മനാമ: ബഹ്റിൻ- ഖത്തർ വിമാന സർവിസ് ഈമാസം 25ന് പുനരാരംഭിക്കാനുള്ള തീരുമാനം പ്രവാസി മലയാളികൾക്കും ഗുണകരമാകും. നിലവിൽ ദോഹയിലേക്ക് പോകണമെങ്കിൽ ഒമാൻ, കുവൈറ്റ് വഴിയുള്ള സർവീസ് മുഖേനെയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സർവിസ് പുനരാരംഭിക്കുന്നതെന്നും പൗരന്മാരുടെ പൊതുവായ ആഗ്രഹം അതാണെന്നും സിവിൽ ഏവിയേഷൻ അഫയേഴ്സ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
2017ൽ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഗൾഫ് ഉപരോധത്തിനു പിന്നാലെയാണ് വ്യോമ ഗതാഗതവും നിലച്ചത്. നയതന്ത്ര ബന്ധവും യാത്രാമാർഗവും ഇതേത്തുടർന്ന് നിശ്ചലമായി. 2021ൽ സൗദിയിൽ നടന്ന അൽ ഉല ഉച്ചകോടിക്കു പിന്നാലെയാണ് ഉപരോധം നീങ്ങുന്നതും വിവിധ രാജ്യങ്ങൾ ഖത്തറുമായും തിരിച്ചും ബന്ധം പുനഃസ്ഥാപിക്കുന്നതും. എന്നാൽ, ബഹ്റിനും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധം പുനരാരംഭിച്ചിരുന്നില്ല.
ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് സർവിസ് പുനരാരംഭിക്കുന്നതെന്നും പൗരന്മാരുടെ പൊതുവായ ആഗ്രഹം അതാണെന്നും സിവിൽ ഏവിയേഷൻ അഫയേഴ്സ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
2017ൽ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഗൾഫ് ഉപരോധത്തിനു പിന്നാലെയാണ് വ്യോമ ഗതാഗതവും നിലച്ചത്. നയതന്ത്ര ബന്ധവും യാത്രാമാർഗവും ഇതേത്തുടർന്ന് നിശ്ചലമായി. 2021ൽ സൗദിയിൽ നടന്ന അൽ ഉല ഉച്ചകോടിക്കു പിന്നാലെയാണ് ഉപരോധം നീങ്ങുന്നതും വിവിധ രാജ്യങ്ങൾ ഖത്തറുമായും തിരിച്ചും ബന്ധം പുനഃസ്ഥാപിക്കുന്നതും. എന്നാൽ, ബഹ്റിനും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധം പുനരാരംഭിച്ചിരുന്നില്ല.