മണ്ടനായ മന്നനെപ്പോലെ, അവഹേളനത്തിന്റെ അടയാളമായി ശിരസിൽ നിണകണങ്ങൾ നിറഞ്ഞ മുൾക്കിരീടവുമണിഞ്ഞ് അവൻ നിന്നു. രത്നമകുടം ധരിക്കേണ്ട രാജാധിരാജനായ അവന്റെ തലയിൽ അലങ്കാരമായുണ്ടായിരുന്നത് ഒരു കാരമുൾക്കിരീടം. പരാജിതനുള്ള പാരിതോഷികം. നിത്യരക്ഷയുടെ അക്ഷയകിരീടം നമുക്കു നേടിത്തരാൻ നമ്മുടെ രക്ഷകൻ ശിരസിൽ സ്വയം ഏറ്റുവാങ്ങിയ മുൾച്ചക്രം. പാതവക്കിലെ പുല്ലുകളെയും, വയലിലെ ലില്ലികളെയും വരെ മലർമകുടം ചാർത്തി അലങ്കരിക്കുന്നവനു മനുഷ്യർ കൊടുത്തത് കൂർത്ത കണ്ടകങ്ങൾകൊണ്ടുണ്ടാക്കിയ കിരീടം. നാടുവാഴിയുടെ കിരീടം അവന്റെ മഹത്വത്തിന്റെയും അധികാരത്തിന്റെയുമൊക്കെ പ്രതീകമാണ്. അതുകൊണ്ടുതന്നെ അതിന്റെ അഴകും ആകാരവും അതിശ്രേഷ്ഠമായിരിക്കണം.
എന്നാൽ, മഹത്വപൂർണനും, സകലത്തിന്മേലും അധികാരമുള്ളവനുമായവനു ലോകം സമ്മാനിച്ചത് മുള്ളുകളാൽ മെനഞ്ഞ വികൃതവും കഠോരവുമായ ഒരു കിരീടമായിരുന്നു. അവന്റെ തഴച്ചുവളർന്ന തലമുടിയിഴകൾക്കിടയിലൂടെ ആവുന്നത്ര ആഴത്തിൽ അവർ അതിനെ അമർത്തിയിറക്കി. തലയിലെ മുറിവുകൾക്കു താങ്ങാനാവുന്നതിനപ്പുറമായിരുന്നു അത്.
നമ്മുടെ തലയിലും അണിയിക്കപ്പെട്ട ചില മുൾക്കിരീടങ്ങളുണ്ടാവാം. സഹിക്കാവുന്നതിലധികമായി നമുക്കു സംഭവിച്ച സഹനങ്ങൾ; മറുമരുന്നില്ലാത്ത മാറാവ്യാധികൾ; അഭിമാനത്തിന്റെ അത്യുന്നതിയിൽനിന്ന് അപമാനത്തിന്റെ അടിവാരത്തേയ്ക്കു നമ്മുടെ കുടുംബത്തെ തള്ളിയിട്ട ചില അനിഷ്ടസംഭവങ്ങൾ; സങ്കല്പിക്കാനാവാത്ത സാന്പത്തികനഷ്ടം; കൊടിയ കടബാധ്യത എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ഒരു മുൾച്ചക്രം കണക്കെ നമ്മുടെ തലയിൽ തറഞ്ഞിരുന്നിട്ടുണ്ടാവും.
ഓർക്കണം, അവയുടെയോരോന്നിന്റെയും കാഠിന്യം കുറയ്ക്കാനായിരുന്നു അവൻ നമുക്കു മുന്പേ മുൾക്കിരീടമേന്തിയത്. ചിലരുടെയൊക്കെ തലയിൽ നാം തറച്ചുവച്ച മുൾക്കിരീടങ്ങളുണ്ടാവാം. മാതാപിതാക്കളുടെ ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാതെ തന്നിഷ്ടം മാത്രം നോക്കിയെടുത്ത തീ മാനങ്ങൾ, ചില ഫോണ് സംഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും പേരിൽ ജീവിതപങ്കാളിയുടെ വിശ്വസ്തതയെപ്പറ്റി പോറ്റിവളർത്തിയ അനാവശ്യസംശയങ്ങൾ, നമ്മുടെ നിലനില്പിനുവേണ്ടി മറ്റുള്ളവരുടെമേൽ അടിച്ചേല്പിച്ച ചില അകൃത്യങ്ങൾ തുടങ്ങി അരുതാത്ത പല മുൾക്കിരീടങ്ങളും അറിഞ്ഞോ അല്ലാതെയോ നാം അപരർക്കു നിർമിച്ചു നല്കിയിട്ടുണ്ടാവാം.
ഒഴിവാക്കാമായിരുന്ന അവയൊക്കെ എന്ന് ഇന്ന് തോന്നുന്നുണ്ടാവും അല്ലേ? അത്തരമൊരു വീണ്ടുവിചാരംതന്നെ വിശുദ്ധിയിലേക്കുള്ള വഴിയാണ്. അവയൊന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം. മറ്റുള്ളവർ ഭയക്കുന്ന മുൾക്കിരീടമല്ല, തങ്ങളുടെ നൊന്പരങ്ങളിൽ ആരും ആശിക്കുന്ന മൃദുസ്പർശമാകാൻ നമ്മുടെ കൊച്ചുജീവിതങ്ങൾക്കു കഴിഞ്ഞെങ്കിലേ മഹത്വത്തിന്റെ മലർമകുടം ഒരുനാൾ നമുക്കും നല്കപ്പെടൂ. മേലിൽ നമ്മുടെ സാമീപ്യം ഒരുത്തർക്കും മുൾമുനയുടെ അനുഭവം നല്കാതിരിക്കാൻ നമ്മുടെ ജീവിതശൈലിയെ വിശുദ്ധീകരിക്കുന്നതിനു നോന്പിന്റെ നാളുകൾ സഹായിക്കട്ടെ.
തുപ്പ്
തിരുമുഖമാകെ തുപ്പൽത്തുള്ളികളാൽ നനഞ്ഞ് അവൻ നിന്നു. മാതാവിന്റെ മുത്തങ്ങളും, വളർത്തച്ഛന്റെ കരലാളനങ്ങളും പതിഞ്ഞ, ജ്ഞാനികൾ കാണാൻ കൊതിച്ച അവന്റെ മൃദുവദനത്ത് പരിഹാസത്തിന്റെ പരകോടിയെന്ന വണ്ണം കണ്ടവരൊക്കെയും കാർക്കിച്ചുതുപ്പി. കേവലമൊരു തുപ്പലകലത്ത് അവരുടെ രക്ഷ ശിക്ഷയായി മാറി. അവന്റെ നെറ്റിത്തടവും കണ്പോളകളും കവിളിണകളും ചുണ്ടുകളുമൊക്കെ അവരുടെ കലികുറുകിയ കഫംകലർന്ന ഈളയാൽ പൊതിയപ്പെട്ടു. തുണ്ടിലും തുന്പിലും തുപ്പലിലും വരെ സൗഖ്യം കരുതിവച്ച ആ മനുഷ്യസ്നേഹിയുടെ കോമളാനനം ഒരു കോളാന്പിക്കു സമമായി. എന്നാൽ, ആ നീചനരന്മാരുടെ ഉമിനീർക്കണങ്ങൾ നമ്മുടെ രക്ഷകൻ തുടച്ചുനീക്കിയില്ല. നിന്ദനങ്ങൾക്കൊന്നിനും അവനെ നിഷ്പ്രഭനോ നിർജീവനോ ആക്കാൻ കഴിഞ്ഞില്ല. മണ്ണിൽ കഴിഞ്ഞ നാളുകളിൽ അവൻ ആരുടെയും മുഖത്തു തുപ്പിയില്ല. തുപ്പിയതൊക്കെയും പൂഴിയിലേക്കായിരുന്നു. അത് അന്ധരുടെ അക്ഷികളിൽ അഞ്ജനമായെഴുതി കാഴ്ചയുടെ തിരിതെളിക്കാനും അതുവഴി അവരുടെ മുഖത്ത് ആനന്ദം നിറയ്ക്കാനുമായിരുന്നു. സൗഖ്യത്തിന്റെ സുഗന്ധമുള്ള തൈലമായിരുന്ന അവന്റെ തുപ്പൽകൊണ്ട് തൃപ്തിപ്പെട്ടവർ പലരുമുണ്ടായിരുന്നു.
മുഖത്തു തുപ്പുന്നത് അവജ്ഞയുടെ ഏറ്റം നീചമായ പ്രകടനമാണ്. അറപ്പുളവാക്കുന്നവയുടെമേലാണ് സാധാരണ നാം കാർക്കിച്ചുതുപ്പുന്നത്. മൃഗങ്ങളുടെ മുഖത്തുപോലും ആരും തുപ്പാറില്ല. അങ്ങനെയെങ്കിൽ, മൃതപ്രായനായ ഒരാളുടെ മുഖത്തു തുപ്പിയത് അയാൾ മൃഗത്തെക്കാൾ വെറുക്കപ്പെട്ടവനായതുകൊണ്ടല്ലേ? നമ്മുടെ രക്ഷാകരചരിത്രത്തിൽ പതിച്ച ആ ഉമിനീർബിന്ദുക്കൾ നമ്മുടെ മുഖത്തു പതിക്കേണ്ടവയായിരുന്നു. നമ്മുടെ ആട്ടും തുപ്പുമേൽക്കുന്ന അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരും ബഹുമാന്യരുമായി ഗണിക്കുക. ആരോടെങ്കിലുമുളള വിദ്വേഷത്തിന്റെ ആധിക്യം കാട്ടാൻ നമ്മുടെ വായിലെ രണ്ടുതുള്ളി തുപ്പൽ ധാരാളം മതി. വായിലൂള്ളിടത്തോളം കാലം ഉമിനീര് നമുക്കു പ്രിയപ്പെട്ടതാണ്. എന്നാൽ, തുപ്പിക്കളയുന്ന നിമിഷം മുതൽ അത് അറപ്പുളവാക്കും. കഠിനഹൃദയർക്കു മാത്രമേ മറ്റുള്ളവരുടെ മുഖത്ത് അത്ര കൃത്യമായി തുപ്പാൻ കഴിയൂ. നമുക്ക് മറ്റുള്ളവരോട് ചിലപ്പോൾ വെറുപ്പു തോന്നുക മാനുഷികമാണ്.
പക്ഷേ, അതു പ്രകടിപ്പിക്കുന്ന രീതി മൃഗീയമാകരുത്. തല്ലുന്നതിനും തലോടുന്നതിനും, പുകഴ്ത്തുന്നതിനും ഇകഴ്ത്തുന്നതിനും നമസ്കരിക്കുന്നതിനും തമസ്കരിക്കുന്നതിനുമൊക്കെ പരിധികളുണ്ടാവണം. അവ ലംഘിക്കുന്പോൾ നാം നാമല്ലാതായി മാറുകയും നമ്മുടെതന്നെ നാശം കുറിക്കപ്പെടുകയും ചെയ്യും. കഴിവതും ആരെയും വെറുക്കാതിരിക്കാം. മനുഷ്യരെ വെറുത്താൽ ഭൂമിയിൽ മറ്റാരെയാണ് നാം സ്നേഹിക്കുക? മറ്റുള്ളവരുടെയല്ല, നമ്മുടെതന്നെ മ്ലേച്ഛതകളുടെ മുഖത്തു തുപ്പാൻ ധൈര്യപ്പെടാം. നമ്മുടെ ഹൃദയങ്ങളെ കൂടുതൽ മൃദുലവും മാംസളവുമാക്കി മാറ്റാൻ നോന്പിന്റെ നാളുകളിൽ പരിശ്രമിക്കാം, പ്രാർഥിക്കാം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
എന്നാൽ, മഹത്വപൂർണനും, സകലത്തിന്മേലും അധികാരമുള്ളവനുമായവനു ലോകം സമ്മാനിച്ചത് മുള്ളുകളാൽ മെനഞ്ഞ വികൃതവും കഠോരവുമായ ഒരു കിരീടമായിരുന്നു. അവന്റെ തഴച്ചുവളർന്ന തലമുടിയിഴകൾക്കിടയിലൂടെ ആവുന്നത്ര ആഴത്തിൽ അവർ അതിനെ അമർത്തിയിറക്കി. തലയിലെ മുറിവുകൾക്കു താങ്ങാനാവുന്നതിനപ്പുറമായിരുന്നു അത്.
നമ്മുടെ തലയിലും അണിയിക്കപ്പെട്ട ചില മുൾക്കിരീടങ്ങളുണ്ടാവാം. സഹിക്കാവുന്നതിലധികമായി നമുക്കു സംഭവിച്ച സഹനങ്ങൾ; മറുമരുന്നില്ലാത്ത മാറാവ്യാധികൾ; അഭിമാനത്തിന്റെ അത്യുന്നതിയിൽനിന്ന് അപമാനത്തിന്റെ അടിവാരത്തേയ്ക്കു നമ്മുടെ കുടുംബത്തെ തള്ളിയിട്ട ചില അനിഷ്ടസംഭവങ്ങൾ; സങ്കല്പിക്കാനാവാത്ത സാന്പത്തികനഷ്ടം; കൊടിയ കടബാധ്യത എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ഒരു മുൾച്ചക്രം കണക്കെ നമ്മുടെ തലയിൽ തറഞ്ഞിരുന്നിട്ടുണ്ടാവും.
ഓർക്കണം, അവയുടെയോരോന്നിന്റെയും കാഠിന്യം കുറയ്ക്കാനായിരുന്നു അവൻ നമുക്കു മുന്പേ മുൾക്കിരീടമേന്തിയത്. ചിലരുടെയൊക്കെ തലയിൽ നാം തറച്ചുവച്ച മുൾക്കിരീടങ്ങളുണ്ടാവാം. മാതാപിതാക്കളുടെ ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാതെ തന്നിഷ്ടം മാത്രം നോക്കിയെടുത്ത തീ മാനങ്ങൾ, ചില ഫോണ് സംഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും പേരിൽ ജീവിതപങ്കാളിയുടെ വിശ്വസ്തതയെപ്പറ്റി പോറ്റിവളർത്തിയ അനാവശ്യസംശയങ്ങൾ, നമ്മുടെ നിലനില്പിനുവേണ്ടി മറ്റുള്ളവരുടെമേൽ അടിച്ചേല്പിച്ച ചില അകൃത്യങ്ങൾ തുടങ്ങി അരുതാത്ത പല മുൾക്കിരീടങ്ങളും അറിഞ്ഞോ അല്ലാതെയോ നാം അപരർക്കു നിർമിച്ചു നല്കിയിട്ടുണ്ടാവാം.
ഒഴിവാക്കാമായിരുന്ന അവയൊക്കെ എന്ന് ഇന്ന് തോന്നുന്നുണ്ടാവും അല്ലേ? അത്തരമൊരു വീണ്ടുവിചാരംതന്നെ വിശുദ്ധിയിലേക്കുള്ള വഴിയാണ്. അവയൊന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം. മറ്റുള്ളവർ ഭയക്കുന്ന മുൾക്കിരീടമല്ല, തങ്ങളുടെ നൊന്പരങ്ങളിൽ ആരും ആശിക്കുന്ന മൃദുസ്പർശമാകാൻ നമ്മുടെ കൊച്ചുജീവിതങ്ങൾക്കു കഴിഞ്ഞെങ്കിലേ മഹത്വത്തിന്റെ മലർമകുടം ഒരുനാൾ നമുക്കും നല്കപ്പെടൂ. മേലിൽ നമ്മുടെ സാമീപ്യം ഒരുത്തർക്കും മുൾമുനയുടെ അനുഭവം നല്കാതിരിക്കാൻ നമ്മുടെ ജീവിതശൈലിയെ വിശുദ്ധീകരിക്കുന്നതിനു നോന്പിന്റെ നാളുകൾ സഹായിക്കട്ടെ.
തുപ്പ്
തിരുമുഖമാകെ തുപ്പൽത്തുള്ളികളാൽ നനഞ്ഞ് അവൻ നിന്നു. മാതാവിന്റെ മുത്തങ്ങളും, വളർത്തച്ഛന്റെ കരലാളനങ്ങളും പതിഞ്ഞ, ജ്ഞാനികൾ കാണാൻ കൊതിച്ച അവന്റെ മൃദുവദനത്ത് പരിഹാസത്തിന്റെ പരകോടിയെന്ന വണ്ണം കണ്ടവരൊക്കെയും കാർക്കിച്ചുതുപ്പി. കേവലമൊരു തുപ്പലകലത്ത് അവരുടെ രക്ഷ ശിക്ഷയായി മാറി. അവന്റെ നെറ്റിത്തടവും കണ്പോളകളും കവിളിണകളും ചുണ്ടുകളുമൊക്കെ അവരുടെ കലികുറുകിയ കഫംകലർന്ന ഈളയാൽ പൊതിയപ്പെട്ടു. തുണ്ടിലും തുന്പിലും തുപ്പലിലും വരെ സൗഖ്യം കരുതിവച്ച ആ മനുഷ്യസ്നേഹിയുടെ കോമളാനനം ഒരു കോളാന്പിക്കു സമമായി. എന്നാൽ, ആ നീചനരന്മാരുടെ ഉമിനീർക്കണങ്ങൾ നമ്മുടെ രക്ഷകൻ തുടച്ചുനീക്കിയില്ല. നിന്ദനങ്ങൾക്കൊന്നിനും അവനെ നിഷ്പ്രഭനോ നിർജീവനോ ആക്കാൻ കഴിഞ്ഞില്ല. മണ്ണിൽ കഴിഞ്ഞ നാളുകളിൽ അവൻ ആരുടെയും മുഖത്തു തുപ്പിയില്ല. തുപ്പിയതൊക്കെയും പൂഴിയിലേക്കായിരുന്നു. അത് അന്ധരുടെ അക്ഷികളിൽ അഞ്ജനമായെഴുതി കാഴ്ചയുടെ തിരിതെളിക്കാനും അതുവഴി അവരുടെ മുഖത്ത് ആനന്ദം നിറയ്ക്കാനുമായിരുന്നു. സൗഖ്യത്തിന്റെ സുഗന്ധമുള്ള തൈലമായിരുന്ന അവന്റെ തുപ്പൽകൊണ്ട് തൃപ്തിപ്പെട്ടവർ പലരുമുണ്ടായിരുന്നു.
മുഖത്തു തുപ്പുന്നത് അവജ്ഞയുടെ ഏറ്റം നീചമായ പ്രകടനമാണ്. അറപ്പുളവാക്കുന്നവയുടെമേലാണ് സാധാരണ നാം കാർക്കിച്ചുതുപ്പുന്നത്. മൃഗങ്ങളുടെ മുഖത്തുപോലും ആരും തുപ്പാറില്ല. അങ്ങനെയെങ്കിൽ, മൃതപ്രായനായ ഒരാളുടെ മുഖത്തു തുപ്പിയത് അയാൾ മൃഗത്തെക്കാൾ വെറുക്കപ്പെട്ടവനായതുകൊണ്ടല്ലേ? നമ്മുടെ രക്ഷാകരചരിത്രത്തിൽ പതിച്ച ആ ഉമിനീർബിന്ദുക്കൾ നമ്മുടെ മുഖത്തു പതിക്കേണ്ടവയായിരുന്നു. നമ്മുടെ ആട്ടും തുപ്പുമേൽക്കുന്ന അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരും ബഹുമാന്യരുമായി ഗണിക്കുക. ആരോടെങ്കിലുമുളള വിദ്വേഷത്തിന്റെ ആധിക്യം കാട്ടാൻ നമ്മുടെ വായിലെ രണ്ടുതുള്ളി തുപ്പൽ ധാരാളം മതി. വായിലൂള്ളിടത്തോളം കാലം ഉമിനീര് നമുക്കു പ്രിയപ്പെട്ടതാണ്. എന്നാൽ, തുപ്പിക്കളയുന്ന നിമിഷം മുതൽ അത് അറപ്പുളവാക്കും. കഠിനഹൃദയർക്കു മാത്രമേ മറ്റുള്ളവരുടെ മുഖത്ത് അത്ര കൃത്യമായി തുപ്പാൻ കഴിയൂ. നമുക്ക് മറ്റുള്ളവരോട് ചിലപ്പോൾ വെറുപ്പു തോന്നുക മാനുഷികമാണ്.
പക്ഷേ, അതു പ്രകടിപ്പിക്കുന്ന രീതി മൃഗീയമാകരുത്. തല്ലുന്നതിനും തലോടുന്നതിനും, പുകഴ്ത്തുന്നതിനും ഇകഴ്ത്തുന്നതിനും നമസ്കരിക്കുന്നതിനും തമസ്കരിക്കുന്നതിനുമൊക്കെ പരിധികളുണ്ടാവണം. അവ ലംഘിക്കുന്പോൾ നാം നാമല്ലാതായി മാറുകയും നമ്മുടെതന്നെ നാശം കുറിക്കപ്പെടുകയും ചെയ്യും. കഴിവതും ആരെയും വെറുക്കാതിരിക്കാം. മനുഷ്യരെ വെറുത്താൽ ഭൂമിയിൽ മറ്റാരെയാണ് നാം സ്നേഹിക്കുക? മറ്റുള്ളവരുടെയല്ല, നമ്മുടെതന്നെ മ്ലേച്ഛതകളുടെ മുഖത്തു തുപ്പാൻ ധൈര്യപ്പെടാം. നമ്മുടെ ഹൃദയങ്ങളെ കൂടുതൽ മൃദുലവും മാംസളവുമാക്കി മാറ്റാൻ നോന്പിന്റെ നാളുകളിൽ പരിശ്രമിക്കാം, പ്രാർഥിക്കാം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്