കോവിഡ് -19ന്റെ സംഹാരതാണ്ഡവത്തിൽ ലോകരാജ്യങ്ങളെല്ലാം ഭയചകിതരായി നിലകൊള്ളുന്ന കാലമാണിത്. മനുഷ്യന്റെ നിസാരതയും നിസഹായതയും താൻപോരിമയുടെ നിരർഥകതയും അതിന്റെ സന്പൂർണതയിൽ വെളിപ്പെട്ട കാലമാണിത്. മനുഷ്യൻ വരച്ച അതിർത്തികളെ ജലരേഖകളാക്കി ഭൂഖണ്ഡാന്തര മിസൈലുകളേക്കാൾ വേഗത്തിലാണ് കൊറോണ വൈറസ് പരക്കുന്നത്. രോഗത്തെ പ്രതിരോധിക്കാൻ സർക്കാർ ഒരുക്കുന്ന സംവിധാനങ്ങളോട് സർവാത്മനാ സഹകരിക്കുകയാണ് മഹാമാരിയുടെ കാലത്തെ നേർവഴി.
പ്രതിസന്ധിയുടെ ഈ നാളുകളിൽ സകല വിഭാഗീയതകളും മറന്ന് ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതിൽ അതിജീവനതന്ത്രം മാത്രമല്ല, ആധ്യാത്മികതയുടെ ആഴമുള്ള ദർശനപരതയുമുണ്ട്. ക്രിസ്തുവിന്റെ ശരീരമായ സഭയെക്കുറിച്ച് പൗലോസ് കണ്ട സ്വപ്നത്തോട് (1 കോറി 12:12-26) ചേർത്തുവച്ചു വായിക്കുന്പോഴാണ് മനുഷ്യകുലത്തിന്റെ കൂട്ടായ്മയുടെ അർഥം നമുക്ക് വ്യക്തമാകുന്നത്. ഒരു അവയവത്തെ ബാധിക്കുന്ന രോഗം ശരീരത്തെ മുഴുവൻ അസ്വസ്ഥമാക്കുമെന്ന് ശ്ലീഹാ പറഞ്ഞത് എത്രയോ സത്യമാണ്. ഇറ്റലിയിലും ഇറാനിലും ചൈനയിലും ബ്രിട്ടനിലും നൈജീരിയയിലുമുള്ള ആളുകൾ എന്റെ ശരീരത്തിന്റെ ഭാഗമാണെന്ന അവബോധമാണ് ഈ മഹാമാരി പകർന്നുതരുന്നത്. ആരെയും അന്യരായോ ബന്ധമില്ലാത്തവരായോ ഇനിമേൽ കരുതാനാവില്ല.
മഹാമാരികളുടെ കാലത്ത് വിശുദ്ധ കുർബാനയർപ്പണത്തിലും സ്വീകരണരീതികളിലും സർക്കാർ നിർദേശം ഉൾക്കൊണ്ടുകൊണ്ട് സഭ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. ഇതിനെ ചിലർ വിമർശിക്കുകയും കുറ്റപ്പെടുത്തി പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നതിന് നാം സാക്ഷികളാണല്ലോ. ചിലർ വിശ്വാസത്തെയും മതാചാരങ്ങളെയും പരിഹസിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. എന്നാൽ, ചില സത്യവിശ്വാസികൾ സഭ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ സ്വീകരിക്കാൻ മടിക്കുന്നുണ്ട്. ജീവന്റെ ഒൗഷധമായ വിശുദ്ധ കുർബനയിലൂടെ രോഗാണുക്കൾ പടരുമോ? പ്രാർഥിക്കാനായി ദൈവസന്നിധിയിലെത്തുന്നവർക്ക് സാംക്രമിക രോഗം പകരുമെങ്കിൽ പ്രാർഥന നിരർഥകമല്ലേ? അകാരണ ഭയങ്ങളെ അംഗീകരിച്ചുകൊടുക്കുന്നതിലൂടെ സഭാ നേതൃത്വത്തിന്റെ വിശ്വാസരാഹിത്യമല്ലേ വെളിപ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ചില കോണുകളിൽനിന്ന് ഉയരുന്നത്. പള്ളിയിൽനിന്ന് ആളുകളെ അകറ്റുന്നതിനു പകരം ഒരുമിച്ചു ചേർന്ന് പ്രാർഥിക്കുകയായിരുന്നില്ലേ വേണ്ടത്... എന്നാണ് ഇവരുടെ സംശയം. തികച്ചും ന്യായമായ ഈ ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യമാണ്.
ശരിയായ ആധ്യാത്മികത
നാം ജീവിക്കുന്നത് ഒരു പൊതുസമൂഹത്തിലാണ്. പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം നാം വ്യാപരിക്കുന്നത് പൊതുസമൂഹവുമായി ബന്ധപ്പെട്ടാണ്. നമ്മുടെ വിശ്വാസസത്യങ്ങൾ പൊതുസമൂഹം അംഗീകരിച്ച് സ്വീകരിക്കണം എന്ന് വാശിപിടിക്കുന്നതിൽ അർഥമില്ല. ഓരോ മതവും അവരുടെ വിശ്വാസത്തെ മാത്രം ആധാരമാക്കി പൊതുജീവിതം നയിക്കാൻ ശ്രമിക്കുന്നത് മതബഹുസ്വരതയുടെ സമൂഹത്തിൽ അപസ്വരങ്ങളുണ്ടാക്കും. അതിനാൽ സർക്കാരിന്റെ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് സ്വീകരിച്ച മുൻകരുതൽ നടപടികളെ വിശ്വാസക്കുറവായി വ്യാഖ്യാനിക്കുന്നതിൽ അവിവേകം മാത്രമല്ല, അപക്വതയുമുണ്ട്.
വിശുദ്ധ കുർബാന സത്യമായും വ്യക്തിപരമായും ദൈവപുത്രനായ ഈശോമിശാഹായാണെന്നും ദിവ്യകാരുണ്യം ജീവന്റെ ഒൗഷധമാണെന്നും സ്വീകരിക്കുന്നവരും നൽകുന്നവരും ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാണ് പ്രതിസന്ധിയുടെ ഈ കാലത്തും വിശുദ്ധ കുർബാന നമ്മുടെ ശക്തിയാകുന്നത്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹവും ദിവ്യകാരുണ്യ നാഥനോടുള്ള ഹൃദയംനിറഞ്ഞ ഭക്തിയും ഉള്ള ഒരു വ്യക്തിക്ക് തന്റേതല്ലാത്ത കാരണങ്ങളാലോ രോഗംമൂലമോ മരണകരമായ അപകട സാഹചര്യങ്ങൾ മൂലമോ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയാതെ വരുന്പോൾ ഞായറാഴ്ചക്കടം ഉണ്ടാകില്ലെന്നു മാത്രമല്ല പ്രസ്തുത കൂദാശയുടെ ഫലം ലഭിക്കുമെന്നുമാണ് സഭ പഠിപ്പിക്കുന്നത്. സാഹചര്യങ്ങളുടെ ഗൗരവം വിവേചിക്കാനുള്ള അധികാരം രൂപതാ മെത്രാന്മാർക്കാണ് സഭ നൽകിയിരിക്കുന്നത്. പ്രസ്തുത വിവേചനാധികാരമുപയോഗിച്ചാണ് അവർ തിരുക്കർമങ്ങളെ സംബന്ധിച്ച നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഈ നിർദേശങ്ങൾ സഭയുടെ പരന്പരാഗത വിശ്വാസവുമായി ചേർന്നുപോകുന്നതാണ്.
വിശുദ്ധ കുന്പസാരത്തെ സംബന്ധിച്ചും സമാനമായ നിയമങ്ങൾ സഭയിലുണ്ട്. വ്യക്തിപരമായ കുന്പസാരം തികച്ചും അസാധ്യമായിരിക്കുന്ന അടിയന്തര സന്ദർഭങ്ങളിൽ, സാധിക്കുന്ന ഏറ്റവും അടുത്ത അവസരത്തിൽ വ്യക്തിപരമായി കുന്പസാരിച്ചുകൊള്ളാം എന്ന വ്യവസ്ഥയിൽ ആത്മാക്കളുടെ രക്ഷയെ മുൻനിർത്തി പൊതുപാപമോചനം നൽകാൻ കാനൻ നിയമത്തിൽ സാധുതയുണ്ട് (CIC 961). പാപത്തെക്കുറിച്ചുള്ള അഗാധമായ അനുതാപവും കുന്പസാരിക്കാനുള്ള ആത്മാർഥമായ ആഗ്രഹവും ഉണ്ടായിരിക്കുകയും ആത്മാർഥമായി പരിശ്രമിച്ചിട്ടും കുന്പസാരിപ്പിക്കാനുള്ള വൈദികനെ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ സാധ്യമായ ഏറ്റവും അടുത്ത സന്ദർഭത്തിൽ വ്യക്തിപരമായി കുന്പസാരിച്ചുകൊള്ളാമെന്നു തീരുമാനിക്കുന്ന വ്യക്തി ദൈവതിരുമുന്പിൽ നടത്തുന്ന പാപസങ്കീർത്തനത്തിലൂടെ മാരകപാപങ്ങളിൽനിന്നുൾപ്പെടെ മോചനം നേടുമെന്നും സഭ പഠിപ്പിക്കുന്നുണ്ട് (CCC 1452).
എന്നാൽ, മരണകരമായ അപകടാവസ്ഥയിൽ കൂദാശകളെക്കുറിച്ചു നൽകപ്പെട്ട സഭാ നിയമങ്ങളെ സ്വന്തം സൗകര്യങ്ങളെപ്രതി സ്വാഭാവികമായി വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നു മാത്രമല്ല വിശ്വാസവിരുദ്ധമാണെന്നുകൂടി തിരിച്ചറിയണം. കൊറോണ ഭീതിയുടെ മരണകരമായ അപകടാവസ്ഥ ഒഴിവായിക്കഴിഞ്ഞാൽ കൂദാശകളെ സംബന്ധിച്ച സ്വാഭാവിക നിയമങ്ങളാണ് എല്ലാവരും അനുസരിക്കേണ്ടത്.
“മറ്റുള്ളവർ നിങ്ങളോട് എപ്രകാരം പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങൾ അവരോടും പെരുമാറുവിൻ” (മത്താ 7:12). എന്ന ഈശോയുടെ സുവർണനിയമമാണ് ഈ കാര്യത്തിൽ നമുക്ക് മാർഗദർശകമായിട്ടുള്ളത്. രോഗസംക്രമണം ഉണ്ടാകാതിരിക്കാൻ മറ്റുള്ളവർ എന്തെല്ലാം മുൻകരുതൽ എടുക്കണമെന്ന് നാം ആഗ്രഹിക്കുന്നുവോ പ്രസ്തുത മുൻകരുതലുകൾ സ്വീകരിക്കാൻ നമുക്കും കടമയുണ്ട് എന്ന സത്യം മറക്കാതിരിക്കാം. റോമിൽ മാർപാപ്പപോലും പള്ളികൾ അടയ്ക്കാൻ നിർദേശിച്ചതിനും കാരണമിതാണ്. അപരന്റെ സുസ്ഥിതിക്കായി നാം എടുക്കുന്ന ഓരോ കരുതലും തികഞ്ഞ പ്രാർഥനതന്നെയാണ്. കാണപ്പെടുന്ന സഹോദരന്റെ ആശങ്കകൾ പരിഗണിക്കുന്നവരെയാണ് കാണപ്പെടാത്ത ദൈവത്തിന് ഇഷ്ടം. മഹാമാരിയുടെ ഇക്കാലത്ത് വീട്ടിലിരുന്നു പ്രാർഥിക്കുന്നതും അപരന് ദോഷകരമായ സാമൂഹ്യസന്പർക്കം ഒഴിവാക്കുന്നതുമാണ് ശരിയായ ആധ്യാത്മികത.
ഡോക്ടർമാരിലൂടെ സംസാരിക്കുന്ന ദൈവം
ദൈവം സംസാരിക്കുന്നത് മതത്തിന്റെ ഭാഷയിൽ മാത്രമാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ല. ഈ പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയും ഒരു വചനഗ്രന്ഥമാണ് (liber natura) എന്ന വി. അഗസ്റ്റിന്റെ ചിന്ത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. വൈദ്യശാസ്ത്രജ്ഞരുടെ ശരിയായ നിർദേശങ്ങളെയും ഉത്തരവാദപ്പെട്ട ഭരണകൂടത്തിന്റെ മാർഗദർശനങ്ങളെയും ദൈവസ്വരമായി കരുതണം. സീസറിനുള്ളത് സീസറിനു കൊടുക്കാതിരിക്കുന്നതിൽ അനീതിയുണ്ട്.
വൈദ്യശാസ്ത്രത്തിൽ അറിവുള്ളവരുടെ ഉപദേശം ഗ്രഹിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വി. ഗ്രന്ഥം പഠിപ്പിക്കുന്നത് വിസ്മരിക്കാതിരിക്കാം. “വൈദ്യശാസ്ത്രവിദഗ്ദ്ധരുടെ ജ്ഞാനം അത്യുന്നതനിൽനിന്നു വരുന്നു... അതുവഴി അവർ രോഗം നിർണയിക്കുകയും സുഖപ്പെടുത്തുകയും... ഒൗഷധമിശ്രിതം നിർമിച്ച് ഭൂമുഖത്ത് ആരോഗ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നു... വൈദ്യശാസ്ത്രജ്ഞന് അർഹമായ അംഗീകാരം നൽകുക, കർത്താവാണ് അവനെ നിയോഗിച്ചത്” (പ്രഭാ 38:2-14) എന്ന തിരുവചനഭാഗം ഓർമിക്കാം. എല്ലാ ശരിയായ ജ്ഞാനത്തിന്റെയും ഉറവിടം ദൈവമാണ് എന്നു തിരിച്ചറിയുന്പോൾ മതവും ശാസ്ത്രവും തമ്മിലുള്ള അനാവശ്യ വൈരുധ്യം ഒഴിവാക്കാനാകും.
സ്വയംകൃതാനർഥം
മഹാമാരികളെ ദൈവപരിപാലനയുടെ പരിമിതിയായി വ്യാഖ്യാനിക്കുന്നതും ദൈവനിഷേധത്തിന് തെളിവായി വാദിക്കുന്നതും അവിവേകമാണ്. യഥാർഥ്യത്തെ അതിന്റെ സമഗ്രതയിൽ കാണാനുള്ള നമ്മുടെ പരിമിതിയാണ് ഇത്തരം ഉപരിപ്ലവമായ ചിന്തയിലേക്ക് നമ്മെ നയിക്കുന്നത്. ദൈവം സ്വതന്ത്രനായി സൃഷ്ടിച്ച മനുഷ്യൻ തന്റെ സ്വാതന്ത്ര്യത്തെ ദുർവിനിയോഗം ചെയ്യുന്പോഴാണ് തിന്മ രൂപപ്പെടുന്നത്. അതിനാൽ, തിന്മയുടെ സ്രഷ്ടാവ് മനുഷ്യനാണ്. ഉദാഹരണമായി, കൊറോണ വൈറസ് (കോവിഡ്-19) ചൈനീസ് ജൈവായുധ പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്നവാദവും അമേരിക്കൻ ജൈവായുധമായിരുന്നെന്ന വാദവും നിലവിലുണ്ട്. ഇവയിൽ ശരിയേതെന്ന് തിട്ടപ്പെടുത്താനാവില്ലെങ്കിലും മനുഷ്യന്റെ ദുഷ്ടലക്ഷ്യങ്ങൾ പല നവീന രോഗാണുക്കളുടെയും ജനനത്തിനു പിന്നിലുണ്ട്.
രോഗം പടർന്ന് അനേകർ മരിക്കാനിടവരുന്നതിന്റെ പിന്നിൽ വ്യക്തികളുടെയും ഭരണകൂടങ്ങളുടെയും ഉദാസീനതയാണ് കാരണമാകുന്നത്. ഉപ്പുതിന്നവൻ വെള്ളം കുടിക്കുന്നതിനെ ദൈവശാപമായി കരുതുന്നതുപോലെയാണ് കൊറോണയുടെ പേരിൽ ദൈവത്തെ പഴിക്കുന്നത്. മനുഷ്യന്റെ അകൃത്യങ്ങളെ പരിഹരിക്കാൻ ഇടപെടുന്ന ദൈവത്തിന്റെ സവിശേഷകരുണയ്ക്കായി ലോകത്തെ മുഴുവൻ സമർപ്പിച്ചു പ്രാർഥിക്കുകയാണ് ഈ അവസരത്തിൽ മനുഷ്യനു ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം.
അവസാനമായി, മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടപ്പോഴൊക്കെയും ക്രൈസ്തവർ ധീരമായി ആതുരസേവനത്തിനായി രംഗത്തിറങ്ങിയിരുന്നു. രണ്ടാം നൂറ്റാണ്ടിൽ റോമിലുണ്ടായ അന്റോണിയൻ മഹാമാരി മുതൽ മധ്യയുഗത്തിൽ യൂറോപ്പിനെ വിഴുങ്ങിയ പ്ലേഗും 1930 കളിൽ കേരളത്തിൽ പടർന്നുപിടിച്ച കുഷ്ഠരോഗവുംവരെ ആതുരസേവനത്തിന്റെ ധീരോദാത്തവും ജീവത്യാഗപരവുമായ ഉജ്വലമാതൃകകൾ ക്രൈസ്തവർ കാഴ്ചവച്ചിട്ടുണ്ട്. കൊറോണാ രോഗികളെ ശുശ്രൂഷിച്ചതിന്റെ ഫലമായി ജീവത്യാഗം സംഭവിച്ച വൈദികരുടെയും സിസ്റ്റേഴ്സിന്റെയും എണ്ണം ഇറ്റലിയിൽത്തന്നെ പരശതമായി എന്നാണു വാർത്ത. രോഗികളെ സഹായിക്കാനും പ്രതിരോധ പ്രവർത്തനം നടത്താനും അനുവദനീയവും സാധ്യവുമായ സകല മാർഗങ്ങളും പ്രയോജനപ്പെടുത്തണം. സഭയുടെ മഹിതമായ ആ പാരന്പര്യം കാത്തുസൂക്ഷിച്ച് സർക്കാരിനോട് ചേർന്ന് ആതുരസേവനരംഗത്ത് കൈ കോർക്കണം. കൂട്ടായ്മയിൽ നമുക്ക് പ്രതിരോധിക്കാം, ആത്മവിശ്വാസത്തോടെയും ദൈവവിശ്വാസത്തോടെയും വിജയം നേടാം. മരണത്തെ തോൽപിച്ച കർത്താവിന്റെ ഉത്ഥാനത്തിരുനാളിനൊരുങ്ങുന്പോൾ “ഭയപ്പെടേണ്ട” എന്ന ഉത്ഥിതന്റെ ആശ്വാസവചനം നമുക്ക് പ്രത്യാശ പകരും.
ബിഷപ് ജോസഫ് പാംപ്ലാനി
പ്രതിസന്ധിയുടെ ഈ നാളുകളിൽ സകല വിഭാഗീയതകളും മറന്ന് ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതിൽ അതിജീവനതന്ത്രം മാത്രമല്ല, ആധ്യാത്മികതയുടെ ആഴമുള്ള ദർശനപരതയുമുണ്ട്. ക്രിസ്തുവിന്റെ ശരീരമായ സഭയെക്കുറിച്ച് പൗലോസ് കണ്ട സ്വപ്നത്തോട് (1 കോറി 12:12-26) ചേർത്തുവച്ചു വായിക്കുന്പോഴാണ് മനുഷ്യകുലത്തിന്റെ കൂട്ടായ്മയുടെ അർഥം നമുക്ക് വ്യക്തമാകുന്നത്. ഒരു അവയവത്തെ ബാധിക്കുന്ന രോഗം ശരീരത്തെ മുഴുവൻ അസ്വസ്ഥമാക്കുമെന്ന് ശ്ലീഹാ പറഞ്ഞത് എത്രയോ സത്യമാണ്. ഇറ്റലിയിലും ഇറാനിലും ചൈനയിലും ബ്രിട്ടനിലും നൈജീരിയയിലുമുള്ള ആളുകൾ എന്റെ ശരീരത്തിന്റെ ഭാഗമാണെന്ന അവബോധമാണ് ഈ മഹാമാരി പകർന്നുതരുന്നത്. ആരെയും അന്യരായോ ബന്ധമില്ലാത്തവരായോ ഇനിമേൽ കരുതാനാവില്ല.
മഹാമാരികളുടെ കാലത്ത് വിശുദ്ധ കുർബാനയർപ്പണത്തിലും സ്വീകരണരീതികളിലും സർക്കാർ നിർദേശം ഉൾക്കൊണ്ടുകൊണ്ട് സഭ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. ഇതിനെ ചിലർ വിമർശിക്കുകയും കുറ്റപ്പെടുത്തി പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നതിന് നാം സാക്ഷികളാണല്ലോ. ചിലർ വിശ്വാസത്തെയും മതാചാരങ്ങളെയും പരിഹസിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. എന്നാൽ, ചില സത്യവിശ്വാസികൾ സഭ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ സ്വീകരിക്കാൻ മടിക്കുന്നുണ്ട്. ജീവന്റെ ഒൗഷധമായ വിശുദ്ധ കുർബനയിലൂടെ രോഗാണുക്കൾ പടരുമോ? പ്രാർഥിക്കാനായി ദൈവസന്നിധിയിലെത്തുന്നവർക്ക് സാംക്രമിക രോഗം പകരുമെങ്കിൽ പ്രാർഥന നിരർഥകമല്ലേ? അകാരണ ഭയങ്ങളെ അംഗീകരിച്ചുകൊടുക്കുന്നതിലൂടെ സഭാ നേതൃത്വത്തിന്റെ വിശ്വാസരാഹിത്യമല്ലേ വെളിപ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ചില കോണുകളിൽനിന്ന് ഉയരുന്നത്. പള്ളിയിൽനിന്ന് ആളുകളെ അകറ്റുന്നതിനു പകരം ഒരുമിച്ചു ചേർന്ന് പ്രാർഥിക്കുകയായിരുന്നില്ലേ വേണ്ടത്... എന്നാണ് ഇവരുടെ സംശയം. തികച്ചും ന്യായമായ ഈ ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യമാണ്.
ശരിയായ ആധ്യാത്മികത
നാം ജീവിക്കുന്നത് ഒരു പൊതുസമൂഹത്തിലാണ്. പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം നാം വ്യാപരിക്കുന്നത് പൊതുസമൂഹവുമായി ബന്ധപ്പെട്ടാണ്. നമ്മുടെ വിശ്വാസസത്യങ്ങൾ പൊതുസമൂഹം അംഗീകരിച്ച് സ്വീകരിക്കണം എന്ന് വാശിപിടിക്കുന്നതിൽ അർഥമില്ല. ഓരോ മതവും അവരുടെ വിശ്വാസത്തെ മാത്രം ആധാരമാക്കി പൊതുജീവിതം നയിക്കാൻ ശ്രമിക്കുന്നത് മതബഹുസ്വരതയുടെ സമൂഹത്തിൽ അപസ്വരങ്ങളുണ്ടാക്കും. അതിനാൽ സർക്കാരിന്റെ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് സ്വീകരിച്ച മുൻകരുതൽ നടപടികളെ വിശ്വാസക്കുറവായി വ്യാഖ്യാനിക്കുന്നതിൽ അവിവേകം മാത്രമല്ല, അപക്വതയുമുണ്ട്.
വിശുദ്ധ കുർബാന സത്യമായും വ്യക്തിപരമായും ദൈവപുത്രനായ ഈശോമിശാഹായാണെന്നും ദിവ്യകാരുണ്യം ജീവന്റെ ഒൗഷധമാണെന്നും സ്വീകരിക്കുന്നവരും നൽകുന്നവരും ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാണ് പ്രതിസന്ധിയുടെ ഈ കാലത്തും വിശുദ്ധ കുർബാന നമ്മുടെ ശക്തിയാകുന്നത്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹവും ദിവ്യകാരുണ്യ നാഥനോടുള്ള ഹൃദയംനിറഞ്ഞ ഭക്തിയും ഉള്ള ഒരു വ്യക്തിക്ക് തന്റേതല്ലാത്ത കാരണങ്ങളാലോ രോഗംമൂലമോ മരണകരമായ അപകട സാഹചര്യങ്ങൾ മൂലമോ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയാതെ വരുന്പോൾ ഞായറാഴ്ചക്കടം ഉണ്ടാകില്ലെന്നു മാത്രമല്ല പ്രസ്തുത കൂദാശയുടെ ഫലം ലഭിക്കുമെന്നുമാണ് സഭ പഠിപ്പിക്കുന്നത്. സാഹചര്യങ്ങളുടെ ഗൗരവം വിവേചിക്കാനുള്ള അധികാരം രൂപതാ മെത്രാന്മാർക്കാണ് സഭ നൽകിയിരിക്കുന്നത്. പ്രസ്തുത വിവേചനാധികാരമുപയോഗിച്ചാണ് അവർ തിരുക്കർമങ്ങളെ സംബന്ധിച്ച നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഈ നിർദേശങ്ങൾ സഭയുടെ പരന്പരാഗത വിശ്വാസവുമായി ചേർന്നുപോകുന്നതാണ്.
വിശുദ്ധ കുന്പസാരത്തെ സംബന്ധിച്ചും സമാനമായ നിയമങ്ങൾ സഭയിലുണ്ട്. വ്യക്തിപരമായ കുന്പസാരം തികച്ചും അസാധ്യമായിരിക്കുന്ന അടിയന്തര സന്ദർഭങ്ങളിൽ, സാധിക്കുന്ന ഏറ്റവും അടുത്ത അവസരത്തിൽ വ്യക്തിപരമായി കുന്പസാരിച്ചുകൊള്ളാം എന്ന വ്യവസ്ഥയിൽ ആത്മാക്കളുടെ രക്ഷയെ മുൻനിർത്തി പൊതുപാപമോചനം നൽകാൻ കാനൻ നിയമത്തിൽ സാധുതയുണ്ട് (CIC 961). പാപത്തെക്കുറിച്ചുള്ള അഗാധമായ അനുതാപവും കുന്പസാരിക്കാനുള്ള ആത്മാർഥമായ ആഗ്രഹവും ഉണ്ടായിരിക്കുകയും ആത്മാർഥമായി പരിശ്രമിച്ചിട്ടും കുന്പസാരിപ്പിക്കാനുള്ള വൈദികനെ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ സാധ്യമായ ഏറ്റവും അടുത്ത സന്ദർഭത്തിൽ വ്യക്തിപരമായി കുന്പസാരിച്ചുകൊള്ളാമെന്നു തീരുമാനിക്കുന്ന വ്യക്തി ദൈവതിരുമുന്പിൽ നടത്തുന്ന പാപസങ്കീർത്തനത്തിലൂടെ മാരകപാപങ്ങളിൽനിന്നുൾപ്പെടെ മോചനം നേടുമെന്നും സഭ പഠിപ്പിക്കുന്നുണ്ട് (CCC 1452).
എന്നാൽ, മരണകരമായ അപകടാവസ്ഥയിൽ കൂദാശകളെക്കുറിച്ചു നൽകപ്പെട്ട സഭാ നിയമങ്ങളെ സ്വന്തം സൗകര്യങ്ങളെപ്രതി സ്വാഭാവികമായി വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നു മാത്രമല്ല വിശ്വാസവിരുദ്ധമാണെന്നുകൂടി തിരിച്ചറിയണം. കൊറോണ ഭീതിയുടെ മരണകരമായ അപകടാവസ്ഥ ഒഴിവായിക്കഴിഞ്ഞാൽ കൂദാശകളെ സംബന്ധിച്ച സ്വാഭാവിക നിയമങ്ങളാണ് എല്ലാവരും അനുസരിക്കേണ്ടത്.
“മറ്റുള്ളവർ നിങ്ങളോട് എപ്രകാരം പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങൾ അവരോടും പെരുമാറുവിൻ” (മത്താ 7:12). എന്ന ഈശോയുടെ സുവർണനിയമമാണ് ഈ കാര്യത്തിൽ നമുക്ക് മാർഗദർശകമായിട്ടുള്ളത്. രോഗസംക്രമണം ഉണ്ടാകാതിരിക്കാൻ മറ്റുള്ളവർ എന്തെല്ലാം മുൻകരുതൽ എടുക്കണമെന്ന് നാം ആഗ്രഹിക്കുന്നുവോ പ്രസ്തുത മുൻകരുതലുകൾ സ്വീകരിക്കാൻ നമുക്കും കടമയുണ്ട് എന്ന സത്യം മറക്കാതിരിക്കാം. റോമിൽ മാർപാപ്പപോലും പള്ളികൾ അടയ്ക്കാൻ നിർദേശിച്ചതിനും കാരണമിതാണ്. അപരന്റെ സുസ്ഥിതിക്കായി നാം എടുക്കുന്ന ഓരോ കരുതലും തികഞ്ഞ പ്രാർഥനതന്നെയാണ്. കാണപ്പെടുന്ന സഹോദരന്റെ ആശങ്കകൾ പരിഗണിക്കുന്നവരെയാണ് കാണപ്പെടാത്ത ദൈവത്തിന് ഇഷ്ടം. മഹാമാരിയുടെ ഇക്കാലത്ത് വീട്ടിലിരുന്നു പ്രാർഥിക്കുന്നതും അപരന് ദോഷകരമായ സാമൂഹ്യസന്പർക്കം ഒഴിവാക്കുന്നതുമാണ് ശരിയായ ആധ്യാത്മികത.
ഡോക്ടർമാരിലൂടെ സംസാരിക്കുന്ന ദൈവം
ദൈവം സംസാരിക്കുന്നത് മതത്തിന്റെ ഭാഷയിൽ മാത്രമാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ല. ഈ പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയും ഒരു വചനഗ്രന്ഥമാണ് (liber natura) എന്ന വി. അഗസ്റ്റിന്റെ ചിന്ത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. വൈദ്യശാസ്ത്രജ്ഞരുടെ ശരിയായ നിർദേശങ്ങളെയും ഉത്തരവാദപ്പെട്ട ഭരണകൂടത്തിന്റെ മാർഗദർശനങ്ങളെയും ദൈവസ്വരമായി കരുതണം. സീസറിനുള്ളത് സീസറിനു കൊടുക്കാതിരിക്കുന്നതിൽ അനീതിയുണ്ട്.
വൈദ്യശാസ്ത്രത്തിൽ അറിവുള്ളവരുടെ ഉപദേശം ഗ്രഹിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വി. ഗ്രന്ഥം പഠിപ്പിക്കുന്നത് വിസ്മരിക്കാതിരിക്കാം. “വൈദ്യശാസ്ത്രവിദഗ്ദ്ധരുടെ ജ്ഞാനം അത്യുന്നതനിൽനിന്നു വരുന്നു... അതുവഴി അവർ രോഗം നിർണയിക്കുകയും സുഖപ്പെടുത്തുകയും... ഒൗഷധമിശ്രിതം നിർമിച്ച് ഭൂമുഖത്ത് ആരോഗ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നു... വൈദ്യശാസ്ത്രജ്ഞന് അർഹമായ അംഗീകാരം നൽകുക, കർത്താവാണ് അവനെ നിയോഗിച്ചത്” (പ്രഭാ 38:2-14) എന്ന തിരുവചനഭാഗം ഓർമിക്കാം. എല്ലാ ശരിയായ ജ്ഞാനത്തിന്റെയും ഉറവിടം ദൈവമാണ് എന്നു തിരിച്ചറിയുന്പോൾ മതവും ശാസ്ത്രവും തമ്മിലുള്ള അനാവശ്യ വൈരുധ്യം ഒഴിവാക്കാനാകും.
സ്വയംകൃതാനർഥം
മഹാമാരികളെ ദൈവപരിപാലനയുടെ പരിമിതിയായി വ്യാഖ്യാനിക്കുന്നതും ദൈവനിഷേധത്തിന് തെളിവായി വാദിക്കുന്നതും അവിവേകമാണ്. യഥാർഥ്യത്തെ അതിന്റെ സമഗ്രതയിൽ കാണാനുള്ള നമ്മുടെ പരിമിതിയാണ് ഇത്തരം ഉപരിപ്ലവമായ ചിന്തയിലേക്ക് നമ്മെ നയിക്കുന്നത്. ദൈവം സ്വതന്ത്രനായി സൃഷ്ടിച്ച മനുഷ്യൻ തന്റെ സ്വാതന്ത്ര്യത്തെ ദുർവിനിയോഗം ചെയ്യുന്പോഴാണ് തിന്മ രൂപപ്പെടുന്നത്. അതിനാൽ, തിന്മയുടെ സ്രഷ്ടാവ് മനുഷ്യനാണ്. ഉദാഹരണമായി, കൊറോണ വൈറസ് (കോവിഡ്-19) ചൈനീസ് ജൈവായുധ പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്നവാദവും അമേരിക്കൻ ജൈവായുധമായിരുന്നെന്ന വാദവും നിലവിലുണ്ട്. ഇവയിൽ ശരിയേതെന്ന് തിട്ടപ്പെടുത്താനാവില്ലെങ്കിലും മനുഷ്യന്റെ ദുഷ്ടലക്ഷ്യങ്ങൾ പല നവീന രോഗാണുക്കളുടെയും ജനനത്തിനു പിന്നിലുണ്ട്.
രോഗം പടർന്ന് അനേകർ മരിക്കാനിടവരുന്നതിന്റെ പിന്നിൽ വ്യക്തികളുടെയും ഭരണകൂടങ്ങളുടെയും ഉദാസീനതയാണ് കാരണമാകുന്നത്. ഉപ്പുതിന്നവൻ വെള്ളം കുടിക്കുന്നതിനെ ദൈവശാപമായി കരുതുന്നതുപോലെയാണ് കൊറോണയുടെ പേരിൽ ദൈവത്തെ പഴിക്കുന്നത്. മനുഷ്യന്റെ അകൃത്യങ്ങളെ പരിഹരിക്കാൻ ഇടപെടുന്ന ദൈവത്തിന്റെ സവിശേഷകരുണയ്ക്കായി ലോകത്തെ മുഴുവൻ സമർപ്പിച്ചു പ്രാർഥിക്കുകയാണ് ഈ അവസരത്തിൽ മനുഷ്യനു ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം.
അവസാനമായി, മഹാമാരികൾ പൊട്ടിപ്പുറപ്പെട്ടപ്പോഴൊക്കെയും ക്രൈസ്തവർ ധീരമായി ആതുരസേവനത്തിനായി രംഗത്തിറങ്ങിയിരുന്നു. രണ്ടാം നൂറ്റാണ്ടിൽ റോമിലുണ്ടായ അന്റോണിയൻ മഹാമാരി മുതൽ മധ്യയുഗത്തിൽ യൂറോപ്പിനെ വിഴുങ്ങിയ പ്ലേഗും 1930 കളിൽ കേരളത്തിൽ പടർന്നുപിടിച്ച കുഷ്ഠരോഗവുംവരെ ആതുരസേവനത്തിന്റെ ധീരോദാത്തവും ജീവത്യാഗപരവുമായ ഉജ്വലമാതൃകകൾ ക്രൈസ്തവർ കാഴ്ചവച്ചിട്ടുണ്ട്. കൊറോണാ രോഗികളെ ശുശ്രൂഷിച്ചതിന്റെ ഫലമായി ജീവത്യാഗം സംഭവിച്ച വൈദികരുടെയും സിസ്റ്റേഴ്സിന്റെയും എണ്ണം ഇറ്റലിയിൽത്തന്നെ പരശതമായി എന്നാണു വാർത്ത. രോഗികളെ സഹായിക്കാനും പ്രതിരോധ പ്രവർത്തനം നടത്താനും അനുവദനീയവും സാധ്യവുമായ സകല മാർഗങ്ങളും പ്രയോജനപ്പെടുത്തണം. സഭയുടെ മഹിതമായ ആ പാരന്പര്യം കാത്തുസൂക്ഷിച്ച് സർക്കാരിനോട് ചേർന്ന് ആതുരസേവനരംഗത്ത് കൈ കോർക്കണം. കൂട്ടായ്മയിൽ നമുക്ക് പ്രതിരോധിക്കാം, ആത്മവിശ്വാസത്തോടെയും ദൈവവിശ്വാസത്തോടെയും വിജയം നേടാം. മരണത്തെ തോൽപിച്ച കർത്താവിന്റെ ഉത്ഥാനത്തിരുനാളിനൊരുങ്ങുന്പോൾ “ഭയപ്പെടേണ്ട” എന്ന ഉത്ഥിതന്റെ ആശ്വാസവചനം നമുക്ക് പ്രത്യാശ പകരും.
ബിഷപ് ജോസഫ് പാംപ്ലാനി