മൂന്നു വർഷം മാത്രം നീണ്ട പൊതുജീവിതത്തിനിടയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപെട്ട വേറൊരു മനുഷ്യൻ വാഴ്വിലുണ്ടായിട്ടുണ്ടോ? അവനെ തെറ്റിദ്ധരിച്ചവരായിരുന്നു അധികവും. മനോരോഗിയെന്നുവരെ മനുഷ്യർ അവനെ വിളിച്ചില്ലേ? തെറ്റിദ്ധാരണകൾ തന്നെയാണ് തടിക്കുരിശിൽ അവനെ കൊണ്ടെത്തിച്ചതും. എത്രമാത്രം താത്പര്യത്തോടും തീക്ഷ്ണതയോടും കൂടിയാണ് അവൻ മർത്യരിൽ ഒരുവനായി അവരുടെ മധ്യത്തിലേക്കു വന്നത്.
പക്ഷേ, അവർക്ക് അവനിലെ രക്ഷകനെ ദർശിക്കാൻ കഴിഞ്ഞില്ല. സ്വജനം പോലും അവനെക്കുറിച്ച് ശരിയായ ധാരണയില്ലാത്തവരായിപ്പോയി. നൊന്തുപെറ്റ കുഞ്ഞ് തന്നെ തിരിച്ചറിയാതെ വരുന്പോൾ ഒരമ്മക്കുണ്ടാകുന്ന മനോവേദന അപ്പോഴൊക്കെ അവൻ മനസിലാക്കിയിട്ടുണ്ടാവണം. മക്കളായ നാം തന്നെ തിരിച്ചറിയാതെ പോകുന്നതാണ് ദൈവത്തിന്റെ നൊന്പരങ്ങളിലൊന്ന്. നമ്മുടെ ദൈവം നാമാൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയാകരുത്. ആവശ്യത്തിലധികം അവൻ സ്വയം നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. അവന്റെ വചനങ്ങളും അവനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളവയും നാം വായിച്ചു ധ്യാനിക്കണം. നമ്മുടെ ഹൃദയനാണയത്തിന്റെ പ്രതലത്തിൽ കൊത്തിവച്ചിട്ടുള്ള അവന്റെ രൂപത്തെയും ലിഖിതത്തെയും അകക്കണ്ണുതുറന്നു കാണണം.
“തെറ്റിദ്ധരിക്കപ്പെട്ടു’ എന്നതല്ലേ നമ്മുടെയും ആകുലതകളിലൊന്ന്? അറിയാത്ത തെറ്റുകൾ നമ്മുടെമേൽ ആരോപിക്കപ്പെട്ടപ്പോഴും, അകാരണമായി പീഡിപ്പിക്കപ്പെട്ടപ്പോഴും, ഉള്ളം നിർമലമായിരുന്നപ്പോഴും കള്ളത്തരമുള്ളവർ എന്ന് കളിയാക്കപ്പെട്ടപ്പോഴും, നമ്മുടെ ആത്മാർഥതയെ മറ്റുള്ളവർ മുഖവിലെക്കെടുക്കാതെപോയപ്പോഴും, നമ്മുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ട് ദുർവ്യാഖ്യാനിക്കപ്പെട്ടപ്പോഴും തെറ്റിദ്ധാരണയുടെ തീക്കനലിൽ നാം നടക്കുകയായിരുന്നു. അവയ്ക്കൊക്കെ നിമിത്തമായവരോട് നമ്മുടെ നാഥനെപ്പോലെ നിരുപാധികം പൊറുക്കാം.
“എന്നെ ആരും മസിലാക്കിയില്ല’ എന്ന് സങ്കടപ്പെടുന്പോൾ ഓർക്കണം, നാം പ്രതീക്ഷിക്കുന്നപോലെ എല്ലാം നമ്മെ മനസിലാക്കണമെന്നില്ല. എന്നാൽ, എല്ലാം മനസിലാക്കുന്ന ഒരുവൻ മുകളിലുണ്ട്. മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടവരുത്താതിരിക്കേണ്ടതും പ്രധാനപ്പെട്ടതാണ്.കുറേക്കൂടി തുറവിയോടെ ജീവിക്കാൻ ശീലിക്കാം. ദൃഷ്ടിശുദ്ധിയുടെ ദാരിദ്ര്യമാണ് തെറ്റിദ്ധാരണയുടെ അടിസ്ഥാനകാരണം. നമ്മുടെ കാഴ്ചകൾ നേർക്കാഴ്ചകളായിരിക്കട്ടെ. ദൃശ്യങ്ങൾക്കപ്പുറത്ത് അദൃശ്യയാഥാർഥ്യങ്ങൾ ഉണ്ടെന്നറിയാം. കണ്ണിമകൾക്കിടയിൽ കുടുങ്ങിയ ഒരു കരടു മതി നമ്മുടെ കാഴ്ചയെ വികൃതമാക്കാനും തെറ്റിദ്ധരിപ്പിക്കാനും. ഒപ്പം, മറ്റുള്ളവരെ മതിയായി മനസിലാക്കാൻ ശ്രമിക്കാം. തെറ്റിദ്ധാരണയുടെ ഒരു തുരുന്പിച്ച കണ്ണി വ്യക്തിബന്ധങ്ങൾ പൊട്ടിത്തകരാൻ ധാരാളമാണ്. മനസിലാക്കണമെങ്കിൽ മനസ് മനസോടു ചേർന്നിരിക്കണം. പരസ്പരം സംസാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഈ ഭൂഗോളത്തിനു മീതേയുള്ളൂ. ഭവനാംഗങ്ങൾ ഒരുമിച്ചിരുന്നു സംഭാഷിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നിടത്ത് തെറ്റിദ്ധാരണകൾക്ക് ആയുസുണ്ടാവില്ല. തെറ്റുകൾ ഒഴിവാക്കുക, അപ്പോൾ നേർധാരണ നമുണ്ടാവും. നാം തെറ്റിദ്ധരിച്ചതുമൂലം ഇനിയാരുടെയും ഉള്ളം തേങ്ങാതിരിക്കട്ടെ.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
പക്ഷേ, അവർക്ക് അവനിലെ രക്ഷകനെ ദർശിക്കാൻ കഴിഞ്ഞില്ല. സ്വജനം പോലും അവനെക്കുറിച്ച് ശരിയായ ധാരണയില്ലാത്തവരായിപ്പോയി. നൊന്തുപെറ്റ കുഞ്ഞ് തന്നെ തിരിച്ചറിയാതെ വരുന്പോൾ ഒരമ്മക്കുണ്ടാകുന്ന മനോവേദന അപ്പോഴൊക്കെ അവൻ മനസിലാക്കിയിട്ടുണ്ടാവണം. മക്കളായ നാം തന്നെ തിരിച്ചറിയാതെ പോകുന്നതാണ് ദൈവത്തിന്റെ നൊന്പരങ്ങളിലൊന്ന്. നമ്മുടെ ദൈവം നാമാൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടയാകരുത്. ആവശ്യത്തിലധികം അവൻ സ്വയം നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. അവന്റെ വചനങ്ങളും അവനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളവയും നാം വായിച്ചു ധ്യാനിക്കണം. നമ്മുടെ ഹൃദയനാണയത്തിന്റെ പ്രതലത്തിൽ കൊത്തിവച്ചിട്ടുള്ള അവന്റെ രൂപത്തെയും ലിഖിതത്തെയും അകക്കണ്ണുതുറന്നു കാണണം.
“തെറ്റിദ്ധരിക്കപ്പെട്ടു’ എന്നതല്ലേ നമ്മുടെയും ആകുലതകളിലൊന്ന്? അറിയാത്ത തെറ്റുകൾ നമ്മുടെമേൽ ആരോപിക്കപ്പെട്ടപ്പോഴും, അകാരണമായി പീഡിപ്പിക്കപ്പെട്ടപ്പോഴും, ഉള്ളം നിർമലമായിരുന്നപ്പോഴും കള്ളത്തരമുള്ളവർ എന്ന് കളിയാക്കപ്പെട്ടപ്പോഴും, നമ്മുടെ ആത്മാർഥതയെ മറ്റുള്ളവർ മുഖവിലെക്കെടുക്കാതെപോയപ്പോഴും, നമ്മുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ട് ദുർവ്യാഖ്യാനിക്കപ്പെട്ടപ്പോഴും തെറ്റിദ്ധാരണയുടെ തീക്കനലിൽ നാം നടക്കുകയായിരുന്നു. അവയ്ക്കൊക്കെ നിമിത്തമായവരോട് നമ്മുടെ നാഥനെപ്പോലെ നിരുപാധികം പൊറുക്കാം.
“എന്നെ ആരും മസിലാക്കിയില്ല’ എന്ന് സങ്കടപ്പെടുന്പോൾ ഓർക്കണം, നാം പ്രതീക്ഷിക്കുന്നപോലെ എല്ലാം നമ്മെ മനസിലാക്കണമെന്നില്ല. എന്നാൽ, എല്ലാം മനസിലാക്കുന്ന ഒരുവൻ മുകളിലുണ്ട്. മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടാൻ ഇടവരുത്താതിരിക്കേണ്ടതും പ്രധാനപ്പെട്ടതാണ്.കുറേക്കൂടി തുറവിയോടെ ജീവിക്കാൻ ശീലിക്കാം. ദൃഷ്ടിശുദ്ധിയുടെ ദാരിദ്ര്യമാണ് തെറ്റിദ്ധാരണയുടെ അടിസ്ഥാനകാരണം. നമ്മുടെ കാഴ്ചകൾ നേർക്കാഴ്ചകളായിരിക്കട്ടെ. ദൃശ്യങ്ങൾക്കപ്പുറത്ത് അദൃശ്യയാഥാർഥ്യങ്ങൾ ഉണ്ടെന്നറിയാം. കണ്ണിമകൾക്കിടയിൽ കുടുങ്ങിയ ഒരു കരടു മതി നമ്മുടെ കാഴ്ചയെ വികൃതമാക്കാനും തെറ്റിദ്ധരിപ്പിക്കാനും. ഒപ്പം, മറ്റുള്ളവരെ മതിയായി മനസിലാക്കാൻ ശ്രമിക്കാം. തെറ്റിദ്ധാരണയുടെ ഒരു തുരുന്പിച്ച കണ്ണി വ്യക്തിബന്ധങ്ങൾ പൊട്ടിത്തകരാൻ ധാരാളമാണ്. മനസിലാക്കണമെങ്കിൽ മനസ് മനസോടു ചേർന്നിരിക്കണം. പരസ്പരം സംസാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഈ ഭൂഗോളത്തിനു മീതേയുള്ളൂ. ഭവനാംഗങ്ങൾ ഒരുമിച്ചിരുന്നു സംഭാഷിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നിടത്ത് തെറ്റിദ്ധാരണകൾക്ക് ആയുസുണ്ടാവില്ല. തെറ്റുകൾ ഒഴിവാക്കുക, അപ്പോൾ നേർധാരണ നമുണ്ടാവും. നാം തെറ്റിദ്ധരിച്ചതുമൂലം ഇനിയാരുടെയും ഉള്ളം തേങ്ങാതിരിക്കട്ടെ.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്