ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്സഭാ സ്പീക്കർ ക്ഷണിച്ചു.
രണ്ടര വർഷം കൊണ്ടാണ് അതിവിശാലമായ പാർലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തിയായത്. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം.
രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊളളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങൾ. രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങൾ. ത്രികോണാകൃതിയിലാണ് മന്ദിരം.
എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസുണ്ടാകും. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന വിശാലമായ ഭരണഘടനാ ഹാൾ, എംപിമാർക്കായി ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ട്.
പുതിയ മന്ദിരം തുറക്കുന്നതോടെ പഴയ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും.
രണ്ടര വർഷം കൊണ്ടാണ് അതിവിശാലമായ പാർലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തിയായത്. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം.
രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊളളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങൾ. രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങൾ. ത്രികോണാകൃതിയിലാണ് മന്ദിരം.
എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസുണ്ടാകും. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന വിശാലമായ ഭരണഘടനാ ഹാൾ, എംപിമാർക്കായി ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ട്.
പുതിയ മന്ദിരം തുറക്കുന്നതോടെ പഴയ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും.