ന്യൂഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രിയും എഎപി നേതാവുമായ സത്യേന്ദർ ജെയ്നിന് ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അനാരോഗ്യം പരിഗണിച്ചാണ് ജാമ്യം.
ജയിലിനുള്ളിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ജെയ്നിനെ വ്യാഴാഴ്ച ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ഐസിയുവിലാണ് അദ്ദേഹം.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജെയ്ൻ ആശുപത്രിയിലാകുന്നത്. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു വർഷമായി തിഹാർ ജയിലിലാണ് ജെയ്ൻ.
ജയിലിനുള്ളിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ജെയ്നിനെ വ്യാഴാഴ്ച ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ഐസിയുവിലാണ് അദ്ദേഹം.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജെയ്ൻ ആശുപത്രിയിലാകുന്നത്. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു വർഷമായി തിഹാർ ജയിലിലാണ് ജെയ്ൻ.