അനന്തപുരി / ദ്വിജൻ
സംവരണം ഇത്ര വലിയ കാര്യമാണോ? ഇന്ന് എല്ലാവരും വളരെ വലിയ കാര്യമായി പരിഗണിക്കുന്ന ഒന്നാണ് സംവരണം. സംവരണത്തിലൂടെ പദവികൾ പങ്കുവയ്ക്കുന്ന രീതി മനസിലാക്കുന്പോൾ ഇതിൽ കടന്നുകൂടാൻ എല്ലാവരും തത്രപ്പെടുന്നതിന്റെ പൊരുൾ മനസിലാകും.
സർക്കാരിലെ 10 തസ്തികയിലേക്ക് നിയമനം നടക്കുന്നു എന്നിരിക്കട്ടെ. 20 പേരുടെ റാങ്ക് ലിസ്റ്റ് തയാറാക്കപ്പെട്ടെന്നും കരുതുക. റാങ്കിലെ ഒന്നാമന് നിയമനം കൊടുക്കുന്നു. അയാൾ സംവരണ സമുദായത്തിൽ പെട്ടയാളായാലും രണ്ടാമത്തെ പദവി സംവരണ സമുദായത്തിനാണ്. റാങ്ക് ലിസ്റ്റിൽ പത്താമനായി ഉള്ള ആളാണ് ആ സമുദായക്കാരൻ എങ്കിൽ അയാൾക്ക് രണ്ടാമത് നിയമനം കിട്ടുന്നു. മൂന്നാമത് വീണ്ടും പൊതു മെരിറ്റിൽ നിന്നു നിയമനം വരുന്നു. അതും സംവരണ സമുദായക്കാരനാണെന്നിരിക്കട്ടെ. അതു വിഷയമല്ല. നാലാമത്തെ പദവിയും സംവരണത്തിനു പോകുന്നു.
ഇങ്ങനെ വരുന്പോൾ സംവരണം ഇല്ലാത്ത സമുദായത്തിൽ പെട്ടവർ റാങ്ക് ലിസ്റ്റിൽ ആദ്യം വന്നാലും പലപ്പോഴും നിയമനം കിട്ടാറില്ല. ഇതിലൂടെ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സർക്കാർ പദവികളിൽ നല്ല പങ്ക് സംവരണ സമുദായങ്ങളിൽ പെട്ടവർക്കു ലഭ്യമാകുന്നു.
മുന്പേ പറന്ന പക്ഷി
മുന്നാക്ക സമുദായങ്ങളിൽ പെട്ടവർക്കും സംവരണം ഏർപ്പെടുത്തണം എന്ന ആവശ്യം ഉയരാനുണ്ടായ സാഹചര്യം ഈ തിരിച്ചറിവാണ്. പല കാര്യങ്ങളിലും കാലത്തിനു മുന്പേ പറന്ന പക്ഷിയായിരുന്നു ഇ.എം. ശങ്കരൻ നന്പൂതിരിപ്പാട് എന്ന കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവ്. അദ്ദേഹത്തിന്റെ ആശയങ്ങളെയും നിലപാടുകളെയും അംഗീകരിക്കാത്തവർക്കും അംഗീകരിക്കാതിരിക്കാനാവാത്ത സത്യമാണിത്. കേരളസമൂഹത്തിലെ സന്പത്ത് മുഴുവൻ മുന്നാക്ക സമുദായക്കാരുടെ കൈകളിൽ അമരുകയും അവർ അധ്വാനിക്കാതെ അത് ആസ്വദിച്ച് മദിക്കുകയും ചെയ്ത കാലത്ത് അദ്ദേഹം പിന്നാക്കക്കാർക്കു വേണ്ടി ശക്തമായ നിലപാടെടുത്തു.
കുടുംബസ്വത്തായി തനിക്കും ഭാര്യ ആര്യ അന്തർജനത്തിനും കിട്ടിയ സ്വത്ത് പാർട്ടിക്കു വേണ്ടി ചെലവാക്കി. മരണം വരെ പാർട്ടി ലെവി കൊണ്ടു ജീവിച്ചു. എന്നാൽ, ജീവിതാവസാന കാലമായപ്പോഴെക്കും കേരള സമൂഹത്തിലെ സ്ഥിതി നേരെ തലകീഴായി മറിഞ്ഞത് അദ്ദേഹം മനസിലാക്കി. പണ്ട് ആനയുണ്ടായിരുന്നവർ ഇന്ന് നിത്യവൃത്തിക്കുവേണ്ടി ആനക്കാരായി. പണ്ട് അടിയാളന്മാരായിരുന്നവർ ഇന്ന് കാര്യക്കാരായി. പട്ടിണിയുടെയും അനീതിയുടെയും ദുരനുഭവങ്ങളിലൂടെ കടന്നു പോകുന്ന മുന്നാക്കക്കാർക്ക് സർക്കാർ ജോലികളിൽ എങ്കിലും സംവരണം വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അദ്ദേഹം അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ 1957 ൽ തന്നെ മുന്നോട്ടു വച്ച ഈ നിർദേശം മുന്നാക്കക്കാരും പിന്നാക്കക്കാരും അന്ന് ശരിക്കും മനസിലാക്കിയില്ല. മുന്നാക്കക്കാരിലേക്ക് ഒരു പ്രവേശനം കിട്ടാൻ ഇം.എം.എസ് കണ്ടുപിടിച്ച തന്ത്രം മാത്രമായിരുന്നു അത് എന്ന് കരുതുന്നവരുമുണ്ട്. അദ്ദേഹം വളർത്തിക്കൊണ്ടു വന്ന പാർട്ടിയിലെ സഖാക്കളായ പലരും അതിലൂടെ സ്വന്തം ജാതിക്കു സംഭവിക്കാവുന്ന നഷ്ടം തിരിച്ചറിഞ്ഞപ്പോൾ ഇ.എം.എസിനെതിരായി. ജാതി ഇല്ലെന്നും വേണ്ടെന്നുമെല്ലാം പറയുന്ന വിപ്ലവകാരികൾ ജാതി സംവരണത്തിന്റെ വക്താക്കളായി. എങ്കിലും അദ്ദേഹം ഉറച്ചുനിന്നു.
ഇടതുമുന്നണിയുടെ പ്രകടന പത്രികകളിൽ ഈ വാഗ്ദാനം പലപ്പോഴും ഇടംപിടിച്ചുകൊണ്ടിരുന്നു. ഇ.കെ. നായനാരുടെയും വി.എസ്. അച്യുതാനന്ദന്റെയും ഒക്കെ മന്ത്രിസഭകൾ വന്നെങ്കിലും പല കാരണം പറഞ്ഞ് നടക്കാത്ത മനോഹര സ്വപ്നമായി അത് അവശേഷിച്ചു.
എക്കാലവും വിവാദവിഷയം
സംവരണം എക്കാലവും വിവാദവിഷയമായിരുന്നു.1979 ൽ ജനതാ പാർട്ടി സർക്കാർ ഇക്കാര്യം പഠിക്കാൻ നിയോഗിച്ച മണ്ഡൽ കമ്മീഷൻ പിന്നാക്കക്കാർക്കുള്ള സംവരണം 27 ശതമാനമാക്കി ഉയർത്തണമെന്ന് ശിപാർശ ചെയ്തു. 1983 ൽ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കാൻ 1990-ൽ വി.പി. സിംഗ് സർക്കാർ തീരുമാനിച്ചത് നാട്ടിൽ വലിയ കലാപം തന്നെ ഉണ്ടാക്കി. കലാപത്തിന് നേതൃത്വം കൊടുത്തത് ഇന്ന് നാടു ഭരിക്കുന്ന ബിജെപിയും. അതിനുശേഷം ബിജെപി പലവട്ടം അധികാരത്തിൽ എത്തിയെങ്കിലും മുന്നാക്കക്കാരുടെ സംവരണം കടലാസിൽ തന്നെ ഒതുക്കി.
രണ്ടാം മോദി സർക്കാർ
മോദി സർക്കാർ കൃത്യമായ നടപടികളിലേക്കു നീങ്ങി. 2019 ജനുവരി ഏഴിന് ചേർന്ന കേന്ദ്ര മന്ത്രിസഭ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇതിനുവേണ്ടി പദവികളിലെ സംവരണ ശതമാനം 50 ൽ നിന്ന് 60 ആക്കാനും തീരുമാനിച്ചു. ജനുവരി എട്ടിന് ഇതിനുള്ള ഭരണഘടനാ ഭേദഗതി നിയമം ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കി. ഒന്പതിന് രാജ്യസഭ പാസാക്കി. 12ന് രാഷ്ട്രപതി അംഗീകരിച്ചു. നിയമം പ്രാബല്യത്തിലായി.
ഇതനുസരിച്ച് മുന്നാക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം കിട്ടും. പിന്നാക്കാവസ്ഥ നിർണയിക്കുന്നതിന് അളവു കോലുകളും സർക്കാർ നിശ്ചയിച്ചു. വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടരുത്. ഭൂസ്വത്ത് അഞ്ചേക്കറിൽ കവിയരുത്. വീട് 1000 ചതുരശ്ര അടിയിൽ കൂടിയതാകരുത്. കേന്ദ്ര സർക്കാരിന്റെ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസരങ്ങളിലും എല്ലാം ഈ വ്യവസ്ഥ ബാധകമായി.
കേരളത്തിന്റെ വല്ലാത്ത സമീപനം
എന്നാൽ, കേരളത്തിലെ ഇടതു മുന്നണി അറച്ചുനിന്നു. ഇടതുമുന്നണി വരും, എല്ലാം ശരിയാകും എന്നു പറഞ്ഞവർ മുന്നാക്കക്കാരിലെ പാവങ്ങളുടെ കാര്യത്തിൽ അറച്ചുനിന്നു. കേരളത്തിലെ മുന്നാക്കക്കാർ പ്രധാനമായും മൂന്നു കൂട്ടരാണ്- ബ്രാഹ്മണർ, നായന്മാർ, സുറിയാനി ക്രൈസ്തവർ. ഇവരിൽ നായന്മാർക്കും ബ്രാഹ്മണർക്കും സഹായകമായ ഒരു തീരുമാനം സർക്കാർ എടുത്തു. ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ 10 ശതമാനം അവർക്കായി നീക്കി വച്ചു.
2019 ജനുവരി ഏഴിന് കേന്ദ്ര മന്ത്രിസഭ എടുത്തതും 12 മുതൽ നടപ്പായതും ആയ തീരുമാനം ജനുവരി 14 ന് ഗുജറാത്ത് സർക്കാരും തുടർന്ന് മറ്റു സർക്കാരുകളും നടപ്പാക്കി എങ്കിലും കേരളം അറച്ചുനിന്നു. ഏതു കാര്യവും മനോഹരമായി വൈകിപ്പിക്കുന്നതിനുള്ള തന്ത്രമായ കമ്മീഷൻ നിയമനം നടത്തി. കേരളത്തിൽ ഈ സംവരണം എങ്ങനെ നടപ്പാക്കണം എന്നു പഠിക്കാൻ ഒരു കമ്മീഷൻ. ജില്ലാ ജഡ്ജി ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയിൽ ക്രൈസ്തവർ ആരും അംഗമായില്ല. ക്രൈസ്തവർ അംഗമാകാത്തതിനെക്കുറിച്ച് പറഞ്ഞാൽ സംഭവം വർഗീയമാകും എന്നത് കൊണ്ട് ആരും ഇക്കാലത്ത് ക്രൈസ്തവരുടെ കാര്യം പറയാറില്ല.
ഒരു ഉദാഹരണം എടുക്കാം. കേരളത്തിലെ പബ്ലിക് സർവിസ് കമ്മീഷനിൽ ഇതുവരെ ചെയർമാനായിട്ടുള്ളത് ഒരേയൊരു ക്രൈസ്തവനാണ്. 1967 മുതൽ 72 വരെ ഉണ്ടായിരുന്ന സി.കെ. ദേവസി. ക്രൈസ്തവൻ ചെയർമാനായാൽ കൂടുതൽ നിയമനം കിട്ടും എന്നോ എന്തെങ്കിലും അവിഹിതം നടത്താം എന്നോ കരുതിയല്ല. സമുദായത്തിന് അംഗീകാരം എന്നു മാത്രം. വലിയ മതേതരത്വം പറയുന്ന കേരളത്തിലെ അടിയൊഴുക്കുകൾ അങ്ങനെയൊക്കെയാണ്.
സംവരണം കേരളത്തിലും വലിയ വിഷയമാണ്. തങ്ങൾക്കുള്ളത് നിലനിർത്തണം എന്നു മാത്രമല്ല ആർക്കെങ്കിലും പുതുതായി സംവരണം വരുന്നത് സംവരണ സമുദായങ്ങൾക്ക് ഇഷ്ടവുമല്ല. നാടാർ സമുദായത്തിന്റെ കഥ എടുക്കുക. ലത്തീൻ സഭാംഗങ്ങളായ നാടാന്മാർക്ക് സംവരണമുണ്ട്. എന്നാൽ, മലങ്കര സഭയിലോ മലബാർ സഭയിലോ അംഗമാകുന്നവർക്ക് ഈ ആനുകൂല്യം കൊടുക്കില്ല. സംവരണം ലഭിച്ച സമുദായങ്ങൾക്കു നിയമനങ്ങളിൽ അർഹതയുള്ളതിൽ കൂടുതൽ കിട്ടിയാലും ആനുകൂല്യം തുടരണം എന്ന് നിർബന്ധമാണ്.
2000 ൽ ഇടതു സർക്കാർ ഹൈക്കോടതി ജഡ്ജി കെ.കെ. നരേന്ദ്രൻ അധ്യക്ഷനായി സംവരണവിഷയം പഠിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു. മുൻ പിഎസ്സി ചെയർമാൻ ടി.എം സാവൻ കുട്ടി, മുൻ ചീഫ് സെക്രട്ടറി കെ.ബി. രബീന്ദ്രൻ നായർ എന്നിവർ അംഗങ്ങളായ സമിതി 2001 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിക്കു റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് സംവരണം തുടരണം എന്ന് ആവശ്യപ്പെട്ടെങ്കിലും സംവരണത്തിലൂടെ സംവരണ സമുദായക്കാർ ഉദ്ദേശിച്ചതിലധികം സീറ്റുകൾ നിയമനങ്ങളിൽ തരപ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടെത്തി. ലത്തീൻ കത്തോലിക്കർ പോലുള്ള ചില സമുദായങ്ങൾ ഇപ്പോഴും പിന്നിലാണ്. എന്നാൽ, ഈഴവർ വളരെ മുന്നിലായിട്ടുണ്ട്. 40 ശതമാനം തസ്തികകൾ സംവരണം ചെയ്തിട്ടുള്ള സംസ്ഥാനത്ത് 48.23 ശതമാനം സീറ്റുകൾ അവർ നേടിയിട്ടുണ്ട്.
എൻഎസ്എസും കേരള കോണ്ഗ്രസും
സാന്പത്തിക സംവരണത്തിനു വേണ്ടിയുള്ള മുറവിളി വളരെക്കാലമായി കേരളത്തിൽ ഉയരുന്നുണ്ട്. ഇഎംഎസിനെ പോലെ മുന്നാക്ക സമുദായങ്ങളുടെ അകത്തളങ്ങളിലെ ദൈന്യത അറിയുന്നവരെല്ലാം ഈ മനസുള്ളവരാണ്.
എൻഎസ്എസ് എക്കാലവും സാന്പത്തിക സംവരണത്തിനു വേണ്ടി വാദിച്ചു. സുപ്രീം കോടതിയിൽ വരെ കേസു നടത്തി. എൻഎസ്എസിന്റെ പിടിവാശികൊണ്ട് കരുണാകരൻ സർക്കാർ സാന്പത്തിക സംവരണം ഏർപ്പെടുത്താൻ നിർബന്ധിതമായി. ഈ ആവശ്യം ഉന്നയിച്ച് അവരുടെ പാർട്ടിയായിരുന്ന എൻഡിപി അക്കാലത്തെ ജനാധിപത്യമുന്നണിയിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, പിന്നാക്ക സമുദായങ്ങളുടെ സമ്മർദം വളരെ ശക്തമായതുകൊണ്ട് എല്ലാവരും അവർ പറയുന്നതിനു വഴങ്ങുന്ന പ്രവണതയാണ്.
1964 ൽ രൂപം കൊണ്ട കേരള കോണ്ഗ്രസിന്റെ വിപ്ലവകരമായ മുദ്രാവാക്യമായിരുന്നു സാന്പത്തിക സംവരണം. അക്കാലത്തെ അവരുടെ സമ്മേളനങ്ങളിലെല്ലാം ജാതി തിരിച്ചും ചേരി തിരിച്ചും സംവരണപ്പണി പറ്റില്ല എന്ന് തൊണ്ടകീറുമാറ് അവർ വിളിച്ചു പറഞ്ഞത് ഇന്നത്തെ കേരള കോണ്ഗ്രസ് നേതാക്കൾക്ക് അറിയുമോ ആവോ? അധികാരം കിട്ടിയപ്പോൾ വിളിച്ചു ശക്തിനേടിയ മുദ്രവാക്യങ്ങളും ‘മുന്നണി മര്യാദ’യുടെ പേരിൽ മറന്നതുപോലെ. ഇപ്പോൾ സാന്പത്തിക സംവരണമൊന്നും അവരുടെ വിഷയമായി കാണുന്നില്ല.
മൻമോഹൻ സിംഗിന്റെ യുപിഎ സർക്കാരിന്റെ കാലത്ത് അന്തർദേശീയ കരാറുകളിലൂടെ നാണ്യവിളകളുടെ വിലയിടിവ് ഉറപ്പാക്കപ്പെട്ടപ്പോഴും കസ്തൂരിരംഗൻ റിപ്പോർട്ടിലൂടെ കർഷകന്റെ ഭൂമിയുടെ വിനിയോഗം പോലും ക്ലേശകരമായപ്പോഴും എല്ലാം മുന്നണി മര്യാദയുടെ പേരിലുള്ള ഈ നിസഹായത ജനം കണ്ടു. ഒന്നും ചെയ്തില്ലെന്നല്ല. ധനമന്ത്രിയായിരുന്ന കെ.എം. മാണി മറക്കാനാവാത്ത സഹായം ചെയ്തു. വിലയിടിവു മൂലം തകർന്ന റബർ കർഷകന് കിലോഗ്രാമിന് 150 രൂപ തറവില ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം അവരുടെ സഹായത്തിനെത്തി. അക്കാര്യം ഓർമിച്ചാൽ മൈലേജ് മാണിസാറിന്റെ ആൾക്കാർക്കു കിട്ടിയെങ്കിലോ എന്ന ചിന്തയിൽ പലരും അതുപോലും വിസ്മരിക്കാറുണ്ട്.
വല്ലാത്ത തീരുമാനം
ഏതായാലും അവസാനം പിണറായി വിജയൻ സർക്കാർ തന്നെ സാമ്പത്തിക സംവരണ തീരുമാനം എടുത്തു. പക്ഷേ ആത്മാർഥത ഇല്ലാത്ത തീരുമാനം എന്ന് കരുതിപ്പോകുന്ന വിധമായി കാര്യങ്ങൾ. 2019 ജനുവരി 12 ന് കേന്ദ്രത്തിൽ നടപ്പിലായ നിയമം കേരളത്തിൽ 2020 ജനുവരി മൂന്നു മുതലേ നടപ്പാകൂ എന്നതാണ് ഒന്നാമത്തെ നേരില്ലായ്മ. ആർക്കു വേണ്ടിയാവണം ഈ തീരുമാനം. കൂട്ടിവായിക്കേണ്ട ഒരു സത്യമുണ്ട്. 2020 ജനുവരി മൂന്നിന് മുന്പ് 250 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു. അതിൽ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസും വരുന്നു എന്നത് വലിയ സംഗതിയാണ്. ഈ തസ്തികകളിൽ സാമ്പത്തിക സംവരണം ഇല്ലാതാക്കാനാണ് അങ്ങനെ ചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭൂമി വിൽക്കുന്നതിനു മുന്പ് മൂപ്പിറക്കുന്നതുപോലായി ഈ വിജ്ഞാപനം.
കേന്ദ്രസർക്കാരിനേക്കാൾ കർക്കശമാണ് ഇവിടത്തെ പിന്നാക്കാവസ്ഥയുടെ നിലവാരം. കേന്ദ്രത്തിൽ വരുമാന പരിധി എട്ടു ലക്ഷമാണെങ്കിൽ കേരളത്തിൽ ഇതു നാലു ലക്ഷമായി. പിന്നാക്ക സമുദായത്തിലെ ക്രീമിലെയർ നിർണയിക്കുന്നതിനുള്ള പരിധി എട്ടു ലക്ഷമായി സമ്മതിച്ച സർക്കാരാണ് മുന്നാക്കക്കാരുടെ കാര്യത്തിൽ ഈ സമീപനം എന്ന് ഓർക്കണം. പിന്നാക്കമാകാൻ ഭൂപരിധി അഞ്ചേക്കാറാണ് കേന്ദ്രത്തിലെങ്കിൽ ഇവിടെ അത് രണ്ടര ഏക്കറായി. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ഭൂപരിധി സംബന്ധിച്ചും ഹൗസ് പ്ലോട്ടിന്റെ വിസ്തീർണം സംബന്ധിച്ചും എല്ലാം കേന്ദ്ര സർക്കാരിനെക്കാൾ കർക്കശമായി കേരളത്തിലെ വ്യവസ്ഥകൾ.
ഇടതു സർക്കാരിന്റെ ഉത്തരവിനെക്കുറിച്ച് കാര്യമായ പ്രതിഷേധം ആരും പറയുന്നില്ല. രാഷ്ട്രീയക്കാർക്ക് വോട്ടു മാത്രം ലക്ഷ്യമാകുന്പോൾ നീതി നടപ്പാക്കാൻ നിയമപരമായ എല്ലാ മാർഗവും സമുദായ നേതാക്കളെങ്കിലും ഉപയോഗിക്കണം. നിതാന്ത ജാഗ്രതയാണ് അവകാശ സംരക്ഷണത്തിൽ സുപ്രധാനം എന്ന് മറക്കാതിരിക്കുക.
സിഎജിയെ അറസ്റ്റ് ചെയ്യുന്നു!
കേരളം വിപ്ലവകരമായ നടപടികളിലേക്കു നീങ്ങുകയാണ്. ലോക്നാഥ് ബെഹ്റയാണ് ആൾ. ഉപദേശം ശ്രീവാസ്തവ വക. പോലീസിലെ തോക്കും ഉണ്ടയും കാണാതെ പോയതിന് സിഎ ജിയെ അറസ്റ്റ് ചെയ്യുക! അമിത് ഷാ ചിരിക്കുന്നുണ്ടാവും ഈ കേരള മാതൃക കണ്ട്. അമിത് ഷാ രാഷ്ട്രീയ എതിരാളികളോട് നടത്തുന്ന കളി ഇവിടത്തെ ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങളോട് നടത്തുന്നു. ലാവ്ലിൻ കേസിലെ എ.ജിയെ മുൻകാല പ്രാബല്യത്തോടെ അറസ്റ്റ് ചെയ്യാനാവുമോ ആവോ?
നിയമസഭയിൽ മന്ത്രിമാർ പറയുന്നത് ജനം തത്സമയ സംപ്രേഷണത്തിലൂടെ കേട്ടാലും സ്പീക്കർ കേൾക്കില്ല! കേൾക്കാൻ കൊള്ളാവുന്നതല്ലെന്ന് അറിയാം. എ.കെ. ആന്റണിയെക്കുറിച്ച് സഭയിൽ പറഞ്ഞവ രേഖയിൽ നിന്നു നീക്കം ചെയ്തത് എല്ലാ പത്രങ്ങളിലും അച്ചടിച്ച് വന്ന ശേഷം! തമാശ തന്നെ.
കേരള കോണ്ഗ്രസ് പിരിച്ചുവിടുന്നു!
കേരള കോണ്ഗ്രസ്- ജേക്കബ് പിരിച്ചുവിട്ടതായി ചെയർമാൻ ജോണി നെല്ലൂർ മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ചെയർമാന് ഇത്തരം ഒരു അധികാരം ഉണ്ടോ ആവോ? കേരള കോണ്ഗ്രസിലെ കളികൾ അങ്ങനെ വീണ്ടും തമാശയാകുന്നു.
കേരള കോണ്ഗ്രസ് പിരിച്ചുവിടുന്നത് ആദ്യ സംഭവമല്ല. അടിയന്തരാവസ്ഥ കഴിഞ്ഞുനടന്ന തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കൊപ്പം മത്സരിച്ച പാർട്ടിയുടെ സ്ഥാപക നേതാവ് ആർ. ബാലകൃഷ്ണ പിള്ള പാർട്ടി പിരിച്ചുവിട്ട് ജനതാപാർട്ടിയിൽ ലയിച്ചതാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുന്പ് പുനർജീവിപ്പിച്ചു എന്നത് അതിന്റെ രണ്ടാംപുറം. 1981 ൽ പിള്ള തന്റെ പാർട്ടി വീണ്ടും ഇല്ലാതാക്കി. മാണി ഗ്രൂപ്പിൽ ലയിപ്പിച്ചു. മാണി വഴി ജോസഫിലെത്തി. മാണി ജോസഫിനോടു വിട പറഞ്ഞപ്പോൾ പിള്ള ജോസഫിനൊപ്പം നിന്നെങ്കിലും അധികം വൈകാതെ വീണ്ടും പിള്ള ഗ്രൂപ്പായി. കേരള കോണ്ഗ്രസ് അപ്രസക്തമായെന്ന് പറയുന്നു എങ്കിലും അദ്ദേഹം ഇപ്പോഴും ആ പാർട്ടിയുടെ ചെയർമാനാണ്.
ജോസഫും മാണിയും പിളർന്ന കാലത്ത് മാണിക്കൊപ്പം നിന്ന ജേക്കബ് ഉണ്ടാക്കിയ പുതിയ പാർട്ടിയാണ് കേരള കോണ്ഗ്രസ്- ജേക്കബ്. അതിന്റെ സ്ഥാപക ചെയർമാൻ പി.എം. മാത്യു ആയിരുന്നു. മാത്യു പാർട്ടിവിട്ടപ്പോൾ ജോണി നെല്ലൂർ ചെയർമാനായി. ജോണി ചെയർമാനായിരിക്കെ ജേക്കബ് കരുണാകരന്റെ പാർട്ടിയിൽ ലയിച്ചു. ആ ലയനം വംശനാശകരമാകുമെന്ന് കണ്ട ജേക്കബ് വീണ്ടും പാർട്ടി പുനരുദ്ധരിച്ചു. ആ കേരള കോണ്ഗ്രസ് ജേക്കബാണ് പിരിച്ചുവിട്ടതായി ജോണി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സംവരണം ഇത്ര വലിയ കാര്യമാണോ? ഇന്ന് എല്ലാവരും വളരെ വലിയ കാര്യമായി പരിഗണിക്കുന്ന ഒന്നാണ് സംവരണം. സംവരണത്തിലൂടെ പദവികൾ പങ്കുവയ്ക്കുന്ന രീതി മനസിലാക്കുന്പോൾ ഇതിൽ കടന്നുകൂടാൻ എല്ലാവരും തത്രപ്പെടുന്നതിന്റെ പൊരുൾ മനസിലാകും.
സർക്കാരിലെ 10 തസ്തികയിലേക്ക് നിയമനം നടക്കുന്നു എന്നിരിക്കട്ടെ. 20 പേരുടെ റാങ്ക് ലിസ്റ്റ് തയാറാക്കപ്പെട്ടെന്നും കരുതുക. റാങ്കിലെ ഒന്നാമന് നിയമനം കൊടുക്കുന്നു. അയാൾ സംവരണ സമുദായത്തിൽ പെട്ടയാളായാലും രണ്ടാമത്തെ പദവി സംവരണ സമുദായത്തിനാണ്. റാങ്ക് ലിസ്റ്റിൽ പത്താമനായി ഉള്ള ആളാണ് ആ സമുദായക്കാരൻ എങ്കിൽ അയാൾക്ക് രണ്ടാമത് നിയമനം കിട്ടുന്നു. മൂന്നാമത് വീണ്ടും പൊതു മെരിറ്റിൽ നിന്നു നിയമനം വരുന്നു. അതും സംവരണ സമുദായക്കാരനാണെന്നിരിക്കട്ടെ. അതു വിഷയമല്ല. നാലാമത്തെ പദവിയും സംവരണത്തിനു പോകുന്നു.
ഇങ്ങനെ വരുന്പോൾ സംവരണം ഇല്ലാത്ത സമുദായത്തിൽ പെട്ടവർ റാങ്ക് ലിസ്റ്റിൽ ആദ്യം വന്നാലും പലപ്പോഴും നിയമനം കിട്ടാറില്ല. ഇതിലൂടെ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സർക്കാർ പദവികളിൽ നല്ല പങ്ക് സംവരണ സമുദായങ്ങളിൽ പെട്ടവർക്കു ലഭ്യമാകുന്നു.
മുന്പേ പറന്ന പക്ഷി
മുന്നാക്ക സമുദായങ്ങളിൽ പെട്ടവർക്കും സംവരണം ഏർപ്പെടുത്തണം എന്ന ആവശ്യം ഉയരാനുണ്ടായ സാഹചര്യം ഈ തിരിച്ചറിവാണ്. പല കാര്യങ്ങളിലും കാലത്തിനു മുന്പേ പറന്ന പക്ഷിയായിരുന്നു ഇ.എം. ശങ്കരൻ നന്പൂതിരിപ്പാട് എന്ന കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവ്. അദ്ദേഹത്തിന്റെ ആശയങ്ങളെയും നിലപാടുകളെയും അംഗീകരിക്കാത്തവർക്കും അംഗീകരിക്കാതിരിക്കാനാവാത്ത സത്യമാണിത്. കേരളസമൂഹത്തിലെ സന്പത്ത് മുഴുവൻ മുന്നാക്ക സമുദായക്കാരുടെ കൈകളിൽ അമരുകയും അവർ അധ്വാനിക്കാതെ അത് ആസ്വദിച്ച് മദിക്കുകയും ചെയ്ത കാലത്ത് അദ്ദേഹം പിന്നാക്കക്കാർക്കു വേണ്ടി ശക്തമായ നിലപാടെടുത്തു.
കുടുംബസ്വത്തായി തനിക്കും ഭാര്യ ആര്യ അന്തർജനത്തിനും കിട്ടിയ സ്വത്ത് പാർട്ടിക്കു വേണ്ടി ചെലവാക്കി. മരണം വരെ പാർട്ടി ലെവി കൊണ്ടു ജീവിച്ചു. എന്നാൽ, ജീവിതാവസാന കാലമായപ്പോഴെക്കും കേരള സമൂഹത്തിലെ സ്ഥിതി നേരെ തലകീഴായി മറിഞ്ഞത് അദ്ദേഹം മനസിലാക്കി. പണ്ട് ആനയുണ്ടായിരുന്നവർ ഇന്ന് നിത്യവൃത്തിക്കുവേണ്ടി ആനക്കാരായി. പണ്ട് അടിയാളന്മാരായിരുന്നവർ ഇന്ന് കാര്യക്കാരായി. പട്ടിണിയുടെയും അനീതിയുടെയും ദുരനുഭവങ്ങളിലൂടെ കടന്നു പോകുന്ന മുന്നാക്കക്കാർക്ക് സർക്കാർ ജോലികളിൽ എങ്കിലും സംവരണം വേണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അദ്ദേഹം അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷൻ 1957 ൽ തന്നെ മുന്നോട്ടു വച്ച ഈ നിർദേശം മുന്നാക്കക്കാരും പിന്നാക്കക്കാരും അന്ന് ശരിക്കും മനസിലാക്കിയില്ല. മുന്നാക്കക്കാരിലേക്ക് ഒരു പ്രവേശനം കിട്ടാൻ ഇം.എം.എസ് കണ്ടുപിടിച്ച തന്ത്രം മാത്രമായിരുന്നു അത് എന്ന് കരുതുന്നവരുമുണ്ട്. അദ്ദേഹം വളർത്തിക്കൊണ്ടു വന്ന പാർട്ടിയിലെ സഖാക്കളായ പലരും അതിലൂടെ സ്വന്തം ജാതിക്കു സംഭവിക്കാവുന്ന നഷ്ടം തിരിച്ചറിഞ്ഞപ്പോൾ ഇ.എം.എസിനെതിരായി. ജാതി ഇല്ലെന്നും വേണ്ടെന്നുമെല്ലാം പറയുന്ന വിപ്ലവകാരികൾ ജാതി സംവരണത്തിന്റെ വക്താക്കളായി. എങ്കിലും അദ്ദേഹം ഉറച്ചുനിന്നു.
ഇടതുമുന്നണിയുടെ പ്രകടന പത്രികകളിൽ ഈ വാഗ്ദാനം പലപ്പോഴും ഇടംപിടിച്ചുകൊണ്ടിരുന്നു. ഇ.കെ. നായനാരുടെയും വി.എസ്. അച്യുതാനന്ദന്റെയും ഒക്കെ മന്ത്രിസഭകൾ വന്നെങ്കിലും പല കാരണം പറഞ്ഞ് നടക്കാത്ത മനോഹര സ്വപ്നമായി അത് അവശേഷിച്ചു.
എക്കാലവും വിവാദവിഷയം
സംവരണം എക്കാലവും വിവാദവിഷയമായിരുന്നു.1979 ൽ ജനതാ പാർട്ടി സർക്കാർ ഇക്കാര്യം പഠിക്കാൻ നിയോഗിച്ച മണ്ഡൽ കമ്മീഷൻ പിന്നാക്കക്കാർക്കുള്ള സംവരണം 27 ശതമാനമാക്കി ഉയർത്തണമെന്ന് ശിപാർശ ചെയ്തു. 1983 ൽ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കാൻ 1990-ൽ വി.പി. സിംഗ് സർക്കാർ തീരുമാനിച്ചത് നാട്ടിൽ വലിയ കലാപം തന്നെ ഉണ്ടാക്കി. കലാപത്തിന് നേതൃത്വം കൊടുത്തത് ഇന്ന് നാടു ഭരിക്കുന്ന ബിജെപിയും. അതിനുശേഷം ബിജെപി പലവട്ടം അധികാരത്തിൽ എത്തിയെങ്കിലും മുന്നാക്കക്കാരുടെ സംവരണം കടലാസിൽ തന്നെ ഒതുക്കി.
രണ്ടാം മോദി സർക്കാർ
മോദി സർക്കാർ കൃത്യമായ നടപടികളിലേക്കു നീങ്ങി. 2019 ജനുവരി ഏഴിന് ചേർന്ന കേന്ദ്ര മന്ത്രിസഭ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇതിനുവേണ്ടി പദവികളിലെ സംവരണ ശതമാനം 50 ൽ നിന്ന് 60 ആക്കാനും തീരുമാനിച്ചു. ജനുവരി എട്ടിന് ഇതിനുള്ള ഭരണഘടനാ ഭേദഗതി നിയമം ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കി. ഒന്പതിന് രാജ്യസഭ പാസാക്കി. 12ന് രാഷ്ട്രപതി അംഗീകരിച്ചു. നിയമം പ്രാബല്യത്തിലായി.
ഇതനുസരിച്ച് മുന്നാക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം കിട്ടും. പിന്നാക്കാവസ്ഥ നിർണയിക്കുന്നതിന് അളവു കോലുകളും സർക്കാർ നിശ്ചയിച്ചു. വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കൂടരുത്. ഭൂസ്വത്ത് അഞ്ചേക്കറിൽ കവിയരുത്. വീട് 1000 ചതുരശ്ര അടിയിൽ കൂടിയതാകരുത്. കേന്ദ്ര സർക്കാരിന്റെ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസരങ്ങളിലും എല്ലാം ഈ വ്യവസ്ഥ ബാധകമായി.
കേരളത്തിന്റെ വല്ലാത്ത സമീപനം
എന്നാൽ, കേരളത്തിലെ ഇടതു മുന്നണി അറച്ചുനിന്നു. ഇടതുമുന്നണി വരും, എല്ലാം ശരിയാകും എന്നു പറഞ്ഞവർ മുന്നാക്കക്കാരിലെ പാവങ്ങളുടെ കാര്യത്തിൽ അറച്ചുനിന്നു. കേരളത്തിലെ മുന്നാക്കക്കാർ പ്രധാനമായും മൂന്നു കൂട്ടരാണ്- ബ്രാഹ്മണർ, നായന്മാർ, സുറിയാനി ക്രൈസ്തവർ. ഇവരിൽ നായന്മാർക്കും ബ്രാഹ്മണർക്കും സഹായകമായ ഒരു തീരുമാനം സർക്കാർ എടുത്തു. ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ 10 ശതമാനം അവർക്കായി നീക്കി വച്ചു.
2019 ജനുവരി ഏഴിന് കേന്ദ്ര മന്ത്രിസഭ എടുത്തതും 12 മുതൽ നടപ്പായതും ആയ തീരുമാനം ജനുവരി 14 ന് ഗുജറാത്ത് സർക്കാരും തുടർന്ന് മറ്റു സർക്കാരുകളും നടപ്പാക്കി എങ്കിലും കേരളം അറച്ചുനിന്നു. ഏതു കാര്യവും മനോഹരമായി വൈകിപ്പിക്കുന്നതിനുള്ള തന്ത്രമായ കമ്മീഷൻ നിയമനം നടത്തി. കേരളത്തിൽ ഈ സംവരണം എങ്ങനെ നടപ്പാക്കണം എന്നു പഠിക്കാൻ ഒരു കമ്മീഷൻ. ജില്ലാ ജഡ്ജി ശശിധരൻ നായർ അധ്യക്ഷനായ കമ്മിറ്റിയിൽ ക്രൈസ്തവർ ആരും അംഗമായില്ല. ക്രൈസ്തവർ അംഗമാകാത്തതിനെക്കുറിച്ച് പറഞ്ഞാൽ സംഭവം വർഗീയമാകും എന്നത് കൊണ്ട് ആരും ഇക്കാലത്ത് ക്രൈസ്തവരുടെ കാര്യം പറയാറില്ല.
ഒരു ഉദാഹരണം എടുക്കാം. കേരളത്തിലെ പബ്ലിക് സർവിസ് കമ്മീഷനിൽ ഇതുവരെ ചെയർമാനായിട്ടുള്ളത് ഒരേയൊരു ക്രൈസ്തവനാണ്. 1967 മുതൽ 72 വരെ ഉണ്ടായിരുന്ന സി.കെ. ദേവസി. ക്രൈസ്തവൻ ചെയർമാനായാൽ കൂടുതൽ നിയമനം കിട്ടും എന്നോ എന്തെങ്കിലും അവിഹിതം നടത്താം എന്നോ കരുതിയല്ല. സമുദായത്തിന് അംഗീകാരം എന്നു മാത്രം. വലിയ മതേതരത്വം പറയുന്ന കേരളത്തിലെ അടിയൊഴുക്കുകൾ അങ്ങനെയൊക്കെയാണ്.
സംവരണം കേരളത്തിലും വലിയ വിഷയമാണ്. തങ്ങൾക്കുള്ളത് നിലനിർത്തണം എന്നു മാത്രമല്ല ആർക്കെങ്കിലും പുതുതായി സംവരണം വരുന്നത് സംവരണ സമുദായങ്ങൾക്ക് ഇഷ്ടവുമല്ല. നാടാർ സമുദായത്തിന്റെ കഥ എടുക്കുക. ലത്തീൻ സഭാംഗങ്ങളായ നാടാന്മാർക്ക് സംവരണമുണ്ട്. എന്നാൽ, മലങ്കര സഭയിലോ മലബാർ സഭയിലോ അംഗമാകുന്നവർക്ക് ഈ ആനുകൂല്യം കൊടുക്കില്ല. സംവരണം ലഭിച്ച സമുദായങ്ങൾക്കു നിയമനങ്ങളിൽ അർഹതയുള്ളതിൽ കൂടുതൽ കിട്ടിയാലും ആനുകൂല്യം തുടരണം എന്ന് നിർബന്ധമാണ്.
2000 ൽ ഇടതു സർക്കാർ ഹൈക്കോടതി ജഡ്ജി കെ.കെ. നരേന്ദ്രൻ അധ്യക്ഷനായി സംവരണവിഷയം പഠിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു. മുൻ പിഎസ്സി ചെയർമാൻ ടി.എം സാവൻ കുട്ടി, മുൻ ചീഫ് സെക്രട്ടറി കെ.ബി. രബീന്ദ്രൻ നായർ എന്നിവർ അംഗങ്ങളായ സമിതി 2001 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിക്കു റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് സംവരണം തുടരണം എന്ന് ആവശ്യപ്പെട്ടെങ്കിലും സംവരണത്തിലൂടെ സംവരണ സമുദായക്കാർ ഉദ്ദേശിച്ചതിലധികം സീറ്റുകൾ നിയമനങ്ങളിൽ തരപ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടെത്തി. ലത്തീൻ കത്തോലിക്കർ പോലുള്ള ചില സമുദായങ്ങൾ ഇപ്പോഴും പിന്നിലാണ്. എന്നാൽ, ഈഴവർ വളരെ മുന്നിലായിട്ടുണ്ട്. 40 ശതമാനം തസ്തികകൾ സംവരണം ചെയ്തിട്ടുള്ള സംസ്ഥാനത്ത് 48.23 ശതമാനം സീറ്റുകൾ അവർ നേടിയിട്ടുണ്ട്.
എൻഎസ്എസും കേരള കോണ്ഗ്രസും
സാന്പത്തിക സംവരണത്തിനു വേണ്ടിയുള്ള മുറവിളി വളരെക്കാലമായി കേരളത്തിൽ ഉയരുന്നുണ്ട്. ഇഎംഎസിനെ പോലെ മുന്നാക്ക സമുദായങ്ങളുടെ അകത്തളങ്ങളിലെ ദൈന്യത അറിയുന്നവരെല്ലാം ഈ മനസുള്ളവരാണ്.
എൻഎസ്എസ് എക്കാലവും സാന്പത്തിക സംവരണത്തിനു വേണ്ടി വാദിച്ചു. സുപ്രീം കോടതിയിൽ വരെ കേസു നടത്തി. എൻഎസ്എസിന്റെ പിടിവാശികൊണ്ട് കരുണാകരൻ സർക്കാർ സാന്പത്തിക സംവരണം ഏർപ്പെടുത്താൻ നിർബന്ധിതമായി. ഈ ആവശ്യം ഉന്നയിച്ച് അവരുടെ പാർട്ടിയായിരുന്ന എൻഡിപി അക്കാലത്തെ ജനാധിപത്യമുന്നണിയിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, പിന്നാക്ക സമുദായങ്ങളുടെ സമ്മർദം വളരെ ശക്തമായതുകൊണ്ട് എല്ലാവരും അവർ പറയുന്നതിനു വഴങ്ങുന്ന പ്രവണതയാണ്.
1964 ൽ രൂപം കൊണ്ട കേരള കോണ്ഗ്രസിന്റെ വിപ്ലവകരമായ മുദ്രാവാക്യമായിരുന്നു സാന്പത്തിക സംവരണം. അക്കാലത്തെ അവരുടെ സമ്മേളനങ്ങളിലെല്ലാം ജാതി തിരിച്ചും ചേരി തിരിച്ചും സംവരണപ്പണി പറ്റില്ല എന്ന് തൊണ്ടകീറുമാറ് അവർ വിളിച്ചു പറഞ്ഞത് ഇന്നത്തെ കേരള കോണ്ഗ്രസ് നേതാക്കൾക്ക് അറിയുമോ ആവോ? അധികാരം കിട്ടിയപ്പോൾ വിളിച്ചു ശക്തിനേടിയ മുദ്രവാക്യങ്ങളും ‘മുന്നണി മര്യാദ’യുടെ പേരിൽ മറന്നതുപോലെ. ഇപ്പോൾ സാന്പത്തിക സംവരണമൊന്നും അവരുടെ വിഷയമായി കാണുന്നില്ല.
മൻമോഹൻ സിംഗിന്റെ യുപിഎ സർക്കാരിന്റെ കാലത്ത് അന്തർദേശീയ കരാറുകളിലൂടെ നാണ്യവിളകളുടെ വിലയിടിവ് ഉറപ്പാക്കപ്പെട്ടപ്പോഴും കസ്തൂരിരംഗൻ റിപ്പോർട്ടിലൂടെ കർഷകന്റെ ഭൂമിയുടെ വിനിയോഗം പോലും ക്ലേശകരമായപ്പോഴും എല്ലാം മുന്നണി മര്യാദയുടെ പേരിലുള്ള ഈ നിസഹായത ജനം കണ്ടു. ഒന്നും ചെയ്തില്ലെന്നല്ല. ധനമന്ത്രിയായിരുന്ന കെ.എം. മാണി മറക്കാനാവാത്ത സഹായം ചെയ്തു. വിലയിടിവു മൂലം തകർന്ന റബർ കർഷകന് കിലോഗ്രാമിന് 150 രൂപ തറവില ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം അവരുടെ സഹായത്തിനെത്തി. അക്കാര്യം ഓർമിച്ചാൽ മൈലേജ് മാണിസാറിന്റെ ആൾക്കാർക്കു കിട്ടിയെങ്കിലോ എന്ന ചിന്തയിൽ പലരും അതുപോലും വിസ്മരിക്കാറുണ്ട്.
വല്ലാത്ത തീരുമാനം
ഏതായാലും അവസാനം പിണറായി വിജയൻ സർക്കാർ തന്നെ സാമ്പത്തിക സംവരണ തീരുമാനം എടുത്തു. പക്ഷേ ആത്മാർഥത ഇല്ലാത്ത തീരുമാനം എന്ന് കരുതിപ്പോകുന്ന വിധമായി കാര്യങ്ങൾ. 2019 ജനുവരി 12 ന് കേന്ദ്രത്തിൽ നടപ്പിലായ നിയമം കേരളത്തിൽ 2020 ജനുവരി മൂന്നു മുതലേ നടപ്പാകൂ എന്നതാണ് ഒന്നാമത്തെ നേരില്ലായ്മ. ആർക്കു വേണ്ടിയാവണം ഈ തീരുമാനം. കൂട്ടിവായിക്കേണ്ട ഒരു സത്യമുണ്ട്. 2020 ജനുവരി മൂന്നിന് മുന്പ് 250 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു. അതിൽ കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസും വരുന്നു എന്നത് വലിയ സംഗതിയാണ്. ഈ തസ്തികകളിൽ സാമ്പത്തിക സംവരണം ഇല്ലാതാക്കാനാണ് അങ്ങനെ ചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭൂമി വിൽക്കുന്നതിനു മുന്പ് മൂപ്പിറക്കുന്നതുപോലായി ഈ വിജ്ഞാപനം.
കേന്ദ്രസർക്കാരിനേക്കാൾ കർക്കശമാണ് ഇവിടത്തെ പിന്നാക്കാവസ്ഥയുടെ നിലവാരം. കേന്ദ്രത്തിൽ വരുമാന പരിധി എട്ടു ലക്ഷമാണെങ്കിൽ കേരളത്തിൽ ഇതു നാലു ലക്ഷമായി. പിന്നാക്ക സമുദായത്തിലെ ക്രീമിലെയർ നിർണയിക്കുന്നതിനുള്ള പരിധി എട്ടു ലക്ഷമായി സമ്മതിച്ച സർക്കാരാണ് മുന്നാക്കക്കാരുടെ കാര്യത്തിൽ ഈ സമീപനം എന്ന് ഓർക്കണം. പിന്നാക്കമാകാൻ ഭൂപരിധി അഞ്ചേക്കാറാണ് കേന്ദ്രത്തിലെങ്കിൽ ഇവിടെ അത് രണ്ടര ഏക്കറായി. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ഭൂപരിധി സംബന്ധിച്ചും ഹൗസ് പ്ലോട്ടിന്റെ വിസ്തീർണം സംബന്ധിച്ചും എല്ലാം കേന്ദ്ര സർക്കാരിനെക്കാൾ കർക്കശമായി കേരളത്തിലെ വ്യവസ്ഥകൾ.
ഇടതു സർക്കാരിന്റെ ഉത്തരവിനെക്കുറിച്ച് കാര്യമായ പ്രതിഷേധം ആരും പറയുന്നില്ല. രാഷ്ട്രീയക്കാർക്ക് വോട്ടു മാത്രം ലക്ഷ്യമാകുന്പോൾ നീതി നടപ്പാക്കാൻ നിയമപരമായ എല്ലാ മാർഗവും സമുദായ നേതാക്കളെങ്കിലും ഉപയോഗിക്കണം. നിതാന്ത ജാഗ്രതയാണ് അവകാശ സംരക്ഷണത്തിൽ സുപ്രധാനം എന്ന് മറക്കാതിരിക്കുക.
സിഎജിയെ അറസ്റ്റ് ചെയ്യുന്നു!
കേരളം വിപ്ലവകരമായ നടപടികളിലേക്കു നീങ്ങുകയാണ്. ലോക്നാഥ് ബെഹ്റയാണ് ആൾ. ഉപദേശം ശ്രീവാസ്തവ വക. പോലീസിലെ തോക്കും ഉണ്ടയും കാണാതെ പോയതിന് സിഎ ജിയെ അറസ്റ്റ് ചെയ്യുക! അമിത് ഷാ ചിരിക്കുന്നുണ്ടാവും ഈ കേരള മാതൃക കണ്ട്. അമിത് ഷാ രാഷ്ട്രീയ എതിരാളികളോട് നടത്തുന്ന കളി ഇവിടത്തെ ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങളോട് നടത്തുന്നു. ലാവ്ലിൻ കേസിലെ എ.ജിയെ മുൻകാല പ്രാബല്യത്തോടെ അറസ്റ്റ് ചെയ്യാനാവുമോ ആവോ?
നിയമസഭയിൽ മന്ത്രിമാർ പറയുന്നത് ജനം തത്സമയ സംപ്രേഷണത്തിലൂടെ കേട്ടാലും സ്പീക്കർ കേൾക്കില്ല! കേൾക്കാൻ കൊള്ളാവുന്നതല്ലെന്ന് അറിയാം. എ.കെ. ആന്റണിയെക്കുറിച്ച് സഭയിൽ പറഞ്ഞവ രേഖയിൽ നിന്നു നീക്കം ചെയ്തത് എല്ലാ പത്രങ്ങളിലും അച്ചടിച്ച് വന്ന ശേഷം! തമാശ തന്നെ.
കേരള കോണ്ഗ്രസ് പിരിച്ചുവിടുന്നു!
കേരള കോണ്ഗ്രസ്- ജേക്കബ് പിരിച്ചുവിട്ടതായി ചെയർമാൻ ജോണി നെല്ലൂർ മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ചെയർമാന് ഇത്തരം ഒരു അധികാരം ഉണ്ടോ ആവോ? കേരള കോണ്ഗ്രസിലെ കളികൾ അങ്ങനെ വീണ്ടും തമാശയാകുന്നു.
കേരള കോണ്ഗ്രസ് പിരിച്ചുവിടുന്നത് ആദ്യ സംഭവമല്ല. അടിയന്തരാവസ്ഥ കഴിഞ്ഞുനടന്ന തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കൊപ്പം മത്സരിച്ച പാർട്ടിയുടെ സ്ഥാപക നേതാവ് ആർ. ബാലകൃഷ്ണ പിള്ള പാർട്ടി പിരിച്ചുവിട്ട് ജനതാപാർട്ടിയിൽ ലയിച്ചതാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുന്പ് പുനർജീവിപ്പിച്ചു എന്നത് അതിന്റെ രണ്ടാംപുറം. 1981 ൽ പിള്ള തന്റെ പാർട്ടി വീണ്ടും ഇല്ലാതാക്കി. മാണി ഗ്രൂപ്പിൽ ലയിപ്പിച്ചു. മാണി വഴി ജോസഫിലെത്തി. മാണി ജോസഫിനോടു വിട പറഞ്ഞപ്പോൾ പിള്ള ജോസഫിനൊപ്പം നിന്നെങ്കിലും അധികം വൈകാതെ വീണ്ടും പിള്ള ഗ്രൂപ്പായി. കേരള കോണ്ഗ്രസ് അപ്രസക്തമായെന്ന് പറയുന്നു എങ്കിലും അദ്ദേഹം ഇപ്പോഴും ആ പാർട്ടിയുടെ ചെയർമാനാണ്.
ജോസഫും മാണിയും പിളർന്ന കാലത്ത് മാണിക്കൊപ്പം നിന്ന ജേക്കബ് ഉണ്ടാക്കിയ പുതിയ പാർട്ടിയാണ് കേരള കോണ്ഗ്രസ്- ജേക്കബ്. അതിന്റെ സ്ഥാപക ചെയർമാൻ പി.എം. മാത്യു ആയിരുന്നു. മാത്യു പാർട്ടിവിട്ടപ്പോൾ ജോണി നെല്ലൂർ ചെയർമാനായി. ജോണി ചെയർമാനായിരിക്കെ ജേക്കബ് കരുണാകരന്റെ പാർട്ടിയിൽ ലയിച്ചു. ആ ലയനം വംശനാശകരമാകുമെന്ന് കണ്ട ജേക്കബ് വീണ്ടും പാർട്ടി പുനരുദ്ധരിച്ചു. ആ കേരള കോണ്ഗ്രസ് ജേക്കബാണ് പിരിച്ചുവിട്ടതായി ജോണി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.