യമായ പശ്ചാത്തലമാണല്ലോ ഏകാന്തതയും നിശബ്ദതയും. കോവിഡ് 19 എന്ന വൈറസ് പകർച്ച വ്യാധി ലോകത്തെ ആക്രമിക്കുന്പോൾ ലോകം മുഴുവൻ ആവശ്യപ്പെടുന്നത് വീട്ടിൽ ഇരിക്കാനാണ്. കാരണം ഈ പ്രതിസന്ധിയിൽ വീടാണ് ഏറ്റവും സുരക്ഷിതം.
വീട്ടിലിരിക്കാനാവാത്തവിധം അന്യവത്കരിക്കപ്പെട്ടു പോയിരിക്കുന്ന കാലിക സാഹചര്യത്തിൽ വീടിന്റെ ഗൃഹാതുരത്വവും സൗന്ദര്യവും ശാലീനതയുമെല്ലാം തിരിച്ചെടുക്കാനുള്ള അവസരമാണിത്. ഒപ്പം, അനാവശ്യമായി നാം ചുമന്നുകൊണ്ടു നടക്കുന്ന കൃത്രിമത്വങ്ങളുടെ മാറാപ്പ് ഉപേക്ഷിക്കാനുമാകണം. വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നമ്മുടെ ജീവിതത്തിന് മാതൃകയാകുന്നത് ആത്മീയ പൈതൃകങ്ങളുടെ ഗൃഹപ്രവേശനത്തിനു നമ്മെ പ്രേരിപ്പിക്കുന്നു എന്നതിലാണ്.
ഈജിപ്തിൽ അടിമത്തത്തിലായിരുന്ന ഇസ്രയേൽ ജനത്തിന്റെ നിലവിളി ദൈവം കേട്ടതാണു മോശയുടെ നേതൃത്വത്തിനു കളമൊരുക്കിയത്. സാമൂഹികമായ സമത്വം നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട സമൂഹത്തിന്റെ നിലവിളിക്ക് ദൈവം നൽകിയ ഉത്തരമാണ് തേവർപറന്പിൽ കുഞ്ഞച്ചൻ. അദ്ദേഹത്തിലൂടെ ഒരു ജനസഞ്ചയം പ്രത്യാശയുടെ നെരിപ്പോട് കണ്ടു. മനുഷ്യൻ രൂപപ്പെടുത്തിയ വ്യവസ്ഥിതിയുടെ മതിലുകൾ കുഞ്ഞച്ചൻ എന്ന ചെറിയ മനുഷ്യന്റെ മുന്പിൽ ഇടിഞ്ഞുവീണു. അത് ഒരു ആത്മീയ കരുത്തിന്റെ പ്രതിഫലനമായിരുന്നു.
ജനങ്ങളെ തമ്മിൽ വേർതിരിക്കുകയല്ല അദ്ദേഹം ചെയ്തത്, പ്രത്യുത എല്ലാവരെയും ഒരുമിപ്പിക്കുന്ന ഒരുകണ്ണിയാകുകയായിരുന്നു കുഞ്ഞച്ചൻ. എല്ലാവരെയും ഒന്നാക്കുന്ന കണ്ണിയാണല്ലോ സ്നേഹം. ഇന്ന് മാനവരാശി നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം സ്നേഹരാഹിത്യംതന്നെ. വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദൈവസ്നേഹത്തിലധിഷ്ഠിതമായ ഒരു ഉറവയായിരുന്നു. ആ ഉറവയിൽനിന്ന് പാനം ചെയ്തവരെല്ലാം സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും കൂട്ടായ്മയിൽ സ്വയം കണ്ണികളായി .
പ്രതിസന്ധികളെ എപ്രകാരം ഭാവാത്മകമായി നേരിടാമെന്നു പഠിപ്പിക്കുന്ന മാനേജ്മെന്റ് വിദഗ്ധനാണ് കുഞ്ഞച്ചൻ. ഈ ജ്ഞാനം വിദ്യാപീഠങ്ങളിൽനിന്ന് അല്ല, പ്രത്യുത ഈശ്വരസാധനയിലൂടെ സ്വന്തമാക്കിയ കർമയോഗിതന്നെയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യം തിർത്തും മോശമാണെന്നും വൈദികവൃത്തി സാധാരണ പോലെ നിർവഹിക്കാൻ അപര്യാപ്തമാണെന്നും അധികാരികൾക്ക് ബോധ്യപ്പെട്ടതുകൊണ്ട് സ്വന്തം ഇടവകയിൽ വിശ്രമജീവിതത്തിനായി അദ്ദേഹം നിയോഗിക്കപ്പെട്ടു.
പക്ഷേ ഈ അനാരോഗ്യനായ പുരോഹിതൻ തന്റെ അഭിഷിക്ത ജീവിതം വിസ്മയകരമായ മാനങ്ങളിലേക്ക് ഉയർത്തുന്നതാണ് നാം പിന്നീടു കണ്ടത്. രോഗത്തിനു മുന്പിൽ കീഴടങ്ങാനോ പകച്ചുനിൽക്കാനോ കൂട്ടാക്കാതെ ദൈവകൃപയുടെ തണലിൽ ധീരമായും പ്രത്യാശയോടെയും മുന്പോട്ട് നീങ്ങിയ ഈ കൃശഗാത്രനായ വൈദികൻ തന്നെയും ഒപ്പം വലിയ ഒരു ജനതയെയും രോഗവിമുക്തമാക്കി.
അദ്ദേഹത്തിന്റെ ശരീരം ദുർബലമായിരുന്നുവെങ്കിലും മനസ് ഒട്ടും ദുർബലമായില്ലെന്നു മാത്രമല്ല, കൂടുതൽ ശക്തമാകുകയും ചെയ്തു. ദൈവത്തിൽ ആഴമായ വിശ്വാസവും പ്രത്യാശയും പുലർത്തിയതുകൊണ്ട് തന്റെ ജീവിതത്തെ തേടിവന്ന വലിയ ഒരു പ്രതിസന്ധിയെ വിജയകരമായി നേരിടാൻ അദ്ദേഹത്തിനു സാധിച്ചു.
ഇന്നു നാം കൊറോണ വൈറസ് ബാധയുടെ മുന്പിൽ പകച്ചുനിൽക്കുന്പോഴും പ്രത്യാശയുടെ ഒരു നാളം നാം കാണുന്നു. വൈറസുകളെ നിയന്ത്രിക്കാനാവശ്യമായ ആത്മീയ പൈതൃകങ്ങളുടെ ഉറവിടങ്ങളിലേയ്ക്കുള്ള മടക്കയാത്രയാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നമ്മെ അനുസ്മരിപ്പിക്കുന്നത്. ഒപ്പം നമ്മുടെ സ്വത്വബോധം നഷ്ടപ്പെടുത്താതിരിക്കേണ്ടതിന്റെ അനിവാര്യമായ ആവശ്യകതയും ഉൗന്നിപ്പറയുന്നു. വീണ്ടും അദ്ദേഹത്തിന്റെ ജീവിതം അനുസ്മരിക്കുന്പോൾ മാനവികതയുടെ ഉദാത്ത മൂല്യങ്ങളുടെ ഒരു കലവറ തന്നെ നമ്മുടെ മുന്നിൽ തുറക്കപ്പെടുന്നു.
ബിഷപ് ജേക്കബ് മുരിക്കൻ