റെഡ് റിവർ, ന്യൂ മെക്സിക്കോ : ന്യൂ മെക്സിക്കോയിൽ വാർഷിക റെഡ് റിവർ മെമ്മോറിയൽ ഡേ മോട്ടോർസൈക്കിൾ റാലിയിൽ രണ്ട് നിയമവിരുദ്ധ ബൈക്ക് സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരും പരിക്കേറ്റവരും മോട്ടോർ സൈക്കിൾ സംഘത്തിലെ അംഗങ്ങളാണെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് പേലീസ് പറയുന്നു.
ബാൻഡിഡോസും, വാട്ടർ ഡോഗ്സ് മോട്ടോർസൈക്കിൾ സംഘവും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് സംസ്ഥാന പോലീസ് പറഞ്ഞു.
വെടിയേറ്റവരെ ന്യൂ മെക്സിക്കോയിലെയും കൊളറാഡോയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. താവോസിലെ ഹോളി ക്രോസ് ഹോസ്പിറ്റൽ, അൽബുക്കർക്കിയിലെ യുഎൻഎം ഹോസ്പിറ്റൽ, കൊളറാഡോയിലെ ഡെൻവർ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലാണ് വെടിവയ്പ്പിൽ പരിക്കേറ്റവരെ ചികിത്സിച്ചത്.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരേ കൊലക്കുറ്റത്തിനും തോക്ക് കൈവശം വച്ചതിനും ലഹരിക്കടത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
.
ബാൻഡിഡോസ് മോട്ടോർസൈക്കിൾ സംഘത്തിലെ അംഗങ്ങളായ ആന്റണി സിൽവ (26), റാൻഡി സാഞ്ചസ് (46), ഡാമിയൻ ബ്രൂക്സ് (46) എന്നിവരാണ് മരിച്ചത്.
വാരാന്ത്യത്തിൽ സുരക്ഷ വർധിപ്പിച്ചും റോവിംഗ് പട്രോളിംഗ് നടത്തിയും എൻഫോഴ്സ്മെന്റ് ശക്തമാക്കുമെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് പോലീസ് പറയുന്നു. വെടിവയ്പ്പിൽ ഉൾപ്പെട്ടവരെല്ലാം പോലീസ് കസ്റ്റഡിയിലാണെന്നും രംഗം സുരക്ഷിതമാണെന്നും പൊതു സുരക്ഷയ്ക്ക് ഒരു ഭീഷണിയില്ലെന്നും പോലീസ് പറഞ്ഞു.
ബാൻഡിഡോസും, വാട്ടർ ഡോഗ്സ് മോട്ടോർസൈക്കിൾ സംഘവും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് സംസ്ഥാന പോലീസ് പറഞ്ഞു.
വെടിയേറ്റവരെ ന്യൂ മെക്സിക്കോയിലെയും കൊളറാഡോയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. താവോസിലെ ഹോളി ക്രോസ് ഹോസ്പിറ്റൽ, അൽബുക്കർക്കിയിലെ യുഎൻഎം ഹോസ്പിറ്റൽ, കൊളറാഡോയിലെ ഡെൻവർ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലാണ് വെടിവയ്പ്പിൽ പരിക്കേറ്റവരെ ചികിത്സിച്ചത്.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരേ കൊലക്കുറ്റത്തിനും തോക്ക് കൈവശം വച്ചതിനും ലഹരിക്കടത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
.
ബാൻഡിഡോസ് മോട്ടോർസൈക്കിൾ സംഘത്തിലെ അംഗങ്ങളായ ആന്റണി സിൽവ (26), റാൻഡി സാഞ്ചസ് (46), ഡാമിയൻ ബ്രൂക്സ് (46) എന്നിവരാണ് മരിച്ചത്.
വാരാന്ത്യത്തിൽ സുരക്ഷ വർധിപ്പിച്ചും റോവിംഗ് പട്രോളിംഗ് നടത്തിയും എൻഫോഴ്സ്മെന്റ് ശക്തമാക്കുമെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് പോലീസ് പറയുന്നു. വെടിവയ്പ്പിൽ ഉൾപ്പെട്ടവരെല്ലാം പോലീസ് കസ്റ്റഡിയിലാണെന്നും രംഗം സുരക്ഷിതമാണെന്നും പൊതു സുരക്ഷയ്ക്ക് ഒരു ഭീഷണിയില്ലെന്നും പോലീസ് പറഞ്ഞു.