+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് -19 ഭീതിയിൽ മുങ്ങി ഇറ്റലി

റോം: ലോകം മുഴുവൻ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസ് ബാധ ഇറ്റലിയെ മുഴുവനായി ബാധിച്ചിരിക്കുകയാണ്. തുടക്കത്തിൽ വടക്കേ ഇറ്റലിയിലെ ലൊംബാർദിയ
കോവിഡ് -19 ഭീതിയിൽ മുങ്ങി ഇറ്റലി
റോം: ലോകം മുഴുവൻ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വൈറസ് ബാധ ഇറ്റലിയെ മുഴുവനായി ബാധിച്ചിരിക്കുകയാണ്. തുടക്കത്തിൽ വടക്കേ ഇറ്റലിയിലെ ലൊംബാർദിയ, ലിഗുരിയ എന്നീ പ്രദേശങ്ങളിലാണ് വൈറസ് പടർന്നുപിടിച്ചത്. ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന മിലാൻ, വെനീസ്, പാദുവ എന്നീ സ്ഥലങ്ങൾ ഈ പ്രദേശങ്ങളിലാണ് എന്നതാണ് അതിന്‍റെ പ്രധാന കാരണം.

ഈ വൈറസ് പുതിയതായതുകൊണ്ട് വേണ്ടത്ര അറിവില്ലത്തതുമൂലം രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പനിയുണ്ടോ എന്നു മാത്രമാണ് ആദ്യം എയർപോർട്ടുകളിൽ പരിശോധന നടത്തിയിരുന്നത്. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലേക്കു നേരിട്ട് വിമാന സർവീസുകൾ മിലാനിൽനിന്ന് ഉണ്ടായിരുന്നതും രോഗം പടരാൻ ഇടയാക്കി. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആയതിനാൽ മിലാൻ പോലുള്ള എയർപോർട്ടുകളിൽ ധാരാളം ടൂറിസ്റ്റുകൾ വന്നുപൊയ്കൊണ്ടിരുന്നു. കഴിഞ്ഞവർഷം ഡിസംബർ അവസാനം തിരിച്ചറിഞ്ഞ കൊറോണ വൈറസിനെപ്പറ്റിയുള്ള വിവരം ചൈന പുറത്തുവിട്ടപ്പോൾ ഏറെ താമസിച്ചിരുന്നു. രോഗം പടരുന്നതു തടയാൻ കൂടുതൽ മുൻകരുതലുകൾ എടുത്തിരുന്നുമില്ല. അങ്ങനെ ധാരാളം യാത്രക്കാർ ചൈനയിൽനിന്നും കൊറിയയിൽനിന്നും എത്തിക്കൊണ്ടിരുന്നു.

ഇറ്റലിയിൽ രോഗം പടരുന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ മാർച്ച് 15 വരെ പൊതുപരിപാടികൾ എല്ലാം റദ്ദ് ചെയ്ത് സ്കൂളുകൾക്കും യൂണിവേഴ്സിറ്റികൾക്കും അവധി പ്രഖ്യാപിച്ചു. ആ സമയം കൊണ്ടുതന്നെ 3500ലധികം പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. അതീവ ജാഗ്രത ആവശ്യമായതിനാൽ ഈ മാസം 10 നുതന്നെ പ്രധാനമന്ത്രി ജൂസപ്പേ കോന്തെ ഇറ്റലിയെ മുഴുവൻ റെഡ് സോണ്‍ ആയി ഏപ്രിൽ മൂന്നു വരെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. ഇപ്പോൾ ഇറ്റലി മുഴുവൻ പൊതു സന്പർക്കനിരോധന നിയമം നിലവിൽ വന്നിരിക്കുന്നു. അകാരണമായി വീടു വിട്ട് പുറത്തിറങ്ങാൻ ഒരു വ്യക്തിക്കും അനുവാദമില്ല.

മാർപാപ്പ താമസിക്കുന്ന വത്തിക്കാൻ സ്റ്റേറ്റിലും കോറോണ രോഗം ഒരാൾക്ക് സ്ഥിരീകരിച്ചതിനാൽ കർശനമായ പരിശോധനകൾക്കു ശേഷമേ വത്തിക്കാനിലെ ജീവനക്കാർക്കുപോലും അവിടെ പ്രവേശിക്കാൻ സാധിക്കൂ. തീർഥാടകരും സഞ്ചാരികളും വളരെയധികം വരുന്ന വിശുദ്ധ പത്രോസ് ശ്ലീഹായുടെ ബസിലിക്കയും വത്തിക്കാൻ ചത്വരവും ഇറ്റാലിയൻ ഗവണ്‍മെന്‍റിന്‍റെ അഭ്യർഥന പ്രകാരം അടച്ചിരിക്കുകയാണ്. കർദിനാൾ ആഞ്ചലോ ഡൊണാത്തിസിന്‍റെ ആഹ്വാന പ്രകാരം വ്യക്തിപരമായി പ്രാർഥിക്കാനായി റോമിലെ പള്ളികൾ തുറന്നിട്ടിട്ടുണ്ട്.

പ്രത്യേകമായി വേണ്ട മുൻകരുതലുകൾ എടുത്തുകൊണ്ട് രോഗികളായി മരണഭയത്തിൽ കഴിയുന്ന വിശ്വാസികൾക്ക് വിശുദ്ധ കുർബാന നൽകണമെന്ന് ഇറ്റലിയിലെ വൈദികരോട് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം സാന്താ മാർത്താ പള്ളിയിൽ അർപ്പിച്ച ദിവ്യബലിക്കിടെ പറഞ്ഞിട്ടുണ്ട്. പതിനാറും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ചാൾസ് ബൊറേമിയോ, ഡോണ്‍ ബോസ്കോ എന്നീ വിശുദ്ധർ പ്ലേഗ് രോഗത്തിന്‍റെ സമയത്ത് രോഗികൾക്ക് വിശുദ്ധ കുർബാന നൽകിയിരുന്നതും രോഗികൾക്കു വേണ്ടി പ്രാർഥിച്ചിരുന്നതും പാപ്പാ ഇറ്റലിയിലെ വൈദികരെ ഓർമിപ്പിച്ചു.

ഇറ്റലിയിൽ കഴിയുന്ന മലയാളികളിൽ ആർക്കും കോറോണ രോഗം ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും മലയാളികൾ ധാരാളമുള്ള മിലാൻ, വെനീസ് പ്രദേശങ്ങളിൽ രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നാട്ടിലേക്ക് തിരികെപ്പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് വേണ്ട ക്രമീകരണങ്ങളും വകുപ്പുതല ചർച്ചകളും നടത്തിയതിന്‍റെ ഭാഗമായി ഇറ്റലിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം പുറപ്പെട്ടിട്ടുണ്ട്.

രാജ്യം മുഴുവൻ നീണ്ട അവധി പ്രഖ്യാപിച്ചതിനെത്തുടർന്ന് ജോലി സാധ്യതകൾ ഇല്ലാത്തതിനാലും സാന്പത്തിക മാന്ദ്യം വരുമെന്ന് കണക്കാക്കിയുമാണ് മലയാളികൾ തിരികെ പോകാനായി തയാറെടുക്കുന്നത്. ഇവിടെയുള്ള ആശുപത്രികളിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതും ആംബുലൻസ്, ഹെൽത്ത് കെയർ യൂണിറ്റുകളിൽ സൗകര്യങ്ങൾ ഇല്ലാത്തതും തിരികെപ്പോരാനുള്ള മറ്റു കാരണങ്ങളാണ്.

ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച ഇറ്റലി മുഴുവനുമുള്ള വിശ്വാസികളോട് പ്രാർഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. മാർപാപ്പ ഒരു ലക്ഷം യൂറോ (ഏകദേശം 80 കോടി രൂപ) കൊറോണ രോഗികളുടെ ചികിത്സയ്ക്കായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായും ഇറ്റാലിയൻ അധികാരികൾക്ക് മാനവവികസന വിഭാഗത്തിന്‍റെ ഡികാസ്റ്ററി വഴി കൈമാറി.
ഇറ്റലിയിലെ പള്ളികളിൽ എല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പണം നടക്കുന്നുണ്ട്. അധികാരികളുടെ നിർദേശപ്രകാരം പൊതുജനം ബലിയർപ്പണത്തിൽ പങ്കെടുക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ മാത്രം മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. കൂടാതെ എല്ലാ ദിവസവും രാവിലെ മാർപാപ്പയുടെ സാന്താ മാർത്താ പള്ളിയിലെ വിശുദ്ധ കുർബാന വത്തിക്കാൻ മീഡിയയിലൂടെ വിശ്വാസികൾക്കായി സംപ്രേഷണം ചെയ്യുന്നുണ്ട്. പാപ്പ താമസിക്കുന്ന ഭവനത്തിലെ ചെറിയ പള്ളിയാണ് സാന്താ മാർത്താ പള്ളി.

പരിഭ്രാന്തരാവുകയല്ല, കരുതലോടെയും പ്രാർഥനയോടെയും വ്യാപരിക്കുകയാണു വേണ്ടതെന്നു മാർപാപ്പ ഓർമിപ്പിച്ചു.

സഹനത്തിന്‍റെയും രോഗത്തിന്‍റെയും സമയങ്ങളിൽ ദൈവം നമ്മോടുകൂടെയുണ്ടെന്നും മറ്റുള്ളവരെ സഹായിക്കാൻ വീണ്ടും കൂട്ടിച്ചേർക്കപ്പെടാനുമുള്ള സമയമാണിതെന്നാണു സഹനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നതെന്നും വടക്കെ ഇറ്റലിയിലെ ജനങ്ങൾക്കായി എഴുതിയ കത്തിൽ പാപ്പാ കൂട്ടിച്ചേർത്തു.

റോമിൽനിന്ന് ഫാ. ജിയോ തരകൻ