ഞങ്ങളുടെ 22 എംഎൽഎമാരെ അവർ ബംഗളൂരുവിൽ പിടിച്ചുവച്ചിരിക്കുകയാണ്. രാജ്യം മുഴുവൻ അതു കണ്ടു. ഒരു മഹാരാജാവും ഞങ്ങളുടെ 22 നിയമസഭാ സാമാജികരും ചേർന്നു ബിജെപിയുടെ സഹായത്തോടെ ജനഹിതം അട്ടിമറിക്കുകയാണ്: രാജിവയ്ക്കുന്നതിനു തൊട്ടുമുന്പ് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് മാധ്യമങ്ങളോടു പറഞ്ഞതാണിത്. അതിനു രണ്ടുദിവസം മുന്പ് കമൽനാഥ് പറഞ്ഞത് ഇങ്ങനെയായിരുന്നു: ഞാനെന്തിനു ഭൂരിപക്ഷം തെളിയിക്കണം? കഴിഞ്ഞ 15 മാസത്തിനിടെ മൂന്നുതവണ ഞാനതു ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടിനിടെ തൂക്കുനിയമസഭകളിൽ ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കി സർക്കാർ രൂപവത്കരിച്ചിട്ടുള്ള അവസരങ്ങളിലൊക്കെ കുതിരക്കച്ചവടത്തിലൂടെയും കൂറുമാറ്റത്തിലൂടെയും എംഎൽഎമാരെ പാട്ടിലാക്കി മന്ത്രിസഭയെ അട്ടിമറിക്കാൻ രാഷ്ട്രീയ പ്രതിയോഗികൾ ഇടയ്ക്കിടെ ശ്രമിക്കാറുള്ളതാണ്. അപൂർവം അവസരങ്ങളിൽ മാത്രമേ എംഎൽഎമാർ പ്രത്യയശാസ്ത്ര നിലപാടുകളുടെ പേരിലോ രാഷ്ട്രീയ വിഷയങ്ങളുടെ പേരിലോ നീക്കങ്ങൾ നടത്തിയിട്ടുള്ളൂ.
കമൽനാഥ് കഴിഞ്ഞ 15 മാസത്തിനിടെ മൂന്നുതവണ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെങ്കിൽ അതു രണ്ടു കാര്യങ്ങളാണു തെളിയിക്കുന്നത്.
1. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണമുന്നണിയെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ചാക്കിലാക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം.
2. സർക്കാരിനെ താഴെയിറക്കാൻ ആവശ്യമായത്ര എംഎൽഎമാരുടെ പിന്തുണ നേടാൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. തൂക്കുനിയമസഭകളിൽ നേരിയ ഭൂരിപക്ഷത്തോടെ രൂപവത്കരിക്കുന്ന സർക്കാരുകളെ കാലുമാറ്റം സംഘടിപ്പിച്ചു താഴെയിറക്കുന്നു. ജനാധിപത്യ സംവിധാനങ്ങളിൽ പാലിക്കേണ്ട ധാർമികമൂല്യങ്ങളെല്ലാം ലംഘിച്ചാണ് പലപ്പോഴും ഇത്തരം അട്ടിമറികൾ നടത്തുന്നത്.
എന്നാൽ, കമൽനാഥ് സർക്കാരിന്റെ പതനത്തിനു ബിജെപിയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയാവില്ല. ബിജെപിക്ക് ഒരവസരം കിട്ടിയപ്പോൾ അവരതു മുതലെടുത്തു എന്നുമാത്രം. 22 കോൺഗ്രസ് എംഎൽഎമാർ തയാറായിനിന്നപ്പോൾ ബിജെപിക്ക് അധികം ഗൂഢാലോചന നടത്തുകയോ പ്രവർത്തിക്കുകയോ ചെയ്യേണ്ടിവന്നില്ല.
യഥാർഥ കാരണം ഗ്രൂപ്പിസം
മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴാനുള്ള യഥാർഥ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസമാണ്. അതു പുതിയ കാര്യമല്ല. ജാതി അടിസ്ഥാനത്തിലും മറ്റുമുള്ള ഗ്രൂപ്പുകൾ നേരത്തേതന്നെയുണ്ടായിരുന്നു. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കമൽനാഥ് മുഖ്യമന്ത്രിപദം നേടിയെടുത്തപ്പോൾ ദിഗ്വിജയ്സിംഗ് അദ്ദേഹത്തോട് അടുത്തു. മുഖ്യമന്ത്രിപദം കിട്ടാത്തതിനുള്ള സമാശ്വാസ സമ്മാനമായി പിസിസി പ്രസിഡന്റ് പദം കിട്ടുമെന്നു പ്രതീക്ഷിച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് ഒന്നും ലഭിച്ചില്ല.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിന്ധ്യയെ എഐസിസി ജനറൽ സെക്രട്ടറിയാക്കി. ഗ്വാളിയർ-ചന്പൽ മേഖലയിൽ അദ്ദേഹം ആവശ്യപ്പെട്ടതൊന്നും കമൽനാഥ് ചെയ്തുകൊടുത്തില്ല. രാജ്യസഭാംഗത്വം എങ്കിലും കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാൽ, സംസ്ഥാന കോൺഗ്രസിൽ പിടി അയഞ്ഞ അദ്ദേഹത്തിന്റെ ആ ആഗ്രഹത്തിനും കമൽനാഥ്-ദിഗ്വിജയ്സിംഗ് സഖ്യം തടയിട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ കാണാൻ നടത്തിയ ശ്രമംപോലും വിഫലമായത് അദ്ദേഹത്തെ പ്രതീക്ഷയറ്റ സ്ഥിതിയിലെത്തിച്ചു.
കോൺഗ്രസിൽ പഴയ കൂർ (ഓൾഡ് ഗാർഡ്) ഗ്രൂപ്പ് വീണ്ടും അധീശത്വം നേടിയതിന്റെ ഭാഗമായിരുന്നു അത്. അതുപോലെ വലിയ മോഹങ്ങളുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരനായ സച്ചിൻ പൈലറ്റിന് രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം നടത്തിയിട്ടും മുഖ്യമന്ത്രിപദം ലഭിച്ചില്ല. ഓൾഡ് ഗാർഡ് അശോക് ഗെഹ്ലോട്ടിനെ പിന്താങ്ങിയതുകൊണ്ടാണ് പൈലറ്റിനു സ്ഥാനം ലഭിക്കാതെപോയത്. ഗെഹ്ലോട്ട്-പൈലറ്റ് സഖ്യം രാജസ്ഥാനിൽ വേണ്ടപോലെ ഫലപ്രദമാകുന്നില്ല. സച്ചിൻ പൈലറ്റിന് അർഹമായ സ്ഥാനം അനിശ്ചിതമായി വൈകിച്ചാൽ അദ്ദേഹത്തെയും നഷ്ടപ്പെട്ടേക്കാമെന്ന തോന്നൽ കോൺഗ്രസ് ഹൈക്കമാൻഡിനുണ്ട്.
സംഘപരിവാറിന്റെ ഭാഗമായിരുന്നു ദീർഘകാലമായി സിന്ധ്യയുടെ കുടുംബം. കോൺഗ്രസിൽ മാന്യമായ സ്ഥാനം ലഭിക്കാതിരുന്ന അദ്ദേഹത്തിനു മുന്പിൽ വേറെ മാർഗം ഇല്ലായിരുന്നു. ബിജെപിയിൽ ചേരാൻ അദ്ദേഹം മുൻകൈ എടുത്തോ അദ്ദേഹത്തെ വീട്ടിലേക്കു മടക്കിക്കൊണ്ടുപോകാൻ ബിജെപി നേതാക്കൾ മുൻകൈയെടുത്തോ എന്നുള്ള ചോദ്യം കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യംപോലെയാണ്.
സിന്ധ്യ പുറത്തുപോവുകയാണ് എന്ന സൂചന ലഭിച്ചപ്പോൾ കമൽനാഥ്-ദിഗ്വിജയ് സഖ്യം അതു വേണ്ടവിധം കൈകാര്യം ചെയ്യുമെന്നാണു വൃദ്ധനേതാക്കൾക്കു മുൻതൂക്കമുള്ള കോൺഗ്രസ് ഹൈക്കമാൻഡ് കരുതിയത്. അതു തെറ്റാണെന്നു തെളിഞ്ഞു. കമൽനാഥ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ലാതിരുന്ന പലരും "മഹാരാജാ'യോടൊപ്പം നീങ്ങാൻ തയാറായി.
കോൺഗ്രസിന്റെ താത്പര്യം നോക്കിയില്ല
കാരണം വ്യക്തമാണ്. ഗ്രൂപ്പ് നേതാക്കൾ ഗ്രൂപ്പിന്റെ താത്പര്യങ്ങൾ മാത്രമാണു നോക്കിയത്, കോൺഗ്രസിന്റെ താത്പര്യമല്ല. കോൺഗ്രസിന്റെ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും നേതാക്കൾ അണികളെ ഒരുമിപ്പിച്ചു നിർത്തി എല്ലാവരുടെയും ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ കമൽനാഥ് സർക്കാരിന്റെ പതനം ഒഴിവാക്കാൻ കഴിയുമായിരുന്നു.
കമൽനാഥ് താരതമ്യേന ഭേദപ്പെട്ട ഭരണമാണു കാഴ്ചവച്ചത്. കഴിഞ്ഞ 15 മാസത്തിനിടെ ഒരു അഴിമതി ആരോപണവും അദ്ദേഹത്തിന്റെ സർക്കാരിനെതിരേ ഉണ്ടായില്ല. പക്ഷേ കോൺഗ്രസിനെ ഒറ്റക്കെട്ടായി നിർത്തുന്നതിലും എല്ലാവരെയും കൂടെനിർത്തുന്നതിലും അദ്ദേഹവും ദിഗ്വിജയ് സിംഗും പരാജയപ്പെട്ടു. സാന്പത്തികവും സാമൂഹികവുമായ കാരണങ്ങളാൽ കാവിപ്പാർട്ടി ദേശീയതലത്തിലും സംസ്ഥാനതലത്തിലും ദുർബലമായി വരുന്പോഴാണ് കോൺഗ്രസ് ഇങ്ങനെ സ്വയം കുളംതോണ്ടുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
ഗ്വാളിയർ മേഖലയിൽ ഇപ്പോഴും സ്വാധീനവും സംഘപരിവാറിൽ നിരവധി അഭ്യുദയകാംക്ഷികളുമുള്ള സിന്ധ്യയെ അകറ്റുന്നത് അപകടമാണെന്നു തിരിച്ചറിയാൻ സംസ്ഥാനത്തെ രണ്ടു നേതാക്കളും പരാജയപ്പെട്ടു. സിന്ധ്യ കോൺഗ്രസിൽനിന്നു പുറത്തുപോകുന്നതു ദേശീയതലത്തിൽ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കില്ലായിരിക്കാം. പക്ഷേ മധ്യപ്രദേശിൽ കോൺഗ്രസിന് ബുദ്ധിയും കഴിവുമുള്ള ഒരു നേതാവിനെ നഷ്ടപ്പെട്ടു.
കോൺഗ്രസിൽ യുവാക്കൾക്ക് അർഹമായ സ്ഥാനം ഉറപ്പാക്കാനുള്ള രാഹുൽഗാന്ധിയുടെ ശ്രമങ്ങൾക്കും തിരിച്ചടി നേരിട്ടിരിക്കുന്നു. ഏതായാലും ഗ്വാളിയർ-ചന്പൽ മേഖലയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക ഇനി ഒട്ടും എളുപ്പമായിരിക്കില്ല. അവിടെ ബിജെപിയെ നേരിടാൻ ശേഷിയുള്ള നേതാക്കളൊന്നും ഇപ്പോൾ കോൺഗ്രസിലില്ല.
പാർട്ടിയുടെ താത്പര്യങ്ങളെ ഹനിക്കുംവിധം ഗ്രൂപ്പ് താത്പര്യങ്ങൾ മുന്നോട്ടുപോകുന്നതിനെതിരേ കോൺഗ്രസ് നേതാക്കൾ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പല സംസ്ഥാനങ്ങളിലും ഗ്രൂപ്പിസമാണ് കോൺഗ്രസിനുള്ളിലെ ശത്രു. ഹൈക്കമാൻഡ് ക്രമേണ ദുർബലമായി വരികയും ഗ്രൂപ്പിസം എന്ന അർബുദം പാർട്ടിക്കുള്ളിൽ ക്രമേണ വളരുകയും ചെയ്യുന്പോൾ ത്വരിതഗതിയിൽ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് പാർട്ടിയെ മുന്നോട്ടു നയിക്കാൻ വൃദ്ധനേതാക്കൾക്കു കഴിയുന്നില്ല.
വർഗീയത ഒരു രാഷ്ട്രീയശക്തിയായി ബലപ്പെടുകയും പ്രാദേശിക പാർട്ടികൾ പല സംസ്ഥാനങ്ങളിലും വേഗത്തിൽ വളർച്ച പ്രാപിക്കുകയും ചെയ്യുന്ന കാലമാണിത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാർട്ടി ഈ സ്ഥിതിഗതികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നു കണ്ടുതന്നെ അറിയണം. ഇതൊരു വലിയ വെല്ലുവിളിയാണ്.
കെ. ഗോപാലകൃഷ്ണൻ
കഴിഞ്ഞ ഏതാനും പതിറ്റാണ്ടിനിടെ തൂക്കുനിയമസഭകളിൽ ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കി സർക്കാർ രൂപവത്കരിച്ചിട്ടുള്ള അവസരങ്ങളിലൊക്കെ കുതിരക്കച്ചവടത്തിലൂടെയും കൂറുമാറ്റത്തിലൂടെയും എംഎൽഎമാരെ പാട്ടിലാക്കി മന്ത്രിസഭയെ അട്ടിമറിക്കാൻ രാഷ്ട്രീയ പ്രതിയോഗികൾ ഇടയ്ക്കിടെ ശ്രമിക്കാറുള്ളതാണ്. അപൂർവം അവസരങ്ങളിൽ മാത്രമേ എംഎൽഎമാർ പ്രത്യയശാസ്ത്ര നിലപാടുകളുടെ പേരിലോ രാഷ്ട്രീയ വിഷയങ്ങളുടെ പേരിലോ നീക്കങ്ങൾ നടത്തിയിട്ടുള്ളൂ.
കമൽനാഥ് കഴിഞ്ഞ 15 മാസത്തിനിടെ മൂന്നുതവണ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെങ്കിൽ അതു രണ്ടു കാര്യങ്ങളാണു തെളിയിക്കുന്നത്.
1. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണമുന്നണിയെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ചാക്കിലാക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം.
2. സർക്കാരിനെ താഴെയിറക്കാൻ ആവശ്യമായത്ര എംഎൽഎമാരുടെ പിന്തുണ നേടാൻ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. തൂക്കുനിയമസഭകളിൽ നേരിയ ഭൂരിപക്ഷത്തോടെ രൂപവത്കരിക്കുന്ന സർക്കാരുകളെ കാലുമാറ്റം സംഘടിപ്പിച്ചു താഴെയിറക്കുന്നു. ജനാധിപത്യ സംവിധാനങ്ങളിൽ പാലിക്കേണ്ട ധാർമികമൂല്യങ്ങളെല്ലാം ലംഘിച്ചാണ് പലപ്പോഴും ഇത്തരം അട്ടിമറികൾ നടത്തുന്നത്.
എന്നാൽ, കമൽനാഥ് സർക്കാരിന്റെ പതനത്തിനു ബിജെപിയെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയാവില്ല. ബിജെപിക്ക് ഒരവസരം കിട്ടിയപ്പോൾ അവരതു മുതലെടുത്തു എന്നുമാത്രം. 22 കോൺഗ്രസ് എംഎൽഎമാർ തയാറായിനിന്നപ്പോൾ ബിജെപിക്ക് അധികം ഗൂഢാലോചന നടത്തുകയോ പ്രവർത്തിക്കുകയോ ചെയ്യേണ്ടിവന്നില്ല.
യഥാർഥ കാരണം ഗ്രൂപ്പിസം
മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീഴാനുള്ള യഥാർഥ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസമാണ്. അതു പുതിയ കാര്യമല്ല. ജാതി അടിസ്ഥാനത്തിലും മറ്റുമുള്ള ഗ്രൂപ്പുകൾ നേരത്തേതന്നെയുണ്ടായിരുന്നു. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കമൽനാഥ് മുഖ്യമന്ത്രിപദം നേടിയെടുത്തപ്പോൾ ദിഗ്വിജയ്സിംഗ് അദ്ദേഹത്തോട് അടുത്തു. മുഖ്യമന്ത്രിപദം കിട്ടാത്തതിനുള്ള സമാശ്വാസ സമ്മാനമായി പിസിസി പ്രസിഡന്റ് പദം കിട്ടുമെന്നു പ്രതീക്ഷിച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് ഒന്നും ലഭിച്ചില്ല.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിന്ധ്യയെ എഐസിസി ജനറൽ സെക്രട്ടറിയാക്കി. ഗ്വാളിയർ-ചന്പൽ മേഖലയിൽ അദ്ദേഹം ആവശ്യപ്പെട്ടതൊന്നും കമൽനാഥ് ചെയ്തുകൊടുത്തില്ല. രാജ്യസഭാംഗത്വം എങ്കിലും കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാൽ, സംസ്ഥാന കോൺഗ്രസിൽ പിടി അയഞ്ഞ അദ്ദേഹത്തിന്റെ ആ ആഗ്രഹത്തിനും കമൽനാഥ്-ദിഗ്വിജയ്സിംഗ് സഖ്യം തടയിട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെ കാണാൻ നടത്തിയ ശ്രമംപോലും വിഫലമായത് അദ്ദേഹത്തെ പ്രതീക്ഷയറ്റ സ്ഥിതിയിലെത്തിച്ചു.
കോൺഗ്രസിൽ പഴയ കൂർ (ഓൾഡ് ഗാർഡ്) ഗ്രൂപ്പ് വീണ്ടും അധീശത്വം നേടിയതിന്റെ ഭാഗമായിരുന്നു അത്. അതുപോലെ വലിയ മോഹങ്ങളുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരനായ സച്ചിൻ പൈലറ്റിന് രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം നടത്തിയിട്ടും മുഖ്യമന്ത്രിപദം ലഭിച്ചില്ല. ഓൾഡ് ഗാർഡ് അശോക് ഗെഹ്ലോട്ടിനെ പിന്താങ്ങിയതുകൊണ്ടാണ് പൈലറ്റിനു സ്ഥാനം ലഭിക്കാതെപോയത്. ഗെഹ്ലോട്ട്-പൈലറ്റ് സഖ്യം രാജസ്ഥാനിൽ വേണ്ടപോലെ ഫലപ്രദമാകുന്നില്ല. സച്ചിൻ പൈലറ്റിന് അർഹമായ സ്ഥാനം അനിശ്ചിതമായി വൈകിച്ചാൽ അദ്ദേഹത്തെയും നഷ്ടപ്പെട്ടേക്കാമെന്ന തോന്നൽ കോൺഗ്രസ് ഹൈക്കമാൻഡിനുണ്ട്.
സംഘപരിവാറിന്റെ ഭാഗമായിരുന്നു ദീർഘകാലമായി സിന്ധ്യയുടെ കുടുംബം. കോൺഗ്രസിൽ മാന്യമായ സ്ഥാനം ലഭിക്കാതിരുന്ന അദ്ദേഹത്തിനു മുന്പിൽ വേറെ മാർഗം ഇല്ലായിരുന്നു. ബിജെപിയിൽ ചേരാൻ അദ്ദേഹം മുൻകൈ എടുത്തോ അദ്ദേഹത്തെ വീട്ടിലേക്കു മടക്കിക്കൊണ്ടുപോകാൻ ബിജെപി നേതാക്കൾ മുൻകൈയെടുത്തോ എന്നുള്ള ചോദ്യം കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യംപോലെയാണ്.
സിന്ധ്യ പുറത്തുപോവുകയാണ് എന്ന സൂചന ലഭിച്ചപ്പോൾ കമൽനാഥ്-ദിഗ്വിജയ് സഖ്യം അതു വേണ്ടവിധം കൈകാര്യം ചെയ്യുമെന്നാണു വൃദ്ധനേതാക്കൾക്കു മുൻതൂക്കമുള്ള കോൺഗ്രസ് ഹൈക്കമാൻഡ് കരുതിയത്. അതു തെറ്റാണെന്നു തെളിഞ്ഞു. കമൽനാഥ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ലാതിരുന്ന പലരും "മഹാരാജാ'യോടൊപ്പം നീങ്ങാൻ തയാറായി.
കോൺഗ്രസിന്റെ താത്പര്യം നോക്കിയില്ല
കാരണം വ്യക്തമാണ്. ഗ്രൂപ്പ് നേതാക്കൾ ഗ്രൂപ്പിന്റെ താത്പര്യങ്ങൾ മാത്രമാണു നോക്കിയത്, കോൺഗ്രസിന്റെ താത്പര്യമല്ല. കോൺഗ്രസിന്റെ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും നേതാക്കൾ അണികളെ ഒരുമിപ്പിച്ചു നിർത്തി എല്ലാവരുടെയും ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലമാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ കമൽനാഥ് സർക്കാരിന്റെ പതനം ഒഴിവാക്കാൻ കഴിയുമായിരുന്നു.
കമൽനാഥ് താരതമ്യേന ഭേദപ്പെട്ട ഭരണമാണു കാഴ്ചവച്ചത്. കഴിഞ്ഞ 15 മാസത്തിനിടെ ഒരു അഴിമതി ആരോപണവും അദ്ദേഹത്തിന്റെ സർക്കാരിനെതിരേ ഉണ്ടായില്ല. പക്ഷേ കോൺഗ്രസിനെ ഒറ്റക്കെട്ടായി നിർത്തുന്നതിലും എല്ലാവരെയും കൂടെനിർത്തുന്നതിലും അദ്ദേഹവും ദിഗ്വിജയ് സിംഗും പരാജയപ്പെട്ടു. സാന്പത്തികവും സാമൂഹികവുമായ കാരണങ്ങളാൽ കാവിപ്പാർട്ടി ദേശീയതലത്തിലും സംസ്ഥാനതലത്തിലും ദുർബലമായി വരുന്പോഴാണ് കോൺഗ്രസ് ഇങ്ങനെ സ്വയം കുളംതോണ്ടുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
ഗ്വാളിയർ മേഖലയിൽ ഇപ്പോഴും സ്വാധീനവും സംഘപരിവാറിൽ നിരവധി അഭ്യുദയകാംക്ഷികളുമുള്ള സിന്ധ്യയെ അകറ്റുന്നത് അപകടമാണെന്നു തിരിച്ചറിയാൻ സംസ്ഥാനത്തെ രണ്ടു നേതാക്കളും പരാജയപ്പെട്ടു. സിന്ധ്യ കോൺഗ്രസിൽനിന്നു പുറത്തുപോകുന്നതു ദേശീയതലത്തിൽ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കില്ലായിരിക്കാം. പക്ഷേ മധ്യപ്രദേശിൽ കോൺഗ്രസിന് ബുദ്ധിയും കഴിവുമുള്ള ഒരു നേതാവിനെ നഷ്ടപ്പെട്ടു.
കോൺഗ്രസിൽ യുവാക്കൾക്ക് അർഹമായ സ്ഥാനം ഉറപ്പാക്കാനുള്ള രാഹുൽഗാന്ധിയുടെ ശ്രമങ്ങൾക്കും തിരിച്ചടി നേരിട്ടിരിക്കുന്നു. ഏതായാലും ഗ്വാളിയർ-ചന്പൽ മേഖലയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക ഇനി ഒട്ടും എളുപ്പമായിരിക്കില്ല. അവിടെ ബിജെപിയെ നേരിടാൻ ശേഷിയുള്ള നേതാക്കളൊന്നും ഇപ്പോൾ കോൺഗ്രസിലില്ല.
പാർട്ടിയുടെ താത്പര്യങ്ങളെ ഹനിക്കുംവിധം ഗ്രൂപ്പ് താത്പര്യങ്ങൾ മുന്നോട്ടുപോകുന്നതിനെതിരേ കോൺഗ്രസ് നേതാക്കൾ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പല സംസ്ഥാനങ്ങളിലും ഗ്രൂപ്പിസമാണ് കോൺഗ്രസിനുള്ളിലെ ശത്രു. ഹൈക്കമാൻഡ് ക്രമേണ ദുർബലമായി വരികയും ഗ്രൂപ്പിസം എന്ന അർബുദം പാർട്ടിക്കുള്ളിൽ ക്രമേണ വളരുകയും ചെയ്യുന്പോൾ ത്വരിതഗതിയിൽ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് പാർട്ടിയെ മുന്നോട്ടു നയിക്കാൻ വൃദ്ധനേതാക്കൾക്കു കഴിയുന്നില്ല.
വർഗീയത ഒരു രാഷ്ട്രീയശക്തിയായി ബലപ്പെടുകയും പ്രാദേശിക പാർട്ടികൾ പല സംസ്ഥാനങ്ങളിലും വേഗത്തിൽ വളർച്ച പ്രാപിക്കുകയും ചെയ്യുന്ന കാലമാണിത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാർട്ടി ഈ സ്ഥിതിഗതികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നു കണ്ടുതന്നെ അറിയണം. ഇതൊരു വലിയ വെല്ലുവിളിയാണ്.
കെ. ഗോപാലകൃഷ്ണൻ