ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന രീതിയിൽ കാനഡയിൽ നടന്ന പ്രകടനത്തിനെതിരേ വിമർശനവുമായി ഇന്ത്യ. ഇത്തരം പ്രവൃത്തികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മുന്നറിയിപ്പ് നൽകി.
തീവ്രവാദികൾ നടത്തുന്ന ഇത്തരം പ്രകടനങ്ങൾ നിയന്ത്രിക്കാൻ കനേഡിയൻ സർക്കാർ തയാറാവണം. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇടംനല്കുന്നത് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കും. പരേഡ് നടത്തിയവർക്കെതിരേ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ഈ മാസം നാലിന് നടന്ന പരേഡിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് ജയശങ്കർ വിമർശനവുമായി രംഗത്തെത്തിയത്.
തീവ്രവാദികൾ നടത്തുന്ന ഇത്തരം പ്രകടനങ്ങൾ നിയന്ത്രിക്കാൻ കനേഡിയൻ സർക്കാർ തയാറാവണം. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇടംനല്കുന്നത് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കും. പരേഡ് നടത്തിയവർക്കെതിരേ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ഈ മാസം നാലിന് നടന്ന പരേഡിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് ജയശങ്കർ വിമർശനവുമായി രംഗത്തെത്തിയത്.