വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂജേഴ്സി മുൻ ഗവർണറും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ക്രിസ് ക്രിസ്റ്റി. യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുഭാവിയായിരുന്ന ക്രിസ് ക്രിസ്റ്റി ഇപ്പോള്‍ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകനാണ്.
2016-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണ ഉപദേഷ്ടാവായിരുന്നു ക്രിസ്റ്റി.
2009-ലാണ് ക്രിസ്റ്റി ആദ്യമായി ന്യൂജേഴ്സി ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. 2013-ൽ വീണ്ടും ഗവർണറായി. 2002 മുതൽ 2008 വരെ ന്യൂജേഴ്സിയുടെ യുഎസ് അറ്റോർണിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എന്നാൽ, റിപ്പബ്ലിക് പ്രൈമറിയിലെ അഭിപ്രായ സര്‍വേകളില്‍ ക്രിസ്റ്റിയുടെ സ്ഥിതി അത്ര മെച്ചമല്ല. ഒരു ശതമാനം വോട്ടര്‍മാരുടെ മാത്രം പിന്തുണയാണ് മേയിലെ റോയ്റ്റേഴ്സ് സര്‍വേയില്‍ അദ്ദേഹത്തിന് ലഭിച്ചത്. ട്രംപിന് 49 ശതമാനവും റോണ്‍ ഡിസാന്റിസിന് 19 ശതമാനവും പിന്തുണയുമാണ് ലഭിച്ചത്.
2016-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണ ഉപദേഷ്ടാവായിരുന്നു ക്രിസ്റ്റി.
2009-ലാണ് ക്രിസ്റ്റി ആദ്യമായി ന്യൂജേഴ്സി ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. 2013-ൽ വീണ്ടും ഗവർണറായി. 2002 മുതൽ 2008 വരെ ന്യൂജേഴ്സിയുടെ യുഎസ് അറ്റോർണിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എന്നാൽ, റിപ്പബ്ലിക് പ്രൈമറിയിലെ അഭിപ്രായ സര്‍വേകളില്‍ ക്രിസ്റ്റിയുടെ സ്ഥിതി അത്ര മെച്ചമല്ല. ഒരു ശതമാനം വോട്ടര്‍മാരുടെ മാത്രം പിന്തുണയാണ് മേയിലെ റോയ്റ്റേഴ്സ് സര്‍വേയില്‍ അദ്ദേഹത്തിന് ലഭിച്ചത്. ട്രംപിന് 49 ശതമാനവും റോണ്‍ ഡിസാന്റിസിന് 19 ശതമാനവും പിന്തുണയുമാണ് ലഭിച്ചത്.