+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദി അറേബ്യയും റഷ്യയും എണ്ണവിലയിൽ പോരു തുടങ്ങി

സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (എംബിഎസ്) രാജകുമാരനു 34 വയസേ ഉള്ളൂ. ചെറുപ്പത്തിന്‍റെ എ
സൗദി അറേബ്യയും റഷ്യയും എണ്ണവിലയിൽ പോരു തുടങ്ങി
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (എംബിഎസ്) രാജകുമാരനു 34 വയസേ ഉള്ളൂ. ചെറുപ്പത്തിന്‍റെ എടുത്തുചാട്ടം അദ്ദേഹത്തിനുണ്ടെന്നു പല വിമർശകരും പറയാറുണ്ട്. ഇപ്പോൾ എംബിഎസ് ഒരു എണ്ണവില യുദ്ധത്തിനു തുടക്കമിട്ടിരിക്കുന്നു. ഇതു തന്ത്രപരമായ നീക്കമോ എടുത്തുചാട്ടമോ എന്നു താമസിയാതെ അറിയാനാകും.

ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ത്തിക്കൊണ്ടാണു സൗദി അറേബ്യ എണ്ണയുദ്ധം തുടങ്ങിയത്. റഷ്യയുമായാണു യുദ്ധം. അമേരിക്കയെയും യുദ്ധം ബാധിക്കും. സൗദി അറേബ്യ പറഞ്ഞതുപോലെ ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കാൻ റഷ്യ തയാറാകാത്തതാണു കാരണം.

ഒപെക് യോഗം

കഴിഞ്ഞ വെള്ളിയാഴ്ച വിയന്ന (ഓസ്ട്രിയ)യിലെ ഒപെക് ആസ്ഥാനത്ത് രണ്ടു യോഗങ്ങൾ നടന്നു. 14 അംഗ ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) യോഗവും ഒപെക് പ്ലസ് (ഒപെകിനു പുറമേ റഷ്യയടക്കം 10 എണ്ണകയറ്റുമതി രാജ്യങ്ങൾ കൂടി ഉൾപ്പെട്ട കൂട്ടായ്മ) യോഗവും. കുറേ മാസങ്ങളായി ഈ രാജ്യങ്ങൾ ക്രൂഡ് ഉത്പാദനം പ്രതിദിനം 21 ലക്ഷം വീപ്പ കണ്ട് കുറച്ചിട്ടുണ്ട്. 15 ലക്ഷം വീപ്പ കൂടി ഏപ്രിൽ ഒന്നുമുതൽ കുറയ്ക്കണമെന്നു സൗദി അറേബ്യ നിർദേശിച്ചു.
യോഗങ്ങൾക്കു മുന്പും ഇടയ്ക്കും സൗദി ഊർജകാര്യമന്ത്രി അബ്‌ദുൾ അസീസ് ബിൻ സൽമാൻ രാജകുമാരൻ റഷ്യൻ ഊർജമന്ത്രി അലക്സാണ്ടർ നൊവാക്കുമായി ചർച്ച നടത്തി. പക്ഷേ ധാരണ ഉണ്ടായില്ല.

ഉത്പാദനം കുറച്ച് വില കൂട്ടാൻ തീരുമാനിക്കാനിരുന്ന ഒപെക് യോഗം ധാരണയില്ലാതെ പിരിഞ്ഞു. അന്നു ബ്രെന്‍റ് ഇനം വീപ്പയ്ക്ക് 45 ഡോളറിലും ഡബ്ള്യുടിഐ ഇനം 41 ഡോളറിലുമായിരുന്നു. തലേന്നത്തേതിലും ഒന്പതുശതമാനം കുറവ്.

റഷ്യ ഉടക്കി

പിറ്റേന്ന് റഷ്യ പറഞ്ഞു: ഉൽപാദനം കൂട്ടാനാണു ഞങ്ങൾ ഉദ്ദേശിക്കുന്നത്. സൗദിയുമായി സഹകരിച്ചു നീങ്ങുന്നതിൽ ഒരു നേട്ടവും ഞങ്ങൾക്കില്ല.

സൗദി അറേബ്യ അന്നു മറുപടി പറഞ്ഞില്ല. പകരം ഞായറാഴ്ച തങ്ങളുടെ ക്രൂഡ് ഓയിലിന്‍റെ വില കുറച്ചതായി അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളിലേക്കു വീപ്പയ്ക്കു നാലു മുതൽ ആറുവരെ ഡോളർ കുറച്ചു. അമേരിക്കയിലേക്കുള്ളതിന് ഏഴു ഡോളറും. കൂടെ ഒരു പ്രഖ്യാപനവും: ഏപ്രിൽ ഒന്നുമുതൽ സൗദി ക്രൂഡ് ഉത്പാദനം പരമാവധി കൂട്ടും.

വില ഇടിഞ്ഞു

രണ്ടു പേരും അങ്ങനെ യുദ്ധപ്രഖ്യാപനം നടത്തി.അതിന്‍റെ ഫലം തിങ്കളാഴ്ച കണ്ടു. ക്രൂഡ് വില 31 ശതമാനം ഇടിഞ്ഞു. ബ്രെന്‍റ് ഇനം വീപ്പയ്ക്കു 31 ഡോളറും വെസ്റ്റ് ടെക്സസ് ഇന്‍റർ മീഡിയറ്റ് (ഡബ്ള്യുടിഐ) 27 ഡോളറും വരെ എത്തി. പിന്നീട് ബ്രെന്‍റ് ഇനം 36 ഡോളറിലും ഡബ്ള്യുടിഐ ഇനം 32 ഡോളറിലും വ്യാപാരം നടന്നു.

ആഴ്ചകൾ കൊണ്ടു വില പകുതിയായി. കോവിഡ് - 19 വൈറസ് ബാധ മൂലം സാന്പത്തിക മുരടിപ്പുണ്ടാകുമെന്നും ഈ വർഷം എണ്ണ ഉപയോഗത്തിലെ വർധന നാമമാത്രമായിരിക്കുമെന്നും കരുതിയിരുന്നപ്പോഴാണ് ഈ തകർച്ച.

വീഴ്ച എവിടെ വരെ

ക്രൂഡ് വില 20 ഡോളർ വരെ പോകുമെന്നും അല്ല 30 ഡോളറിനു സമീപത്താകുമെന്നും ഒക്കെയാണു പുതിയ പ്രവചനങ്ങൾ. 2014 ലെ 115 ഡോളറിൽ നിന്നു 2016 ലെ 28 ഡോളറിലേക്കു വീണതു പോലൊരു ശാന്തമായ വീഴ്ചയല്ല ഇപ്പോഴത്തേത്. കുത്തനേ ഇടിയുകയായിരുന്നു.
റഷ്യയെയും പറ്റുമെങ്കിൽ അമേരിക്കയെയും ക്രൂഡ് വിപണിയുടെ മുൻനിരയിൽ നിന്നു നീക്കാനുള്ള ഒരു ഗൂഢനീക്കം ഇതിൽ കാണാം. ഇപ്പോൾ ലോക പെട്രോളിയം വിപണിയിലെ ഏറ്റവും വലിയ ഉത്പാദകരല്ല സൗദി അറേബ്യ. അവർ രണ്ടാം സ്ഥാനത്താണ്. തൊട്ടുപിന്നിൽ റഷ്യയുമുണ്ട്.

സ്ഥാനക്രമം

ഒന്നാംസ്ഥാനത്ത് അമേരിക്കയാണ്. ഷെയ്‌ൽ വാതകത്തിൽ നിന്നു പെട്രോളിയം കിട്ടിയതോടെ വിപണിയിലെ വന്പന്മാരായി അവർ. 2019-ൽ അവരുടെ പ്രതിദിന ശരാശരി ഉത്പാദനം 178.7 ലക്ഷം വീപ്പയായിരുന്നു. കഴിഞ്ഞ ആറുവർഷമായി അവരാണ് ഒന്നാംസ്ഥാനത്ത്.
സൗദി ഉത്പാദനം പ്രതിദിനം 124.2 ലക്ഷം വീപ്പ. റഷ്യയുടേത് 114 ലക്ഷം വീപ്പ.
റഷ്യയെയും അമേരിക്കയെയും ഞെരുക്കി വിപണി നിയന്ത്രണം പിടിക്കുകയാണു സൗദി ലക്ഷ്യം. വിലയുദ്ധം നടത്താൻ സൗദിക്കു പറ്റും.

2.8 ഡോളർ മാത്രം

സൗദി അറേബ്യയുടെ ക്രൂഡ് ഉത്പാദനച്ചെലവ് വീപ്പയ്ക്ക് 2.8 ഡോളറേ വരൂ. അമേരിക്കയിലെ എക്സോൺ മോബിൽ കന്പനിക്ക് ഉത്പാദനച്ചെലവ് 16 ഡോളർ വരുന്നു. റഷ്യയുടെ റോസ്നെഫ്റ്റിന് 20 ഡോളറും.

വില താഴ്ത്തിയാൽ റഷ്യയും അമേരിക്കൻ കന്പനികളും തളരും. ഷെയ്ൽ ഉത്പാദകർ പാപ്പരാകും. പിന്നീട് വില ഉയർന്നാലും ഷെയ്ൽ ഉൽപാദനം പുനരാരംഭിക്കാൻ വൈകും. റഷ്യൻ കന്പനികൾക്കും പിടിച്ചു നിൽക്കാനാവില്ല. കന്പനികൾക്കു മൂലധന നിക്ഷേപം സാധിക്കില്ല. കടം മൂലം പാപ്പരായെന്നും വരാം.

എംബിഎസിന്‍റെ ഈ കണക്കുകൂട്ടൽ പോലെ എല്ലാം നടക്കുമോ? നടന്നാൽ സൗദി ഭരണം അനായാസം കിരീടാവകാശിയുടെ കൈപ്പിടിയിൽ ഒതുങ്ങും. ചിലരൊക്കെ പറയുന്നതുപോലെ പിതാവ് സൽമാൻ രാജാവിനെ സ്ഥാനത്യാഗം ചെയ്യിച്ചുപോലും കസേര കൈവശപ്പെടുത്തിയാലും ആശ്ചര്യപ്പെടാനില്ല.

മറിച്ച് ഈ കൈവിട്ടകളി പരാജയപ്പെട്ടാൽ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിനു രാജസിംഹാസനം അത്ര എളുപ്പമായിരിക്കില്ല എന്നു തീർച്ച. അൽ സൗദ് രാജവംശത്തിൽ എന്തൊക്കെയാവും തുടർന്നു സംഭവിക്കുക എന്നും പറയാനാവില്ല.

റ്റി.സി. മാത്യു