+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പക്ഷിപ്പനി: ഭീതി വേണ്ട, ജാഗ്രത വേണം

പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പക്ഷിരോഗമാണ് ഏവിയൻ ഇൻഫ്ളുവൻസ അഥവാ പക്ഷിപ്പനി. ഓർത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയൻ ഇൻഫ്ളുവ
പക്ഷിപ്പനി: ഭീതി വേണ്ട, ജാഗ്രത വേണം
പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പക്ഷിരോഗമാണ് ഏവിയൻ ഇൻഫ്ളുവൻസ അഥവാ പക്ഷിപ്പനി. ഓർത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയൻ ഇൻഫ്ളുവൻസ എ. വൈറസുകളാണ് പക്ഷിപ്പനിക്ക് കാരണമാവുന്നത്. വൈറസുകളെ അവയിലടങ്ങിയ പ്രോട്ടീനുകളുടെ അടിസ്ഥാനത്തിൽ ഉപയിനങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇതിൽ എച്ച്5 എൻ1 ഏവിയൻ ഇൻഫ്ളുവൻസ വൈറസുകളാണ് കോഴിക്കോട് ജില്ലയിൽ ഇപ്പോൾ രോഗകാരണമായതെന്നാണ് നിഗമനം.

ഇതിനുമുമ്പ് സംസ്ഥാനത്ത് പക്ഷിപ്പനി കണ്ടെ ത്തിയത് 2014-ലും 2016-ലും ആലപ്പുഴയിലായിരുന്നു. അന്ന് ആയിരക്കണക്കിന് പക്ഷികൾ ചത്തൊടുങ്ങിയെന്ന് മാത്രമല്ല രോഗനിയന്ത്രണത്തിനായി ലക്ഷക്കണക്കിന് വളർത്തുപക്ഷികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. തണ്ണീർത്തടയോരത്തെ തണുപ്പുതേടി മറുനാടുകളിൽ നിന്നു പറന്നെത്തിയ ദേശാടനപ്പക്ഷികളാണ് അന്ന് ആലപ്പുഴയിൽ പക്ഷിപ്പനി പടർത്തിയത്. ഇക്കഴിഞ്ഞ ജനുവരി മാസത്തിൽ ഒഡീഷയിലെ ഭൂവനേശ്വറിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എച്ച്5 എൻ1 ഇനം വൈറസുകൾ തന്നെയായിരുന്നു ഇവിടെയും രോഗമുണ്ടാക്കിയത്.

രോഗവ്യാപനം എങ്ങനെ ?

ഇൻഫ്ളുവൻസ വൈറസുകളെ ശരീരത്തിൽ വഹിച്ച് പറക്കുന്ന ദേശാടനപ്പക്ഷികളും കാട്ടുപക്ഷികളുമെല്ലാം ഏറെയുണ്ട്. വാഹകരായ പക്ഷികളുടെ ശ്വസനനാളത്തിലും അന്നനാളത്തിലുമെല്ലാമാണ് വൈറസുകൾ വാസമുറപ്പിക്കുക. വൈറസിന്‍റെ വ്യാപനത്തിലും നിലനിൽപ്പിനും പരിണാമത്തിലും വലിയ പങ്കുവഹിക്കുന്ന വാഹകരായ ഈ പക്ഷികളിൽ വൈറസുകൾ രോഗമുണ്ടാക്കില്ല.

രോഗവാഹകരും രോഗബാധിതരുമായ പക്ഷികൾ അവയുടെ മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും വൈറസിനെ ധാരാളമായി പുറന്തള്ളും. ഈ പക്ഷികളുമായും സ്രവങ്ങളും, കാഷ്ഠവുമായുമുള്ള നേരിട്ടുള്ള സന്പർക്കത്തിലൂടെയും ശരീരസ്രവങ്ങളും കാഷ്ഠവും കലർന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങൾ, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, വാഹനങ്ങൾ എന്നിവയെല്ലാം വഴി പരോക്ഷമായും രോഗം അതിവേഗത്തിൽ പടർന്നുപിടിക്കും. ചെറിയ ദൂരപരിധിയിൽ വായുവിലൂടെയും രോഗവ്യാപനം നടക്കും. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠത്തിൽ വന്നിരിക്കുന്ന ചിലയിനം ഈച്ചകൾക്കും മറ്റു പക്ഷികളിലേക്ക് രോഗം പടർത്താൻ കഴിയും. കോഴികൾ, താറാവുകൾ, കാടകൾ, ടർക്കികൾ, വാത്തകൾ, പ്രാവുകൾ തുടങ്ങി ലൗ ബേർഡ്സ് അടക്കമുള്ള വളർത്തുപക്ഷികളെയെല്ലാം ഏവിയൻ ഇൻഫ്ളുവൻസ വൈറസുകൾ ബാധിക്കും. കുറഞ്ഞ താപനിലയിൽ ദീർഘനാൾ നാശമൊന്നും കൂടാതെ നിലനിൽക്കാനുള്ള കഴിവും പക്ഷിപ്പനി വൈറസുകൾക്കുണ്ട്.

രോഗലക്ഷണങ്ങളും പകർച്ചനിരക്കും രോഗതീവ്രതയും മരണനിരക്കുമെല്ലാം വൈറസിന്‍റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും. തീവ്രത കുറഞ്ഞ ഏവിയൻ ഇൻഫ്ളുവൻസ വൈറസ് ബാധയിൽ വായിൽ നിന്നും മൂക്കിൽ നിന്നും സ്രവമൊലിക്കൽ, ശ്വസനതടസം, മുട്ടയുത്പാദനം കുറയൽ തുടങ്ങിയ ലക്ഷണങ്ങളാണ് പക്ഷികൾ പ്രകടിപ്പിക്കുക. എന്നാൽ, അതിതീവ്ര വൈറസ് ബാധയിൽ പച്ചകലർന്ന വയറിളക്കം, തലയും പൂവും താടയുമെല്ലാം വീങ്ങി നീലനിറമാകൽ, ശ്വാസമെടുക്കാനുള്ള പ്രയാസം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചശേഷം ഒന്നോ രണ്ടോ ദിവസത്തിനകം പക്ഷികൾ കൂട്ടമായി ചത്തൊടുങ്ങും. ലക്ഷണങ്ങൾ ഏതെങ്കിലും പ്രകടമാവുന്നതിന് മുമ്പുതന്നെ പക്ഷികൾ കൂട്ടമായി ചത്തുവീഴാനും അതിതീവ്ര വൈറസ് ബാധയിൽ സാധ്യതയുണ്ട്.

മനുഷ്യരിലേക്കും പകരാം

സാധാരണഗതിയിൽ പക്ഷികളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന രീതിയിൽ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയൻ ഇൻഫ്ളുവൻസ എ വൈറസുകളിലേറെയും. എന്നാൽ, പക്ഷികളിൽ നിന്നു മനുഷ്യരിലേക്കു പകരാനും രോഗമുണ്ടാക്കാനുമുള്ള ശേഷിയും ഏവിയൻ ഇൻഫ്ളുവൻസ വൈറസുകൾക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സന്പർക്കത്തിലൂടെയും രോഗബാധയേറ്റ പക്ഷികളുടെ മാംസം, മുട്ട എന്നിവ മതിയായി വേവിക്കാതെ ആഹാരമാക്കുന്നത് വഴിയും രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളെ മതിയായ സുരക്ഷാമുൻകരുതലുകൾ ഇല്ലാതെ കൈകാര്യം ചെയ്യുന്നത് വഴിയുമെല്ലാം മനുഷ്യരിൽ രോഗബാധയേൽക്കാൻ സാധ്യതയുണ്ട്. എച്ച്5 എൻ1 , എച്ച്7എൻ9, എച്ച്7എൻ7, എച്ച്9എൻ2 തുടങ്ങിയ ഏവിയൻ ഇൻഫ്ളുവൻസ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെ ത്തിയിട്ടുണ്ട്.

എങ്കിലും കൊറോണ വൈറസ് പോലെയോ നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തിൽ പടർന്നുപിടിക്കുന്ന ജന്തുജന്യരോഗങ്ങളിൽ ഒന്നല്ല പക്ഷിപ്പനി. മനുഷ്യനിൽ നിന്നു മനുഷ്യനിലേക്കുള്ള രോഗവ്യാപനവും അപൂർവമാണ്. എന്നാൽ, തീവ്രത കൂടിയ, ജനിതക മാറ്റങ്ങൾ സംഭവിച്ച പക്ഷിപ്പനി വൈറസുകൾ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് വളരെ വേഗം വ്യാപിക്കുന്ന വൈറസുകളായി രൂപപ്പെടാനുള്ള സാധ്യതയുണ്ടെ ന്ന മുന്നറിയിപ്പ് ലോകാരോഗ്യസംഘടന നൽകിയിട്ടുണ്ട്.

ജാഗ്രതയാണു പ്രതിരോധം

പക്ഷികൾ കൂട്ടമായി ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്ത മൃഗാശുപത്രിയിലോ ആരോഗ്യകേന്ദ്രങ്ങളിലോ വിവരം അറിയിക്കണം. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവൻ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നതാണ് ലോകമൃഗാരോഗ്യസംഘടന നിർദേശിക്കുന്ന നിയന്ത്രണമാർഗം. ഒപ്പം അവയുടെ മുട്ടയടക്കമുള്ള ഉത്പന്നങ്ങൾ, കാഷ്ഠം, ലിറ്റർ അടക്കമുള്ള മറ്റ് ജൈവമാലിന്യങ്ങൾ എന്നിവയും സുരക്ഷിതമായി സംസ്കരിക്കണം. രോഗം ബാധിച്ചവയെയും ചത്തുവീണ പക്ഷികളേയും കൈകാര്യം ചെയ്യുന്പോൾ മാസ്ക്, കൈയുറ, ഏപ്രണ്‍, ഗോഗിൾ, ഗംബൂട്ട് തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി ഏതെങ്കിലും രീതിയിൽ സന്പർക്കമുണ്ടായവർ, പക്ഷിക്കാഷ്ഠം വളമായി ഉപയോഗിക്കുന്ന കർഷകർ, രോഗബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർ, രോഗബാധിത മേഖലകളിൽ താമസിക്കുന്നവർ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലർത്തണം. രോഗം ബാധിച്ചതായി കണ്ടെ ത്തിയതിന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നിന്നും പക്ഷികളെയും മുട്ട, മാംസം എന്നിവയും, തൂവൽ, കാഷ്ഠം അടക്കമുള്ള ജൈവമാലിന്യങ്ങളും മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകരുത്.

വളർത്തുപക്ഷികളുമായി ദേശാടനപ്പക്ഷികളുടെയും കാട്ടുപക്ഷികളുടെയും സന്പർക്കം തടയാൻ ഫലപ്രദമായ ജൈവസുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. ദേശാടനപ്പക്ഷികൾ വ്യാപകമായ പ്രദേശങ്ങളിൽ കോഴി, താറാവ് ഫാമുകൾ നടത്തുന്നതും പക്ഷികളെ തുറന്നുവിട്ട് വളർത്തുന്നതും ഒഴിവാക്കണം. വിവിധയിനത്തിൽപ്പെട്ട പക്ഷികളെ ഒരുമിച്ച് വളർത്തുന്നതും രോഗസാധ്യത ഉയർത്തും. കാട്ടുപക്ഷികളെയും ദേശാടനപക്ഷികളെയും ആകർഷിക്കുന്ന തരത്തിൽ ഭക്ഷണഅവശിഷ്ടങ്ങളും മറ്റും ഫാമിന്‍റെ ചുറ്റുവട്ടങ്ങളിൽ നിക്ഷേപിക്കരുത്. ഫാമുകളിലേക്ക് പുതിയ കോഴികളേയും അലങ്കാരപ്പക്ഷികളേയും കൊണ്ടുവരുന്പോൾ മൂന്നാഴ്ചയെങ്കിലും മുഖ്യഷെഡ്ഡിലെ പക്ഷികൾക്കൊപ്പം ചേർക്കാതെ മാറ്റിപ്പാർപ്പിച്ച് ക്വാറന്‍റൈൻ പരിചരണം നൽകാൻ ശ്രദ്ധിക്കണം.

ലൈസോൾ (1:5000), കാസ്റ്റിക് സോഡ (2%), പൊട്ടാസ്യം പെർമാംഗനേറ്റ് (1:1000) തുടങ്ങിയ വീര്യം കൂടിയ അണുനാശിനികൾ ഉപയോഗിച്ച് ഫാം ശുചീകരണം നടത്തണം. മതിയായ അണുനശീകരണം നടത്തിയതിനുശേഷം മാത്രമേ തൊഴിലാളികളെയും വാഹനങ്ങൾ, ഉപകരണങ്ങൾ. എന്നിവയെയുമെല്ലാം ഫാമിനകത്തേക്ക് പ്രവേശിപ്പിക്കാവൂ. അനാവശ്യ സന്ദർശകരെ ഫാമിൽ അനുവദിക്കരുത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രധാനം.

ഉയർന്ന താപനിലയിൽ അതിവേഗം നശിച്ചുപോകുന്നവയാണ് പക്ഷിപ്പനി വൈറസുകൾ. 70 ഡിഗ്രി സെൽഷസിൽ ചൂടാക്കിയാൽ വൈറസുകൾ നശിച്ചുപോകും.

ഡോ. എം. മുഹമ്മദ് ആസിഫ്
(വെറ്ററിനറി സർവകലാശാലയിൽ ഗവേഷകനാണ് ലേഖകൻ)