കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ എത്തിക്സ് അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്നമാണ് ആർക്കു ചികിത്സ കൊടുക്കണം ആർക്കു കൊടുക്കാതിരിക്കണം എന്നത്. രോഗികളുടെ എണ്ണം കൂടുതലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യവും മെഡിക്കൽ വിഭവങ്ങളുടെ അഭാവവുമാണ് ഈ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിതരണസംബന്ധമായ നീതിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം കൂടിയാണിത്.
മാർച്ച് ആദ്യം ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം 2502 ആയിരുന്നു. ഈ സമയത്ത് ഡോക്ടർമാർക്ക് രാജ്യത്തെ ആശുപത്രികളിലെ എല്ലാ രോഗികൾക്കും ചികിത്സ കൊടുക്കാനും ശ്വാസതടസമുള്ള രോഗികൾക്കു ജീവൻരക്ഷാമാർഗമായ വെന്റിലേറ്റർ നൽകാനും സാധിക്കുമായിരുന്നു. എന്നാൽ മാർച്ച് 11-ഓടെ രോഗം ബാധിച്ചവരുടെ എണ്ണം 10,149 ആയും 23-ന് അത് 59,138 ആയും ഉയർന്നു. എല്ലാവർക്കും തീവ്രപരിചരണം കൊടുക്കാൻ ഡോക്ടർമാർക്കും നഴ്സുമാർക്കും പറ്റാത്ത അവസ്ഥയായി. കൂടാതെ പ്രാണവായു ശ്വാസകോശത്തിലെത്തിക്കാനുള്ള യന്ത്രങ്ങളുടെ കുറവ് ആരോഗ്യരംഗത്ത് വിതരണസംബന്ധമായ നീതിയിൽ പ്രതിസന്ധി ഉളവാക്കി.
ഇറ്റാലിയൻ കോളജ് ഓഫ് അനസ്തേഷ്യ (അനൽജെസിയ) ഈ സാഹചര്യത്തിൽ തീവ്രപരിചരണത്തിന് ഡോക്ടർമാരും നഴ്സുമാരും പാലിക്കേണ്ട മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ഡോക്ടർമാർക്ക് ചികിത്സയുടെ കാര്യത്തിൽ ധാർമിക തീരുമാനമെടുക്കാമെന്നു പ്രസ്താവിച്ചു. സാധാരണ ഇതിനെ അടിയന്തരകാല മരുന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്. വിതരണസംബന്ധമായ നീതിയും പരിമിതമായ ആരോഗ്യവിഭവങ്ങളുടെ ഉചിതമായ വിഹിതവും സംബന്ധിച്ച് ഏറ്റവം അനുയോജ്യമായ മാനദണ്ഡങ്ങളാണ് നാം പാലിക്കേണ്ടതെന്നു മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് അർഥമാക്കുന്നത് ആവശ്യമുള്ള ചികിത്സ എല്ലാ രോഗികൾക്കും നൽകാൻ സാധിക്കുകയില്ലെന്നാണ്.
ഈ തത്വത്തിന്റെ പിന്നിലുള്ളത് ഉപഭോഗവാദമാണ്. ഏറ്റവും കൂടുതൽ ചികിത്സ ഏറ്റവും കൂടുതൽ രോഗികൾക്കു കൊടുക്കുകയെന്നതാണ് ഈ തത്വം പറയുന്ന്. വിതരണ സംബന്ധമായ മാനദണ്ഡം പാലിക്കേണ്ട കാര്യങ്ങൾ ചികിത്സാ വിജയത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള രോഗികൾക്ക് തീവ്രപരിചരണത്തിനുള്ള പ്രവേശനം നൽകുകയെന്നതാണ്. മെഡിക്കൽ ഡോക്ടർമാർ നിർണായകമായ ഈ തെരഞ്ഞെടുപ്പുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് ചില ശിപാർശകൾ സന്മാർഗിക ശാസ്ത്രജ്ഞന്മാർ നിർദേശിക്കുന്നു. ഏറ്റവും കൂടുതൽ പ്രായമുള്ളവർക്കും മരിക്കാൻ വലിയ കാലതാമസം ഇല്ലാത്ത രോഗികൾക്കും തീവ്രപരിചരണം കൊടുക്കേണ്ട ആവശ്യമില്ല. പ്രായം കണക്കാക്കുന്നതിന്റെ കൂടെ ഒരു രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യംകൂടി പരിഗണിക്കണം.
മറ്റൊരുതരത്തിൽ പറഞ്ഞാൽ കൊറോണ വൈറസിന്റെ കൂടെയുള്ള അനുബന്ധ രോഗങ്ങളും പൊതുആരോഗ്യവുംകൂടി കണക്കിലെടുത്തുവേണം ചികിത്സ കൊടുക്കുന്നതിനെക്കുറിച്ചു തീരുമാനിക്കാൻ. മുന്പേതന്നെ ഗുരുതരമായ ആരോഗ്യസ്ഥിതിയിലുള്ള രോഗികൾ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നു വൈറസ് ബാധിച്ചവരെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. മോശമായ ആരോഗ്യമുള്ള രോഗികൾക്ക് തീവ്രപരിചരണ വിഭവങ്ങളുടെ കൂടിയ പങ്ക് കൊടുക്കണമോയെന്നത് ഒരു ധാർമികപ്രശ്നമാണ്. ആരോഗ്യമുള്ള വ്യക്തികൾക്ക് ഹ്രസ്വമായ തീവ്രപരിചരണം നൽകിയാൽ മതി. എന്നാൽ പ്രായമേറിയവർ, ദുർബലരായവർ എന്നിങ്ങനെയുള്ള രോഗികൾക്കു കൂടുതൽ സേവനവും കൂടുതൽ വിഭവങ്ങളും നൽകണമോ എന്നതാണ് ഈ ധാർമികപ്രശ്നം. യുദ്ധകാലത്തും വൈറസ് ബാധിക്കുന്ന അവസരത്തിലും ഇങ്ങനെ കൊടുക്കാൻ സാധിക്കുകയില്ല എന്നതാണ് ചില മെഡിക്കൽ എത്തിക്സ് വിദഗ്ധരുടെ അഭിപ്രായം.
മെഡിക്കൽ വിഭവങ്ങൾ കുറവായിരിക്കുന്പോൾ വിതരണസംബന്ധമായ നീതിയിൽ പാലിക്കേണ്ട മറ്റു ചില നിർദേശങ്ങൾ ഇവയാണ്: ആദ്യം വന്ന രോഗികൾക്കു തീവ്രപരിചരണം നൽകുക. വൈകിയെത്തുന്ന രോഗികളെ തീവ്രപരിചരണത്തിൽനിന്ന് ഒഴിവാക്കുക. കൂടാതെ രോഗിയുടെ മേന്മ, സമൂഹത്തിനുള്ള സംഭാവന, ആവശ്യം, സ്വാതന്ത്ര്യം എന്നിവയും പരിഗണിക്കാവുന്ന മറ്റു ചില ഘടകങ്ങളാണ്. പ്രായമായ വ്യക്തികൾക്കും ദുർബലരായവർക്കും തീവ്രപരിചരണം നൽകേണ്ട എന്ന തീരുമാനം ക്രൂരമാണ്.
മതാത്മക ധാർമികത പ്രത്യേകിച്ചു ക്രൈസ്തവ ധാർമികത പറയുന്നത് എല്ലാവർക്കും തുല്യ ചികിത്സ കൊടുക്കണമെന്നുള്ളതാണ്. തീവ്രപരിചരണം കിട്ടാൻ എല്ലാ രോഗികൾക്കും അവകാശമുണ്ട്. ഇക്കാര്യത്തിൽ നിഷ്കളങ്കരും ദുർബലുമായ രോഗികൾക്കു നാം പ്രത്യേകം പരിഗണന കൊടുക്കണം. ആരോടും വിവേചനം കാട്ടരുത്. തീവ്രപരിചരണ വിഭവങ്ങളുടെ എണ്ണം കൂട്ടുകയാണ് ഗവൺമെന്റ് ചെയ്യേണ്ടത്.
ഇറ്റലിയിൽ രോഗികളുടെ എണ്ണം കൂടിയ അവസരത്തിലാണ് യുദ്ധകാല ചികിത്സയുടെ മാനദണ്ഡം അവർ സ്വീകരിച്ചത്. ഗവൺമെന്റിന്റെയും ആരോഗ്യമേഖലയിലുള്ളവരുടെയും നിർദേശങ്ങളും മുന്നറിയിപ്പുകളും നാം പാലിക്കുകയാണെങ്കിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധയുടെ ഗുരുതരമായ ഒരവസ്ഥ വരാതിരിക്കും.
ഡോ. സ്കറിയ കന്യാകോണിൽ
മാർച്ച് ആദ്യം ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം 2502 ആയിരുന്നു. ഈ സമയത്ത് ഡോക്ടർമാർക്ക് രാജ്യത്തെ ആശുപത്രികളിലെ എല്ലാ രോഗികൾക്കും ചികിത്സ കൊടുക്കാനും ശ്വാസതടസമുള്ള രോഗികൾക്കു ജീവൻരക്ഷാമാർഗമായ വെന്റിലേറ്റർ നൽകാനും സാധിക്കുമായിരുന്നു. എന്നാൽ മാർച്ച് 11-ഓടെ രോഗം ബാധിച്ചവരുടെ എണ്ണം 10,149 ആയും 23-ന് അത് 59,138 ആയും ഉയർന്നു. എല്ലാവർക്കും തീവ്രപരിചരണം കൊടുക്കാൻ ഡോക്ടർമാർക്കും നഴ്സുമാർക്കും പറ്റാത്ത അവസ്ഥയായി. കൂടാതെ പ്രാണവായു ശ്വാസകോശത്തിലെത്തിക്കാനുള്ള യന്ത്രങ്ങളുടെ കുറവ് ആരോഗ്യരംഗത്ത് വിതരണസംബന്ധമായ നീതിയിൽ പ്രതിസന്ധി ഉളവാക്കി.
ഇറ്റാലിയൻ കോളജ് ഓഫ് അനസ്തേഷ്യ (അനൽജെസിയ) ഈ സാഹചര്യത്തിൽ തീവ്രപരിചരണത്തിന് ഡോക്ടർമാരും നഴ്സുമാരും പാലിക്കേണ്ട മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ഡോക്ടർമാർക്ക് ചികിത്സയുടെ കാര്യത്തിൽ ധാർമിക തീരുമാനമെടുക്കാമെന്നു പ്രസ്താവിച്ചു. സാധാരണ ഇതിനെ അടിയന്തരകാല മരുന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്. വിതരണസംബന്ധമായ നീതിയും പരിമിതമായ ആരോഗ്യവിഭവങ്ങളുടെ ഉചിതമായ വിഹിതവും സംബന്ധിച്ച് ഏറ്റവം അനുയോജ്യമായ മാനദണ്ഡങ്ങളാണ് നാം പാലിക്കേണ്ടതെന്നു മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് അർഥമാക്കുന്നത് ആവശ്യമുള്ള ചികിത്സ എല്ലാ രോഗികൾക്കും നൽകാൻ സാധിക്കുകയില്ലെന്നാണ്.
ഈ തത്വത്തിന്റെ പിന്നിലുള്ളത് ഉപഭോഗവാദമാണ്. ഏറ്റവും കൂടുതൽ ചികിത്സ ഏറ്റവും കൂടുതൽ രോഗികൾക്കു കൊടുക്കുകയെന്നതാണ് ഈ തത്വം പറയുന്ന്. വിതരണ സംബന്ധമായ മാനദണ്ഡം പാലിക്കേണ്ട കാര്യങ്ങൾ ചികിത്സാ വിജയത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള രോഗികൾക്ക് തീവ്രപരിചരണത്തിനുള്ള പ്രവേശനം നൽകുകയെന്നതാണ്. മെഡിക്കൽ ഡോക്ടർമാർ നിർണായകമായ ഈ തെരഞ്ഞെടുപ്പുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് ചില ശിപാർശകൾ സന്മാർഗിക ശാസ്ത്രജ്ഞന്മാർ നിർദേശിക്കുന്നു. ഏറ്റവും കൂടുതൽ പ്രായമുള്ളവർക്കും മരിക്കാൻ വലിയ കാലതാമസം ഇല്ലാത്ത രോഗികൾക്കും തീവ്രപരിചരണം കൊടുക്കേണ്ട ആവശ്യമില്ല. പ്രായം കണക്കാക്കുന്നതിന്റെ കൂടെ ഒരു രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യംകൂടി പരിഗണിക്കണം.
മറ്റൊരുതരത്തിൽ പറഞ്ഞാൽ കൊറോണ വൈറസിന്റെ കൂടെയുള്ള അനുബന്ധ രോഗങ്ങളും പൊതുആരോഗ്യവുംകൂടി കണക്കിലെടുത്തുവേണം ചികിത്സ കൊടുക്കുന്നതിനെക്കുറിച്ചു തീരുമാനിക്കാൻ. മുന്പേതന്നെ ഗുരുതരമായ ആരോഗ്യസ്ഥിതിയിലുള്ള രോഗികൾ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നു വൈറസ് ബാധിച്ചവരെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. മോശമായ ആരോഗ്യമുള്ള രോഗികൾക്ക് തീവ്രപരിചരണ വിഭവങ്ങളുടെ കൂടിയ പങ്ക് കൊടുക്കണമോയെന്നത് ഒരു ധാർമികപ്രശ്നമാണ്. ആരോഗ്യമുള്ള വ്യക്തികൾക്ക് ഹ്രസ്വമായ തീവ്രപരിചരണം നൽകിയാൽ മതി. എന്നാൽ പ്രായമേറിയവർ, ദുർബലരായവർ എന്നിങ്ങനെയുള്ള രോഗികൾക്കു കൂടുതൽ സേവനവും കൂടുതൽ വിഭവങ്ങളും നൽകണമോ എന്നതാണ് ഈ ധാർമികപ്രശ്നം. യുദ്ധകാലത്തും വൈറസ് ബാധിക്കുന്ന അവസരത്തിലും ഇങ്ങനെ കൊടുക്കാൻ സാധിക്കുകയില്ല എന്നതാണ് ചില മെഡിക്കൽ എത്തിക്സ് വിദഗ്ധരുടെ അഭിപ്രായം.
മെഡിക്കൽ വിഭവങ്ങൾ കുറവായിരിക്കുന്പോൾ വിതരണസംബന്ധമായ നീതിയിൽ പാലിക്കേണ്ട മറ്റു ചില നിർദേശങ്ങൾ ഇവയാണ്: ആദ്യം വന്ന രോഗികൾക്കു തീവ്രപരിചരണം നൽകുക. വൈകിയെത്തുന്ന രോഗികളെ തീവ്രപരിചരണത്തിൽനിന്ന് ഒഴിവാക്കുക. കൂടാതെ രോഗിയുടെ മേന്മ, സമൂഹത്തിനുള്ള സംഭാവന, ആവശ്യം, സ്വാതന്ത്ര്യം എന്നിവയും പരിഗണിക്കാവുന്ന മറ്റു ചില ഘടകങ്ങളാണ്. പ്രായമായ വ്യക്തികൾക്കും ദുർബലരായവർക്കും തീവ്രപരിചരണം നൽകേണ്ട എന്ന തീരുമാനം ക്രൂരമാണ്.
മതാത്മക ധാർമികത പ്രത്യേകിച്ചു ക്രൈസ്തവ ധാർമികത പറയുന്നത് എല്ലാവർക്കും തുല്യ ചികിത്സ കൊടുക്കണമെന്നുള്ളതാണ്. തീവ്രപരിചരണം കിട്ടാൻ എല്ലാ രോഗികൾക്കും അവകാശമുണ്ട്. ഇക്കാര്യത്തിൽ നിഷ്കളങ്കരും ദുർബലുമായ രോഗികൾക്കു നാം പ്രത്യേകം പരിഗണന കൊടുക്കണം. ആരോടും വിവേചനം കാട്ടരുത്. തീവ്രപരിചരണ വിഭവങ്ങളുടെ എണ്ണം കൂട്ടുകയാണ് ഗവൺമെന്റ് ചെയ്യേണ്ടത്.
ഇറ്റലിയിൽ രോഗികളുടെ എണ്ണം കൂടിയ അവസരത്തിലാണ് യുദ്ധകാല ചികിത്സയുടെ മാനദണ്ഡം അവർ സ്വീകരിച്ചത്. ഗവൺമെന്റിന്റെയും ആരോഗ്യമേഖലയിലുള്ളവരുടെയും നിർദേശങ്ങളും മുന്നറിയിപ്പുകളും നാം പാലിക്കുകയാണെങ്കിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധയുടെ ഗുരുതരമായ ഒരവസ്ഥ വരാതിരിക്കും.
ഡോ. സ്കറിയ കന്യാകോണിൽ