ന്യൂയോര്‍ക്ക്: കൃത്രിമ ബീജസങ്കലന വിവാദത്തെ തുടർന്നു വാർത്തകളിൽ നിറഞ്ഞ ഡോ. മോറിസ് വോർട്ട്മാൻ (72) വിമാനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ന്യൂയോര്‍ക്കിലെ ഓർലിയൻസ് കൗണ്ടിയിൽ യേറ്റ്സിലായിരുന്നു അപകടം.
പൈലറ്റ് ഏൾ ലൂസ് ജൂനിയറും അപകടത്തില്‍ മരിച്ചതായി ഓര്‍ലിയന്‍സ് കൗണ്ടി ഷെരീഫ് ക്രിസ്റ്റഫര്‍ ബോര്‍ക്ക് പറഞ്ഞു. ബോർഡ്-സർട്ടിഫൈഡ് ഗൈനക്കോളജിസ്റ്റായിരുന്ന വോർട്ട്മാൻ കൃത്രിമ ബീജസങ്കലനത്തിന് എത്തിയ രോഗികളിൽ തന്റെ ബീജം ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു.
അങ്ങനെ ജനിച്ച 17 കുട്ടികളുടെ പിതൃത്വം വോർട്ട്മാനാണെന്നു കണ്ടെത്തിയതായി കഴിഞ്ഞ വർഷം വിവരങ്ങൾ പുറത്തുവരികയും ചെയ്തു. 1982ൽ ബോർഡ് സർട്ടിഫൈഡ് ഗൈനക്കോളജിസ്റ്റായ ഡോ. വോർട്ട്മാൻ 1986 വരെ ജീനസി വാലി ഗ്രൂപ്പ് ഹെൽത്ത് അസോസിയേഷനിൽ പ്രസവചികിത്സയുടെയും ഗൈനക്കോളജിയുടെയും മേധാവിയിരുന്നു.
വിമാനാപകടത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻടിഎസ്ബി) അറിയിച്ചു.
പൈലറ്റ് ഏൾ ലൂസ് ജൂനിയറും അപകടത്തില്‍ മരിച്ചതായി ഓര്‍ലിയന്‍സ് കൗണ്ടി ഷെരീഫ് ക്രിസ്റ്റഫര്‍ ബോര്‍ക്ക് പറഞ്ഞു. ബോർഡ്-സർട്ടിഫൈഡ് ഗൈനക്കോളജിസ്റ്റായിരുന്ന വോർട്ട്മാൻ കൃത്രിമ ബീജസങ്കലനത്തിന് എത്തിയ രോഗികളിൽ തന്റെ ബീജം ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു.
അങ്ങനെ ജനിച്ച 17 കുട്ടികളുടെ പിതൃത്വം വോർട്ട്മാനാണെന്നു കണ്ടെത്തിയതായി കഴിഞ്ഞ വർഷം വിവരങ്ങൾ പുറത്തുവരികയും ചെയ്തു. 1982ൽ ബോർഡ് സർട്ടിഫൈഡ് ഗൈനക്കോളജിസ്റ്റായ ഡോ. വോർട്ട്മാൻ 1986 വരെ ജീനസി വാലി ഗ്രൂപ്പ് ഹെൽത്ത് അസോസിയേഷനിൽ പ്രസവചികിത്സയുടെയും ഗൈനക്കോളജിയുടെയും മേധാവിയിരുന്നു.
വിമാനാപകടത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻടിഎസ്ബി) അറിയിച്ചു.