അനന്തപുരി / ദ്വിജൻ
മാനവകുലം വലിയ ഒരു വെല്ലുവിളി നേരിടുകയാണ്. കൊറോണ വൈറസ് എന്ന പേരിൽ രണ്ടു മാസം മുന്പു മാത്രം പ്രത്യക്ഷപ്പെട്ട ഒരു ശത്രുകീടം 145 രാജ്യങ്ങളിൽ നിന്നുള്ള 10,000 ജീവൻ എടുത്തുകഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തെക്കാൾ ഭീകരമായ അവസ്ഥയിലൂടെയാണ് ലോകം കടുന്നുപോകുന്നത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ വരച്ചുകാട്ടുന്നത് മാനവകുലം വന്നു പെട്ടിരിക്കുന്ന ദുഃസ്ഥിതിയുടെ നേർചിത്രമാണ്. മൂന്നു ലക്ഷത്തോളം പേർ രോഗികളായി എന്നാണു കണക്ക്.
ഈ രോഗത്തെ നേരിടാൻ പ്രതിമരുന്നു കണ്ടുപിടിക്കാൻ ഇനിയും ശാസ്ത്രത്തിനായിട്ടില്ല. പറഞ്ഞുതരാനാവുന്നത് രോഗം വരാതിരിക്കാൻ സ്വീകരിക്കാവുന്ന മുൻകരുതലുകൾ മാത്രം. അതു പ്രയോജനകരമാണ് എന്നതിനപ്പുറം കുറ്റമറ്റതാണ് എന്ന് ആർക്കും ഉറപ്പില്ല. കതകടച്ച് വീട്ടിൽത്തന്നെ ഇരിക്കുക. എത്ര പേർക്ക് എത്രകാലത്തേക്ക് അതിനു സാധിക്കും എന്ന ചോദ്യമുണ്ട്.
ഞങ്ങൾക്കു രോഗം വരാതിരിക്കാൻ "ഞങ്ങളെന്ന സംഘത്തെ’ പരമാവധി ചെറിയ ഗണമാക്കുവാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുകയാണ്. പഠിക്കാനും താത്കാലിക ജോലിക്കായി വന്നവരുമെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങാനാണ് നിർദേശം. ഇതിനായി ഓടിക്കൂടുന്നവരോട് രോഗം ഇല്ലാത്തവരെ കൊണ്ടുപോകാം എന്ന മട്ടിലാണ് പല രാജ്യങ്ങളുടെയും സമീപനം. അതിനിടെ വിദേശരാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ പോലും റദ്ദാക്കപ്പെടുന്നു. വിമാനത്താവളത്തിൽ കുടുങ്ങിയവർ സഹായത്തിനായി നിലവിളിക്കുന്നു. നാട്ടിൽ എത്തുന്നവരെ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ സർക്കാർ വല്ലാതെ ബുദ്ധിമുട്ടുന്നു. എത്രകാലത്തേക്ക് ഇതിനെല്ലാം സാധിക്കും എന്ന സംശയം എല്ലാവർക്കും ഉണ്ടാവണം. സർക്കാർ ഇപ്പോൾ പറയുന്നത് മാർച്ച് 31 വരെ എന്നാണ്. അത് ഒരു ആഗ്രഹം മാത്രമല്ലേ എന്നാണു സംശയം. അതിനിടയിൽ മരുന്ന് കണ്ടുപിടിക്കുമെന്നോ വിപണിയിൽ എത്തുമെന്നോ ആർക്കും ഉറപ്പില്ല.
ഈ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈന മൂന്നാഴ്ചകൊണ്ട് എല്ലാം നിയന്ത്രണ വിധേയമാക്കിയതായി അവകാശപ്പെടുന്നതാണ് ഈ ആഗ്രഹത്തിന്റെ ബലം. വ്യക്തിസ്വാതന്ത്ര്യം ഇല്ലാത്ത ചൈന അതിനായി സ്വീകരിച്ച നടപടികൾ ലോകം അറിയാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് ഈ വൈറസിന്റെ പ്രസരണം നിയന്ത്രണാധീനമാകുമെന്ന് ഉറപ്പായിട്ടല്ല വൈറസ് സ്വയം പിൻവാങ്ങിയേക്കാം എന്നു കരുതിയാണ്. ഇക്കാരണംകൊണ്ടുതന്നെ ജനങ്ങൾ വല്ലാതെ ആശങ്കാകുലരുമാണ്. വീടുകളിൽ മാത്രം കഴിയുന്നവർക്കും രോഗം വരില്ല എന്ന് ആർക്കാണുറപ്പ്!
നിസഹായമാകുന്ന ശാസ്ത്രം
ശാസ്ത്രം പോലും നിസഹായമാകുന്ന ഇത്തരം വേളകളിൽ മനുഷ്യന്റെ ആത്മവിശ്വാസം ബലപ്പെടുത്തുന്നതും പിടിച്ചു നിൽക്കാൻ പ്രത്യാശ പകരുന്നതും ദൈവവിശ്വാസമാണ്. മനുഷ്യന്റെ എല്ലാ പരിമിതികളെയും അതിലംഘിക്കുന്ന ഒരു ഉണ്മയിലുള്ള വിശ്വാസം. എല്ലാ വിളക്കുകളും കെട്ടാലും തനിക്ക് പ്രകാശം കിട്ടാൻ മാർഗമുണ്ടെന്ന ബോധ്യം. ദൈവത്തെക്കുറിച്ചുള്ള അറിവുകളുടെ കാര്യത്തിൽ മതങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. എങ്കിലും ദൈവം സർവശക്തനാണ് എന്ന് എല്ലാ മതവിശ്വാസികളും വിശ്വസിക്കുന്നു. ആ ദൈവം തങ്ങൾ വന്നു പെട്ടിരിക്കുന്ന ദുരന്തത്തിൽ നിന്നും രക്ഷിക്കുമെന്ന വിശ്വാസം പ്രതിസന്ധികളെ പ്രത്യാശയോടെ നേരിടാൻ ദൈവവിശ്വാസികളെ സഹായിക്കുന്നു. ലോകം മഹാന്മാരായി കരുതുന്ന എത്രയോ ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകൾക്കു പിന്നിൽ ദൈവത്തെ ഏറ്റുപറയുന്നു എന്ന് അവർ അറിയുന്നു.
എങ്കിലും എല്ലാ ദുരന്തകാലത്തും എന്നപോലെ കൊറോണയുടെ നാളുകളിലും ദൈവത്തെയും ദൈവവിശ്വാസികളെയും പുരോഹിതരെയും കുറ്റംപറഞ്ഞു മിടുക്കരാവാൻ ശ്രമിക്കുന്നവർ സമൂഹമാധ്യമങ്ങളിലെങ്കിലും നിറഞ്ഞാടുകയാണ്. ചില മതനേതാക്കളോട് ഉണ്ടായിരിക്കാവുന്ന വ്യക്തിപരമായ വൈരാഗ്യമോ വിദ്വേഷമോ ഒക്കെ നിറംപിടിപ്പിച്ച കഥകളാക്കി, വെല്ലുവിളികളാക്കി സമൂഹത്തിൽ പുകപടർത്തുന്നു. ഇരുട്ടു പടരുന്നു എന്നു കരുതുന്ന നാളുകളിൽ വിളക്കുകൾ തല്ലിക്കെടുത്താൻ നോക്കുന്നവർ. ദേവാലയങ്ങളിൽ ആരാധനകൾ നിയന്ത്രിച്ചതിനെ അവർ പരിഹസിക്കുന്നു.
ദൈവം തന്നെയാണ് പ്രകൃതിയുടെ കർത്താവും പ്രകൃതിനിയമങ്ങളുടെ സ്രഷ്ടാവും എന്നു വിശ്വസിക്കുന്ന ദൈവവിശ്വാസി പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ മാനിച്ച് കൂട്ടംകൂടാതിരിക്കുന്നത് ദൈവത്തോടു കാണിക്കുന്ന വിധേയത്വം തന്നെയാണ്. അതു പ്രാർഥനയിലുള്ള വിശ്വാസക്കുറവുകൊണ്ടല്ല. പ്രാർഥനയല്ല ഇല്ലാതാകുന്നത്, പ്രാർഥിക്കുന്ന രീതിയാണ്. പ്രാർഥനയിൽ സംബന്ധിക്കുന്ന രീതിയാണ്. പ്രാർഥനയിലോ ആരാധനയിലോ വിശ്വാസമില്ലാത്തവർ പ്രാർഥനാരീതികളിൽ വരുത്തുന്ന ക്രമീകരണങ്ങളെ നിന്ദിക്കുന്നത് ഏറ്റവും ചുരുങ്ങിയത് അഭിപ്രായസ്വാതന്ത്ര്യത്തോടെങ്കിലുമുള്ള അനാദരവാണ്.
അത്ഭുതങ്ങൾ
വിശ്വാസത്തോടെ പ്രാർഥിക്കുന്നവരുടെ ജീവിതങ്ങളിൽ ദൈവം പ്രവർത്തിച്ചിട്ടുള്ള അത്ഭുതങ്ങളെ ചോദ്യം ചെയ്യുന്നവരുമുണ്ട്. പക്ഷേ അതിപ്രഗത്ഭരായ ഡോക്ടർമാർക്കു പോലും വിസ്മയമുണ്ടാക്കിയ രോഗസൗഖ്യം നേടിയ എത്രയോ വിശ്വാസികളുണ്ട്. എന്നിട്ടെന്തേ അത് എല്ലാവർക്കും കിട്ടുന്നില്ല എന്നാണ് സംശയമെങ്കിൽ അത്ഭുതങ്ങൾ അവയുടെ സ്വഭാവംകൊണ്ടതന്നെ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്നവ അല്ലല്ലോ എന്നാണ് ഉത്തരം. മരിച്ചവരെ ഉയിർപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്ന യേശു അവിടുത്തെ കാലത്ത് ജീവിച്ചിരുന്ന രണ്ടോ മൂന്നോ പേരെ ആണ് ഉയിർപ്പിച്ചത്. അവിടുത്തെ കേൾവിക്കാരായ രോഗികളിൽ എത്രയോ കുറച്ചുപേരെയാണ് സൗഖ്യപ്പെടുത്തിയത്.
ഇത്രയും അത്ഭുതങ്ങൾ പ്രവർത്തിച്ച യേശു കുരിശിലാണ് മരിച്ചത്. അവിടെനിന്ന് ഇറങ്ങിവന്ന് ദൈവത്വം തെളിയിക്കാനുള്ള വെല്ലുവിളി അവിടുന്ന് സ്വീകരിച്ചില്ല. എന്നാൽ കുരിശിൽ മരിക്കുന്നതു കണ്ടപ്പോൾ, അവിടുത്തെ വധശിക്ഷ നടപ്പാക്കിയ ശതാധിപൻ പോലും പറഞ്ഞു, ഇവൻ സത്യമായും ദൈവപുത്രനായിരുന്നു എന്ന്. ഇന്നും അത്ഭുതം പ്രവർത്തിക്കുന്നത് ദൈവമാണ്. അത് ആരുടെയും വെല്ലുവിളി സ്വീകരിച്ചല്ല. ദൈവത്തിനു മാത്രം അറിയുന്ന മാനദണ്ഡങ്ങൾ വച്ചാണ് ദൈവം അത്ഭുതം പ്രവർത്തിക്കുന്നത് എന്ന് വിശ്വാസിക്കറിയാം.
ദൈവത്തിന്റെ ശക്തി ചോർന്നുപോയിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് വിശ്വാസികൾ. ബൈബിളിലെ ദാനിയേലിന്റെ പുസ്തകത്തിൽ ദൈവത്തിൽ അതിതീക്ഷ്ണമായി വിശ്വസിച്ച മൂന്നു യുവാക്കളുടെ കഥ വിവരിക്കുന്നുണ്ട്. നെബുക്കദ് നെസാർ രാജാവ് കല്പിച്ചതുപോലെ വിഗ്രഹങ്ങളെ ആരാധിക്കാത്ത അവർക്കായി വലിയ അഗ്നികുണ്ഠം നിർമിക്കപ്പെട്ടു. അതിനു മുന്നിൽ നിന്ന് രാജാവ് യുവാക്കളോട് തെരക്കി. ഈ അഗ്നികുണ്ഠത്തിൽനിന്നു നിങ്ങളെ രക്ഷിക്കാൻ നിങ്ങളുടെ ദൈവത്തിനാകുമോ? അവർക്ക് ഉറപ്പുണ്ടായിരുന്നു സാധിക്കും. ഇനി ദൈവം രക്ഷിച്ചില്ലെങ്കിലും ഞങ്ങൾ ദൈവത്തിൽ ശരണപ്പെടും.
രാജാവ് അവരെ തീയിലേക്ക് എറിഞ്ഞു. അവർ വെന്തുതീരുന്നതു കാണാൻ രാജാവ് കാത്തിരുന്നു. എന്നാൽ രാജാവ് കണ്ടത് അവർ അഗ്നികുണ്ഠത്തിൽ കിടന്നും ദൈവത്തെ സ്തുതിക്കുന്നതാണ്. മൂന്നു യുവാക്കളെ തീയിലെറിഞ്ഞ രാജാവ് അവർക്കൊപ്പം നാലാമത് ഒരാളെയും തീയിൽ കണ്ടു. ദേവകുമാരനെപ്പോലൊരാൾ. രാജാവ് തന്നെ സാക്ഷ്യപ്പെടുത്തി.
ദൈവത്തിന്റെ അത്ഭുതം
ജീവിതത്തിൽ ദൈവത്തിന്റെ അത്ഭുതം അനുഭവിച്ചിട്ടുളളവർ ഇന്നും സമൂഹത്തിൽ ധാരാളമുണ്ട്. അത് അവർക്കു കൈവന്നത് ചിലർ നടത്തിയ ശുശ്രൂഷകളിൽ സംബന്ധിച്ചപ്പോഴാവും. അതുകൊണ്ട് ആ ശുശ്രൂഷകൻ അത്ഭുതം നടത്തുന്നു എന്ന് ശുശ്രൂഷകൻ എന്നല്ല അദ്ദേഹവുമായി ബന്ധമുള്ള ആരും അവകാശപ്പെടില്ല. ദൈവം പ്രവർത്തിക്കുന്ന അത്ഭുതം അനുഭവിക്കാൻ തക്കവിധം വിശ്വാസവും അനുതാപവും ഒക്കെ ഒരു വ്യക്തിയിൽ ജനിപ്പിക്കുവാൻ ചില ശുശ്രുഷകർക്കാവുന്നു. അതിന് സാധിക്കാത്തവരിൽ ചിലർക്ക് അവരോട് അസൂയ തോന്നാം. തനിക്കു സാധിക്കാത്തത് ആർക്കും സാധിക്കില്ല എന്ന് കരുതാം. ഇത്തരം സമീപനങ്ങളാണ് പരിഹസിക്കാനും വെല്ലുവിളിക്കാനും ഒക്കെയുള്ള ശ്രമങ്ങളാകുന്നത്. ഇത്തരം ശ്രമങ്ങൾ സമുഹത്തെ മലിനപ്പെടുത്തുകയാണ് എന്ന് കരുതുന്നവർ ധാരാളമുണ്ട്.
ഇവരുടെ ശ്രമം മൂലം ഒരു ദൈവവിശ്വാസി എങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ ഇടയാകില്ല. ശുശ്രൂഷകനുള്ള കൃപയിൽ വിശ്വസിക്കുന്നവനും മാറ്റം വരില്ല. അനുഭവങ്ങൾ പതം വരുത്തിയ വിശ്വാസമുള്ളവരെ ആർക്കാണ് തളർത്താനാവുക? മഹാത്മാഗാന്ധി പറഞ്ഞു, ദൈവം ഇല്ലെന്ന് തെളിയിക്കാൻ എത്ര വാദമുഖങ്ങൾ നിങ്ങൾ ഉന്നയിച്ചാലും ദൈവം ഇല്ലെന്നു തന്നെക്കൊണ്ട് വിശ്വസിപ്പിക്കാൻ നിങ്ങൾക്കാവില്ല എന്ന്. അതാണ് ദൈവവിശ്വാസിയുടെ ബോധ്യം. ദൈവത്തിനു മാത്രമേ ഈ സാഹചര്യങ്ങളിൽ സഹായിക്കാനാകൂ എന്ന അവരുടെ വിശ്വാസം ശക്തമാകാനാണ് കൂടുതൽ ന്യായം.
രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ലെന്നു ശാസ്ത്രജ്ഞർ വിധി പറഞ്ഞ എത്രയോ പ്രതിസന്ധികളിൽ നിന്നു ദൈവം മനുഷ്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്ന് അവർക്കറിയാം. എങ്കിലും ഇത്തരം പ്രചാരണങ്ങൾക്ക് അത്രയും അനുഭവസന്പത്തില്ലാത്ത കുറെ ചഞ്ചലമനസ്കരെ ഒരുപക്ഷേ തളർത്താനായേക്കും.
ദൈവം ഇല്ലെന്നു പറയുന്ന പണ്ഡിതന്മാർ പോലും പാവം മനുഷ്യന് ദൈവം ആവശ്യമാണെന്ന് പറഞ്ഞ സംഭവങ്ങൾ വായിച്ചിട്ടുണ്ട്.മുള്ളാണിയിൽ തൊഴിച്ചു കാലുകളയുന്നവർ പക്ഷേ വിളക്കുകൾ തല്ലിക്കെടുത്താൻ നോക്കുന്നവരാണ് എന്ന് വലിയ വിഭാഗം ജനം കരുതുന്നു.
മാനവകുലം വലിയ ഒരു വെല്ലുവിളി നേരിടുകയാണ്. കൊറോണ വൈറസ് എന്ന പേരിൽ രണ്ടു മാസം മുന്പു മാത്രം പ്രത്യക്ഷപ്പെട്ട ഒരു ശത്രുകീടം 145 രാജ്യങ്ങളിൽ നിന്നുള്ള 10,000 ജീവൻ എടുത്തുകഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തെക്കാൾ ഭീകരമായ അവസ്ഥയിലൂടെയാണ് ലോകം കടുന്നുപോകുന്നത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ വരച്ചുകാട്ടുന്നത് മാനവകുലം വന്നു പെട്ടിരിക്കുന്ന ദുഃസ്ഥിതിയുടെ നേർചിത്രമാണ്. മൂന്നു ലക്ഷത്തോളം പേർ രോഗികളായി എന്നാണു കണക്ക്.
ഈ രോഗത്തെ നേരിടാൻ പ്രതിമരുന്നു കണ്ടുപിടിക്കാൻ ഇനിയും ശാസ്ത്രത്തിനായിട്ടില്ല. പറഞ്ഞുതരാനാവുന്നത് രോഗം വരാതിരിക്കാൻ സ്വീകരിക്കാവുന്ന മുൻകരുതലുകൾ മാത്രം. അതു പ്രയോജനകരമാണ് എന്നതിനപ്പുറം കുറ്റമറ്റതാണ് എന്ന് ആർക്കും ഉറപ്പില്ല. കതകടച്ച് വീട്ടിൽത്തന്നെ ഇരിക്കുക. എത്ര പേർക്ക് എത്രകാലത്തേക്ക് അതിനു സാധിക്കും എന്ന ചോദ്യമുണ്ട്.
ഞങ്ങൾക്കു രോഗം വരാതിരിക്കാൻ "ഞങ്ങളെന്ന സംഘത്തെ’ പരമാവധി ചെറിയ ഗണമാക്കുവാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുകയാണ്. പഠിക്കാനും താത്കാലിക ജോലിക്കായി വന്നവരുമെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങാനാണ് നിർദേശം. ഇതിനായി ഓടിക്കൂടുന്നവരോട് രോഗം ഇല്ലാത്തവരെ കൊണ്ടുപോകാം എന്ന മട്ടിലാണ് പല രാജ്യങ്ങളുടെയും സമീപനം. അതിനിടെ വിദേശരാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ പോലും റദ്ദാക്കപ്പെടുന്നു. വിമാനത്താവളത്തിൽ കുടുങ്ങിയവർ സഹായത്തിനായി നിലവിളിക്കുന്നു. നാട്ടിൽ എത്തുന്നവരെ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ സർക്കാർ വല്ലാതെ ബുദ്ധിമുട്ടുന്നു. എത്രകാലത്തേക്ക് ഇതിനെല്ലാം സാധിക്കും എന്ന സംശയം എല്ലാവർക്കും ഉണ്ടാവണം. സർക്കാർ ഇപ്പോൾ പറയുന്നത് മാർച്ച് 31 വരെ എന്നാണ്. അത് ഒരു ആഗ്രഹം മാത്രമല്ലേ എന്നാണു സംശയം. അതിനിടയിൽ മരുന്ന് കണ്ടുപിടിക്കുമെന്നോ വിപണിയിൽ എത്തുമെന്നോ ആർക്കും ഉറപ്പില്ല.
ഈ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈന മൂന്നാഴ്ചകൊണ്ട് എല്ലാം നിയന്ത്രണ വിധേയമാക്കിയതായി അവകാശപ്പെടുന്നതാണ് ഈ ആഗ്രഹത്തിന്റെ ബലം. വ്യക്തിസ്വാതന്ത്ര്യം ഇല്ലാത്ത ചൈന അതിനായി സ്വീകരിച്ച നടപടികൾ ലോകം അറിയാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് ഈ വൈറസിന്റെ പ്രസരണം നിയന്ത്രണാധീനമാകുമെന്ന് ഉറപ്പായിട്ടല്ല വൈറസ് സ്വയം പിൻവാങ്ങിയേക്കാം എന്നു കരുതിയാണ്. ഇക്കാരണംകൊണ്ടുതന്നെ ജനങ്ങൾ വല്ലാതെ ആശങ്കാകുലരുമാണ്. വീടുകളിൽ മാത്രം കഴിയുന്നവർക്കും രോഗം വരില്ല എന്ന് ആർക്കാണുറപ്പ്!
നിസഹായമാകുന്ന ശാസ്ത്രം
ശാസ്ത്രം പോലും നിസഹായമാകുന്ന ഇത്തരം വേളകളിൽ മനുഷ്യന്റെ ആത്മവിശ്വാസം ബലപ്പെടുത്തുന്നതും പിടിച്ചു നിൽക്കാൻ പ്രത്യാശ പകരുന്നതും ദൈവവിശ്വാസമാണ്. മനുഷ്യന്റെ എല്ലാ പരിമിതികളെയും അതിലംഘിക്കുന്ന ഒരു ഉണ്മയിലുള്ള വിശ്വാസം. എല്ലാ വിളക്കുകളും കെട്ടാലും തനിക്ക് പ്രകാശം കിട്ടാൻ മാർഗമുണ്ടെന്ന ബോധ്യം. ദൈവത്തെക്കുറിച്ചുള്ള അറിവുകളുടെ കാര്യത്തിൽ മതങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. എങ്കിലും ദൈവം സർവശക്തനാണ് എന്ന് എല്ലാ മതവിശ്വാസികളും വിശ്വസിക്കുന്നു. ആ ദൈവം തങ്ങൾ വന്നു പെട്ടിരിക്കുന്ന ദുരന്തത്തിൽ നിന്നും രക്ഷിക്കുമെന്ന വിശ്വാസം പ്രതിസന്ധികളെ പ്രത്യാശയോടെ നേരിടാൻ ദൈവവിശ്വാസികളെ സഹായിക്കുന്നു. ലോകം മഹാന്മാരായി കരുതുന്ന എത്രയോ ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകൾക്കു പിന്നിൽ ദൈവത്തെ ഏറ്റുപറയുന്നു എന്ന് അവർ അറിയുന്നു.
എങ്കിലും എല്ലാ ദുരന്തകാലത്തും എന്നപോലെ കൊറോണയുടെ നാളുകളിലും ദൈവത്തെയും ദൈവവിശ്വാസികളെയും പുരോഹിതരെയും കുറ്റംപറഞ്ഞു മിടുക്കരാവാൻ ശ്രമിക്കുന്നവർ സമൂഹമാധ്യമങ്ങളിലെങ്കിലും നിറഞ്ഞാടുകയാണ്. ചില മതനേതാക്കളോട് ഉണ്ടായിരിക്കാവുന്ന വ്യക്തിപരമായ വൈരാഗ്യമോ വിദ്വേഷമോ ഒക്കെ നിറംപിടിപ്പിച്ച കഥകളാക്കി, വെല്ലുവിളികളാക്കി സമൂഹത്തിൽ പുകപടർത്തുന്നു. ഇരുട്ടു പടരുന്നു എന്നു കരുതുന്ന നാളുകളിൽ വിളക്കുകൾ തല്ലിക്കെടുത്താൻ നോക്കുന്നവർ. ദേവാലയങ്ങളിൽ ആരാധനകൾ നിയന്ത്രിച്ചതിനെ അവർ പരിഹസിക്കുന്നു.
ദൈവം തന്നെയാണ് പ്രകൃതിയുടെ കർത്താവും പ്രകൃതിനിയമങ്ങളുടെ സ്രഷ്ടാവും എന്നു വിശ്വസിക്കുന്ന ദൈവവിശ്വാസി പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ മാനിച്ച് കൂട്ടംകൂടാതിരിക്കുന്നത് ദൈവത്തോടു കാണിക്കുന്ന വിധേയത്വം തന്നെയാണ്. അതു പ്രാർഥനയിലുള്ള വിശ്വാസക്കുറവുകൊണ്ടല്ല. പ്രാർഥനയല്ല ഇല്ലാതാകുന്നത്, പ്രാർഥിക്കുന്ന രീതിയാണ്. പ്രാർഥനയിൽ സംബന്ധിക്കുന്ന രീതിയാണ്. പ്രാർഥനയിലോ ആരാധനയിലോ വിശ്വാസമില്ലാത്തവർ പ്രാർഥനാരീതികളിൽ വരുത്തുന്ന ക്രമീകരണങ്ങളെ നിന്ദിക്കുന്നത് ഏറ്റവും ചുരുങ്ങിയത് അഭിപ്രായസ്വാതന്ത്ര്യത്തോടെങ്കിലുമുള്ള അനാദരവാണ്.
അത്ഭുതങ്ങൾ
വിശ്വാസത്തോടെ പ്രാർഥിക്കുന്നവരുടെ ജീവിതങ്ങളിൽ ദൈവം പ്രവർത്തിച്ചിട്ടുള്ള അത്ഭുതങ്ങളെ ചോദ്യം ചെയ്യുന്നവരുമുണ്ട്. പക്ഷേ അതിപ്രഗത്ഭരായ ഡോക്ടർമാർക്കു പോലും വിസ്മയമുണ്ടാക്കിയ രോഗസൗഖ്യം നേടിയ എത്രയോ വിശ്വാസികളുണ്ട്. എന്നിട്ടെന്തേ അത് എല്ലാവർക്കും കിട്ടുന്നില്ല എന്നാണ് സംശയമെങ്കിൽ അത്ഭുതങ്ങൾ അവയുടെ സ്വഭാവംകൊണ്ടതന്നെ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്നവ അല്ലല്ലോ എന്നാണ് ഉത്തരം. മരിച്ചവരെ ഉയിർപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്ന യേശു അവിടുത്തെ കാലത്ത് ജീവിച്ചിരുന്ന രണ്ടോ മൂന്നോ പേരെ ആണ് ഉയിർപ്പിച്ചത്. അവിടുത്തെ കേൾവിക്കാരായ രോഗികളിൽ എത്രയോ കുറച്ചുപേരെയാണ് സൗഖ്യപ്പെടുത്തിയത്.
ഇത്രയും അത്ഭുതങ്ങൾ പ്രവർത്തിച്ച യേശു കുരിശിലാണ് മരിച്ചത്. അവിടെനിന്ന് ഇറങ്ങിവന്ന് ദൈവത്വം തെളിയിക്കാനുള്ള വെല്ലുവിളി അവിടുന്ന് സ്വീകരിച്ചില്ല. എന്നാൽ കുരിശിൽ മരിക്കുന്നതു കണ്ടപ്പോൾ, അവിടുത്തെ വധശിക്ഷ നടപ്പാക്കിയ ശതാധിപൻ പോലും പറഞ്ഞു, ഇവൻ സത്യമായും ദൈവപുത്രനായിരുന്നു എന്ന്. ഇന്നും അത്ഭുതം പ്രവർത്തിക്കുന്നത് ദൈവമാണ്. അത് ആരുടെയും വെല്ലുവിളി സ്വീകരിച്ചല്ല. ദൈവത്തിനു മാത്രം അറിയുന്ന മാനദണ്ഡങ്ങൾ വച്ചാണ് ദൈവം അത്ഭുതം പ്രവർത്തിക്കുന്നത് എന്ന് വിശ്വാസിക്കറിയാം.
ദൈവത്തിന്റെ ശക്തി ചോർന്നുപോയിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് വിശ്വാസികൾ. ബൈബിളിലെ ദാനിയേലിന്റെ പുസ്തകത്തിൽ ദൈവത്തിൽ അതിതീക്ഷ്ണമായി വിശ്വസിച്ച മൂന്നു യുവാക്കളുടെ കഥ വിവരിക്കുന്നുണ്ട്. നെബുക്കദ് നെസാർ രാജാവ് കല്പിച്ചതുപോലെ വിഗ്രഹങ്ങളെ ആരാധിക്കാത്ത അവർക്കായി വലിയ അഗ്നികുണ്ഠം നിർമിക്കപ്പെട്ടു. അതിനു മുന്നിൽ നിന്ന് രാജാവ് യുവാക്കളോട് തെരക്കി. ഈ അഗ്നികുണ്ഠത്തിൽനിന്നു നിങ്ങളെ രക്ഷിക്കാൻ നിങ്ങളുടെ ദൈവത്തിനാകുമോ? അവർക്ക് ഉറപ്പുണ്ടായിരുന്നു സാധിക്കും. ഇനി ദൈവം രക്ഷിച്ചില്ലെങ്കിലും ഞങ്ങൾ ദൈവത്തിൽ ശരണപ്പെടും.
രാജാവ് അവരെ തീയിലേക്ക് എറിഞ്ഞു. അവർ വെന്തുതീരുന്നതു കാണാൻ രാജാവ് കാത്തിരുന്നു. എന്നാൽ രാജാവ് കണ്ടത് അവർ അഗ്നികുണ്ഠത്തിൽ കിടന്നും ദൈവത്തെ സ്തുതിക്കുന്നതാണ്. മൂന്നു യുവാക്കളെ തീയിലെറിഞ്ഞ രാജാവ് അവർക്കൊപ്പം നാലാമത് ഒരാളെയും തീയിൽ കണ്ടു. ദേവകുമാരനെപ്പോലൊരാൾ. രാജാവ് തന്നെ സാക്ഷ്യപ്പെടുത്തി.
ദൈവത്തിന്റെ അത്ഭുതം
ജീവിതത്തിൽ ദൈവത്തിന്റെ അത്ഭുതം അനുഭവിച്ചിട്ടുളളവർ ഇന്നും സമൂഹത്തിൽ ധാരാളമുണ്ട്. അത് അവർക്കു കൈവന്നത് ചിലർ നടത്തിയ ശുശ്രൂഷകളിൽ സംബന്ധിച്ചപ്പോഴാവും. അതുകൊണ്ട് ആ ശുശ്രൂഷകൻ അത്ഭുതം നടത്തുന്നു എന്ന് ശുശ്രൂഷകൻ എന്നല്ല അദ്ദേഹവുമായി ബന്ധമുള്ള ആരും അവകാശപ്പെടില്ല. ദൈവം പ്രവർത്തിക്കുന്ന അത്ഭുതം അനുഭവിക്കാൻ തക്കവിധം വിശ്വാസവും അനുതാപവും ഒക്കെ ഒരു വ്യക്തിയിൽ ജനിപ്പിക്കുവാൻ ചില ശുശ്രുഷകർക്കാവുന്നു. അതിന് സാധിക്കാത്തവരിൽ ചിലർക്ക് അവരോട് അസൂയ തോന്നാം. തനിക്കു സാധിക്കാത്തത് ആർക്കും സാധിക്കില്ല എന്ന് കരുതാം. ഇത്തരം സമീപനങ്ങളാണ് പരിഹസിക്കാനും വെല്ലുവിളിക്കാനും ഒക്കെയുള്ള ശ്രമങ്ങളാകുന്നത്. ഇത്തരം ശ്രമങ്ങൾ സമുഹത്തെ മലിനപ്പെടുത്തുകയാണ് എന്ന് കരുതുന്നവർ ധാരാളമുണ്ട്.
ഇവരുടെ ശ്രമം മൂലം ഒരു ദൈവവിശ്വാസി എങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ ഇടയാകില്ല. ശുശ്രൂഷകനുള്ള കൃപയിൽ വിശ്വസിക്കുന്നവനും മാറ്റം വരില്ല. അനുഭവങ്ങൾ പതം വരുത്തിയ വിശ്വാസമുള്ളവരെ ആർക്കാണ് തളർത്താനാവുക? മഹാത്മാഗാന്ധി പറഞ്ഞു, ദൈവം ഇല്ലെന്ന് തെളിയിക്കാൻ എത്ര വാദമുഖങ്ങൾ നിങ്ങൾ ഉന്നയിച്ചാലും ദൈവം ഇല്ലെന്നു തന്നെക്കൊണ്ട് വിശ്വസിപ്പിക്കാൻ നിങ്ങൾക്കാവില്ല എന്ന്. അതാണ് ദൈവവിശ്വാസിയുടെ ബോധ്യം. ദൈവത്തിനു മാത്രമേ ഈ സാഹചര്യങ്ങളിൽ സഹായിക്കാനാകൂ എന്ന അവരുടെ വിശ്വാസം ശക്തമാകാനാണ് കൂടുതൽ ന്യായം.
രക്ഷപ്പെടാൻ ഒരു മാർഗവും ഇല്ലെന്നു ശാസ്ത്രജ്ഞർ വിധി പറഞ്ഞ എത്രയോ പ്രതിസന്ധികളിൽ നിന്നു ദൈവം മനുഷ്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്ന് അവർക്കറിയാം. എങ്കിലും ഇത്തരം പ്രചാരണങ്ങൾക്ക് അത്രയും അനുഭവസന്പത്തില്ലാത്ത കുറെ ചഞ്ചലമനസ്കരെ ഒരുപക്ഷേ തളർത്താനായേക്കും.
ദൈവം ഇല്ലെന്നു പറയുന്ന പണ്ഡിതന്മാർ പോലും പാവം മനുഷ്യന് ദൈവം ആവശ്യമാണെന്ന് പറഞ്ഞ സംഭവങ്ങൾ വായിച്ചിട്ടുണ്ട്.മുള്ളാണിയിൽ തൊഴിച്ചു കാലുകളയുന്നവർ പക്ഷേ വിളക്കുകൾ തല്ലിക്കെടുത്താൻ നോക്കുന്നവരാണ് എന്ന് വലിയ വിഭാഗം ജനം കരുതുന്നു.